അധിനിവേശ വെസ്റ്റ് ബാങ്കിനറെ പ്രധാന ഭാഗങ്ങളും ജോര്‍ദാന്‍ താഴ്വരയും ജൂണ്‍ ഒന്നിനകം പിടിച്ചെടുക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വര്‍ഷം വീണ്ടും അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ശക്തമായ വിയോജിപ്പുകളേയും, പലസ്തീന്‍ ജനതയുടെ പ്രധിരോധത്തെയും, കൊവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് ജൂത രാഷ്ട്രം വിപുലീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങിനെ സംഭവിച്ചാല്‍ ശക്തമായ ‘പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നായിരുന്നു ഫ്രാന്സിന്‍റെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു ഇസ്രായേലി പത്രത്തില്‍ ലേഖനമെഴുതി.
എന്നും ‘ഇസ്രായേലിന്റെ കൂടെ നിന്നിട്ടുള്ള ആള്‍ എന്ന നിലയില്‍’ നിന്നുകൊണ്ടാണ് ജോണ്‍സണ്‍ ലേഖനം എഴുതിയത്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 1967 ന് മുമ്പുള്ള അതിർത്തികളിൽ നിന്നും യാതൊരു മാറ്റവും യുകെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കാബിനറ്റ് മന്ത്രിയും നെതന്യാഹുവിന്റെ വിശ്വസ്തനുമായ ഒഫിർ അകുനിസ് ആണ് കൂട്ടിച്ചേർക്കൽ പ്രക്രിയ ആരംഭിക്കില്ലെന്ന് സ്ഥിരീകരിച്ചത്. യുഎസുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ ആണെന്നും, അതു പൂര്‍ത്തിയായ ശേഷം മാത്രമേ നടപടികള്‍ ആരംഭിക്കൂ എന്നും ഇസ്രായേലിന്റെ ആർമി റേഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ട്രംപ് മുന്നോട്ടു വച്ച മധ്യപൂർവദേശ രൂപരേഖ പ്രകാരമാണ് ഇസ്രായേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തിൽ വിട്ടുനൽകുകയും ചെയ്യുക എന്നതാണ് ജനുവരിയിൽ ട്രംപ് മുന്നോട്ടു വച്ച ആശയം. ഇത് പലസ്തീൻ തള്ളിക്കളഞ്ഞതാണ്. ലോകരാജ്യങ്ങളെല്ലാം ഒരേ പോലെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ജൂലൈയിൽ കൂട്ടിച്ചേര്‍ക്കല്‍ പുനരാരംഭിക്കനാകും എന്ന പ്രതീക്ഷ ഒഫിർ അകുനിസ് പങ്കുവെച്ചു.
സ്വന്തം ലേഖകൻ
ലെസ്റ്റർ : കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക് പോകാൻ സാധ്യതയേറെ. യോർക്ക്ഷെയറിൽ വൈറസ് വ്യാപകമായി തുടരുന്നതിനാൽ ബ്രാഡ്‌ഫോർഡ്, ഡോൺകാസ്റ്റർ, ബാർൺസ്ലി എന്നിവ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് പറയപ്പെടുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന ഇംഗ്ലണ്ടിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ആരോഗ്യവകുപ്പും അറിയിച്ചു. ഇംഗ്ലണ്ടിലെ 36 കോവിഡ് ഹോട്ട്‌സ്പോട്ടുകൾ വരും ദിനങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാമത് ലെസ്റ്റർ ആണ്. ഇപ്പോൾ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ആദ്യ 20 പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു ; Leicester, Bradford, Barnsley, Rochdale, Bedford, Oldham, Rotherham, Tameside, Blackburn with Darwen, Kirklees, Peterborough, Luton, Derby, Kingston upon Hull, City of, Manchester, Southend-on-Sea, Leicestershire, Sheffield, Leeds, wirral.
സർക്കാരിന്റെ ഔദ്യോഗിക പരിശോധനാ കണക്കുകൾ പ്രകാരം ജൂൺ 13 നും ജൂൺ 26 നും ഇടയിൽ ലെസ്റ്ററിൽ 80 പുതിയ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. എന്നാൽ പില്ലർ 2 പരിശോധനയിൽ 944 രോഗനിർണയങ്ങളുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ആശുപത്രികളിലും പിഎച്ച്ഇ ലാബുകളിലും പോസിറ്റീവ് ആയ രോഗികളുടെ രോഗികളുടെ എണ്ണം പില്ലർ 1 കണക്കുകളിൽ ഉൾപ്പെടുന്നു. ടെസ്റ്റിംഗ് സെന്ററുകളിൽ തിരിച്ചറിഞ്ഞ പോസിറ്റീവ് കേസുകൾ പില്ലർ 2 എന്ന് അറിയപ്പെടുന്നു. കൊറോണ വൈറസ് കേസുകളിലെ വർദ്ധനവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രാദേശിക അധികാരികൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് രോഗികളുടെ ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനുമായി വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.
ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തടയുന്നതിനായി കൗൺസിലുകൾ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലുകളുടെ പൊതുജനാരോഗ്യ ഡയറക്ടർമാരുമായി പങ്കിടാൻ തുടങ്ങിയത് നല്ല കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ലോക്ക്ഡൗൺ ലഘൂകരണത്തെ തുടർന്ന് ഓരോ പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം ഇപ്പോൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളിൽ ലെസ്റ്ററിനു പിന്നാലെ നിരവധി പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് നിരവധി ബ്രിട്ടീഷ് കമ്പനികൾ തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടി കുറച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. താത്കാലിക വിസയിൽ ബ്രിട്ടനിൽ വന്നിരിക്കുന്ന പലരും ജോലി നഷ്ടത്തെത്തുടർന്ന് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ റീട്ടെയിൽ മേഖലയിലെ മുഖ്യ വിതരണക്കാരായ ജോൺ ലെവിസ് തങ്ങളുടെ കടകളിൽ ചിലത് അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർക്കാഡിയ, ഹാറോഡ് എന്നീ ശൃംഖലകൾ 1180 ഓളം തൊഴിലവസരങ്ങൾ കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ തന്നെ ബ്രിട്ടണിലെ ബിസിനസുകൾ എല്ലാം തകർച്ചയുടെ വക്കിലാണ്. ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ എസ് എസ് പി ഗ്രൂപ്പ് അയ്യായിരത്തോളം തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിർജിൻ മണി, യോർക്ക്ഷെയർ ബാങ്ക്, ക്ലയ്ഡ്സ്ഡെയ്ൽ ബാങ്ക് എന്നിവയിൽ മാത്രം മൂവായിരത്തോളം സ്റ്റാഫുകളെയാണ് പിരിച്ചു വിട്ടത്.
ജോലി നഷ്ടപ്പെട്ടവരെല്ലാം തന്നെ എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ്. ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് എന്ന് ജോലി നഷ്ടപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയ ജെയിംസ് ഫിലിപ്പ് പറഞ്ഞു. റീട്ടെയിൽ മേഖലയെ ആണ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ കൊറോണ ബാധ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഏവിയേഷൻ മേഖലയെയും കൊറോണ ബാധ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്‌സ് മാത്രം പന്ത്രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് വെട്ടി കുറയ്ക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ജോലി നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.
കോവിഡ് പോരാട്ടത്തിലെ ‘വലിയ പ്രതിസന്ധി’ ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ജനങ്ങളുടെ അമിതവണ്ണം പ്രശ്നമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുകെയിലെ ജനങ്ങളിൽ പൊതുവായി കണ്ടുവരുന്ന അമിതവണ്ണം കുറയ്ക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
‘അമിതവണ്ണത്തോടു സ്വതന്ത്ര നിലപാടാണു ഞാനെടുത്തിരുന്നത്. യഥാർഥത്തിൽ അമിതവണ്ണക്കാരുടെ എണ്ണമെടുത്താൽ, ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എൻഎച്ച്സിനുണ്ടാകുന്ന ജോലിസമ്മർദം നോക്കിയാൽ ഭയം തോന്നുന്നു. ഇതര യൂറോപ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ മനോഹര രാജ്യത്തുള്ളവർക്കു തടി കൂടുതലാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാനായാൽ നമ്മൾ കൂടുതൽ സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും കോവിഡ് പോലുള്ള രോഗങ്ങളോടു പ്രതിരോധ ശക്തിയുള്ളവരുമാകും’– ടൈംസ് റേഡിയോയിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി.
കോവിഡ് മഹാമാരി തന്നെയും രാജ്യത്തെയും സാരമായി ബാധിച്ചതോടെയാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായത്. ഏപ്രിലിൽ കോവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുമ്പോൾ തന്റെ വണ്ണം കുറഞ്ഞതായും അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലിതെന്നു പറഞ്ഞ അദ്ദേഹം, അമിതവണ്ണം കുറയ്ക്കാൻ ‘ഷുഗർ ടാക്സ്’ ഉൾപ്പെടെ കൊണ്ടുവരുമോയെന്ന ചോദ്യത്തോടു നേരിട്ടു പ്രതികരിച്ചില്ല. ഇതുവരെ 43,000ലേറെ ആളുകളാണു യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടിയായ മേഗനെ ഹാരി വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ നിറയുന്നത്. ഹാരിയെ വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വില്യമിന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്‍ റോയല്‍ അറ്റ് വാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ഡൈലാന്‍ ഹോവാര്‍ഡും ആന്‍ഡി ഡില്ലെറ്റും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.
തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും കരിയറില്‍ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാന്‍ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട് പറഞ്ഞിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മേഗന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരുന്ന ഹാരി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരുവേള തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനില്‍ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.
മേഗനുമായുള്ള വിവാഹത്തോടെയാണ് രാജകുടുംബത്തില്‍ അകല്‍ച്ച വരാന്‍ തുടങ്ങിയതെന്നും ഹൊവാര്‍ഡും ടില്ലെറ്റും പറയുന്നു. ഭാര്യക്കും ഒരുവയസ്സുകാരനായ മകന്‍ ആര്‍ച്ചിക്കുമൊപ്പം ഹാരി ലോസ്ആഞ്ജിലിസിലേക്കു പോയതോടെ രാജകുടുംബവുമായി വീണ്ടും അകന്നുവെന്നും പറയുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഹാരി പണം ധൂര്‍ത്തടിച്ചുവെന്നും ഇതും വില്യമിനും ഹാരിക്കുമിടയില്‍ വിള്ളല്‍ വരുത്തിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
ജോജി തോമസ്
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് ചൈനാ വിരുദ്ധവികാരം ഇന്ത്യയിൽ ആളിക്കത്തുകയാണ് . ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ഏതാണ്ട് അമ്പത്തൊമ്പതോളം ആപ്പുകളാണ് ഇന്ത്യ ഗവണ്മെൻറ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതും താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് ടിക്ക് ടോക്കിനോട് വിട പറയാൻ ഒറ്റ രാത്രി കൊണ്ട് സാധിച്ചു. താരാ കല്യാണിന്റെ കുടുംബത്തിന് മൊത്തത്തിൽ 20 ലക്ഷത്തോളം ടിക്ക്ടോക്ക് ഫോളോവേഴ്സ് ആണ് ഉള്ളത്. ടിക്ക് ടോക്ക് ഉപേക്ഷിച്ചതോടെ കൂടി സൗഭാഗ്യയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ പറ്റി ചിന്തിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
എന്നാൽ ഇന്ത്യ ചൈന അതിർത്തിയിലെ പിരിമുറുക്കം ഒരു യുദ്ധത്തിനു പോലുമുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ ഇംഗ്ലണ്ടിലെ മലയാളികളുടേതായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ടിക്ക് ടോക്ക് വീഡിയോ മത്സരം നടത്തുന്നതിന്റെ ധാർമികതയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ടിക്ക് ടോക്കിന് നിരോധനം ഇല്ലെന്നുള്ള മുട്ടായുക്തികൾ ഉണ്ടാകാമെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണ് ഇത്. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും പെറ്റമ്മയേക്കാളും വലുതല്ല പോറ്റമ്മ എന്ന സത്യം ഇംഗ്ലണ്ടിലെ അച്ചായന്മാർ മറക്കാതിരിക്കുന്നതാണ് നല്ലത്. പത്ത് പൗണ്ട് കൂടുതലായാലും മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ അല്ലാതെ മറ്റ് പകരം വയ്ക്കാവുന്ന ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വാങ്ങി രാജ്യത്തോട് കൂറ് കാണിക്കേണ്ട സമയമാണ് എന്നുള്ളത് യുകെയിൽ മലയാളികൾ മറക്കരുത്.
59 ഓളം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് വൻ വരുമാന നഷ്ടമാണ് ഉള്ളത് . പുതിയതായിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനേ നിരോധനമുള്ളോ, അതോ നിലവിലുള്ളത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക്കി നോട് ബൈ പറഞ്ഞത്.
ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.
സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .
സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .
മാത്യൂ മാഞ്ചസ്റ്റർ
യുകെയിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ലണ്ടിലെ അച്ചായന്മാർ” നടത്തിയ ഉദ്യാനപാലകൻ മൽസരത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ഒന്നാം സമ്മാനം ജയൻ പാവൂപീറ്റർബെറോയും രണ്ടാം സമ്മാനം ബേബിച്ചൻ മണിയഞ്ചിറ കാന്റെബെറിയും സ്വന്തമാക്കി.
മറുനാട്ടിലുള്ള മലയാളി സമൂഹത്തിൽ കൃഷിയെയും ഗാർഡനിങ്ങിനെക്കുറിച്ചും അപബോധം സ്രഷ്ടിക്കുക എന്നലക്ഷ്യത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു മൽസരം സംഘടിപ്പിച്ചത് എന്ന് ഗ്രൂപ്പ് അഡ്മിനായ റോയി ജോസഫ് പറഞ്ഞു.
മിക്ക മൽസരാർത്ഥികളും തങ്ങളുടെ പരിമിതമായ സ്ഥലത്ത് വളരെ മനോഹരമായിട്ടാണ് കൃഷിചെയ്തിരിക്കുന്നത്.
ജോലിയിലെ സമ്മർദ്ദങ്ങളും കൊറോണാ ആക്രമണത്തെയും ശാരിരീകവും മാനസികമായി നേരിടാൻ ഒരു പരിധിവരെ വീട്ടുവളപ്പിലെ പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് മൽസരത്തിൽപങ്കെടുത്തവർ പറഞ്ഞു.
ഇനിയും ഇത്തരത്തിലുള്ള ആരോഗ്യകരമായ മൽസരങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മോടെറെറ്റർമാരായ ജോബോയി ജോസഫ് , സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ എന്നിവർ.
സ്വന്തം ലേഖകൻ
ലണ്ടൻ : വൈദേശികരായ ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി വീണ്ടും ബ്രിട്ടീഷ് സർക്കാർ. എല്ലാ എൻഎച്ച്‌എസ് ജീവനക്കാരെയും ആരോഗ്യ, സാമൂഹിക പരിപാലന ഉദ്യോഗസ്ഥരെയും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്ന് (ഐഎച്ച്എസ്) ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എൻഎച്ച്‌എസിന് പ്രയോജനം ചെയ്യുക, രോഗികളെ പരിചരിക്കുക, ജീവൻ രക്ഷിക്കുക എന്നിവയാണ് ഹെൽത്ത് സർചാർജ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശികളായ ആരോഗ്യപ്രവർത്തകർ ഇനി ഇത് അടയ്‌ക്കേണ്ടതില്ല. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിസ വിപുലീകരണം അനുവദിച്ചു നൽകിയതിന് പിന്നാലെയാണിത്. ഐഎച്ച്‌എസിൽ നിന്നുള്ള വരുമാനം നേരിട്ട് എൻഎച്ച്‌എസിലേക്ക് പോകുന്നു. 2018/19 സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ എൻഎച്ച്എസ്, ഏകദേശം 900 മില്യൺ പൗണ്ടോളം ഇതിലൂടെ സമാഹരിച്ചു. മികച്ച ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കമെന്ന് ഹോംഓഫീസ് പറഞ്ഞു.
2015 ലാണ് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഏർപ്പെടുത്തിയത്. താൽക്കാലിക കുടിയേറ്റക്കാർക്ക് അവരുടെ താമസത്തിനിടയിൽ ലഭ്യമായ എൻഎച്ച്‌എസ് സേവനങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത് അവതരിപ്പിച്ചത്. സർചാർജ് അടച്ച ശേഷം, വിദേശികൾക്ക് യുകെ നിവാസികളെ പോലെത്തന്നെ എൻഎച്ച്എസിലേക്ക് പ്രവേശിക്കാം. ഓസ്‌ട്രേലിയയും അമേരിക്കയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ കുടിയേറ്റക്കാരോട് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഹെൽത്ത് സർചാർജിനേക്കാൾ ചെലവേറിയതാണ് അത്.
മിക്ക വിസകൾക്കും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം 400 പൗണ്ടിൽ നിന്ന് 624 പൗണ്ടായി ഉയർത്തും. ഒക്ടോബർ 1 മുതലാണ് ഈ വർധനവ് നിലവിൽ വരിക. എന്നാൽ ഐഎച്ച്‌എസ് അടയ്‌ക്കുന്നതിന് വിദേശികളെ സഹായിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യൂത്ത് മൊബിലിറ്റി സ്കീമിലുള്ളവർക്കും ഹെൽത്ത് സർചാർജ് പ്രതിവർഷം 470 പൗണ്ട് ആയി നിശ്ചയിക്കും. 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പുതിയ നിരക്ക് ഏർപ്പെടുത്തും. കോവിഡ് സമയത്ത് എൻഎച്ച്‌എസിനുള്ള ഹോം ഓഫീസ് പിന്തുണയുടെ ഭാഗമായി വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് ധാരാളം സഹായം നൽകിയിരുന്നു. കൊറോണ വൈറസിനെ തടയാൻ എല്ലാ എൻഎച്ച്‌എസ് ജീവനക്കാരും സാമൂഹിക പ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളോട് ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണെന്നും അതിനാലാണ് ഈ സമയത്ത് അവരെ പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെ മലയാളികളിൽ ഭൂരിപക്ഷവും ദിവസവും ഷോപ്പിംഗുകൾ നടത്തുന്ന പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ 4% മുതൽ 15% വരെ ഡിസ്‌കൗണ്ട് സൗകര്യം ഒരുക്കി യുകെയിലെ പ്രമുഖ ക്യാഷ് ബാക്ക് കമ്പനിയായ ടെക്ക്ബാങ്ക് . അസ്‌ട , ടെസ്‌കോ , സെയിൻസ്ബറി , മോറിസ്സൺ , മാർക്സ് ആന്റ് സ്‌പെൻസർ , ആമസോൺ , ക്ലാർക്‌സ് , ഹാൽഫോർഡ്‌സ് , ബി ആന്റ് ക്യു , ആർഗോസ് , സ്പോർട്സ് ഡൈറക്ട് , കറീസ് , പി സി വേൾഡ് പോലെയുള്ള അനേകം ഷോപ്പുകളിൽ ഓൺലൈനിലൂടെയും , നേരിട്ട് സ്റ്റോറുകളിൽ പോയും വൻ ഡിസ്‌കൗണ്ടിൽ ഷോപ്പ് ചെയ്യുവാനുള്ള അവസരമാണ് ടെക്ക്ബാങ്ക് ഒരുക്കിയിരിക്കുന്നത് . ഹോസ്പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നവർക്ക് 2% ശതമാനം കൂടുതൽ ഡിസ്‌കൗണ്ടും ടെക്ക്ബാങ്ക് നൽകുന്നുണ്ട് .
യുകെയിൽ ക്യാഷ് ബാക്കുകൾ നൽകുന്ന അസ്ട ക്യാഷ് ബാക്ക് കാർഡും , ടെസ്‌കോ ക്ലബ് കാർഡും , സെയിൻസ്ബറി നെക്റ്റർ കാർഡും , പ്രീ പെയ്ഡ് കാർഡുകളായ എൻ എച്ച് എസ് ഡെബിറ്റ് കാർഡും ഒക്കെ അവരുടെ ക്രെഡിറ്റ് കാർഡുകളും , പ്രീ പെയ്ഡ് ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് സ്വന്തം ഷോപ്പുകളിലും മറ്റിടങ്ങളിലും നടത്തുന്ന ഷോപ്പിംഗുകൾക്ക് 0 .5 % മുതൽ 2.5 % വരെ ഡിസ്‌കൗണ്ടുകൾ നൽകുമ്പോൾ യുകെയിലെ ഒട്ടുമിക്ക പ്രമുഖ സൂപ്പർമാർക്കറ്റുകളിലും 4% മുതൽ 15% വരെ ഡിസ്‌കൗണ്ടാണ് ടെക്ക്ബാങ്ക് നൽകുന്നത്. മോറിസണിൽ നഴ്‌സുമാർക്ക് ഉൾപ്പെടെയുള്ള എൻ എച്ച് എസ് ജീവനക്കാർക്ക് ജൂലൈ 12 ന് വരെ ലഭിക്കുന്ന 10 % ഡിസ്‌കൗണ്ടിന് പുറമെയാണ് 4 % മുതൽ 15 % വരെ ടെക്ക്ബാങ്ക് നൽകുന്ന ഡിസ്‌കൗണ്ട്.
£150 മുതൽ £540 വരെ വാർഷിക ഫീസുകൾ വാങ്ങുന്ന പല ക്രെഡിറ്റ് കാർഡ് കമ്പനികളെക്കാളും വളരെ ഉയർന്ന ഡിസ്‌കൗണ്ടാണ് ഗ്രോസ്സറി ഷോപ്പിംഗുകൾ നടത്തുന്ന യുകെയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഓരോ ടെക്ക്ബാങ്ക് അംഗങ്ങൾക്കും ലഭിക്കുന്നത്. പല ഷോപ്പുകളും ഏതെങ്കിലും ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമോ അല്ലെങ്കിൽ സീസണിലേയ്ക്ക് മാത്രമോ നൽകുന്ന ഈ ഡിസ്‌കൗണ്ടുകൾ ടെക്ക്ബാങ്ക് വർഷങ്ങളായി നൽകുന്നുമുണ്ട് . ഓരോ കുടുംബത്തിനും ഗ്രോസ്സറി ഷോപ്പിംഗ് ഡിസ്‌കൗണ്ടിലൂടെ മാത്രം തന്നെ വലിയൊരു തുക ഒരോ വർഷവും ലാഭിക്കാൻ കഴിയും .
140 ഓളം രാജ്യങ്ങളിലുള്ള ഒരു മില്യൺ ഷോപ്പുകളിൽ ഈ ഡിസ്‌കൗണ്ടുകൾ ഉപയോഗപ്പെടുത്തുവാനുള്ള സൗകര്യം ടെക്ക്ബാങ്ക് ഇതിനോടകം ഒരുക്കി കഴിഞ്ഞു . കൂടാതെ ആമസോൺ , ഫ്ലിപ്പ്കാട്ട് , ഇബേ പോലെയുള്ള ഓൺലൈൻ ഷോപ്പുകളിലും ഡിസ്‌കൗണ്ടിലൂടെ ഷോപ്പിംഗ് നടത്തി നല്ല ലാഭം ഉണ്ടാക്കുവാനുള്ള സൗകര്യവും ടെക്ക് ബാങ്ക് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ലോകത്ത് എവിടെയും ഇരുന്നുകൊണ്ട് തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ ഷോപ്പായ ഫ്ലിപ്പ്കാട്ടിലൂടെ ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങി ഇന്ത്യയിലുള്ള വീട്ടിൽ എത്തിക്കുവാനും കഴിയും .
ഇതേ ഡിസ്‌കൗണ്ടിൽ ഇന്ത്യയിലെ വീട്ടിലെ ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കുവാനും , പ്രമുഖ കമ്പനികളായ ബി എസ് എൻ എൽ , എയർ ടെൽ , വൊഡാഫോൺ , റിലയൻസ് ജിയോ തുടങ്ങിയവയുടെ പ്രീ പെയ്ഡ് , പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോണുകൾ റീ ചാർജ്ജ് ചെയ്യുവാനും , സൺ ടി വി , ഡിഷ് ടി വി , സ്കൈ ടി വി , ടാറ്റ ടി വി പോലെയുള്ള ടി വി ചാനലുകളുടെ മാസവരി അടയ്ക്കുവാനും , വാട്ടർ ബില്ലുകൾ അടയ്ക്കുവാനും , ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുവാനും , ഗ്യാസ് ബില്ലുകൾ അടയ്ക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് . ഈ സൗകര്യങ്ങൾ എല്ലാം ലോകത്ത് എവിടെയുമുള്ള അംഗങ്ങൾക്ക് ഉപയോഗിക്കാനായി ആൻഡ്രോയിഡിലും , ഐ ഓ എസിലും പ്രവർത്തിക്കുന്ന ഓൺലൈൻ ആപ്പും ടെക്ക്ബാങ്ക് നിർമ്മിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ ടെക്ക്ബാങ്കിലൂടെ ഷോപ്പിംഗുകൾ നടത്തുന്ന ഓരോ അംഗങ്ങൾക്കും ഓരോ വർഷവും ഒരു വലിയ തുക ഡിസ്‌കൗണ്ടിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ഉറപ്പാണ് . ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്കായി അനേകം രാജ്യങ്ങളിലുള്ള ജനപ്രീയ ഷോപ്പുകളെയും , ഉല്പന്നങ്ങളെയും എത്തിക്കുവാനുള്ള തയ്യെറെടുപ്പിലാണ് ടെക്ക്ബാങ്ക്.
ടെക്ക്ബാങ്കിനെപ്പറ്റി കൂടുതൽ അറിയുവാനോ , ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്തി ഓൺലൈനിലും , നേരിട്ട് കടകളിലും ഷോപ്പിംഗ് നടത്തുവാനോ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യുക.