സ്ത്രീകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നത് ഒരു അവകാശമായി കരുതുന്ന നാടാണ് ഇന്ത്യ. ഇതിന്റെ പേരില്‍ നടക്കുന്ന പലവിധ അക്രമങ്ങളെക്കുറിച്ച് ഇതിന് മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശ മണ്ണിലേക്ക് ചേക്കേറിയിട്ടും ഈ സ്വഭാവത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അഞ്ച് വര്‍ഷക്കാലത്തോളം ലണ്ടനില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനാണ് ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയത്.
ആയുധങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുക, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം, ഇരയെ സമീപിക്കരുതെന്ന ഉത്തരവ് ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതോടെയാണ് ലണ്ടന്‍ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി 35-കാരനായ സിര്‍താജ് ഭംഗലിന് ശിക്ഷ വിധിച്ചത്. ‘യാതൊരു കാരണവുമില്ലാതെയാണ് സിര്‍താജ് യുവതിയെ ശല്യം ചെയ്തിരുന്നത്. അഞ്ച് വര്‍ഷക്കാലം ഇത് നീണ്ടും. ജയിലില്‍ റിമാന്‍ഡില്‍ കിടക്കുമ്പോള്‍ പോലും വെറുതെവിട്ടില്ല. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണത്തെ പിന്തുണച്ച ഇരയ്ക്കും കുടുംബത്തിനും നന്ദി’, കേസ് അന്വേഷിച്ച മെട്രോപൊളിറ്റന്‍ പോലീസ് വെസ്റ്റ് ഏരിയ കമ്മാന്‍ഡ് യൂണിറ്റ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ നിക്കോള കെറി പറഞ്ഞു.
2013-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരിക്കലും കണ്ടിട്ടില്ലാത്ത യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് സിര്‍താജ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇയാളുടെ സന്ദേശങ്ങള്‍ ഭീഷണി രൂപത്തിലായതോടെ ഇര ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ ശല്യം അവിടെയും തീര്‍ന്നില്ല. നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കത്തുകളും നിരന്തരം തേടിയെത്തി. 2016ന് ശേഷം ഫോണിലും, എസ്എംഎസിലുമായി ശല്യം. 2017ലാണ് ഇര സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുമ്പോഴും ഇയാള്‍ ഇവരെ വെറുതെവിട്ടില്ല.
ജയിലിലെ അനധികൃത മൊബൈല്‍ ഉപയോഗിച്ചായിരുന്നു ഭീഷണി. കേസ് നടക്കവെ 80 പേജുള്ള കത്തും ഇയാള്‍ അയച്ചു. യുവതിക്കും കുടുംബത്തിനും നേര്‍ക്ക് ആസിഡ് അക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും ആസിഡിന് പുറമെ ആയുധങ്ങളും പിടിച്ചെടുത്തത്.
വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും. വിവാഹശേഷം മേഗന്റെ വസ്ത്രങ്ങളും ഷൂസുമെല്ലാം ഫാഷൻ ലോകം ഏറെ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മേഗന് പറ്റിയൊരബദ്ധമാണ് വൈറലാകുന്നത്.
വിദേശപര്യടനത്തിനിടെ ഒരു പ്രധാനചടങ്ങിൽ പങ്കെടുക്കാൻ മേഗനെത്തിയത് വസ്ത്രത്തിലെ പ്രൈസ് ടാഗ് നീക്കം ചെയ്യാതെ. കാമറക്കണ്ണുകൾ അത് സൂം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ചുവന്ന ഫ്ലോറൽ ഫ്രോക്കാണ് മേഗൻ ധരിച്ചിരിക്കുന്നത്. 444 ഡോളറാണ് ഫ്രോക്കിന്റെ വില.
oh meghan the tag ! vitaliaa !! you’re still gorgeous ❤️❤️ pic.twitter.com/igEOIPHLRz
— Maggie S (@MaggieSikivou) October 25, 2018
ബർമിങ്ഹാം: ബി സി എം സി.. വിജയങ്ങൾ പുത്തരിയല്ലാത്ത മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ.. യുകെ മലയാളികളെ വിജയത്തിന്റെ പടവുകൾ കാണിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ.. വടംവലിയിൽ യുകെയിലെ വമ്പൻ ടീമുകളെ തോൽപ്പിച്ച പടക്കുതിരകൾ.. തീർന്നില്ല കഴിഞ്ഞ വർഷത്തെ യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ വിജയപാതയിൽ എത്തിയ അസ്സോസിയേഷൻ… ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹകരണത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന അസോസിയേഷൻ.. അതെ ഇതെല്ലാം നേടിയ ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു ഈ വർഷവും യുക്മ റീജിയണൽ കലാമേളയിൽ മുന്നിൽ എത്തിയിരിക്കുന്നു എന്നത് അസോസിയേഷനെ നയിക്കുന്ന ഭാരവാഹികൾക്ക് അഭിമാനിക്കാം… തീർന്നില്ല നാളെ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ ഒരിക്കൽ കൂടി മുന്നിൽ എത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുന്നു എന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ഇത്തവണത്തെ യുക്മ റീജിണൽ കലാമേളയിൽ കലാതിലകവും കലാപ്രതിഭയും ബി സി എം സി യുടെ സംഭാവനയായിരുന്നു. മിന്നും പ്രകടനം കാഴ്ച്ച വച്ച ആതിര രാമൻ റീജിണൽ കലാതിലകവും ശ്രീകാന്ത് നമ്പൂതിരി കലാപ്രതിഭയും ആയത്തോടെ ബി സി എം സി ക്ക് അഭിമാനനിമിഷങ്ങൾ സമ്മാനിക്കുകയായിരുന്നു. ശ്രീകുമാർ ലീന ദമ്പതികളുടെ ഇളയകുട്ടിയായ ആതിര രാമൻ മിഡ്‌ലാൻഡ്‌സ് കലാമേളയിലെ താരമായത് ഏവരെയും അമ്പരപ്പിച്ചു. ബി സി എം സി യുടെ കുട്ടികൾ വേദികളിൽ നിറഞ്ഞു നിൽക്കുമ്പോൾ മാത്രമല്ല മറിച്ച് ഏതൊരു കുട്ടിയും സ്റ്റേജിലെത്തുമ്പോൾ പ്രോത്സാഹനവുമായി ബി സി എം സി അംഗങ്ങൾ എല്ലാവരും ഉണ്ടാകും എന്നതാണ് ഇവരുടെ പ്രത്യേകത.
വളര്‍ന്നുവരുന്ന കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പാട്ടിലും നൃത്തത്തിലും സ്‌പോര്‍ട്‌സിലും ബി.സി.എം.സി. പ്രത്യേക പരിശീലനവും, യുവതീയുവാക്കള്‍ക്ക് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനായി എല്ലാവര്‍ഷവും പ്രത്യേക ക്ലാസുകളും നടത്തിവരുന്നു. കുടുംബത്തിന്റെ സ്‌നേഹബന്ധങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കുട്ടികളെയും യുവതിയുവാക്കളെയും ദൈവഭക്തിയിലും ബഹുമാനത്തിലും വളര്‍ത്തിയെടുക്കുവാന്‍ എല്ലാ കുടുംബങ്ങളും അസോസിയേഷനും ചേർന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കേണ്ടതാണ്. കാലാകാലങ്ങളില്‍ മാറി മാറിവരുന്ന എല്ലാ കമ്മറ്റികളുടേയും ഒത്തൊരുമ മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം, എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങളേക്കാൾ അസോസിയേഷൻ നേട്ടങ്ങൾ വലുതായി കാണുന്ന ഇതിലെ അംഗങ്ങൾ തന്നെയാണ് ഇവരുടെ വിജയങ്ങളുടെ മൂലകാരണം…
ലണ്ടന്‍: 2016 ഡിസമ്പർ മുതൽ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ആയിരുന്ന വൈ.കെ.സിന്‍ഹ ഈ വർഷാവസാനത്തോടെ സര്‍വീസില്‍ നിന്നും സ്ഥാനമൊഴിയുമ്പോൾ പകരമെത്തുന്നത് നിലവിലെ വിദേശകാര്യ സെക്രട്ടറി രുചി ഘനശ്യാം. കൃത്യമായ ഒരു ദിവസം ഇപ്പോൾ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തമാസം പകുതിയോടെ അവര്‍ ചുമതല ഏറ്റെടുക്കും എന്നാണ് വിദേശകാര്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. വിജയലക്ഷ്മി പണ്ഡിറ്റിനുശേഷം ബ്രിട്ടനില്‍ ഹൈക്കമ്മിഷണറായി എത്തുന്ന ആദ്യ വനിതയാണ് രുചി ഘനശ്യാം. 1954 മുതല്‍ 61 വരെ ഏഴുവര്‍ഷക്കാലമാണ് വിജയലക്ഷ്മി പണ്ഡിറ്റ് ബ്രിട്ടനില്‍ അംബാസഡറായിരുന്നത്. 1982 ബാച്ചിലെ ഐഎഫ്എസ് ഓഫിസറാണ് ഇന്ത്യയുടെ ഹൈക്കമ്മിഷണറായി യുകെയിലെത്തുന്ന രുചി.
ബ്രസല്‍സ്, ബല്‍ജിയം, കാഠ്മണ്ഡു, ഡമാസ്‌കസ്, ഇസ്ലാമാബാദ്, പ്രട്ടോറിയ, അക്ര എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. അംഗോള, നൈജീരിയ എന്നിവിടങ്ങളിലെ അംബാസിഡറായിരുന്ന ഭര്‍ത്താവ് അജാംപൂര്‍ രംഗയ്യ ഘനശ്യാമും ഐഎഫ്എസ് ഓഫിസറാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പിന്മാറ്റസമയത്താണ് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്.
ലണ്ടൻ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ബ്രിട്ടീനിൽനിന്നും പുറത്തുവരുന്നത്. പ്രമുഖ വ്യവസായിക്കെതിരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്ത് പത്രത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. വ്യവസായിക്കെതിരെ യുവതി ആരോപിച്ച മീ ടൂ, പത്രം റിപ്പോർട്ട് ചെയ്തത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
എട്ട് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ഡെയ്ലി ടെലഗ്രാഫ് പത്രം ലൈംഗിക അതിക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന മീ ടു ക്യാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ വ്യവസായിക്കെതിരെ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി യുവതി ഉയർത്തിയ ലൈംഗിക ആരോപണമാണ് പത്രത്തിൽ അച്ചടിച്ച് വന്നത്.
എന്നാൽ കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്തിയെന്ന് കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉന്നത ജഡ്ജിമാർ പത്രത്തിനെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ വ്യക്തിയുടെ പേരോ കമ്പിനിയുടെ പേരോ പത്രം വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ മീ ടൂ ക്യാമ്പയിനെ തുർന്നുള്ള മുഴുവൻ റിപ്പോർട്ടുകളും കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കേണ്ടിവരും.
അഞ്ചോളം യുവതികളാണ് വ്യാവസായിക്കെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ച് യുവതികൾ ഒപ്പിട്ട കരാറുകളും ഇതിന് പകരമായി യുവതികൾ കൈ പറ്റിയ പ്രതിഫലം സംബന്ധിച്ച രേഖകളും വ്യവസായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ കരാറുകൾ ലംഘിച്ച് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.
കോടതി വിധിയിൽ പത്രം ഒട്ടും തൃപ്തരല്ല. 43 കോടിയോളം രൂപ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്താണ് കുറ്റാരോപിതനായ വ്യക്തി അനുകൂല വിധി നേടിയതെന്ന് പത്രാധിപർ ആരോപിച്ചു. വിധി തികച്ചും അന്യായമാണ്. പത്രം ബിസിനസ്സ്കാരനുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. വസ്തുതകൾ പ്രസിദ്ധീകരിക്കുക എന്നത് പൊതു താല്പര്യമാണ്. അത് ഒരാൾക്കതിരെ ആരേങ്കിലും നൽകുന്ന പരാതിയുടേയോ റിപ്പേർട്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും ടെലഗ്രാഫ് പത്രാധിപർ വ്യക്തമാക്കുന്നു.
തുടർന്ന് ബുധനാഴ്ച്ച ഇറക്കിയ പത്രത്തിൽ കോടതി വിധിക്കെതിരെ പത്രാധിപർ തുറന്നടിച്ചു. “ബ്രിട്ടനിലെ മീ ടൂ വിവാദം പുറത്തുകൊണ്ടുവരാൻ കഴിയാത്തതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് അന്ന് പത്രം പ്രസിദ്ധീകരിച്ചത്.
“ബിസിനസുകാരനെതിരേ ചുമത്തിയ കുറ്റത്തോടെ, മുതലാളിമാർ ജീവനക്കാരായ യുവതിക്കൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുന്നത് ശക്തമാകും. വെളിപ്പെടുത്തലുകൾ നടത്താതിരിക്കുന്നതിനായി കരാറിൽ ഒപ്പുവയ്ക്കുന്നത് മോശം പെരുമാറ്റം ഒളിച്ചുവയ്ക്കുന്നതിനും വിമർശനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
സ്വന്തം ലേഖകന്‍
ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻമാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ തങ്ങളുടെ ദേശീയ ചാമ്പ്യൻ പട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യവും ഷെഫീല്‍ഡിലേയ്ക്കെത്തുന്നത്.
ഓക്സ്ഫോർഡില്‍ വച്ച് നടന്ന റീജിയണൽ കലാമേളയില്‍ നേടിയെടുത്ത മുന്നേറ്റം ദേശീയ കലാമേളയിലും നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എയുടെ മത്സരാര്‍ത്ഥികളും സംഘാടകരും. തുടർച്ചയായി അഞ്ച് വർഷം സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയില്‍ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ജി എം എ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. 169 പോയിന്റുകളാണ് ജി എം എ യുടെ ചുണക്കുട്ടികൾ ഓക്സ്ഫോര്‍ഡില്‍ നടന്ന റീജിയണൽ കലാമേളയില്‍ കരസ്ഥമാക്കിയിരുന്നത്.
സീനിയർ വിഭാഗത്തിൽ മത്സരിച്ച ജി എം എയുടെ ബിന്ദു സോമൻ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ദേശീയ കലാമേളയിലേയ്ക്കെത്തുന്നത്. ജി എം എ യുടെ വിജയങ്ങളില്‍ എല്ലാ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും ബിന്ദു സോമന്‍ വലിയ പങ്കാണ് വഹിച്ചത് . മോഹിനിയാട്ടം , മോണോ ആക്ട് , പദ്യപാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലും മാർഗ്ഗംകളി , മൈം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി കലാതിലകപ്പട്ടമണിയുകയായിരുന്നു ബിന്ദു സോമന്‍ . സീനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനും ബിന്ദു സോമൻ തന്നെയായിരുന്നു.
അതോടൊപ്പം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനിലെ കൊച്ചുമിടുക്കി സംഗീത ജോഷി മനോഹരമായ പ്രകടനമാണ് ഇപ്രാവശ്യത്തെ റീജണല്‍ കലാമേളയില്‍ കാഴ്ചവെച്ചത്. സബ്‌ജൂണിയർ വിഭാഗത്തിൽ മലയാളം പ്രസംഗത്തിനും , മോണോ ആക്ടിനും ഒന്നാം സ്ഥാനവും , പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സംഗീത ജോഷി ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. വളരെ നാളുകളായി യുക്മ കലാമേളകളില്‍ പോരാടിയിട്ടുള്ള സംഗീത ജോഷി നേടിയ ഈ തിളക്കമാര്‍ന്ന വിജയങ്ങള്‍ ജി എം എ യുടെ ഇത്തവണത്തെ ചാമ്പ്യന്‍പട്ടത്തിന് മാറ്റ് കൂട്ടി.
പലതവണ ജി എം എ യ്ക്ക് വേണ്ടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള ബെന്നിറ്റ ബിനുവും , ഷാരോണ്‍ ഷാജിയും , ഭവ്യ ബൈജുവും , ദിയ ബൈജുവും , ബിന്ദു സോമനും , സംഗീത ജോഷിയും അടങ്ങുന്ന സംഘം ഇക്കുറിയും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി അണിനിരക്കുമ്പോള്‍ വാശിയേറിയ മത്സരങ്ങള്‍ക്കായിരിക്കും ദേശീയ കലാമേള വേദി സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. .
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയുടെ കൊലപ്പെച്ചതാണെന്ന വിവരം കഴിഞ്ഞദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.
ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.
ഇതിനുപിന്നാലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ റിയാദില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.
അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തുര്‍ക്കി സംഘത്തെ വാഹന പരിശോധന നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സൗദി നയതന്ത്രകാര്യാലയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലുള്ള കാര്‍ പരിശോധിക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്.
ഈ കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് പൊതിഞ്ഞുകെട്ടിയ എന്തോ കൈമാറിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സത്യാവസ്ഥ ഇന്ന് പാര്‍ലമെന്റിനെ അറിയിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനും വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത് നിബന്ധനകളുടെ അടിസ്ഥാനത്തില്‍. ജീവനക്കാരുടെ പ്രകടനം, അവരുടെ താമസസ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ട്രഷറി അറിയിച്ചു. ബജറ്റിനു മുന്നോടിയായാണ് ട്രഷറി ഇക്കാര്യം മിനിസ്റ്റര്‍മാരെ അറിയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ശമ്പള വര്‍ദ്ധനവിലെ ഒരു ശതമാനം ക്യാപ് എടുത്തു കളഞ്ഞ ശേഷമാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അയവുള്ള സമീപനമാണ് വേണ്ടതെന്ന് ചാന്‍സലര് ഫിലിപ്പ് ഹാമണ്ട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിലപാടില്‍ ക്യാബിനറ്റിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നും സൂചനയുണ്ട്. ഹോം സെക്രട്ടറി സാജിദ് ജാവിദും ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണും തങ്ങളുടെ വകുപ്പുകളില്‍ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി തുടരുന്ന ചെലവുചുരുക്കല്‍ നയം അവസാനിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ മന്ത്രിമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയാണ് പുതിയ നിബന്ധനകള്‍ സംബന്ധിച്ച സൂചന ട്രഷറി ചീഫ് സെക്രട്ടറി ലിസ് ട്രസ് ക്യാബിനറ്റില്‍ നല്‍കിയത്. ഭാവിയില്‍ നടപ്പാകുന്ന ശമ്പള വര്‍ദ്ധന ജീവനക്കാരുടെ പെര്‍ഫോമന്‍സ്, സ്ഥിരത, ഉദ്പാദനക്ഷമത തുടങ്ങിയവ പരിഗണിച്ചായിരിക്കുമെന്ന് അവര്‍ അറിയിച്ചു. ലണ്ടന് പുറത്തും സൗത്ത് ഈസ്റ്റിലും മറ്റും പൊതുമേഖലയിലെ ശമ്പളം സ്വകാര്യ മേഖലയേക്കാള്‍ മികച്ചതാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്നും അവര്‍ സൂചിപ്പിച്ചു.
പൊതുമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്കൊപ്പമായിരിക്കും ശമ്പള വര്‍ദ്ധനവും നടപ്പാക്കുക. അതുകൊണ്ടുതന്നെ ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ സൂചിപ്പിച്ചു. എന്‍എച്ച്എസില്‍ അടുത്തിടെ നടപ്പിലാക്കിയ വേതന പരിഷ്‌കരണത്തില്‍ ഈ മാനദണ്ഡം ഏര്‍പ്പെടുത്തിയ കാര്യവും അവര്‍ എടുത്തു പറഞ്ഞു.
ബെര്‍മിംഗ്ഹാം: ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ‘രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ’ ആദ്യ ദിനം കവന്‍ട്രി റീജിയണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷയ്ക്കു നേതൃത്വം നല്‍കി. ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആത്മാഭിഷേക ശുശ്രുഷകളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിച്ചു.
സഹനത്തിലൂടെയാണ് ക്രിസ്ത്യാനികള്‍ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യേര്‍ ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ‘ഭൂമിയില്‍ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നല്‍കി സഭയെ നയിച്ചത് പരിശുദ്ധാത്മാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷിക്തരെയും പ്രസ്ഥാനങ്ങളെയും പരിശുദ്ധാത്മാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മമാവിന്റെ പ്രവര്‍ത്തനമാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു.’. ഫാ. വട്ടായില്‍ കൂട്ടിച്ചേര്‍ത്തു.
കവന്‍ട്രി റീജിയണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ വി. കുര്‍ബായില്‍ സഹകാര്‍മികരായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ചു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. മനോ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയണുകളിലായി, എട്ടു നഗരങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഈ ഏകദിന കണ്‍വെന്‍ഷന്റെ രണ്ടാം ദിനം ഇന്ന് സ്‌കോട്‌ലന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ വെച്ച് നടക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കണ്‍വെന്‍ഷന്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷ നയിക്കുകയും ചെയ്യും
ഫാ. ബിജു കുന്നയ്ക്കാട്ട്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.
എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യാപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഒലാ സെറ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേദിവസം വേദപാഠവും വി. കുര്‍ബാന നടക്കുന്ന സ്ഥലങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മാറ്റിവെക്കാനും രൂപതാ ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാനത്തോടപ്പം യുവജന വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികള്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യാക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പില്‍ അഭ്യര്‍ത്ഥിച്ചു.