UK

ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപമായിരുന്ന 306 കോടി ഇന്ത്യയിലെത്തിയത്കൊണ്ടും കാര്യങ്ങൾ കഴിഞ്ഞില്ല. ഇനി ഈ തുക വീതിക്കലാണ് അടുത്ത കടമ്പ, അതും 120 അനന്തരാവകാശികൾക്കായി! ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യാവിഭജനത്തിനുശേഷം 1948 സെപ്തംബറിൽ നൈസാം മിർ ഉസ്മാൻ അലി ഖാൻ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്തുലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശവാദം ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല, ഇന്ത്യയ്ക്കും നൈസാമിന്റെ പിൻഗാമികൾക്കുമായി തുക നൽകണമെന്ന് അനുകൂല വിധിയും വന്നു.

ഇന്ത്യൻ സർക്കാർ, ‘നിസാം എസ്റ്റേറ്റിന്റെ’ പ്രതിനിധികളായ മുഖരം ഝാ, മുഫാഖം ഝാ, നിസാമിന്റെ കൊച്ചുമക്കൾ, എസ്റ്റേറ്റിന്റെ ഭാഗമായ മറ്റു 120 പേർ എന്നിവർക്കായി സ്വത്ത് വീതിക്കുമെന്നു നിസാമിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. രാജകുടുംബമായി അടുത്ത ബന്ധമുള്ള കുറച്ചു പേരൊഴികെയുള്ളവർ കഷ്ടതയിലാണു ജീവിക്കുന്നത്. ഇവർക്കും വലിയ അനുഗ്രഹമായി കോടതിവിധി. കേസിൽ കക്ഷി ചേർന്നിട്ടുള്ളവർക്കു മാത്രമാണു സ്വത്തിൽ അർഹതയുണ്ടാവുക. കേന്ദ്ര സർക്കാരുമായി നിസാമിന്റെ കുടുംബ പ്രതിനിധികൾ ചർച്ച നടത്തുകയും എങ്ങനെയാണു തുക വീതിച്ചെടുക്കുക എന്നതു സംബന്ധിച്ചു സമവായത്തിലെത്തി യു.കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.

-‘ഹൈദരാബാദ് ഫണ്ട്’പണത്തിന്റെ മൂല്യത്തേക്കാൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്നമായാണു ‘ഹൈദരാബാദ് ഫണ്ട്’ എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ ഇരുരാജ്യവും കണ്ടിരുന്നത്. അതേസമയം, കോടതിവിധിക്കെതിരെ പാക്കിസ്ഥാൻ അപ്പീൽ നൽകിയാൽ നിയമയുദ്ധം നീളുകയും പണം ബാങ്കിൽ തുടരുകയും ചെയ്യും.

ഹൈദരാബാദ് നൈസാമിന്റെ 35 മില്യണ്‍ പൗണ്ടില്‍ അവകാശവാദം ഉന്നയിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പാകിസ്താന് പരാജയം. 1948ല്‍ ഹൈദരാബാദ് നൈസാം പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന് അവകാശം നൈസാമിന്റെ അനന്തരാവകാശികള്‍ക്കാണ് എന്ന് ലണ്ടനിലെ റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസ് വിധിച്ചു. ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.

സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് നൈസാം ഈ തുക ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അവസാന നൈസാമായ മിര്‍ ഒസ്മാ അലി ഖാന്റെ വംശാവലിയില്‍ പെട്ട മുകാറം ജാ, സഹോദരന്‍ മുഫാഖം ജാ എന്നിവരാണ് ഇന്ത്യന്‍ ഗവണ്‍മെന്റിനൊപ്പം പാകിസ്താനെതിരെ കേസില്‍ കക്ഷി ചേര്‍ന്നത്.

വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് നൈസാം തീരുമാനിച്ചത്. അതേസമയം നൈസാമിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലെത്തുമെന്നായപ്പോള്‍ നൈസാം ഈ പണം പാക് ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹിംതൂലയുടെ അക്കൗണ്ടിലിടുകയാണുണ്ടായത്. എന്നാല്‍ നൈസാമിന്റെ ഏഴാമത്തെ കൊച്ചുമകനായ മുകാറം ജാ, ഈ പണം കുടുംബത്തിന്റേതാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു.

എന്നാല്‍ ഈ ഫണ്ട് തങ്ങളുടേതാണ് എന്ന് 2013ല്‍ പാകിസ്താന്‍ ഗവണ്‍മെന്റ് അവകാശപ്പെട്ടു. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുന്നതിന് മുമ്പ് നൈസാമിന് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയിരുന്നതായും ഇന്ത്യ കൈവശപ്പെടുത്താതിരിക്കാനാണ് നൈസാം തങ്ങള്‍ക്ക് പണം നല്‍കിയത് എന്നുമാണ് പാകിസ്താന്റെ വാദം. അതേസമയം ആയുധങ്ങള്‍ക്ക് പകരമായാണ് പണം നല്‍കിയത് എന്ന് പറയുന്നതിന് തെളിവില്ല കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് നിയമവിരുദ്ധമായാണ് ഇന്ത്യയോട് ചേര്‍ത്തത് എന്ന പാക് വാദവും ബ്രിട്ടീഷ് കോടതി തള്ളി. ഈ വാദത്തിന് കേസിൽ യാതൊരു പ്രസക്തിയുമില്ല എന്നാണ് കോടതി പറഞ്ഞത്. അതേസമയം വിധി വിശദമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നാണ് പാകിസ്താന്‍ ഫോറിന്‍ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വേൽസ് : 23 വയസ്സുള്ള പീഡിയാട്രിക് നഴ്സിനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ചൊവ്വാഴ്ച വെളുപ്പിനെയോടെയാണ് കാണാതായത്. കാണാതായ സമയത്ത് നീല നിറത്തിലെ നഴ്സുമാരുടെ യൂണിഫോമും കറുത്ത ഷൂസും ആണ് അവർ ധരിച്ചിരുന്നത്. കാർപള്ളിയിൽ നിന്നുള്ള നഴ്സ് രാത്രി 1 നാല്പതോടെ ആണ് ഡ്യൂട്ടി അവസാനിപ്പിച്ച് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

പൈലി വില്ലേജിലെ സർവ്വ ഈ നദിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗ്വെന്റ് പോലീസ് ശരീരം കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ മൃതശരീരം തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾ അന്വേഷണത്തിനു സഹായിച്ച ഉദ്യോഗസ്ഥരോടും ബന്ധുമിത്രാദികളും നന്ദി അറിയിച്ചു. ദുഃഖത്തിൽ പങ്കു ചേരാൻ എത്തിയവരോടുള്ള സ്നേഹാദരവുകൾ അവർ പങ്കുവെച്ചു.

 

കാർഡ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ബോർഡ് നഴ്സിന്റെ വേർപാടിൽ ദുഃഖാചരണം നടത്തി. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കരിയർ തെരഞ്ഞെടുത്ത ലോറി ജോൺസ് പ്രതിഭയുള്ള ഒരു വ്യക്തി ആയിരുന്നു എന്നും അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രിയായാലും ശരി, മറ്റാരായാലും ശരി രാജ്യത്ത് ഒരു നയമേ ഉള്ളൂ എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ സഹായിക്കുള്ളത്. തിരക്കിട്ട് നടന്നുവരുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും ഇതിനിടയിലാണ് ഒരു അസിസ്റ്റന്റ് പ്രധാനമന്ത്രിക്ക് കുടിക്കാനായി കയ്യില്‍ ഒരു കപ്പ് കാപ്പി വച്ചുകൊടുത്തത്. പ്ലാസ്റ്റിക്ക് കപ്പായിരുന്നു. ഉടന്‍ മറ്റൊരു അസിസ്റ്റന്റ് ഇടപെട്ട് യാതൊരു സങ്കോചവുമില്ലാതെ പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്ന് കപ്പ് പിടിച്ചുവാങ്ങി. ഡിസ്‌പോസിബിള്‍ കപ്പ് വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ജോണ്‍സണ്‍ ഒന്ന് അമ്പരന്നു. പ്രധാനമന്ത്രിയും സംഘവും നടന്നുപോവുകയും ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. സ്ഥലത്തുണ്ടായിരുന്ന ചാനല്‍ ഫോര്‍ ന്യൂസിന്റെ കാമറാമാന്‍ നീല്‍ കോര്‍ബറ്റ് ആണ് കൗതുകകരമായ ഈ ദൃശ്യം പകര്‍ത്തിയത്. കാപ്പി കപ്പ് കയ്യില്‍ നിന്ന് പോയ പ്രധാനമന്ത്രി ട്രോളര്‍മാര്‍ക്ക് ചാകര നല്‍കി.

2023നകം എല്ലാ ഡിസ്‌പോസിബിള്‍ കപ്പുകളും റീസൈക്കിള്‍ ചെയ്ത് ഒഴിവാക്കുമെന്ന് യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇത് പ്രധാനമന്ത്രിയുടെ വെറും പബ്ലിക് റിലേഷന്‍സ് തന്ത്രമാണ് എന്ന് ആരോപിക്കുന്നവരുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിരവധി ആരോപണങ്ങളും നേരിടുന്ന ബോറിസ് ജോണ്‍സണ്‍ ശ്രദ്ധ തിരിക്കാനായി നടത്തുന്ന പിആര്‍ കളിയാണ് ഇത് എന്നാണ് ആരോപണം. അതേസമയം ഇത് വലിയ ചര്‍ച്ചയായതിനെ പിന്നാലെ ജോണ്‍സണ്‍ Get Brexit Done എന്ന സന്ദേശമെഴുതിയ ഒരു ഗ്ലാസ് മഗുമായി ട്വിറ്ററില്‍ രംഗത്തെത്തി. അവസാനം എനിക്ക് കാപ്പി കിട്ടി (I got my coffee in the end.) എന്നും കുറിച്ചു.

 

ഷിബു മാത്യൂ

നേട്ടങ്ങൾ കൊയ്ത് മലയാളികൾ ബ്രിട്ടണിൽ മുന്നേറുകയാണ്. ഗ്രേറ്റ് ബ്രട്ടീഷ് കെയർ അവാർഡ്‌ നൈറ്റ് ഒക്ടോബർ 26 ന് മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ ബെസ്റ്റ് കെയർഹോം രജിസ്ട്രേഡ് മാനേജർ വിഭാഗത്തിൽ ഏറ്റവും മികച്ച മാനേജർക്കായുള്ള അവാർഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മാഞ്ചെസ്റ്ററിൽ നിന്നുള്ള സിന്ധു സാജുവും ഇടം നേടി. നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ അഞ്ച് പേരാണ് ലിസ്റ്റിൽ പരിഗണിച്ചിരിക്കുന്നത്. ഭാഗ്യം സിന്ധുവിനെ തുണച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാദിയും സിന്ധുവിൽ വന്നു ചേരും.

2004 ലാണ് സിന്ധു സാജു യുകെയിലെത്തിയത്. 2008 ൽ യൂണിറ്റി ഹോംസ് ലിമിറ്റഡിന്റെ കീഴിലുള്ള നെഴ്സിംഗ് ഹോമിൽ നെഴ്സായി ജോലിയാരംഭിച്ചു. 2016ൽ ഇതേ കമ്പനിയുടെ കീഴിലുള്ള മാഞ്ചെസ്റ്ററിലെ ബ്ളൂബെൽ കോർട്ട്, വില്ലോസ് എന്നീ നെഴ്സിംഗ് ഹോമുകളുടെ മാനേജരായി നിയമിതയായി. പിന്നീടങ്ങോട്ടുള്ള സിന്ധുവിന്റെ പ്രവർത്തന മികവാണ് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന അവാർഡിനരികിൽ എത്തിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടങ്ങളിലെ മത്സരങ്ങളെ നേരിട്ട്, മാനേജ്മെന്റിലെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിച്ചവർക്കും സ്വായത്തമായവർക്കും നല്കുന്ന അവാർഡാണിത്. രോഗീപരിപാലനത്തിനും വാർദ്ധക്യ പരിചരണത്തിനും വ്യക്താനിഷ്ട്യമായ രീതികൾ പിൻതുടരുകയും തനതായ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം സഹപ്രവർത്തകർക്ക് രോഗീപരിപാലനത്തിൽ മാനേജരെന്ന നിലയിൽ നല്കിയ പിൻന്തുണയും പ്രധാന ഘടകമാണ്.

കേരളത്തിൽ അങ്കമാലി തുറവൂര് പുന്നശ്ശേരി വീട്ടിൽ ജോസ് പുന്നശ്ശേരിയുടെയും മേരി ജോസ് പുന്നശ്ശേരിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സിന്ധു. ഇളയ സഹോദരൻ സിനോ ജോസ് കുടുംബസമേതം യുകെയിലാണ് താമസം. അങ്കമാലിയിൽ മഞ്ഞപ്ര പുതിയിടത്ത് വീട്ടിൽ സാജു പാപ്പച്ചനാണ് സിന്ധുവിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാന്നുള്ളത്. സോണിയാ സാജുവും സാമുവേൽ സാജുവും. കുടുംബസമേതം മാഞ്ചെസ്റ്ററിലാണ് ഇവർ താമസിക്കുന്നത്.

ഈ മാസം 26 ന് മാഞ്ചെസ്റ്ററിലെ പ്രൻസിപ്പാൾ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാർഡ് പ്രഖ്യാപനം നടക്കും. തുടന്ന് അവാർഡ് ദാന ചടങ്ങുകളും നടക്കും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങളും ആശംസകളും.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൺ : ഒരാഴ്ചകൊണ്ട് പെയ്യുന്ന മഴ ഒരു ദിവസം കൊണ്ട് പെയ്തതുമൂലം മിഡ്ലാൻഡ്, വെയിൽസ്, തെക്കേ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. പലസ്ഥലങ്ങളിലും ആളുകൾ വെള്ളം കയറിയ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പലയിടത്തും ഗതാഗതം പൂർണമായി തകരാറിലായി. ഇംഗ്ലണ്ടിൽ പ്രളയ സാധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജലാശയങ്ങളിലും, കടയിലും പൊതുജനങ്ങൾ പോകരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. വ്യാഴാഴ്ച ഇനിയും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വടക്കേ ഇംഗ്ലണ്ടിലെ കനത്ത മഴയെ തുടർന്ന് കംബ്രിയ, കാർഐസിൽ, ന്യൂകാസിൽ എന്നിവിടങ്ങളിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. ലാക്സി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം പരിപൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. വീടുകളിൽ കുടുങ്ങിപ്പോയവരെ ഫയർ സർവീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. പലയിടങ്ങളിലും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇൗ ചിത്രവും വാർത്തയും. അസാധാരണ വലുപ്പമുള്ള ട്യൂണാ മൽസ്യത്തെയാണ് തിരികെ കടലിലേക്ക് തന്നെ വിട്ടത്. ഇൗ മൽസ്യത്തിന് കോടികളാണ് വിപണിയിൽ വില. അയർലൻഡ് തീരത്തു നിന്നാണ് കൂറ്റൻ മൽസ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മൽസ്യത്തിന്.

ഡേവ് എഡ്വാർഡ്സ് എന്ന വ്യക്തിയാണ് മീനിനെ പിടികൂടിയത്. വെസ്റ്റ് കോർക്ക് ചാർട്ടേഴ്സിലെ അംഗങ്ങളായ ഡേവ് എഡ്വാർഡ്സും സംഘവുമാണ് അറ്റ്ലാന്റിക് സമൂദ്രത്തിലെ മൽസ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. അപ്പോഴാണ് ട്യൂണാ മൽസ്യം ഇവരുടെ ചൂണ്ടയിൽ കുടുങ്ങുന്നത് എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായുള്ള മീൻപിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത് .

ഇൗ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ സംഘം പങ്കുവച്ചതോടെ വാർത്ത വൈറലായി. പിടികൂടിയ ട്യൂണ മൽസ്യത്തിന് 270 കിലോയോളം ഭാരമുണ്ടായിരുന്നു.

പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോൺസന്റെ ആദ്യ കൺസർവേറ്റീവ് പാർട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്‍ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കൻ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫർ അർക്കൂറിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്‌പെക്ടേറ്റർ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ കാലില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോൺസനെതിരെയുള്ള ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയിൽ ജോണ്‍സണ്‍ ലൈംഗികമായ ദുരുദ്ദേശത്തോടെ തന്‍റെ തുടകളിൽ സ്പര്‍ശിച്ചുവെന്ന് സൺഡേ ടൈംസ് പത്രപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് വെളിപ്പെടുത്തി. അതേ പരിപാടിയിൽ മറ്റൊരു സ്ത്രീയോടും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധിക്കിടെ ലൈംഗികാരോപണ പ്രതിസന്ധിയെ നേരിട്ട് ബോറിസ് ജോൺസൺ

ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിർന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’ എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേർഡ്സ് ട്വീറ്റ് ചെയ്തു. ജോൺസനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. അത് അപ്പോള്‍ത്തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍, ‘എനിക്ക് ആരോപണം ഉന്നയിച്ച ആളെ അറിയാം, അവളെ വിശ്വസിക്കാം’ എന്നാണ് പിന്നീട് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാൻ‌കോക്ക് പറഞ്ഞത്. പിന്നാലെ ‘ഞാന്‍ ഹാൻ‌കോക്കിനോട് പൂര്‍ണ്ണമായും യോജിക്കുന്നു’ എന്ന ട്വീറ്റുമായി അംബർ റൂഡും രംഗത്തെത്തി.

അതേസമയം, ബ്രെക്‌സിറ്റ്‌ വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്‌ചത്തേക്ക്‌ സസ്‌പെൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്‍സണ്‍ പിന്തുടര്‍ന്നിരുന്നത്. എങ്ങനെയെയും ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ നയം. അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൺ : 1999 നടന്ന ചടങ്ങിൽ ലഞ്ചിന്‌ ഇടയ്ക്ക് മാധ്യമപ്രവർത്തകയെ കടന്നുപിടിച്ചു എന്ന പരാതിയാണ് ജോൺസൺ നിഷേധിച്ചത്. പ്രൈം മിനിസ്റ്ററിന്റെ ചീഫ് അഡ്വൈസറുടെ ഭാര്യ മേരി വാകഫീല്ഡ്നും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും അവർ അത് പാടെ നിഷേധിക്കുകയാണ് ഉണ്ടായത്.

മാഞ്ചസ്റ്ററിലെ കൺസർവേറ്റീവ് കോൺഗ്രസ് നടന്ന ദിവസത്തെ സംഭവം മിസ്സ് എഡ്വേർഡ്സ് ഒരു പ്രമുഖ പത്രത്തിലെ ഞായറാഴ്ച കോളത്തിൽ എഴുതിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലഞ്ചിന് ഇടയിൽ അമിതമായി വൈൻ കഴിച്ച ജോൺസൺ തന്റെ തുടയിലെ മാംസം ഞെരിച്ചുടച്ചു എന്നാണ് ആരോപിക്കുന്നത്. താൻ അന്ന് ഭയന്ന് പിടഞ്ഞു പോയി എന്നും അവർ പറയുന്നു. പ്രൈം മിനിസ്റ്റർ ക്ക് ഈ സംഭവം ഓർമയില്ലെങ്കിൽ അദ്ദേഹത്തെക്കാൾ ഓർമശക്തി തനിക്കുണ്ടെന്നും അവർ വാദിച്ചു. മറ്റൊരു സ്ത്രീക്കും അന്നുതന്നെ സമാനമായ സംഭവം ഉണ്ടായതായി മാധ്യമപ്രവർത്തക എഴുതിയിട്ടുണ്ട്. എന്നാൽ സംഭവം ജോൺസൺ പാടെ നിരസിക്കുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലണ്ടൻ മേയർ ആയിരുന്ന സമയത്ത് ജോൺസൺ കോടീശ്വരിയായ ഒരു ബിസിനസ്കാരിയുമായുണ്ടായിരുന്ന ബന്ധം പാപ്പരാസികൾ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സെക്സിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചകൾ മുടക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പ് മാത്രമാണ് എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൗത്ത് ആഫ്രിക്ക : 1956 ഇൽ വർഗീയ ധ്രുവീകരണത്തിന് എതിരെ ഇരുപതിനായിരം സ്ത്രീകളുടെ മാർച്ച് നടത്തുമ്പോൾ സോഫിയ വില്യംസിന്റെ പ്രായം 18 വയസ്സ്. ഇപ്പോൾ 81 കാരിയായ സോഫിയക്ക് സസെക്സിന്റെ ഡച്ചസ്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷം. സോഫിയെ പോലുള്ള അനവധി നേതാക്കന്മാരെ കാണുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ആയിരുന്നു മെഗാന്റെ ലക്ഷ്യം. ആഫ്രിക്കൻ സന്ദർശനത്തിന്റെ പ്രധാന അജണ്ടയായി അവർ സ്വീകരിച്ചിരിക്കുന്നതും വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തുന്ന വരെ സഹായിക്കുക എന്നതാണ്. ആഫ്രിക്കയിലേക്ക് 10 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് മെഗാനും ഭർത്താവ് വില്യമും മകൻ ആർച്ചിയും.

1956 ൽ നടന്ന മാർച്ചിൽ പങ്കെടുത്തവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് സോഫിയ. അനാവശ്യമായ ഒത്തുകൂടൽ അവൾ പോലും നിരോധിച്ചിരുന്ന സമയത്ത് ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് ക്യാപിറ്റൽ പ്രിട്ടോറിയയിൽ തടിച്ചുകൂടിയത്. കറുത്തവർഗക്കാർ എല്ലായിപ്പോഴും കൈയ്യിൽ പാസ്ബുക്ക് കരുതണമെന്നും, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിരുന്ന നിയമത്തിനെതിരെ ആയിരുന്നു പ്രതിഷേധം. അന്ന് വളരെയധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.

സസെക്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ കൂടിക്കാഴ്ചയെ പറ്റി മെഗാൻ മനോഹരമായി കുറിച്ചിട്ടുണ്ട്. ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് ഇപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നും അതിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണം എന്നും മെഗാൻ പറയുന്നു.

RECENT POSTS
Copyright © . All rights reserved