UK

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന തൊഴിൽമേഖലയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നു. തൊഴിലാളികളെ സഹായിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് വർക്ക്‌ ആൻഡ് പെൻഷൻസ് താത്കാലിക നടപടികൾ കൈക്കൊള്ളുന്നു. ആനുകൂല്യങ്ങൾ ലഭിക്കുന്ന ആളുകൾ 2020 മാർച്ച് 19 വ്യാഴാഴ്ച മുതൽ കുറഞ്ഞത് 3 മാസമെങ്കിലും തൊഴിൽ കേന്ദ്ര നിയമനങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ സാധാരണപോലെ തുടർന്നും ലഭിക്കും. യോഗ്യതയുള്ളവർക്ക് ഇപ്പോഴും ഓൺലൈനിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകാം. കൂടാതെ ഫോണുകളും ഓൺ‌ലൈൻ സംവിധാനങ്ങളും ഉപയോഗിക്കാൻ‌ കഴിയാത്ത ആളുകളെ പിന്തുണയ്ക്കുന്നതിനായി ജോബ്‌ സെൻ‌ട്രുകൾ‌ തുറന്നിരിക്കുന്നു.

കൊറോണ വൈറസ് ബാധിച്ച് വീട്ടിൽ തന്നെ കഴിയുന്നവർക്ക് പിന്തുണ നൽകുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൊറോണ വൈറസ് കാരണം ഇഎസ്എ അല്ലെങ്കിൽ യൂണിവേഴ്സൽ ക്രെഡിറ്റ് ക്ലെയിം ചെയ്യേണ്ട ആളുകൾ ഒരു ഫിറ്റ് നോട്ട് ഉണ്ടാക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ തുടരേണ്ട ആളുകൾക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്ന് സർക്കാർ മനസ്സിലാക്കി അതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. രോഗം ബാധിച്ചവർക്ക് യൂണിവേഴ്സൽ ക്രെഡിറ്റിനായി അപേക്ഷിക്കാൻ കഴിയും. കൂടാതെ ഒരു തൊഴിൽ കേന്ദ്രത്തിൽ പങ്കെടുക്കാതെ ഒരു മാസത്തെ അഡ്വാൻസ് അപ്പ് ഫ്രണ്ട് സ്വീകരിക്കാനും സാധിക്കും. രോഗബാധിതർക്ക് 7 ദിവസത്തെ താമസം ബാധകമായിരിക്കില്ല. അതുപോലെ സ്റ്റാറ്റ്യൂട്ടറി സിക്ക് പേയിലും യൂണിവേഴ്സൽ ക്രെഡിറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൊറോണ വൈറസ് കാരണം ജോലി ചെയ്യാൻ കഴിയാത്തവരും സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്ക്ക് അർഹതയുള്ളവരുമായ ആളുകൾക്ക് അവരുടെ അസുഖത്തിന്റെ ഒന്നാം ദിവസം മുതൽ അത് ലഭിക്കും. മാർച്ച്‌ 13 മുതൽ രോഗം ബാധിച്ചവർക്ക് ഇത് ലഭിക്കും. ഒപ്പം ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് സർക്കാർ ആവശ്യപ്പെട്ടവർക്കും ഇത് ബാധകമാണ്.

കൊറോണ വൈറസ് കാരണം വീട്ടിൽ തന്നെ തുടരണമെന്ന് പറഞ്ഞ ജീവനക്കാർ തൊഴിലുടമയ്ക്ക് തെളിവുകൾ നൽകേണ്ടതുണ്ടെങ്കിൽ, അവർക്ക് ഡോക്ടറിൽ നിന്ന് ഫിറ്റ് നോട്ട് ലഭിക്കുന്നതിന് പകരം എൻ‌എച്ച്എസ് 111 ഓൺ‌ലൈനിൽ നിന്ന് അത് നേടാൻ കഴിയും. ഇത് ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗബാധ മൂലം ജോലി ചെയ്യാൻ കഴിയാത്ത 250ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾക്ക് സ്റ്റാറ്റ്യൂട്ടറി സിക്ക് പേ വീണ്ടെടുക്കാൻ കഴിയും. ഈ റീഫണ്ട് ഒരു ജീവനക്കാരന് 2 ആഴ്ച വരെ ആയിരിക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകം മുഴുവൻ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. ഇന്ത്യയിലെയും യുകെയിലെയും പ്രധാനമന്ത്രിമാർ രാജ്യം മുഴുവൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 100 കോടി ജനങ്ങളാണ് വീടിനുള്ളിൽ സ്വയംപ്രഖ്യാപിത തടങ്കലിൽ ഉള്ളത്. ലോകമെങ്ങും കൊറോണാ വൈറസിനെതിരെ സർക്കാരുകൾ നടത്തുന്ന ജീവൻമരണ പോരാട്ടത്തിന് ഭാഗമായിട്ടാണിത് .

കൊറോണ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് ശമ്പളം നൽകാനുള്ള തീരുമാനം ബ്രിട്ടീഷ് സർക്കാർ എടുത്തിരുന്നു. യുകെയിൽ നിന്ന് വ്യത്യസ്തമായിട്ട് ഇന്ത്യയിലും പ്രവാസി മലയാളികൾ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലും ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. പ്രവാസി മലയാളികളിൽ കോവിഡ് -19 മൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ കുറച്ചൊന്നുമല്ല. ഇപ്പോൾതന്നെ മലയാളം ന്യൂസ് റൂമുമായി ബന്ധപ്പെട്ട് ഗൾഫ് മേഖലയിൽ ഉള്ളവർ പലരും ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കേണ്ടി വന്നതിന്റെ വൈഷമ്യങ്ങൾ പങ്കുവച്ചിരുന്നു. ഇവരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുകയും നാട്ടിലുള്ള കുടുംബങ്ങൾ പട്ടിണിയിലാവാൻ കാരണമാവുകയും ചെയ്യും.ഗൾഫ് വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ വളരെ ഗുരുതരമായി ബാധിക്കുന്നതാണ് ഗൾഫ് മേഖലയിലെ തൊഴിലിടങ്ങളിൽ കൊറോണ വൈറസ് സൃഷ്‌ടിച്ചിരിക്കുന്ന പ്രതിസന്ധി.

ലോക് ഡൗൺ ദിവസ വേതനക്കാരെയാണ് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത്. കാരണം അന്നത്തിനു വക തേടിയിരുന്നവരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്.കാര്യമായ സഹായം ഉണ്ടായിട്ടില്ലായെങ്കിൽ ലക്ഷക്കണക്കിന് ജീവിതങ്ങൾ മുന്നോട്ട് പോകുകയില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 21 ദിവസത്തെ ലോക് ഡൗൺ നീണ്ടു പോകുന്തോറും ജനങ്ങളുടെ വരുമാനത്തെ അത് സാരമായി ബാധിക്കുകയും ജീവിതം കൂടുതൽ ദുരിതത്തിലാവുകയും ചെയ്യും.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ബ്ലേഡ് മാഫിയ ഗ്രാമീണമേഖലയിൽ ഉൾപ്പെടെ പിടിമുറുക്കിയേക്കാം. കുറഞ്ഞ പലിശയ്ക്ക് ഉദാരമായി വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറാകണം. സ്വർണ്ണം ഈടു നൽകി കാർഷിക വായ്പ നൽകുന്നത് നിർത്തലാക്കിയ നടപടി ബാങ്കുകൾ പിൻവലിക്കണം. കൊള്ള പലിശക്കാരുടെ കരാളഹസ്തങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളി വിടാതിരിക്കാനുള്ള ബാധ്യത ഗവൺമെന്റിനും ബാങ്കുകൾക്കും ഉണ്ട്.

 

ടോം ജോസ് തടിയമ്പാട്

ആധുനിക കാലത്ത് നഴ്സിംഗ് അല്ലെങ്കിൽ ഹെൽത്ത് കെയർ എന്ന് പറയുന്നത് ഏറ്റവും പ്രസിദ്ധമായ പബ്ലിക് സർവ്വീസ് ആയി മാറിയിരിക്കുന്നു . –

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ മാനുഷിക അധ്വാനത്തെ ലഘൂകരിക്കുവാൻ ഈ മേഖലയിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർവ്വീസിൽ ഇന്നും മനുഷ്യാദ്ധ്വാനത്തിന് സാരമായ കുറവ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സർവ്വീസായി എൻ എച്ച് എസ് നിലനിൽക്കുന്നത് .

നഴ്സിംഗിന്റെ ചരിത്രം അന്വേഷിച്ച് ചെന്നാൽ മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തുതന്നെ നഴ്സിംഗിന്റെ ചരിത്രവും ആരംഭിച്ചു എന്നുവേണം കരുതാൻ . കാരണം മനുഷ്യന് മനുഷ്യന്റെ ശുശ്രൂഷ എല്ലാ കാലത്തും ആവശ്യമായിരുന്നു .

ബൈബിളിൽ നോക്കിയാൽ മാതാവിന്റെ സഹോദരി ഗർഭിണിയായിരുന്ന സമയത്ത് മൂന്ന് മാസക്കാലം മാതാവ് ശുശ്രൂഷകൾ ചെയ്തുകൊടുത്തതായി കാണാം , അതുപോലെ ഭാരതത്തിന്റെ വേദങ്ങളിൽ കാണുന്ന ആയുർവ്വേദ ചികിത്സയ്ക്കും ഒട്ടേറെ നഴ്സിംഗ് സഹായം ആവശ്യമായിരുന്നു . കുറച്ചുകൂടി മുൻപോട്ടുവരുമ്പോൾ WET NURSE എന്നു പറയുന്ന ഒരു വിഭാഗം ജോലി ചെയ്തിരുന്നതായി ചരിത്ര ത്തിൽ കാണാം . പ്രസവശേഷം പലതരത്തിലുള്ള രോഗകാരണങ്ങളാൽ കുഞ്ഞിന് മുലയൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം കുഞ്ഞുങ്ങളെ മുലയൂട്ടുക എന്ന തായിരുന്നു ഇവരുടെ ജോലി .

പിന്നീട് കുറച്ചുകൂടി മുമ്പോട്ടുവരുമ്പോൾ നഴ്സിംഗിന് നിർവ്വചനമായി കാണു ന്നത് “ Women Looking after the child ” എന്നതായിരുന്നു . കാലം മാറിയപ്പോ വീണ്ടും നഴ്സിംഗിന് നിർവ്വചനം മാറി , “ Women Looking after the sick person ‘ ” എന്നതായി , കാലം കഴിഞ്ഞപ്പോൾ നഴ്സിംഗ് മേഖലയിൽ സ്ത്രീകളുടെ കുത്തക അവസാനിച്ചു . ആ മേഖലയിൽ ഒട്ടേറെ പുരുഷന്മാരും ഇന്ന് സ്തുത്യർഹമായ സേവനം നടത്തുന്നു . അങ്ങനെ നഴ്സിന്റെ നിർവ്വചനവും മാറ്റി നിർണ്ണയിക്കപ്പെട്ടു . ഇന്ന് നഴ്സിന്റെ നിർവ്വചനമായി അറിയപ്പെടുന്നത് Nursing is a science and art that promoting quality of life as defined by person and family throughout their life experience from birth to care at the end of life ” എന്നായി .

ആധുനിക നഴ്സിംഗ് ചരിത്രത്തിന്റെ വേരുകൾ അന്വേഷിച്ച് ചെന്നാൽ അത് ചെന്ന് നിൽക്കുന്നത് കന്യാസ്ത്രീകളിലും പട്ടാളസർവ്വീസിലുമാണ് . മൂറിവറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നത് ഒരു ജോലിയായിട്ടാണ് പട്ടാളത്തിൽ ചെയ്തിരുന്നത് . എങ്കിൽ മനുഷ്യസേവനം ദൈവസേവയുടെ ഭാഗമായിട്ടാണ് കന്യാസ്ത്രീകൾ ഈ ജോലി ചെയ്തിരുന്നത് . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇംഗ്ലണ്ടുൾപ്പടെ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് സൂപ്പർവൈസർ അറിയപ്പെടുന്നത് സിസ്റ്റർ എന്നാണ് .

 

19 -ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പോലും നഴ്സിംഗ് ജോലിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ല . കൂടുതലും ഈ ജോലി ചെയ്തിരുന്നത് സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളായിരുന്നു . ഈ ജോലി അടുക്കള ജോലിക്ക് സമാന മായിട്ടാണ് ഈ കാലത്ത് കണ്ടിരുന്നത് .

വളരെ നല്ല നിലയിൽ സാമ്പത്തികവും സാമൂഹ്യ അംഗീകാരവും ഉണ്ടായിരുന്ന ഇംഗ്ലീഷ് മാതാപിതാക്കൾക്ക് ഇറ്റലിയിൽ ഫ്ളോറൻസ് എന്ന സ്ഥലത്ത് ജനിച്ച് ദൈവവിളിയുടെ ഭാഗമായി നഴ്സിംഗ് ജോലി തിരഞ്ഞെടുക്കുകയും പിന്നീട് ആധുനിക നഴ്സിംഗിന്റെ വഴികാട്ടി എന്നറിയപ്പെട്ട Florence Nightingale ന്റെ നഴ്സിംഗ് പ്രവേശനത്തോടുകൂടിയാണ് ആധുനിക നഴ്സിംഗിന് തുടക്കം കുറിച്ചത് .

” Crimean War ” ൽ മുറിവേറ്റ പട്ടാളക്കാരെ രക്ഷിക്കുവാൻ കൈവിളക്കുമായി നടന്ന് അവരെ ശുശ്രൂഷിക്കുക മാത്രമല്ല നഴ്സിംഗ് മേഖലയിൽ അവർ നടപ്പാക്കിയ ശുചിത്വത്തിൽ ഊന്നിയ നഴ്സിംഗ് സേവനത്തിലൂടെ ഒട്ടേറെ പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . ഇതിലൂടെ ഫ്ളോറൻസ് നെറ്റിംഗേലും നഴ്സിംഗ് മേഖലയും ലോകത്തിന്റെ സമസ്ത മേഖലയിലേക്കും വളരുകയായിരുന്നു .

എന്നാൽ നഴ്സിംഗ് ജോലിയിൽ രാജ്യസ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും ഭാഗമാക്കിയ വ്യക്തിത്വങ്ങളായിരുന്നു ഈഡിത്ത് കോവലും മഹാത്മാ ഗാന്ധിയും പമീല മൗണ്ട് ബാറ്റണും 1915 ഒക്ടോബർ 12 ന് ഈഡിത്ത് കോവലിനെ ” റ്റീർ ‘ കൊല കേന്ദ്രത്തിലേക്ക് നയിക്കപ്പെട്ടു . അവിടെ അവളെ കാത്തുനിന്നത് ജർമ്മൻ പട്ടാളത്തിലെ Firing Squad ആയിരുന്നു .

ഈഡിത്തിനെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് അവസാനമായി കണ്ട ക്രിസ്ത്യൻ പാതിരിയോട് അവൾ പറഞ്ഞു . “ ഞാൻ ഒട്ടേറെ തുടരെ തുടരെയുള്ള മരണം കണ്ടിട്ടുണ്ട് . മരണം എന്നെ സംബന്ധിച്ചിടത്തോളം പരിചിത മാണ് . അത് എന്നെ ഭയപ്പെടുത്തുന്നില്ല .

ഇംഗ്ലണ്ട് നേതൃത്വം കൊടുത്ത ഒന്നാം ലോകമഹായുദ്ധത്തിലെ ഐക്യസേന ഒട്ടേറെ പട്ടാളക്കാരെ രക്ഷപെടുത്തിയ അവൾ ജോലിചെയ്ത ഹോസ്പിറ്റലിലെ സുഹൃത്തുക്കൾക്ക് അവസാനനിമിഷം അവൾ ഇങ്ങനെ എഴുതി ഞാൻ നിങ്ങളോട് പറയുന്നു . നിങ്ങളുടെ സമർപ്പിത മനോഭാവം നിങ്ങൾക്ക് യഥാർത്ഥമായ സന്തോഷം നൽകും , മരണത്തിനും ജീവിതത്തിനുമിടയിൽ നിങ്ങൾ നൽകിയ സഹായങ്ങൾ ദൈവത്തിന്റെ മുമ്പിലും എന്റെ ഓർമ്മയിലുമുണ്ടാകും , രാവിലെ 9 മണിക്ക് ഫയ റിംഗ് ഓർഡർ വന്നു . അങ്ങനെ ഈഡിത് കോവൽ എന്ന ദേശസ്നേഹിയും യഥാർത്ഥ ദൈവവിശ്വാസിയും ആയിരുന്ന നഴ്സ് വെടികൊണ്ട് മരിച്ചു . മരിക്കുന്നതിനുമുൻപ് അവൾ വീണ്ടും ധൈര്യം കാണിച്ചു . തന്റെ കൊലപാതകികളോട് കുരിശിൽ കിടന്ന് ക്രിസ്തു ക്ഷമിച്ചതുപോലെ അവളും ക്ഷമിച്ചു . അതു മാത്രമല്ല താൻ ചെയ്ത എല്ലാ പ്രവർത്തികളും ന്യായീകരിക്കുവാനും ശ്രമിച്ചു . അങ്ങനെ ഒരു കുറ്റബോധവുമില്ലാതെ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . ”

Sir Winston churchil ഒരിക്കൽ പറഞ്ഞു . ” Courage is the first of human qualities because it is the quality which guarantees all others ” ഈ ഡിത്തിന്റെ ‘ പ്രതിജ്ഞാബദ്ധതയും രാജ്യസ്നേഹവും ധൈര്യവും ഒട്ടേറെ സഖ്യകക്ഷികളിൽ പട്ടാളക്കാരെയും പൗരന്മാരെയും രക്ഷിക്കാൻ സാധിച്ചു . അങ്ങനെ അവർ ബ്രിട്ടീഷ് സമൂഹത്തിന്റെ പ്രതീക്ഷയും ബ്രിട്ടീഷ് പ്രൈംമിനിസ്റ്റർ ആയിരുന്ന Gordon Brown ഉൾപ്പെടെ ഒട്ടേറെ മനുഷ്യരുടെ ആദർശവനിതയും ആയിമാറി . അതുമാത്രമല്ല Gordon Brown ഈഡിത്തിനെപ്പറ്റി ഒരു പുസ്തകവും രചിച്ചിട്ടുണ്ട് .

1865ൽ ഇംഗ്ലണ്ടിലെ നോർഫോക്ക് എന്ന് സ്ഥലത്തായിരുന്നു ഈഡിത്ത് ജനി ച്ചതെങ്കിൽ 50 വർഷങ്ങൾക്കുശേഷം അവളെ ജർമ്മൻ പട്ടാളങ്ങൾ വെടിവച്ചുകൊന്നത് അവിടെ നിന്നും വളരെ അകലെ ബൽജിയത്തിലായിരുന്നു.

.കുടുംബത്തിൽ നിന്നും ആയിരുന്നു ആതുരസേവനത്തിന്റെ ബാലപാഠങ്ങൾ ഈഡിത്ത് അഭ്യസിച്ചിരുന്നത് . Sunday Dinner – ന്റെ ഒരു ഭാഗം എല്ലാ ആഴ്ചയിലും അയൽപക്കത്തുള്ള പാവങ്ങൾക്കുവേണ്ടി ഈഡിത്തിന്റെ കുടുംബം മാറ്റി വയ്ക്കുമായിരുന്നു .

ഒരിക്കൽ ഈഡിത്ത് അവളുടെ കസിന് ഒരു കത്തെഴുതി . ഞാൻ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ചിലത് ചെയ്യാൻ പോകുന്നു . അത് എന്താണ് എങ്ങനെയാണ് എന്ന് എനിക്കറിയില്ല . പക്ഷേ ഞാൻ അത് ചെയ്യും .

ഒരു യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായിട്ടാണ് BAVIR FREE HOSPITAL അവൾ കണ്ടെത്തിയത് . പിന്നീട് ഇംഗ്ലീഷ് എയ്ഞ്ചൽ എന്ന് അതേ ഹോസ്പിറ്റലിൽ അവൾ അറിയപ്പെട്ടു . ഇവിടെ നിന്നുമായിരുന്നു അവളുടെ നഴ്സിംഗിന്റെ തുടക്കം കുറിച്ചത് . പാരമ്പര്യമായി കിട്ടിയ സ്വത്ത് ആ ഹോസ്പിറ്റലിലെ തീയേറ്ററിലേക്ക് ഉപ കരണങ്ങൾ വാങ്ങാൻ അവൾ സംഭാവന ചെയ്തു . ഇതിനിടയിൽ സ്വന്തം പിതാവിന് വളരെ കൂടുതലായ രോഗബാധ ഉണ്ടായതിനെതുടർന്ന് തിരിച്ചുവന്ന് അദ്ദേഹത്ത പരിചരിച്ച് സുഖപ്പെടുത്തിയതിനുശേഷം ലണ്ടനിലെ Foundation Fever Hospital ലിൽ ട്രെയിനിംഗിന് അപേക്ഷിക്കുകയും അവിടെ നിന്നും പൂർണ്ണമായി നഴ്സിംഗ് ട്രെയിനിംഗ് നേടുകയും ചെയ്തു .

ഈഡിത്തിന് പരിശീലനം കിട്ടിയത് ഇവാലുക്ക് എന്ന മേട്രണിന്റെ കീഴിലായിരുന്നു . ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കിയ ഒരു വ്യ ക്തിയായിരുന്ന EVA , മാത്രവുമല്ല നഴ്സിംഗിന്റെ നിലവാരം ഉയർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരൂന്നു .

ഈഡിത്ത് ആ കാലത്ത് എഴുതിയിരുന്ന കത്തുകളിൽ നിറഞ്ഞുനിന്നിരുന്നത് കൂടുതൽ അറിവും കഴിവും നേടി മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്സാഹമായിരു ന്നു . ഇതിന് അവൾക്ക് കിട്ടിയ വലിയ ഒരു അവസരമായിരുന്നു യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന സർജൻ ഡോ . ആന്റണി ഡിപേജ് 1907ൽ പുതിയതായി ബെൽജിയത്തിലെ ബസലിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിൽ ഞെടൺ ആകാനുള്ള ക്ഷണം . ഈ കാലഘട്ടത്തിൽ ബൽജിയത്തിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നത് സമൂഹ ത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകളും ദൈവസേവയുടെ ഭാഗമായി കന്യാസ്ത്രീകളുമായിരുന്നു . അക്കാലത്ത് നഴ്സിംഗ് ഒരു വിലമതിക്കാത്ത തൊഴിൽ മേഖല യായിരുന്നു . തന്നെയുമല്ല ട്രെയ്ൻഡ് ആയിട്ടുള്ള നഴ്സുമാരെപ്പോലെ ശുചിത്വബോധം ഉള്ളവരായിരുന്നില്ല . മേൽ പറഞ്ഞവർ .

ആദ്യമായി ഈഡിത്ത് ചെയ്തത് പുതിയ യൂണിഫോം അവർക്ക് നൽകുകയായിരുന്നു , അങ്ങനെ ശുചിത്വത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവർ തുടങ്ങിവച്ച നഴ്സിംഗ് കോഴ്സിന് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അത് ബെൽജി യത്തിലെ നഴ്സിംഗ് പ്രാഫഷനിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു . അതിലൂടെ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . അങ്ങനെ ഈഡിത്തിന്റെ ആശുപ്രതി ബൽജിയത്തിൽ വളരെയേറെ അറിയപ്പെട്ടു എന്നുള്ളതിന്റെ തെളിവാണ് അക്കാലത്ത് ബൽജിയത്തിലെ രാജ്ഞിയായ എലിസബത്തിന്റെ കൈ ഒടിഞ്ഞപ്പോൾ ബർക്കിൻഡെൽ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സുമാരെ അയച്ചുകൊടുത്തത് . ഈഡിത്ത് തന്റെ വിധവയായ അമ്മയെ കാണാൻ ഇംഗ്ലണ്ടിൽ വന്ന സമയത്തായിരുന്നു ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് . റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും വലിയ തിരക്കായിരുന്നു . എല്ലാവരും അവരുടെ ഭവനങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും എത്തിപ്പെടുവാൻ തിരക്കു കൂട്ടുകയായിരുന്നു എന്നാൽ ഈഡിത്ത് തന്റെ യാത്ര വെട്ടിച്ചുരുക്കി വീട്ടിൽ നിന്നും തിരിച്ച് ഹോസ്പിറ്റലിലേക്ക്പോകാൻ തീരുമാനിക്കുകയായിരുന്നു . യുദ്ധത്തിന്റെ തീഷ്ണഫലം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം .എന്നാൽ ആ യാത്ര അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു . പിന്നീട് ഒരിക്കലും തന്റെ മാതാവിനെ കാണാൻ അവൾക്ക് ഇംഗ്ലണ്ടിലേക്ക് വരാൻ കഴിഞ്ഞില്ല .

1914 ആഗസ്റ്റ് 4 -ാം തീയതി ബ്രിട്ടൻ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു . അടുത്ത നിമിഷം തന്നെ ജർമ്മൻ പട്ടാളം ബൽജിയത്തിൽ പ്രവേശിക്കുന്നത് ഈഡിത്തും അവളുടെ സുഹൃത്തുക്കളും അവരുടെ ഹോസ്പിറ്റലിന്റെ മേൽകൂരയിൽ കയറി നിന്ന് കണ്ടു . വലിയ വെടിയൊച്ചകളുടെ ശബ്ദത്തിൽ ഹോസ്പ്പിറ്റലിന്റെ ജനാലകൾ തകർന്നു വീണു . പേടിച്ച് വിറച്ച് ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്ന നഴ്സ് ജാക്വിലിനോട് ഈഡിത്ത് കാവൽ ഇങ്ങനെ പറഞ്ഞു . ഭയപ്പെടരുത് നമ്മുടെ ജീവിതം കേവലം നമ്മുടേത് മാത്രമല്ല അത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ് . ‘ ‘

ഈഡിത്ത് വീട്ടിലേക്ക് എഴുതിയ കത്തിൽ ഇങ്ങനെ വിവിരിച്ചു “ പട്ടണം ( ബ്രസൽ ) ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു കഴിഞ്ഞു.അവർ ഞങ്ങളുടെ അടുത്തെത്തികഴിഞ്ഞു കൂടുതൽ ദുരിതങ്ങൾ അനുഭവിക്കാണ് ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു . പക്ഷെ നിസ്സംശയം ഞാൻ വിശ്വസിക്കുന്നു . എൻെറ മാതൃരാജ്യം നേതൃത്വം കൊടുക്കുന്ന സഖ്യസൈന്യത്തിന് ശത്രുക്കളെ തടയാമെന്ന് . ഒരു പക്ഷേ ഞാനിവിടെ മരിച്ചേക്കാം . നമ്മുടെ സമൂഹത്തിനുവേണ്ടി മരിക്കേണ്ടി വന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അതിൽ നിന്നും പിൻതിരിയുകില്ല . ‘ദൈവം നിങ്ങളെ സുരക്ഷിതരാക്കട്ടെ ‘ എന്ന് എഴുതി കത്ത് ചുരുക്കി .

ജർമ്മൻ ആർമി അവരുടെ ആശുപത്രി കയ്യേറി റെഡ്ക്രോസ് ഹോസ്പിറ്റൽ ആക്കി മാറ്റി . ഈഡിത്ത് Matron എന്നുള്ള നിലയിൽ അവരുടെ കീഴിലുള്ള നഴ്‌സുമാർക്ക് ഇങ്ങനെ നിർദ്ദേശം നൽകി ഇവിടെ പരിക്കുപറ്റി വരുന്ന എല്ലാ പട്ടാളക്കാരെയും ശുശ്രൂഷിക്കണം . അത് ബ്രിട്ടീഷ് എന്നോ ജർമ്മൻ എന്നോ നമ്മൾ പരിഗണിക്കേണ്ടതില്ല . എല്ലാ ജീവനും ദൈവത്തിന്റെ മുമ്പിൽ ശ്രേഷ്ടമാണ് .

യുദ്ധത്തിൽ അഭയാർത്ഥികളും മുറിവേറ്റ പട്ടാളക്കാരും ഈഡിത്തിൻെറ ഹോസ്പിറ്റലിലേക്ക് ഒഴുകി . അവരെയെല്ലാം കഴിയുന്നത്ര ചികിത്സകൾ നൽകിയും വസ്ത്രങ്ങൾ നൽകിയും സഹായിച്ചു .

ജർമ്മൻ തടവറയിൽ നിന്നും ചാടി വന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാർക്ക് സാധാരണ ആളുകളുടെ സർജിക്കൽ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടാൻ ഈഡിത്തും അവരുടെ ഡപ്യൂട്ടി മേട്രണും സഹായിച്ചു . അക്കാലത്ത് ജർമ്മൻ പട്ടാളക്കാർ വ്യാപകമായി പതിച്ചിരുന്ന പോസ്റ്ററുകളിൽ ഇങ്ങനെ എഴുതിയിരുന്നു . ആരെങ്കിലും ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കുവാൻ ശ്രമിച്ചാൽ വെ ടിയുണ്ടയായിരിക്കും പ്രതിഫലമായി ലഭിക്കുകയെന്ന് .

ഈഡിത്തിന്റെ സഹായത്താൽ ഏകദേശം 200 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും ഒട്ടേറെ ബ്രിട്ടീഷ് ഫ്രഞ്ച് പൗരൻമാരും രക്ഷപ്പെട്ടു . ജർമ്മൻ ചാരസംഘടനയുടെ ചാരകണ്ണുകൾ ഈഡിത്തിന്റെ നേർക്ക് പതിച്ചു . ജർമ്മൻ പട്ടാളം അവളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന്റെ മുമ്പിൽ അവൾ ഒന്നും മറച്ചു വച്ചില്ല .അവൾ ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കാൻ ശ്രമിച്ചത് നിഷേധിക്കാനും തയ്യാറായില്ല .കാരണം അവളുടെ പ്രവർത്തനങ്ങൾ മാതൃരാജ്യത്തോടും ദൈവത്തോടുമുള്ള – സ്നേഹത്തിന്റെ ഭാഗമായിരുന്നു . അവൾക്ക് Death warrent നല്കി അവളെ ജയിലിലടച്ചു . എന്നാൽ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാൻ പട്ടാളം അനുവദിച്ചിരുന്നു .

ഈഡിത്ത് എഴുതി dearest grace എല്ലാവരോടും പറയുക എനിക്കിവിടെ സുഖ മാണെന്ന് . Jackie ( ഈഡിത്തിന്റെ പട്ടി ) അവൻ ദു : ഖിതനാണെങ്കിൽ അവനോടു പറയുക ഞാൻ എത്രയും വേഗം മടങ്ങിവരുമെന്ന് . നല്ലത് പ്രതീക്ഷിച്ച് നിങ്ങൾ മുമ്പോട്ട് പോകുക എന്നെപ്പറ്റി ഒട്ടും വിഷമിക്കരുത് . Assistant Matron എഴുതിയ കത്തിൽ കുറെ സാധനങ്ങൾ ആവശ്യപ്പെട്ടു . അവൾ ഉപയോഗിച്ചിരുന്ന ബൈബിളും കുരിശുരൂപവും , വിചാരണയിലും മരണത്തിലും ഉപയോഗിക്കുന്നതിനുള്ള വസ്ത്ര ങ്ങളും മാത്രം .

ഒരാഴ്ചത്തെ വിചാരണയിൽ ഒരിക്കലും ഐക്യസൈന്യത്തെ സഹായിച്ചത് അവർ നിഷേധിച്ചില്ല. വിചാരണ അവസാനിച്ച് മൂന്ന് വേദനാജനകമായ ദിവസങ്ങൾക്ക് ശേഷം വധശിക്ഷയ്ക്കുള്ള വിധിവന്നു .ഇത് ഒക്ടോബർ 11 നായിരുന്നു. അവൾ ബൈബിളെടുത്ത് underline ചെയ്തിരുന്ന വാക്കുകൾ വായിച്ചു .

അത് താഴെ പറയുന്ന വചനങ്ങളായിരുന്നു .
I indeed labour in the sweat of my brows. I am racked with grief of heart, I am burdened with sins , I am troubled with temptations, I am entangled and appressed with many evil passions, and there is none to help me ,none to deliver and save me , but thou , O ‘ Lord God my saviour , to whom I commit myself and all that is mine that thou mayest keep watch over me , and bring me safe to life everlasting . അതിനുശേഷം അതിനടിയിൽ October 11 എന്ന് കുറിച്ചു . അവളുടെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു .

മരണത്തിന്റെ അവസാന നിമിഷങ്ങളിൽ അവളുടെ മരണം അവൾ ഇഷ്ടപ്പെട്ട പ്രകാരം അവളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനു വേണ്ടി നല്കുന്നതാണെന്നും ഒത്തിരി മരണങ്ങൾ കണ്ട് എനിക്ക് മരിക്കാൻ ഭയമില്ല എന്ന് അവളുടെ സുഹൃത്തുക്കൾ അറി യാൻ അവൾ ആഗ്രഹിച്ചു . ആ നിമിഷങ്ങളിൽ അവളുടെ അടുത്ത് ഉണ്ടായിരുന്ന ഇംഗ്ലീഷ് ചാപ്റ്റളിൽ String Gahan നോട് അവൾ ഇങ്ങനെ പറഞ്ഞു എന്റെ ആത്മാവ് സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്റെ മാതൃരാജ്യത്തിന് വേണ്ടി – – മരിക്കുന്നത് എനിക്ക് സന്തോഷമാണ് .

ഈഡിത്തിന്റെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല .

Chapline Cell ൽ നിന്നും പോയി കഴിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവർക്ക് – എഴുതിയ കത്തിൽ അവൾ ഇങ്ങനെ പറഞ്ഞു “ ഞാൻ എന്റെ ജീവിതത്തിൽ ശാന്ത മായിരുന്നത് എന്നെ ജയിലിൽ അടച്ചിരുന്ന സമയത്ത് മാത്രമാണ് . എന്റെ ജീവിതം മുഴുവൻ ഞാൻ അധ്വാനിച്ചു . ഞാൻ നിങ്ങളോട് വിട ചോദിക്കുന്നു . ഞാൻ തികഞ്ഞ അവബോധത്തോടെയാണ് ഞാനെന്റെ മരണത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് . ദൈവം അനുവദിക്കുകയാണെങ്കിൽ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഞാൻ നിങ്ങളെ കാണും . ”

അതിനു ശേഷം കാത്തുനിന്ന Firing Squad ന്റെ മുമ്പിലേക്ക് അവളെ കൊണ്ടു പോയി , അവളുടെ കണ്ണുകൾ കെട്ടിയ ജർമ്മൻ പട്ടാളക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു . അങ്ങനെ 1914 ഒക്ടോബർ 12 , കാലത്ത് 2 മണിക്ക് അവസാനത്തെ Firing Command വന്നു . അങ്ങനെ Edith Cavell എന്ന രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും കടുത്ത ക്രിസ്തീയ വിശ്വാസിയും ഈ ലോകത്തോട് വിടപറ ഞ്ഞു .

മഹാനായ ചിന്തകൻ ഏർണസ്റ്റ് ഹെമിംങ്ങ് പറഞ്ഞത് ഇവിടെ അന്വർത്വമാകുന്നു നിങ്ങൾക്ക് മനുഷ്യനെ കൊല്ലാം , പക്ഷെ അവനെ തോൽപ്പിക്കുവാൻ കഴിയുകയില്ല .

ഒരുപക്ഷെ ഭൗതിക ജീവിതത്തിൽ നിന്ന് ഈഡിത്ത് കാവലിനെ ഇല്ലാതാ ക്കാൻ ജർമ്മൻ പട്ടാളക്കാർക്ക് കഴിഞ്ഞിരിക്കാം , എന്നാൽ അവർ ഉയർത്തിയ മൂല്യ ങ്ങളും രാജ്യസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സ്മരണയും ഉണർത്തിക്കൊണ്ട് അവളിന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു .

നമ്മുടെ രാഷ്ട്രപിതാവും സമാധാനത്തിന്റെ വെള്ളരിപ്രാവായ മഹാത്മാഗാന്ധിക്കും ഒരു നഴ്സിന്റെ ചരിത്രമുണ്ട് .അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു . “ സുലു കലാപം ” പൊട്ടിപുറപ്പെട്ടത് ബ്രിട്ടിഷുകാർ പുതിയതായി നടപ്പിലാക്കിയ നികുതി നിഷേധിക്കാൻ സുലു വർഗ്ഗ ക്കാരുടെ നേതാവ് ആഹ്വാനം ചെയ്തു . നികുതി പിരിക്കാൻ ചെന്ന സർക്കാരിന്റെ പ്രതിനിധിയെ അവർ കൊലപ്പെടുത്തി . ഇതിനെതിരെ നടന്ന യുദ്ധത്തിൽ തന്റെ അഹിംസയ്ക്ക് പ്രസക്തി ഇല്ല എന്നു മനസ്സിലാക്കിയ ഗാന്ധി യുദ്ധത്തിൽ മുറിവേൽക്കുന്നവരെ സഹായിക്കുവാൻ ഉണ്ടാക്കിയ ആംബുലൻസ് മേഖലയിൽ സർജന്റ് മേജർ ആയി ജോലി ചെയ്തു . യുദ്ധത്തിൽ മുറിവേറ്റ സുളു വർഗ്ഗക്കാരെ ചികിത്സിക്കാൻ വെള്ളക്കാരായ നഴ്സുമാർ വിസമ്മതിച്ചപ്പോൾ അവരെ ചികിത്സിക്കാൻ ഗാന്ധിക്കും സംഘത്തിനും അവസരം കിട്ടി . അവരുടെ സഹായത്താൽ ഒട്ടേറെ സുളു വർഗ്ഗക്കാരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഗാന്ധിജിയുടെ ‘ സത്യാന്വേഷണ പരീക്ഷണം ‘ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് .

ഈ ലേഖകന് ഇന്റർവ്യൂ നടത്താൻ അവസരം കിട്ടിയ ലോർഡ് മൗണ്ട്ബാറ്റന്റെ മകൾ പമീല മൗണ്ട് ബാറ്റനോട് “ മാഡം ഇന്ത്യയിലായിരുന്നപ്പോൾ ഞങ്ങളുടെ രാജ്യ ത്തിന് വേണ്ടി എന്താണ് ചെയ്തത് ? എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി “ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യ – പാകിസ്ഥാൻ വിഭജനം ഹിന്ദു – മുസ്ലീം കലാപത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഹൈകമ്മീഷണർ ഓഫീസിനടുത്ത് തുറന്ന ക്ലിനിക്കിൽ ഞാൻ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കി അവരെ സഹായിക്കുകയായിരുന്നു ” എന്നാണ് .

ലണ്ടൻ : ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ നിര്യാതനായ സിജി ടി അലക്സിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഹൃദയഭേദകമായ കാഴ്ചകളാണ് ഇന്നലെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തു നടന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത നാലു വയസുകാരി മകളെ കെട്ടിപ്പിടിച്ചു ഭാര്യ ബിന്‍സിയുടെ കണ്ണിൽ നിന്നും നിൽക്കാതെ ഒഴുകിയ കണ്ണുനീർ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എല്ലാ പ്രവാസിമലയാളികളുടെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ജീവിച്ച ഈ കൊച്ചു കുടുംബത്തിലേക്ക് കള്ളനെപ്പോലെ അപ്രതീക്ഷിതമായി മരണം കടന്നുവന്നപ്പോൾ എല്ലാമായിരുന്ന മക്കൾക്ക് പിതാവിനേയും ബിൻസിക്ക് തന്റെ ഭർത്താവിനെയും ആണ് നഷ്ടപ്പെട്ടത്.

ബിന്‍സിയുടെയും മക്കളുടെയും കലങ്ങിയകണ്ണുകളും വേദനയും സംസ്ക്കാര ശ്രുശൂഷകളിൽ പങ്കെടുത്തവരുടെ മനസ്സിൽ മായാത്ത മുറിവ് ഉണ്ടാക്കി. ഉറ്റവരുടെ മരണം പകർന്നു നൽകുന്ന വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുക ആയിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ക്രോയിഡോണ്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു പിടി നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആണ് മരണവും സംസ്ക്കാരവും നടക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ഒരുപാടു കടമ്പകൾ കൊറോണ നിയന്ത്രണങ്ങൾ കാരണം ഉടലെടുത്തപ്പോൾ ജനിച്ച മണ്ണ് വിട്ട് അന്നം തരുന്ന നാടിൻറെ മണ്ണിനോട് ചേരുകയായിരുന്നു.

ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് സിജി ടി അലക്സിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭാ യുകെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബ്, ഇടവക വികാരി ഫാ. എബി പി വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഹാപ്പി ജേക്കബ്ബ് മുഖ്യകാര്‍മ്മികനായി.

മൂത്ത മകന്‍ സിബിന്‍ സിജി പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ കണ്ണുനീരോടെയാണ് ഏവരും ആ വാക്കുകള്‍ കേട്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സിജിയുടെ സഹോദരി ഭര്‍ത്താവായ സൈമി ജോര്‍ജ്ജ് നന്ദി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി, ഇടവകയെ പ്രതിനിധീകരിച്ചു ട്രസ്റ്റി റോയ്സ് ഫിലിപ്പ്, സെക്രട്ടറി ബിനു ജേക്കബ്ബ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ഇടവകയ്ക്കു വേണ്ടിയും ആധ്യാത്മിക സംഘടനകള്‍ക്കും വേണ്ടി ഫാ. എബി പി വര്‍ഗീസ് അനുശോചനം അറിയിച്ചു. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു വേണ്ടിയും ഭദ്രാസന കൗണ്‍സിലിനു വേണ്ടിയും ഭദ്രാസനത്തിനു വേണ്ടിയും ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബും മാനേജിംഗ് കമ്മിറ്റി മെമ്പര്‍ രാജന്‍ ഫിലിപ്പും അനുശോചന പ്രസംഗം നടത്തി. സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

സീറോ മലബാര്‍ വൈദികരായ സാജു പിണക്കാട്ട്, ടോമി എടാട്ട് പിആര്‍ ഒ, ഫാ. ബിനോയ് നിലയാറ്റിങ്കല്‍ എന്നിവര്‍ വീട്ടില്‍ നടന്നുവന്നിരുന്ന വിവിധ ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അതു പോലെ തന്നെ ഓര്‍ത്തഡോക്സ് സഭാ വൈദികനും മാനേജിംഗ് കമ്മിറ്റി അംഗവുമായ എബ്രഹാം ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, മര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരില്‍ എന്നിവരും ഇടവക വികാരി എബി പി വര്‍ഗീസും  വീട്ടിലെത്തി സംസ്‌കാര ശുശ്രൂഷകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വീട് സന്ദർശിച്ചിരുന്നു. സിജിയുടെ നാട്ടിലെ ഇടവക പള്ളിയായ ചെങ്ങന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ ദിവസും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഇടവക വികാരി, അസിസ്റ്റന്റ് വികാരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ക്രോയിഡോണിലെ സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

ഈ മാസം 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു.തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു. ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്‌തത്‌.

എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിക്കുന്നതിന് മുൻപ് സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയ ഫാ: എബി പി വര്‍ഗീസ് എത്തി അന്ത്യ കൂദാശ നല്‍കുകയും ചെയ്‌തു. അന്‍പതു വയസ് മാത്രമായിരുന്നു പ്രായം. ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.

ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ – ലീലാമ്മ ദമ്പതികളുടെ മകനാണ്.

ലണ്ടൻ: എല്ലാവരും ഉറ്റുനോക്കിയ വാർത്താസമ്മേനം ബ്രിട്ടീഷ് പ്രധാനമന്ത്രി വളരെ വിഷമത്തോടെ തന്നെ നമ്മളെ എല്ലാവരെയും അറിയിച്ചിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുകെ ജനത വിചാരിച്ചതുപോലെ കർശനമായ നിർദ്ദേശങ്ങൾ ആണ് ഇന്ന് ബോറിസ് ജോൺസൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഒരു പ്രധാനമന്ത്രിക്കും ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഉണ്ടാകരുത് എന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു. കോബ്ര മീറ്റിങ്ങിന് ശേഷം വാർത്താസമ്മേനത്തിൽ പറഞ്ഞ തീരുമാനങ്ങൾ ഇങ്ങനെ…

ഇന്ന് രാത്രി മുതൽ ബ്രിട്ടനിലെ ജനത്തിന് അനാവശ്യമായി വീടിന്   പുറത്തുപോകുവാൻ അനുവാദമില്ല. അതായത് ഒരു വീട്ടിലെ നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ വാങ്ങുന്നതിന് മാത്രം. ഒരു ദിവസത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു വ്യായാമത്തിന് മാത്രമേ പുറത്തുപോകുവാൻ അനുവാദമുള്ളൂ. അതോടൊപ്പം തന്നെ ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള ജോലിയെങ്കിൽ മാത്രം പോയി വരാൻ അനുവദിക്കുന്നു.

ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന അംഗങ്ങൾ അല്ലാതെ മറ്റൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഇന്ന് മുതൽ അനുവദിക്കുന്നില്ല. അതായത് കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുമായുള്ള കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.

ഷോപ്പിംഗ് എന്നത് നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇത് ലംഘിക്കുന്നവർക്ക് എതിരെ നടപടി എടുക്കുവാൻ പോലീസിന് അധികാരം ഉണ്ടായിരിക്കും. അനുസരിക്കാൻ വിമുഖത കാണിച്ചാൽ ഫൈൻ അടിച്ചു കിട്ടുവാനും സാധ്യത.

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും ഇന്ന് രാത്രി മുതൽ തുറക്കാൻ പാടുള്ളതല്ല. എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളും, വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഇന്ന് രാത്രി മുതൽ അടച്ചിടുന്നു

ലൈബ്രറി, കളിസ്ഥലങ്ങൾ, പുറത്തുള്ള ജിമ്മുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും തുറക്കാൻ പാടുള്ളതല്ല.

പൊതുസ്ഥലത്തു രണ്ടു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല … കുടുംബാംഗങ്ങൾ ഒഴിച്ച്

എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു .. മാമ്മോദീസ, വിവാഹം എന്നിവ ഇതിൽപ്പെടുന്നു. ശവസംസ്ക്കാരം നടത്തുന്നതിന് തടസ്സമില്ല.

പാർക്കുകൾ വ്യായാമത്തിന് വേണ്ടി തുറന്നു നൽകുമെങ്കിലും കൂട്ടം ചേരുവാൻ അനുവാദമില്ല.

മൂന്നാഴ്ചത്തേക്ക് ആണ് ഈ നിർദ്ദേശങ്ങൾ… ഓരോ ദിവസവും കൂടുതൽ നിർദ്ദേശങ്ങളും ചിലപ്പോൾ മാറ്റങ്ങളും ഉണ്ടാകാം. രോഗത്തിന്റെ സ്ഥിതി മെച്ചെപ്പെടുകയെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.

യുകെ മരണ സംഖ്യ 335 ആയി. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു.

സ്വന്തം ലേഖകൻ

കൊറോണാ വൈറസ് മൂലമുണ്ടായ ദുരിതങ്ങളെ തുടർന്ന്, വരും വർഷങ്ങളിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും ഓർഗനൈസേഷൻ ഫോർ എക്കണോമിക്സ് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് സൂചന നൽകി.

ഒ ഇ സി ഡി സെക്രട്ടറി ജനറൽ ആയ എയ്ഞ്ചൽ ഗുറിയ പറയുന്നത് ഇതുവരെ നേരിട്ട സാമ്പത്തിക മാന്ദ്യങ്ങളെ പോലെ ആയിരിക്കില്ല ഇത് എന്നാണ്. സാമ്പത്തിക രംഗത്ത് തിരിച്ചുവരവ് നടത്തണമെങ്കിൽ ഇപ്പോഴേ ക്രിയാത്മകവും പ്രത്യാശ പൂർണ്ണവുമായ ചിന്തകൾ വേണം. ആഗോള വളർച്ച കൊറോണ ഔട്ട് ബ്രേക്കിനെ തുടർന്ന് പകുതിയായി കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എത്ര ജോലികൾ നഷ്ടപ്പെടുമെന്നോ കമ്പനികൾ തകരുമെന്നോ ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ എല്ലാ രാജ്യങ്ങളിലും വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച താഴോട്ടു പോകും.

വരാൻ പോകുന്ന തൊഴിലില്ലായ്മയെ പിടിച്ചുനിർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഇപ്പോൾതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. എത്രപേർക്കാണ് തൊഴിൽ നഷ്ടപ്പെടുക എന്ന് കണക്കുകൂട്ടാൻ സാധ്യമല്ല. ലോകവ്യാപകമായി ഗവൺമെൻറുകൾ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
യുകെയിൽ ജോലി എടുക്കുന്നില്ലെങ്കിൽ പോലും തൊഴിലാളികൾക്ക് ശമ്പളം നൽകാമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. സമാനമായ രീതികളിലെ നടപടികളാണ് ലോകമെങ്ങും വേണ്ടത്.

ഇപ്പോഴത്തെ തകർച്ചയിൽനിന്ന് പെട്ടെന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകില്ല. ജി 20 ക്ലബ്ബിലെ പോളിസി മേക്കേഴ്സ് കരുതുന്നത് സാമ്പത്തികമായ തിരിച്ചുവരവ് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ (v )ഷേപ്പ് പോലെ ആയിരിക്കും എന്നാണ്. എന്നാൽ അത് താഴെ ഭാഗത്തിന് കുറച്ചുകൂടി വീതികൂട്ടി ‘യു ‘ (u )ഷേപ്പിൽ ആവാനാണ് സാധ്യത. അതായത് തകർച്ച കുറച്ചു നാളെങ്കിലും നീണ്ടുനിൽക്കും എന്ന്. എന്നാൽ അത് ‘എൽ’ ഷേപ്പിൽ ആകാതെ ഇരിക്കണമെങ്കിൽ എല്ലാവരും ഒന്നു ചേർന്ന് ഇപ്പോൾ തന്നെ കൃത്യമായ തീരുമാനമെടുക്കണം.
ഈ കൊറോണ കാലത്ത് സൗജന്യ വൈറസ് ടെസ്റ്റിംഗ്, ഡോക്ടർമാർക്കും നഴ്സുമാർക്കും കുറച്ചുകൂടി നല്ല ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ, തൊഴിലാളികൾക്കും സ്വയം സംരംഭകർക്കും സാമ്പത്തിക സഹായം , ബിസിനസുകാർക്ക് ടാക്സ് പെയ്മെന്റ് ഹോളിഡേയ്സ് തുടങ്ങിയവയാണ് ഇപ്പോൾ അടിയന്തരമായി വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു .

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.

ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി

നിങ്ങള്‍ മണക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗന്ധം അനുഭവപ്പെടുന്നില്ലേ? കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണത്തിന് യാതൊരു രുചിയും തോന്നുന്നില്ലേ? എങ്കില്‍ നിങ്ങളെ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നത്. അവര്‍ക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും തുടക്കത്തില്‍ കണ്ടേക്കില്ലെന്നും ബ്രിട്ടനില്‍ നിന്ന് പുറത്തുവന്ന പുതിയ പഠനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. അതായത്, Anosmia, മണം നഷ്ടപ്പെടുന്ന അവസ്ഥ, Ageusia, രുചി നഷ്ടമാകുന്ന അവസ്ഥ എന്നിവ കൊറോണ വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങളായി കണക്കാക്കാം എന്നാണ് ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ക്ലാരി ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ അവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍ബന്ധിതമായി ഏഴു ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

“ഇതൊരു രോഗലക്ഷണമാണെന്ന കാര്യം വ്യക്തമാക്കാനും അതുവഴി ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നവര്‍ ഉടന്‍ തന്നെ സ്വമേധയാ ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്” എന്നും പ്രൊഫ. ഹോപ്കിന്‍സ് പറയുന്നു.

അവരും ബ്രിട്ടനിലെ ചെവി, മൂക്ക്, തൊണ്ട ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ENT UK-യുടെ പ്രസിഡന്റ് നിര്‍മല്‍ കുമാറും ചേര്‍ന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. മണവും രുചിയും നഷ്ടമാകുന്ന രോഗികളെ ചികിത്സിക്കുന്ന ENT വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ സംരക്ഷിത കവചങ്ങള്‍ ധരിച്ചിരിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ കാര്യങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സൈനസ് പോലുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നവരും തൊണ്ടയിലെ അസുഖങ്ങള്‍ ചികിത്സിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.

രോഗമെമ്പാടുമുളള കോവിഡ്-19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊതുവായി കണ്ടെത്തിയ ഒരു കാര്യമാണ് ഈ രോഗികള്‍ക്ക് രുചിയും മണവും അനുഭവിക്കാനുള്ള ശേഷി തുടക്കത്തില്‍ നഷ്ടമാകുന്നുവെന്ന്. വ്യാപകമായ വിധത്തില്‍ കൊറോണ രോഗ പരിശോധന നടത്തുന്ന ദക്ഷിണ കൊറിയയില്‍ പൊസിറ്റീവായ 2000 പേരില്‍ 30 ശതമാനം പേര്‍ക്കും ഈ രണ്ടു കാര്യങ്ങളും പൊതുവായ ലക്ഷണമാണ് എന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

The American Academy of Otolaryngology- ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്നവരില്‍ തുടക്കമെന്ന നിലയില്‍ മണം, രുചി എന്നിവ അറിയാനുുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് അവരും പറയുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമുള്ളവരുമായവര്‍ ഒടുവില്‍ പോസിറ്റീവായി മാറിയ അവസ്ഥ കണ്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.

ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് ബോണിലെ വൈറോളജിസ്റ്റായ ഹെന്‍ഡ്രിക് സ്ട്രീക് പറയുന്നത്, താന്‍ സന്ദര്‍ശിച്ച കൊറോണ വൈറസ് ബാധിച്ച 100-ലധികം രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ദിവസങ്ങളോളം മണവും രുചിയും നഷ്ടപ്പെട്ടിരുന്നു എന്നാണ്. അവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി നിലവില്‍ പറയുന്ന പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ പറയുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ മണവും രുചിയും കുറയുകയോ ചെയ്യുന്നവരെ കൂടി നിരീക്ഷിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്താല്‍ രോഗം പടരുന്നത് കുറെക്കൂടി നേരത്തെയും ഫലപ്രദമായി ചെയ്യാമെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേരുന്നത്.

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മദേഴ്സ് ഡേയിൽ നേരിട്ടുള്ള ആശംസകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരുന്നു. അതിനോടനുബന്ധിച്ചുള്ള ഒരു ചിത്രമാണ് യുകെയിൽ തരംഗമായിരിയ്ക്കുന്നത് . തങ്ങളുടെ 68 വയസ്സുള്ള മുത്തശ്ശി സ്യുവിന് ചില്ലു ജാലകത്തിന്റെ അപ്പുറം നിന്ന് ആശംസകൾ അറിയിക്കുന്ന പേരക്കുട്ടികളായ ഐസക്കിന്റെയും ബെന്നിന്റെയും ചിത്രം. ഐസക്കിന് ആറ് വയസ്സും ബെന്നിന് എട്ട് വയസ്സുമാണ്. ഇവർ രണ്ടുപേരും പൂക്കളും, പ്രിയപ്പെട്ട മുത്തശ്ശിക്ക് ആശംസകൾ എന്ന് എഴുതിയ കാർഡും സമർപ്പിച്ചു സന്തോഷം പങ്കിട്ടു. ചില്ലു ജനാലയുടെ അപ്പുറം നിന്നാണെന്ന് മാത്രം.

തന്റെ മുത്തശ്ശിയെ കണ്ടതിന്റെ സന്തോഷം അവർക്കുണ്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും കൊറോണ വൈറസ് കാരണം സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോൾ ഏറ്റവും അഭികാമ്യമെന്ന് ബെൻ പറഞ്ഞു. തങ്ങളെ കാണാൻ കഴിഞ്ഞത് മുത്തശ്ശിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കി. എന്നാൽ വീടിനുള്ളിൽ ചെല്ലാൻ പറ്റാത്തതും പതിവുപോലെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിന്റെയും സങ്കടം ആറുവയസ്സുകാരനായ ഐസക് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടനിലെങ്ങും അനേകരാണ് തങ്ങളുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും നേരിട്ട് ആശംസകൾ നേരാതെ വീഡിയോ കോളിലൂടെയും ഫോണിലൂടെയും ആശംസ സന്ദേശങ്ങൾ കൈമാറിയത്.

ലണ്ടൻ: കൊറോണ വൈറസിനെതിരെ അരയും തലയും മുറുക്കി രാജ്യങ്ങളും ഭരണാധികാരികളും ഒരുമിച്ചു ഇറങ്ങിയിട്ടും കൊറോണ വഴുതിമാറി കൂടുതൽ പേരിലേക്ക് എത്തി ആശങ്ക വർദ്ധിപ്പിക്കുകയാണ്. എന്നാൽ ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുജനത്തിന്റെ അലംഭാവം രോഗം പടരുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

വളരെ ജനാതിപത്യ മര്യാതകളോടും കൂടെ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ചെറിയ ഒരു സമൂഹം കാട്ടുന്ന വിമുഖത രോഗ വളച്ചയുടെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുന്നു എന്ന് അറിയുക. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും ഇതുതന്നേയാണ്.

ഇന്ന്  പറഞ്ഞ പ്രധാന തീരുമാനങ്ങൾ ഇവയാണ് 

നാളെ മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് യുകെയിലെ വോളനറബിൾ ആയിട്ടുള്ള ഒന്നര മില്യൺ ജനങ്ങൾക്ക് വീടിന് പുറത്തുപോകുവാൻ സാധിക്കുകയില്ല.

ഇവരെ തനിച്ചു വിടുകയല്ല മറിച്ചു അവർക്കു വേണ്ട എല്ലാ സപ്പോർട്ടും നൽകും. കൗൺസിലും സൂപ്പർമാർക്കറ്റുകളും സമന്വയിപ്പിച്ചു ഭക്ഷണവും മരുന്നുകളും എത്തിക്കും.

ഇതിനായി ആവശ്യമെങ്കിൽ പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

സോഷ്യൽ ഡിസ്റ്റൻസിങ് പൊതുജനം പാലിക്കാതെ വന്നാൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകും എന്ന് നിരീക്ഷകർ പങ്കുവെക്കുന്നു. അടുത്ത 24 മണിക്കൂർ വളരെ ക്രൂഷ്യൽ ആണ്. അതായത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെ ഒരു ടോട്ടൽ ലോക്ക് ഡൗൺ ആകാനുള്ള സാധ്യത കൂടുതൽ ആണ്. പൊതുജനം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

ഇപ്പോഴും പാർക്കുകൾ പൊതുജനത്തിന് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും നിശ്ചിത അകലം (രണ്ട് മീറ്റർ) പാലിക്കാൻ സാധിക്കാതെ വന്നാൽ അതും ഇല്ലാതാവാൻ സാധ്യത കൂടുതൽ ആണ്.

യുകെ മരണ സംഖ്യ 281 ലേക്ക് ഇന്ന് ഉയർന്നപ്പോൾ അത് ഇറ്റലിയുടെ മാർച്ച് 7 ലെ മരണ സംഖ്യക്ക് തുല്യമായി. രോഗബാധിതർ 5683 ലേക്ക് ഉയർന്നു.

ഒരു 18 വയസുകാരന്റെ മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു.

കോവിഡ് 19 ബാധിച്ചു സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ (dudley) ഇന്ന് രാവിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിനു മുൻപിൽ തടിച്ചുകൂടിയത് 1000 ത്തോളം പേരാണ്. സമയം രാവിലെ 8:30 ന്.

നാളെ മുതൽ യുകെയിലെ എല്ലാ മാക് ഡൊണാൾഡ് ബ്രാഞ്ചുകളും പൂർണ്ണമായും അടയ്ക്കുന്നു. ജോലിക്കാരുടെ സുരക്ഷയെ കരുതിയാണ് എന്ന് വാർത്താക്കുറിപ്പ്.

കൂടുതൽ ലോക വാർത്തകൾ

ജർമ്മൻ ചാൻസിലർ ആഞ്ചേല മെർക്കൽ നിരീക്ഷണത്തിൽ.. കഴിഞ്ഞ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തിയ ഒരു ഡോക്ടർക്ക് രോഗം ഉണ്ട് എന്ന് പരിശോധന ഫലം വന്നതിനെതുടന്നാണ് ഇത്.

ഫ്രാൻ‌സിൽ മരിച്ചവരുടെ എണ്ണം 674 ലേക്ക് ഉയർന്നു. 112 പേരാണ് ഇന്ന് മരിച്ചത്.

യൂറോപ്പ്യൻ യൂണിയൻ 90% സാമ്പത്തികസഹായം നൽകുന്നു – യൂണിയൻ മെമ്പേഴ്സിന് മാസ്‌കുകളും വെന്റിലേറ്ററും മറ്റും വാങ്ങുന്നതിനാണ് പണം നൽകുന്നത്. ഇ യൂ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇതിനകം ഉയർന്നിരുന്നു.

160 രാജ്യങ്ങളിൽ ആയി ഇതുവരെ 14,400  പേർ മരണപ്പെട്ടു. രോഗബാധിതർ 3,28,000. സുഖപ്പെട്ടവർ  96,000 പേർ.

Copyright © . All rights reserved