UK

തന്റെ മൂത്തമകള്‍ മാലിയയുടെ കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ മകളുടെ ബ്രിട്ടീഷ് കാമുകനെ താൻ ഇഷ്ടപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ അവൻ ഒരു നല്ല കുട്ടിയാണെന്നുമാണ് ഒബാമ പറയുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മകളുടെ കാമുകൻ കുറച്ച് ദിവസങ്ങൾ തങ്ങളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവെന്നും പേര് വെളിപ്പെടുത്താതെ ഒബാമ വ്യക്തമാക്കി.

ബിൽ സിമ്മൺസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളൊക്കെ മുൻ അമേരിക്കൻ പ്രസിഡന്റ് തുറന്നു പറഞ്ഞത്. ക്വാറന്റീൻ കാലം എങ്ങനെയാണ് കുടുംബത്തിനൊപ്പം ചിലവിട്ടതെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ തന്റെ മക്കൾ മാലിയയും സാഷയും കൂടുതൽ സമയം മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അവർക്കൊപ്പം ചിലവഴിക്കുക രസകരവുമാണ്. മാലിയയുടെ കാമുകൻ ബ്രിട്ടീഷുകാരനാണ്. നല്ല ചെറുപ്പക്കാരൻ. വിസ പ്രശ്നങ്ങൾ കാരണവും ജോലി കണ്ടെത്താനുമായി അവൻ കുറച്ചു ദിവസങ്ങൾ യുഎസിൽ തങ്ങിയിരുന്നു. ഞങ്ങൾ അവനെയും ഒപ്പം താമസിപ്പിച്ചു. ഞാൻ അവനെ ഇഷ്ടപ്പെടേണ്ട ആവശ്യമില്ല. പക്ഷേ നല്ല കുട്ടിയാണ്’. ഒബാമയുടെ വാക്കുകൾ

സ്വന്തം ലേഖകൻ 

സ്പെയിൻ : ഏകദേശം 840 ബില്യൺ ഡോളർ ആസ്തികളുള്ള സ്പെയിനിലെ രണ്ടാമത്തെ വലിയ ബാങ്കായ ബി‌ബി‌വി‌എ ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിലേക്കും , കസ്റ്റഡി സേവനങ്ങളിലേയ്ക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. യൂറോപ്പിൽ അനേകം ശാഖകൾ ഉള്ള ഈ സ്പാനിഷ് ബാങ്ക് സ്വിറ്റ്സർലൻഡിൽ നിന്നാണ് ക്രിപ്റ്റോ സേവനങ്ങൾ  ആരംഭിക്കുന്നത്.

റഷ്യയുടെ ഗാസ്പ്രോം ബാങ്കിനെ പോലെ സിലോ എന്ന് വിളിക്കുന്ന ഒരു കസ്റ്റഡി സർവീസ്സാണ് ഡിജിറ്റൽ കറൻസികൾക്കായി ബി‌ബി‌വി‌എ ഒരുക്കുന്നത്. റഷ്യയുടെ ഗാസ്പ്രോം ബാങ്ക്  സ്വിറ്റ്സർലൻഡിൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു

കോർ ബാങ്കിംഗ് സോഫ്റ്റ് വെയർ ദാതാക്കളായ അവലോക്കും, സ്വിസ് ക്രിപ്റ്റോ സ്പെഷ്യലിസ്റ്റുകളായ മെറ്റാക്കോയും ചേർന്ന് നിർമ്മിച്ച സിലോ കസ്റ്റഡി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബിബി‌വി‌എ ആറുമാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

ന്യുസ് ഡെസ്ക് മലയാളം യുകെ

വളയൻചിറങ്ങര : എട്ട് വയസുകാരൻ അബിൻ മോൻ ഓടി നടന്നു കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായമാണ് ഇപ്പോൾ. ആറു മാസം മുൻപ് വരെ അവൻ മിടുമിടുക്കനായി ഓടി നടക്കുമായിരുന്നു .  എന്നാൽ രക്താർബുദം ( ലുക്കീമിയ ) എന്ന മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ആശുപത്രി കിടക്കയിൽ ആണ് അവൻ ഇപ്പോൾ . 24 മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കീമോതെറാപ്പിയുടെ ക്ഷീണം അവന്റെ  മനസ്സിനെയും ശരീരത്തെയും ആകെ തളർത്തിയിരിക്കുന്നു.

