തിരുവനന്തപുരം ∙ യുകെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്‍റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബിഎസ്‌സി/ജിഎന്‍എം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം.
ഐഇഎല്‍റ്റിഎസില്‍ 6 സ്കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യുകെയിലെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ ഉദ്ദ്യോഗാർഥികള്‍ നിർവഹിക്കണം.
2019 ജൂണ്‍ 26, ജൂലൈ 10, 17, 24 തിയതികളില്‍ അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സിവി, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
കന്നഡ ഭാഷയിലെ പ്രശസ്‌ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായിരുന്ന, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അന്തരിച്ച ഗിരീഷ് കർണാഡിന്റെ മുഖചിത്രവുമായി ജൂൺ ലക്കം ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകൃതമായി. യുക്മയുടെ പോഷക വിഭാഗമായ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന “ജ്വാല” ലോക പ്രവാസി മലയാളി സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
മുൻ ലക്കങ്ങൾ പോലെത്തന്നെ സൗമ്യവും ദീപ്തവുമായ ഒരു വിഷയം എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റെജി നന്തികാട്ട് പരാമർശിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മുടെ ജീവിതത്തെ ദുഃസ്സഹമാക്കികൊണ്ടിരിക്കുകയാണ്. അതിൽ ശബ്ദമലിനീകരണം എത്രമാത്രം ഉച്ചസ്ഥായിയിലാണെന്ന് റെജി കൃത്യമായി പറഞ്ഞു വക്കുന്നു. രാഷ്ട്രീയത്തിലും ആത്മീയതയിലും എല്ലാം ഒച്ചവെച്ചു മനുഷ്യനെ കീഴ്‌പ്പെടുത്തി നേതാക്കൾ ആകുന്ന പ്രവണതയെ ആശങ്കയോടെ കാണേണ്ടതാണ്.
ജീവിതാനുഭവങ്ങളുടെ നേർ ചിത്രങ്ങളും നിരവധി കഥകളും കവിതകളും അടങ്ങുന്ന ഈ ലക്കത്തിൽ ജ്വാല ഇ-മാഗസിന്റെ ചരിത്രത്തിൽ ഇദംപ്രദമമായി കാർട്ടൂൺ പംക്തിയും ആരംഭിക്കുകയാണ്. എഡിറ്റോറിയൽ അംഗം സി ജെ റോയി വരക്കുന്ന “വിദേശവിചാരം” എന്ന കാർട്ടൂൺ പംക്തി ജ്വാല ഇ-മാഗസിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിലെ കാർട്ടൂൺ രചനകളുടെ നൂറു വർഷം ആഘോഷിക്കുന്ന വേളയിൽത്തന്നെ ഈ പംക്തി തുടങ്ങുന്നത് കൂടുതൽ ഉചിതമാകുന്നു.
തമിഴിലും മലയാളത്തിലും കൃതികൾ രചിക്കുകയും നിരവധി കൃതികൾ തർജ്ജമ ചെയ്യുകയും ചെയ്തിരുന്ന സാഹിത്യകാരനായിരുന്നു ഈയിടെ അന്തരിച്ച തോപ്പിൽ മുഹമ്മദ് ബീരാൻ. തമിഴ് മലയാളം മൊഴികൾക്കിടെയിലെ പാലമായി നിന്ന തോപ്പിൽ മുഹമ്മദ് ബീരാനെ സ്മരിക്കുന്നു കെ എൻ ഷാജി.
മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് അലൻസിയർ. നിരവധി വിവാദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേരളം സമൂഹം ശ്രദ്ധയോടെ കേൾക്കുന്നു. അലൻസിയർ തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്തെ കുറിച്ചു് രസകരമായി എഴുതിയിരിക്കുന്നു ‘വായനശാല നാടകക്കളരിയാകുന്നു’ എന്ന ലേഖനത്തിൽ.
യുകെയിലെ എഴുത്തുകാരിൽ വളരെ സുപരിചിതയായ ബീനാ റോയ് രചിച്ച ‘സദിർ’ , രാജേഷ് വർമ്മയുടെ ‘പഞ്ഞിമരം ‘ എന്നീ കവിതകൾ വളരെ മനോഹരമായ രചനകളാണ്. കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ ജ്വാല എഡിറ്റോറിയൽ ബോർഡ് അംഗം സി ജെ റോയിയുടെ ‘അപ്പോൾ, എന്ന കഥ ഉന്നത നിലവാരം പുലർത്തുന്നു. സോഷ്യൽ മീഡിയകളിൽ വളരെ സുപരിചിതരായ അനുരാജ് പ്രസാദിന്റെ ‘കണ്ണാടിമാളിക’ സാമുവേൽ ജോർജ്ജിന്റെ ‘ പിക്നിക് ഹട്ട് ‘ എന്നീ കഥകൾ കഥാവിഭാഗത്തെ മനോഹരമാക്കുന്നു.
മലയാള സിനിമാചരിത്രത്തിൽ പ്രഥമഗണനീയമായ ചിത്രമാണ് ‘പെരുന്തച്ചൻ’. ആ ഒറ്റ ചിത്രം മാത്രം സംവിധാനം ചെയ്ത ആളായിരുന്നു ഈയിടെ അന്തരിച്ച അജയൻ. ‘മാണിക്യക്കല്ലിൽ തുടങ്ങി മാണിക്യക്കല്ലിൽ ഒടുങ്ങിയ ചലച്ചിത്ര ജീവിതം’ എന്ന ലേഖനത്തിലൂടെ സി ടി തങ്കച്ചൻ ശ്രീ അജയനെയും മലയാള ചലച്ചിത്ര ലോകത്തെ നെറുകേടുകളെക്കുറിച്ചും ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. അരുൺ വി സജീവ് എഴുതിയ ‘സിന്ധൂ നദീതട സംസ്കാരം’ എന്ന നർമ്മ കഥയും കൂടിയാകുമ്പോൾ ജൂൺ ലക്കം പൂർണമാകുന്നു.
ജ്വാല ഇ-മാഗസിന്റെ ജൂൺ 2019 ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയർവേയ്‌സിന്റെ യൂറോപ്പ്യൻ യാത്രക്കാർക്ക് ബുദ്ധിമുട്ടാവും.സൂറിക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, മ്യുണിക്, പാരീസ്, മിലാൻ എയർപോർട്ടുകളിൽ നിന്നുള്ളവരെയാണ് ഇതു ബാധിക്കുക. മടക്കയാത്രയ്ക്ക് നിലവിലുള്ള ഷെഡ്യുളിൽ മാറ്റമില്ലെങ്കിലും, കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് വിന്റർ ഷെഡ്യുളിൽ മസ്‌കത്തിൽ നാല് മണിക്കൂറോളം അധികം കാത്തിരിക്കേണ്ടി വരും.
നവംബർ മുതൽ അടുത്ത മാർച്ച് അവസാനം വരെ പകൽ സമയം 10 മുതൽ 6 വരെയാണ് റൺവേ നവീകരണത്തിനായി കൊച്ചി വിമാനത്താവളം അടച്ചിടുക. 31 ആഭ്യന്തര സർവീസുകളെയും ഏഴു രാജ്യാന്തര സർവീസുകളെയുമാണ് ഇത് ബാധിക്കുകയെങ്കിലും, യൂറോപ്പിൽ നിന്നുള്ള യാത്രക്കാരിൽ ഒമാൻ എയറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമേ സമയക്രമീകരണം ബുധിമുട്ടാകുകയുള്ളു. വിന്റർ ഷെഡ്യുളിൽ ഉച്ചയ്ക്ക് 13.15 ന് മസ്‌കത്തിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ 18.10 ന് ലാൻഡ് ചെയ്യാനാണ് ഒമാൻ എയറിന് അനുമതി നൽകിയിട്ടുള്ളത്. നിലവിൽ ഉച്ചയ്ക്ക് രണ്ടിനാണ് ഒമാൻ എയർ എത്തിച്ചേരുന്നത്.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മികച്ച സർവീസ് നൽകി, നിലവിൽ യൂറോപ്പ്യൻ പ്രവാസികളുടെ ജനപ്രിയ എയർലൈൻസായി മാറിയിരിക്കയാണ് ഒമാൻ എയർ. എന്നാൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയറിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവെക്കപ്പെട്ട യുക്മ ദേശീയ കായികമേളയുടെ തീയതിയും സ്ഥലവും പുതുക്കി നിശ്ചയിക്കപ്പെട്ടു. അതനുസരിച്ച് ജൂലൈ 13 ശനിയാഴ്ച ദേശീയ കായികമേള അരങ്ങേറും. മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇത്തവണ കായികമേളക്ക് വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ് സ്റ്റേഡിയത്തിൽ ഈ വർഷം യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.
ഇതാദ്യമായാണ് യുക്മ ദേശീയ കായികമേള മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ദിവസം കാലാവസ്ഥ നിരീക്ഷകർ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. കായികമേള മാറ്റിവച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ സ്റ്റേഡിവും സൗകര്യപ്രദമായ തീയതിയും കണ്ടെത്താൻ കഴിഞ്ഞത് യുക്മ ദേശീയ നേതൃത്വത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്ക് സൗകര്യപ്രദമായവിധം മിഡ്‌ലാൻഡിൽത്തന്നെ കായികമേളക്ക് പുതിയ സ്റ്റേഡിയം കണ്ടെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പുതുക്കിയ തീയതിയും സ്ഥലവും പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.
ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയായിക്കഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ അറിയിച്ചു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന റീജിയണുകളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ യുക്മ ദേശീയ കായികമേള വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton – CV11 4LX
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിർമിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്കും സംഘാടകർക്കും മത്സരങ്ങൾ നടക്കാതെ പോകുന്ന സാഹചര്യം ചിന്തിക്കാൻ കൂടി ആകുന്നതല്ല. ആ സാഹചര്യത്തിലാണ് ദേശീയ മേള മാറ്റിവക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂലൈ പകുതിക്ക് മുൻപായി ദേശീയ കായികമേള പുനർ ക്രമീകരിക്കുന്നതായിരിക്കും. ദേശീയ മേളയുടെ പുതുക്കിയ തീയതിയും സ്ഥലവും ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുന്നതാണ്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൺ, വെയ്ൽസ് റീജിയൺ, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ സംഘാടക സമിതി ഒരുക്കുന്നതിനിടയിലാണ് ആകസ്മികമായി മേള മാറ്റിവക്കേണ്ടി വന്നത്.
കഴിഞ്ഞ എട്ട് യുക്മ ദേശീയ കായിക മേളകളും അരങ്ങേറിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വിൻഡ്‌ലി ലെഷർ സെന്റർ ഒഫീഷ്യൽസുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കായികമേള മാറ്റിവക്കാനുള്ള തീരുമാനം കൈകൊണ്ടത്. കായികമേളാ ദിനമായ ശനിയാഴ്ച, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മേള മാറ്റിവെക്കുന്നത് തന്നെയാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ദേശീയ കായികമേള മാറ്റിവച്ചതുമൂലം ഉണ്ടായിട്ടുള്ള അസൗകര്യങ്ങളിൽ നിർവാജ്യമായി ഖേദിക്കുന്നതായി യുക്മ ദേശീയ നിർവാഹകസമിതി അറിയിക്കുന്നു.
അഞ്ചിൽ മൂന്നു എൻ എച്ച് എസ് ട്രസ്റ്റുകളിലും ചികിത്സയ്ക്കായി കാൻസർ രോഗികൾ കാത്തിരിക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ഈ അനാസ്ഥയ്ക്കെതിരെ മന്ത്രിമാരും ആരോഗ്യ ഉദ്യോഗസ്ഥരും ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റും എൻ എച്ച്എസും ഊർജിതമായ നടപടികൾ സ്വീകരിക്കണമെന്ന് രേഖപ്പെടുത്തുന്നു.

എൻഎച്ച്എസ് ട്രസ്റ്റിന് റഫറൽ ലഭിച്ചതിനുശേഷം 18 ആഴ്ചത്തെ സമയമാണ് രോഗിക്ക് ചികിത്സ നൽകുന്നതിന് ഉള്ളത്. എന്നാൽ 38 ശതമാനം എൻഎച്ച്എസ് ട്രസ്റ്റുകൾ മാത്രമാണ് ഈ മാനദണ്ഡം പാലിക്കുന്നത്. പകുതിയിലധികം ട്രസ്റ്റുകളും ഇപ്പോൾ കാത്തിരിപ്പ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം രോഗികൾക്കു മാത്രമാണ് ചികിത്സ നൽകുന്നത്. എൻഎച്ച്എസ് ലിസ്റ്റിൽ നിന്നും ചികിത്സക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻമെഗ് ഹില്ലിർ രേഖപ്പെടുത്തി. ആരോഗ്യവകുപ്പും എൻ എച്ച്എസും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗികളുടെ അവസ്ഥ വേദനാജനകമാണ് എന്നാണ് റിപ്പോർട്ടുകൾ .ചികിത്സ ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവർക്ക്. എന്നാൽ എൻ എച്ച് എസിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ചികിത്സ ആവശ്യമായ രോഗികൾക്കാണ് മുൻഗണന നൽകുന്നത്. പേഷ്യൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് റേച്ചൽ പവർ ഇതിനെ മനുഷ്യത്വരഹിതമായി വിലയിരുത്തി.
ടോറി ഗവൺമെന്റിന്റെ അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്ന് ലേബർ പാർട്ടി നേതാവ് ജോനാഥൻ രേഖപ്പെടുത്തി. കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും എൻ എച്ച് എസ് അറിയിച്ചു.
യൂറോപ്യൻ യൂണിയനിൽ നിന്ന് ഒക്ടോബർ 31ന് പുറത്താക്കുന്നതിന് എതിരെ ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയാണ് വിവാദമാകുന്നത്. ബ്രക്സിറ്റ് കാരണം മരുന്നുകൾ സംഭരിച്ചുവയ്ക്കാൻ ആറു മുതൽ എട്ടു മാസം വരെ വേണ്ടിവരും എന്നാണ് അദ്ദേഹത്തിന് വാദം. മരുന്ന് നിർമാണ കമ്പനികൾക്ക് ചുരുങ്ങിയത് അത്രയും സമയത്തെങ്കിലും സർക്കാർ സഹായം ആവശ്യമുണ്ട്. മരുന്നുകൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സമാഹരിക്കാനും മറ്റു തയ്യാറെടുപ്പുകളും ആയി ആണ് ഈ സമയം. പുതിയ സ്കീമുകൾ രജിസ്റ്റർ ചെയ്യാനും അതിർത്തിയിലെ പരിശോധനകൾക്ക് മറ്റുമായി കുറഞ്ഞത് നാലഞ്ച് മാസം എങ്കിലും ആവശ്യമായി വരുന്നുണ്ട്. ഫിനാൻഷ്യൽ ടൈംസ് ആണ് കുറിപ്പുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. തെരേസ മെയ്‌ക്ക് ശേഷം നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ട ജോൺസൺന്റെ മുദ്രാവാക്യം ഒക്ടോബർ 31നുള്ളിൽ യൂണിയൻ വിടണോ വേണ്ടയോ എന്നതായിരുന്നു.

ബ്രക്സിറ്റ് -നെ കുറിച്ച് സർക്കാർ വകുപ്പുകളിലെ 85 ശതമാനവും വേണ്ട എന്ന് അഭിപ്രായം രേഖപ്പെടുത്തി എങ്കിലും അത് പുറത്തുവിട്ടിരുന്നില്ല, കാരണം അതിനുള്ളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകാനുള്ള ഉടമ്പടിയിൽ ഒപ്പു വയ്ക്കാൻ തെരേസ മേ ധൃതി കാട്ടിയിരുന്നു.
ലിബറൽ ഡെമോക്രാറ്റിക് പ്രതിനിധിയായ എഡ് ഡേവി പറയുന്നത് ഈ വാർത്ത ബോറിസ് ജോൺസൺന്റെ ഉത്തരവാദിത്വകുറവ് വെളിപ്പെടുത്തുന്നതാണ് എന്നാണ് . നേതൃത്വത്തിന് വേണ്ടി ടോറി നേതാക്കൾ വീണ്ടും ബ്രെക്സിറ്റ് തന്നെ വീണ്ടും ചർച്ച ചെയ്യുകയാണ്. അതിർത്തിയിലെ മരുന്നുകളുടെ ക്ഷാമത്തെ കുറിച്ചോ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചോ യാതൊരു ചിന്തയും അവർക്കില്ല.
ഹാലോവീൻ ദിനത്തിനുള്ളിൽ നടപടികൾ പൂർത്തിയാകുമെന്ന ജോൺസന്റെ അഭിപ്രായമാണ് ഇപ്പോൾ ഏറ്റവും വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയത് മുതല്‍ വില്ലനായിരിക്കുകയാണ് മഴ. ഏറെ കാത്തിരുന്ന ലോകകപ്പ് എത്തിയപ്പോഴാണ് മഴ കളിക്കുന്നതെന്നത് ആരാധകരെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഇപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ചൊവ്വാഴ്ച ശ്രീലങ്ക-ബംഗ്ലാദേശ് മത്സരമായിരുന്നു മഴ കളിച്ച അവസാനത്തെ മത്സരം. ഒരൊറ്റ പന്ത് പോലും എറിയാനാവാതെയാണ് ഈ മത്സരം ഉപേക്ഷിച്ചത്.
ഇത്ര വലിയ ടൂര്‍ണമെന്റ് ആയിട്ടും കാലാവസ്ഥ മുന്‍ കണക്കിലെടുക്കാതെ ഷെഡ്യൂള്‍ ചെയ്തതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടില്‍ അല്ലാതെ മറ്റ് എവിടെയെങ്കിലും മത്സരം വയ്ക്കാമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പലരും ഐസിസിക്കെതിരെ സോഷ്യൽ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഐസിസിയെ ട്രോള്‍ ചെയ്തും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ മഴയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ചിലര്‍ പറഞ്ഞത്. ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കുട പിടിപ്പിച്ച പുതിയ ട്രോഫി രൂപകല്‍പന ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്.
കനത്ത മഴയില്‍ മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ സെമി സാധ്യതയെയും സാരമായി ബാധിക്കും. പ്രാഥമിക ഘട്ടത്തില്‍ റിസർവ് ദിനം ഒഴിവാക്കിയതാണ് ഫലമില്ലാ മത്സരങ്ങളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
ഇതാദ്യമായാണ് ഒരു ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുന്നത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ മഴ മുടക്കുന്ന കളികളില്‍ പോയിന്റ് പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ട്. റിസര്‍വ് ദിനത്തിലും കളി നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിന് യോഗ്യത നേടും. ഇനി സെമിഫൈനല്‍ സമനിലയിലായാല്‍ സൂപ്പര്‍ ഓവറിലൂടെയാകും വിജയികളെ കണ്ടെത്തുക.
മത്സരങ്ങള്‍ മഴയില്‍ മുങ്ങിയാല്‍ കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ കൂടുതല്‍ വിജയമുള്ള ടീമിനാണ് സെമി ഫൈനലിലേക്ക് പ്രഥമ പരിഗണന. പിന്നെ നെറ്റ് റണ്‍റേറ്റ് നോക്കും. ഇതുരണ്ടും തുല്യമാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ച ടീം സെമിയില്‍ കടക്കും. ഇതിലും തുല്യമാണെങ്കില്‍ ലോകകപ്പിലെ സീഡിങ് ആകും പരിഗണിക്കുക.
ലോകകപ്പ് ഫൈനല്‍ ദിനവും റിസര്‍വ് ദിനവും കളി തടസപ്പെട്ടാല്‍ കിരീടം പങ്കുവയ്ക്കും. 2007 ലെ കരീബിയന്‍ ലോകകപ്പിലും 99 ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച ലോകകപ്പിലും റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരുന്നു.
*cricket World Cup match exists*
Rain: pic.twitter.com/X30MkSoYKd
— انظر حبیب وانی (@anzar_wani) June 12, 2019
Rain will surely qualify for Semis 😂😂#CWC19 #BANvSL @ICC @cricketworldcup pic.twitter.com/5Pqu9QvRTr
— 🏆 (@LazyySaket) June 11, 2019
Presenting u the official trophy of ICC Rain World Cup 2019#Budget2019 #AUSvPAK #CWC19 pic.twitter.com/qK1zFLPxjM
— 16 y/o nibba (@iAliHa1der) June 11, 2019

ലണ്ടൻ ∙ ബ്രിട്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത് ഓഫിസ് (എഫ്സിഒ) ചീഫ് ഇക്കോണമിസ്റ്റായി സാമ്പത്തിക വിദഗ്ധൻ കുമാർ അയ്യർ നിയമിതനായി. അടുത്ത മാസം ചുമതലയേൽക്കും. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശനയ രൂപീകരണത്തിനാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശകലനങ്ങളും നൽകുന്നത് ചീഫ് ഇക്കോണമിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്. കുമാർ അയ്യർ മുൻപു മുംബൈയിൽ ബ്രിട്ടന്റെ ഡപ്യൂട്ടി ഹൈ കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗോർഡൻ ബ്രൗൺ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്ട്രാറ്റജി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ക്രിമിനൽ അഭിഭാഷകയായ കാത്റിൻ ആണു ഭാര്യ. രണ്ടു മക്കൾ.
രാജ്യത്തെ ബാങ്കുകളിൽ ശതകോടികളുടെ വായ്പ കുടിശിക വരുത്തിയശേഷം നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ മല്യയെ ആണ് ആള്‍ക്കൂട്ടം ‘കള്ളന്‍’ എന്ന് പറഞ്ഞ് കൂക്കി വിളിച്ചത്. ലണ്ടനിലെ കെന്നിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലൈയിൽ നടക്കുന്ന വാദംകേൾക്കലിനുള്ള കാര്യങ്ങൾ ചെയ്തു വരികയാണെന്ന് വ്യക്തമാക്കി.
‘ഇയാളൊരു കളളനാണ്,’ എന്നാണ് ആള്‍ക്കൂട്ടം വിളിച്ച് പറയുന്നത്. എന്നാല്‍ മല്. കൂടുതലൊന്നും പ്രതികരിച്ചില്ല, തന്റെ മാതാവിന് ഒന്നും പറ്റുന്നില്ലെന്ന് ഉറപ്പാക്കുകയാണ് താനെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആള്‍ക്കൂട്ടം വിജയ് മല്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഒരു ആണായി മാറി ഇന്ത്യയോട് ക്ഷമാപണം നടത്തു,’ എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ച് പറയുന്നുണ്ട്.
‘ഞാന്‍ ഇവിടെ മത്സരം കാണാനാണ് വന്നത്,’ എന്നും മല്യ പറയുന്നുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ കൂടെ ഓവല്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിജയം കാണാനായതില്‍ സന്തോഷമുണ്ടെന്ന് മല്യ വ്യക്തമാക്കി. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.
ഇത് ആദ്യമായല്ല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയപ്പോഴും മല്യ ‘കളളന്‍’ വിളി കേള്‍ക്കേണ്ടി വന്നിരുന്നു. അന്നും യാതൊന്നും പ്രതികരിക്കാതെയാണ് മല്യ മടങ്ങിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഇരയല്ല താനെന്നു തെളിയിക്കാൻ മല്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പും വെസ്റ്റ്മിൻസ്റ്റർ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രിൽ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു. വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്.
Great to watch cricket with my son and even sweeter to see India’s emphatic victory over Australia. Congratulations to @imVkohli and his team pic.twitter.com/R01aB1WbSA
— Vijay Mallya (@TheVijayMallya) June 9, 2019
#WATCH London, England: Vijay Mallya says, “I am making sure my mother doesn’t get hurt”, as crowd shouts “Chor hai” while he leaves from the Oval after the match between India and Australia. pic.twitter.com/ft1nTm5m0i
— ANI (@ANI) June 9, 2019