UK

ജോസ്‌ന സാബു സെബാസ്റ്റ്യൻ

സൂട്ടും കോട്ടുമിട്ടാലും , തുണിയുടെ ഇറക്കം കുറച്ചാലും, ഇല്ലെങ്കിലും ആരും കാണാതെ കക്ഷം ചൊറിയേണ്ടി വന്നാൽ ചൊറിയുന്ന, മൂക്കിൽ കയ്യിടുന്ന , പല്ലിൽ ഒട്ടിയിരിക്കുന്ന പഴയ ഭക്ഷണങ്ങളെ നാക്കുകൊണ്ട് കോരി കോരി തിന്നിറക്കുന്ന നമ്മളൊക്കെ ഒളിഞ്ഞും പാത്തും മൃഗത്തിന് തുല്യമായ ജീവിതം നയിക്കുന്ന വെറും മനുഷ്യരാണ് .

പിന്നെ അല്ല നമ്മൾ മൃഗങ്ങളല്ല മനുഷ്യരാണ് എന്ന് കാണിക്കുന്ന ചില ആദിത്യ മര്യാദകൾ , മൂല്യങ്ങൾ, അച്ചടക്കം, ദൈവത്തോടുള്ള നന്ദി, ആത്മീയ ധാർമ്മികത ഇവയൊക്കെ നമ്മളെ ഒരു പരുധിവരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നുണ്ട് .

സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംസ്കാരത്തെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല . എങ്കിലും ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും എന്നും ആഴത്തിൽ വേരൂന്നിയതാണ്. അതിലൊന്നാണ് ദീപം അല്ലെങ്കിൽ വിളക്ക് ,ഇത് നമ്മുടെ ചുറ്റുപാടുകളിൽ സമൃദ്ധിയും ക്ഷേമവും പോസിറ്റിവിറ്റിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

അപ്പോൾ ചോദിക്കും അതിനെന്താ തുണിയില്ലാതെ അല്ലെങ്കിൽ ചെരുപ്പ് ഊരാതെ നിന്ന് തിരികത്തിച്ചാൽ കത്തില്ലേ എന്ന് . നമ്മൾ ചിന്തിക്കുമ്പോൾ വിളക്കിന്റെ പ്രാധാന്യം ലളിതമാണ്, പക്ഷേ ആഴമേറിയതാണ് . വെളിച്ചമെന്നത് ആത്മീയ അറിവിന്റെ തെളിച്ചം കൂട്ടുന്നു .

അതിനാലാണ് എല്ലാ ഇന്ത്യൻ ആഘോഷങ്ങളിലും പൂജാവേളകളിലും വിളക്ക് തെളിയിക്കുന്നത് അനിവാര്യമായ ഒരു ആചാരമാകുന്നത് . പ്രഭാതത്തിലാണെങ്കിൽ ദിയ കത്തിക്കുന്നതിന്റെ പ്രാധാന്യം കൂടുതലാണ്. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പിന്തുടരുന്ന മിക്ക വീട്ടുകാരും ഇന്നും രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നു. അത് മനസ്സിലെ നിഷേധാത്മകതകളെ നശിപ്പിച്ചു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻ ആത്മീയ അറിവിന് മാത്രമേ കഴിയൂ എന്ന സുപ്രധാന സന്ദേശം ഇത് നൽകുന്നു. അഗ്നി മനസ്സിലെ അഴുക്കുകൾ തീയിൽ ക്രമേണ അപ്രത്യക്ഷമാകുന്നു എന്ന സന്ദേശം തരുന്നത് കൂടാതെ നമ്മുടെ ഇഷ്‌ടദൈവത്തിനു മുന്നിൽ നമ്മുടെ അഹന്തയെ കത്തിച്ചു നാം വെറും മണ്ണാണ് മനുഷ്യരാണ് എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു .

കൂടാതെ വീട്ടിൽ, പൂജാമുറിയിൽ വിളക്ക് കത്തിച്ചതിന് ശേഷം പോസിറ്റീവ് എനർജി നമുക്ക് അനുഭവിക്കാൻ കഴിയും. എല്ലാ ദിവസവും പൂജാമുറിയിൽ പതിവായി വിളക്ക് കത്തിച്ചാൽ വിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യം എളുപ്പത്തിൽ അനുഭവപ്പെടും. സായാഹ്ന സമയം അന്തരീക്ഷത്തിൽ നെഗറ്റീവ് എനർജികൾ നിറഞ്ഞതാണെന്ന് ഹിന്ദുക്കൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതും മറ്റ് വിനോദ പരിപാടികളിൽ ഏർപ്പെടുന്നതും മനസ്സിന് നല്ലതല്ല എന്നാണ് കരുതപ്പെടുന്നത്. അതിനാൽ വിളക്ക് കൊളുത്തി പൂജ നടത്താൻ ശുപാർശ ചെയ്യുന്ന സമയമാണിത്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും ഈ സമയങ്ങളിൽ വിളക്ക് കൊളുത്തുന്നതിലൂടെ ആത്മീയമായി സജീവമാകും. പ്രധാന വിളക്ക് ഒരിക്കലും അണയ്ക്കാത്തതും തുടർച്ചയായി കത്തിക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങൾ ഇന്നും ഇന്ത്യയിൽ ഉണ്ട്.

നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം . പക്ഷെ ജീവന്റെ സോഴ്സ് അത് പ്രകാശമാണ് . പ്രകാശമില്ലങ്കിൽ ജീവനില്ല . ഒരു ചെടിയെ സൂര്യപ്രകാശത്തിൽ നിന്നും കുറച്ചു നാളത്തേക്ക് ഒന്ന് മാറ്റി വച്ച് നോക്കു , അത് കരിഞ്ഞില്ലാതാകുന്നത് കാണാം . അഗ്നി അല്ലെങ്കിൽ പ്രകാശം നമ്മുടെ കാഴ്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു , അഗ്നി ഇല്ലങ്കിൽ നമ്മുടെ അടുപ്പ് , കാറിന്റെ എഞ്ചിൻ,അങ്ങനെ എല്ലാം തന്നെ നിശ്ചലമല്ലേ ?

വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ജീവനെ പിടിച്ചു നിർത്തുന്നത് , നയിക്കുന്നതെല്ലാം
തീയാണ്. അതിനാലാണ് അഗ്നിയെ ജീവന്റെ ഉറവിടമായാണ് കാണുന്നത്. അഗ്നി ഇത് ഒരു ഒരു എതറിക് ഗോളം സൃഷ്ടിക്കുന്നു .അഗ്നി ഉള്ളിടത്തു ആശയവിനിമയങ്ങൾ മികച്ചതായിരിക്കുമെന്നതിനൊരു ഉദാഹരണമാണ് ക്യാമ്പ് ഫയർ . ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നുള്ള സംസാരങ്ങൾ എപ്പോഴും ആളുകളിൽ പരമാവധി സ്വാധീനം ചെലുത്താൻ സാധിക്കുന്നവയാണ് .

അസതോ മാ സദ്-ഗമയ (അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് ഞങ്ങളെ നയിക്കുക)
തമസോ മാ ജ്യോതിർ-ഗമയ (ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്)
മൃത്യോർ-മാ-മൃതൻ ഗമയ (മരണത്തിൽ നിന്ന് അമർത്യതയിലേക്ക്) അങ്ങനങ്ങനെ അഗ്നിയെകുറിച്ചറിയാൻ ഇനിയും ധാരാളം.

വിളക്കിന്റെ ജ്വാല എപ്പോഴും മുകളിലേക്ക് കത്തുന്നു. അത് പ്രാഥമികമായി അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ പ്രകാശത്തെ ഉയർത്തുന്നതിനെ പ്രതിനിധീകരിക്കുന്നു. ഇന്ന് അറിവുകൾ കൂടിയപ്പോൾ തുണി ഇല്ലാതായി , വിനയം ഇല്ലാതായി , പകരം അഹന്ത , കഞ്ചാവ് എന്നിവയെല്ലാം കൂടി നമ്മുടെ ആല്മീയ അഗ്നിയെ അണച്ചുകളയുന്നു …

സ്റ്റോക്ക് ഓൺ ട്രെന്റ്: കൊറോണയുടെ നിയന്ത്രണങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൂക്കാലം തീർത്ത എസ് എം എ  യുടെ വാർഷിക ജനറൽ ബോഡിയും ഈസ്റ്റർ വിഷു പരിപാടിയും അരങ്ങിൽ എത്തിയത് ഈ കഴിഞ്ഞ ഏപ്രിൽ 29 ന്  ആയിരുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ക്രവ്ഡ് പുള്ളർ’ എന്ന് അറിയപ്പെടുന്ന എസ് എം എ  അക്ഷരാർത്ഥത്തിൽ ആ പേരിന് എസ് എം എ  മാത്രമാണ് അർഹൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു പ്രസ്തുത പരിപാടികൾ.

വൈകീട്ട് ആറരയോടെ ബ്രാഡ് വെൽ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഐഡിയ സ്റ്റാർ സിംഗർ വില്യം ഐസക്, പിന്നണി ഗായിക ഡെൽസി നൈനാൻ എന്നിവരുടെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രകടനം…

ഇടക്ക് വാർഷിക പൊതുയോഗം… ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീ വിൻസെൻറ് കുര്യാക്കോസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗതവും 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ശ്രീമതി ഷിമ്മി വിനു വാർഷിക കണക്ക് അവതരിപ്പിച്ച് പാസ്സാക്കിയതോടെ വൈസ് പ്രസിഡൻറ് ജിജോ ജോസഫ് എല്ലാവർക്കും നന്ദി പറയുകയും ചെയ്‌തതോടെ പൊതുസമ്മേളനത്തിന് തിരശീല വീണു. തുടന്ന് വരണാധികാരിയായി പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ് തിരഞ്ഞെടുപ്പിലേക്ക്…

തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആഘോഷപരിപാടികൾ പുനരാരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് കുടുംബാംഗങ്ങൾ ആഘോഷ രാവിലേക്ക് ഒഴുകിയെത്തിയപ്പോൾ Bradwell എഡ്യൂക്കേഷൻ സെന്ററും പരിസരവും സെക്യൂരിറ്റി ഗാർഡ്സിന്റെ നിയന്ത്രണത്തിലായി.

SMA യുടെ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു
സിനിമാറ്റിക് /ഫ്യൂഷൻ ഡാൻസ് കളും, കാണികൾക്ക് ആവേശം പകർന്നു. ടാനിയ ക്രിസ്റ്റിയും ടീമും അവതരിപ്പിച്ച തീം ഡാൻസ് കാണികളെ പരിപാടിയുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.

 

പിന്നണി ഗായിക ഡെൽസി നൈനാനും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും, അവതരിപ്പിച്ച സ്വരരാഗം 2023 മ്യൂസിക്കൽ നൈറ്റും അതോടൊപ്പം അസോസിയേഷൻ അംഗങ്ങളും ചുവടുവെച്ചപ്പോൾ ബ്രോഡ്‌വെൽ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻറെ (SMA) യുടെ ഈസ്റ്റർ-വിഷു 2023 ആഘോഷങ്ങൾ രാത്രി പത്തരയോടെ സമാപിച്ചു.

2023-2024 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് റോയി ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബേസിൽ ജോയി, ട്രഷറർ ബെന്നി പാലാട്ടി എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജേക്കബ് വർഗീസ് , രാജലക്ഷ്‌മി രാജൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനു ഹോർമിസ്, ലീന ഫെനീഷ്  എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.

എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കൃപ കൃഷ്ണ, നാൻസി സിബി, എബിൻ ബേബി, അജി മംഗലത്ത്, ആന്റണി സെബാസ്റ്റ്യൻ, തോമസ് പോൾ, ജോബിൻസ് മേമന, സിറിൽ മാഞ്ഞൂരാൻ, ജോബി ജോസ്  എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

എക്സ് ഒഫീഷ്യയോ അംഗമായി മുൻ പ്രസിഡന്റ് വിൻസെന്റ് കുര്യക്കോസും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.

യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഒത്തു ചേരലിനു മിഴിവേകി.

1986 മുതൽ 2021 വരെ ജിഇസിയിൽ നിന്നും പഠിച്ചിറങ്ങിയവർ ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഐ ടി, ബാങ്കിങ്ങ് , കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, എനർജി, ട്രാൻസ്പോർറ്റേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധരെകൂടാതെ ഓക്സ്ബ്രിഡ്ജ് അധ്യാപകരും , വ്യവസായികളും യു കെയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ജിഇസിയുടെ യശസ്സിന് മങ്ങലേൽപ്പിക്കാതെതന്നെ വ്യാപൃതരാണ്‌. എഞ്ചിനീയറിംഗ് രംഗത്തെ തങ്ങളുടെ അനുഭവപരിചയം യുവതലമുറക്ക് പകർന്നു നൽകാനായി യു കെയിലും ഇന്ത്യയിലുമുള്ള വിവിധ സംഘടനകളുമായി ചേരുന്നു വിവിധ ക്ലാസ്സുകളും, ജോലിസാധ്യത മാർഗനിദേശങ്ങളും നൽകുന്നതിൽ അംഗങ്ങൾ മുൻപന്തിയിലാണ്. പല അംഗങ്ങളും വിവിധ ചാരിറ്റി, സാമൂഹിക സംഘടനകളുടെ ഉപദേശകരോ പ്രവർത്തകരോ ആണ്. ഇതിലൂടെ സാമൂഹികനന്മക്കായി സേവനങ്ങൾ അർപ്പിക്കാൻ ഈ കൂട്ടായ്മയിലെ അംഗങ്ങൾ കൈകോർത്തു പ്രവർത്തിക്കുന്നു.

കോവിഡ് കാലത്തു ജിഇസി യുകെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പൂർവ്വവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ “ടെക്റ്റാൾജിയ” എന്ന വെർച്ച്വൽ കലാമേള വളരെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ടെക്റ്റാൾജിയ സംഘടിപ്പിയ്ക്കുന്ന യുഎഇ ചാപ്റ്റർ (ട്രേസ്) പ്രസിഡൻ്റ് അഷറഫ്, ജിഇസി യുകെ ചാപ്റ്ററിലെ റെയ്മോൾ നിധിരിയ്ക്ക് കോളേജിന്റെ ഉപഹാരം സമർപ്പിച്ചു.

യു കെ യിൽ താമസിക്കുന്ന ജി ഇ സിലെ പൂർവവിദ്യാർത്ഥികൾക്കു ഈ കൂട്ടായ്മയെക്കുറിച്ചു കൂടുതൽ അറിയാനും ഭാഗമാകാനും ‘Tectalgia’ എന്ന ഫേസ്ബുക് പേജിലൂടെ ബന്ധപ്പെടാവുന്നതാണ്.

https://www.facebook.com/tectalgia

ലണ്ടൻ. കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.
സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ഭാരത് ജോഡോ യാത്രക്കു ശേഷം നടത്തിയ ലണ്ടൻ സന്ദർശനത്തിൽ താൻ നേരിൽ കണ്ട ഇന്ത്യയെക്കുറിച്ചും ജനസമ്പർക്കത്തിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വൈകാരിക അനുഭവങ്ങളെ കുറിച്ചും രാഹുൽ പറഞ്ഞിരുന്നു.
ദയനീയവും ഭീകരുമായ  ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ ബിജെപി ഭരണ കൂടം തുറങ്കലിൽ അടച്ചൊതുക്കുവാൻ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാർലമെന്ററിയൻ എന്ന തലത്തിൽ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കർണാടകയിലെ കോൺഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കർണ്ണാടകയുടെ മണ്ണിൽ നിന്നും അഴിമതിയിലും വർഗ്ഗീയതയിലും മുങ്ങിയ ബിജെപി ഭരണകൂടത്തെ തൂത്തെറിയുന്നതിൽ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിർണ്ണായകമായെന്നു സുപ്രിയ ശ്രീനാതെ പറഞ്ഞു.
ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ജനസമ്പർക്ക യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ – സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ പറഞ്ഞു. ആഘോഷ പരിപാടികളെ തുടർന്നു നടത്തിയ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കമൽ ദളിവാൽ.
ഐഒസി നാഷണൽ സെക്രട്ടറി ഘെമ്പ വേണുഗോപാൽ, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐഒസി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ പ്രസിഡന്റുമാരായ വരുൺ ഗൗഡ, അവിനാശ് ദേശ്പാണ്ഡെ, സുധാകർ ഗൗഡ്, സന്തോഷ് റെഡ്ഢി,   എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ചർച്ചകളിലും സംവാദങ്ങളിലും തോമസ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, റോമി കുര്യാക്കോസ്, ഖലീൽ, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അരുൺ, ജോൺ, വിഷ്ണു, അപ്പച്ചൻ കണ്ണഞ്ചിറ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.
  

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

വാൾസാളിൽ താമസിക്കുന്ന യുകെ മലയാളിയും എം ഐ കെ സി എയുടെ മെമ്പറുമായ ശ്രീമതി സിന്ധു ടിന്റസിന്റെ പിതാവ് ടി. ആർ . വേലായുധൻ (81 ) നിര്യാതനായി. ഇന്നലെ ഹൃദയ സ്തംഭനം മൂലം ചെന്നൈയിൽ വച്ചായിരുന്നു മരണമടഞ്ഞത്. പരേതൻ ഡിസ്റ്റിക് റവന്യൂ ഓഫീസർ ആയിരുന്നു.

പരേതൻെറ ഭാര്യ അമൃത അമ്മ ചെന്നൈയിലാണ് താമസിക്കുന്നത് . ഇവർക്ക് മൂന്ന് പെൺമക്കളാണ്. ഉഷ (സ്കൂൾ ടീച്ചർ ചെന്നൈ), രമ (ഐ ടി പ്രൊഫഷണൽ ,യുഎസ്എ ) സിന്ധു (യു കെ ). മരുമക്കൾ:  പ്രസാദ്, സെന്തിൽ, ടിന്റസ്. വാൾസാളിൽ താമസിക്കുന്ന സിന്ധു, ഫിസിയോതെറാപ്പിസ്റ്റും ഭർത്താവ് ടിന്റൻ എൻ എച്ച് എസിൽ നേഴ്സുമാണ് . കൊച്ചു മക്കൾ:  കാർത്തിക്, കാവ്യ, നന്ദന, ആഞ്ജലി, ആര്യൻ

ടി. ആർ . വേലായുധൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സന്ദർശിച്ചു . പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനൊപ്പമാണ് ആശ്വാസവചനങ്ങളുമായി പിതാവ് മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തിയത്. മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും പിതാക്കൻ മാരുടെ ഒപ്പം ഉണ്ടായിരുന്നു.

നേരത്തെ സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ പ്രൊലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസിന്റെ നേതൃത്വത്തിൽ പ്രൊലൈഫ് ശുശ്രുഷകർ ഡോ. വന്ദനയുടെ മൃതശരീരം ഭവനത്തിൽ എത്തിയപ്പോൾ അ വിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

ഷിബി ചേപ്പനത്ത്

ലണ്ടൻ • ആകമാന യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം കരീം ദ്വിതിയൻ ബാവക്ക് യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ബോൾട്ടൺ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് പ്രൗഡഗംഗീശമായ വരവേല്പ് നൽകി. യുകെ മേഖലയിലെ മുഴവൻ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. “അമ്മയെ ഞങ്ങൾ മറന്നാലും അന്ത്യോഖ്യായെ മറക്കില്ല”എന്ന ദൃഡപ്രതിജ്ഞ ഏറ്റുപറഞ്ഞു കൊണ്ട് പരിശുദ്ധ ബാവായെയും അഭിവന്ദ്യ മെത്രാപ്പോലിത്തമാരേയും കുർബാന അർപ്പിക്കാനായി സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമികരിച്ച വേദിയിലേക്ക് വിശ്വാസികൾ കുരുത്തോലകളുടേയും പാത്രിയർക്കാ പതാകകളുടേയു പുഷ്പ വർഷത്തോടേയും കുടി ആനയിച്ചു.

അതിരാവിലെ തന്നെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മൈലുകൾ താണ്ടി കൈക്കുഞ്ഞുങ്ങളുമായി എത്തിയ വിശ്വാസികളെ നിരുൽസാഹപ്പെടുത്താതെ പരിശുദ്ധ ബാവ ഗ്ലൈഹിക വാഴ് വുകൾ നൽകിക്കൊണ്ട് വേദിയിലേക്ക് എത്തി ചേർന്നു. തുടർന്ന് മോറാന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനക്ക് സഹ കാർമികത്വം വഹിച്ചുകൊണ്ട് മലങ്കര സഭയുടെ മെത്രാപോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ഡോ ജോസഫ് മാർ ഗ്രിഗോറിയോസ്, ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് , അഭിവന്ദ്യ ഡോ കുര്യക്കോസ് മാർ തേയോഫിലോസ് , അഭിവന്ദ്യ ഡോ മാത്യൂസ് മാർ അന്തീമോസ്, അന്ത്യോഖ്യായിൽ നിന്നും പരിശുദ്ധ ബാവായെ അനുഗമിച്ച മാർ ക്രിസ്റ്റഫോറസ് മെത്രാപ്പോലിത്ത എന്നിവരും യുകെയിലെ സിറിയൻ അധിപൻ അഭിവന്ദ്യ തോമാ ദാവൂദ് തിരുമേനിയും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.

പരിശുദ്ധ സഭയിലെ റമ്പാച്ചൻമാരും ഭദ്രാസനത്തിലെ വിവിധ ഇടവകകളില വൈദികരും ശെമ്മാശ്ശൻമാരും ശുശ്രൂഷകരും കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം പങ്കുചേർന്നു. വൈദികരുടെ നേതൃത്വത്തിൽ സുറിയാനി ഗീതങ്ങളോടുകൂടിയ ഗായക സംഘം വിശുദ്ധ ബലിയെ കൂടുതൽ അനുഗ്രഹമാക്കി. ഇന്ത്യക്ക് വെളിയിൽ മലങ്കര സഭയുടെ മക്കൾ സംഘടിപ്പിച്ച ഏറ്റവും വലിയ കൂട്ടായ്മയിൽ ഒന്നാണ് ഇതെ എന്ന് പരിശുദ്ധ പിതാവ് അനുഗ്രഹ പ്രഭാഷണത്തിൽ പ്രസ്താവിച്ചു.

മലങ്കര സഭയിലെ മക്കളുടെ ഏതു പ്രതിസന്ധിയിലും പൂർവ്വ പിതാക്കൻമാർ പകർന്നുതന്നു വിശ്വാസം കാത്തു സംരക്ഷിക്കുവാൻ പരിശുദ്ധ പിതാവ് കൂടെ ഉണ്ടാവുമെന്നും ബാവാ ഓർമ്മിപ്പിച്ചു. തുടർന്ന് കുർബാനയിൻ സംബദ്ധിച്ച എല്ലാ വിശ്വാസികളേയും പരിശുദ്ധ പിതാവ് സ്ളീബാ മുത്തി അനുഗ്രഹിച്ചു. തുടർന്ന് സംസാരിച്ച സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനി താൻ ലണ്ടനിൽ ഏതാനും കുടുബങ്ങളെ വച്ച് ആരംഭിച്ച പരിശുദ്ധ സഭയുടെ തുടക്കം ഇന്ന് ആയിരങ്ങളെ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് അവിശ്വസനീയം എന്ന് പ്രതിപാദിച്ചു. ഇതു പോലെ പരിമിതമായ സാഹചര്യത്തിൽ അച്ചടക്കത്തോടും സംഘാടന മികവോടും കുടി ഇതു പോലെ ഒരു കുർബാന സംഘടിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഭദ്രാസന കൗൺസിലിനെ അറിവന്ദ്യ പിതാവ് മുക്തകണ്ടം പ്രശംസിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ഏകദേശം 3 മണിയോടുകൂടി ചടങ്ങുകൾക്ക് സമാപാനം കുറിക്കുകയും ചെയ്തു .

 

സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കുവാൻ കേരള സൂപ്പർ ലീഗ് എന്ന പേരിൽ മലയാളികൾക്കു മാത്രമായി യുകെയിലെ 8 റീജിയണിലെ മൈതാനങ്ങളിൽ 32 ടീമുകൾ T20 ക്രിക്കറ്റിനായി തയ്യാറെടുക്കുന്നു. യുകെയിലെത്തിയ കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ കവൻട്രിയിലെ ലിജുവും നോർത്താപ്ടണിൽ നിന്നും റോസ്ബിനും , ബാബുവും , പ്രണവും കൂടാതെ ലണ്ടനിൽ നിന്നുള്ള കിജിയും ഒന്നിച്ചു ചേർന്ന് ഇതിനോടകം നിരവധി ടൂർണമെൻ്റുകൾ യുകെയിൽ പലയിടത്തും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് . അവർ തന്നെയാണ് ഈ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന് ഇത്തവണയും ചുക്കാൻ പിടിക്കുന്നത്.

 

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പന് വിരാമമിട്ടുകൊണ്ട് ബിലാത്തിയിലെ പ്രഥമ T20 ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ പൂന്തോട്ടമായ കെന്റിൽ ഈ മാസം 14-ാം തീയ്യതി ഞായറാഴ്ച കൊടിയേറുകയാണ്. എട്ടു സോണുകളിൽ നിന്നും 32 ടീമുകളാണ് 20 ഓവർ ക്രിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്.

ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലണ്ടിലെ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്നാണ് L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുന്നത് . യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ നടക്കുന്ന ഈ കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഈ ക്രിക്കറ്റ് ലീഗ് ഒരു മുതൽ കൂട്ടായി മാറുമെന്നും ഉറപ്പാണ് .

മത്സര വിജയികളെ കാത്തിരിക്കുന്നത് നിരവധിയായ സമ്മാനങ്ങളാണ്.

First prize : £2500 + Trophy
Second prize : £1500 + Trophy
Semi finalist : £500+ Trophy
Quarter finalist: £250 + Trophy

1. Best batmen : Cash prize + Trophy
2. Best bowler : Cash prize + Trophy
3. Best wicket keeper : Cash prize + Trophy
4. Best fielder : Cash prize + Trophy
5. Most valuable player : Cash prize + Trophy
6. Fair Play Award : Trophy

Man of the matches for all the matches.

യുകെ മലയാളികളുടെ പ്രഥമ T20 ലീഗായ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന്റെ (KSL) ആഘോഷങ്ങളിലേക്ക് യുകെയിലെ ഒരോ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ROSBIN RAJAN. 07881237894

LIJU LAZER 07429325678

KIJI KOTTAMAM 07446936675

PRANAV PAVI 07435508303

BABU THOMAS. 07730883823

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബില്ലിങ്സ്റ്റിലില്‍ നടന്ന കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് അത്യാസന്ന നിലയിൽ. ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഡോര്‍ക്കിങ്ങിലെ മലയാളി കുടുംബത്തിലെ 23 വയസുള്ള യുവാവ് ആണ് ഗുരുതരമായ പരുക്കുകളോടെ ബ്രൈറ്റന്‍ റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച രാത്രിയിൽ സുഹൃത്തിനൊപ്പം ഫുട്ബോൾ പരിശീലനത്തിനായി പോയി മടങ്ങുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

ഡോര്‍ക്കിങില്‍ താമസിക്കുന്ന സാജു അഞ്ജു ദമ്പതികളുടെ മൂത്ത പുത്രന്‍ രാഹുലിനാണ് അപകടം സംഭവിച്ചത്. പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്ത് വന്നത്. രാത്രി 11 മണിയോടെ പോലീസ് വീട്ടിലെത്തി അപകട വിവരം പങ്കുവെച്ചു. അപകടത്തിൽ അതിമാരകമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ നിരവധി സർജറികൾ നടത്തിയും, മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.

ഓവർ ടേക്കിങ് നിരോധിച്ച ഇടത്താണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന റെനോൾട് കാറാണ് ഇടിച്ചു കയറിയത്. സ്ക്കോഡ കാറിൽ ആയിരുന്നു രാഹുലും സംഘവും യാത്ര ചെയ്തത്. ഡോര്‍ക്കിങില്‍ 20 വര്‍ഷമായി താമസിക്കുന്ന ദമ്പതികള്‍ നാട്ടില്‍ കോട്ടയം മണിമല അടുത്ത് നെടുമണ്ണി സ്വദേശികളാണ് കുടുംബം. റോഷനും, റിജിലും രാഹുലിന്റെ സഹോദരങ്ങളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 203-ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുകെയിലെ പ്രമുഖ നേഴ്സിങ് സംഘടനയായ ആർസിഎൻ ഒഴിച്ചുള്ള മിക്ക യൂണിയനുകളും ശമ്പള വർദ്ധനവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.

ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved