UK

ലണ്ടൻ: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ യുകെ മലയാളികളുടെ ഇടയിൽ തുടരുകയാണ്. പ്രായഭേദമന്യേ തങ്ങളുടെ ബന്ധുമിത്രാദികൾ മരണമടയുന്ന വാർത്തയുടെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മുംബൈ മലയാളിയും കേരളത്തിൽ കായംകുളം സ്വദേശിയുമായ പുന്നൂസ് കുര്യനാണ് മരണമടഞ്ഞത്.
ഭാര്യ: മേരിക്കുട്ടി പുന്നൂസ്. മക്കൾ : ജുബിൻ, മെൽവിൻ.

പരേതൻ ലണ്ടൻ സെന്റ്. ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.

പുന്നൂസ് കുര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു.

ടോം ജോസ് തടിയംപാട്

ന്യൂകാസിൽ മലയാളികൾക്ക് അഭിമാനമായ എലിസബത്ത് സ്റ്റീഫനെ അഭിനന്ദിച്ച് ONAM മലയാളി അസോസിയേഷൻ. ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫൻ ന്യൂറോളജിയിൽ ഡോക്ടറേറ്റ് (ph.D) നേടിയപ്പോൾ അത് ന്യൂകാസിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറി. എലിസബത്തിനെ ആദരിച്ചുകൊണ്ടു ONAM ( ഔർ ന്യൂകാസിൽ അസോസിയേഷൻ ഓഫ് മലയാളീസ്) പ്രസിഡന്റ് സജി സ്റ്റീഫൻ ഉപഹാരം നൽകി .

എലിസബത്ത് കട്ടപ്പന അഞ്ചൻകുന്നത്ത് കുടുംബാംഗമാണ്, പിതാവ് സ്റ്റീഫൻ, മാതാവ് ജെസ്സി എന്നിവർ വളരെ വർഷങ്ങൾക്ക് മുൻപ് യു കെ യിലെ ന്യൂകാസിലിലേക്ക് കുടിയേറിയവരാണ് എലിസബത്തിന്റെ സഹോദരി ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പഠിക്കുന്നു. എലിസബത്ത് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ജോലി നോക്കുന്നു, ഭർത്താവ് ലിബിൻ ജോർജ് ,
എലിസബത്തും കുടുംബവും ONAM മലയാളി അസോസിയേഷനിൽ തുടക്കം മുതൽ ഉള്ള അംഗങ്ങളാണ്. അസോസിയേഷന്റെ എല്ലാപ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. ഇത്തരത്തിൽ വളർന്നുവരുന്ന കുട്ടികൾ സമൂഹത്തിന് പ്രചോദനമാണെന്ന് ONAM അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു

വന്ദേ ഭാരത് വിമാനത്തില്‍ ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ചും അതിന്റെ നൂലാമാലകളെക്കുറിച്ചും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യുഎൻ ഉദ്യോഗസ്ഥനും ക്രൈസിസ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റുമായ മുരളി തുമ്മാരുക്കുടി. നാട്ടിലേക്കുള്ള യാത്ര സുഖമമാണ്. പക്ഷെ നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം

കൊറോണക്കാലത്തെ വിമാനയാത്ര
(ഇന്ത്യയിലേക്ക്)
ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ബബിൾ എയർ വഴി പോയപ്പോൾ ഉള്ള അനുഭവങ്ങൾ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേർ പറഞ്ഞു.
ഇന്നലെ (നവംബർ പതിമൂന്ന്) ജനീവയിൽ നിന്നും വന്ദേ ഭാരത് ഫ്ലൈറ്റുകൾ വഴി ഇന്ന് (നവംബർ പതിനാല്) കൊച്ചിയിൽ എത്തി. കാര്യം വന്ദേ ഭാരത് വിമാനങ്ങൾ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഈ കാര്യത്തിലും കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇടക്കിടക്ക് നിയമങ്ങൾ മാറുന്നത് കൊണ്ടുകൂടി ആകാം. നവമ്പർ അഞ്ചിനാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ വന്നത്. നവമ്പർ പതിമൂന്നിന് അത് പ്രാബല്യത്തിൽ വന്നു. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
1. യൂറോപ്പിൽ ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാനങ്ങൾ ഉണ്ട്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടും പാരീസിൽ നിന്നും ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹി വഴിയും ആണ്.
2. യൂറോപ്പിൽ ഉവരിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ളവർക്ക് ലണ്ടൻ വഴി വരണമെങ്കിൽ യു കെ വിസ വേണം (വിമാനത്താവളത്തിന് പുറത്ത് ഇറങ്ങുന്നില്ലെങ്കിൽ കൂടി)
3. പാരീസിൽ നിന്നോ ഫ്രാങ്ക്ഫർട്ടിൽ നിന്നോ ഉള്ള വിമാനത്തിൽ വരുന്നതിന് മുൻപ് ഫ്രാൻസിലെയോ ജർമ്മനിയിലെയോ ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്യണം. ഇപ്പോൾ ഇത് ഓട്ടോമാറ്റിക് ആണ്, ഒരു ഗൂഗിൾ ഫോം ഫിൽ ചെയ്യണം, യാത്ര ചെയ്യുന്ന തീയതി വേണ്ട. ഒരു ദിവസത്തിനകം അനുമതി കിട്ടും. ബുദ്ധിമുട്ടുള്ള കാര്യമല്ല. കൂടെ “ഈ യാത്രക്കിടയിൽ നിങ്ങൾക്ക് രോഗം ഉണ്ടായാൽ എയർ ഇന്ത്യ ഉത്തരവാദിയല്ല” എന്നൊരു ഫോം പൂരിപ്പിക്കാനായി അയച്ചു തരും (ഈ ഫോം പിന്നെ ആരും ചോദിച്ചില്ല)
4. അനുമതി കിട്ടിയാൽ എയർ ഇന്ത്യ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി കാണിക്കേണ്ട ആവശ്യമില്ല.’
5. ടിക്കറ്റ് വാങ്ങുമ്പോൾ സീറ്റ് നമ്പർ കൂടി റിസർവ്വ് ചെയ്യാൻ പറയണം.
6. ടിക്കറ്റ് കിട്ടിയാൽ ഉടൻ ഡൽഹി എയർപോർട്ട് വെബ്‌സൈറ്റിൽ കയറി എയർ സുവിധ പോർട്ടലിൽ സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഫിൽ ചെയ്യണം.വരുന്ന തിയതി, വിമാനത്തിന്റെ നമ്പർ, സീറ്റ് നമ്പർ ഇത്രയും വേണം. കൂടാതെ നാട്ടിലെ അഡ്ഡ്രസ്സും ഫോൺ നമ്പറും വേണം.
7. നാട്ടിലേക്ക് വരാൻ കോവിഡ് ടെസ്റ്റ് (RTPCR) ആവശ്യമില്ല. പക്ഷെ യാത്ര തുടങ്ങുന്നതിന് എഴുപത്തി രണ്ടു മണിക്കൂർ മുൻപ് RTPCR ടെസ്റ്റ് എടുത്ത് ആ വിവരം എയർ സുവിധ സൈറ്റിൽ രെജിസ്റ്റർ ചെയ്താൽ നാട്ടിലെ ക്വാറന്റൈൻ നിബന്ധനയിൽ നിന്നും ഒഴിവാക്കും എന്ന് പറയുന്നു (ഞാൻ ടെസ്റ്റ് ചെയ്യാതെ ആണ് വന്നത്). യൂറോപ്പിൽ കൊറോണയുടെ രണ്ടാം തിരമാല ആയതിനാൽ യാത്രക്കായി ടെസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പോരാത്തതിന് പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപത് ശതമാനത്തിൽ കൂടുതലാണ്, അപ്പോൾ ടെസ്റ്റിംഗിന് പോയാൽ അവിടെ കോവിഡ് ഉള്ളവരുമായി സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്, എന്തിനാ വെറുതെ വേലിയിൽ ഇരിക്കുന്ന വൈറസിനെ ടെസ്റ്റ് ചെയ്തു പിടിക്കുന്നത് ?)
8. കഴിഞ്ഞ പ്രാവശ്യം (രണ്ടു വർഷം മുന്പാണെന്ന് തോന്നുന്നു) എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി കൊച്ചിയിലേക്ക് വരുമ്പോൾ വിദേശത്ത് വച്ച് കൊച്ചിയിലേക്ക് നേരിട്ട് ലഗ്ഗേജ് ചെക് ചെയ്താലും ഡൽഹിയിൽ വന്നതിന് ശേഷം ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് കണക്ട് ചെയ്യുന്നതിന് ഡൽഹിയിൽ ഇമിഗ്രെഷനും കസ്റ്റംസും ക്ലിയർ ചെയതിന് ശേഷം ലഗേജ് എടുത്ത് വീണ്ടും എയർ ഇന്ത്യയെ ഏൽപ്പിക്കണം എന്നതായിരുന്നു രീതി. ഇപ്പോഴത്തെ രീതി എന്താണെന്നുള്ളതിന്റെ ഉത്തരം ആരും കൃത്യമായി തന്നില്ല. ഇത് വളരെ പ്രധാനമാണ്. കാരണം ഡൽഹിയിൽ ഇറങ്ങിയാൽ പിന്നെ ആഭ്യന്തര വിമാനത്തിൽ കയറുന്നതിന് RTPCR ടെസ്റ്റ് നിര്ബന്ധമാണ്, അല്ലെങ്കിൽ ഡൽഹിയിൽ ഏഴു ദിവസം ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ ഇരിക്കണം. ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയാൻ ഞാൻ എയർ സുവിധയുടെ ഹെല്പ് ഡെസ്കിൽ വിളിച്ചു നോക്കി. അവർ അവരുടെ വെബ്‌സൈറ്റിലേക്ക് റഫർ ചെയ്തതല്ലാതെ ഒരു വിവരവും തന്നില്ല.
9. പാരീസിൽ വച്ച് വീണ്ടും എംബസിക്ക് വേണ്ടി ഒരു ഫോം പൂരിപ്പിക്കണം. ബുദ്ധിമുട്ടില്ല. ലഗേജ് കൊച്ചിയിലേക്ക് നേരിട്ട് ചെക്ക് ഇൻ ചെയ്തു. ഇമ്മിഗ്രെഷൻ എവിടെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പാരീസിലെ ഗ്രൗണ്ട് സ്റ്റാഫിന് അറിയില്ലായിരുന്നു.
10.പാരീസ് വിമാനത്താവളത്തിൽ മിക്കവാറും കടകൾ അടച്ചിട്ടിരിക്കയാണ്. പേരിന് ഒരു മക്ഡൊണാൾഡ്‌സ് മാത്രം ഉണ്ട്. എന്തെങ്കിലും ഭക്ഷണം കയ്യിൽ കരുതുന്നതാണ് ബുദ്ധി.
11. വിമാനത്തിൽ വച്ച് വീണ്ടും ഒരു സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഡ്യൂപ്‌ളിക്കേറ്റിൽ ഫിൽ ചെയ്യാൻ പറയും. ഡൽഹിയിൽ ഇറങ്ങുന്നതിന് മുൻപ് “അന്താരാഷ്ട്ര യാത്രക്കാർ ട്രാൻസ്ഫർ ഡെസ്കിൽ പോകണം എന്നും മറ്റുള്ളവർ ഡൽഹിയിൽ ഇമ്മിഗ്രെഷൻ ക്ലിയർ ചെയ്യണം എന്നും അനൗൺസ് ചെയ്തു.
12 . ഡൽഹിയിൽ ഇറങ്ങിയപ്പോൾ മുൻകൂട്ടി എയർ സുവിധയിൽ RTPCR കൊടുത്ത് ക്വറന്റൈൻ ഒഴിവാക്കാൻ അനുമതി കിട്ടാത്തവർക്കൊക്കെ ക്വറന്റൈൻ വേണം എന്ന് കണക്റ്റിംഗ് ഫ്ലൈറ്റിന്റെ ബോർഡിങ് പാസിൽ അടിച്ചു തന്നു.
13. ഡൽഹിയിൽ ഇമ്മിഗ്രെഷൻ കഴിഞ്ഞു പുറത്തു വന്ന ഞാൻ ആകെ കുഴപ്പത്തിലായി. കാരണം പുതിയ സജ്ജീകരണപ്രകാരം ലഗേജ് നേരിട്ട് കൊച്ചിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. അത് പുറത്തേക്കെടുക്കാൻവലിയ പ്രക്രിയയാണ്, മൂന്നോ നാലോ മണിക്കൂർ എടുക്കും. ഇമ്മിഗ്രെഷൻ കഴിഞ്ഞതിനാൽ എനിക്ക് അകത്തേക്ക് പോകാനും കഴിയില്ല. ഇനി ഒന്നല്ലെങ്കിൽ ഡൽഹിയിൽ ഏഴുദിവസം ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ അല്ലെങ്കിൽ എയർ പോർട്ടിൽ തന്നെയുള്ള RTPCR ടെസ്റ്റ് എടുത്ത് അത് നെഗറ്റീവ് ആണെങ്കിൽ വേറൊരു ആഭ്യന്തര വിമാന സർവീസിൽ നാട്ടിലേക്ക് പോകാം. ചുരുങ്ങിയത് ഒരു ദിവസം ഗോപി !
14. ഭാഗ്യത്തിന് ഒരു നല്ല എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. വിമാനം ഇറങ്ങിയപ്പോൾ തന്നെ ഗ്രൗണ്ട് സ്റ്റാഫ് എന്നെ ട്രാൻസ്ഫർ ഏരിയ വഴി കൊച്ചിയിലേക്കുള്ള ബോർഡിങ് ഗേറ്റിൽ എത്തിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ബുദ്ധിമുട്ടാണെങ്കിലും ഇമ്മിഗ്രെഷനോട് പറഞ്ഞു തിരിച്ചു പോകാൻ ശ്രമിക്കാം എന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇമ്മിഗ്രെഷൻ ഓഫീസറോട് പറഞ്ഞു ഇമ്മിഗ്രെഷൻ കാൻസൽ ചെയ്തു തിരിച്ചു അന്താരാഷ്ട്ര ടെർമിനലിൽ എത്തി. ഇത് ഇനി വരുന്നവർ ശരിക്കും ശ്രദ്ധിക്കണം. വന്ദേ ഭാരത് വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നവർ ഡൽഹിയിൽ പുറത്തിറങ്ങിയാൽ പണി പാളും !
15. സ്റ്റാർ ബക്സ്, കഫെ കോഫി ഡേ ഇവയല്ലാതെ വേറേ റെസ്റ്റോറന്റ് ഒന്നും ഡൽഹി വിമാനത്താവളത്തിലും ഇല്ല. കുട്ടികളും ഒക്കെയായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ഡൽഹി കൊച്ചി വിമാനത്തിൽ പച്ചവെള്ളം പോലും കിട്ടില്ല.
16 . കൊച്ചിയിൽ വരുമ്പോൾ ശരീരത്തിലെ ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. വീണ്ടും സെല്ഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. അത് പരിശോധിക്കാൻ ഇമ്മിഗ്രെഷന് മുൻപ് ആരോഗ്യ വകുപ്പിന്റെ ഒരു സംഘം ഉണ്ട്.
17. മദ്യത്തിന്റെ വിഭാഗം ഒഴിച്ചാൽ കൊച്ചിൻ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ശുഷ്കമാണ്. നാട്ടിൽ വന്നു ചോക്കലേറ്റ് വാങ്ങാം എന്ന് കരുതിയാൽ ബുദ്ധിമുട്ടാകും.
18. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങമ്പോൾ ആ ഫോം ആരോഗ്യ വകുപ്പിന്റെ രണ്ടാമത്തെ സംഘം ഉണ്ട്, അവർ ഫോം വാങ്ങി വക്കും. എവിടെയാണ് ക്വാറന്റൈൻ ഇരിക്കുന്നതെന്നും എങ്ങനെയാണ് വീട്ടിൽ പോകുന്നതെന്നും അവർ നോട്ട് ചെയ്യും.
19. വിമാനത്താവളത്തിന് പുറത്ത് നിങ്ങൾ ഏതു ജില്ലയിലേക്കാണ് പോകുന്നത്, ടാക്സി ആണോ അതോ സ്വന്തം വണ്ടിയാണോ എന്നന്വേഷിക്കാൻ ഒരു ചെറിയ പോലീസ് സംഘം ഉണ്ട്.
20. ഇത്രയും കഴിഞ്ഞാൽ വീട്ടിലേക്കുള്ള വാഹനത്തിൽ കയറാം.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. നാട്ടിലേക്കുള്ള യാത്ര ഇപ്പോൾ സാധ്യമാണ്, പക്ഷെ നടപടി ക്രമങ്ങൾ ഉണ്ട്. എല്ലാം അറിഞ്ഞു പാലിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകാനും മതി.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

ലണ്ടൻ : കോവിഡ് ബാധ അനിയന്ത്രിതമായ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ കൂടുതൽ കർശനമാക്കണമെന്ന അഭ്യർത്ഥനയുമായി NHS. ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റ് സി.ഇ.ഒ ക്രിസ് ലോങ്ങ് ആണ് പുതിയ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.  വളരെ ഉയർന്ന വൈറസ് ബാധ നിരക്കാണ് ഇപ്പോഴുള്ളത്, ലോക്ക് ഡൌൺ കർശനമായി നടപ്പാക്കുകയാണ് വൈറസ് ബാധ നിയത്രിക്കാനുള്ള ഏക മാർഗം. അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൌൺ കർശനമാക്കുന്നതിന് പുറമെ വൈറസ് ബാധ കുറയുന്നത് വരെ സ്‌കൂളുകൾ അടച്ചിടാനും ക്രിസ് ലോങ്ങ് സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ രണ്ടാം ലോക്ക് ഡൌൺ സമയത്ത് സ്‌കൂളുകൾ അടച്ചിടാനുള്ള അഭ്യർത്ഥന പ്രധാന മന്ത്രി ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. രാജ്യ വ്യാപകമായി പല സെക്കണ്ടറി സ്‌കൂളുകളിലും വൈറസ് ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി പരിമിതമായ ലോക്ക് ഡൌൺ നിലനിന്നിട്ടും ഇംഗ്ലണ്ടിലെ മൊത്തം 315 കൗണ്സിലുകളിൽ 218 കൗണ്സിലുകളിലും കോവിഡ് ബാധ നിരക്കിൽ വൻ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലകളിൽ ഒന്നാണ് ഹൾ. ഒരു ലക്ഷം ആളുകളിൽ 743 പേർക്കാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം രണ്ടായിരത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. NHS ജോലിക്കാരുടെ ഷോർട്ടേജ് കാരണം ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മറ്റു ട്രസ്റ്റുകളിൽ നിന്നും ജോലിക്കാരെ താൽക്കാലികമായി കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിച്ചിരിക്കുകയാണ്. രാജ്യത്തെ മറ്റു NHS ഹോസ്പിറ്റലുകളിലും ഇത് പോലെ ജോലിക്കാരുടെ ഷോർട്ടേജ് വരുമോയെന്ന ഭീതി NHS മാനേജ്‌മെന്റിനുണ്ട്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റണിലെ ഷീബാ ഫിലിപ്പിൻെറ വത്സല മാതാവ് അന്നമ്മ ജോർജ് (71) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യയാണ്. കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്)
മരുമക്കൾ: തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.

സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് തീരുമാനം.

അന്നമ്മ അമ്മയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആണവായുധങ്ങൾ നിരോധിക്കുന്ന ചരിത്രപരമായ അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെക്കാൻ മറ്റ് 50 രാജ്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം യുകെ സർക്കാരിനോട്  അവകാശപ്പെട്ടു

കാന്റർബറി അതിരൂപത ജസ്റ്റിൻ വെൽബിയും യോർക്ക് ആർച്ച് ബിഷപ്പായ സ്റ്റീഫൻ കോട്രലും 29 ബിഷപ്പുമാരുടെ ഒബ്സർവറിൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തി നിവേദനമായി നൽകിയിട്ടുണ്ട്. ആണവായുധങ്ങൾ സമാധാനപരമായ ഭാവി തേടുന്ന ആളുകൾക്ക് പ്രതീക്ഷ നൽകും.2021 ജനുവരി 22 ന് ഈ ഉടമ്പടി പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, ലോകത്തെ ആണവ ശക്തികളൊന്നും സൈൻ അപ്പ് ചെയ്തിട്ടില്ല, ഈ നീക്കത്തെ “തന്ത്രപരമായ പിശക്” എന്ന് യുഎസ് അവകാശപ്പെട്ടത്.

എന്നാൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു, “ആണവായുധങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ഒരു ആഗോള പ്രസ്ഥാനത്തിന്റെ പര്യവസാനമാണ് ഈ ഉടമ്പടിയുടെ അംഗീകാരം”. ഇത് മനുഷ്യരാശിയുടെ വിജയമാണെന്നും സുരക്ഷിതമായ ഭാവിയുടെ വാഗ്ദാനമാണെന്നും റെഡ് ക്രോസ് ഇന്റർനാഷണൽ കമ്മിറ്റി പ്രസിഡന്റ് പീറ്റർ മൗറർ പറഞ്ഞു.

ആണവായുധങ്ങളുടെ വ്യാപനത്തെ ഈ ഉടമ്പടി ക്രമേണ തടയുമെന്ന് പ്രചാരകർ പ്രതീക്ഷിക്കുന്നു. ലാൻഡ്‌മൈനുകൾ, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികൾ സൈൻ അപ്പ് ചെയ്യാത്ത രാജ്യങ്ങളിൽ പോലും പെരുമാറ്റത്തിൽ മാറ്റം വരുത്തി.

ഉടമ്പടിയുടെ അംഗീകാരത്തെ ബിഷപ്പുമാരുടെ കത്ത് പ്രശംസിക്കുന്നു: “ലോകത്തിലെ അനേകം രാജ്യങ്ങൾ ഈ കൂട്ടായ നാശത്തിന്റെ ആയുധങ്ങൾ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നത് പ്രോത്സാഹജനകവും പ്രത്യാശ നൽകുന്നതുമായ അടയാളമാണ്.

