യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്നീന് റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്നീന് തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല് ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്നീന്. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്നീന്. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്നീന് സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്നീന് നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.
ലണ്ടന്‍: ശനിയാഴ്ച്ച ബിര്‍മിങ്ഹാമില്‍ വച്ച് നടന്ന യുക്മ നാഷണല്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മലയാളി അസോസിയേഷന് ഓഫ് സന്ദര്‍ലാന്റ് കഴിഞ്ഞ വര്‍ഷത്തെ വിജയികളായ എസ്. എം. എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് അസോസിയേഷനില്‍ നിന്ന് കിരീടം തട്ടിയെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള യുക്മ എവര്‍റോളിംഗ് ട്രോഫി നേടി. മിഡ്ലാന്റ്സ് റീജിയന്റെ കുത്തകയായിരുന്ന റീജിയണല്‍ ചാമ്പ്യന്‍ ഷിപ്പ് പട്ടവും നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്കോട്ലന്ഡ് റീജിയന് ഈ വര്‍ഷം നേടി എടുത്തുകൊണ്ട് പ്രിന്‍സ് ആല്ബിന് ട്രോഫിയില്‍ മുത്തമിട്ടു.
എഡ്മന്റണ്‍ മലയാളി അസോസിയേഷനും, എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി രണ്ടാം സ്ഥാനത്തും എത്തി ചേര്‍ന്നു. വടം വലിയുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്ത് റീജിയനും തമ്മില്‍ നടന്ന അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സൗത്ത് റീജിയന് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേടി.

യുക്മ നാഷണല്‍ പ്രസിഡന്റ് മാമന് ഫിലിപ്പ് ഉത്ഘാടനം നിര്‍വഹിച്ച ദേശിയ കായികമേള കൃത്യം 11 മണിയോടെ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടു കൂടി ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ വച്ച് യുക്മയുടെ ദശവര്‍ഷ ആഘോഷത്തിന്റെ ലോഗോ യുക്മ മുന്‍ ദേശീയ ട്രഷറര്‍ ആയിരുന്ന സിബി തോമസിന് കൈമാറി പ്രകാശനം ചെയ്തു. യുക്മയുടെ ഈ വര്‍ഷം നടക്കാന്‍ പോകുന്ന എല്ലാ പരിപാടികള്‍ക്കും ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് ശ്രീ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.
കിഡ്സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ല്യൂട്ടന്‍ കേരള അസോസിയേഷനിലെ ജേക്കബ് ജോജോ ചാംപ്യന്‍ ആയപ്പോള്‍ കിഡ്സ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിവിയ തോമസ് ബിര്‍മിംഗ്ഹാം കേരള വേദി, മിഡ്ലാന്റ്സ് റീജിയന് വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി. സബ്ജൂനിയര് വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എഡ്മണ്ടന് മലയാളി അസോസിയേഷനിലെ ഡൊമിനിക് സിജോ വ്യക്തിഗത ചാമ്പ്യന്‍ ആയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എം . എ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അനീഷ വിനു വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച കെസ്റ്റര്‍ ടോമിയും മിഡ്ലാന്റ്സ് റീജിയണിലെ എസ് എം എ സ്റ്റോക് ഓണ്‍ ട്രെന്റിലെ ഷാരോണ്‍ ടെറന്‍സ് വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയര്‍ പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും സൗത്ത് വെസ്റ്റ് റീജിയണിലെ എസ് എം എ സാലിസ്ബറിയിലെ പദ്മരാജ് എം പി ചാമ്പിയന്‍ഷിപ്പ് പട്ടം നേടി. വനിതാ വിഭാഗത്തില്‍ മാസ് സുന്ദര്‍ലാന്റിലെ ഷോജിമോള്‍ ടോം ചാമ്പ്യനായി.
അഡള്‍ട് പുരുഷ വിഭാഗത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ വില്‍ഷയര്‍ മലയാളി അസോസിയേഷനിലെ ജിബു ജോര്‍ജ് കരസ്ഥമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ സലിന സജീവ് എഡ്മണ്ടന് മലയാളീ അസോസിയേഷന് ഈസ്റ്റ് ആംഗ്ലിയ റീജിയനും കരസ്ഥമാക്കി. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ എഡ്മണ്ടന് മലയാളീ അസോസിയേഷനിലെ വര്‍ഗീസ് താഴേക്കാടന്‍ ചാമ്പ്യന്‍ ആയപ്പോള്‍ വത്സമ്മ ടോമി മാസ് സുന്ദര്‍ലാന്റ് വനിതാ വിഭാഗം ചാംപ്യന്‍ഷിപ് നേടി.
യുക്മ നാഷണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ വര്‍ഷത്തെ നാഷണല്‍ കായികമേള സംഘടിപ്പിച്ചത് . എര്‍ഡിങ്ടന്‍ മലയാളി അസോസിയേഷനിലെ ഇഗ്നേഷ്യസ് പെട്ടയില്‍, ജോര്‍ജ്ജ് മാത്യു എന്നിവരും, സൗത്ത് ഈസ്റ്റ് റീജിയണല്‍ ട്രെഷറര്‍ അനില്‍ വര്‍ഗീസും സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണയുമായി മത്സരങ്ങളുടെ ക്രമീകരണത്തിന് സഹായിക്കുക കൂടി ചെയ്തപ്പോള്‍ ചിട്ടയോടെയും, അച്ചടക്കത്തോടെയും നടന്ന യുക്മയുടെ അവിസ്മരണീയമായ മറ്റൊരു പരിപാടി കൂടി ആയി ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കായികമേള മാറി.
യുക്മ നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്, ജോയിന്റ് സെക്രട്ടറി ഓസ്ടിന്‍ അഗസ്റ്റിന്, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു എത്തിയ ഭാരവാഹികള്‍ എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.
ഈ കായിക മേള ഒരു വന്‍ വിജയമാക്കിയതില്‍ വന്‍ പങ്കു വഹിച്ച എല്ലാ അസോസിയേഷന്‍നുകളെയും, റീജിയനുകളെയും യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അഭിനന്ദനങ്ങള്‍ അറിയിച്ചു
ടോം ജോസ് തടിയംപാട്
ചേര്‍ത്തല മുനിസിപാലിറ്റി 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന് കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരിയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി അകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രി കിടക്കയിലെ ദയനിയ അവസ്ഥകണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാല് തന്നെ കേള്‍വിയില്ല അവരെ സ്പെഷ്യല്‍ സ്കൂളിലാണ് പഠിപ്പിക്കുന്നത് ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി തളരുകയാണ് നമ്മള് ഇവര്‍ക്ക് ഒരു കൈത്താങ്ങ് അകെണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹാമാണ്. അജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485 ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്.

ഇടുക്കി ചുരുളിയിലുള്ള ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഒരു കുടുംബത്തെ തന്നെ നിത്യദുരിതത്തിലാഴ്ത്തി തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ഉള്ള വീടും കൂടി വിറ്റു ഇപ്പോള്‍ ഭാര്യ സഹോദരിയുടെ കൂടെ താമസിക്കുന്നു.
ഇനി ഒരു ഓപ്പറേഷന് കൂടി വേണം. കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിനു ഇപ്പോള്‍ മകനെ ശുശ്രുഷി ക്കേണ്ടതുള്ളത് കൊണ്ട് കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല അകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയെ സമീപിച്ചത് ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്. സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534. ഡെനിഷ് മാത്യവിന്റെ ഫോണ്‍ 00919495880255. ഡെനിഷ് മാത്യവിന്റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞികുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി രോഗിയായ അമ്മ ഒരു മകനുള്ളത് പൊളിടെക്നിക്കല്‍ സ്കൂളില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു. കയറികിടക്കാന്‍ ഒരു വീടുപോലുമില്ല ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി. വി. എന്ന വിട്ടമ്മയുടെ അവസ്ഥ. അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനുമുന്പ് നനയാതെ കയറികിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ് ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടുപണിതുകൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട് അവരെ സഹായിക്കുന്നതിനുംകൂടി വേണ്ടിയാണു ഞങ്ങള്‍ ഈ ഓണം ചാരിറ്റി നടത്തുന്നതു ഇവരെ സഹായിക്കണം എന്ന അഭൃര്‍ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന് കൂറ്റാംതടത്തില്‍ എന്നാ സാമൂഹിക പ്രവര്‍ത്തകനാണ് അദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526 ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ 00919526216538 നിങ്ങള്‍ തരുന്ന സഹായം ഇവര്‍ മൂന്നുപേര്‍ക്കും തുല്യമായി വീതിച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
‘ദാരിദ്രം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’, ജീവിതത്തില്‍ പട്ടിണിയും കഷ്ട്ടപാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖൃമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, സ്ഥലകാലഭേതമേന്യയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്സാപ്പു വഴിയോ എല്ലാവര്ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626..
മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ
ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്കി.
വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.
ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…
അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…
ചിത്രങ്ങള്‍ ഷിബു മാത്യൂ

ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും.

റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്സ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ജിം ഒ’ സള്ളിവന് പറയുന്നു. അതുകൊണ്ടാണ് എല്ലാവര്ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.

ബ്രെക്സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.

മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.
ലണ്ടന്‍. യുകെയിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി ഏഴു വയസ്സുകാരന് നെയ്തന്‍ യാത്രയായി. ക്യാന്‍സര്‍ രോഗ ബാധിതനായി രണ്ട് വര്‍ഷക്കാലം ചികിത്സയിലായിരുന്ന നെയ്തന്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. നെയ്തന്‍ വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവരെ ദുഖത്തിന്റെ കയത്തിലേക്ക് തള്ളി വിട്ടു കൊണ്ട് നെയ്തന്‍ യാത്രയായത് വിശ്വസിക്കാനാവാത്ത വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
യുകെയിലെ സട്ടനില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മൂലേടം പുകടിയില്‍ വീട്ടില്‍ എബ്രഹാം ചാക്കോയുടെയും സൗമ്യ ജോസഫിന്റെയും മകനാണ് മരണമടഞ്ഞ നെയ്തന്‍ എബ്രഹാം. മൂന്ന് വയസ്സുകാരി നോറ എബ്രഹാം സഹോദരിയാണ്. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.
വിൻഡ്സർ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രോട്ടോക്കോളും ആചാരങ്ങളും ലംഘിച്ചെന്നു വിമർശനം. പത്നി മെലാനിയയ്ക്കൊപ്പമാണ് ട്രംപ് വെള്ളിയാഴ്ച വിൻഡ്സർ കൊട്ടാരത്തിൽ രാജ്ഞിയുടെ ചായ സത്കാരത്തിനെത്തിയത്.
നിശ്ചയിച്ചുറപ്പിച്ചതിലും 12 മുതൽ 15 വരെ മിനിട്ട് വൈകിയാണ് ട്രംപ് എത്തിയതെന്നാണ് റിപ്പോർട്ട്. അക്ഷമയായ രാജ്ഞി ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ അദ്ദേഹം രാജ്ഞിക്കു മുന്നിൽ തല കുനിച്ചില്ല. പകരം മുന്നോട്ടു ചെന്നു ഹസ്തദാനം നല്കി.
തുടർന്ന് എലിസബത്തിനൊപ്പം ഗാർഡ് ഓഫ് ഓണർ പരിശോധിക്കവേ ട്രംപ് പെട്ടെന്നു നിന്നു. എലിസബത്ത് ഈ അവസരത്തിൽ ട്രംപിനെ മറികടന്നു മുന്നോട്ടുപോയി. ട്രംപിന്റെ ഈ പെരുമാറ്റം മര്യാദയില്ലാത്തതാണെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.
ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയ ട്രംപ് നേരത്തേ പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഞിയെ കണ്ട ശേഷം അദ്ദേഹം സ്കോട്ലൻഡിലെ സ്വന്തം ഗോൾഫ് ക്ലബ്ബിലേക്കു പോയി. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉച്ചകോടിക്കു ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്കു പോകുന്നതുവരെ ഇവിടെ തുടരും. ട്രംപിന്റെ സന്ദർശനത്തിനെതിരേ ബ്രിട്ടനിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
തോമസ് ഫ്രാന്‍സിസ്
ലിവര്‍പൂള്‍: സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ മഹായിടവകയുടെ പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി. ഔവര്‍ ലേഡി ക്വീന്‍ ഓഫ് പീസ് അഥവാ സമാധാനത്തിന്റെ രാജ്ഞി എന്ന നാമധേയത്തിലുള്ള പുതിയ ദേവാലയത്തിലാണ് പരിശുദ്ധ ദൈവമാതാവിന്റെയും ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായ ദിനങ്ങളിലൂടെ കടന്നുപോയത്. തിരുനാള്‍ കൊടിയേറ്റ് മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ തികച്ചും ജന്മനാട്ടിലെ ഒരു ഇടവക പെരുന്നാളിന്റെ പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ജൂലൈ 1ന് ഞായറാഴ്ച ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഘോഷമായ ദിവ്യബലികള്‍ക്കൊപ്പം ലദീഞ്ഞും, നോവേനയും, അതുപോലെ പ്രസുദേന്തി വാഴ്ചയുമൊക്കെ ഇങ്ങ് വിദൂരതയിലായിരിക്കുമ്പോഴും തങ്ങളുടെ പൈതൃകമായ വിശ്വാസാനുഷ്ഠാനങ്ങളിലൂടെ കടന്നുപോകുകയാണന്നുള്ള നവ്യാനുഭവമാണ് ഇടവകയിലെ നൂറ് കണക്കിന് വിശ്വാസികളിലുളവാക്കിയത്. ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBS, ഫാ. റോയി കോട്ടക്കകപ്പുറം SDV എന്നിവവരുടെ വചന പ്രഘോഷണങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ നടത്തപ്പെടുകയുണ്ടായി. പ്രധാന തിരുനാള്‍ ദിനമായ 7ന് ഞായറാഴ്ച ഷ്രൂസ്ബറി ഇടവക ചാപ്ലിന് ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഗ്രേറ്റ്ബ്രിട്ടന്‍ രൂപത പ്രോട്ടോസ്സെന്‍ച്യസ് മോസ്റ്റ് റവ. ഫാ.തോമസ് പാറയടി തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തോട് ചേര്‍ന്നുളള പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെടുകയുണ്ടായി. അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന ഈ വലിയ ഹാള്‍ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാസമൂഹത്തിന് ലഭിച്ച മറ്റൊരു അനുഗ്രഹം തന്നെയെന്നു പറയാന്‍ കഴിയും.
വിശാലമായ സ്റ്റേജും അതിനോടുചേര്‍ന്നുള്ള ഗ്രീന്‍ റൂമുകളുംഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക കൗണ്ടറുകളുമൊക്കെ ഈ വലിയ പാരീഷ് ഹാളിന് അലങ്കാരമാകുന്നു. 150ല്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ദേവാലയ കോമ്പൗണ്ടിലുണ്ട്. വെഞ്ചരിപ്പ് കര്‍മ്മത്തിനുശേഷം ഈ ഹാളില്‍ ഇദംപ്രഥമായി നടത്തപ്പെട്ടത് യുക്മയുടെ ഈ വര്‍ഷത്തെ വള്ളംകളിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ജവഹര്‍ ബോട്ട് ക്ലബ്ബ്ടീമംഗങ്ങളെ ആദരിക്കലായിരുന്നു. ശ്രുതി മധുരം പൊഴിയുന്ന തന്ത്രി വാദ്യമായ വയലിനുമായി പ്രശസ്ത വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ് നിറഞ്ഞു നിന്ന സദസ്സിലേക്ക് വേനലില്‍ ഒരു കുളിര്‍മഴയായെത്തി. ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ക്കൊപ്പം ഇന്നിന്റെ യുവജനതക്ക് ഹരമേറിയ സിനിമാ ഗാനങ്ങളും സദസ്സിന്റെ ആഗ്രഹപ്രകാരം മനോജ് തന്റെ വയലിന്റെ തന്ത്രികളില്‍ തീര്‍ത്തു.
ഇത് രണ്ടാം തവണയാണ് മനോജ് ജോര്‍ജ് ലിവര്‍പൂള്‍ മലയാളികളുടെ മനം കവരാനെത്തിയത്. തിരുനാള്‍ ആഘോഷങ്ങളുടെ സമാപനത്തില്‍ വിഭവസംബന്ധമായ സ്നേഹ വിരുന്ന് നല്കപ്പെട്ടു. പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് നേതൃത്വം വഹിച്ചൂ. ഇടവക ട്രസ്റ്റിമാരായ റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, സജു ജോ വേലംകുന്നേല്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ക്കൊപ്പം കമ്മറ്റി അംഗങ്ങളും സജീവമായി
ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്.ഒ
വാല്‍സിംഹാം: ചുണ്ടുകളില്‍ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിറയെ സ്നേഹവുമായി മലയാളി മക്കള്‍ അമ്മയെ കാണാനെത്തുന്നു. ഭക്തിയും പ്രാര്‍ത്ഥനയും കൂട്ടായ്മയുമൊന്നിക്കുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്ന്. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണകളില്‍ നിന്നായി പതിനായിരത്തില്‍പ്പരം മക്കള്‍ അവരുടെ ആത്മീയ അമ്മ. െകാണാന്‍ വാല്‍സിംഹാമിലെത്തും.
രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലക്സ് ഹോപ്സ്, ഈ വര്‍ഷത്തെ പരിപാടികളുടെ കോ-ഓഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഹോളി ഫാമിലി (കിംഗ്സ്ലിന്‍) കമ്യൂണിറ്റി, വൈദികര്‍, വളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നതിനാല്‍ സീറോ മലബാര്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പതിവുള്ള വി. കുര്‍ബാന ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, ജപമാലമാസം തുടങ്ങിയ ഭക്തകൃത്യങ്ങളിലൂടെ മാതൃസ്നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറവാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ തീര്‍ത്ഥാടനം സമ്മാനിക്കുന്നത്. യുകെയില്‍ നടക്കുന്ന മലയാളി കൂട്ടായ്മകളില്‍ ഏറ്റവും വലിയവയുടെ കൂട്ടത്തിലും ഈ തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടാറഉണ്ട്.