മാവേലിക്കര ∙ മലയാളി വിദ്യാർഥിനിയെ ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞിനെ (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചൻകുഞ്ഞ് ഒട്ടേറെത്തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാളാണു ഫോണിൽ മരണവിവരം അറിയിച്ചത്.
മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നാട്ടിൽ അറിവായിട്ടില്ല. ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു.
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ പരിശോധന. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) ലംഘിച്ച് വിദേശ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്. എഫ്‌സിആർഎ നിയമ ലംഘനം ആരോപിച്ച് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ.
മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫീസിൽ കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിട്ടും എഫ്‌സിആർഎ നിയമം മറികടന്ന് ഫണ്ട് ശേഖരണം നടത്തിയെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്‌ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.
ഇതിന് പുറമെ, 51.72 കോടി രൂപ ഉൾപ്പെടുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സിബിഐ പരിശോധന.
അതേസമയം, ഇന്ത്യൻ, അന്തർദേശീയ നിയമത്തിന് അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നായിരുന്നു വാർത്തയോട് ആംനസ്റ്റിയുടെ പ്രതികരണം.
മനുഷ്യാവകാശങ്ങൾക്കായി ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ബഹുസ്വരത, സഹിഷ്ണുത എന്നിവയിലൂന്നിയാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സർക്കാരേതര സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം അംഗങ്ങളും പിന്തുണക്കാരും സംഘടവയ്ക്കുണ്ടെന്നാണ് അവകാശവാദം.
മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം, രാഷ്ട്രീയത്തടവുകാർക്ക് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷ, ലോക്കപ്പു മർദ്ദനങ്ങൾ പോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും കാണാതാവലുകളും അവസാനിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
Karnataka: Central Bureau of Investigation (CBI) team is conducting a raid on Amensty International Group in Bengaluru, in connection with violation of Foreign Contribution Regulation Act (FCRA). pic.twitter.com/NgANsQEm9V
— ANI (@ANI) November 15, 2019
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ യൂണിയൻ ചെയർമാൻമാരായ 75 പേർ സർക്കാർ ചെലവിൽ ലണ്ടൻ സന്ദർശനത്തിന് . ഇതിൽ ഭൂരിഭാഗം പേരും എസ്.എഫ്.ഐ നേതാക്കൾ. യാത്രയ്ക്ക്സർക്കാർ ചിലവിൽ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് പറക്കുന്നു, ലണ്ടനിൽ പരിശീലനം നൽകാൻ ഖജനാവിൽ നിന്ന് കോടികൾ
സർക്കാർ ചെലവ് ഒന്നേകാൽ കോടി രൂപ.ലണ്ടനിലെ കാർഡിഫ് യൂണിവേഴ്സിറ്രിയിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഫെബ്രുവരിയിലാണ് ഇവർ പോകുന്നത്. ഇതിലേക്കുള്ള സർക്കാർ സഹായം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ്. 2006ൽ സമർപ്പിച്ച ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശകളിൽ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് മികച്ച പ്രൊഫഷണലുകളെക്കൊണ്ട് പരിശീലനം നൽകണമെന്ന് 2006ൽ ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശ ചെയ്തിരുന്നു. 13 വർഷം മുമ്പുള്ള ഈ ശുപാർശയുടെ മറവിലാണ് ഇപ്പോൾ വിദേശ യാത്ര തരപ്പെടുത്തിയത്.
എസ്. എഫ് ഐക്കാരല്ലാത്ത ഏതാനും ചെയർമാന്മാരും സംഘത്തിലുണ്ട്.ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് കോളേജ് യൂണിയൻ ചെയർമാൻമാരെ സർക്കാർ ചെലവിൽ വിദേശത്തയക്കുന്നത്. .. വിദേശത്തെ കോളേജ് യൂണിയൻ ഭാരവാഹികളുമായും മറ്ര് വിദഗ്ദ്ധരുമായും ഇവർ ആശയവിനിമയം നടത്തും.കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാൻ യൂണിയൻ പ്രവർത്തനത്തിന് അക്കാഡമിക് സ്വഭാവം വേണം. ഈ മാതൃകകളും അവർ പഠിക്കണം. അതിനായാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത്.-ഡോ. രതീഷ് , കോ ഓർഡിനേറ്രർ ,ഫ്ലെയർ , ഉന്നത വിദ്യാഭ്യാസ വകുപ്പ്.
സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്്ക്കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ ധൂര്‍ത്ത് ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും വ്യക്തമാക്കി ഈ മാസം 13ന് യുഡിഎഫ് ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അയർലൻഡ്/ഡബ്ലിന്‍: അയർലണ്ടിലുള്ള താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക്. ഇന്ന് (9.12. 2019) ന് വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള അനുസ്മരണ പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ വെച്ച് നടക്കും. സഹപ്രവര്‍ത്തകര്‍ക്കും, മലയാളി സമൂഹത്തിനും മേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും എന്നാണ് അറിയുന്നത്.
കാനഡയില്‍ ആയിരുന്ന മേരിയുടെ ഏക സഹോദരന്‍, സഹോദരിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. ജനുവരി ആദ്യ വാരത്തിൽ നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ അവധിയ്ക്ക് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം മരണവാര്‍ത്ത അറിഞ്ഞത്. തുടര്‍ന്ന് മാര്‍ഗ്ഗമധ്യേ ബ്രിട്ടനിൽ എത്തി അവിടെനിന്നും അയര്‍ലണ്ടിലേക്ക് എത്തുകയായിരുന്നു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. നാട്ടിലെ ശവസംകാരച്ചടങ്ങുകളുടെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഇദം പ്രഥമമായി ബിർമിങ്ഹാമിൽ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദേശീയ രൂപതാതല വനിതാ സംഗമം ‘തോത്താപുള്‍ക്ര’, ശനിയാഴ്ച്ച ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൻ വിജയമായതിന്റെ സന്തോഷത്തിലാണ് യുകെയിലെ മലയാളി മങ്കമാർ. എങ്ങനെ ആകും വിമെൻസ് ഫോറം മീറ്റിംഗ് എന്ന് ആശങ്ക പ്രകടിപ്പിച്ചവർ പോലും പിന്നീട് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
മഴയിലും വെയിലിലും കണ്ടു….
ഇരുളിലും പകലിലും കണ്ടു…
എന്നു തുടങ്ങുന്ന ഈരടികൾ മാറ്റിയെഴുതിയാൽ
‘കലോത്സവത്തിലും കലാമേളയിലും കണ്ടു… യുകെയിലെ പല സ്റ്റേജുകളിലും കണ്ടു…’
അതുമല്ലെങ്കിൽ ചുക്കില്ലാത്ത കഷായം ഉണ്ടോ എന്നപോലെയാണ് സ്റ്റോക്ക് ഓൺ ട്രെന്റുകാർ ഇല്ലാത്ത പരിപാടികൾ യുകെയിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യവും അറിയിച്ചാണ് മിക്കവാറും പടിയിറങ്ങുക. അതുതന്നെയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്‍ക്ര’, ശനിയാഴ്ച്ച ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശീല വീണപ്പോൾ കാണുമാറായത്. സ്റ്റാഫ്‌ഫോർഡ്, ക്രൂ എന്നീ രണ്ട് സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ.
ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍, രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി അത്യാകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ആശയങ്ങളുമായി കണ്ണികളെ പിടിച്ചിരുത്തിയപ്പോൾ താളലയങ്ങളോടെ ഉള്ള നൃത്തച്ചുവടുകളുമായി ക്രിസ്തീയ ജീവിതം… യേശുവിനെ വാഴ്ത്തിപ്പാടി അരങ്ങുണർത്തി സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയിൽ എത്തുന്നത്. നിറഞ്ഞ കരഘോഷത്തോടെ കാണികളുടെ അകമണിഞ്ഞ പ്രോത്സാഹനം.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമത്തില്‍ ഏറ്റവും കൂടുതല്‍ വനിതകളുമായി എത്തിയ സ്റ്റോക്ക് ഓണ്‍ റെന്റ് വിമെന്‍സ് ഫോറം ഭാരവാഹികള്‍ക്ക് ഇത് അഭിമാനത്തിന്റെ ഇരട്ടിമധുരം നല്‍കി. എത്ര കഷ്ടപ്പെട്ടിട്ടായാലും പരിപാടി കൊഴുപ്പിക്കാൻ സ്റ്റോക്ക് വനിതാ ഫോറം ഒരുപടി മുന്നിലാണ് എന്ന് ചുരുക്കം.
ശനിയാഴ്ച രാവിലെ തന്നെ പുറപ്പെടേണ്ടതുകൊണ്ട് എല്ലാവരും വളരെ നേരെത്തെ റെഡി ആയി കൃത്യസമയത്തു തന്നെ ബസ് പുറപ്പെടുന്ന സ്ഥലത്തു എത്തി സമയനിഷ്ടയും പാലിച്ചിരുന്നു. എത്ര വലിയ കോട്ട് ഇട്ട് പുറത്തു നിന്നാലും മുട്ട് കൂട്ടിയിടിക്കുന്ന തണുപ്പുള്ളപ്പോൾ സാരിയിലും ചുരിദാറിലും മിന്നിത്തിളങ്ങി കേരളത്തനിമയിൽ വിമൻസ് ഫോറത്തിന്റെ എല്ലാ തീഷ്ണതയും സ്റ്റോക്ക് ഓൺ ട്രെന്റിലെ വനിതകൾ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്.
[ot-video][/ot-video]
ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
കൊച്ചി : പണം ഉപയോഗിച്ചും, കാർഡ് ഉപയോഗിച്ചും മാത്രമല്ല ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും ഇനിയും നിങ്ങൾക്ക് വിമാന ടിക്കറ്റുകളും , ഹോട്ടലുകളും ബുക്ക് ചെയ്യാം . ഓൺലൈൻ യാത്ര ഏജൻസികളായ ട്രാവല ഡോഡ് കോമിന്റെയും , ബുക്കിംഗ് ഡോഡ് കോമിന്റെയും പുതിയ കൂട്ടുകെട്ട് ക്രിപ്റ്റോ കറൻസിക്ക് പുതു മാനങ്ങൾ നൽകി കഴിഞ്ഞു . ട്രാവല പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള 230 രാജ്യങ്ങളിലെ 90000 സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനും , ഹോട്ടലുകളുടെ ബുക്കിങ്ങിനും ഇനി മുതൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കാൻ കഴിയും.
വാണിജ്യ വ്യാപാര മേഖലകളിൽ ക്രിപ്റ്റോ കറൻസി മുൻപും കടന്നു വന്നിട്ടുണ്ടെങ്കിലും ഒരു യാത്രാ ഏജൻസിയുടെ ബുക്കിംഗ് പോർട്ടലിലൂടെ ക്രിപ്റ്റോ കറൻസി കൂടുതൽ ജനകീയമാകുന്നത് ആദ്യമായാണ്. 2017 ൽ തുടങ്ങിയ ട്രാവലയിൽ സഞ്ചാരികൾക്കനുയോജ്യമായ ഹോട്ടലുകൾ, വില്ല, അപ്പാർട്ട്മെന്റുകൾ, റിസോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1996 ൽ ആരംഭിച്ച ബുക്കിംഗ്.കോം ട്രാവലയുമായി കൈകോർക്കുന്നതിലൂടെ മികച്ച യാത്രാനുഭവം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകാർക്കിടയിൽ രണ്ട് ഏജൻസികൾക്കും കൂടുതൽ സ്വീകാര്യത വരുന്നതോടൊപ്പം ക്രിപ്റ്റോ കറൻസിയുടെ പ്രചാരം കൂടി സാധ്യമാകുമെന്ന് ഇരു സംരംഭങ്ങളുടെയും അമരക്കാർ വിലയിരുത്തുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ യുകെയിലെ കോർപറേറ്റ് ട്രാവലർ ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ അനുവദിച്ചിരുന്നു. ക്രിപ്റ്റോക്രൈബ്സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയും ഇടപാടുകൾക്ക് ഡിജിറ്റൽ പണം ആകാം എന്ന ആശയം മുന്നോട്ട് വച്ചിട്ടുണ്ട് . ട്രാവല, ചീപ്പ് എയർ പോലുള്ള സൈറ്റുകൾ ബിറ്റ് കൊയിൻ വ്യാപാരം അനുവദിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹോട്ടൽ ശൃംഖലകളുള്ള ട്രാവല ഡോഡ് കോം ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കുന്നതിലൂടെ ബിസ്സിനസ്സ് രംഗത്ത് ക്രിപ്റ്റോ കറൻസികൾ കൂടുതൽ ജനകീയമാവുകയാണ് .
ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്‍ക്ര’, ഇന്നലെ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി രണ്ടായിരത്തോളം വനിതകള്‍ ചരിത്രസമ്മേളനത്തിനു സാക്ഷികളായി. യൂറോപ്പിലെതന്നെ ഏറ്റവും വലിയ കത്തോലിക്കാ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ പ്രഥമ രൂപതാതല സംഗമംസ്വര്‍ഗീയമാധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ തന്നെ നടത്തപ്പെട്ടു എന്നതും ശ്രദ്ധേയമായി.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വനിതാ ഫോറം രൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ചെലുത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രാര്‍ത്ഥനകളിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടയും രൂപതാ പ്രവര്‍ത്തനങ്ങളുടെശക്തമായ അടിത്തറയാകുന്നതില്‍ വിമെന്‍സ്‌ഫോറം സുപ്രധാനപങ്കുവഹിച്ചെന്ന്അദ്ദേഹം പറഞ്ഞു. പരി കന്യകാമറിയം ഒരിക്കല്‍ പോലും പാപത്തില്‍ വീഴാതിരുന്നതിനാല്‍ മറിയത്തിലൂടെ ദൈവത്തിന്റെ പ്രവൃത്തികളെല്ലാം നടന്നെന്നും നമ്മിലുള്ള പാപമാണ് ദൈവത്തിന്റെ പ്രവൃത്തിക്ക് തടസ്സം നില്‍ക്കുന്നതെന്നും, മാതാവിന്റെ അമലോത്ഭവത്തിരുനാളിനെ അനുസ്മരിച്ച് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ദൈവം സൗന്ദര്യമാണെന്നും ആ സൗന്ദര്യം സമ്പൂര്‍ണ്ണമായി (തോത്താപുള്‍ക്ര) പരി. മറിയത്തിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പതുമണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്തുമണിക്ക് നിലവിളക്കുതെളിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു.വികാരി ജനറാള്‍മാരായ റെവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റെവ. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, റെവ. ഫാ. ജോര്‍ജ് ചേലക്കല്‍, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍.സി,കുസുമം ജോസ് എസ്. എച്ച്, പ്രസിഡന്റ് ജോളി മാത്യു , സി. ഷാരോണ്‍ സി. എം .സി., സെക്രെട്ടറി ഷൈനി മാത്യു, ട്രെഷറര്‍ ഡോ . മിനി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ വിവിധ റീജിയനുകളിലെ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നും എത്തിയ വൈദികര്‍, സമര്‍പ്പിതര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, വിമന്‍സ് ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രസിഡന്റ് ജോളി മാത്യു എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്നുനടന്ന വീഡിയോരൂപത്തിലുള്ള രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം ശ്രദ്ധേയമായി.
സമ്മേളനത്തോടനുബന്ധിച്ച്, ആധുനിക സ്ത്രീത്വത്തിന് സമൂഹത്തിലും സഭയിലും കുടുംബത്തിലുമുള്ള സുപ്രധാന സ്ഥാനത്തെക്കുറിച്ച്,പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധയും പ്രഭാഷകയുമായ സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിച്ചു.തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വൈദികര്‍ സഹകാര്‍മികരായി. ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍, രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി അത്യാകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. വിവാഹത്തിന്റെ ഇരുപത്തഞ്ചും നാല്പതും അമ്പതും വര്‍ഷങ്ങള്‍ ആഘോഷിക്കുന്നവരെ പ്രത്യേകമായിചടങ്ങില്‍ ആദരിച്ചു. ബെര്‍മിംഗ്ഹാം അതിരൂപതാ എത്തിനിക് ചാപ്ലൈന്‍സി കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ഡാനിയേല്‍ മഹ്‌യു സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സമയനിഷ്ഠമായ പരിപാടികള്‍കൊണ്ടും ചടങ്ങുകളുടെ ഗുണനിലവാരംകൊണ്ടും സമ്മേളനംകൂടുതല്‍ ആകര്‍ഷകമായി. ഇത്തരമൊരു സുപ്രധാനസമ്മേളനം അണിയിച്ചൊരുക്കാനായി മാസങ്ങള്‍ അക്ഷീണം അദ്ധ്വാനിച്ച കോ ഓര്‍ഡിനേറ്റര്‍, കണ്‍വീനര്‍, വിമെന്‍സ്‌ഫോറം എക്‌സിക്യൂട്ടീവ് കമ്മറ്റി, രൂപതാറീജിയണല്‍ ഭാരവാഹികള്‍, വോളണ്ടിയേഴ്‌സ് എന്നിവര്‍ക്കും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. കണ്‍വീനര്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍നൂറിലധികം അംഗങ്ങള്‍ അണിനിരന്ന ഗായകസംഘവും ആകര്‍ഷകമായി.
ബിർമിംഗ്ഹാം: സ്വർഗീയഗാനങ്ങളുടെ സ്വരമാധുരിയിൽ ലയിച്ചു ചേരാൻ ഇത്തവണ ബിർമിംഗ്ഹാമിലേക്കു വരൂ.ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള സ്വർഗീയനാദം അലയടിക്കുന്ന കരോൾരാവിന് ഇനി ഒരാഴ്ച കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന എക്യൂമെനിക്കൽ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ മൂന്നാം പതിപ്പ് 2019 ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് ഈ വർഷത്തെ വേദി. ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചിലധികം ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും, മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നൽകുന്ന 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.
കഴിഞ്ഞ രണ്ടു വർഷങ്ങളായി കവൻട്രി ആതിഥ്യമരുളിയ ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ് ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. 1200 പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി കാണികൾക്കും മത്സരാർത്ഥികൾക്കും നവ്യാനുഭവമായിരിക്കും. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Contact numbers: 07958236786 / 07828456564 / 07500058024
ബ്രിട്ടീഷ് രാഷ്ട്ര തലവയായ എലിസബത്ത് രാജ്ഞി മരിച്ചെന്ന കിംവദന്തി പരന്നത് ബ്രിട്ടനിൽ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായി. ബ്രിട്ടൻ ജനറൽ ഇലക്ഷന്റെ രാഷ്ട്രീയ ചൂടിൽ തിളച്ചുമറിയുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പരക്കാൻ ഇടയായത്. പതിവ് പരിശീലനത്തിന്റെ ഭാഗമായി റോയൽ നേവിയുടെ ഭാഗത്തിൽ നിന്നുള്ള ഒരു നീക്കമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയ്ക്ക് കാരണമായത്. 93 വയസ്സായ എലിസബത്ത് രാജ്ഞി ഹൃദയാഘാതം മൂലം മരണമടഞ്ഞെന്നുള്ള കിംവദന്തിയാണ് ബ്രിട്ടനിൽ എമ്പാടും വാർത്തയായതും ചർച്ചയ്ക്കിടയായതും.
റോയൽ നേവിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗിബ്ബോ എന്ന് പേരുള്ള ഒരു ഉദ്യോഗസ്ഥൻ വാട്സാപ്പിലൂടെ അയച്ച സന്ദേശമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയുടെ പ്രഭവകേന്ദ്രം. ഈ വാട്സാപ്പ് മെസ്സേജ് യെവിൽട്ടണിലുള്ള റോയൽ നേവിയുടെ എയർ സ്റ്റേഷനിലേക്ക് അയക്കാനിടയായതാണ് ഈ വാർത്ത പൊതു സമൂഹത്തിലേക്കെത്താൻ കാരണമായത്.
ഇത്തരത്തിലൊരു വാർത്ത പരക്കാൻ ഇടയായതിൽ റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. ഇതൊരു പതിവ് പരിശീലനത്തിന് ഭാഗമായിരുന്നെന്നും, അത് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണക്കിടയായതിലും പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. സമയാസമയങ്ങളിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടക്കാറുണ്ടെന്ന് റോയൽ നേവിയുടെ വക് താവ് സ്ഥിരീകരിച്ചു.
റോയൽ നേവിയുടെ പതിവ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായ ഇത്തരത്തിലുള്ള ഒരു വാർത്താ പരക്കാനിടയായതിനെ തുടർന്ന് ബക്കിങ്ഹാം പാലസ് എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കുന്നണ്ടെന്നുള്ള പത്രക്കുറിപ്പ് ഇറക്കാനായിട്ട് നിർബന്ധിതരായി. എന്തായാലും റോയൽ നേവിയുടെ പരിശീലനം ജനറൽ ഇലക്ഷൻ കാലത്ത് ബ്രിട്ടീഷ് പൊതു സമൂഹത്തിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല.