UK

തങ്ങള്‍ നേടിയ വിദ്യാഭ്യാസ യോഗ്യതയിലൂടെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് ഇക്കണോമിക്‌സ്, മെഡിസിന്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയവരാണെന്ന് റിപ്പോര്‍ട്ട്. പ്രൈവറ്റ് സ്‌കൂള്‍ പഠനം നേടാനായവരെയും സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുകളില്‍ വളര്‍ന്നു വന്നവരെക്കാളും ഇവര്‍ സമ്പാദിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസ, ടാക്‌സേഷന്‍ ഡേറ്റകള്‍ വര്‍ഷങ്ങളോളം വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ശരാശരിയേക്കാളും 20 ശതമാനം അധികം വരുമാനം മെഡിസിന്‍, ഇക്കണോമിക്‌സ് ബിരുദധാരികള്‍ വാങ്ങുണ്ടെന്നാണ് കണ്ടെത്തിയത്.

ബിസിനസ്, കമ്പ്യൂട്ടിംഗ്, ആര്‍ക്കിടെക്ചര്‍ ബിരുദങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് ശരാശരിയില്‍ നിന്നും 10 ശതമാനം അധികം വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് ജോലിയില്‍ പ്രവേശിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ലഭിക്കാന്‍ തുടങ്ങുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഗ്രാജ്വേറ്റുകള്‍ക്ക് ജോലിയ.ില്‍ പ്രവേശിച്ച് 5 വര്‍ഷം പിന്നിടുമ്പോള്‍ ശരാശരി 26,000 മുതല്‍ 30,000 പൗണ്ട് വരെയാണ് വേതനമായി ലഭിക്കുന്നത്. ഈ ശരാശരിയില്‍ നിന്ന് അധികമായി ലഭിക്കുന്ന തുക പ്രതിവര്‍ഷം 10,000 പൗണ്ടിനു മേല്‍ വരും. ഇത് ആയുഷ്‌കാല വരുമാനത്തില്‍ വലിയ വ്യത്യാസമാണ് വരുത്തുകയെന്ന് ഐഎഫ്എസ് പറയുന്നു.

10 ശതമാനം വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്ന ക്രിയേറ്റീവ് ആര്‍ട്ട് ഡിഗ്രികള്‍ ശരാശിയില്‍ നിന്ന് 15 ശതമാനം കുറവ് വരുമാനമേ നേടിത്തരുന്നുള്ളു. പിന്നാക്ക സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇതിലും കുറഞ്ഞ വരുമാനമേ നേടാനാകുന്നുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇക്കണോമിക്‌സ് പഠിച്ചവര്‍ക്കും ഇംപിരിയല്‍ കോളേജ് ലണ്ടനില്‍ കണക്ക് പഠിച്ചവര്‍ക്കും ശരാശരിയേക്കാള്‍ ഇരട്ടി വരുമാനമാണ് ലഭിക്കുന്നതെന്നും ഐഎഫ്എസ് റിപ്പോര്‍ട്ട് പറയുന്നു.

ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സ് ലിമിറ്റഡിന്റെ (J&J Will Writers Ltd.) പുതിയ വിഭാഗമായ ജെ ആന്റ് ജെ ഫ്യൂണറല്‍ പ്ലാന്‍സിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിംങ്ങും 2018 ജൂണ്‍ 1ാം തിയതി Ashford st. Hilda Church Hall-ല്‍ നടത്തപ്പെട്ടു. റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുന്‍ മേയറും കൗണ്‍സിലറും കേരളാ ലിങ്ക് എഡിറ്ററുമായ ശ്രീ. ഫിലിപ്പ് ഏബ്രഹാം jandjwillwriters.com എന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിംങ്ങ് നടത്തി. മുന്‍മേയറും കൗണ്‍സിലറുമായ ശ്രീമതി മഞ്ചു ഷാഹുല്‍ ഹമീജ് ജെ ആന്റ് ജെ ഫ്യൂണറല്‍ പ്ലാന്‍സിന്റെ ആദ്യ ക്ലൈന്റ് ഡോക്യുമെന്റ് കൈമാറുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സ് അസോസിയേറ്റ് ചെയ്തിരിക്കുന്ന safe hands funeral plans company Director ശ്രീ. ക്രിസ് ജാക്‌സണ്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഇംഗ്ലീഷ് സമൂഹത്തില്‍ വളരെ പ്രചാരമുള്ളതും മലയാള സമൂഹത്തിന് പ്രയോജമപ്പെടുന്നതും അത്യാവിശ്യവുമായ ഈ ഫ്യൂണറല്‍ പ്ലാന്‍സിനെ പരിചയപ്പെടുത്തുവാന്‍ ചുരുങ്ങിയ കാലം കൊണ്ട് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ നേടി മുന്‍പന്തിയില്‍ നില്‍ക്കുന്ന ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സിനെ ചുമതലപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു.

വെരി. റവ. വി.ടി ജോണ്‍, റവ. ഷിബു കുര്യന്‍, റവ. പ്രിന്‍സ് മടത്തിലേത്ത്, കൗണ്‍സിലര്‍ ശ്രീ. ബൈജു വര്‍ക്കി തിത്താല, ഡീക്കണ്‍ ജോയ്‌സ് ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക പ്രവര്‍ത്തകരെയും അനുമോദിച്ച റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ മേയര്‍ പദവിയില്‍ വിശിഷ്ട സേവനം പൂര്‍ത്തിയാക്കി മെയ് 23-ന് സ്ഥാനം ഒഴിയുകയും മെയ് 25-ന് ജന്മദിനം ആഘോഷിക്കുകയും ചെയ്ത കൗണ്‍സിലര്‍ ശ്രീ. ഫിലിപ്പ് ഏബ്രഹാമിന് പൊന്നാട അണിയിച്ച് ആദരിച്ചു.

വളരെ ചുരുങ്ങിയ കാലംകൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന കൗണ്‍സിലറും മുന്‍ മേയറുമായ ശ്രീമതി മഞ്ചു ഷാഹുല്‍ ഹമീദിനെ അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധതയോടെ ആഢംബരങ്ങള്‍ ഒഴിവാക്കിയ ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ വിശിഷ്ടാതിഥികള്‍ പ്രകീര്‍ത്തിച്ചു. ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും Registered and licenced Will Practitioner-ഉം Lawyer-ഉം ആയ ശ്രീ ജേക്കബ് ഏബ്രഹാം സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ. കുര്യന്‍ ജോണ്‍ നന്ദിയും അറിയിച്ചു.

ജോസ് മാത്യു

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ എത്തിയ യുകെ മലയാളി നാട്ടില്‍ വച്ച് മരണമടഞ്ഞു. യുകെയിലെ റോതര്‍ഹാം മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗവും ഷെഫീല്‍ഡ് ക്നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ താഴത്തുറുമ്പില്‍ ചാക്കോ കുരുവിള (ബേബി)യാണ് നാട്ടില്‍ വച്ച് നിര്യാതനായത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

അമ്മയുടെ മരിച്ച വിവരം അറിഞ്ഞ് പതിനഞ്ച് ദിവസം മുന്‍പാണ് ബേബി നാട്ടിലേക്ക് തിരിച്ചത്. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ബേബിയും അമ്മയ്ക്ക് പിന്നാലെ സ്വര്‍ഗ്ഗീയ ഗൃഹത്തിലേക്ക് യാത്രയായത് ഇന്ന് രാവിലെ ആയിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ ചില അസുഖങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ബേബിയ്ക്ക് ഇല്ലായിരുന്നു.

