ഈപ്രാവിശ്യം നിങ്ങളുടെ മുന്നിൽ സംഗീത വിരുന്നുമായി എത്തുന്നത് ലണ്ടനിൽ നിന്നും 24 കാരനായ അലൻ ആന്റണി എന്നെ യുവ പ്രതിഭയാണ്.കുട്ടിക്കാലം മുതലേ സംഗീതത്തെ നെഞ്ചിലേറ്റിയ അലൻ,യുകെയിലെ അനേകം വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.യുക്മ സ്റ്റാർ സിങ്ങർ സീസൺ 1-ൽ ഫൈനലിസ്റ്റായപ്പോൾ ‘ദക്ഷിണേന്ത്യയുടെ വാനമ്പാടിയായ’ കെ.എസ്.ചിത്രയുടെ മുന്നിൽ പാടുവാൻ അവസരം ലഭിച്ചത് അമൂല്യമായ ഒരു അവസരമായി അലൻ കരുതുന്നു.
പ്രശസ്ത നടനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്റെ ‘നാദവിനീതഹാസ്യം’ എന്ന ഷോ ലെസ്റ്ററിൽ അരങ്ങേറിയപ്പോൾ അതിൽ പാടുവാൻ അവസരം ലഭിച്ചിട്ടുണ്ട്.’സമർപ്പണ’ എന്ന മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിൽ തുടർച്ചയായി പങ്കെടുക്കുന്നു. ‘Selly Hills’ എന്ന മ്യൂസിക് ബാൻഡിലെ അംഗമാണ്.