പെരുമ്പാവൂർ വളയൻചിറങ്ങരയിലെ , പുത്തൂരാൻ കവലയിൽ മൂന്നുപീടിയേക്കൽ വീട്ടിലെ ഷിബു വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ് അബിൻ. ലോക്ക് ഡൗൺ തുടങ്ങും മുൻപ് വരെ അബിന്റെ പപ്പ ഷിബുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. തങ്ങളുടെ എട്ട് വയസ്സുള്ള ഏക മകന് ലുക്കീമിയ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനുശേഷം ചികിത്സയ്ക്കായി ഇറങ്ങി തിരിച്ചതാണ് പാവം മാതാപിതാക്കളായ ഷിബുവും മഞ്ജുവും . കൊറോണ മഹാമാരിയിൽ കുടുംബനാഥനായ ഷിബുവിന് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു.

കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചു കഴിഞ്ഞു. ആറുമാസമായി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള  അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഏക മകനായ അബിൻ. തുടർച്ചയായി നടത്തേണ്ടി വരുന്ന കീമോതെറാപ്പി മൂലം ശരീരം മുഴുവൻ ക്ഷീണിച്ചും, വായ് പൊട്ടിയും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ ആവാത്ത അവസ്ഥയിലാണ് കുഞ്ഞ് അബിൻ. തുരുത്തിപ്പള്ളി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അബിൻ ആശുപത്രി കിടക്കയിൽ കിടന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ രോഗവും ചികിത്സയും അവശനിലയിലാക്കിയ അബിന് തുടർ ചികിത്സക്കായി സന്മനസ്സുകളുടെ സഹായം വേണ്ടി  വന്നിരിക്കുകയാണ്. മകനെ ബാധിച്ചിരിക്കുന്ന ബ്ലഡ്ഡ് ക്യാൻസർ ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ഈ മാതാപിതാക്കൾക്ക് കണ്ടെത്തേണ്ടി വന്നിരിക്കുന്നത് . ഈ ചികിത്സാ ചിലവുകൾ  സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ തുകയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾക്ക് .

ഈ ക്രിസ്തുമസ്സിനെ വരവേൽക്കാനായി ഹൃദയങ്ങൾ ഒരുക്കുമ്പോൾ , അബിൻ മോന്റെ കണ്ണിലെ കുഞ്ഞു നക്ഷത്രങ്ങൾ അണയാതെ കാക്കാൻ നമ്മൾ ഓരോരുത്തരും കനിയേണ്ടി വരും. രണ്ടര വർഷം നീണ്ടു നിൽക്കാവുന്ന ഈ ചികിത്സയുടെ ചെലവുകളിൽ ഒരു കൈത്താങ്ങാവാൻ , ഈ മോന്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.

അബിൻ മോനേ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അവന്റെ പപ്പയുടെ അക്കൗണ്ട് നമ്പരിലേയ്ക്ക് നേരിട്ട്  നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാവുന്നതാണ്.

SHIBU VARGHESE

Bank name : Union Bank of India

Account number : 337902010044854

IFSC code : UBINO533793

Branch : Perumbavoor

Dist : Ernakulam

Phone number – Manju- 00919747873261

Shibu – 00917558873261

Shibu – 00919526983692

റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.

‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാല്‍, ഷറപ്പോവയ്ക്കു 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373-ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വന്‍ ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം ഉയര്‍ത്തി. എവേ മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഏഴു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സല എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടിയപ്പോള്‍ ടാകുമി മിനാമിനോ, സാദിയോ മാനെ, ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ തവണ വലകുലുക്കി. 14 കളിയില്‍ 31 പോയിന്‍റാണ് ലിവര്‍പൂളിന്.

സ്വന്തം ലേഖകൻ 

കൊച്ചി :  ട്വന്റി – ട്വന്റി യുടെ നേതാവ് സാബു ജേക്കബിനെ അറസ്റ്റു ചെയ്‌തെന്നും , കിറ്റെക്‌സ് കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി വെട്ടിപ്പ്‌ കണ്ടെത്തിയെന്നും , ട്വന്റി – ട്വന്റി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്‌തെന്നും , സാബു ജേക്കബിന്റെ തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുന്നുവെന്നും , ട്വന്റി – ട്വന്റിയിൽ നിന്ന് കൂട്ട രാജിയെന്നും , സാബു ജേക്കബ് മറ്റൊരു അംബാനിയും അദാനിയുമാണെന്നും , സാബു ജേക്കബിന്റെ  അവിശുദ്ധ ബന്ധങ്ങൾ എന്നും തുടങ്ങുന്ന തലക്കെട്ടുകളിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും , സോഷ്യൽ മീഡിയയിലും ഉടൻ തന്നെ ഇത്തരം വ്യാജ വാർത്തകൾ പ്രതീക്ഷിക്കാം.

കാരണം കഴിഞ്ഞ അഞ്ച് വർഷം സ്വപ്‍ന തുല്യമായ ഭരണം നടത്തി കിഴക്കമ്പലത്തെ ജനങ്ങളുടെ ഹ്ര്യദയം കീഴടക്കിയ  ട്വന്റി – ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം കിഴക്കമ്പലവും കടന്ന് തൊട്ടടുത്തുള്ള നാല് പഞ്ചായത്തിലേയ്ക്ക് വളരുകയും , അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടും കൂടി കേരളത്തിലെ ചില ‌ മാധ്യമങ്ങൾക്കും , പരമ്പരാഗത രാഷ്രീയ പാർട്ടി നേതാക്കൾക്കും വല്ലാത്തൊരു ഭയം വന്നു തുടങ്ങിയിരിക്കുന്നു.

അതിന്റെ ലക്ഷണങ്ങളാണ് റിസൾട്ട് വന്നതിനു ശേഷമുള്ള ദിവസങ്ങളിൽ ട്വന്റി – ട്വന്റി ക്കെതിരെ നടന്ന മാധ്യമ വിചാരണകളിൽ നിന്നും സോഷ്യൽ മീഡിയ ആക്രമങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ചാനൽ ചർച്ചകളിൽ വന്ന് വാചക കസ്സർത്ത് നടത്തുന്ന മാധ്യമ – രാഷ്ട്രീയ തൊഴിലാളികളുടെ കപട വിശദീകരണങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് ആം ആദ്മി പാർട്ടി എന്ന പ്രസ്ഥാനത്തേയും , അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയേയും ഇല്ലാതാക്കാൻ  മാധ്യമ – രാഷ്രീയ അവിശുദ്ധ കൂട്ടുകെട്ട് നടത്തിയ നീചമായ ശ്രമങ്ങളെയാണ്. അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ട്വന്റി – ട്വന്റിക്കെതിരെയും ഇവർ ഒന്നിക്കുന്നത്.

വലിയ രീതിയിലുള്ള കപ്രചരണങ്ങളാണ് കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ തന്നെ ട്വന്റി – ട്വന്റി ക്കെതിരെയും , സാബു ജേക്കബിനെതിരെയും പല പാർട്ടികളാലും നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളിൽ കൂടിയും , യൂ ട്യൂബ് , ഫേസ്‌ബുക്ക് , വാട്സ്ആപ് , ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും വന്നു കൊണ്ടിരുന്നത്. സാബു ജേക്കബ് മറ്റൊരു അംബാനിയാണെന്നും , കമ്പനി ഭരണമാണ് നടത്തുന്നതെന്നും , ജനാധിപത്യം ഇല്ലാതാക്കാൻ പോകുന്നുവെന്നും ഒക്കെയുള്ള കപട പ്രചാരണങ്ങൾ നടത്തി കഴിഞ്ഞു.

എന്നാൽ ഈ കുപ്രചാരണങ്ങളെ ഒക്കെ തള്ളി പറഞ്ഞുകൊണ്ട്  ട്വന്റി – ട്വന്റിക്കും , സാബു ജേക്കബിനും  പൂർണ്ണ  പിന്തുണ അറിയിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ദിനംപ്രതി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത് . ട്വന്റി – ട്വന്റിയുടെയും , സാബു ജേക്കബിന്റെയും വികസന പ്രവർത്തനങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വാർത്തകളും വാട്‌സ് ആപ്പ് , ഫേസ്ബുക്ക്  പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കൂടി കൂടുതൽ ആളുകളിലേക്ക് പ്രചരപ്പിച്ചുകൊണ്ടാണ് അവർ ഈ കപട കൂട്ട് കെട്ടിന്  മറുപടി നൽകി കൊണ്ടിരിക്കുന്നത്.

ഇന്നത്തെ മാധ്യമങ്ങളിലും , രാഷ്ട്രീയക്കാരിലുമുള്ള വിശ്വാസം കേരള ജനതയ്ക്ക് ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിൽ നിന്ന് തെളിയുന്നത്. ട്വന്റി – ട്വന്റി ഉയർത്തികൊണ്ടു വരുന്ന ഈ വിപ്ലവത്തിന് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ച് കിഴക്കമ്പലത്തെ പോലെയുള്ള  വികസന പ്രവർത്തനങ്ങൾ കേരളം മുഴുവനിലും എത്തിക്കണമെന്നുമാണ് മഹാഭൂരിപക്ഷം ആളുകളും ആവശ്യപ്പെടുന്നത്.

അതുകൊണ്ട് തന്നെ സാബു ജേക്കബിനെതിരെയും , ട്വന്റി – ട്വന്റിയ്‌ക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് ഇതിനെ ഇല്ലാതാക്കാൻ ഈ മാധ്യമ – രാഷ്ട്രീയ കൂട്ടായ്‌മ ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു . എന്തായാലും  ട്വന്റി – ട്വന്റിക്ക് ഇപ്പോൾ ലഭിക്കുന്ന ഈ ജനപിന്തുണ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് പുറത്തേയ്ക്ക് വളർന്ന് ഈ പ്രസ്ഥാനം കേരള നിയമസഭയിലെ ഒരു വലിയ സാന്നിധ്യമാകാൻ കഴിയുമെന്നുറപ്പാണ് .

 

തൊടുപുഴ: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) നിര്യാതനായി. ഇന്ന് രാവിലെ (ഇന്ത്യൻ സമയം) ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് വണ്ണപ്പുറം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ വത്സ പോത്താനിക്കാട് കുറ്റപള്ളിൽ കുടുംബാംഗം.

ഇന്നലെ വൈകീട്ട്  ക്രൂ വിൽ താമസിക്കുന്ന മകനായ മനുവിനോടും സ്കൂൾ വിട്ടുവന്ന പേരകുട്ടികളോടും കളിച്ചു ചിരിച്ച സംസാരിച്ചുകൊണ്ടിരിക്കെ ഒരു ശ്വാസം മുട്ടൽ തോന്നുന്നു എന്ന വിവരം പിതാവായ ജോയ് ജോസഫ് പങ്കുവെച്ചിരുന്നു. അങ്ങനെയെങ്ങിൽ ആശുപത്രിയിൽ പോകാൻ മനുവും കുടുംബവും ഫോണിൽ കൂടി നിർബന്ധിക്കുകയായിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നും വെറുതെ എന്തിനാണ് പണം പാഴാക്കുന്നതെന്തിനെന്നായിരുന്നു മറുപടി. എന്നിരുന്നാലും നിർബന്ധത്തിന് വഴങ്ങി വണ്ണപ്പുറത്തുനിന്നും തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ രാത്രി പതിനൊന്ന് മണിയോടെ എത്തുകയും ചെയ്തു. കോവിഡ് ടെസ്റ്റിന് ശേഷം മാത്രമാണ് അഡ്മിറ്റ് ചെയ്‌തത്‌. ഇസിജി നോക്കിയപ്പോൾ അസ്വാഭാവികത തോന്നുകയും ഐ സി യൂ വിൽ അഡമിറ്റ്‌ ചെയ്യുകയും ചെയ്‌തു. എന്നാൽ ഇന്ന് രാവിലെ മരണ വാർത്തയാണ് മകനായ മനുവിനെ തേടിയെത്തിയത്. യാതൊരു വിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതിരുന്ന പിതാവിന്റെ ആകസ്മിക വേർപാടിൽ കടുത്ത ദുഃഖത്തിൽ ആയി കുടുംബാംഗങ്ങൾ മുഴുവനും.

നാളെ ഉച്ചയോടെ ഹീത്രുവിൽ നിന്നും ബാംഗ്ലൂർ വഴി നാട്ടിൽ എത്തുന്ന മനുവിനൊപ്പം തന്നെ മറ്റു മക്കളും വിദേശത്തുനിന്ന് എത്തിച്ചേരും.

മക്കൾ: മനു .എൻ . ജോയി (യു .കെ ), മധു .എൻ . ജോയി (ഓസ്ട്രേലിയ ), മിഥുൻ ജോയി (യു . എസ് . എ ) മരുമക്കൾ : ഡൈനി മനു , കാക്കനാട്ട് (കോടിക്കുളം ), ഡോണ മധു, വടക്കേടത്ത് (മൂവാറ്റുപുഴ ), ലിന്റ മിഥുൻ, ഇടവത്രപീടികയിൽ (ചെങ്ങന്നൂർ)

ന്യൂസ് ഡെസ്ക് , മലയാളം യുകെ

മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസ് നിര്യാതനായി. ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.

ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വ ശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ റേയ്ക്കു വേണ്ടി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ മുതൽ ജപമാലയും ഉപവാസ പ്രാർത്ഥനയും നടത്തിയെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് റേ വിടപറഞ്ഞത്.

റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . മൂന്ന് മക്കളാണുള്ളത് . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍. പരേതന്റെ വിയോഗത്തിൽ മലയാളം യു.കെ യുടെ അനുശോചനം അറിയിക്കുന്നു.

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാൻ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയർത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് ലണ്ടനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിയറ്റർ, പബ്, റസ്റ്ററന്റ് തുടങ്ങിയവ അടയ്ക്കും. കുടുംബാംഗങ്ങൾ അല്ലാത്തവരുമായി ഇടപഴകരുതെന്നും പൊതു സ്ഥലങ്ങളിൽ പരമാവധി ആറു പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ഥിതി വഷളാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കൂടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.

പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു. ചില പ്രദേശങ്ങളിൽ ഏഴു ദിവസം കൂടുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.

ലണ്ടനിലും ദിനംപ്രതി രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കടുത്ത വര്‍ധനവാണുണ്ടാകുന്നത്. രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളില്‍ 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കോവിഡ് പരിശോധന ആരംഭിച്ചു. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്കാജനകമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ആന്‍ഡ്രൂ ഡേവിഡ്‌സണ്‍ പറഞ്ഞു.

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

നവംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ബ്രിട്ടൻ ആതിഥേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയെയും ക്ഷണിച്ചിട്ടുണ്ട്. 1993ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി

RECENT POSTS
Copyright © . All rights reserved