ബേബിയുടെ സംസ്കാരം വെള്ളിയാഴ്ച (08-06-2018) വെള്ളിയാഴ്ച ഇടവക ദേവാലയമായ കരിങ്കുന്നം സെന്റ്‌. അഗസ്റ്റിന്‍സ് പള്ളിയില്‍ വൈകുന്നേരം നാല് മുപ്പതിന് നടക്കും. ബേബിയുടെ ഭാര്യ ലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുംബാംഗമാണ്. ലിബിന്‍, ബിബിന്‍ എന്നിവര്‍ മക്കളാണ്.

“ഒരു പൂരം കണ്ടിറങ്ങിയ പ്രതീതി” …   മഴവിൽ  സംഗീതത്തെ  പ്രകീർത്തിച്ച് യു കെ യിൽ എമ്പാടും ഉള്ള സംഗീത പ്രേമികൾ…. പാട്ടിന്റെ പാലാഴിയിൽ മുങ്ങി കുളിച്ച ഒരു സായാഹ്നമായിരുന്നു ഇക്കഴിഞ്ഞ ജൂൺ 2 ന് ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതം.

മഴവില്ല് സംഗീത വിരുന്നിന്റെ സാരഥികളും ദമ്പതികളുമായ അനീഷ് ജോർജിന്റെയും ടെസ്സ ജോർജും, പിന്നെ മുഖ്യാതിഥിയായെത്തിയ  ശ്രീ വിൽസ്വരാജും,  ഗർഷോം ടി വി ഡയറക്ടർ  ശ്രീ ജോമോൻ കുന്നേൽ, കൂടാതെ  സംഘാടകരായ ശ്രീ ഡാന്റോ പോൾ, ശ്രീ  കെ എസ്‌ ജോൺസൻ , ശ്രീ സുനിൽ രവീന്ദ്രൻ എന്നിവർ ചേർന്ന് തിരി തെളിയിച്ചത് ഒരു സംഗീത മാമാങ്കത്തിനായിരുന്നു.

ജോൺസൻ മാഷിന്റെയും, മൺമറഞ്ഞ സംഗീത സംവിധായകൻ  രവീന്ദ്രൻ മാഷി ന്റെയും ഒന്നിനൊന്നു പകരം വെക്കാനാവാത്ത  തിരഞ്ഞെടുത്ത ഗാനശകലങ്ങൾ കോർത്തിണക്കി  ശ്രീ വിൽസ് സ്വരാജ് പാടിയ പാട്ടുകൾ കാണികളെ ആസ്വാദനത്തിന്റെ നെറുകയിൽ എത്തിച്ചു, കൂടാതെ ഭാവിയുടെ വാഗ്ദാനമായ  ദീപക് ദാസ് എന്ന പിന്നണി  ഗായകന്റെ മെലഡി സോങ്‌സും , ഫാസ്റ് നമ്പരുകളും നിറഞ്ഞ കരഘോഷത്തോടുകൂടിയാണ്  സദസ്സ് എതിരേറ്റത്.