യുവതലമുറയുടെ ഹരമായ അലന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം,യൂട്യൂബ്,ഫേസ്ബുക് എന്നിവിടങ്ങളിൽ.
Facebook page : Alan Antony Music ,
Instagram account : @alxn.music
Youtube : Alan Antony
ഘനഗംഭീരമായ ശബ്ദത്തിനു ഉടമയായ അലന്റെ പാട്ടുകൾ ‘Live’ ആയി കേൾക്കുവാൻ ‘deeksha.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക – ജൂൺ 21-ന്വൈകുന്നേരം 5 :30 ന് (യുകെ ),10 :00 നു (ഇന്ത്യ).
ദീക്ഷയുടെ ക്യാമ്പയിനുകൾ എല്ലാം തന്നെ – Engage * Encourage * Entertain ,Pratheeksha (കുട്ടികൾക്കായുള്ള വേദി), Celestial symphony എന്ന Live series – ആരോഗ്യരംഗത്തും അവശ്യസേവന രംഗത്തും പ്രവർത്തിക്കുന്ന മുൻനിരപോരാളികൾക്കും കലാരംഗത്ത് പ്രവർത്തിക്കുന്ന അതുല്യ പ്രതിഭകൾക്കുമായുള്ള സമർപ്പണമാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കവന്‍ട്രി: ലണ്ടനടുത്തുള്ള ക്രോളിയിലെ താമസക്കാരനായ 44 വയസ്സുള്ള ജോസ് ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 40 ഓളം മലയാളി കുടുംബങ്ങൾ മാത്രമുള്ള ക്രോളിയിലെ മലയാളിക്കുണ്ടായിട്ടുള്ള അത്യാഹിതത്തിൽ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി.ഒട്ടേറെ പ്രയാസങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു നടക്കുമ്പോഴും ജോസോ ഭാര്യ സരിതയോ അതൊന്നും പുറമെ പ്രകടിപ്പിച്ചിരുന്നില്ല. ഗാട് വിക് എയര്‍പോര്‍ട്ടില്‍ താത്കാലിക ജോലി ഉണ്ടായിരുന്ന ജോസ് ഇടയ്ക്കു ജോലി നഷ്ടമായതിന്റെ പ്രയാസത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ വിവരിക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട ജോസിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനും കുടുംബത്തിന് തുണയാകുവാനും കരുണ തേടിയെത്തുകയാണ് അദ്ദേഹത്തിന്റെ കുടുംബവും ക്രോളിയിലെ മലയാളി സമൂഹവും.
ഏതാനും കുടുംബങ്ങള്‍ മാത്രമായുള്ള ക്രോളിയില്‍ നിന്നും ഈ കുടുംബത്തിന് സഹായം നല്‍കും വിധമുള്ള പണം കണ്ടെത്തുക പ്രയാസം ആണെന്ന് വ്യക്തമായതോടെയാണ് നാട്ടുകാര്‍ അടക്കമുള്ളവര്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നത്. തിങ്കളാഴ്ചയാണ് ജോസ് മെല്‍ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂന്ന് കുട്ടികളുടെ പിതാവാണ് ജോസ്. ഭാര്യ സരിത ക്രോളി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു . ജോസിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. രണ്ടു സഹോദരിമാരും നാല് സഹോദരന്മാരുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കുന്നതിനാൽ യുകെയിൽ തന്നെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തണമെന്നാണ് ബന്ധുക്കളുടെയും തീരുമാനം. ജോസിൻ്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തുന്നു.
ജോജി തോമസ്
മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട് 7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.
ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.
മുംബൈ∙ ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകൾ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കൽ ലണ്ടനിലെ ഒരു ഹോട്ടലിൽ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാർത്തയായി. ഇംഗ്ലണ്ടിലെ മൈതാനങ്ങളിലും ഭക്ഷണശാലകളിലും പലകുറി ഇരുവരെയും ഒരുമിച്ചു കണ്ടു. അടുത്തിടെ സച്ചിൻ തെൻഡുൽക്കർ സ്വയം മുടിവെട്ടുന്ന ചിത്രത്തിന് താഴെ അർജുനെ ‘ട്രോളി’ ഡാനിയേല കമന്റിട്ടതും ശ്രദ്ധ നേടി. മാത്രമല്ല, വനിതാ ക്രിക്കറ്റിൽ തനിക്കേറ്റവും ഇഷ്ടമുള്ള താരം ഡാനിയേല വ്യാട്ടാണെന്ന് അർജുൻ തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
ഇരുപതുകാരനായ അർജുനുമായി എങ്ങനെയാണ് ഇത്രയും ആഴമുള്ള സൗഹൃദം രൂപപ്പെട്ടത്? ആ സൗഹൃദത്തിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുകയാണ് ഇരുപത്തൊൻപതുകാരിയായ ഡാനിയേല വ്യാട്ട്. ആദ്യമായി കണ്ടതെന്ന്, സൗഹൃദം വളർന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ഡാനിയേല വെളിപ്പെടുത്തിയത്. അർജുനുമായുള്ള സൗഹൃദം ഡാനിയേലയുടെ വാക്കുകളിലൂടെ തന്നെ കേൾക്കാം:
