കോട്ടയം ∙ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 – ന്. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്. മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ മകളെ കാണാൻ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ കണ്ടു– ആശുപത്രി മോർച്ചറിയിൽ.
ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്.
ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ.
ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ് ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
38 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാല്‍വെ ഈ വര്‍ഷം ജൂണില്‍ വേര്‍പിരിഞ്ഞിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റിനെയാണ് 65കാരനായ സാല്‍വെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെ ജനുവരിയില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അഭിഭാഷകനായി നിയമിതനായിരുന്നു.
ഈ വര്‍ഷം പല വലിയ കേസുകളിലും സാല്‍വെ സുപ്രീം കോടതിയില്‍ ഹാജരായി. പ്രധാന കേസുകളില്‍ ഇന്ത്യക്ക് വേണ്ടി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് – ഐസിജെ) ഹാജരായി. ഡല്‍ഹി നിയമസഭയുമായുള്ള കേസില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെയാണ്. ലോണ്‍ മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് വേണ്ടി സാല്‍വെ ഹാജരായിരുന്നു. ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരായത്.
ബ്രിട്ടനിലെ ഏറ്റവും പാപ്പരായ വ്യക്തിയായി മാറി ശതകോടീശ്വരനായിരുന്ന പ്രമോദ് മിത്തല്‍. ബ്രിട്ടനിലെ സമ്പന്നരില്‍ 19ാമതുള്ള ലക്ഷ്മി മിത്തലിന്റെ സഹോദരനാണ് ഇദ്ദേഹം. 2013ല്‍ നടന്ന മകളുടെ വിവാഹത്തിനായി ഇദ്ദേഹം പൊടിപൊടിച്ച തുക 500 ലക്ഷം പൗണ്ടായിരുന്നു. ഇന്ത്യന്‍ രൂപയുമായി കണക്കാക്കിയാല്‍ 505 കോടി രൂപ വരുമിത്. നിലവില്‍ 250 കോടി പൗണ്ടാണ് അദ്ദേഹത്തിന്റെ കടബാധ്യത.
കഴിഞ്ഞ വര്‍ഷം 130 ദശലക്ഷം പൗണ്ടായിരുന്നു പ്രമോദ് മിത്തലിന്റെ കടബാധ്യത. അന്നു തന്നെ ലണ്ടനിലെ കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അത് 250 കോടി പൗണ്ട് ആയതോടെ ലണ്ടനിലെ തന്നെ ഏറ്റവും വലിയ പാപ്പരായി പ്രമോദ് മാറി.
1.1 ദശലക്ഷം പൗണ്ട് വീതം ഭാര്യ സംഗീതയോടും ഭാര്യാ സഹോദരന്‍ അമിത് ലോഹിയോടും 2.4 ദശലക്ഷം പൗണ്ട് മകന്‍ ദിവ്യേഷിലിനോടും കടപ്പെട്ടിരിക്കുകയാണ് 64കാരനായ പ്രമോദ്. 170 ദശലക്ഷം പൗണ്ട് പിതാവില്‍ നിന്നും കടം വാങ്ങി.
കഴിഞ്ഞ വര്‍ഷം ബോസ്‌നിയയില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രമോദ് മിത്തല്‍ അറസ്റ്റിലായിരുന്നു. 10 ദശലക്ഷം കെട്ടിവച്ചാണ് അന്ന് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ സിബിഐയും പ്രമോദിനെതിരെ കേസെടുത്തു. അന്ന് സഹോദരന്‍ ലക്ഷ്മി മിത്തലിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.
തനിക്ക് വ്യക്തിപരമായ വരുമാനമില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രമോദ് മിത്തല്‍ ലണ്ടന്‍ കോടതിയെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളതെന്നും അവരുടെ വരുമാനത്തെ കുറിച്ച് തനിക്ക് അല്‍പം കാര്യങ്ങളേ അറിയൂ എന്നും അന്ന് പറഞ്ഞിരുന്നു.
ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ ഓടി ഒരിക്കൽ കൂടി മാതൃക ആകുകയാണ് ശ്രീ അശോക് കുമാർ.
2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വർഷംതോറും ക്രോയ്ഡനിൽ മാരത്തോൺ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കാറുണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ ഈ വർഷം പതിവ് രീതിയിൽ ഇവന്റ് നടത്തുവാൻ സാധിക്കുന്നതല്ല എന്ന് അറിയിച്ചിരുന്നു. നാളിതുവരെ ലോകത്തിലെ വിവിധ ചാരിറ്റി സംഘടനകൾക്ക് 25,000-ത്തിലേറെ പൗണ്ട് സമാഹരിച്ചു നൽകിയിട്ടുണ്ട് ശ്രീ അശോക് കുമാർ.
ഈ വരുന്ന നവംബർ ഒന്നിന് നടത്തുന്ന വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിൽ സമാഹരിക്കുന്ന തുക ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാർക്കും ആദരസൂചകമായി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. നവംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് മുന്നിൽ സംഘടിപ്പിക്കുന്ന പുതുമയോടുകൂടിയ വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിൽ പൂർണ്ണമായോ ഭാഗീകമായോ പങ്കെടുക്കുവാൻ ഏവരെയും, വിശിഷ്യാ മലയാളി സുഹൃത്തുക്കളെ, സ്വാഗതം ചെയ്യുന്നു. യുകെയിലെ വിവിധ മേഖലകളിൽ മികവാർന്ന പ്രാതിനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞ മലയാളി സമൂഹം ഇത്തരത്തിൽ പൊതു താത്പര്യാർത്ഥം സംഘടിപ്പിക്കുന്ന പരിപാടികളിൽ കൂടി സജീവമായി പാങ്കാളികളാകുന്നതിലൂടെ സാമൂഹിക സന്നദ്ധ പ്രവർത്തന മേഖലകളിൽ കൂടി മുൻനിരയിലെത്തുവാൻ സഹായകരമാകുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു. ഇവന്റിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു.
ചാരിറ്റി ധനസമാഹരണത്തിൽ പങ്കെടുത്ത് അശോക് കുമാറിനെ സപ്പോർട്ട് ചെയ്യുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://www.justgiving.com/crowdfunding/croydonnhstrust-ashok-kumar?utm_term=zzDWBR89Q
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
അശോക് കുമാർ-07974349318
കില്‍ക്കെനി : ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോൾ മരണമടഞ്ഞു. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്.
മുമ്പ് അയര്‍ലണ്ടിലായിരുന്ന മിയാമോളെ തിരികെ കൊണ്ട് വരാനായി ‘അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുമ്പാണ് അപകടം സംഭവിച്ചത്..
മിയമോളോട് ഒപ്പമായിരുന്ന പിതാവ് , ജോമി, കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്.ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്നു മിയാമോള്‍.
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.
കില്‍ക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ജോമി -ജിഷ ദമ്പതികളുടെ പ്രിയപ്പെട്ട മകളുടെ നിര്യാണവാര്‍ത്ത കില്‍ക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേര്‍ ജോമിയുടെ വസതിയില്‍ എത്തിയിരുന്നു.
അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി.മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ.
കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.
മിയാമോളുടെ മരണ വാര്‍ത്ത അറിഞ്ഞ് ‘അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി പൊന്നുമോളെ കണ്ടു.
ഇപ്പോള്‍ അയര്‍ലണ്ടിലുള്ള ജോമിയും,ഡോണും മറ്റന്നാള്‍ കേരളത്തിലേക്ക് പോകുന്നുണ്ട്.
സംസ്‌കാരം എപ്പോഴാണ് നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.
മിയാമോളുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കൊച്ചി ∙ യൂറോപ്പിലേക്കു നേരിട്ടുള്ള വിമാന സർവീസ് എന്ന കേരളത്തിന്റെ സ്വപ്നത്തിനു ചിറകു നൽകി എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തി. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കി.
യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണു കൊച്ചിയിൽനിന്നു യൂറോപ്പിലേക്കു നേരിട്ടുള്ള സർവീസ്. യൂറോപ്പിലേക്കു സർവീസ് നടത്താൻ വിമാന കമ്പനികളെ ആകർഷിക്കാൻ വിമാനത്താവളം ഏറെ ഇളവുകൾ വാഗ്ദാനം ചെയ്തെങ്കിലും വിദേശ കമ്പനികളൊന്നും മുന്നോട്ടു വന്നില്ല. വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്.
രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.
നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വസമാണു യാത്രക്കാർക്കു നൽകുക. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിട്ടുണ്ട്.
ഇക്കോണമി ക്ലാസിൽ കൊച്ചി– ലണ്ടൻ നിരക്ക് 25,000 മുതലും ലണ്ടൻ–കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ളവർക്കും ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്കും കൊച്ചി–ലണ്ടൻ സർവീസ് പ്രയോജനപ്പെടും. ശ്രീലങ്കൻ എയർലൈൻസിനു പുറമേ ബ്രിട്ടിഷ് എയർവെയ്സും എയർ ഫ്രാൻസും തുർക്കിഷ് എയർലൈൻസും കൊളംബോയിൽനിന്നു ലണ്ടൻ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.
സ്റ്റോപ്പ് ഓവർ ഫ്ലൈറ്റുകൾക്ക് ഏകദേശം 40,000 രൂപയും നോൺ സ്റ്റോപ്പ് സർവീസുകൾക്കു 49,000 രൂപയുമാണു നിരക്ക്. അതേസമയം കൊളംബോയിൽനിന്നു ഒരു മണിക്കൂർ 20 മിനിറ്റ് കൊണ്ടു കൊച്ചിയിൽ എത്താമെന്നതിനാൽ യൂറോപ്പിൽനിന്നുള്ള ശ്രീലങ്കൻ വിനോദസഞ്ചാരികൾ യാത്ര കൊച്ചി വഴിയാക്കാൻ സാധ്യതയുണ്ട്. കോവിഡ് മൂലം നിർത്തിവച്ചിരിക്കുന്ന ശ്രീലങ്കൻ സർവീസുകൾ പിന്നീടു പുനഃസ്ഥാപിക്കുമ്പോൾ എയർ ഇന്ത്യയ്ക്കു ഈ മാർക്കറ്റും കയ്യടക്കാൻ കഴിയും.
കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമാണ്. ലണ്ടനു പുറമേ കൊച്ചിയിൽനിന്നു യുഎസിലേക്കു നേരിട്ടു സർവീസ് വേണമെന്ന ആവശ്യവും ശക്തമാണ്.
പതിനാറാം വയസിലാണ് അലീമ അലിയുടെ ജീവിതത്തിൽ ആ അപകടം സംഭവിച്ചത്. അതിന്റെ അവശേഷിപ്പുകൾ ഇന്നുമുണ്ട് ശരീരത്തിൽ.2016 ലെ ആ അവധിക്കാലത്ത് ബോർഡിങ്ങിൽ നിന്ന് വീട്ടിലെത്തിയതാണ് അലീമ. തലയിലെ പേൻശല്ം മാറാനായി ഒരു മെഡിസിനൽ ഷാപൂ തേച്ചുകഴിഞ്ഞപ്പോളാണ് അമ്മ അവളെ സഹായത്തിനായി അടുക്കളിയേക്ക് വിളിച്ചത്.
അമ്മയെ സഹായിക്കാനായി അടുപ്പിന് താഴെ ഉണ്ടായിരുന്ന ഒരു പാത്രം കുനിഞ്ഞെടുക്കുമ്പോളാണ് അത് സംഭവിച്ചത്. അടുപ്പിൽ നിന്ന് തീയാളി അലീമയുടെ തലയിൽ പടർന്നു. പെട്ടെന്ന് തീ പിടിക്കുന്ന ഏതോ രാസവസ്തു ഷാപൂവിൽ അടങ്ങിയിരുന്നു.
പെട്ടെന്ന് തന്നെ ആശുപ്രത്രിയിൽ എത്തിച്ചു.
പക്ഷേ, അപ്പോഴേക്കും 55 ശതമാനം പൊള്ളലേറ്റിയിരുന്നു. താൻ മരിച്ചുപോകുമെന്നു പോലും ഭയപ്പെട്ടുവെന്ന് അലീമ പറയുന്നു. ഇപ്പോഴും ശസ്ത്രക്രിയകൾ തുടരുന്നുണ്ട്.
അവൾ പറഞ്ഞു: ‘എന്റെ വീണ്ടെടുക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു, അത് ഇപ്പോഴും തുടരുകയാണ്. എല്ലാ ദിവസവും, ഞാൻ നെബുലൈസറുകൾ, ഹ്യുമിഡിഫയറുകൾ, പ്രഷർ വസ്ത്രങ്ങൾ, വിഭജനങ്ങൾ, ക്രീമുകൾ, മരുന്നുകൾ എന്നിവയും അതിലേറെയും ചെയ്യേണ്ടതുണ്ട്.
‘എനിക്ക് മുമ്പ് നൂറുകണക്കിന് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്, ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
‘എൻഎച്ച്‌എസിലെ ഓരോ അംഗങ്ങളും ബർമിംഗ്ഹാം കുട്ടികളുടെ ആശുപത്രി, ഷെഫീൽഡ് കുട്ടികളുടെ ആശുപത്രി, പിൻഡർഫീൽഡുകൾ എന്നിവ ഉൾപ്പെടുന്ന ആശുപത്രികളിൽ നിന്ന് വളരെ പിന്തുണ നൽകിയിട്ടുണ്ട്.
മേക്ക് അപ്പ് ട്യൂട്ടോറിയലുകളാണ് അതിൽ കാണുക. ആത്മവിശ്വാസവും ധൈര്യവും തനിക്ക് അത്തരം പ്രവൃത്തികളിലൂടെ ലഭിക്കുന്നുണ്ടെന്നും അലീമ പറയുന്നു.
ഇംഗ്ലണ്ട്കാരനായ 37 വയസുള്ള സൈമണ്‍ എന്നയാള്‍ ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം തന്‍റെ ജോലിസ്ഥലത്തിനടുത്തായി തനിക്കിഷ്ടപ്പെട്ട ഒരു വീട് കണ്ടെത്തി. അതിന്‍റെ ഉടമസ്ഥനുമായി സംസാരിച്ചപ്പോള്‍ അദേഹത്തിന് അത് വില്‍ക്കുന്നതിന് സമ്മതമാണ്. എന്നാല്‍ ഉടന്‍ തന്നെ വില പറഞ്ഞ് ഉറപ്പിച്ചു വീട് കൈമാറ്റം ചെയ്യുന്നതിനുള്ള പേപ്പർ ജോലികള്‍ ഉടമ വേഗത്തിൽ ഒപ്പിടുകയും തിരക്ക്പിടിച്ച് കൈമാറ്റം നടത്തുന്നതായും ചെയ്തപ്പോള്‍ സൈമണ് അതില്‍ അസ്വഭാവികതയൊന്നും തോന്നിയില്ല.
കുറച്ച് മാസങ്ങൾക്ക് ശേഷം, സൈമൺ ആവേശത്തോടെ തന്‍റെ സാധനങ്ങള്‍ പാക്ക് ചെയ്തു പുതിയ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യ രാത്രി തന്‍റെ പുതിയ വീട്ടിൽ ചെലവഴിക്കാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ക്ഷീണിച്ച വാരാന്ത്യത്തിനുശേഷം തന്‍റെ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിഞ്ഞ അദ്ദേഹം ക്ഷീണിതനായി കട്ടിലിലേക്ക് കയറി. തന്‍റെ ഓഫീസിലേക്കുള്ള ദൂരം കുറഞ്ഞ പുതിയ യാത്രയെ കുറിച്ച് ആലോചിച്ച് രാവിലെ 8 മണിക്ക് അലറാം വെച്ച് കിടന്നുറങ്ങി. എന്നാല്‍ അയാള്‍ കിടക്കുമ്പോള്‍ ഇരുട്ടിനിന്നും ഒരു വിചിത്രമായ ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റു. ശ്വാസം അടക്കിപിടിച്ചു ചുറ്റുപാടും വീക്ഷിച്ചു അതിനിടയില്‍ ശബ്ദം വീണ്ടും കേട്ട് ഇത്തവണ വളരെ പതിഞ്ഞ ശബ്ധതിലായിരുന്നു. ലോഹത്തില്‍ ചരല്‍ ഉരസുന്നത് പോലുള്ള ശബ്ദമായിരുന്നു അത്. കൗതുകം തോന്നിയ സൈമണ്‍ ജനല്‍ തുറന്ന് പൂന്തോട്ടത്തിലേക്ക് നോക്കി വീക്ഷിച്ചു പക്ഷെ ഒന്നും അനങ്ങിയില്ല. എല്ലാം വീണ്ടും പഴയത്പോലെ നിശബ്ദമായി. സൈമണ്‍ വീണ്ടും കട്ടിലില്‍ കയറി കിടന്നുറങ്ങി. പക്ഷെ വീടിനടിയില്‍ നിഗൂഢമായ സംഭവങ്ങളെ പറ്റി അവനറിയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ സൈമണ്‍ ഓഫീസില്‍ പോകുന്നതിന് വേണ്ടി വാഹനം പുറകോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനം മുന്നോട്ടു പോയി. വീണ്ടും ശ്രമിച്ചു. ചക്രത്തില്‍ എന്തോ കുടുങ്ങിയതായി തോന്നി. ചക്രത്തില്‍ എന്താണ് കുടുങ്ങിയതെന്ന് കാണാന്‍ സൈമണ്‍ വാഹനത്തില്‍നിന്നും ഇറങ്ങി നോക്കി. വാഹനത്തിന്‍റെ അടിയില്‍ നോക്കിയപ്പോള്‍ ഡ്രൈവേ തകര്‍ന്നതായി കണ്ടു. ചുറ്റുപാടും നോക്കിയപ്പോള്‍ ഡ്രൈവേയുടെ ചുറ്റുപാഗത്ത് ഉണ്ടായ വിള്ളലുകള്‍ സുരക്ഷിതമല്ലാത്ത ചിലത് വെളിപ്പെടുത്തി.
1970-കളില്‍ താമസിച്ചിരുന്നു വൃദ്ധ ദമ്പതികളാണ് വീട് നിര്‍മിച്ചതെന്ന് അറിയാമായിരുന്നു എന്നാല്‍ ഇത്രയും കാലപഴക്കം വീടിന്‍ ഒരു ഭീഷണിയായിരുന്നില്ല. വിള്ളലുണ്ടായിടത്ത് സൈമണ്‍ എന്തോ തിളക്കം കണ്ടു അവിടെ സൈമണ്‍ എളുപ്പത്തില്‍ കുഴിക്കാന്‍ തുടങ്ങി. ഭൂമിയിലെ മണ്ണ് എളുപ്പത്തില്‍ വഴിമാറി കുഴിക്കുന്നതിനിടെ ലോകത്തിന്‍റെ ഭാഗങ്ങള്‍ കൂടുതല്‍ കാണാന്‍ തുടങ്ങി. ലോഹങ്ങള്‍ മാറ്റി സൈമണ്‍ വീണ്ടും കുഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ചതുരാകൃതിയിലുള്ള ഒരു ദ്വാരം. ദ്വാരത്തിനുള്ളില്‍ നിറയെ ഇരുട്ടായിരുന്നു. ദ്വാരത്തിലൂടെ താഴെക്കിരങ്ങാന്‍ ഒരു തുരുമ്പ് നിറഞ്ഞ ഗോവണി. ഈ നിമിഷം സൈമണ് ഒരു അസ്വസ്ഥത തോന്നി തുടങ്ങി. സൈമണ്‍ അവിടെ കണ്ടെത്തിയത് ആ വീടിനെ കുറിച്ചുള്ള ഭൂതകാല ചരിത്രമായിരുന്നു. അര ലക്ഷം ഡോളറിനാണ് സൈമണ്‍ ആ വീട് വാങ്ങിയത്. സൈമണ് വീട് വിട്ട വൃദ്ധനാണ് ആ വീടിന്‍റെ യഥാര്‍ത്ഥ ഉടമ. എന്നാല്‍ വീട് വില്‍ക്കുന്ന വേളയില്‍ വീടിന് അടിയിലുള്ള ഈ സംഭവത്തെ കുറിച്ച് വൃദ്ധന്‍ സൈമനോട് പറഞ്ഞില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ സൈമണ്‍ കേട്ടത് ഈ രഹസ്യ അറയ്ക്കുള്ളിലേക്ക് മണ്‍ തരികള്‍ വീഴുന്ന ശബ്ദമാണ്.
സൈമണ്‍ ചില ഗവേഷണങ്ങള്‍ നടത്തിയ ശേഷം കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്ത് അഭയം പ്രാപിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ രഹസ്യ മുറി എന്നാണ്. രണ്ടാം ലോക മഹായുദ്ധ സമയത്ത് സർ ജോൺ ആൻഡേഴ്സണ്‍ എന്നയാളെ യുദ്ധത്തിനായി രാജ്യം ഒരുക്കി ആസന്നമായ ആക്രമണത്തില്‍ നിന്നും ബോംബ് ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടനിലെ പൌരന്മാരെ രക്ഷിക്കാനായി ഒരു തന്ത്രം കൊണ്ടുവരേണ്ടത് അദ്ധേഹത്തിന്‍റെ കടമയായിരുന്നു. അതിനാല്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അദ്ദേഹം ഒരു തന്ത്രപ്രധാനമായ പദ്ധതി ആവിഷ്കരിച്ചു. വീടുമുട്ടത്ത് എളുപ്പത്തില്‍ കുഴിച്ചിടാന്‍ സാധിക്കുന്ന ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ ആസൂത്രണം ചെയ്യുകയും സഹായിക്കുകയും ചെയ്തു.
സൈമണ്‍ ഇത് വീണ്ടും പഴയത് പോലെ പുനസ്ഥാപിക്കുകയും സംരക്ഷിക്കാനും പദ്ധതിയിട്ടു. ഇത് വളരെ പ്രധാനപെട്ടതും ചരിത്രപരമായ ഒരു സ്മാരകമായി പ്രക്യപ്പിക്കുമെന്നും അവര്‍ കരുതുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ശമ്പളം കുറവാണെന്ന കാരണത്താലാണ് ബോറിസ് ജോണ്‍സണ്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മാസത്തിനുള്ളില്‍ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വർഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് കൈമാറേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തട്ടിക്കയറിയ സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം.മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞതോടെ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.
മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പോലീസെത്തി പിടികൂടി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
An Easyjet passenger is thrown off the Belfast to Edinburgh flight this afternoon after she refused to wear a face covering 👀 pic.twitter.com/YwRLNBK8aA
— stephen 🇬🇧 (@LFC_blano) October 18, 2020