യു.കെയിലെ എ ലെവല്‍ പരീക്ഷകളുടെ ഫലം പുറത്തു വന്നതോടുകൂടി മലയാളി വിജയത്തിന്റെ വാര്‍ത്തകളാണ് എവിടെയും. കേരളത്തെ പിടിച്ചുലച്ച പ്രകൃതിക്ഷോഭത്തിന്റെ വാര്‍ത്തകളില്‍ പല വിജയഗാഥകളും മുങ്ങിപ്പോയെങ്കിലും ഇത്തരത്തില്‍ മികച്ചു നില്‍ക്കുന്ന വിജയാണ് പോര്‍ട് മൗത്തിനടുത്തുള്ള ഹാവന്റില്‍ നിന്നുള്ള അലീനാ ജേക്കബിന് പറയാനുള്ളത്. തെരഞ്ഞെടുത്ത മൂന്ന് വിഷയങ്ങളില്‍ എ സ്റ്റാര്‍ കരസ്ഥമാക്കിയാണ് അലീനാ ജേക്കബ് എ ലെവല്‍ പരീക്ഷയില്‍ തിളങ്ങിയത്.
മാത്‌സ്, ഇക്കണോമിക്‌സ്, സൈക്കോളജി വിഷയങ്ങളിലാണ് അലീനയ്ക്ക് എ സ്റ്റാര്‍ ലഭിച്ചിരിക്കുന്നത്. ഇഷ്ട വിഷയമായ സാമ്പത്തിക ശാസ്ത്രത്തില്‍ ബാത് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകാനാണ് അലീനയുടെ ഭാവി തീരുമാനം.
അലീനയുടെ മാതാപിതാക്കളായ ജേക്കബ് ചെറിയാനും, ഷൈസി ജേക്കബും മകളുടെ ഉന്നതവിജയത്തിന്റെ സന്തോഷത്തിലാണ്. ജോക്കബ് ചെറിയാന്റെ സ്വദേശം പിറവമാണ്. ഷൈസി മൂവാറ്റുപുളക്കടുത്തുള്ള വാളകം സ്വദേശിനിയാണ്. ഏക സഹോദരി അനിറ്റാ ജേക്കബ് എ ലെവല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
കഠിനാദ്ധ്വാനവും സിലബസ് ശരിയായ രീതിയില്‍ മനസിലാക്കിയുള്ള പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുമാണ് അലീന ജേക്കബിന്റെ വിജയത്തിന് കാരണമായത്. ഇഷ്ടപ്പടുന്നതും ആസ്വദിക്കുന്നതുമായ വിഷയങ്ങളുടെ തെരഞ്ഞെടുപ്പും കഠിദ്ധ്വാനത്തിന്റെ ആവശ്യകതയുമാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി അലീനയ്ക്ക് നല്‍കാനുള്ള ടിപ്‌സ്.
സമാനതകള്‍ ഇല്ലാത്ത ദുരന്തത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ ഒരു കൈത്താങ്ങായി കെ.സി.എ റെഡ്ഡിച്ച് (KCA Redditch) ഈ വര്‍ഷത്തെ ഓണാഘോഷം വേണ്ടെന്നു ഐക്യകണ്‌ഠേന തീരുമാനിച്ചു. തീരുമാനം എടുത്ത ഒറ്റ രാത്രികൊണ്ട് 2000 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇനിയും പലരും കൂടുതല്‍ തുക തരുവാന്‍ സന്നദ്ധരായിട്ടുണ്ട്. ഇതില്‍ പ്രത്യേകം അഭിനന്ദിക്കേണ്ട പലയാളുകളും ഉണ്ട്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തുകയാണ് അവര്‍ നല്‍കിയത്. ധനവാനും ദരിദ്രനും ഒരേ അഭയാര്‍ത്ഥി ക്യാംപുകളില്‍ ഒരു കൂരയ്ക്കു താഴേ കഴിയുമ്പോള്‍ ഒന്നു നമ്മുക്കു മനസിലാക്കാം പ്രകൃതി ഒന്നാഞ്ഞ് തുമ്മിയാല്‍ ഒലിച്ചു പോകാനുള്ളതേയുള്ളു നമ്മള്‍ കെട്ടി പടുത്തുണ്ടാക്കുന്ന സമ്പാദ്യങ്ങളെല്ലാം!
ഇപ്പോള്‍ ജാതി ഇല്ല, മതം ഇല്ല, വര്‍ണ്ണ രാഷ്ട്രീയം ഇല്ല, സ്റ്റാറ്റസ് ഇല്ല, പ്രകൃതി ശാന്തമായാല്‍ മാത്രം മതി. അതിനു വേണ്ടി പള്ളിയില്‍ അഭയാര്‍ത്ഥി ക്യാംപ് ഒരുക്കുന്ന പള്ളി കമ്മറ്റി, ദേവാലയങ്ങള്‍ സര്‍ക്കാരിനു വിട്ടുനല്‍കി ക്രൈസ്തവ സഭകള്‍, ഭണ്ഡാരം പൊളിച്ചു ഭുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍ക്കുന്ന ക്ഷേത്രകമ്മറ്റികള്‍, കണ്ണില്‍ എണ്ണ ഒഴിച്ചു സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഭക്ഷണ സാധനങ്ങളും അത്യാവശ്യ ജീവോപകരണങ്ങളും സംഘടിപ്പിച്ച് സൗധ സംഘടനകള്‍, ദുരന്തമുഖത്ത് നിന്നും അഭയാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ച് വീട്ടുകാര്‍, അഭിപ്രായ വിത്യാസം ഇല്ലാതെ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും, ഉറങ്ങാതിരുന്നു രക്ഷാപ്രവത്തനം നടത്തുന്ന സൈന്യവും തീരദേശ സഹോദരങ്ങളും, മൂന്നേമുക്കാല്‍ കോടി ശരീരവും ഒരേ മനസുമായി കേരളം.
ഈ ദൂരതത്തെ നമ്മുക്ക് അതിജീവിക്കണം അതിനാല്‍ നമ്മളാല്‍ കഴിയുന്ന കൈത്താങ്ങ് നമ്മുക്ക് മുഖ്യമന്ത്രിയുടെ ഒുരിതാശ്വാസ ഫണ്ടിലേക്ക് കെ.സി.എ റെഡ്ഡിച്ച് കൊടുക്കുവാന്‍ തീരുമാനിച്ചു.
ടോം ജോസ് തടിയംപാട്
യു.കെയിലെ റെക്‌സാമില്‍ താമസിക്കുന്ന ഇടുക്കി എന്‍ര്‍ സിറ്റി സ്വദേശി സന്ധൃ ഷിബുവിന്റെ പിതാവ് പെരുമ്പെല്‍ വീട്ടില്‍ സൈമണ്‍ 62 (ചുമ്മാര്‍)ന്റെ ശവസംകാരം ഞായറാഴ്ച 11.30ന് രാജാക്കാട് എന്‍ര്‍സിറ്റി സൈന്റ് മേരിസ് പള്ളിയില്‍ വെച്ച് നടക്കും. കഴിഞ്ഞ വൃാഴാഴ്ച രാവിലെ ശ്വസകോശ സംബന്ധമായ അസുഖം മൂലം കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ സന്ധ്യ റെക്‌സാമില്‍നിന്നും നാട്ടിലെത്തിയിട്ടുണ്ട്. പരേതന് മൂന്നു മക്കളാണ് മറ്റു രണ്ടുപേര്‍ സഹിഷ് സൈമണ്‍, സൗമ്യ ഷിബു എന്നിവരാണ്. അവര്‍ രണ്ടും മസ്‌ക്കറ്റിലാണ് അവരും വിവരമറിഞ്ഞു ഇന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയുടെ ആദരാഞ്ജലികള്‍.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആദ്യമായി നടത്തിയ ചാരിറ്റി 2004ല്‍ നടന്ന സുനാമിക്കു വേണ്ടിയായിരുന്നു അന്ന് വീടുകളില്‍ കയറിയിറങ്ങി ചെക്കുകള്‍ ശേഖരിച്ചു 1100 പൗണ്ട് പിരിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നല്‍കി. ഇന്നു കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി പിരിക്കുന്നു സഹായിക്കുക.
ഓണം ചാരിറ്റിയോടൊപ്പം മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കു സംഭാവന നല്‍കുന്നതിനു വേണ്ടികൂടിയും നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1466 പൗണ്ട് ലഭിച്ചു. ലഭിക്കുന്ന തുകയില്‍ നിന്നും 50000 രൂപ വീതം മുന്‍പ് പറഞ്ഞിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാനും. ബാക്കി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ്: 07708181997, ടോം ജോസ് തടിയംപാട്: 07859060320, സജി തോമസ്: 07803276626.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കണമെങ്കില്‍ ഏതു ഡിഗ്രികളാണ് എടുക്കേണ്ടത് എന്നത് എ ലെവല്‍ പരീക്ഷാഫലം പുറത്തു വന്നതോടെ കുട്ടികള്‍ നേരുടന്ന പ്രധാന ചോദ്യമാണ്. നിയമത്തിലും ഇക്കണോമിക്‌സിലും ഓക്‌സ്‌ഫോര്‍ഡ്, അല്ലെങ്കില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുക്കുക എന്നതായിരിക്കും ആരും ആഗ്രഹിക്കുക. വലിയ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എടുക്കുന്ന ബിരുദങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ലഭിക്കാന്‍ ഉപകരിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത്ര പേരുകേട്ടിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡിഗ്രികളും മികച്ച ജോലികള്‍ നേടാന്‍ നിങ്ങളെ സഹായിക്കും.
എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് ഡിഗ്രികളാണ് ഇത്തരത്തില്‍ നിലവധി യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്നത്. ഓക്‌സ്ബ്രിജ്ഡ്, റസല്‍ ഗ്രൂപ്പ് കോഴ്‌സുകളാണ് മികച്ച ജോലികള്‍ നല്‍കുന്നത്. ജോബ് മാര്‍ക്കറ്റ് റാങ്കിംഗില്‍ അഞ്ചു വര്‍ഷമാണ് ഇവ തന്നെയാണ് മുന്‍പന്തിയിയിലുള്ളത്. കേബ്രിഡ്ജില്‍ ഇക്കണോമിക്‌സ് ഡിഗ്രി നേടിയവര്‍ 68,600 പൗണ്ട് മുതലാണ് ശമ്പളമായി വാങ്ങുന്നത്. അതേസമയം ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിസിനസ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് പഠിച്ചവര്‍ 67,200 പൗണ്ട് മുതല്‍ വാങ്ങുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇക്കണോമിക്‌സ് ഡിഗ്രിയെടുത്തവര്‍ 60,000 പൗണ്ടിനു മേല്‍ ശമ്പളം വാങ്ങുന്നുണ്ട്.
വന്‍ ശമ്പളം ലഭിക്കുന്ന കോഴ്‌സുകള്‍ നല്‍കുന്ന ചെറിയ സ്ഥാപനങ്ങളില്‍ ഹാവറിംഗ് കോളേജ് ഓഫ് ഫര്‍ദര്‍ ആന്‍ഡ് ഹയര്‍ എഡ്യുക്കേഷന്‍ പോലുള്ള സ്ഥാപനങ്ങളുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ കണക്കുകള്‍ പറയുന്നു. ഇവിടുത്തെ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്നത് ഏറ്റവും വലിയ ശരാശറി സാലറിയാണ്. 2014-15ല്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ കോഴ്‌സ് ചെയ്തത്. ഇവര്‍ക്ക് 2015-16ല്‍ 43200 പൗണ്ടാണ് ശമ്പളമായി ലഭിച്ചത്. ഇംപീരിയല്‍ കോളേജ് ലണ്ടനിലെ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കാണ് ഈയിനത്തില്‍ രണ്ടാം സ്ഥാനം.
ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് മെഡിക്കല്‍ ബിരുദധാരികള്‍ക്കാണ്. എന്നാല്‍ ചില ഇക്കണോമിക്‌സ്, ബിസിനസ് കോഴ്‌സുകള്‍ക്ക് അതിലും മികച്ച ശമ്പളം വാങ്ങി നല്‍കാന്‍ കഴിയും. വിവിധ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ തേടുന്നവര്‍ക്ക് താരതമ്യ പഠനം നടത്തി അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷനാണ് ഈ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും 45 സഹപ്രവര്‍ത്തകരുടെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ നിന്ന് രാജിവെച്ച ക്യാന്‍സര്‍ വിദഗ്ദ്ധയ്ക്ക് വെല്‍കം ട്രസ്റ്റിന്റെ ഗ്രാന്റ് നഷ്ടമായി. 3.5 മില്യണ്‍ പൗണ്ടിന്റെ ഗ്രാന്റാണ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യന്‍ വംശജയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് ഗവേഷക നസ്‌നീന്‍ റഹ്മാനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. പ്രൊഫസര്‍ നസ്‌നീന് നല്‍കി വരുന്ന ഗ്രാന്റ് പിന്‍വലിക്കുകയാണെന്ന് വെല്‍ക്കം ട്രസ്റ്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ പുതിയ പോളിസി പ്രകാരമാണ് നടപടി. സ്ഥാപനത്തിന്റെ നടപടിയോട് നസ്‌നീന്‍ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം പ്രൊഫസര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്.
സഹപ്രവര്‍ത്തകരോട് ശത്രുതാപരമായും അപമര്യാദയോടെയും പെരുമാറുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. നസ്നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇത് കണക്കിലെടുത്താണ് ഗ്രാന്റ് നിര്‍ത്തലാക്കാന്‍ വെല്‍ക്കം ട്രസ്റ്റ് തീരുമാനിച്ചതെന്നാണ് വിവരം. രോഗങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.
ന്യൂസ് ഡെസ്ക്
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം 19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ടോം ജോസ് തടിയംപാട്
ഇന്നലെ പുറത്തുവന്ന എ ലെവല്‍ പരിക്ഷയില്‍ ഉന്നതമായ വിജയം നേടി ജിലി ജിസണും, ഐലിന്‍ ആന്റോയും യു.കെയിലെ രണ്ടു പ്രസിദ്ധമായ യുണിവേവഴ്‌സിറ്റികളില്‍ മെഡിസിന് പ്രവേശനവും നേടി. യു.കെയിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്ന ജിസണ്‍-പൊളി ദമ്പതികളുടെ മകള്‍ ജിലി ജിസണ്‍ യു.കെയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറി.
ഇന്ന് പ്രസിദ്ധീകരിച്ച എ ലെവല്‍ ഫലം പുറത്തുവന്നപ്പോള്‍ ജിലി ജിസണ്‍ന്റെ കുടുംബത്തില്‍ സന്തോഷം നിറയുകയാണുണ്ടായത്. സയന്‍സ്, കണക്ക്, കെമിസ്ട്രി എന്നി മൂന്നു വിഷയങ്ങളിലാണ് ജിലി എ സ്റ്റാര്‍ നേടിയാണ്. ലീഡ്‌സ് യുണിവേഴ്‌സിറ്റിയില്‍ മെഡിസിനു പ്രവേശനം നേടിയത്.
ജിസണ്‍ അങ്കമാലി മൂക്കന്നൂര്‍ മടശ്ശേരി കുടുംബംഗമാണ്. കഴിഞ്ഞ 11 വര്‍ഷമായി യു.കെയിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്നു ഇവര്‍ക്ക് രണ്ടു കുട്ടികളാണ് മൂത്തമകള്‍ ജെയിന്‍ ജിന്‍സണ്‍ ബള്‍ഗേറിയായിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് പഠിച്ചുകൊണ്ടിരിക്കുന്നു.
ലിവര്‍പൂള്‍ ബെര്‍ക്കിന് ഹെഡില്‍ താമസിക്കുന്ന ആന്റോ ജോസ്, സോഫി ആന്റോ ദമ്പതികളുടെ മകള്‍ ഐലിന്‍ ആന്റോയും എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ലണ്ടന്‍ ഇമ്പിരിയല്‍ കോളേജില്‍ മെഡിസിന് അഡ്മിഷന്‍ നേടിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു
ഇമ്പിരിയല്‍ കോളേജ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കോളേജാണ്. അയിലിന്റെ കുടുംബം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി നിന്നും യു.കെയിലെ ലിവര്‍പൂള്‍, ബെര്‍കിന്‍ഹെഡിലേക്കു കുടിയേറിയതാണ്.
ആന്റോ നാട്ടില്‍ അറിയപ്പെടുന്ന സമൂഹിക പ്രവര്‍ത്തകനും എസ്.എഫ്.ഐ നേതാവുമായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിന്റെ ഉപേദശക സമിതി അംഗവുമാണ്. അദ്ദേഹം കോടഞ്ചേരി വിളക്കുന്നേല്‍ കുടുംബംഗമാണ്.
ഹരികുമാര്‍ ഗോപാലന്‍
കേരളം മുഴുവന്‍ തകര്‍ത്തു പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നിയന്ത്രണാതീതമായി തുറന്നുവിട്ടിരിക്കുന്ന ഡാമുകളുമായി ഭീതിയുടെ നിഴലില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് സഹായം എത്തിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമ്മളെ നമ്മളാക്കിയ നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നതിനുവേണ്ടി മുഴുവന്‍ ലിമ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുള്‍പെട്ടലിലും കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ ഇടുക്കി ജില്ലാ സംഗമം നിങ്ങളോട് അപേഷിക്കുന്നു. അതുപോലെ സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കണ്‍മുമ്പില്‍ തകര്‍ന്ന കാഴ്ചകള്‍ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പില്‍ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തോടെപ്പം എല്ലാവരും കൈകോര്‍ക്കണം എന്ന് താഴ്മയേടെ അപേഷിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന ഒരു തുക ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങുംതണലും ആകട്ടെ നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ തുക തന്ന് സഹായിക്കണം.
നമ്മളിപ്പോള്‍ യുകെയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മളും ഈ ദുരന്തത്തില്‍ ഭാഗഭാക്കാകുമായിരുന്നു. നമുക്കും ഈ ദുരന്തത്തില്‍ പ്പെട്ടിരിക്കുന്നവരോട് ചേര്‍ന്നുനില്‍ക്കാം. കേരളത്തിന്റെ രക്ഷക്കായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുത്തേകാന്‍ ജാതി മത രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു. നമ്മുടെ സംഭാവനകള്‍ നേരിട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈമാറുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ ബാബു തോമസ് പറഞ്ഞു.
Idukki jilla Sangamam ACCOUNT NUMBER 93633802 –SORT CODE 207692