‘2009ലോ 2010ലോ ആണെന്നു തോന്നുന്നു, ആദ്യമായി ഞാൻ സച്ചിനെയും അർജുനെയും കാണുന്നത് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ചാണ്. എംസിസി യുവ ക്രിക്കറ്റ് താരങ്ങൾക്കൊപ്പമായിരുന്നു അവർ. അന്ന് സച്ചിൻ അവിടെ നെറ്റ്സിൽ പരിശീലിക്കുമ്പോൾ കൂടെ അർജുനുമുണ്ടായിരുന്നു. ഞാൻ നേരെ അവിടേക്കു ചെന്ന് എന്നെത്തന്നെ പരിചയപ്പെടുത്തി.’
അന്ന് അർജുന് കൂടിപ്പോയാൽ ഒരു 10 വയസ്സ് കാണും. തീരെ ചെറിയ കുട്ടിയായിരുന്നു. അന്നത്തെ ഞങ്ങളുടെ ഫോട്ടോ ഗൂഗിളിലോ മറ്റോ ഉണ്ട്. അന്ന് നെറ്റ്സിൽ ഞാൻ അർജുനെതിരെ ബോൾ ചെയ്തു. അവൻ വളരെ നന്നായിത്തന്നെ കളിച്ചു. അതിനുശേഷം അർജുൻ എന്നൊക്കെ ലോർഡ്സിലെ നെറ്റ്സിൽ പരിശീലിക്കാൻ വന്നാലും എനിക്കെതിരെ ന്യൂബോൾ എറിയാൻ ആവശ്യപ്പെടും. ഇപ്പോൾ അവന്റെ ബോളിങ് വേഗം വളരെയധികം കൂടിയിട്ടുണ്ട്.’
‘ബൗണ്‍സറെറിഞ്ഞ് എന്റെ തലയിൽ കൊള്ളിക്കുമെന്ന് അർജുൻ എപ്പോഴും പറയും. അതുകൊണ്ട് ഇപ്പോൾ അവനെക്കൊണ്ട് ബോൾ ചെയ്യിക്കാൻ എനിക്കു വലിയ താൽപര്യമില്ല. വളരുന്തോറും അവന്റെ പന്തുകൾ നേരിടുന്നത് വളരെ അപകടകരമായി മാറുകയും ചെയ്തു.’
‘അർജുന്റെ കുടുംബവും വളരെ സൗഹൃദത്തോടെ പെരുമാറുന്നവരാണ്. അർജുന്റെ അമ്മയും വളരെ കൂട്ടാണ്. അടുത്തിടെ ഓസ്ട്രേലിയയിൽവച്ച് ലോകകപ്പിനിടെ ഞാൻ സച്ചിനെ കണ്ടു. അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെന്ന് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്കു വളരെ ഇഷ്ടമാണ്.’
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചാണ് ഡാനിയേല വ്യാട്ട് ആദ്യമായി ഇന്ത്യൻ ആരാധകരുടെ ശ്രദ്ധയിലെത്തുന്നത്. ഇംഗ്ലണ്ടിനായി ഇതുവരെ 74 ഏകദിനത്തിലും 109 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തിൽ 19.76 ശരാശരിയിൽ ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും സഹിതം 1028 റൺസും 27 വിക്കറ്റും നേടി. ട്വന്റി20യിൽ 20.10 ശരാശരിയിൽ രണ്ടു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും സഹിതം 1588 റൺസ് നേടി. ഇതിനു പുറമെ 46 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടനടുത്തുള്ള ക്രോളിയിലെ താമസക്കാരനായ 44 വയസ്സുള്ള ജോസ് ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 40 ഓളം മലയാളി കുടുംബങ്ങൾ മാത്രമുള്ള ക്രോളിയിലെ മലയാളിക്കുണ്ടായിട്ടുള്ള അത്യാഹിതത്തിൽ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി. മൂന്ന് കുട്ടികളുടെ പിതാവായ ജോസ് ലണ്ടൻ ഗാറ്റ് വിക് എയർപോർട്ടിൽ ജോലിക്കാരനായിരുന്നു. ഭാര്യ സരിത ക്രോളി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു . ജോസിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. രണ്ടു സഹോദരിമാരും നാല് സഹോദരന്മാരുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കുന്നതിനാൽ യുകെയിൽ തന്നെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തണമെന്നാണ് ബന്ധുക്കളുടെയും തീരുമാനം. ജോസിൻ്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തുന്നു.
കേരള ജനതയെ പിടിച്ചുലച്ച 2018ലെ പ്രളയത്തിൽ പിറന്ന നാട്ടിലുണ്ടായ വിപത്തിലും നമ്മുടെ ബന്ധുമിത്രാദികൾക്കുണ്ടായ ദുരിതകയത്തിലും നമ്മളെല്ലാം ദുഖിച്ചു, കഴിയാവുന്ന സഹായ സഹകരണങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
അപ്പോഴാണ് യു കെയിലെ പ്രമുഖ സംഘടനയും, ചിട്ടയായ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നവരുമായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയത്തിൻ്റെ മുൻ പ്രവർത്തന പരിചയത്തിൻ്റെ വെളിച്ചത്തിൽ വിനോദ് മാണി, ജിൽസ് പോൾ, വിൻസൻ്റ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മറ്റി ചില സുപ്രധാന തീരുമാനങ്ങൾ എടുത്തത്. നമുക്ക് ശക്തമായി പ്രവർത്തിച്ച് നല്ലൊരു പദ്ധതിക്കുള്ള ഫണ്ട് സ്വരൂപിക്കാം. അന്ന് തൊട്ട് ഗ്ലോസ്റ്റർഷെയറിലുള്ള എല്ലാ കുടുംബങ്ങളും സഹകരിച്ച് ഏകദേശം 10000 പൗണ്ട് സ്വരൂപിച്ചു. അതിനു വേണ്ടി എല്ലാ വർഷവും കെങ്കേമമായി നടത്താറുള്ള ഓണാഘോഷം പോലും മാറ്റി വെച്ചു.

അവിടം കൊണ്ട് നിർത്താൻ സംഘടന ഉദ്ദേശിച്ചില്ല. മെമ്പർമാർ അവരവരുടെ ജോലി സ്ഥലങ്ങളിൽ സ്നാക്ക്, കേക്ക് ഫെസ്റ്റിവലുകൾ നടത്തി സംഭാവനകൾ സ്വീകരിച്ചു. അടുത്ത ഊഴം ആരാധനാലയങ്ങളായിരുന്നു. ക്രിസ്ത്യൻ പള്ളിയിൽ നിന്നും മുസ്ലിം പള്ളിയിൽ നിന്നും നല്ലൊരു സംഖ്യ കളക്ഷനിലൂടെ സമാഹരിച്ചു. ക്രിക്കറ്റ് ക്ലബ്, ഹിന്ദു സംഘടന, കടകൾ, സ്ഥാപനങ്ങൾ എന്നു വേണ്ട കഴിയുന്ന സ്ഥലങ്ങളിൽ നിന്നും സഹായം തേടി നടന്നു.

പിന്നീടാണ് ഗ്ലോസ്റ്റർ, ചെൽറ്റൻഹാം കൗൺസിലിൻ്റെ അനുമതിയോടെ ഗ്ലോസ്റ്റ്ർഷെയറിലുള്ള മലയാളികൾ പ്രായഭേദ്യമേന്യേ തെരുവിലിറങ്ങി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഇത്തരം ഒരു കാര്യമായതുകൊണ്ടും അത് ചെയ്യുന്നതിലുള്ള ആത്മാർത്തമായ സമർപ്പണവും തിരിച്ചറിഞ്ഞതിനാലുമാവാം, ഒരു പാട് ആളുകൾ മനസ്സറിഞ്ഞ് സഹായ ഹസ്തവുമായി എത്തി.

അങ്ങനെ 40000 പൗണ്ടിൽ കൂടുതൽ സംഖ്യ സ്വരൂപിച്ചു. ഇനി ഇത് എങ്ങനെ ഫലപ്രദമായി കേരളത്തിലെ ജനങ്ങളിൽ എത്തിക്കും എന്നതായിരുന്നു അടുത്ത ചിന്ത. അവിടെയും GMA ദുർഘടവും പക്ഷേ ഏറ്റവും കാര്യക്ഷമവുമായ വഴിയാണ് തിരഞ്ഞെടുത്തത്. അതിനു വേണ്ടി ഒരു കമ്മറ്റി രൂപികരിച്ചു. ലോറൻസ് പെല്ലിശ്ശേരി, സുനിൽ കാസ്സിം, തോമസ് ചാക്കോ, ഡോ ബിജു പെരിങ്ങത്തറ (കഴിഞ്ഞ 3 വർഷമായി യുക്മ നാഷണൽ കമ്മറ്റി മെമ്പർ ആണ് അദേഹം) എന്നിവർ ഉള്ള കേരള ഹൗസ് ബിൽഡിങ്ങ് കമ്മറ്റി രൂപികരിച്ചു. ചിട്ടയായ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച്, നിഷ്പക്ഷമായി എറ്റവും അനുയോജ്യരായ അഞ്ച് പേരെ നൂറു കണക്കിന് അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്തു.

യുക്മ നാഷണൽ കമ്മറ്റിയുടെ സഹായം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. സ്നേഹക്കൂട് പദ്ധതിയിൽ പെടുത്തിയ ഈ വീടുകൾക്ക് ചാരിറ്റി വഴി അവകാശമായ കാര്യങ്ങൾ കിട്ടുന്നതിന് ആത്മാർത്ഥമായ സഹായസഹകരങ്ങൾ ഉണ്ടായിരുന്നു.