മറ്റ് ആണവ രാജ്യങ്ങളുമായി യുകെ ഇതുവരെ കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. അങ്ങനെ ചെയ്യാൻ ഞങ്ങൾ യുകെ സർക്കാരിനോട് ആവശ്യപ്പെടുന്നു, അതുവഴി സമാധാനപരമായ ഭാവി തേടുന്ന എല്ലാ സൽസ്വഭാവമുള്ള ആളുകൾക്കും പ്രതീക്ഷ നൽകണം. ”

കഴിഞ്ഞ മാസം യോർക്ക് അതിരൂപത സിംഹാസനസ്ഥനായിരുന്ന സ്റ്റീഫൻ കോട്രെൽ ഒബ്‌സർവറി പറഞ്ഞു “സമാധാനത്തിനും അനുരഞ്ജനത്തിനും സഭയ്ക്ക് താൽപ്പര്യമുണ്ടെന്ന് ആരെയും ആശ്ചര്യപ്പെടുത്തേണ്ടതില്ല. “ഞങ്ങൾ എങ്ങനെ സമാധാനം ഉണ്ടാക്കുന്നുവെന്നും സമാധാനം പുലർത്തുന്നുവെന്നും വ്യത്യസ്തമായ ന്യായമായ വീക്ഷണങ്ങളുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ആണവായുധങ്ങളുടെ ഏതെങ്കിലും ഉപയോഗമോ കൈവശം വയ്ക്കലോ, ആയുധങ്ങളുടെ ന്യായമായ ഉപയോഗമായി കണക്കാക്കപ്പെടുന്നതിന് പുറത്താണ് സഭ സ്ഥിരമായി പരിഗണിക്കുന്നത്.”

ഈ ഉടമ്പടി ഒറ്റരാത്രികൊണ്ട് ആണവായുധങ്ങൾ അപ്രത്യക്ഷമാകാൻ ഇടയാക്കില്ല, “എന്നാൽ ഇത് ആണവ രഹിത ലോകമായി മാറാനുള്ള യാത്രയുടെ മറ്റൊരു ഘട്ടമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലസ്റ്റർ ബോംബുകളും ലാൻഡ്‌മൈനുകളും നിരോധിക്കുന്നതിനുള്ള നിലപാട് യുകെ സ്വീകരിച്ചിരുന്നു. “ഒരു ക്ലസ്റ്റർ ബോംബ് കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് അധാർമികമാണെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ, എത്രത്തോളം ഒരു ആണവായുധം? അന്തർ‌ദ്ദേശീയ കരാറുകൾ‌ കാര്യങ്ങൾ‌ നേടുന്നു, പക്ഷേ ഇത് സാധാരണയായി ഒരു നീണ്ട പാതയാണ്, മാത്രമല്ല ഇത് ഒരു സുപ്രധാന ഘട്ടമാണ്. ”

ആണവായുധങ്ങളെക്കുറിച്ച് സംസാരിച്ചതിന്റെ ഒരു നീണ്ട രേഖ കോട്രെലിനുണ്ട്. ട്രൈഡന്റിന്റെ പുതുക്കൽ “ദൈവത്തോടുള്ള അപമാനമാണ്” എന്ന് 2016 ൽ അദ്ദേഹം ലണ്ടനിൽ ഒരു റാലിയിൽ പറഞ്ഞു, 2018 ൽ ട്രൈഡന്റിന്റെ ഉപയോഗത്തിന് “സാഹചര്യങ്ങളൊന്നുമില്ല” എന്ന് സി യുടെ ഇ യുടെ ഭരണസമിതിയായ ജനറൽ സിനോഡിനോട് പറഞ്ഞു. നീതീകരിക്കപ്പെടുക.

“ഇത് എൻറെ ഉള്ളിൽ നിന്നാണ് വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ധാർമ്മിക പ്രശ്നമാണ്, പക്ഷേ എല്ലാത്തരം നല്ല കാരണങ്ങളുമുണ്ട് – സാമ്പത്തിക, സൈനിക, നിയമപരമായ – എന്തുകൊണ്ടാണ് ഞങ്ങൾക്ക് ആണവായുധങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ച വേണ്ടത്, ”അദ്ദേഹം പറഞ്ഞു.

2030–ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

എന്നാല്‍, ഇന്ധനത്തിനൊപ്പം ഇലക്ട്രിക് കരുത്തും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 2030-ലെ നിരോധനം ബാധകമായേക്കില്ല. ഇത്തരം വാഹനം 2035 വരെ വില്‍ക്കാന്‍ അനുവദിക്കും. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.

ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനു ഏറ്റവും വലിയ തെളിവാണ് എന്‍എച്ച്എസ് സ്റ്റാഫിന് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഫീസില്‍ 200% വര്‍ദ്ധന.

പാര്‍ക്കിംഗ് ഫീസില്‍ വമ്പിച്ച വര്‍ദ്ധനയോടെ മലയാളി നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരുടെ പോക്കറ്റ് കാലിയാവുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ആനുവല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകളില്‍ 200 ശതമാനം വര്‍ദ്ധനവ് വരുന്നതായ ആഭ്യന്തര രേഖ ചോര്‍ന്നതോടെയാണ് എന്‍എച്ച്എസ് സ്റ്റാഫിനെ കാത്തിരിക്കുന്ന ഇരുട്ടടി പുറത്തുവന്നത്. ഇതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് 1440 പൗണ്ട് വരെ ചെലവ് വരും. ഡിസമ്പർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് രേഖ പറയുന്നത്.

എന്‍എച്ച്എസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്ത സീനിയര്‍ നഴ്‌സിന്റെ വാർഷിക പാര്‍ക്കിംഗ് ചാര്‍ജ്ജ് 240 പൗണ്ടില്‍ നിന്നും 720 പൗണ്ടായി ഉയരും. ‘നഴ്‌സുമാരെന്ന നിലയില്‍ മോശം അനുഭവങ്ങളാണ് നേരിടുന്നത്, യഥാര്‍ത്ഥ ശമ്പള വര്‍ദ്ധന പോലുമില്ല.

മാനസികമായി മോശം അവസ്ഥയിലാണ്. ഹോസ്പിറ്റല്‍ ഒരു തരത്തിലും ഞങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നത് ഒരു യാഥാർത്യമാണ്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് വാർത്തയോട് പ്രതികരിച്ചു.

തന്റെ സഹജീവനക്കാരും ഈ വിഷയത്തില്‍ രോഷാകുലരാണെങ്കിലും വിവരങ്ങള്‍ പുറത്തുപറയുന്നവര്‍ക്ക് എന്‍എച്ച്എസില്‍ ലഭിക്കുന്ന ‘നന്ദിപ്രകടനം’ അത്ര സുഖകരമല്ലാത്തതിനാലാണ് പലരും മിണ്ടാതിരിക്കുന്നതെന്നും നഴ്‌സ് വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ മധ്യത്തിലും ധീരമായി പൊരുതുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ മുഖത്തുള്ള അടിയാണ് ഇതെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹാന്‍കോക് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ഫ്രീ പാര്‍ക്കിംഗ് അനിശ്ചിതമായി നീട്ടാന്‍ കഴിയില്ലെന്ന് ഒരു ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പെര്‍മിറ്റുകളും, വിലയും ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്തുത ട്രസ്റ്റിലെ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാരെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാന്‍ സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചിട്ടുമില്ല. ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പാര്‍ക്കിംഗ് ഫീ വര്‍ദ്ധന സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്.

ചില രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് ട്രസ്റ്റ് കുറ്റപ്പെടുത്തി. ടോറി പ്രകടനപത്രിക അനുസരിച്ച് പുതുവര്‍ഷം മുതല്‍ വികലാംഗര്‍ക്കും, നൈറ്റ് ഷിഫ്റ്റിനെത്തുന്ന ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ചില ഗ്രൂപ്പുകള്‍ക്ക് ഫ്രീ പാര്‍ക്കിംഗ് നല്‍കേണ്ടതാണ്. കാര്‍ പാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പാണ് എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലെ പാര്‍ക്കിംഗ് ലോട്ട് കൈകാര്യം ചെയ്യുന്നത്. പിതൃസ്ഥാപനമായ പാർക്കിംഗ് ഐ ക്ക് കിട്ടുന്നതിന്റെ 80 ശതമാനവും ലഭിക്കുന്നത്. 2018 ൽ മുൻ ഓണർ ആയ ക്യാപിറ്റ എന്ന കമ്പനിക്ക് ഡിവിഡന്റ് ആയി നൽകിയത് അഞ്ച് മില്യൺ ആണ് എന്ന് കമ്പനി റെക്കോഡുകൾ പറയുന്നു.

സൗജന്യ പാര്‍ക്കിംഗ് തുടരാനാവില്ലെന്ന് സമ്മറില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ മുന്നറിയിപ്പേകിയിരുന്നു. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുമില്ല. വാർത്ത പുറത്തുവന്നതോടെ ഇതുമായി ചോദ്യങ്ങളോടെ അധികൃതർ പ്രതികരിച്ചത് ഇങ്ങനെ. സൗജന്യ പാർക്കിംഗ് ആണ് ഫീ കൂട്ടുവാനുള്ള പ്രധാന കാരണമെന്നും അറിയിച്ചു. സംഭവം വിവാദമായതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർദ്ധനവ് നടപ്പാക്കുന്നില്ല എന്നാണ് ട്രസ്റ്റ് പറഞ്ഞത്.

ഇതേസമയം പാർക്കിംഗ് ഫീ വർദ്ധനവുമായി പാർക്കിംഗ് ഐ ക്ക് ബന്ധമില്ലെന്നും തീരുമാനിക്കുന്നത് ട്രസ്റ്റുകൾ ആണ് എന്നുമാണ് വാർത്തയുമായി ബന്ധപ്പെട്ട പ്രതികരണം.

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിൻറ്റർ ആണ് ഈ വര്ഷം വരാനിരിക്കുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ സയന്റിഫിക് അഡ്‌വൈസർ പ്രൊഫസർ ക്രിസ് വിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്. അടുത്ത നാല് മാസം NHS ന്റെ ചരിത്രത്തിലെ ഏറ്റവും മോശം മരണ നിരക്ക് ആണ് റിപ്പോർട്ട് ചെയ്യപ്പെടുക. ഒക്ടോബർ മാസം രണ്ടാം ഘട്ട കൊറോണ ബാധ ശക്തമായ ശേഷം NHS അടക്കമുള്ള ബ്രിട്ടനിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ഡോക്ടർമാർ, നഴ്സ്മാർ, ഹെൽത്ത് കെയർ ജോലിക്കാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകരും വരും മാസങ്ങളിൽ കിണഞ്ഞു ജോലി ചെയ്യേണ്ടി വരുമെന്നും ക്രിസ് വിറ്റി കൂട്ടിച്ചേർത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നത് കടുത്ത മാനസിക സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്ക് വെച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഫസർ വിറ്റി ഇക്കാര്യം വിശദീകരിച്ചത്.

നവംബർ മുതൽ മാർച്ച്‌ വരെയുള്ള വിൻറ്റർ മാസങ്ങളിൽ യുകെയിൽ വിവിധ രോഗ ബാധകളും മരണ സംഖ്യയും പൊതുവെ ഉയരാറുണ്ട്. എന്നാൽ കൊറോണ ബാധ വീണ്ടും കനത്തതോടെ മരണ സംഖ്യ ഈ വര്ഷം അനിയന്ത്രിതമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ബാധ മൂലം വിൻറ്ററിലെ മരണ സംഖ്യ , ഒന്നാം ഘട്ടത്തേക്കാൾ ഉയരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം പതിനയ്യായിരത്തോളം പേർ ഇപ്പോൾ NHS ഹോസ്പിറ്റലുകളിൽ ചികിത്സയിലുണ്ട്. അതിൽ 1355 പേർ വെന്റിലേറ്ററിൽ ആണുള്ളത്. വെളളിയാഴ്ച മാത്രം 376 പേർ കൊറോണ ബാധ മൂലം യുകെയിൽ മരണപ്പെട്ടു. ഇതിന് പുറമെ 27,331 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ചെഷയർ ഹോസ്പിറ്റലിൽ എട്ട് നവജാത ശിശുക്കൾ മരണപ്പെട്ട കേസിൽ പ്രസ്തുത ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2015-2016 കാലയളവിൽ ആണ് സംശയാസ്പദമായ സാഹചര്യങ്ങളിൽ എട്ട് കുട്ടികൾ നോർത്ത് ഇംഗ്ലണ്ടിലെ ചെഷയർ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. മൂന്ന് വർഷത്തിലധികം നീണ്ട ഇൻവെസ്‌റ്റിഗേഷന് ഒടുവിലാണ് പോലീസിന്റെ സംശയം പ്രസ്തുത നഴ്സിന് നേരെ നീങ്ങിയത്.

ചെഷയർഹോസ്പിറ്റലിലെ നവജാത ശിശുക്കളെ പരിപാലിക്കുന്ന വാർഡിന്റെ ചുമതലയുള്ള നഴ്സ്‌ ആയിരുന്നു നഴ്സ് ലൂസി. വെള്ളിയാഴ്ച വാറിംഗ്ട്ടൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർക്കെതിരെയുള്ള വിധി, കോടതി പിന്നീട് തീരുമാനിക്കും. പ്രാഥമിക ഹിയറിംഗ് മാത്രമാണ് ഇന്നലെ നടന്നത്. 30 കാരിയായ ഇവർക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കോടതി തയ്യാറായില്ല.

എട്ട് കുട്ടികളെ കൊലപ്പെടുത്തിയതിന് പുറമെ മറ്റ് പത്ത് കുട്ടികളെ കൊലപ്പെടുത്താനും ശ്രമിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുണ്ട്. പോലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതിയിൽ തെളിയിക്കപ്പെടുകയാണെങ്കിൽ ബ്രിട്ടീഷ് ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര കൃത്യത്തിന്റെ വിശദ വിവരങ്ങൾ വൈകാതെ പുറത്തു വരും.

RECENT POSTS
Copyright © . All rights reserved