UK

രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു.

ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലണ്ടന്‍: യു.കെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി.ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ റണ്ണറപ്പായി ചരിത്ര നേട്ടം കുറിച്ച് ജൈത്ര യാത്ര തുടങ്ങിയ സിയന്‍ മനോജ് ജേക്കബ് വീണ്ടും ലോക മലയാളികള്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരി കൊണ്ടാണ് സിയന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ആദ്യമായി യു.കെയില്‍ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി മാറിയത്.

സിയാന്‍ മനോജ് ജേക്കബ്, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പുതുവര്‍ഷത്തില്‍ ഗംഭീരമായ തുടക്കമാണ് സിയന്‍ കുറിച്ചിരിക്കുന്നത്. പ്യൂവര്‍ ഇന്റര്‍നാഷണല്‍ 2019 ലിറ്റില്‍ മിസ് കിരീടം സ്വന്തമാക്കി കൊണ്ടാണ് ഈ എട്ടു വയസുകാരി ഈ മേഖലയില്‍ അത്ഭുതമായി മാറുന്നത്. ആറു വ്യത്യസ്ത റൗണ്ടുകളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. ഫാഷന്‍ റൗണ്ട്, മോഡലിംഗ് റണ്‍വേ റൗണ്ട്, ഫോര്‍മല്‍ റൗണ്ട്, ഇന്റര്‍വ്യൂ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. ഇതുകൂടാതെ ബേസ്ഡ് ഓഫ് ബേസ്ഡ് ഉം സൂപ്പര്‍ ഓപ്ഷണല്‍ വിന്നര്‍ സൈഡ് അവാര്‍ഡിനും സിയന്‍ അര്‍ഹയായി. ഒപ്പം ക്യാഷ് പ്രൈസും ലഭിച്ചു. അടുത്തമാസം ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന സിയാന്‍, മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ യൂ.കെയെ പ്രതിനിധീകരിക്കും.

നൃത്തവും, ഡിസൈനിങ്ങും, മോഡലിങ്ങും ഈ കൊച്ചുമിടുക്കിയുടെ ഹരമാണ്. ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവെന്റുകളാണ് കുറിക്കപ്പെട്ടത്. മെട്രോ മലയാളം ടി.വിയുടെ ഭാഗം കൂടിയായ ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രസ്മിയുടെയും മകളായ സിയന്‍ യു.കെയില്‍ ഗ്ലോസ്റ്ററില്‍ സൈന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വയ്ക്കുന്ന രീതി ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ അനാവശ്യ നോട്ടങ്ങള്‍ ഒ‍ഴിവാക്കാനാണ് സ്തന വളര്‍ച്ച തടയാന്‍ കുടുംബാംഗങ്ങള്‍ പ്രാകൃതരീതി ഉപയോഗിക്കുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് വിധേയമാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. ആ‍ഴ്ചയിലൊരുക്കിലോ രണ്ടാ‍ഴ്ച കൂടുന്പോ‍ഴോ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് ക്യാന്‍സറും മറ്റ് നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പാലൂട്ടാനും വിഷമിക്കുന്നു.


ആഫ്രിക്കയിലെ ചില രാജ്യങ്ങളിലാണ് ഇത്തരത്തിലുളള ഈ പ്രാകൃതരീതി തുടര്‍ന്നുപോരുന്നത്. ബ്രസ്റ്റ് അയണിങ് എന്നാണ് ഇതിനെ യുഎന്‍ വിശേഷിപ്പിക്കുന്നത്. ബ്രസ്റ്റ് അയേണിങ്ങിന് വിധേയരാകുന്ന പെണ്‍കുട്ടികളെല്ലാം ബ്രിട്ടീഷ് പൗരത്വം ഉളള‍വരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രം 15 മുതല്‍ 20 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷൈന്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്, എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. യുകെയില്‍ മാത്രമായി ഇതുവരെ ആയിരത്തോളം പെണ്‍കുട്ടികള്‍ ബ്രസ്റ്റ് അയണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന സംഘടന പറയുന്നു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വെച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. യു.കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ്  മാറ്റുരക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യ സ്‌നേഹപരമായ പല നന്‍മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലാ ‘സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റി നടന്ന് കൊണ്ടിരിക്കുന്നു.

വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £251, £151, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോടപ്പം മല്‍സരങ്ങളോടപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യു.കെയിലുള്ള എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളെയും ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും;

Justin- 07985656204
Babu – 07730883823.

മത്സരവേദി;

David Ross Sports Village
Beeston Ln
Nottingham
NG7 2RD.

തിങ്കളാഴ്ച മുതൽ കാണാതായ അർജന്റീനൻ യുവ ഫുട്ബോൾ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നിൽക്കുമ്പോൾ എമിലിയാനോയ്ക്കു വേണ്ടിയുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യർത്ഥിച്ചു. സാലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാർത്ഥിക്കുന്നതായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നൽകിയ വിശദീകരണം. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേർണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അപകടകാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചതെന്നോ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തെ കുറിച്ചോ സലായെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ കിട്ടാനുളള സാധ്യത വളരെ കുറവാണെന്നും സലായുടെയും പൈലറ്റിന്റെയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും തിരച്ചില്‍ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു.
സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായിസംശയിക്കുന്നതായി എമിലിയാനൊ സാലയുടെ മുൻ കാമുകി ബെറെനിസ് ഷ്കെയർ ആരോപിച്ചിരുന്നു.ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശക്തിയെല്ലാം ചോർന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റിൽ കുറിച്ചു. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതിൽ കൂടുതൽ അന്വേഷണം വേണം’.– ബെറെനിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു.

ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായ്ത. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന വിജി ദേവസ്യയുടെ പിതാവ് ജോസഫ് (81) ആണ് ഇന്ന് രാവിലെ നാട്ടിൽ മരണമടഞ്ഞത്. കാര്യാമായ അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ജോസഫ് പെട്ടെന്നാണ് മരണത്തിന് കീഴടങ്ങിയത്.  വാർദ്ധക്യസഹജമായ  ബുദ്ധിമുട്ടുകൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഉണ്ടായിരുന്ന വിജിയും ഭർത്താവു തങ്കച്ചനും മരണസമയത്ത് പിതാവിന്റെ അടുക്കൽ ഉണ്ടായിരുന്നു.

കർണാടക ഉടുപ്പിക്കടുത്തുള്ള ബൈണ്ടുർ ഇടവകയിലാണ് നാളെ രാവിലെ പത്തു മണിക്ക് മൃതസംസ്ക്കാരം നടക്കുന്നത്.

രാമപുരം/കുറിഞ്ഞി:  അയർലണ്ടിലെ പ്രവാസി മലയാളികളെയും ജന്മനാടിന്റെയും നൊമ്പരമായി മാറിയ ഹെലൻ സാജുവിന്‌ കണ്ണീരോടെ ജന്മനാടിൻറെ യാത്രാമൊഴി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന  അയർലണ്ടിലുള്ള ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ(43) ശവസംസ്ക്കാര ശുശ്രൂഷകള്‍ രാമപുരത്തിനടുത്തുള്ള കുറിഞ്ഞി പള്ളിയില്‍ വച്ച് നടന്നു. ജന്മനാടിനെയും നാട്ടുകാരെയും സ്വന്തക്കാരെയും  ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാക്കിയ അകാലത്തിലെ ഹെലന്റെ മരണാനന്തര ചടങ്ങുകൾ.   ഇന്ന് കൃത്യം ഒരു മണിക്ക് തന്നെ ശവസംസ്ക്കാര ശുശ്രുഷകൾ വീട്ടിൽ ആരംഭിച്ചു. ഒന്നരമണിയോടുകൂടി വിലാപയാത്ര കുറിഞ്ഞി പള്ളിയിലേക്ക്. രണ്ടുമണിയോട് കൂടി പള്ളിയിൽ എത്തിച്ചേർന്നു. ഇടവക വികാരിയുടെ മേൽനോട്ടത്തിൽ പള്ളിയിലെ ശ്രുശ്രുഷകൾ. രണ്ടര മണിയോടെ കുറിഞ്ഞി ഇടവക ദേവാലയത്തിലെ കുടുംബ കല്ലറയിൽ ഹെലന് അന്ത്യവിശ്രമം. ഒരുപിടി മണ്ണ് അവസാനമായി ഇടുമ്പോൾ ഹെലന്റെ മൂത്ത മകനായ സച്ചിൻ പറഞ്ഞ വാക്കുകൾ തന്നെ ആ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ… ‘ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ’ പോയി… സങ്കടപ്പെടാതെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം…’ പ്രിയപ്പെട്ട ഹെലന് കണ്ണീരോടെ ജന്മനാടിന്റെ അശ്രുപൂജ. ഇരുപത്തിയഞ്ചു വർഷത്തോളമായി കുറിഞ്ഞി ഉഴുന്നാലില്‍ ചെമ്പനാനിയ്ക്കല്‍ കുടുംബവുമായി ആത്മബന്ധമുള്ള രാമപുരം വീനസ് സ്റ്റുഡിയോയുടെ ഉടമസ്ഥന്റെ വാക്കുകൾ ആരുടേയും കണ്ണ് നിറയ്ക്കുന്ന ഒന്നാണ്. ആ കുടുംബത്തിലെ എല്ലാ പരിപാടികളുടെയും ഫോട്ടോ ചെയ്തത് വീനസ് സ്റ്റുഡിയോയുടെ ഉടമയായിരുന്നു. സാജു ഹെലൻ ദമ്പതികളുടെ കുട്ടികളുടെ മാമ്മോദീസ, ആദ്യകുർബാന എന്നിവ എല്ലാം ചെയ്‌തിരുന്നു. സാജുവിന്റെയും ഹെലെൻറെയും കല്യാണത്തിന്റെ ഫോട്ടോ എടുത്തത് താൻ തന്നെയായിരുന്നു എന്നുള്ള കാര്യം ഓർത്തെടുത്തു… ഒന്ന് നിർത്തി ഹൃദയത്തിൽ തട്ടിയ നൊമ്പരത്തോടെ തുടർന്നു… ഇപ്പോൾ ഹെലന്റെ ശവസംസ്കാരവും… ജീവിതത്തിൽ ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഒരവസ്ഥ ഉണ്ടാക്കി തരല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു പോയി എന്ന് പങ്കുവച്ചപ്പോൾ തിരിച്ചുപറയാൻ വാക്കുകൾ കിട്ടാത്ത ഒരവസ്ഥ….

 

[ot-video][/ot-video]

[ot-video][/ot-video]

Related News ..‘മോനേ നിന്റെ ഒരു ഐറിഷ് ചായ’ ഉണ്ടാക്കി എനിക്ക് തരുമോ’ എന്ന് ചോദിയ്ക്കാന്‍ ഇനി എനിക്ക് എന്റെ അമ്മയില്ലല്ലോ…. എങ്കിലും ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ പോയി…. സച്ചിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ മലയാളികളും സഹപ്രവർത്തകരും 

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

പതിനൊന്നാമത് കുട്ടനാട് സംഗമം 2019 ജൂലൈ 6ന് ബര്‍ക്കിന്‍ഹെഡ്, വിരാലില്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മികവുറ്റ സംഘാടകരായ ശ്രീ റോയി മൂലംങ്കുന്നം, ജോര്‍ജ് തോട്ടുകടവില്‍, ജസി മാലിയില്‍ എന്നിവരാണ് ഈ വര്‍ഷത്തെ ജനറല്‍ കണ്‍വീനര്‍മാര്‍. യു.കെയിലെ പ്രമുഖ പ്രാദേശിക കുട്ടായ്മയായ കുട്ടനാട് സംഗമം, തങ്ങളുടെ തനതായ സംസകാരവും പൈതൃകവും വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക, ഗൃഹാതുരത്വമാര്‍ന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുക, അന്യം നിന്നും പോകുന്ന കുട്ടനാടന്‍ കലാരൂപങ്ങള്‍ പുനരാവിഷ്‌കരിക്കുക എന്ന സ്വഭാവിക ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുമപ്പുറത്തേക്ക് പതിനൊന്നാമത് കുട്ടനാട് സംഗമം കടക്കുകയാണ്.

സമാനതകളില്ലാത്ത പ്രളയമേല്‍പിച്ച കുട്ടനാടിന്റെ അതിജീവനത്തില്‍ യു.കെയിലെ കുട്ടനാട്ടുകാരുടെ പങ്ക് സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ്. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുട്ടനാട് ഫ്‌ള ഡ് മിഷന്‍-2018 വിജയകരമെന്ന് ബെര്‍ക്കിന്‍ ഹെഡില്‍ ശ്രീ റോയ് മുലംങ്കുന്നത്തിന്റെ വസതിയില്‍ കൂടിയ യോഗം വിലയിരുത്തി.

കുട്ടനാട് സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ കുട്ടനാട് സംഗമത്തിന്റെ നേതൃത്വത്തില്‍ ബോട്ട് ക്ലബുകള്‍ സംഘടിപ്പിക്കാനും പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യു.കെയിലെ കുട്ടനാട്ടുകാരുടെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി സി മ്പോസിയങ്ങള്‍ സംഘടിപ്പിക്കാനും അതിലുടെ മുന്നാംഘട്ട പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും തീരുമാനമായി. കുട്ടനാടന്‍ ഫോട്ടോഗ്രഫി മത്സരം, കുട്ടനാടിനെ പ്രതിപാദ്യമാക്കി കവിതാ രചനാ മല്‍സരം, G C S E A level പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് ക്യാഷ് അവാര്‍ഡും ട്രോഫിയും നിരവധി കലാപരിപാടികള്‍ ഉള്‍പ്പടെ കുട്ടനാട് സംഗമം മികവുറ്റതാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടീം ബര്‍ക്കിന്‍ ഹെഡ് അറിയിച്ചു.

യോഗത്തില്‍ ശ്രീ റോയി മുലംങ്കുന്നം, ജോര്‍ജ്ജ് തോട്ടു കടവ്, ജെസി മാലിയില്‍, ജിമ്മി മൂലംങ്കുന്നം, യേശുദാസ് തോട്ടുങ്കല്‍, സുബിന്‍ പെരുമ്പള്ളി, ബിജു ജോര്‍ജ്ജ്, ബെന്‍സണ്‍ മണി മുറി, രജിത് വെളിയനാട്, ജയാ റോയി, അനു ജിമ്മി, റെജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. കൂട്ടനാട് സംഗമം കുട്ടനാട് ഫ്‌ളഡ് മിഷന്‍ 2018ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിന്നി കാനാച്ചേരി, മോനിച്ചന്‍ കിഴക്കേച്ചിറ, ജോബി വെമ്പാടും തറ
എന്നിവരെ യോഗം അനുമോദിച്ചു.

ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12 ശനിയാഴ്ച സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്‌സ്‌മോട്ട് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് അഭിലാഷ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് സെന്റ് ബെനഡിക്ട് മിഷന്‍ സാള്‍ട്‌ലി ചാപ്ലയിനായ റവ.ഫാ.ടെറിന്‍ മുല്ലക്കരയാണ്. സെക്രട്ടറി ബോബന്‍ സിറിയക് സ്വാഗതവും അഭിലാഷ് ജോസ് നന്ദിയും പറഞ്ഞു.

ബിസിഎംസിയുടെ പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ബോബന്‍ സിറിയക്കും വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ജോയ് ജോണും അവതരിപ്പിച്ചു പാസാക്കി. കരോള്‍ സോങ്ങോടു കൂടി തുടങ്ങിയ പരിപാടിയില്‍ സാന്റാക്ലോസ് ആശംസകള്‍ നല്‍കിയും കേക്ക് മുറിച്ചും ക്രിസ്മസിന്റെ ഓര്‍മ പുതുക്കി. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അതിഥികളായി എത്തിയ മുന്‍ ജോണ്‍ ലൂയിസ് മാനേജിംഗ് ഡയറക്ടറും ഇപ്പോഴത്തെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയറുമായ ആന്‍ഡി ജോണ്‍ സ്ട്രീറ്റും സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് കൗണ്‍സിലറായ ഡോ.നിതീഷ് റാവത്തും സന്ദേശം നല്‍കി.

ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരവുമായി അഭിലാഷ് ജോസ് പ്രസിഡന്റായുള്ള ബിസിഎംസിയുടെ സ്വന്തം തീം സോങ് കമ്യീണിറ്റിക്കു വേണ്ടി വെല്‍കം ഡാന്‍സായി അവതരിപ്പിച്ചു. ട്രഷറര്‍ ജോയി ജോണ്‍ രചനയും ജോജി കോട്ടയം സംഗീത സംവിധാനവും നിര്‍വഹിച്ചു. പ്രിയ ജോമോന്‍, ശ്രീകാന്ത്, ജോജി കോട്ടയം, ജോമോന്‍ ജോസഫ് എന്നിവരുടെ ആലാപനവും ഒതുതുചേര്‍ന്ന ഈ തീം സോങ്ങിന് ചുക്കാന്‍ പിടിച്ചത് ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജോസഫ് ആണ്. കോറിയോഗ്രാഫി നിര്‍വഹിച്ചത് വൈസ് പ്രസിഡന്റ് ഷിജി ബിജു, യൂത്ത് ആര്‍എസ് റെപ് ആയ അനുപമ സനല്‍, സെറിന്‍ ജോസഫ്, ജോയല്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ്. ബിസിഎംസിയിലെ തന്നെ എഴുപതില്‍ പരം കലാകാരന്‍മാരും കലാകാരികളും ഒരു വേദിയില്‍ അവതരിപ്പിച്ചതിന് പിന്നില്‍ നിരവധി ആളുകളുടെ കഠിനാധ്വാനവും പരിശീലനവും ഈ തീം സോങ് അവതരണത്തിനു പിന്നിലുണ്ടായിരുന്നു.

നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായിത്തന്നെ മുന്നോട്ടു പോകുന്ന ഈ കമ്യൂണിറ്റിയിലെ കലാകാരന്‍മാരും കലാകാരികളും പ്രായഭേദമെന്യേ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ഏകോപിപ്പിച്ചത് ബിസിഎംസി സെക്രട്ടറി ബോബന്‍ സിറിയക്കും എല്‍ബര്‍ട് ജോയി, അനുപമ സനല്‍, സാജന്‍ കരുണാകരന്‍, ട്രീസ റെജി, സ്മിത സജീഷ് എന്നിവരും ചേര്‍ന്നാണ്. രുചികരമായ ഭക്ഷണവും ഏറെ ആസ്വാദ്യകരമായി.

പുതിയ കമ്മിറ്റിയംഗങ്ങളെ സഹര്‍ഷം തെരഞ്ഞെടുക്കുകയും ചെയ്തു. സോളിഹള്ളിലെ കുളിരുന്ന രാവില്‍ പരിപാടികള്‍ അവസാനിച്ചപ്പോള്‍ ആഘോഷത്തിമിര്‍പ്പില്‍ മനസുറങ്ങാതെ മലയാളികള്‍ മടങ്ങി.

ബിസിഎംസി തീം സോങ്

തീം സോങ് ഓഡിയോ: Please visit our website : www.bcmc-org.uk

Copyright © . All rights reserved