ആദ്യത്തെ വീട് പണി പൂർത്തിയായത് ചെങ്ങന്നൂരിനടുത്തുള്ള പുലിയൂരിലാണ്. കൂലി പണിക്കാരനായ സജിക്കും രോഗികളായ കുടുംബാംഗങ്ങൾക്കും അത് ഒരു അനുഗ്രഹമായി.

അടുത്ത വീട് ആലപ്പുഴ ജില്ലയിലാണ്. സ്ത്രീകൾ മാത്രമുള്ള ഒരു തകര പാട്ട വീടാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. ഈ രണ്ടു വീടിൻ്റെയും കാര്യങ്ങൾ കോർഡിനേറ്റ് ചെയ്ത തോമസ് ചാക്കോയെ അഭിനന്ദിക്കുന്നു.

അടുത്ത വീട് പാലക്കാട്ടാണ് പണിതത്. ആ കർത്തവ്യം ഏറ്റെടുത്ത് നടത്തിയ GMA മെമ്പർ മനോജ് വേണുഗോപാലിൻ്റെ സഹോദരിയെ നന്ദിയോടെ ഓർക്കുന്നു.

നാലാമത്തെ വീട് വടയാറിൽ നിർമ്മിച്ചു. അതിൻ്റെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച ബെന്നിയെ നന്ദിയോടെ സ്മരിക്കുന്നു.

അഞ്ചാമത്തെ ഭവനം സ്പോൺസർ ചെയ്ത ഡോ ബീന ജ്യോതിഷിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. തൃശൂർ ജില്ലയിലെ കനോലി കനാലിന് ചേർന്നു കിടക്കുന്ന പെരിഞ്ഞനത്താണ് ആ വീട് പണി കഴിച്ചിപ്പിച്ചിരിക്കുന്നത്. ദിവസകൂലിക്കാരനായ ശിവരാമനും കുടുംബത്തിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും വേണ്ടിയാണ് എന്നുള്ളതാണ് ഇതിനെ കൂടുതൽ അർത്ഥവത്താകുന്നത്. ഈ നിർമാണ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചത് ഡോ ബിജുവാണ്.

2019 ലെ കമ്മറ്റിയുടെ സമയത്താണ് മൂന്നു വീടുകളുടെ പ്രവർത്തനം പൂർത്തിയായത്. അതിന് നേതൃത്വം കൊടുത്ത സിബി ജോസഫ്, ബിനു മോൻ കുരിയാക്കോസ്, ജോർജ് ജോസഫ് എന്നിവരോട് GMA കടപ്പെട്ടിരിക്കുന്നു.

അഞ്ചാമത്തെ വീട് 2020 ജൂൺ 20ന് കൈമാറി. ഇപ്പോഴത്തെ GMA നേതൃത്വo വഹിക്കുന്ന എലിസബത്ത്, സണ്ണി ലൂക്കോസ്, ടോബി എന്നിവരേയും ഈ ഘട്ടത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

GMA യുടെ ഈ നല്ല പ്രവർത്തനങ്ങൾക്കുള്ള പരമോന്നത അംഗീകാരമായി കഴിഞ്ഞ വർഷം ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ചുള്ള ചായ സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള ക്ഷണം GMAക്ക് ലഭിച്ചു. പ്രസിഡണ്ട് വിനോദ് മാണിയും സെക്രട്ടി ജിൽസ് പോളും പ്രതിനിധികളായി അതിൽ പങ്കെടുത്തു.

അവസാനമായി എന്നാൽ ഏറ്റവും പ്രധാനമായതുമായ കാര്യം നന്ദിയോടെ ഓർക്കാനുള്ളത് ഇവിടത്തെ മലയാളികളെ കുറിച്ചാണ്. നിങ്ങളുടെ നിർലോഭമായ പിന്തുണയും, സഹകരണവും, ആത്മാർത്ഥമായ ഇടപെടലും കൊണ്ടാണ് GMA ഇന്നും എന്നും തലയുയർത്തിപ്പിടിച്ചു കൊണ്ട് നിൽക്കുന്നത്. എല്ലാ നല്ലവരായ, മനുഷ്യസ്നേഹികളായ സുമനസ്സുക്കൾക്കും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ.
നമ്മുടെ ഈ സദ് പ്രവർത്തി തലമുറകളോളം ഓർമ്മിക്കപ്പെടുമെന്നതിന് തർക്കമില്ല.







ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.
ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ 496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.
വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.
മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.
ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
കോവിഡ് 19 – നെതിരായ പോരാട്ടത്തിൽ വലിയ വഴിത്തിരിവ് !!!!! വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് ഡെക്സാമെതസോൺ സ്റ്റിറോയിഡ് ചികിത്സയെന്ന് യുകെ വിദഗ്ധർ .വെന്റിലേറ്ററുകളിലെ രോഗികളിൽ ഇത് മരണ സാധ്യത മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്റ്റെ സഹായം അവശ്യമായിരുന്നവരിൽ ഈ മരുന്ന് മരണത്തിന്റെ തോത് അഞ്ചിലൊന്നായി കുറക്കാൻ സഹായിച്ചു . കൊറോണ വൈറസിനെതിരായ ചികിത്സയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രയൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ മരുന്നാണിത് . കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ യുകെയിൽ മരുന്ന് ലഭ്യമായിരുന്നെങ്കിൽ അയ്യായിരത്തോളം ജീവൻ രക്ഷിക്കപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. താരതമ്യേന വില കുറഞ്ഞ മരുന്നായതിനാൽ ഉയർന്ന കോവിഡ് -19 രോഗികളുമായി പൊരുതുന്ന ദരിദ്ര രാജ്യങ്ങളിലും ഇനി ഇത് വലിയ നേട്ടമുണ്ടാകും .ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വരുന്ന ഉയർന്ന അപകടസാധ്യതയുള്ള രോഗികകൾക്കാണ് ഡെക്സമെതസോൺ സഹായമായി മാറുന്നത് .
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തിൽ ആണ് പരീക്ഷണം നടത്തി വിജയകരമാണെന്ന് കണ്ടു പിടിച്ചത് . രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകുകയും , മരുന്ന് ലഭിക്കാത്ത 4,000 ത്തിലധികം പേരെ ഇവരൊപ്പം താരത്യംമ്യ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ വെന്റിലേറ്ററുകളിലെ രോഗികൾക്ക് ഇത് മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുകയും ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് ഇത് മരണ സാധ്യത 25% ൽ നിന്ന് 20% ആക്കി കുറയ്ക്കുകയും ചെയ്തു .ചികിത്സയുടെ ഭാഗമായി 10 ദിവസം ഡെക്സമെതസോൺ കഴിക്കുന്നതിനു ഒരു രോഗിക്ക് ചിലവാകുക 35 പൗണ്ട് മാത്രമാണ്ഏകദേശം മൂവായിരത്തോളം രൂപ .. കൊറോണയുടെ മാരക പിടിയിൽ പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ 35 പൗണ്ട്ചി മാത്രം ചിലവാകുകയുള്ളൂ എന്നത് വലിയ ആശ്വാസമാകുന്ന .ആഗോളതലത്തിൽ ലഭ്യമായ മരുന്ന് കൂടിയാണിതെന്നത് വലിയ ആശ്വാസം പകരുകയാണ് ….
ബി ബി സി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കറുത്ത വര്‍ഗക്കാര്‍ നടത്തിയ റാലിയില്‍ കടന്നുകയറി ആക്രമിച്ച് വ്യക്തിയാണ് ചുമലില്‍ കിടക്കുന്ന വെളുത്ത വര്‍ഗക്കാരന്‍. റാലിയില്‍ ആക്രമിച്ച് കടന്ന ഇയാളെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു.
ഈ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ നീതിയ്ക്കായി കറുത്ത വര്‍ഗക്കാര്‍ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ഈ കൂട്ടത്തില്‍പ്പെട്ട ആളെയാണ് കറുത്ത വര്‍ഗക്കാരന്‍ രക്ഷപ്പെടുത്തിയത്. മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്.
അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനയാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മേയ് മാസത്തില്‍ ഇന്ത്യ മുഴുവനും പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ലൈന്‍ കമ്പനികളും മറ്റിതര ഏജന്‍സികളും മുഖേന വളരെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് യാത്ര മുടങ്ങിയത്. ഇങ്ങനെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് ക്യാന്‍സലേഷന്‍ വന്നത് കാരണം യാത്ര മുടങ്ങിയ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റിതര രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.
ഇങ്ങനെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയ പല പ്രവാസി ഭാരതീയരും തങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് എയര്‍ ഇന്ത്യയും അതോടൊപ്പം തന്നെ മറ്റ് പല ഏജന്‍സികളും വിമാന കമ്പനികളും മൂലമാണ്. യൂറോപ്പിലും യുകെയിലുമുള്ള പല ഏജന്‍സികളും മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏജന്‍സികളില്‍ പലതും റീഫണ്ടും അതുമല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഓപ്പണ്‍ ടിക്കറ്റ് അടക്കം ഓഫര്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നുള്ള പല ഏജന്‍സികളഉം എയര്‍ ഇന്ത്യ അടക്കമുള്ള പല വിമാന കമ്പനികളും തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയതിന് റീഫണ്ട് ആവശ്യപ്പെടുമ്പോള്‍ റീഫണ്ടിന് പകരം ഒരു വര്‍ഷത്തേക്കുള്ള റീ ഷെഡ്യൂള്‍ മാത്രമാണ് ഇതുവരെ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്ത ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള ഏറിയ ഭാഗം പ്രവാസി ഇന്ത്യക്കാര്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാട്ടിലേക്കുള്ള ഒരു മടക്കയാത്ര പല കാരണങ്ങളാല്‍ അസാദ്ധ്യമാണ്. കാരണം പലര്‍ക്കും രണ്ട് വര്‍ഷം അല്ലെങ്കില്‍ 3 വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്.കൂടാതെ ഫാമിലിയായിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ അവധി, അവരുടെ അവധി അവയെല്ലാം ക്രമീകരിച്ചുള്ള ഒരു യാത്ര ഒരു പക്ഷെ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അസാദ്ധ്യമാണ്. കൂടാതെ ഉടന്‍തന്നെ യാത്ര തിരിക്കാന്‍ എന്നു കരുതിയാല്‍ നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈനും മറ്റും മൂലം അവധിയുടെ പകുതി സമയവും അങ്ങനെ മാറികിട്ടും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും ഈ ഒരു വര്‍ഷക്കാലയളവിനുള്ളിലെ അവരുടെ യാത്ര ഒഴിവാക്കാനാണ് സാധ്യത.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് റീഷെഡ്യൂളിന് പകരം റീഫണ്ട് തന്നെ വേണം. അല്ലെങ്കില്‍ പ്രസ്തുത തീരുമാനം വിമാന കമ്പനികളെ മാത്രമേ സഹായിക്കൂ എന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നത്. പ്രസ്തുത വിവരം ചൂണ്ടിക്കാണിച്ച് യുകെയിലെ ഹേ വാര്‍ഡ്‌സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തും സട്ടനില്‍ താമസിക്കുന്ന അഭിലാഷ് അഗസ്റ്റിനും ശ്രീ ജോസ് കെ മാണി അടക്കമുള്ള പലരുടേയും ശ്രദ്ധയില്‍ പ്രസ്തുത വിവരം അറിയിക്കുകയും ശ്രീ ജോസ് കെ മാണി എംപി പ്രവാസി ഇന്ത്യക്കാരുടേയും വിദേശ മലയാളികളുടേയും പ്രസ്തുത കാര്യത്തില്‍ ഇടപെടണമെന്നും അനുചിത തീരുമാനം കൈക്കൊള്ളണമെന്നും കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എന്നതിന് പകരം രണ്ടു വര്‍ഷത്തിനകം യാത്ര ചെയ്യുന്നതിനാവശ്യമായ റീ ഷെഡ്യൂളുകള്‍ കാലാവധി നീട്ടുകയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിശദീകരണമാണ് ഇപ്പോള്‍ സുപ്രീം കോടതി മൂന്ന് ആഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍.