സ്വന്തം ലേഖകൻ
കൊച്ചി : പോരാളി ഷാജി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് ഇന്നത്തെ മാധ്യമങ്ങളും, ബിസിനസ്സുകാരും , രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവുകളിലേയ്ക്കാണ് . ” സുഭാഷേ… എനിക്ക് യുകെയിലെ ഓൺലൈൻ പത്രത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് മുപ്പത്തയ്യായിരം പൗണ്ടാണ് ( മുപ്പത്തിയഞ്ച് ലക്ഷം രൂപ ) , കേസ്സ് മറ്റ് ആരും അറിയാതെ കോടതിക്ക് പുറത്ത് ഒതുക്കി തീർക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് പണം തരാം , അതോടൊപ്പം നിങ്ങളുടെ ബിസ്സിനസ്സിനെപ്പറ്റി നല്ല രീതിയിൽ വാർത്തയെഴുതി നിങ്ങളുടെ ബിസിനസ്സ് വളർത്തി ഞാൻ മൂലം ഉണ്ടായ സാമ്പത്തിക നഷ്‍ടം തീർത്തും തരാം, നിങ്ങൾക്ക് നഷ്‌ടം ഉണ്ടാകത്തില്ല , എന്നെപ്പോലെ ബുദ്ധിയുള്ള ഒരു പത്രക്കാരനല്ലേ വാക്ക് പറയുന്നത് , ഞാൻ എഴുതി തരാം … “. ഇങ്ങനെ നീളുന്നു ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ തനിക്കെതിരെ കേസ് കൊടുത്ത അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ . ഇന്നത്തെ മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനായി എത്ര അപകടകരമായിട്ടാണ് മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് ഷാജന്റെ വാക്കുകളിൽ നിന്ന് പുറത്ത് വരുന്നത് .
പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ടെലിഫോൺ സംഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക .
[ot-video][/ot-video]
തനിക്കെതിരെ പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ പുറത്ത് വന്നപ്പോഴും ഷാജൻ സ്കറിയ സ്ഥിരമായി ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഇവിടെ പ്രസക്തമാകുന്നത് . ” ഞാൻ ഒരിക്കലും സാമ്പത്തിക ലാഭത്തിനായി വാർത്തയെഴുതുകയോ , എഴുതാതിരിക്കുകയോ ചെയ്യില്ല , അങ്ങനെ ചെയ്തതായി നിങ്ങളുടെ കൈയ്യിൽ തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വരൂ , അന്ന് ഞാൻ ഈ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം ” . എന്നാൽ ഷാജൻ ആവശ്യപ്പെട്ട പണം പരസ്യയിനത്തിൽ തരാത്തതിന്റെ പേരിൽ സുഭാഷ് മാനുവൽ എന്ന യുകെയിലുള്ള മലയാളി ബിസ്സിനസ്സുകാരനെതിരെ പതിമൂന്ന് ദിവസം തുടർച്ചയായി വ്യാജവാർത്തയിടുകയും , അവസാനം ആ വാർത്തയ്‌ക്കെതിരെ സുഭാഷ് കൊടുത്ത കേസ്സിൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി വരുകയും ചെയ്തപ്പോൾ , കോടതിക്ക് പുറത്ത് കേസ്സ് ഒതുക്കി തീർത്ത് എന്നെ രക്ഷപെടുത്തണമെന്നും , താങ്കളുടെ ബിസ്സിനസ്സുകൾ വിജയിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു കരഞ്ഞു കാലുപിടിക്കുന്ന ഷാജന്റെ ശബ്ദമാണ് നമ്മൾക്ക് കേൾക്കാൻ കഴിഞ്ഞത് . ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഷാജൻ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് പത്രപ്രവർത്തനം നടത്തുന്ന വെറുമൊരു മഞ്ഞപത്രക്കാരനാണെന്ന് തെളിയാൻ .
എല്ലാ രാഷ്രീയക്കാർക്കെതിരെയും , മത നേതാക്കൾക്കെതിരെയും , കോടീശ്വരന്മാരായ ബിസ്സിനസ്സുകാർക്കെതിരെയും വാർത്തകൾ എഴുതി ഞാൻ നിക്ഷപക്ഷ മാധ്യമ പ്രവർത്തകനാണ് , കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവനാണ് , സത്യം പറയുന്നവനാണ് , ഭയമില്ലാതെ വാർത്തയിടുന്നവനാണ് എന്നൊക്കെ പേരെടുത്തുകൊണ്ട് എല്ലാവരിൽ നിന്നും ഒരേപോലെ സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കുക എന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ഷാജൻ സ്കറിയ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഷാജന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നത് . പണം നഷ്‍ടപ്പെടുന്നു എന്നതിനെക്കാൾ ഉപരി കേസ്സിൽ തനിക്കെതിരെ വിധി വന്നാൽ താൻ ഇതുവരെ ഒളിച്ച് വച്ചിരുന്ന കപടമുഖം ഈ കോടതിവിധിയിലൂടെ പുറത്ത് വരുന്നതിനെയാണ് ഷാജൻ ഭയപ്പെട്ടിരുന്നത് .
തനിക്ക് പണം നൽകുന്ന ബിസ്സിനസ്സ് കൂട്ടാളികൾക്ക് വേണ്ടി അവരുടെ എതിർ പക്ഷത്ത് നിൽക്കുന്ന ബിസ്സിനസ്സുകാർക്കെതിരെ യുകെയിലുള്ള തന്റെ ഓൺലൈൻ പോർട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും , അവസാനം കേസ്സിൽ പെട്ട് കുടുങ്ങുമ്പോൾ പുറംലോകം അറിയാതെ ഇതുപോലെ പണം നൽകിയും , കരഞ്ഞു കാലുപിടിച്ചും കേസ്സ് ഒതുക്കി തീർത്തുകൊണ്ട് ബിസ്സിനസ് സുഹൃത്തായി തുടർന്നുകൊണ്ട് പണം തട്ടുന്ന തന്ത്രമാണ് ഷാജൻ സ്കറിയ മറ്റ് എല്ലാ ബിസ്സിനസ്സുകാരോടും സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിക്ക് പുറത്ത് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും സുഭാഷ് മാനുവൽ തയ്യാറാകാതെ വന്നതാണ് ഷാജന് ഈ കേസ്സിൽ വിനയായത് . ഈ കേസ്സിൽ ഷാജനെ രക്ഷിക്കാൻ കൂട്ടായി നിന്നിരുന്ന ബിസ്സിനസ്സുകാരും ഷാജനും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെയും , വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള ഷാജന്റെ മാധ്യമ പ്രവർത്തനത്തിന്റെയും കൂടുതൽ തെളിവുകൾ വരും ദിനങ്ങളിൽ പുറത്ത് വരുന്നതായിരിക്കും .
അതോടൊപ്പം രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടിക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന കേരള ജനതയ്ക്കിടയിൽ വർഗീയത എഴുതി വിട്ട് അവരെ തമ്മിലടിപ്പിക്കുന്ന അപകടകരമായ മാധ്യമ പ്രവർത്തന രീതിയും ഷാജൻ കേരളത്തിലെ തന്റെ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു സാഹചര്യമാണ് . ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്കൊണ്ട് നോർത്ത് ഇന്ത്യൻ മോഡലിൽ കേരളത്തിൽ വർഗ്ഗീയ കലാപത്തിന് സഹായകരമാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനമാണ് ഷാജൻ ഇപ്പോൾ കേരളത്തിൽ പരീക്ഷിച്ച് വരുന്നത് . ഇത് കേരളത്തിൽ ചോരപ്പുഴ ഒഴുകാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല .
ഷാജന്റെ അപകടകരമായ ഈ മാധ്യമപ്രവർത്തനത്തെ തുറന്നു കാട്ടുവാനാണ് പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് ഷാജൻ പണം നൽകി കേസ്സൊതുക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ പുറത്ത് വിട്ടത് . പലപ്പോഴും ഷാജൻ എന്ന കപടമാധ്യമപ്രവർത്തകന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാതെ ന്യായീകരിച്ചിരുന്നവർ പോലും തങ്ങളുടെ സംസ്ക്കാര ശൂന്യതയെ പഴിച്ചുകൊണ്ട് ഇന്ന് ഷാജനെ കൈവിട്ടു കഴിഞ്ഞു . കേരളത്തെ വർഗ്ഗീയ കലാപത്തിലേയ്ക് തള്ളിവിട്ടുകൊണ്ട് സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്ന ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.
സോബിച്ചൻ കോശി
എപ്രില്‍ ഇരുപത്തിയേഴാംതീയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെബ്രാഡ്‌ബെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്കെസിഎയുടെ വിഷു ഈസ്റ്റര്‍ ആഘോഷം പ്രഡഗംഭീരമായി നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെവിവിധ മേഖലകളില്‍ നിന്ന്ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.ഹന്നാ ബിജുവിന്റെഈശ്വര പ്രാര്‍ത്ഥനയോടെ തുടക്കം. കെ സി എ പ്രസിഡണ്ട് ജോസ് വര്‍ഗീസിനെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്‍ സെക്രട്ടറി സോഫി നൈജോ ഏവര്‍ക്കുംസ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് അനില്‍ പുതുശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജ്യോതിസ് ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.വിഷു ഈസ്റ്റര്‍ സന്ദേശം ജോസീന ജോസ് നല്‍കി.സാബു എബ്രഹാം, ബിനോയ് ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ സി എ യുടെ പി ആര്‍ ഒ നന്ദി പ്രകാശിപ്പിച്ചതോടെ ഔദ്യോഗിക പൊതുയോഗത്തിന് തിരശീല വീണു.തുടര്‍ന്ന് കലയുടെ പൂരത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ ഓഫ് കെ എസ് സി യുടെ കുരുന്നുകള്‍(ദര്‍ശിക കാര്‍ത്തിക്കിന് ശിക്ഷണത്തില്‍) അരങ്ങില്‍ തീര്‍ത്ത നൃത്തനാട്യ നടനവിസ്മയങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോള്‍ കരഘോഷങ്ങളുടെ അകമ്പടിയോടെ സദസ്സ് ഒന്നടങ്കം ഏറ്റെടുക്കുക ആയിരുന്നു.

കലാഭവന്‍ നൈസിന്റെകൊറിയോഗ്രാഫിയില്‍അന്‍പതില്‍ പരം ബാലികാ ബാലന്മാര്‍ സംഗീതത്തിനനുസരിച്ചു നൃത്തചുവടുകള്‍ വച്ചപ്പോള്‍ സദസ്സ്ഒന്നടങ്കം ഹര്‍ഷാരവത്തോടെ പ്രത്സാഹനമരുളി.തുടര്‍ന്ന് അരങ്ങേറിയ വിവിധ കലാ വിരുന്നുകള്‍ ഏവരെയും വിസ്മയിപ്പിക്കും വിധമായിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി.
കലയുടെ കേളി കൊട്ടില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കെസിഎയുട ട്രോഫി വിതരണം ചെയ്തു.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യ.ലോക്കല്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റിക്ക് അനേകര്‍ സംഭാവനകള്‍ നല്‍കി,ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ത്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ ഏവര്‍ക്കുംകെസിഎ എക്‌സിക്യൂട്ടീവ് നന്ദി അറിയിച്ചു.

വാല്‍ക്കഷണം:ആരാ പറഞ്ഞത് നാടകം അന്യം നിന്ന് പോയി എന്ന് സ്റ്റോക്ക് തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘ജീവിതം സാക്ഷി’എന്ന നാടകം കാണുവാന്‍ സ്റ്റാഫ്‌ഫോര്‍ഡ് കൗണ്ടിയിലെവിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് നാടകപ്രേമികള്‍ ആണ് എത്തിച്ചേര്‍ന്നത്. ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുംവിധം അഭിനയ മികവ് തെളിയിച്ച കലാകാരന്മാരെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
കാരൂര്‍ സോമന്‍
കേരളം ആദരവോടെ ‘സാര്‍’ എന്ന് വിളിച്ചിരുന്നവരെ നോക്കി ‘ഉളുപ്പുണ്ടോ സാര്‍’ എന്ന പരിഹാസം കേട്ടപ്പോള്‍ എ.ഡി. മൂന്നാം ശതാബ്ദത്തില്‍ മഗധം ആസ്ഥാനമാക്കി ഭരണം നടത്തിയ ശ്രീഗുപ്തനും തുടര്‍ന്ന് വന്ന ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ (വിക്രമാദിത്യന്‍) കഥകളുമാണ് ഓര്‍മയിലെത്തുന്നത്. ഉത്തരേന്ത്യന്‍ ചരിത്രത്തില്‍ സാംസ്‌കാരിക -സംസ്‌കൃത സാഹിത്യത്തിന്റ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ഗുപ്തന്മാരുടെ ഭരണകാലമാണ്. സംസ്‌കൃതത്തിലെ നവരത്‌നമായിരുന്ന കാളിദാസനുള്‍പ്പടെ ഒന്‍പത് മഹാകവികള്‍ വര്‍ണ്ണനിലാവ് നിറഞ്ഞ വിക്രമാദിത്യ സദസ്സില്‍ സുരസുന്ദരിമാരുടെ സുഗന്ധത്തില്‍ രാജാവിന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്തുമായിരുന്നു. അതിന്റ പ്രധാന കാരണം സാഹിത്യം അറിവിന്റ വിളനിലമായതുകൊണ്ടാണ്. വിക്രമാദിത്യന്റ് ഭരണകാലം സാഹിത്യ സംസ്‌കാരിക കലാ രംഗത്തുള്ളവര്‍ ആരും തന്നെ രാജാവിന് അടിമപ്പണി ചെയ്യുന്നവരായിരുന്നില്ല. അന്ന് മനഃപ്രീതി ഭാഷയിലാണ് എല്ലാവരും ശ്രദ്ധിച്ചതെങ്കില്‍ ഇന്ന് സമ്പത്തും പദവിയും പ്രശസ്തിയുമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ബി.സി. 300 ല്‍ തുടങ്ങി എ.ഡി. 2019 ലെത്തുമ്പോള്‍ അത് കൊടിയുടെ നിറത്തില്‍ എത്തി നില്‍ക്കുന്നു. മലയാള ഭാഷാ-സാഹിത്യത്തിന്റ കെട്ടുകളഴിച്ചെടുക്കുമ്പോള്‍ സ്വദേശ-വിദേശ രാജാക്കന്മാര്‍വരെ ആദരവോട് കണ്ടിരുന്ന വിജ്ഞാന ശാഖക്ക് സ്നേഹമോ ആദരവോ ഇല്ലെന്ന് മനസ്സിലാകും. നാം വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടെ യജമാനന്മാരോട് സ്നേഹ ബഹുമാനമുണ്ട്. എന്നാല്‍ അമ്മ തന്റെ കുഞ്ഞിനെ മടിയിലിരുത്തി ലാളിച്ചു വളര്‍ത്തുന്ന മാതൃഭാഷയെ, പ്രപഞ്ചത്തെ നാം എങ്ങനെയാണ് പരിചരിക്കുന്നത്?
സാഹിത്യം ഒരു ജനതയുടെ കണ്ണാടിയാണ്. ആ കണ്ണാടിയില്‍ ഇന്ന് പ്രതിബിംബിക്കുന്നത് സ്വന്തം മുഖവും കൊടിയുടെ നിറവും മാത്രം. കണ്ണുകള്‍ തുറന്ന് വികസിതമായ ഒരു ലോകത്തേക്ക് അവര്‍ സഞ്ചരിക്കുന്നില്ല. പദവിയും പത്രാസ്സും ലഭിച്ചപ്പോള്‍ അന്ധന്മാരായി മാറുന്നു. വിദേശത്തും ഇതുപോലെ സംഘടനകളുടെ പദവികള്‍ വഹിക്കുന്ന കുറെ അന്ധന്മാരെ കാണാറുണ്ട്. ഈ കൂട്ടരാകട്ടെ സാഹിത്യത്തിലെ സ്വയം വിരിയുന്ന പൂക്കളായി വിലയിരുത്തുന്നു. ഒരു മൈക്കുന് മുന്നില്‍ ഉറഞ്ഞുതുള്ളി ഭാഷയെപ്പോലും കിഴ്‌മേല്‍ മറിച്ചു് കാവ്യ സൗന്ദര്യം കെടുത്തുന്നു. ഭാഷയുടെ ബോധമണ്ഡലം എവിടെയെന്നുപോലും ഒരു ബോധവുമില്ല. ഭാഷയുടെ സാഹിത്യ സൗന്ദര്യ0 പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യേണ്ടത് ഭാഷയെ ആദരപൂര്‍വ്വം കാണുന്നവര്‍ക്കാണ്. അത് ചെളിപുരണ്ട ഭാഷയായാല്‍ കാവ്യ ഭാഷയുടെ മേല്‍ക്കൂര തന്നെ ഇടിഞ്ഞുവീഴും. ഒരുല്പന്നം വിറ്റഴിക്കുന്ന പരസ്യത്തിലെ അംഗീകൃത ഏജന്റന്മാരായി നമ്മുടെ സാംസ്‌കാരിക രംഗത്തുള്ളവര്‍ വേഷങ്ങള്‍ കെട്ടിയാടി ആടിപാടുന്ന കാലം.
നല്ലൊരു പറ്റം ഭരണരംഗത്തുള്ളവരാകട്ടെ രാഷ്ട്രീയബോധം എന്തെന്നറിയാത്ത പാര്‍ട്ടികളുടെ വക്താക്കളായി മാറുന്നു. ജനാധിപത്യം വരുന്നതിന് മുന്‍പ് ജനത്തെ നയിച്ചത് രാജാവാണ്. അദ്ദേഹം ഭരണാധികാരിയായതിനാല്‍ ‘രാജന്‍’ എന്ന് വിളിച്ചു. ഇന്നുള്ളവരെ നാം വിളിക്കുന്നത് ഓരോ പാര്‍ട്ടികളുടെ രാജനു പകരം നേതാവ്. എന്നാണ്. ഇവരാകട്ടെ മനുഷ്യന് നല്‍കുന്നത് അസഹിഷ്ണത, അസ്സുയ, ഭയം, ഭീതി, അരക്ഷിതത്വബോധം, ദാരിദ്ര്യം, പട്ടിണി, അനീതി മുതലായവയാണ്. ഇവര്‍ ഭാരതത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ കോടികണക്കിന് ജനത്തെ പട്ടിണിക്കാരാക്കി എന്നതാണ്. ഇത്രമാത്രം ദുരന്തം വിതക്കുമെന്ന് ആരും കരുതി കാണില്ല. നല്ലൊരു ഭരണാധികാരിക് ആദ്യം വേണ്ടത് വിവേകം, താഴ്മ, വിനയം, അറിവും അനുഭവവും ആരോഗ്യമുള്ള ഒരു മനസ്സുമാണ്. അവര്‍ ഒരു ഡോക്ടര്‍ക്ക് തുല്യരാണ്. രോഗത്തിന് ചികില്‍സ നല്‍കുന്നവര്‍, മുറിവുണക്കുന്നവര്‍, സഹജീവികളോട് സ്നേഹവും കാരുണ്യമുള്ളവര്‍. അധികാരമെന്ന ആനപ്പുറം കണ്ടാല്‍ മനുഷ്യരെ വാല്‍സല്യത്തോടെ ഒന്ന് നോക്കാന്‍ പോലും സാധിക്കുന്നില്ല. അധികാരം അവരെ മനസികരോഗികളാക്കി മാറ്റുന്നു. ഇവര്‍ വിചാരണക്ക് വിധേയമാക്കുന്നതും രോഗികളാക്കുന്നതും പാവങ്ങളെയാണ് അല്ലാതെ സമ്പന്നമാരെയും വന്‍കിട മുതലാളിമാരേയുമല്ല. കിടന്നുറങ്ങാന്‍ ഒരു തുണ്ടു ഭൂമിയില്ലാത്ത പാവങ്ങളുടെ നാട്. പ്രഭൂത്വ -ഫ്യൂഡല്‍ വൃവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ നാട്. ഭാഷ സാഹിത്യത്തെപ്പോലും രാഷ്ട്രീയവത്കരിച്ച നാട്, മാധ്യമങ്ങള്‍പോലും കൊടിയുടെ നിറം നോക്കി തിരക്കഥകളുണ്ടാക്കുന്നു, പ്രചാരവേലകള്‍ നടത്തുന്ന നാട്. രാജഭരണത്തിനും കൊളോണിയല്‍ ഭരണത്തിനും എണ്ണിയാല്‍ തീരാത്ത പോരാട്ടങ്ങള്‍, രക്തച്ചൊരിച്ചില്‍ നടത്തി സ്വാതന്ത്ര്യം നേടിയ നാട്ടില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാതെ തെരുവുകളില്‍ അലയുന്നതും നാട് വിട്ട് പരദേശയായി പാര്‍ക്കുന്നതും അധികാരിവര്‍ഗ്ഗം ജനങ്ങളുടെ സേവകരല്ല എന്നതിന്റ തെളിവാണ്. ഇത് ഇന്ത്യയുടെ ഇരുണ്ട നാളുകളെയാണ് സൂചിപ്പിക്കുന്നത്.
ഈ ഇരുണ്ട നാളുകളുടെ ഇരകളാണ് ഈ സാര്‍ എന്ന് വിളിക്കുന്ന കെ.എസ്.രാധാകൃഷ്ണനും, ടി.പി.ശ്രീനിവാസനും. ഉളുപ്പുണ്ടോ സാര്‍ എന്നു ചോദിക്കുന്നവര്‍ അറിയേണ്ടത് ഇവര്‍ രണ്ടും രാജഭക്തന്മാരല്ല അതിനേക്കാള്‍ പെറ്റിബൂര്‍ഷ്വ പാര്‍ട്ടികളുടെ ഔദാര്യം കൈപറ്റിയവരാണ്. ഇന്ത്യയിലെ എല്ലാം രാഷ്ട്രീയപാര്ടികളിലും ആ സത്ത അടങ്ങിയിട്ടുണ്ട്. ഓരൊ പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികള്‍ പണത്തിന്റ വലുപ്പം നോക്കി അങ്ങോട്ടുമിങ്ങോട്ടും കാലുവാരി കളിക്കാറുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കണമെങ്കില്‍ അതിനേക്കാള്‍ വലിയൊരു കൊമ്പ് കിട്ടികാണണം. പ്രതിമകള്‍ തച്ചുടക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യം ആര്ക്കും തച്ചുടക്കാം. നമ്മുടെ പ്രധാനമന്ത്രിയെപ്പോലെ നല്ല കുശവന്മാരുണ്ടായാല്‍ വീണ്ടും നല്ല പ്രതിമകളുണ്ടാക്കാം. വോട്ടുചെയ്യുന്ന വിവരദോഷികള്‍ പോലും ഇവര്‍ക്ക് മാപ്പ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അഴിമതിപോലെ ഇതും ഒരു രോഗമാണ്. എഴുത്തുകാരുടെ തൂലികയോടിച്ചു പദവികളും, പുരസ്‌കാരങ്ങളും ഇരിപ്പിടം കൊടുത്തതിനെക്കാള്‍ വലിയവരോ വലുപ്പമുള്ളവരോ അല്ല ഈ അക്കാദമിക് പുരുഷന്മാര്‍. ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ അവരെ അപമാനിച്ചിട്ട് എന്ത് നേടാനാണ്. അടിയന്തര ശാസ്ത്രകൃയ വേണ്ടത് വ്യക്തികള്‍ക്കല്ല ഇന്ത്യന്‍ ജനാധിപത്യത്തിനാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുര്‍മന്ത്രവാദികളെ കാണുമ്പോള്‍ രണ്ടാമതായി ഓര്‍മ്മ വരുന്നത് ആര്‍സെനിയസ് പുണ്യവാളന്‍ ക്രിസ്ത്യാനികളോട് പറയുന്ന വാക്കുകളാണ്. ഓടിക്കോ, മിണ്ടരുത്, അനങ്ങരുത്’.
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന സ്ത്രീ താമസിക്കുന്നത്. ഭർത്താവ് മരിച്ച ഇവർ തനിച്ചാണ് താമസിക്കുന്നത്. അർധരാത്രി കഴിഞ്ഞപ്പോൾ ആരോ ഇവരുടെ വാതിലിൽ മുട്ടിവിളിച്ചു. തനിച്ചായിരുന്നതുകൊണ്ട് വാതിൽ തുറക്കാൻ ബെക്ക മടിച്ചു. അപ്പോൾ കത്തുകൾ ഇടാൻ വാതിലിൽ ഉണ്ടാക്കിയിരിക്കുന്ന വിടവിലൂടെ ആരോ തന്നോട് സംസാരിക്കുന്നതുപോലെ ബെക്കയ്ക്കു തോന്നി. ഒരു സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നത്.
എനിക്ക് പോകാൻ ഒരിടമില്ല, വാതിൽ തുറന്നു തരണം എന്ന് അഭ്യർഥിക്കുകയാണ്. എന്നാൽ ബെക്ക വാതിൽ തുറന്നില്ല. ഏകദേശം ഒരു മണിക്കൂറോളം ഈ മുട്ടലും അഭ്യർഥനയും തുടങ്ങി. ഇടയ്ക്ക് ഭീഷണി കലർന്ന സ്വരത്തിലും സംസാരിച്ചു. ഭയന്നു വിറച്ച ബെക്ക മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. പിറ്റേദിവസം അയൽക്കാരിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ അവർക്ക് മറ്റൊരു ദിവസം സമാനമായ അനുഭവമുണ്ടായതായി പറഞ്ഞു. അവിടെയും എഴുത്തിടാൻ വാതിലിൽ ഉണ്ടാക്കിയ ചെറിയ വിടവിലൂടെയാണ് സ്ത്രീയുടെ ശബ്ദം കേട്ടത്. കള്ളൻമാരായിരിക്കും എന്നു കരുതി അവരും വാതിൽ തുറന്നില്ല. പിന്നീട് ബെക്കും അയൽക്കാരിയും ചേർന്നു നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി സംഭവങ്ങൾ ആ ചെറിയ പ്രദേശത്ത് ഉണ്ടായതായി മനസിലാക്കി. എല്ലായിടത്തും സ്ത്രീയുടെ ശബ്ദം കേൾക്കുന്നത് വാതിലിലുള്ള എഴുത്തിടാനുള്ള പെട്ടിയിലൂടെ.
പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് സംഭവം നടക്കുന്നത്.മിക്കവരും തന്നെ മോഷണം ഭയന്ന് വാതിൽ തുറന്നില്ല. തുറന്നവർക്ക് ആരേയും കാണാനും കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. പക്ഷെ പോലീസ് അരിച്ചുപെറുക്കിയിട്ടും നാട്ടുകാർ പറയുന്ന സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും വാതിലിന്റെ വിടവിലൂടെ സംസാരിക്കുന്ന സ്ത്രീയെ പേടിച്ചാണ് ഇവിടത്തുകാർ ഓരോ ദിവസവും ചെലവഴിക്കുന്നത്.
ബ്രിട്ടൻസ് ഗോട് ടാലന്റ് ടിവി റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ അമ്പരപ്പിച്ച് പതിനാലുകാരൻ. വണ്ണമുളളവർക്കും ഡാൻസ് കളിക്കാമെന്നത് തന്റെ പ്രകടനത്തിലൂടെയാണ് ഇന്ത്യയിൽനിന്നുളള അക്ഷത് സിങ് തെളിയിച്ചത്. ‘അഗ്നീപത്’ എന്ന സിനിമയിലെ ‘ദേവ ശ്രീ ഗണേശ’ എന്നു തുടങ്ങുന്ന ഗാനത്തിന് നൃത്തച്ചുവടുകൾവച്ചാണ് അക്ഷത് തന്റെ ഡാൻസ് തുടങ്ങിയത്. ഇതിനുപിന്നാലെ ഫാസ്റ്റ് നമ്പരുകൾക്ക് അനുസരിച്ച് ചുവടുകൾ മാറ്റി.
അക്ഷതിന്റെ പ്രകടനം നാലു വിധി കർത്താക്കളും കാണികളും അതിശയത്തോടെയാണ് നോക്കിയിരുന്നത്. എന്തുകൊണ്ട് ഷോയിൽ പങ്കെടുക്കാനെത്തി എന്ന വിധികർത്താക്കളുടെ ചോദ്യത്തിന് അക്ഷതിന്റെ മറുപടി ഇതായിരുന്നു, ”ജീവിതത്തിൽ എനിക്ക് രണ്ടു ലക്ഷ്യങ്ങളാണുളളത്. എല്ലാവരെയും സന്തോഷിപ്പിക്കുക, ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല എന്നത് എല്ലാവർക്കും ബോധ്യപ്പെടുത്തുക.”
സൽമാൻ ഖാന്റെ കടുത്ത ആരാധകനായ അക്ഷത് 2014 ൽ ഇന്ത്യാസ് ഗോട് ടാലന്റ് പങ്കെടുത്താണ് പ്രശസ്തനായത്. 2017 ൽ ഓസ്ട്രേലിയൻ ഷോയായ ലിറ്റിൽ ബിഗ് ഷോട്സിലും പങ്കെടുത്തിട്ടുണ്ട്.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
തുടര്‍ച്ചയായ രോഗാവസ്ഥ തൊഴിലാളിയുടെ കാര്യക്ഷമതയെയും ജോലി നിർവ്വഹിക്കാനുള്ള കഴിവിനെയും (capactiy) കുറയ്ക്കുന്ന സ്ഥിതിവിശേഷം തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയിലേക്ക് വഴി തെളിക്കാവുന്നതാണ്. തുടര്‍ച്ചയായ അസുഖ അവസ്ഥ മൂലം ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ നിയമത്തിന്റെ സ്വമേധയായുള്ള നടപടിയിലൂടെ റദ്ദാക്കപ്പെടാവുന്നതാണ്. ഇത്തരത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ തൊഴിലാളിക്ക് കോടതിയില്‍ കേസിനും മറ്റും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല. അതായത് ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളി പുറത്താക്കപ്പെടുന്നില്ല. മറിച്ച് നിയമത്തിന്റെ ഇടപെടലിലൂടെ തൊഴില്‍ കരാര്‍ അവസാനിക്കുകയാണ്. തന്മൂലം പുറത്താക്കല്‍ നടക്കുന്നില്ല. പുറത്താക്കല്‍ (dismissal) ഇല്ലാത്ത സാഹചര്യത്തില്‍ അനീതിയായ പുറത്താക്കല്‍ (unfair dismissal) അവകാശപ്പെടാന്‍ സാധിക്കുകയില്ല.
ഉദാഹരണത്തിന് തൊഴിലാളിക്ക് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാകുകയും പ്രസ്തുത കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നതാണ്. 1980 ലെ പ്രശസ്തമായ ഒരു വിധി പ്രകാരം തൊഴിലാളിക്കെതിരെയുള്ള ശിക്ഷ ക്രിമിനല്‍ കോടതിയില്‍ അപ്പീലീല്‍ ഇരിക്കെ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കപ്പെടുകയും പിന്നീട് ക്രിമിനല്‍ കോടതി അപ്പീല്‍ വന്നപ്പോള്‍ തൊഴിലാളി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. എങ്കിലും തൊഴിലാളിയുടെ എല്ലാ തൊഴില്‍പരമായ ആനുകൂല്യങ്ങളും നിരാകരിക്കപ്പെട്ടു.
നിരന്തരമായി അസുഖം ബാധിച്ച് അവധിയില്‍ ആയതിനാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പ്രസ്തുത കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍ കോടതി തീരുമാനം എടുക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ്.
1. തൊഴിലാളി അസുഖമായി അവധിയില്‍ പോയാല്‍ കരാര്‍ പ്രകാരം ശമ്പളം ലഭിക്കുമായിരുന്നോ?
2. എത്രകാലം തൊഴിലാളി തന്റെ അസുഖമായി അവധിയില്‍ തുടരാം?
(തൊഴിലാളി താല്‍ക്കാലിക തൊഴിലാളിയാണെങ്കില്‍ കരാര്‍ റദ്ദാക്കല്‍ സാധ്യത കൂടുതലാണ്)
3. തൊഴിലാളി തന്റെ രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ എത്ര സമയം വേണ്ടിവരും?
4. തൊഴിലാളിയുടെ തസ്തിക തൊഴില്‍ സ്ഥാപനത്തിലെ പ്രധാന ജോലിയാണോ?
5. എത്രകാലം തൊഴിലാളി പ്രസ്തുത സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തിരുന്നു? (നീണ്ട സര്‍വീസുണ്ടെങ്കില്‍ സാധാരണയായി കരാര്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്)
ദീര്‍ഘകാല അസുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവധിയില്‍ തൊഴില്‍ ദാതാവ് പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുത തൊഴിലാളിയുടെ കരാറില്‍ അസുഖവുമായി ബന്ധപ്പെട്ടുള്ള അവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നുണ്ടോ എന്നതാണ്. കാരണം അസുഖവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുമ്പോള്‍ കരാര്‍ പ്രകാരം sick pay നല്‍കാന്‍ ബാധ്യതയുണ്ടെങ്കില്‍ കരാര്‍ പ്രകാരം sick leave ല്‍ ഇരിക്കുമ്പോള്‍ തൊഴിലാളിക്ക് sick pay ലഭിക്കാന്‍ അവകാശമുള്ളത്രയും സമയം കരാര്‍ അവസാനിപ്പിക്കുക സാധ്യമല്ല. ഉദാഹരണം ഒരുഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തന്റെ കരാര്‍ പ്രകാരം ശമ്പളം നല്‍കണം (sick pay for at least 12 months). പ്രസ്തുത തൊഴിലാളി 12 മാസം അവധിയിലിരിക്കുകയും ശമ്പളം ലഭിക്കുകയും ചെയ്യും. പ്രസ്തുത കാലയളവില്‍ തൊഴിലാളിയെ അസുഖബാധിതനായി കാര്യക്ഷമത (in capacity) യില്ലാത്തതിനാല്‍ പുറത്താക്കാന്‍ തൊഴില്‍ ദാതാവിന് സാധിക്കുകയില്ല.
തൊഴിലാളിയുടെ ദീര്‍ഘമായ അവധി ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുകയാണെങ്കില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ ഇത് liability discrimination – ന്റെ പരിധിയില്‍ വരും. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുചിതമായ ജോലി നല്‍കേണ്ടതായി വരും. ഒരു തൊഴിലാളിയുടെ disability നിര്‍വചിക്കുന്നത് തൊഴിലാളി state benefit വാങ്ങുന്നുണ്ടോ എന്നതോ disability badge ഉണ്ടോ എന്നതോ കണക്കാക്കിയല്ല. Equality Act 2010 തൊഴിലാളി തൊഴില്‍ ചെയ്യാന്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്.
മേല്‍പറഞ്ഞ രീതിയില്‍ capability യുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രമുഖമായ വസ്തുത തൊഴില്‍ ദാതാവിന്റെ തീരുമാനം നയയുക്തമാണോ എന്നതാണ്. ഈ അവസ്ഥയില്‍ നീതിയുക്തമായ ഒരു തൊഴില്‍ ദാതാവ് കുറെക്കൂടി കാത്തിരുന്ന് തൊഴിലാളിക്ക് മറ്റൊരവസരം കൂടി കൊടുക്കാമായിരിന്നോ എന്നുമായിരിക്കും. അതോടൊപ്പം തന്നെ തൊഴിലാളിയുടെ ആരോഗ്യ അവസ്ഥയുടെ ഗുരുതരാവസ്ഥ എത്രകാലം അവധിയില്‍ ഇരുന്നു, തൊഴിലാളിയുടെ വ്യക്തിപരമായ അവസ്ഥ, സാമ്പത്തിക ഭദ്രത, തൊഴില്‍ ദാതാവിന് അത്യാവശ്യമായി പകരം തൊഴിലാളിയെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാരണങ്ങള്‍ പരിഗണിക്കപ്പെടും.
മറ്റൊരു പ്രധാനപ്പെട്ട ഘടകം കോടതി പരിഗണിക്കുന്നത് തൊഴില്‍ ദാതാവ് തൊഴിലാളിയുമായി തന്റെ ആരോഗ്യ അവസ്ഥയും ഭാവി പരിപാടിയും വ്യക്തമായി ചര്‍ച്ച ചെയ്തിരിക്കണം. തൊഴില്‍ ദാതാവ് തൊഴിലാളിയുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം. ഇതിനായി പുറത്തുള്ള ഏജന്‍സിയുമായോ occupation Health GP യുമായോ ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.
യുകെയിലെ പ്രബല മലയാളീ അസോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 27 ശനിയാഴ്ച പൂൾ സെന്റ് എഡ്‌വേഡ്‌സ് സ്കൂളിൽ നടക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ മത സാഹോദര്യത്തിന്റെയും കേരള തനിമയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്നവ ആയിരിക്കും.
2011 ൽ ജന്മമെടുത്ത നാൾ മുതൽ ഡോർസെറ്റിലെയും പൂളിലെയും സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഡി കെ സി, യു കെ മലയാളി അസോസിയേഷനുകളുടെ പൊതു ദേശീയ സംഘടനയായ യുക്മയിലും വ്യക്തമായ മേൽവിലാസം നേടിയെടുത്ത സംഘടനയാണ്. 2015 ൽ ഡി കെ സി യിൽ നിന്നും ഷാജി തോമസ് യുക്മ ദേശീയ ട്രഷറർ ആയതും, ഈ വർഷം പുതിയ യുക്മ ദേശീയ പ്രസിഡന്റായി നിലവിലുള്ള ഡി കെ സി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള തെരഞ്ഞെടുക്കപ്പെട്ടതും സംഘടനയുടെ ദേശീയ തലത്തിലുള്ള പങ്കാളിത്തവും പ്രസക്തിയും വ്യക്തമാക്കുന്നു.
ഈ വർഷത്തെ ആഘോഷങ്ങളിൽ യു കെ പൊതു സമൂഹത്തിൽനിന്നും പ്രമുഖരായ രണ്ടു വ്യക്തികൾ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയോടൊപ്പം ഒന്ന്ചേരുന്നു. മിഡ് ഡോർസെറ്റ് ആൻഡ് നോർത്ത് പൂൾ മണ്ഡലത്തിൽനിന്നുള്ള ബ്രിട്ടീഷ് പാർലമെന്റ് അംഗം മൈക്കിൾ ടോംലിൻസൺ, കേംബ്രിഡ്ജ് സിറ്റി കൗൺസിലറും മലയാളിയുമായ ബൈജു വർക്കി തിട്ടാല എന്നിവരാണ് ഡി കെ സി കുടുംബാംഗങ്ങളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ.
2015 ലും 2017 ലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ടോംലിൻസൺ അറിയപ്പെടുന്ന സംഘാടകനും പാർലമെന്റേറിയനും കൺസർവേറ്റിവ് പാർട്ടിയുടെ ഡോർസെറ്റ് പൂൾ മേഖലയിലെ പ്രമുഖനായ വക്താവുമാണ്. യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിക്കഴിഞ്ഞ ബൈജു വർക്കി തിട്ടാല യു കെ സീനിയർ കോർട്ട് സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ ടാക്സി ലൈസൻസിംഗ് കമ്മറ്റിയുടെ ചെയർമാനും കൂടിയാണ്.
2019 – 2020 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആഘോഷ പരിപാടികൾക്കിടയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി ജോമോൻ തോമസ് അറിയിച്ചു. പരിപാടികൾക്ക് ക്ഷേമ സോണി, ഡിജോ ജോൺ, സാബു കുരുവിള, സ്മിത പോൾ, ആൻസി ഷാജി, ബെന്നി തോമസ്, ഷാജി ജോൺ, ജിജോ പൊന്നാട്ട് , ഷാജി തോമസ്, ഷാലു ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും. പാട്ടും നൃത്തങ്ങളും ഇതര കലാപരിപാടികളും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ അത്താഴ സദ്യയുമായി അരങ്ങുതകർക്കുന്ന ആഘോഷ രാത്രി അതിമനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡി കെ സി സാരഥികളും പ്രവർത്തകരും. ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ മേൽവിലാസം താഴെ കൊടുക്കുന്നു
St.Edward School, Dale Valley Road, Poole – BH15 3NY
ടോം ജോസ് തടിയംപാട്
കാലങ്ങളായി മതങ്ങളും അതിന്റെ ഭാഗമായ വിശ്വാസവും മനുഷ്യനെ അന്ധവിശ്വാസങ്ങളുടെയും തടവറയില്‍ തളച്ചിട്ട് അവരെക്കൊണ്ട് ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ശ്രീലങ്കയില്‍ കണ്ടത്. ഗ്രീസിലെ അതനിക്കാര്‍ കണ്ടെത്തിയ ഗ്രീക്ക് ദൈവങ്ങളെ പറ്റി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ഗ്രീസിലെ ചെറുപ്പക്കാരെ സോക്രട്ടീസ് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ അന്ധവിശ്വാസം അഭിമാനമായി കൊണ്ടുനടക്കുന്ന മലയാളികളുടെ മനസ്സില്‍ സ്വതന്ത്ര ചിന്തയുടെ ചെറിയ തീപ്പൊരികള്‍ പകര്‍ന്നു നല്‍കാന്‍വേണ്ടിയാണ് കേരളത്തിന്റെ നവോഥാന നായകരായ സി. രവിചന്ദ്രന്‍ സാറും ശ്രീ വൈശാഖന്‍ തമ്പിയേയും മെയ് 6ന് ലണ്ടനില്‍ എത്തിച്ചേരുന്നു.
ചരിത്രം പലവിധത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. ചിലത് അനിവാര്യമായതും നിശ്ചിതവുമായ സംഭവങ്ങളുമായി ബന്ധപ്പെട്ടതാവാം, മറ്റുചിലത് സമയകാലബന്ധങ്ങളില്ലാതെ, കാരണമേതുമില്ലാതെ സംഭവിച്ചു പോകുന്നതാണ്. ബ്രിട്ടനിലേക്കുള്ള
മലയാളിയുടെ കുടിയേറ്റത്തിന്റെ കാരണം നോക്കിയാല്‍ നല്ല ജോലി, സാമ്പത്തിക ഉന്നമനം, ഉയര്‍ന്ന ജീവിത നിലവാരം, അടുത്ത തലമുറയുടെ വിദ്യാഭ്യാസവും സുരക്ഷയും മാത്രമാണെങ്കിലും ഒരു സമൂഹം എന്ന നിലക്ക് പൂര്‍ണ്ണമായി അല്ലെങ്കിലും മലയാളികള്‍ ബ്രിട്ടീഷ് സമൂഹത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ മറുവശത്തു അന്തര്‍ലീനമായിക്കിടക്കുന്ന അവരുടെ ശീലങ്ങളും, ആചാരങ്ങളും, വംശീയതയും ആധുനിക ബ്രിട്ടീഷ് സാമൂഹിക വ്യവസ്ഥകളുമായി ചേര്‍ന്നുപോകുന്നതല്ല. ഇതിന്റെ പരിണിതഫലം, മലയാളി സമൂഹം ഇന്ന് ബ്രിട്ടനില്‍ ചെറു തുരുത്തുകളായി മാറിയെന്നുള്ളതാണ്. കെട്ടിയടക്കപ്പെട്ട ഈ തുരുത്തുകളും ഇന്ന് ബ്രിട്ടീഷ് ചരിത്രത്തിന്റെ പാര്‍ശ്വങ്ങളിലേയ്ക്ക് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു.
ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍, സ്വാത്രന്ത്രചിന്തയുടെയും, ബൗദ്ധികതയുടെയും, നവോത്ഥാനത്തിന്റെയും, സയന്‍സിന്റെയും അടിത്തറ പാകാന്‍ കഠിനപരിശ്രമം നടത്തുന്ന ഒരുകൂട്ടം ചിന്തകര്‍ നേരിടുന്ന വെല്ലുവിളി മേല്‍പറഞ്ഞ വെളിച്ചം കടക്കാത്ത തുരുത്തുകളാണ്. ചര്‍ച്ചുകളാലും, പുരോഹിത-ചട്ടക്കാരാലും, അവരുടെ ചാര്‍ച്ചക്കാരാലും വരിഞ്ഞു മുറുക്കപ്പെട്ട ഒരു സമൂഹത്തിലേയ്ക്ക് സ്വതന്ത്ര ചിന്തയും, നവോത്ഥനത്തിന്റെ അറിവുകളും എത്തിക്കുകയെന്നത് ഒരു പ്രയത്‌നമാണ്. പ്രതിരോധം അത്രശക്തമാണ്. നിരീശ്വരവാദി, ചെകുത്താന്‍ സേവക്കാര്‍, ദൈവത്താല്‍ വെറുക്കപ്പെട്ടവര്‍, ആത്മാവു നഷ്ടപ്പെട്ടവര്‍, അരാജകവാദികള്‍ അങ്ങനെ സ്വതന്ത്ര ചിന്തകരെക്കുറിച്ചുള്ള വിശേഷണങ്ങളുടെ നിര നീണ്ടതാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ നിന്ന് എന്താണ് നിങ്ങള്‍ ഭയപ്പെടുന്നത് എന്ന് ഒരു വിശ്വാസിയോട് ചോദിച്ചാല്‍ അതിനുത്തരം പറയാന്‍പോയിട്ട് അടുത്ത പറമ്പില്‍ പോലും അവന്‍ നില്‍ക്കില്ല. കാരണം അവന്‍ അതിബുദ്ധിമാനാണ് – തലവച്ചുതന്നാലല്ലേ തലയില്‍ വെളിച്ചം കയറൂ!
esSENSE Ukയുടെ ആഭിമുഖ്യത്തില്‍ മെയ് 6ന് ലണ്ടനില്‍വെച്ചു നടത്തപ്പെടുന്ന Hominem’19 എന്ന കോണ്‍ഫറന്‍സ് സാമൂഹിക മാറ്റങ്ങള്‍ക്കായി ഒരുക്കൂട്ടം ചിന്തകരും, സാമൂഹിക പരിഷ്‌കര്‍ത്താക്കളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ്. ഈ പരിപാടിയുടെ സംഘാടകര്‍ ബ്രിട്ടനിലെങ്ങുമുള്ള മലയാളികളെ സ്വാഗതം ചെയ്യുകയാണ്. കേരളത്തിന്റെ സമകാലീന നവോത്ഥാന സാമൂഹിക മണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രഭാഷകരായ സി. രവിചന്ദ്രനേയും, വൈശാഖന്‍ തമ്പിയേയും ശ്രവിക്കാന്‍, അവരോടു സംവാദിക്കാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരുടെ ബൗദ്ധിക പ്രഭാമണ്ഡലത്തെ വെല്ലുവിളിക്കാന്‍.
മതങ്ങള്‍ സൃഷ്ടിക്കുന്ന ‘സ്വപ്നാടനങ്ങളില്‍’ രമിക്കുന്ന ഒരു സമൂഹം, ആ സമൂഹത്തിന്റെ ചിന്താവൈകല്യങ്ങള്‍, അജ്ഞതകള്‍, അനാചാരങ്ങള്‍, അടിച്ചമര്‍ത്തലുകള്‍, മനുഷ്യവര്‍ഗ്ഗത്തിന്റെ അടിവേരറക്കുന്ന വംശവെറി: സി. രവിചന്ദ്രന്റെ പ്രഭാഷണം അടച്ചുപൂട്ടിയ പല കോട്ടകൊത്തളങ്ങളിലും ചിന്താപ്രകമ്പനങ്ങള്‍ സൃഷ്ടിക്കും.
പ്രപഞ്ച സൃഷ്ടിയുടെ മൂലഘടകങ്ങളേകുറിച്ചും, അതിന്റെ കാലക്രമങ്ങളെക്കുറിച്ചും ആധുനികശാസ്ത്രം വ്യക്തമായിത്തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ആധികാരികത മതങ്ങളുടെ അസ്തിത്വത്തെ തന്നെ വേരോടെ പിഴതെറിയുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ‘പാളിപ്പോയ പരികല്പന’ എന്ന വൈശാഖന്‍ തമ്പിയുടെ പ്രഭാഷണം മേല്‍പറഞ്ഞ പശ്ചാത്തലത്തില്‍ ഏറ്റവും കാലോചിതം എന്നുവേണം കരുതാന്‍. തന്റെ സരളമായ വ്യാഖ്യാന ശൈലിയിലൂടെ, ആധുനിക ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായി, മതപ്രേരിതമായ വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാനാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രമിക്കുന്നത്.
Hominem’19-ലൂടെ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. ബ്രിട്ടനിലെ മലയാളി സമൂഹത്തോട് നിവര്‍ന്നുനിന്ന് ഒരുകൂട്ടം സ്വതന്ത്രചിന്തകര്‍ പറയുകയാണ്: ശാസ്ത്രമാണ് സത്യം, മാനവികതയാവട്ടേ നമ്മളുടെ മതം, വംശവെറിയുടെ കോട്ടകളെ തുറന്നുവിടുക, കൂടിക്കലരല്‍ ആണ് അതിജീവനത്തിന്റെ അടിസ്ഥാനം. അംശവടികളും, അംശവാദികളും, വംശവാദികളും നിങ്ങളുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കും. കൈകള്‍ ചേര്‍ത്തുപിടിച്ചു ഒരുമിച്ച് മുന്നോട്ടു നടക്കൂ. കാലം നല്‍കിയ കയ്പ്പുനീരുകള്‍ക്ക് മറ്റെന്തുമറുപടി?
തലമുറകള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിക്കാന്‍ ഉതകുന്ന ചിന്തകളെയും വ്യവസ്ഥിതികളെയും ഉദ്ധരിച്ചുകൊണ്ടും അന്ധവിശ്വാസങ്ങളയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തുകൊണ്ടും യൂറോപ്പ് മലയാളി ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ രണ്ട് നവോത്ഥാന നായകന്മാര്‍ ഒന്നിച്ചുചേരുന്ന ഈ മഹാ സമ്മേളനത്തിലേക്ക് വിനയപൂര്‍വം ഏവരെയും സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Bijumon Chacko – Cardiff(07940190455)
Biju George – Chichester (07397877796),
Blessen Peter – Croydon (07574339900),
Madhu Shanmughan – Newcastle (07921712184),
Manju Manumohan -London (07791169081),
Moncy Mathew – Norfolk (07786991078),
Praveen Kutty – Manchester (07904865697),
Shiju Xavier – Wales (07904661934)
Tomy Sebastian – Dublin (0879289885)
ജോയല്‍ ചെറുപ്ലാക്കില്‍
കഴിഞ്ഞ രണ്ട് സംഗമങ്ങളുടെയും വിജയ നിറവില്‍ അയര്‍ക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള യു.കെ നിവാസികള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വീണ്ടും യു.കെയില്‍ ഒത്തുചേരുന്നു. 2019 മെയ് 25ന് നടത്തുന്ന മൂന്നാമത് സംഗമം കവന്‍ട്രിയിലാണ് സംഘടിപ്പിക്കുന്നത്. മൂന്നാമത് സംഗമവും വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകസമിതി നടത്തി വരുന്നത്.

അയര്‍ക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹബന്ധമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

ജോസഫ് വര്‍ക്കി (പ്രസിഡന്റ്) – 07897448282.
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655
ടോമി ജോസഫ് (ട്രഷറര്‍) – 07737933896.
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്:
സി.എ. ജോസഫ് – 07846747602
പുഷ്പ ജോണ്‍സണ്‍ – 07969797898.
സംഗമവേദിയുടെ വിലാസം
Sacred Heart Catholic Church Hall,Harefield Road, Coventry, CV2 4BT
Date: 25/05/2019
Time: 10 AM to 4 PM
യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും
ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.
പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത് ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.
മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.
എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.
ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.
ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല. പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.
ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.