UK

രാജേഷ് ജോസഫ്

വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.

യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.

ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.

ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളാണ്.

ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്സില്‍ നിന്നും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005ല്‍ ആണ് യു.കെയില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സിസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികയായിരുന്നു.

ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്‌സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും.

കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സഹോദരിയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം.

St.Antony’s Church,
Forest Gate E7 9QB,
London.

ബർമിങ്ങാം∙ യുക്മ ദേശീയ – റീജനൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മിറ്റി 2017 ൽ അവതരിപ്പിച്ച സമ്മാന പദ്ധതിയായ “യു-ഗ്രാന്റ് ലോട്ടറി” യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ, 2018 പ്രവർത്തന വർഷത്തിലും മുൻ വർഷത്തേക്കാൾ കൂടുതൽ സമ്മാനങ്ങളുമായി വീണ്ടും യു-ഗ്രാന്റ് ലോട്ടറി യുകെ മലയാളികൾക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുക്മ നേതാക്കളും അംഗ അസോസിയേഷൻ പ്രവർത്തകരും ഭാഗഭാക്കായിരുന്നതിനാൽ മുൻ നിശ്ചയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരി 19 ന് നടത്തുന്ന യുക്മ ഫാമിലി ഫെസ്റ്റിലായിരിക്കും യു-ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് നടക്കുക.

യു-ഗ്രാന്റ് ലോട്ടറിയുടെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ സമ്മാനങ്ങളാണ് ഈ വർഷം യുകെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ ടൊയോട്ടോ ഐഗോ  കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്റ് ലോട്ടറിയുടെ ഈ വർഷത്തെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനമായി പതിനാറ് ഗ്രാം സ്വർണ്ണ നാണയവും മൂന്നാം സമ്മാനമായി എട്ടു ഗ്രാം സ്വർണ്ണ നാണയവും  നാലാം സമ്മാനമായി നാലു ഗ്രാം സ്വർണ്ണ നാണയവും അഞ്ചാം സമ്മാനമായി രണ്ട് ഗ്രാം സ്വർണ്ണ നാണയവും നൽകപ്പെടുന്നു.  യു കെ യിലെ പ്രബല മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യു- ഗ്രാൻറ് ലോട്ടറിയുടെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യു- ഗ്രാൻറ് ലോട്ടറിയിലൂടെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ 50 ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. റീജിയണൽ പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജനൽ നേതൃത്വങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാകുമെന്നതിൽ സംശയമില്ല. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ യുക്മ അംഗ അസ്സോസിയേഷനുകൾക്കും യു- ഗ്രാൻറ് ലോട്ടറി നല്ലൊരു സ്രോതസ്സാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ്, റീജനൽ- അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും കൃത്യമായ തയാറെടുപ്പുകളോടെ യു- ഗ്രാൻറ് ലോട്ടറി വിൽപ്പനയുമായി ഈ വർഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു കെ മലയാളികൾക്കിടയിൽ യു-ഗ്രാന്റ് ലോട്ടറിക്ക് ഈ വർഷം കൂടുതൽ  സ്വീകാര്യതയുണ്ടാക്കും എന്നതിൽ സംശയമില്ല.

യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗീകമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യു- ഗ്രാൻറ് ലോട്ടറിയിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പറഞ്ഞു. ഒപ്പം യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്റ് ലോട്ടറിയിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ്, യു- ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അലക്സ് വർഗീസ്,  റീജിയണൽ പ്രസിഡന്റുമാർ, ദേശീയ- റീജിയണൽ ഭാരവാഹികൾ തുടങ്ങിയവരടങ്ങുന്ന സമിതി പദ്ധതിയുടെ പുരോഗതി വിലയിരുത്തി വരുന്നു. യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യ ഘട്ട വിൽപ്പന ഒക്റ്റോബർ അവസാനം യുക്മ റീജിയണൽ-ദേശീയ കലാമേളകളോടെ അവസാനിപ്പിക്കാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. അംഗ അസോസിയേഷനുകളുടെ ക്രിസ്മസ്-പുതുവർഷാഘോഷങ്ങളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. 2019 ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ ഫാമിലി ഫെസ്റ്റിൽ വച്ചായിരിക്കും യു-ഗ്രാന്റ് ലോട്ടറി വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുക.

നവംബർ മാസം യു-ഗ്രാന്റ് നറുക്കെടുപ്പ് നടത്താനായിരുന്നു ദേശീയ കമ്മിറ്റിയുടെ മുൻ തീരുമാനം. കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയ നാളുകളിൽ, ടിക്കറ്റ് വിൽപന പോലുള്ള കാര്യങ്ങളിൽ ഇടപെടാനാവാത്തവിധം യുക്മ പ്രവർത്തകർ പിറന്ന നാടിനുവേണ്ടി തങ്ങളാലാവുംവിധം പ്രവർത്തിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് യുക്മ ഫാമിലി ഫെസ്റ്റും യു-ഗ്രാന്റ് നറുക്കെടുപ്പും ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരിയിൽ നടത്തുവാൻ ദേശീയ നിർവാഹക സമിതി യോഗം തീരുമാനിച്ചത്.

കാരൂര്‍ സോമന്‍

ഫ്രെയിമഴകില്‍ മഴയഴകായ്
കടലഴകായ്, കാടഴകായ്
കടപുഴകും കണ്‍നിറയും
മഴയഴകായ് ഫ്രെയിമഴകില്‍

മഴത്തോണിയില്‍ മഴപ്രാവായ്
മഴയുണരും മധുവിധുവില്‍
മഴയൊരു വഴിയായ്, വഴിയൊരു
വിധിയായ്, മഴക്കാറിലഴകായ്

മഴത്തെന്നലിന്‍ മധുമഞ്ചലില്‍
മഴത്തേനിന്‍ മധുനുകരാന്‍
മഴക്കുറുകലിന്‍ മരത്തോണിയില്‍
മഴയഴകില്‍ ചിമിഴഴകായ്

മഴയുണര്‍വില്‍ മഞ്ഞലിവില്‍
മഴപാട്ടിന്‍ മലര്‍പ്പൊടിയില്‍
മഴയിതളില്‍ മഴയെഴുതിയ
മഴത്തുള്ളിപ്പോല്‍ നിറയഴകായ്

അഴകായ് പൊടിയുമീമഴക്കാറില്‍
മഴതന്ത്രികള്‍ മഴ നനയവേ
മഴയീറന്‍ മലഞ്ചെരുവില്‍
മഴയറിഞ്ഞ് മഴയഴകായ്

ഏഴഴകിന്‍ മഴച്ചുണ്ടിലാറാടി നിന്‍
കരള്‍ക്കോണില്‍ മഴവീണയില്‍
മലര്‍പ്പാട്ടിന്‍ മഴച്ചീന്തിന്‍ മണിയറയില്‍
മഴയഴകായ് ഫ്രെയിമഴകായ് മഴ…ഴ..ഴ..

വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]

ഫെയിസ്ബുക്ക് കൂട്ടായ്മയായ ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത്തെ സിനിമ മഴയ്ക്ക് മുന്നെയിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. വരികള്‍ രചിച്ചത് കട്ടപ്പന കാല്‍വരി മൗണ്ട് സ്വദേശിയും യുവപ്രതിഭയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ സച്ചിന്‍ ബാലു ആണ്. ആലാപനം ശ്രീറാം. കെ. ദാസ്. സിനിമ സംവിധാനം രഞ്ജിത് പൂമുറ്റം.

വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

മഴ …. മഴ… മഴ… മഴ… മഴ…
പൊടിമഴ…പുതുമഴ… നറുമഴ… നിറമഴ
മഴ… മഴ… മഴ…മഴ…

മഴയൊരു നിറവായ് നിറയുന്നു….
മഴയൊരു കുളിരായ് പൊഴിയുന്നു…

മഴയറിയാതെ മഴയോടലിയാം
വഴിയറിയാതെ വഴിയേ അലയാം

മഴയുടെ കൂടെ കൂടണയാം…
മഴയോടൊപ്പം വീടണയാം…

മഴയൊരു വഴിയായ് പൊഴിയുന്നു…
വഴിയൊരു പുഴയായ് ഒഴുകുന്നു…
പുഴയൊരു കടലായ് ചേരുന്നു…
കടലൊരു കനലായ് എരിയുന്നു…
കടലൊരു കനവായ് ഉയരുന്നു…

കടലായ്… കനലായ്… കനവായ്… കാറായ്… മഴയായ്… വഴിയായ്… പുഴയായ്… കടലായ്… കനലായ്… കനവായ്… കാറായ്… മഴയായ്.

രചന : ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍.

ഗാനരചയിതാവ് ജോഷി സെബാസ്റ്റിന്‍ എന്ന യുവപ്രതിഭയെ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് വിളിക്കാം:

മൊബൈല്‍ നമ്പര്‍: 7025375847, 9496226485. വാട്ട്‌സ് അപ്പ് നമ്പര്‍: 7025375847.

ഹോളിഡേ പ്ലാനിംഗ് ഒരു തലവേദന പിടിച്ച അനുഭവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫ്‌ളൈറ്റ് ടിക്കറ്റും താമസവു വെവ്വേറെ ക്രമീകരിക്കേണ്ടി വരികയാണെങ്കില്‍ ചെലവിനെക്കുറിച്ചുള്ള ടെന്‍ഷന്‍ കൂടും. എന്നാല്‍ വിദേശത്തേക്ക് ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് ഈ ടെന്‍ഷനൊന്നും ഇല്ലാതെ വളരെ ചെലവു കുറഞ്ഞ യാത്ര സാധ്യമാക്കാമെന്ന് ഒരു പുതിയ വെബ്‌സൈറ്റ് വാഗ്ദാനം നല്‍കുന്നു. വീക്കെന്‍ഡ് ഡോട്ട്‌കോം എന്ന സൈറ്റാണ് യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമുള്ള ചെലവു കുറഞ്ഞതും എന്നാല്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതുമായ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്‍കുന്നത്. ഈ സൈറ്റ് ബാര്‍ഗെയിനിംഗ് രീതിയിലൂടെയാണ് ഡീലുകള്‍ നല്‍കുന്നത്. ഇപ്രകാരം ഒരാള്‍ക്ക് ടിക്കറ്റും താമസവുമുള്‍പ്പെടെ 57 പൗണ്ട് വരെ മാത്രം ചെലവാകുന്ന ഡീലുകള്‍ ഈ സൈറ്റ് നല്‍കുന്നു. ഇതിന്റെ മൊബൈല്‍ ആപ്പും ലഭ്യമാണ്.

ഒന്നിലേറെ സൈറ്റുകളിലൂടെ കയറിയിറങ്ങി ബുദ്ധിമുട്ടാതെ ഹോളിഡേ യാത്രകള്‍ എളുപ്പത്തിലാക്കാന്‍ ഈ സൈറ്റ് നിങ്ങളെ സഹായിക്കും. വ്യത്യസ്ത പ്രൊവൈഡര്‍മാരുടെ ഓഫറുകള്‍ നിരവധി തവണ പരിശോധിച്ച്, അതില്‍ നിങ്ങള്‍ക്കു ചേര്‍ന്ന ഫ്‌ളൈറ്റും ഹോട്ടല്‍ ഓഫറുകളും എത്തിച്ചു തരികയാണ് ഇതിന്റെ അല്‍ഗോരിതം ചെയ്യുന്നത്. ട്രാവല്‍ എക്‌സ്‌പെര്‍ട്ടുകളാണ് ഈ സൈറ്റിനു പിന്നില്‍ ലക്ഷ്യങ്ങളിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളും ത്രീസ്റ്റാര്‍ വരെ നിലവാരമുള്ള മികച്ച ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഏറ്റവും ചുരുങ്ങിയത് രണ്ടു രാത്രി വരെയുള്ള താമസ സൗകര്യമാണ് ഇതില്‍ ലഭിക്കുക.

നോര്‍ത്തേണ്‍ പോളണ്ടിലെ ബൈഗോഷ് എന്ന പ്രദേശമാണ് സൈറ്റില്‍ ഏറ്റവും ചെലവു കുറഞ്ഞ ഹോളിഡേ ഡെസ്റ്റിനേഷന്‍. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നീളുന്ന രണ്ടു രാത്രി താമസവും ഫ്‌ളൈറ്റ് ടിക്കറ്റും ഉള്‍പ്പെടെ വെറും 57 പൗണ്ടാണ് ഇവിടേക്ക് ഒരാള്‍ക്ക് നല്‍കേണ്ടി വരിക. ലണ്ടനില്‍ നിന്ന് ലൂട്ടനിലേക്കുള്ള ഫ്‌ളൈറ്റാണ് ഏറ്റവും ചെലവു കുറഞ്ഞ ഫ്‌ളൈറ്റ് എന്ന് അറിയപ്പെടുന്നത്.

സൗത്താംപ്ടൺ∙ ഒക്ടോബർ 6 ശനിയാഴ്ച യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണൽ കലാമേള സൗതാംപ്ടണിൽ ഒക്ടോബർ ആറിന് അരങ്ങേറും. 24 അസോസിയേഷനുകളുമായി യുക്മയിലെ ഏറ്റവും വലിയ റീജിയനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ. സൗത്താംപ്ടൺ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് കലാമേള അരങ്ങേറുന്നത്.

കലാമേള രക്ഷാധികാരി: റോജിമോൻ വർഗീസ്, ചെയർമാൻ: ലാലു ആന്റണി, വൈസ് ചെയർമാൻ: മാക്സി അഗസ്റ്റിൻ, ജോമോൻ കുന്നേൽ, ജനറൽ കൺവീനർ: അജിത് വെൺമണി, ഫിനാൻസ് കൺട്രോളർ: അനിൽ വർഗീസ്, കലാമേള കോർഡിനേറ്റർ: മാത്യു വര്ഗീസ്, റിവ്യൂ കമ്മറ്റി: റോജിമോൻ വർഗീസ് , ലാലു ആന്റണി, അജിത് വെൺമണി, അനിൽ വർഗീസ്, ജോമോൻ കുന്നേൽ

ഓഫിസ്‌ ഇൻ ചാർജ്: ജോസ് പി.എം. മുരളി കൃഷ്ണൻ, ഓഫിസ് സഹായികൾ: ബിനു ജോസ്, ബിബിൻ എബ്രഹാം, സാം തോമസ്, ബെർവിൻ ബാബു

പ്രോഗ്രാം കോഓർഡിനേറ്റർസ്: മനോജ് പിള്ള, ജേക്കബ് കോയിപ്പള്ളി, അജു എബ്രഹാം, എബി സെബാസ്റ്റ്യൻ. അഡ്വൈസറി കമ്മറ്റി: വർഗീസ് ജോൺ, ഷാജി തോമസ്, ടോമി തോമസ്, ഫസ്റ്റ് എയ്ഡ്: സജിലി ബിജു, ഷൈബി ജേക്കബ്, ഷീന മന്മഥൻ.

കലാമേള നടക്കുന്ന വേദിയുടെ വിലാസം :

Regent Park Community College,

King Edward Avenue,

Southampton.

SO16 4GH

കവൻട്രി∙ യുകെകെസിഎ കഴിഞ്ഞ ദിവസം നടത്തിയ കായിക മാമാങ്കത്തിൽ വിജയക്കൊടി പാറിച്ച്  കവൻട്രി ആൻഡ് വാർവിക്ഷയർ  യുണിറ്റ്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും  ഫീനിക്സ് പക്ഷിയെപ്പോലെ മിന്നുന്ന വിജയ തേരോട്ടത്തിൽ ആരാധകരുടെയും കാണികളുടെയും മത്സരത്തിനിറങ്ങിയ സഹ കായിക താരങ്ങളുടെയും അഭിനന്ദന പ്രവാഹങ്ങളും നിലക്കാത്ത കയ്യടികളുമായി ചാംപ്യൻ പട്ടത്തിന്റെ സുവർണ്ണ കാന്തിയിൽ മിന്നി നിൽക്കുകയാണ് കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റ് .

ചരിത്രത്തിലാദ്യമായി വടംവലിയിൽ ഹാട്രിക്ക് എന്നത് യുകെകെസിഎയിൽ കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിന്റെ സ്വകാര്യ അഹങ്കാരമായി എക്കാലവും നിലകൊള്ളും ചരിത്രത്തോടൊപ്പം യൂണിറ്റ് എന്ന നിലയിൽ യൂണിറ്റിന് നേതൃത്വം നൽകുന്നവരുടെ ആത്മനിർവൃതിയുടെ അനർഘനിമിഷങ്ങൾ കൂടിയായിരുന്നു കായികമേളയിൽ കവൻട്രി ആൻഡ് വാർവിക്ഷയർ നേടിയെടുത്ത മികച്ച വിജയം. യൂണിറ്റ് പ്രസിഡന്റ് ജോബി അബ്രാഹം  മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു അതോടൊപ്പം 72 പോയിന്റോടെ ഓവർ ഓൾ ചാംപ്യൻഷിപ്പ് നേടാനായത് യൂണിറ്റിന്റെ ഒത്തൊരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമാണെന്നും അഭിപ്രായപ്പെട്ടു.

വടംവലി മത്സരത്തിൽ ക്യാപ്റ്റൻ ബാബു അബ്രാഹം കളപ്പുരക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പരിശീലനം കൊണ്ട് മാത്രമാണ് ഹാട്രിക് ചരിത്രത്തിലേക്ക് ന ടന്നുകയറിയത് എന്ന യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു മുപ്രാപ്പള്ളി  അഭിപ്രായപ്പെട്ടു. വടംവലി അംഗങ്ങളായ ബാബു അബ്രാഹം , ഷിജോ ,ഫെബിൻ ബിനോയ്  ,ജിബിൾ ,ബിനു മുപ്രാപ്പള്ളി , അമൽ ,ടോം മോൻസി ,ടോണി സജി  എന്നിവർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.

യൂണിറ്റ് ട്രഷറർ ജിന്റോ  സൈമൺ, ശ്രീമതി ബിനി ജയനും , സിബിൾ ,മരിയ സിബിൾ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ആദ്യമായി നടന്ന സ്ത്രീകളുടെ വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി കവൻട്രിആൻഡ് വാർവിക്ഷയർ യൂണിറ്റ്ശ്രീ ഇരട്ടി മധുരമാണ് ലഭിച്ചത് ശ്രിമതി സിബിയ ബിബിന്റെ  നേതൃത്വത്തിൽ ഇറങ്ങിയ വടം വലി ടീമിൽ  സിബിയയോടൊപ്പം ഷിനു  ജോബി, ജൂലി ബിനു ,ബീന ബാബു ,ബിനീത ഷിജോ  ഫെമിന സിബിൾ ,ബിനി ജയൻ എന്നിവരുടെ ടീമായിരുന്നു വടംവലിയിൽ വെന്നിക്കൊടി പാറിച്ചത്  .കവൻട്രി ആൻഡ് വാർവിക്ഷയർ നേടിയ വിജയ ആഘോഷങ്ങൾക്കും വിജയികളെ അനുമോദിക്കുവാനും വേണ്ടി  സെപ്റ്റംബർ 30 ഞായറാഴ്ച വൈകിട്ട് ആറുമണി മുതൽ അനുമോദന സമ്മേളനം  നടക്കുകയും അതിലേക്ക് എല്ലാ യൂണിറ്റ് അംഗങ്ങളെയും ഹാർദ്ദവമായി ക്ഷണിക്കുകയും ചെയ്യുവാൻ ഈ അവസരം ഉപയോഗിക്കുകയാണ് .

കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റ് പ്രസിഡന്റ് ജോബി അബ്രാഹം, സെക്രട്ടറി ബിനു മുപ്രാ പ്പള്ളി യുകെകെസിഎ വൈസ് പ്രസിഡന്റ് ബിബിൻ പണ്ടാരശ്ശേരിൽ   വൈസ് പ്രസിഡന്റ് ബിനോയ് അബ്രാഹം ജോയിന്റ്  സെക്രട്ടറി അഹിൽ ജോണി ജോയിന്റ് ട്രഷറർ ജിജോ റീജിയണൽ  കോർഡിനേറ്റർ ബാബു അബ്രാഹം  അഡ്വൈസ്‌ഴ്‌സ്‌ മോൻസി.സോജി  പ്രോഗ്രാം കോർഡിനേറ്റർ ആയ ബിനോയ് മൈക്കിൾ ജൂലി ബിനു കെ സി വൈ ൽ  ഡയറക്ടർ മെറീന ജോണി റോമൻസ് റെപ്രെസെന്ററ്റീവ്  ജൂ ബി മോൻസി ബീന ബാബു ഏരിയ  കോർഡിനേറ്ററായ സ്റ്റീഫൻ പുതുക്കുളങ്ങര ജയൻ മുപ്രാപ്പള്ളി  എന്നിവരുടെ ചിട്ടയായ പരിശ്രമ ഫലമായാണ് യൂണിറ്റ് ഈ മികച്ച നേട്ടം കൈവരിച്ചത്.

ലണ്ടന്‍: ഈ ഓണക്കാലത്ത് കേരളം നേരിട്ട പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ കേരളാ വെള്ളപ്പൊക്ക ദുരിതാശ്വാസ ധനശേഖരണാര്‍ത്ഥം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.

വിശിഷ്ട അതിഥിയായി എത്തുന്നത് നമുക്കേവര്‍ക്കും സുപരിചിതനായ നമ്മുടെ കേരളത്തിന്റെ സ്വന്തം കളക്ടര്‍ ആയിരുന്ന ശ്രീ രാജമാണിക്ക്യം I.A.S, അദ്ദേഹത്തിനോടൊപ്പം ക്രോയ്‌ഡോണ്‍ Ex-Mayor ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, എന്നിങ്ങനെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വൃക്തികള്‍ പങ്കെടുക്കുന്നതാണ്.

വൈകിട്ട് 5:00 മുതല്‍ പ്രത്യേക ഭജന, സര്‍വ്വൈശ്വര്യ പൂജ (മുരളി അയ്യരുടെ നേതൃത്വത്തില്‍), ദീപാരാധന, ഓണസദ്യ എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. സര്‍വ്വൈശ്വര്യ പൂജയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ ദയവായി വിളക്ക് പൂവ് തട്ടം ഇവ കൊണ്ടുവരേണ്ടതാണ്. ഓണസദ്യയില്‍ കൂടി സമാഹരിക്കുന്ന തുക പ്രളയകെടുതി അനുഭവിച്ച നമ്മുടെ നാടിനെ ഒരുകൈത്താങ്ങായി നല്‍കുന്നതാണ്.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഭഗവദ്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ് അറിയിക്കുകയുണ്ടായി

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue:

West Thornton Community Centre,
731-735, London Road, Thornton Heath,
Croydon CR7 6AU

ലെസ്റ്ററില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്. ഫ്ലോറിലും ടില്ലിലും പ്രവര്‍ത്തി പരിചയമുള്ള സത്യസന്ധരായവര്‍ക്ക് മുന്‍ഗണന. ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് ആവശ്യമാണ്‌. ഇന്റര്‍വ്യൂവില്‍ വിജയിച്ചാല്‍ മുന്‍പരിചയമില്ലാത്തവരെയും ആവശ്യമായ ട്രെയിനിംഗ് നല്‍കി നിയമിക്കുന്നതാണ്.

താത്പര്യമുള്ളവര്‍ 07766721483 എന്ന നമ്പറില്‍ കോണ്‍ടാക്റ്റ്‌ ചെയ്യുക.

Copyright © . All rights reserved