ലണ്ടന്‍: എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയും! എന്നാല്‍ അത്തരമൊരു ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കി വിവാദത്തില്‍പ്പെട്ടിരിക്കുപ്പെട്ടിരിക്കുകയാണ് ലണ്ടനിലെ സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. 30കാരനായ ഫൈസല്‍ അഹമ്മദ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ ജോലി ആരംഭിക്കുന്നത് യു.കെയിലെ പ്രമുഖമായ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം എജന്‍സിയായ ‘ടീച്ച്ഫസ്റ്റിന്റെ’ അംഗീകാരത്തോടെയാണ്. ഫൈസല്‍ അഹമ്മദിന് എങ്ങനെ ടീച്ച്ഫസ്റ്റിന്റെ അംഗീകാരം ലഭിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ ഫൈസല്‍ നേരിടുന്ന ബുദ്ധിമുട്ടികളെക്കുറിച്ച് പ്രധാന അധ്യാപകന്‍ വിവരം ലഭിക്കുകയും ചെയ്തു.

വായിക്കാനും എഴുതാന്‍ വളരെയേറെ ബുദ്ധിമുട്ട്. തുടര്‍ച്ചയായി എഴുതാന്‍ കഴിയില്ല. കൃത്യമായി കാര്യങ്ങളെ കോര്‍ഡിനേറ്റ് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് തുടര്‍ന്നാണ് ഫൈസലിന് പുറത്തുപോകേണ്ടി വരുന്നത്. ശരീരത്തിലെ മനസിലെ ഭൗതികവും ആന്തരികവുമായി നട
ക്കുന്ന പ്രവര്‍ത്തനങ്ങളെ കോര്‍ഡിനേറ്റ് ചെയ്യാന്‍ കഴിയാത്ത ‘ ഡിസ്‌ലെക്‌സിയ’ എന്ന അവസ്ഥയാണ് ഫൈസലിന്റെ ബുദ്ധിമുട്ടികള്‍ക്ക് കാരണം. ഇദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്ന് ടീച്ച്ഫസ്റ്റ് തുറന്നു സമ്മതിച്ചിട്ടുണ്ട്.

പത്ത് മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചായായി ജോലിയെടുക്കാന്‍ പറ്റാത്ത വ്യക്തിക്ക് തീര്‍ച്ചയായും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നാണ് അതികൃതരുടെ വ്ാദം. യു.കെയിലെ ഏറെ പ്രചാരം നേടിത സ്‌കൂളുകൊളിലൊന്നാണ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. സമാനമാണ് ടീച്ച്ഫസ്റ്റിന്റെയും അവസ്ഥ രാജ്യത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കാര്യത്തിലുള്‍പ്പെടെ വളരെയേറെ പ്രമുഖമായ സ്ഥാപനമാണിത്. എങ്ങെനെ ഇത്തരമൊരു അബദ്ധം പിണഞ്ഞുവെന്ന് അധൃകതര്‍ അന്വേഷിക്കുന്നുണ്. എന്തായാലും ഫൈസല്‍ അഹമ്മദിന് ഇനി ജോലിയില്‍ തുടരനാകില്ലെന്നത് തീര്‍ച്ചയാണ്.
ലണ്ടന്‍: യു.കെയില്‍ പ്രവര്‍ത്തനം തുടരുന്ന വെബ്‌സൈറ്റുകള്‍ക്ക് പുതിയ നിയന്ത്രണരേഖ വരുന്നു. ചൈല്‍ഡ് പോണ്‍, തീവ്രവാദം, ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്ന ഉള്ളടക്കമടങ്ങിയ വിവരങ്ങള്‍, ലൈംഗീക വൈകൃത്യങ്ങള്‍ തുടങ്ങി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളുടെ(ഓഡിയോ, വീഡിയോ, എഴുത്തുകള്‍, ഗ്രാഫിക് കണ്ടന്‍ഡ്) കൈമാറ്റം, പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സാണ്(ഡി.സി.എം.എസ്) വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി പുതിയ നയരേഖയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗിനെ നിയമിക്കണമെന്നും ഡി.സി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂസര്‍മാരും വെബ്ബ്സൈറ്റുകളും തമ്മിലുള്ള ആശയവിനിമിയം എന്‍ക്രിപ്ട് ചെയ്യാന്‍ അഥവാ രഹസ്യകോഡുകളാക്കി മാറ്റാന്‍ ഒട്ടേറെ സൈറ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് എസ്.എസ്.എല്‍. ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്ബിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. ഓരോ വെബ്ബ്സൈറ്റും എസ്.എസ്.എല്‍.സങ്കേതം എത്ര ഫലപ്രദമായി ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഇനിയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. വെബ്‌സൈറ്റുകളിലൂടെ യൂസര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് സുരക്ഷാ വീഴ്ച്ചയായിട്ടെ കാണാനാകൂ. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇത്തരം വീഴ്ച്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം വെബ്‌സൈറ്റുകള്‍ക്കായി മാറും. അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയും.

സമാന രീതിയിലാണ് യൂസര്‍ സെര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ വിദ്വേഷപരമായ വിവരങ്ങള്‍ ഉപഭോക്താവിലെത്തുന്നത്. ഇവിടെയും സെര്‍ച്ച് കീ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് കാരണം. എ.ടി.എം കാര്‍ഡുകളുടെ വിവരങ്ങള്‍ പോലെ തന്നെയാണ് നമ്മുടെ സെര്‍ച്ച് കീകളുടെ റിലേറ്റ്ഡ് വിവരങ്ങള്‍ ലഭിക്കുന്നത്. ഉദാഹരണത്തിന് ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചാല്‍ പിന്നീട് സമാന വിവരങ്ങള്‍ നമ്മുടെ സ്‌ക്രീനില്‍ സെര്‍ച്ച് ചെയ്യാതെ എത്തും. ഇത് കൂടാതെ എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി തലത്തില്‍ രഹസ്യമായി പ്രചരിക്കുന്ന ചില വിദ്വേഷപരമായ വിവരങ്ങളെയും തടയിടുന്നതിന് വെബ്‌സൈറ്റുകള്‍ ഉത്തരവാദിത്വം കാണിക്കണം. തീവ്രവാദം, ചൈല്‍ഡ് പോണ്‍, വിദ്വേഷ പ്രസംഗങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, അധിക്ഷേപരമായ ട്രോളുകള്‍, വെറുപ്പ് പടര്‍ത്തുന്ന പോണ്‍ തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രിക്കപ്പെടേണ്ട ലിസ്റ്റില്‍ പ്രധാനപ്പെട്ടവ. ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതിനും കൃത്യമായ ഓണ്‍ലൈന്‍ സ്വാധീനങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ വൈബ്‌സൈറ്റുകള്‍ക്ക് മേല്‍ സമ്മര്‍മേറും.
ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ ഇന്നു ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ബർലിനിലും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലും കൂടിക്കാഴ്ച നടത്തും. <br> <br> ബ്രെക്സിറ്റ് കാലാവധി ജൂൺ 30വരെ നീട്ടുന്ന കാര്യത്തിൽ ഇരുവരുടെയും സഹായം തേടുകയാണു ലക്ഷ്യം. ബുധനാഴ്ച ബ്രസൽസിൽ ചേരുന്ന ഇയു ഉച്ചകോടിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ ലേബർ പാർട്ടിയുമായി ചർച്ച നടത്തി ബ്രെക്സിറ്റ് കരാറിനു പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാലാവധി നീട്ടിത്തരാൻ സഹായിക്കണമെന്നും മെർക്കലിനോടും മാക്രോണിനോടും മേ ആവശ്യപ്പെടും.
ജൂൺ 30നു പകരം ഒരു വർഷത്തേക്കു കാലാവധി നീട്ടത്തരാമെന്നായിരുന്നു നേരത്തെ ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞത്. എന്നാൽ ഹ്രസ്വ കാലാവധിയോടാണു മേയ്ക്കു താത്പര്യം. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. മാക്രോണിനോടും മെർക്കലിനോടും ചർച്ച നടത്തുന്നതിനു പുറമേ മറ്റ് ഇയു രാഷ്ട്ര നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനും മേ ശ്രമിക്കും. ഇയുവിലെ 27 രാജ്യങ്ങളും സമ്മതിച്ചാലേ കാലാവധി നീട്ടിത്തരാനാവൂ.
ലണ്ടൻ: ബാങ്കുകൾക്ക് 9000 കോടിയുടെ വായ്പാ കുടിശിക വരുത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ(63)ക്കു വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മല്യ നല്കിയ അപേക്ഷ യുകെ ഹൈക്കോടതി ഇന്നലെ തള്ളി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവദ് അംഗീകരിച്ചതിനെതിരേ അപ്പീൽ നൽകാൻ അപേക്ഷിച്ചതാണു ഹൈക്കോടതി തള്ളിയത്. വെള്ളിയാഴ്ചയ്ക്കകം ഒരു അപേക്ഷകൂടി നല്‍കാനുള്ള സാധ്യത മല്യക്കുണ്ട്. ആ അപേക്ഷ തള്ളിയാലും മല്യയ്ക്ക് നിയമയുദ്ധം തുടരാൻ വകുപ്പുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള രേഖകളിൽ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലാണ് മല്യയെ ഇന്ത്യക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ കോടതി ഉത്തരവിട്ടത്. മുംബൈ അഴിമതി വിരുദ്ധ കോടതി ജനുവരിയിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷർ എയർലൈൻസിനുവേണ്ടി മല്യ വിവിധ ബാങ്കുകൾക്ക് 9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയെന്നാണ് കേസ്. സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ മല്യയെ വിട്ടു തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു ഫെബ്രുവരിയിലാണ്. 1992 ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ഉടന്പടി പ്രകാരമാണു മല്യയെ വിട്ടുകിട്ടുക. ഇതിനു മുന്‍പ് ഗോദ്ര കേസിലെ ഒരു പ്രതിയെ മാത്രമാണ് ഈ കരാർ പ്രകാരം വിട്ടുകിട്ടിയിട്ടുള്ളത്.
കിഫ്ബി മസാല ബോണ്ടുകൾ പൊതു വിപണിയിലിറക്കുന്നത് ചടങ്ങായി നടത്തും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് പരിപാടി. ലോക ശ്രദ്ധ നേടുന്ന പൊതു ചടങ്ങൽ ബോണ്ട് പുറത്തിറക്കുന്നതിലൂടെ അപൂർവ നേട്ടമാണ് സംസ്ഥാന സർക്കാറിന്റെ മസാല ബോണ്ട് കൈവരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്. പരിപാടിയിൽ സംബന്ധിക്കുന്നതിയായി മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന്റെ അനുമതി തേടും. മെയ് 17-നാണ് ചടങ്ങ്. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്‍സണൽ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാൽ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടും.
കിഫ്ബി വിറ്റഴിച്ച മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണവും ധനമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി ചെയർമാന്റെയും വിശദീകരണവും ഉൾപ്പെടെ നിലനിൽക്കുന്നതിനിടെയാണ് പുതിയ നേട്ടം. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിന് വിദേശവിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനായാണ് കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ട് പുറത്തിറക്കിയത്. കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളാണ് കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1999 നവംബർ മാസത്തിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം ഈ സ്ഥാപനം നിലവിൽ വന്നു.
അതേസമയം, രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതലത്തിലുള്ള ഒരു സംരംഭം വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്നത്. 9.723 ശതമാനമാണ് ഇപ്പോൾ നേടിയുള്ള വായ്പയുടെ പലിശ നിരക്ക്. പലിശ നിരക്ക് സംബന്ധിച്ച് ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് കിഫ്ബി ബോണ്ട് ഇറക്കുന്നതിനുള്ള സമയവും മറ്റും നിശ്ചയിച്ചത്. ആഭ്യന്തര മാർക്കറ്റിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100 ൽ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകൾ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്. വിശാലമായ പശ്ചാത്തലസൗകര്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴിയാണ് കിഫ്ബി വഴി തേടുന്നതെന്നത്.
നിലവിൽ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില നേരത്തെ ഏറെ ഭദ്രമല്ല. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. സംസ്ഥാനത്തിന്റെ ഡെബ്റ്റ്-റ്റു-ഡിജിപി റേഷ്യോ (സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉൽപാദനവും തമ്മിലുള്ള അനുപാതം) ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. നിലവിൽ 27.36% ആണിത്. ഇക്കാരണത്താൽ പലിശനിരക്കുകൾ ഉയർന്നതായി മാറുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിൽ കുറഞ്ഞ തോതിലുള്ള ചെലവുചെയ്യലിന് കാരണമാകുന്നു. ഇതിനെ മറികടത്തുകകൂടിയാണ് ബോണ്ടുകൾ വഴിയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെയാണ് ഈ ബോണ്ട് ഇറക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.
മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ബ്രിട്ടീഷ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.
50കാരിയായ അഭിഭാഷകക്കെതിരെ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ കോടതി വിധി പറഞ്ഞത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. മറ്റ് യാത്രക്കാരോടും ഇവര്‍ കയര്‍ത്തു. ടോയ്‍ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ആറ് മാസം തടവും മറ്റുള്ളവരെ അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി വിധിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു പ്രവൃത്തി ഗുരുതരമായ സാഹചര്യവും സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി. അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇവര്‍ ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍. 400 കോടിയിധികം ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയില്‍ നിന്നും പിന്മാറുന്നുവെന്നാണ് ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
കുടുംബസാഹചര്യങ്ങള്‍ കാരണമാണ് താന്‍ ഇത്രയും നല്ലൊരു ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഡെയ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉജ്ജ്വലമായ തിരക്കഥയില്‍ ഇറങ്ങുന്ന സിനിമയില്‍ വലിയൊരു കഥാപാത്രമായിരുന്നു തന്റേത്. തനിക്ക് ലഭിച്ച സ്വീകാര്യത തനിക്ക് പകരം വരുന്ന നടിക്കും ലഭിക്കട്ടെയെന്ന് ഡെയ്‌സി ആശംസിച്ചു. ആര്‍ ആര്‍ ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടി പിന്മാറിയ കാര്യം അറിയിച്ചിട്ടുണ്ട്. മാഡലും നടിയുമായ ഡെയ്‌സിയുടെ സ്വദേശം ലണ്ടനാണ്. 15 വയസ്സ് മുതല്‍ അഭിനയിക്കുന്ന നടി ടിവി സീരിയലുകളിലൂടെയാണ് ശ്രദ്ധേയമായത്.
2018 നവംബര്‍ 19ന് ആര്‍ ആര്‍ ആറിന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന് രാജമൗലി ട്വീറ്റ് ചെയ്തിരുന്നു. 2020 ജൂലൈ 30ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിലുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും. ഡിവിവി എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ലണ്ടനിലെ നിയമ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം. 350ല്‍ പരം വിദ്യാർഥികളുടെ സാന്നിധ്യത്തില്‍ ഷാരൂഖ് ഡോക്ടറേറ്റ് ഡിഗ്രി ഏറ്റുവാങ്ങി. ബെഡ്പോര്‍ഷൈര്‍ സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവര്‍ നേരത്തേ ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
സ്നേഹവും സഹാനുഭൂതിയും നല്‍കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ഷാരൂഖ് പ്രസംഗത്തിനിടെ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് താന്‍ താന്‍ കണ്ട ഏറ്റവും ധീരരായ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ഈ അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷാരൂഖ് പ്രതികരിച്ചു. ലോകത്തിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ നിയമ സര്‍വകലാശാലയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു. സർവകലാശാലയിലെ വിദ്യാർഥികളുമായി ഷാരൂഖ് സംവദിച്ചു.
ഈയടുത്ത് ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കാനുളള ജാമിയ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിയ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ജാമിയ മില്ലിയ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ഹാജര്‍ നില കുറവായിരുന്നതിനാല്‍ അദ്ദേഹം പരീക്ഷ എഴുതിയിരുന്നില്ല.
Honorary Doctorate Shah Rukh Khan giving his acceptance speech today at #ULawGrad. Congratulations once again @iamsrk, and keep up the amazing work that you’re doing around the world 🏆🎓#SRK #UniversityofLawHonoursSRK #LiveProspectus #ULaw pic.twitter.com/78qGqKuPx3
— The University of Law (@UniversityofLaw) April 4, 2019
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
യുക്മയുടെ ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത് മാമ്മന്‍ ഫിലിപ്പ് (പ്രസിഡന്റ്) റോജിമോന്‍ വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി) ആയ മുന്‍ഭരണസമിതിയാണ്. യുക്മ ദേശീയ ജനറല്‍ ബോഡിയിലും അതിനു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍, മീറ്റ് ദി കാന്‍ഡിഡേറ്റ്, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയിലും ഒരേ അവസരമാണ് മത്സരിക്കാനിറങ്ങിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭ്യമായിരുന്നത്. പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ശ്രീ. തമ്പി ജോസ്(ലിവര്‍പൂള്‍) , ശ്രീ. ജിജോ ജോസഫ് (ബാസില്‍ഡണ്‍) എന്നിവരെ വരണാധികാരികളായി നിശ്ചയിച്ചതും. തുടര്‍ന്ന് ഇവരെ സഹായിക്കുന്നതിന് യുക്മ ചാരിറ്റി ട്രഷറര്‍ ബൈജു തോമസ് (വാല്‍സാള്‍)നെയും നിയോഗിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ രണ്ട് പാനലിലായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സമ്മതരായ വ്യക്തികള്‍ എന്ന നിലയില്‍ ഇരു വിഭാഗത്തില്‍ നിന്നും പോളിങ് കൗണ്ടിങ് ഏജന്റുമാരായി സുജു ജോസഫ് (സാലിസ്ബറി), ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍) എന്നിവരെയും നിയോഗിക്കുകയുണ്ടായി. വോട്ടെടുപ്പ് യാതൊരു പരാതിയ്ക്കും ഇടയില്ലാതെ സമാധാനപരമായ സാഹചര്യത്തിലാണ് അവസാനിച്ചത്.
വോട്ടെടുപ്പ് നടന്ന ഹാളിന്റെ സ്റ്റേജില്‍ ഹാളിലുണ്ടായിരുന്ന എല്ലാവര്‍ക്കും കാണാനാവുന്ന തരത്തിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം തന്നെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 240 ബാലറ്റ് പേപ്പറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് വരണാധികാരികളും ഇരു വിഭാഗത്തിന്റെ ഏജന്റുമാരും ചേര്‍ന്ന് ഹാളില്‍ ഫലമറിയുന്നതിന് വേണ്ടി നിന്നിരുന്ന ആളുകളെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്ന സമയം വൈകിയതിനാല്‍ തെരഞ്ഞെടുപ്പ് നടന്ന സ്‌ക്കൂളില്‍ നിന്നും മറ്റൊരു ഹോട്ടലിലേയ്ക്ക് വോട്ടെണ്ണല്‍ മാറ്റുകയുണ്ടായി. എല്ലാവരുടേയും സമ്മതപ്രകാരം മുന്‍പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിന്റെ വാഹനത്തില്‍ വരണാധികാരി ജിജോ ജോസഫിന്റെ നേതൃത്വത്തിലാണ് വോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബോക്‌സ് ഹോട്ടലിലേയ്ക്ക് നീക്കിയത്.
വീണ്ടും ആദ്യം മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചതും 240 ബാലറ്റ് പേപ്പറുകളും കൃത്യത ഉറപ്പാക്കുന്നതിന് മത്സരം നടന്ന ഓരോ സീറ്റിലേയ്ക്കും എണ്ണിയപ്പോള്‍ 8 തവണ 240 വോട്ടുകള്‍ എണ്ണണ്ടതായി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഫലപ്രഖ്യാപനം വൈകുന്നതിന് ഇടയാക്കിയത്. കൃത്യമായി വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് ജോമോന്‍ കുന്നേല്‍ (സ്ലവ്), ഷാജി തോമസ് (ഡോര്‍സെറ്റ്), എം പി പത്മരാജ് (സാലിസ്ബറി), സുരേഷ് കുമാര്‍ (നോര്‍ത്താംപ്ടണ്‍) വരണാധികാരികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കുമൊപ്പം അധികമായി ഉള്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു സീറ്റിലേയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും വരണാധികാരികള്‍ വിളിപ്പിക്കുകയും രണ്ട് പേരുടേയും സമ്മതപ്രകാരം നറുക്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൗണ്ടിങ് ഏജന്റുമാരും വരണാധികാരികളും തെരഞ്ഞെടുപ്പ് ഫലം പരസ്പര സമ്മതപ്രകാരം ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. അതിനേ തുടര്‍ന്നാണ് ഔദ്യോഗികമായ ഫലപ്രഖ്യാപനം നടന്നത്. ഫലപ്രഖ്യാപനം ഇരു വിഭാഗവും അംഗീകരിക്കുകയും ചെയ്തു. ഇതിനെല്ലാം മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്ന മുന്‍ യുക്മ ഭാരവാഹികള്‍, സജീവ പ്രവര്‍ത്തകര്‍, ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും സാക്ഷികളുമാണ്.
യുക്മ ഭരണഘടനപ്രകാരം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും വരണാധികാരികള്‍ ഏല്പിക്കുകയുമുണ്ടായി. യുക്മ എന്ന മഹാപ്രസ്ഥാനത്തിനായി വേണ്ടി നിരവധി വര്‍ഷങ്ങളായി അര്‍പ്പണബോധത്തോടെ, തികഞ്ഞ ഉദ്ദേശശുദ്ധിയോടെ പ്രതിഫലേശ്ച കൂടാതെ സേവനമനുഷ്ഠിച്ചു വന്നിട്ടുള്ള വരണാധികാരികളെ കുറ്റക്കാരായിക്കാണുന്ന നിലയിലുള്ള പെരുമാറ്റമാണ് ഫോണിലൂടെയും ഇമെയിലിലൂടെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. യുക്മ ഭരണഘടന പ്രകാരം മത്സരിച്ചവര്‍ക്കും ഏജന്റുമാര്‍ക്കും യാതൊരു പരാതിയുമില്ലാതിരുന്ന സാഹചര്യത്തില്‍ വോളണ്ടിയറായി ജോലി ചെയ്തിരുന്ന തങ്ങളുടെ ജോലി ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈമാറിയതോടെ അവസാനിച്ചുവെന്ന് ശ്രീ തമ്പി ജോസ് വെളിപ്പെടുത്തിയതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയേയും യുക്മ എന്ന മഹാപ്രസ്ഥാനത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ചിലരും യുക്മയെ വര്‍ഷങ്ങളായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരും കൂട്ടുചേര്‍ന്ന് നടത്തുന്ന കുത്സിതപ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.
തെരഞ്ഞെടുപ്പിന് ശേഷം ബാലറ്റ് പേപ്പറുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചും റീകൗണ്ടിങ് സംബന്ധിച്ചുമൊന്നും യാതൊന്നും യുക്മ ഭരണഘടനയില്‍ സൂചിപ്പിക്കുന്നില്ലാത്തതിനാല്‍ ഇപ്പോള്‍ പുറമേ ഉന്നയിക്കുന്ന ഈ ആവശ്യങ്ങളൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് നടക്കണമെന്ന് ആഗ്രഹമുള്ളതല്ല മറിച്ച് യുക്മയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ബാലറ്റ് പേപ്പറുമൊക്കെ സംബന്ധിച്ച് ഏത് വിധത്തിലുള്ള സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണവും നിയമനടപടിയും നേരിടാന്‍ സംഘടന സജ്ജമാണെന്നും എന്നാല്‍ പൊതുജനമധ്യത്തില്‍ സംഘടനയെ അവഹേളിക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും അടുത്ത പൊതുയോഗത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും പ്രസിഡന്റ് മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നൂറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തുന്ന ആദ്യ റെഫറി എന്ന നേട്ടം കൈവരിച്ച് ഇംഗ്ലിഷ് റഫറി മൈക്ക് ഡീന്. കഴിഞ്ഞ ദിവസം വോള്‍വറാംപ്ടനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകന്‍ ആഷ്‌ലി യങ്ങിന് ചുവപ്പുകാര്‍ഡ് കാണിച്ച ഡീന്‍ പുതിയ റെക്കോര്‍ഡിലെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഡീന്‍ ചരിത്രത്തിലേക്ക് ചുവപ്പുകാര്‍ഡുയര്‍ത്തിയത്. വോള്‍വ്‌സിന്റെ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയെ യങ് ഫൗള്‍ ചെയ്തതിനായിരുന്നു നടപടി. ഇത് ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഡീന്‍ ഉയര്‍ത്തുന്ന പത്താം റെഡ് കാര്‍ഡാണ്. ഈ സീസണിലെ കണക്ക് പരിശോധിച്ചാല്‍ ആറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തിയ മൈക്കിള്‍ ഒളിവറാണ് ഡീന് പിന്നിലുള്ളത്.
2000-ന്റെ തുടക്കം മുതല്‍ തന്നെ പ്രീമയര്‍ ലീഗില്‍ സജീവമാണ് മൈക്ക് ഡീന്‍. റെഫറിയിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളിലും ഡീന്‍ പെട്ടിട്ടുണ്ട്. 2004-ല്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച ഡീന്‍, യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും റെഫറിയായിട്ടുണ്ട്.