മലയാളം, തമിഴ് , ഹിന്ദി  ഗാനങ്ങളുമായി യുകെയിലെവിവിധ സ്ഥലങ്ങളിൽ നിന്നുള്ള മറ്റു കലാകാരന്മാർ ഈ സംഗീത നിശയുടെ  മറ്റു കൂട്ടി. ശ്രീ. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്ര  ഈ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു . മറ്റു കലാകാരൻമാർ   ശ്രീ . ജോമോൻ മാമ്മൂട്ടിൽ , ഡെന്ന ജോമോൻ (7Beats മ്യൂസിക് ബാൻഡ് & 7Beats സംഗീതോത്സവം), നോബിൾ മാത്യു, രാജേഷ് ടോംസ് , ലീന നോബിൾ ( ഗ്രേസ് മെലോഡിസ്  & Heavenly Beats ,   ടീം സംഗീത മൽഹാർ ) സിബി ജോസഫ് (Gloucster ) സ്മിത തോട്ടം ( Birmingham )  സത്യനാരായണൻ ( Northampton )  ദിലീപ് രവി ( Northampton ) ജോൺസൻ ജോൺ ( സിയോൺ ഹോർഷം)  സജി ജോൺ , ജോൺ സജി ( ഹേവാർഡ്‌സ് ഹീത്ത് ) സ്‌മൃതി സതീഷ് ( Reading ) ,ഐറിസ് തോമസ് ( ട്യൂൺ ഓഫ് ആർട്സ്  യുകെ ) ,ഫിയോന ബിജു ( Cambridge ) , രാജേഷ് പൂപ്പാറ ( Devizes ) , ആഷ്‌ന അൻപ് ( സേവനം യുകെ ) , ഉല്ലാസ് ശങ്കരൻ , ഷിജോ ജെയിംസ് , ശ്രീകാന്ത് , ദിയ ഡിജോ( പൂൾ) , ടെസ്സ സ്റ്റാൻലി ( Cambridge )  Agnes Maria (താരകുട്ടി) , മാഗി സജു  – (ബേസിംഗ്‌സ്‌റ്റോക്ക്), വിനു ജോസഫ് , ആനന്ദ് ജോൺ , ജിജോ മത്തായി , അമിത ജനാർദ്ദനൻ (യുക്മ സ്റ്റാർ സിങ്ങർ ഫെയിം ) ഈ ഗായകരുടെ അതി മനോഹരമായ ഗാനാലാപനത്തിനു ഈ സംഗീത വേദി സാക്ഷിയായി.

ഇവരോടൊപ്പം മഴവിൽ സംഗീതം അനീഷ് ജോർജും , ടെസ്‌മോൾ ജോർജ് , കുഞ്ഞു ഗായകൻ ജയ്ക്ക് ജോർജ്  എന്നിവർ ആലപിച്ച  ബോളിവുഡ് ഹിറ്റ്‌സ് നൂതന സാങ്കേതിക വിദ്യകളുടെ കാണികളുടെ മുൻപിൽ അവതരിച്ചപ്പോൾ  ആസ്വാദകർക്ക് ഒരു പുതു പുത്തൻഅനുഭവമായി. ബിനു ജേക്കബ് (ബീറ്സ് യുകെ ), സോജൻ എരുമേലി  എന്നിവർ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചപ്പോൾ  ശ്രീ ബിജു മൂന്നാനപ്പള്ളി ( BTM ഫോട്ടോഗ്രാഫി ) രാജേഷ് നടേപ്പള്ളി (ബെറ്റെർഫ്രെയിംസ്)  ജിനു സി വര്ഗീസ്  (ഫോട്ടോ ജിൻസ്)  , ബോബി ജോർജ് ( ടൈംലൈൻ ഫോട്ടോസ് ) എന്നിവർ ഈ സംഗീത സായ്ഹ്നത്തിന്റെ ഓരോ ചലനവും ഒപ്പിയെടുത്തു , ജിസ്മോൻ പോളിന്റെ റോസ് ഡിജിറ്റൽ വിഷൻ ആണ് വീഡിയോ വിഭാഗം കൈകാര്യം ചെയ്‌തത്‌ ഒപ്പം പ്രശസ്ത ക്യാമറാമാൻ കെവിൻ തോംസണും സാന്നിധ്യവും ഉണ്ടായിരുന്നു .

ശുദ്ധസംഗീതം ആസ്വദിക്കുന്നതിനൊപ്പോം   ആധികാരികമായിയുള്ള ഒരു സംഗീത  സംവാദത്തിനുകൂടിയുള്ള   വേദിയായി മാറി  മഴവിൽ സംഗീതം. സംഗീതം മാത്രം ചർച്ചയായി മാറിയ ഒരു സായാഹ്നനം. ആസ്വാദകർക്ക് ഒരു കുറവും വരുത്താതെയുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവർത്തനം അഭിനന്ദിക്കാതെ വയ്യ. മറ്റു കമ്മറ്റി അംഗങ്ങളായ  ഷിനു സിറിയക് , വിൻസ് ആന്റണി , ജോർജ് ചാണ്ടി , ജോസ് ആന്റോ , ഉല്ലാസ് ശങ്കരൻ , സൗമ്യ ഉല്ലാസ് ഇവർ സാദാ സമയവും  ആസ്വാദകർക്ക് ഒപ്പം ഉണ്ടായിരുന്നു.

യു കെ യിൽ എബ്ബാടുമുള്ള സംഗീത പ്രേമികളെയും /ആസ്വാദകരെയും  ഒരു കുട കീഴിൽ അണിനിരത്തുന്ന വേറൊരു സംഗീത നിശ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ തവണയും തനതായ മാറ്റങ്ങൾ വരുത്തി മുന്നേറുന്ന ഈ സംഗീത വിരുന്നിനെ പ്രോത്സാഹിപ്പിക്കുവാനും ഭാഗമാകുവാനും കാതങ്ങൾ  താണ്ടിയെത്തിയവർ നിരവധിയാണ്. രാത്രി പതിനൊന്നു മണി വരെ നിറഞ്ഞു നിന്ന സദസ്സും,
യാത്രയുടെ ആലസ്യത്തിലും 2019 ലെ  മഴവില്ല് എന്നാണ് എന്നു ചോദിച്ചുമടങ്ങിയവരുമാണ് ഈ പരിപാടിയുടെ വിജയം വിളിച്ചോതുന്നത് എന്ന് സംഘാടകർ അഭിമാനത്തോടുകൂടി പറയുന്നു.അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിക്കുന്നതിനായി, മിന്നാ ജോസും സംഘവും തകർന്നാടിയ ഭാവപ്പകർച്ച കാണികളെ ഗതകാലസ്മരണയിലേക്കു കൈപിടിച്ചു കൂട്ടി കൊണ്ടുപോയി.. കൂടാതെ മറ്റു നൃത്തങ്ങളും നല്ല നിലവാരം പുലർത്തി.

മഴവില്ലിന്റെ ഏഴു നിറങ്ങളും സപ്‌തസ്വരങ്ങളും കൂടി കലർന്ന രാവിന്, മാറ്റുകൂട്ടാൻ ഒരുക്കിയിരുന്ന എൽ ഇ ഡി   സ്റ്റേജ് സംവിധാനത്തിൽ  ഓരോ ഗാനങ്ങൾക്കും  അനുസൃതമായി ഗാനരംഗങ്ങളുംമിന്നിമറഞ്ഞു.. ശ്രീ വെൽസ് ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള കളർ മീഡിയ ആണ് എൽ ഇ ഡി ഡിജിറ്റൽ  സ്ക്രീൻ തയാറാക്കിയത്. നൂതന സാങ്കേതിക വിദ്യയോടുകൂടിയ സംഗീത ഉപകരണങ്ങളും തത്സമയ  മ്യൂസികും ലൈവ് ആയി ടെലികാസ്റ് ചെയ്ത ഗർഷോം ടി വി ലോകമെമ്പാടുമുള്ള മലയാളികളിലേക്കു മഴവില്ലിന്റെ  നിറം  തെല്ലു മങ്ങാതെ പകർന്നു നൽകി.

മഴവിൽ സംഗീതം 2018 ന്റെ കൂടുതൽ ചിത്രങ്ങൾ കാണാം

[ot-video][/ot-video]

ബര്‍മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരത്തിന് ഇനി 5 ദിനങ്ങള്‍ മാത്രം. BCMC കമ്യൂണിറ്റിയിലെ അംഗമായ ബിനോയി മാത്യൂവിന്റെ അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ഷൈനി ബിനോയിയുടെ ഓര്‍മ്മയ്ക്കായി നടത്തപ്പെടുന്ന ഈ വടംവലി മത്സരത്തിന് ഇതിനോടകം തന്നെ വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ഈ വരുന്ന ശനിയാഴ്ച്ച(ജൂണ്‍ 9) നടത്തപ്പെടുന്ന അത്യന്തം വാശിയേറിയ മത്സരത്തിന് ഇതിനോടകം തന്നെ പതിനാലോളം ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്‍പതോളം സമ്മാനങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്.

മത്സര വിജയികള്‍ക്കായി ഷൈനി മെമ്മോറിയല്‍ ട്രോഫിയും മെഡലുകള്‍ക്കും പുറമെ ഒന്നാം സമ്മാനം 1001 പൗണ്ടും, രണ്ടാം സമ്മാനം 751 പൗണ്ടും, മൂന്നാം സമ്മാനം 501 പൗണ്ടും നാലാം സമ്മാനം 301 പൗണ്ടും ലഭിക്കുന്നതാണ്. കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന മറ്റു ടീമുകള്‍ക്ക് ഇന്റര്‍മീഡിയേറ്റ് ലൈവലില്‍ പ്രത്യേക മത്സരം നടത്തി പ്രോത്സാഹന സമ്മാനങ്ങളായ 201 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട് എന്നിങ്ങനെ നല്‍കുന്നതാണ്. ഇതിന് പുറമെ ബെസ്റ്റ് എമേര്‍ജിംഗ് ടീമിന് 101 പൗണ്ടിന്റെ സമ്മാനവും നല്‍കപ്പെടുന്നതാണ്. അങ്ങനെ യുകെയില്‍ ഈ വര്‍ഷം നടത്തപ്പെടുന്ന ആദ്യത്തെ വടംവലി മത്സരം എന്നതിനേക്കാളുപരി യുകെയില്‍ നടത്തപ്പെട്ടിട്ടുള്ള മത്സരങ്ങളില്‍ വെച്ച് ഏറ്റവും വലിയ സമ്മാനങ്ങള്‍ നല്‍കപ്പെടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ഈ മത്സര മാമാങ്കത്തില്‍ പങ്കെടുക്കുന്നതിനും സാക്ഷികളാവുന്നതിനും യുകെയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ബര്‍മ്മിങാമിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി മത്സരത്തിന്റെ സംഘാടകര്‍ അറിയിക്കുന്നു.

മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍:-

Date: June 9th saturday 2018

Venue: Hodge Hill College, Birmingham, B36 8HB

Time: 10 am

Registration Fee (per team): 100 Pound

Team:- 7 Members ( 3 Substitutes)

Weight limti: 590kg (Team)

കൂടുതല്‍ വിവരങ്ങള്‍ക്കായി:- Sajan Karunakaran- 07828851527, Sirosh Francis- 07828659934

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഒരുക്കമായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ ജൂണ്‍ 6ാം തിയതി വൈകുന്നേരം 5.30 മുതല്‍ 9.30 വരെ ബ്രിസ്റ്റോള്‍, ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, ബ്രദ. സന്തോഷ് കരിമത്തറ എന്നിവരായിരിക്കും പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നയിക്കുന്നത്.

ഒക്ടോബര്‍ 28ന് ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മാവിനാല്‍ നിറയുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലുള്ള എല്ലാവരെയും പ്രത്യേകിച്ച് പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കും ഭക്തസംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നവരും ഇതില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസി.ടി എല്ലാവരെയും സ്‌നേഹപുര്‍വ്വം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തിനെയും, റോയി സെബാസ്റ്റിയനെയും ബന്ധപ്പെടുക.

ലണ്ടന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ്‌ (ബെന്നി) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു.

പത്തനംതിട്ട ചെരിവ്കാലായില്‍ കുടുംബാംഗമായ ഫിലിപ്പ് വര്‍ഗീസ്‌ ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഹോണ്‍സ്ലോയില്‍ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് പോയ കുടുംബംഗങ്ങള്‍ക്ക് ആശ്വാസമേകി ഹോണ്‍സ്ലോയിലെ മലയാളികള്‍ രംഗത്തുണ്ട്. സംസ്കാര കര്‍മ്മങ്ങള്‍ നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.

ബെന്നിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്‍ജും ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍.സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം.സി.ബി.എസ് സഭാംഗവും ആയ ഫാ. ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ നിര്യാതയായി. 75 വയസായിരുന്നു. മറിയക്കുട്ടി ഈരാറ്റുപേട്ട മണിയംകുളം കളപ്പുരക്കല്‍ കുടുംബാംഗമാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂഞ്ഞാര്‍ കുന്നോന്നിയില്‍ നിന്ന് കോഴിക്കോട്, തിരുവമ്പാടി പഞ്ചായത്തില്‍ കര്‍ഷകരായി കുടിയേറിയ പുളിക്കക്കുന്നേല്‍ ദേവസ്യ ആണ് പരേതയുടെ ഭര്‍ത്താവ്. തിരുവമ്പാടി ചവലപ്പാറയിലാണ് കുടുംബം താമസിച്ചു വരുന്നത്.

ജിമ്മി അച്ചന്‍, സിസ്റ്റര്‍ ലിന്‍സി മരിയ എഫ്.സി.സി (പൊന്നാനി സ്‌കൂള്‍ അദ്ധ്യാപിക) എന്നിവരടക്കം ഒമ്പതു മക്കളാണ് പരേതക്കുള്ളത്. ഔസേപ്പച്ചന്‍, തങ്കച്ചന്‍, ജോയിച്ചന്‍, ജാന്‍സി, മോളി, മിന്‍സി, സുജാമോള്‍ (ഇറ്റലി) എന്നിവരാണ് ഇതര മക്കള്‍.

ലില്ലി പൈമ്പിള്ളില്‍, റിന്‍സി(കൂമ്പാറ), റോസി കൂമുള്ളില്‍(മാള), ആന്റ്റോ(ഒല്ലൂര്‍), ഷാജു(കല്ലുരുട്ടി), ചാച്ചപ്പന്‍(ഇറ്റലി) എന്നിവര്‍ മരുമക്കളാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയികയില്‍, ലെസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജോസ് അന്ത്യാംകുളം, എം.സി.ബി. എസ് സന്യാസ സമൂഹം, താമരശ്ശേരി രൂപത വിശ്വാസി കൂട്ടായ്മ, തിരുവമ്പാടി-കൂടരഞ്ഞി സംഗമങ്ങള്‍ എന്നിവര്‍ തങ്ങളുടെ അഗാധമായ ദുംഖവും, അനുശോചനവും ജിമ്മി അച്ചനെ അറിയിക്കുകയും, പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകാംഗമായ മറിയക്കുട്ടിയുടെ അന്ത്യോപചാര ശുശ്രുഷകള്‍ തിരുവമ്പാടി ചവലപ്പാറയിലുള്ള സ്വഭവനത്തില്‍ ജൂണ്‍ 5ന് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. തുടര്‍ന്ന് തിരുവമ്പാടി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതാണ്. ജിമ്മി അച്ചന്‍ രാവിലെ നാട്ടിലേക്ക് തിരിക്കും

ചാനല്‍ 4 എംബാരാസിംഗ് ബോഡീസ് എന്ന പരിപാടിയിലെ വിദഗ്ദ്ധനും മലയാളി യൂറോളജിസ്റ്റുമായ ഡോ.മനു നായരെ ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മനു നായരെ ജിഎംസി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ തുടരാനും മനു നായര്‍ക്ക് അനുമതി ലഭിച്ചു. 130 രോഗികള്‍ ഇയാള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ ഡോ.മനു നായര്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം.

രോഗമില്ലാത്തവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള ചികിത്സ നടത്തിയെന്നും പരീക്ഷണ ഘട്ടത്തിലുള്ള ചികിത്സകള്‍ രോഗികളില്‍ നടത്തിയെന്നുമൊക്കെയാണ് പരാതികള്‍ ഉയര്‍ന്നത്. സോലിഹള്ളിലെ സ്പയര്‍ പാര്‍ക്ക് വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, ബിഎംഐ പ്രയറി, എഡ്ജ്ബാസ്റ്റണ്‍ തുടങ്ങിയ സ്വകാര്യാശുപത്രികളിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളാണ് വിവാദത്തിലായത്. ഇതേത്തുടര്‍ന്ന് ഡോ. മനു ജിഎംസിയുടെ നിരീക്ഷണത്തിലായിരുന്നു.

 

ലോ ഫേമായ ഇര്‍വിന്‍ മിച്ചലും തോംപ്‌സണ്‍സ് സോളിസിറ്റേഴ്‌സുമാണ് രോഗികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോ.മനു നായര്‍ക്ക് എന്‍എച്ച്എസില്‍ തുടരാമെന്ന് ജിഎംസി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജിഎംസി തയ്യാറായില്ല. സിറ്റി ഹോസ്പിറ്റല്‍സ് സന്‍ഡര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജിഎംസി സൂചന നല്‍കി.

അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? അവഞ്ചേഴ്‌സ് സീരീസിലും പ്രഥാന കഥാപാത്രങ്ങളിലൊന്നായ സ്റ്റാര്‍ക്കിന്റെ ജീവനും അയണ്‍ മാന്‍ വാര്‍ഡ്‌റോബിനുള്ള ഊര്‍ജ്ജവും ലഭിക്കുന്നത് സ്റ്റാര്‍ക്കിന്റെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ആര്‍ക്ക് റിയാക്ടറില്‍ നിന്നാണ്. ഏതാണ്ട് അതേ മാതൃകയില്‍ ഒരു ചെറിയ റിയാക്ടര്‍ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹൃദ്രോഗികളില്‍ ഉപയോഗിക്കുന്ന പേസ്‌മേക്കറുകളില്‍ ഉപയോഗിക്കാനാകുന്ന ഒരു ആണവ ബാറ്ററിയുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് 50 വര്‍ഷം വരെയാണ് ആയുസ്. അതായത്, ഇടക്കിടക്ക് പേസ്‌മേക്കര്‍ ബാറ്ററികള്‍ മാറ്റേണ്ടി വരില്ല എന്നര്‍ത്ഥം.

റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡയമണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമി കണ്ടക്ടറും റേഡിയോആക്ടീവ് വസ്തുവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ബീറ്റാ കണങ്ങള്‍ അഥവാ ഇലക്ട്രോണുകളാണ് ഈ റിയാക്ടറില്‍ പുറത്തുവരുന്നത്. നിക്കല്‍ ഫോയില്‍ പാളികളിലേക്ക് ഇവ പതിക്കുമ്പോള്‍ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ബീറ്റ റേഡിയേഷന്‍ പേസ്‌മേക്കറുകള്‍ക്കോ ശരീരത്തിനോ ഹാനികരമാകുന്നുമില്ലെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു ഗ്രാം റേഡിയോആക്ടീവ് ഇന്ധനത്തിന് 3300 മില്ലി വാട്ട് അവര്‍ പവര്‍ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കെമിക്കല്‍ സെല്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ശക്തമാണ്.

പേസ്‌മേക്കറുകള്‍ക്ക് സാധാരണഗതിയില്‍ 10 മൈക്രോവാട്ട്‌സ് പവര്‍ ആണ് ആവശ്യമായി വരിക. അതുകൊണ്ടുതന്നെ പേസ്‌മേക്കറുകളില്‍ ഈ ബാറ്ററി ഉപയോഗിക്കാനാകും. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും വലിപ്പം കുറഞ്ഞ ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പ്രയോജനപ്രദമാകും. വൈദ്യശാസ്ത്ര രംഗത്തും ബഹിരാകാശ ശാസ്ത്ര മേഖലയിലും ഈ ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലുള്ള മോസ്‌കോയിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂപ്പര്‍ഹാര്‍ഡ് ആന്‍ഡ് നോവല്‍ കാര്‍ബണ്‍ മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രൊഫ. വ്‌ളാഡിമിര്‍ ബ്ലാങ്ക് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved