ഉണ്ണികൃഷ്ണൻ ബാലൻ
2024 ൽ ദേശീയ വനിതാ ബാഡ്മിന്റൻ ടൂർണ്ണമെൻറ് സംഘടിപ്പിക്കുവാൻ ഒരുങ്ങി സമീക്ഷ യുകെ . മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ചു നടന്ന പ്രഥമ ദേശീയ ബാഡ്മൻറൻ ടൂർണ്ണ മെൻറിന്റെ ഗ്രാൻറ് ഫിനാലെയുടെ വേദിയിൽ ആണ് പ്രഖ്യാപനം നടന്നത് . പ്രഖ്യാപനത്തോട് അനുബന്ധിച്ച് വനിതകളുടെ സൗഹൃദ മത്സരവും നടന്നു. മത്സരത്തിൽ ഗ്ലോസ്റ്റർഷെയറിൽ നിന്നുള്ള ആഷ്‌ലി അരുൺ, ദ്രുവിത വൊമ്കിന സംഖ്യം ഒന്നാം സ്ഥാനവും റിനി വർഗ്ഗീസ്, ജസീക്ക അനിൽ സഖ്യം രണ്ടാം സ്ഥാനവും കരസ്തമാക്കി.

റീജണൽ മത്സരങ്ങൾ നടന്ന സമയത്ത് നിരവധി സ്ഥലങ്ങളിൽ നിന്നും വനിതകൾക്കായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. അതു പരിഗണിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നത് എന്ന് സംഘാടകർ അറിയിച്ചു.

ഞങ്ങളുടെ അയൽക്കാരൻ ഇംഗ്ലീഷുകാരൻ… എന്റെ അമ്മോ ഒരു രക്ഷയും ഇല്ല …
കെട്ടിയോളെ സ്നേഹിക്കണത് കണ്ടാൽ പെറ്റമ്മ സഹിക്കില്ല …
സമ്മർ ടൈം ആണേൽ പിന്നെ നോക്കണ്ട …..
ഗാർഡനിൽ ഇരുന്നു കെട്ടിയോളെ കെട്ടിപിടിച്ചു വയലിൻ വായിക്കുന്നു, കേട്ടിയോൾ അയാളുടെ മടിയിൽ കിടന്ന് ബുക്ക് വായിക്കുന്നു , അവരുടെ സുന്ദരിയായ ഒരു നാലുവയസുകാരി അവർക്കു ചുറ്റും അവളുടെ ചെറിയ എട്ട് വയസുകാരൻ ചേട്ടച്ഛനുമായി ചിരിയും കളിയും തമാശയും എല്ലാമായി ഓടിനടക്കുന്നു… ആ പെൺകുട്ടിയെ തൊട്ടുരുമ്മി തലോടി നടക്കുന്ന ഒരു പൂച്ചകുട്ടിയും ഇവരിലെ ഒരു കഥാപാത്രമാണ് …….
ഇവരെ കാണുമ്പോൾ പലപ്പോഴും ഞാൻ ആലോചിക്കും ഇവരുടെ സന്തോഷ രഹസ്യമൊന്ന് അറിയണമെന്ന് …എന്തൊരു ഭംഗിയാണ് അവരുടെ ജീവിതത്തിന് …..
അങ്ങനെയിരിക്കെ ദിവസങ്ങൾ കഴിയവേ പെട്ടെന്നൊരു ദിവസം ഇവരെ ആരെയും പുറത്തേക്കു കാണാതായി , കളിചിരികൾ കേൾക്കാതെയായി , അവരുടെ അപ്പോളോ എന്ന് വിളിപ്പേരുള്ള പൂച്ചകുട്ടിയെ കാണാതായി …. ഒരു പച്ചമലയാളിയായ എനിക്ക് അവർക്കെന്ത് പറ്റിയെന്നറിയാഞ്ഞിട്ടു ഒരിരിക്കപ്പൊറുതിയുമില്ല .
കുറച്ചുനാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച യാദൃശ്യകമായി പുറത്തേക്കിറങ്ങിയപ്പോൾ അപ്പുറത്തെ വീട്ടിലെ ആ നാലുവയസുകാരിഒറ്റക്ക് ആ ഗാർഡനിൽ ചുമ്മാ ചുറ്റിത്തിരിഞ്ഞു നടക്കുന്നു ….പൂമ്പാറ്റയെപോലെ പാറിപ്പറന്നു നടന്നിരുന്ന ആ കുഞ്ഞിനിതെന്തു പറ്റിയെന്ന് ഞാൻ ആലോചിച്ചു ….
ഞാൻ ആ കുട്ടിയോട് ചോദിച്ചു ” where is your Apollo?”
ആ കുട്ടി പറഞ്ഞു its with my mummy ….
Where is your mummy എന്ന് ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു, പക്ഷെ ചോദിയ്ക്കാൻ മനസ് അനുവദിച്ചില്ല .
പിന്നീട് എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമായി ആ കുട്ടിയുടെ വരവ് ….
ആ ആൺകുട്ടിയുടെ വരവ് തന്നെ ഇല്ലാതായി ….
പിന്നീട് വേറൊരു സ്ത്രീയുമായായി ആ പുള്ളിയുടെ വയലിൻ വായന ….
പിന്നീടറിഞ്ഞ കാര്യങ്ങൾ വളരെ സങ്കടകരമായിരുന്നു….
ഇപ്പോൾ ആ പുള്ളിയുടെ കൂടെയുള്ള സ്ത്രീ അയാളുടെ മൂന്നാമത്തെ കാമുകിയാണ് . ആദ്യത്തെ ഭാര്യയിലുള്ള കുട്ടിയാണ് അവിടുണ്ടായിരുന്ന ആൺ കുട്ടി , രണ്ടാമത്തെ ഭാര്യയിൽ ഉണ്ടായതാണ് അവിടുണ്ടായിരുന്ന പെൺ കുട്ടി …രണ്ടാമത്തെ ഭാര്യയുടെ പെറ്റായിരുന്നു അവിടുണ്ടായിരുന്ന പൂച്ചക്കുട്ടി ….
ഈ പുള്ളിക്കുണ്ടായ മൂന്നാമത്തെ ബന്ധത്തെ അറിഞ്ഞ രണ്ടാം ഭാര്യ തന്റെ പെൺകുഞ്ഞും പൂച്ചകുട്ടിയുമായി വീടുപേക്ഷിച്ചു ഇറങ്ങി …
എങ്കിലും എന്നും രാവിലെ ആ സ്ത്രീ തന്റെ പെൺകുട്ടിയ അവളുടെ പപ്പയുടെ അടുത്തയക്കും , ആ പുള്ളി കുട്ടിയെ സ്‌കൂളിൽ കൊണ്ടേ വിടും തിരികെ എടുക്കും , വൈകുന്നേരങ്ങളിൽ അവൾ വന്ന് കുട്ടിയെ കൂട്ടികൊണ്ടു പോകും ….
എല്ലാ ശനി ഞായർ ദിവസങ്ങളിലും ആദ്യ ഭാര്യയിലുള്ള ആൺകുട്ടിയും രണ്ടാം ഭാര്യയിലുള്ള പെൺകുട്ടിയും അയാളുടെ വീട്ടിൽ ചിലവഴിക്കും , പിരിഞ്ഞുപോകും സന്തോഷത്തോടെ തന്നെ …..
ചില ഇടദിവസങ്ങളിൽ അയാളും രണ്ടാം ഭാര്യയും റെസ്റ്റോറന്റുകളിൽ ഒരുമിച്ചിരുന്നു ചായകുടിക്കുന്നതും പതിവ് കാഴ്ചയായി മാറി ….
ഇവരെ ഇങ്ങനോക്കെ കാണുമ്പോളാണ് ജീവിതം ഇങ്ങനെയും ആകാം എന്ന് ഞാൻ മനസിലാക്കിയത് . ജീവിതത്തിൽ എന്തും എപ്പോ വേണമെങ്കിലും സംഭവിക്കാം . നമ്മൾ വിചാരിക്കുന്ന സ്ക്രിപ്റ്റുകൾ പോലെത്തന്നെ നമ്മുടെ ജീവിതം ആകണമെന്ന് വാശിപിടിക്കുന്നിടത്താണ് നമ്മൾ ജീവിക്കാൻ പാടുപെടുന്നത് ….
നമ്മുടെ ജീവിതത്തിലെ സസ്പെൻസ് എൻജോയ് ചെയ്യാൻ നമ്മൾ പഠിക്കേണ്ടതുണ്ട് …
അതെങ്ങനെ ഇന്നലത്തെ എച്ചിൽ കളയാൻ ഒരു നിർവ്വാഹവുമില്ലാതെ പൊതിഞ്ഞു കെട്ടി അടുക്കള മൂലക്ക് സൂക്ഷിച്ചു മണമടിച്ചു പരിചയമുള്ള നമ്മൾ , നമ്മുടെ ജീവിതത്തിലും അത് തുടരുന്നു ….വിട്ടുകൊടുക്കേണ്ടതിനെ വിട്ടുകൊടുക്കാതെ , വാശിയും പകയും വിരോധവുമെല്ലാം എന്നും ചികഞ്ഞു വാരി മണത്തു നോക്കി ദുർഗന്ധം വമിപ്പിച്ചു മറ്റുള്ളവരിലേക്കും എത്തിക്കുന്നു …..
നമ്മുടെ ജീവിത വെയിസ്റ്റ് ബിന്നും എന്നും വൃത്തിയാക്കി വെക്കേണ്ടതുണ്ട് …
ന്യൂസിലാൻഡിൽ മരണമടഞ്ഞ രാജുവിന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാത്തവരെ മാത്രമേ നമുക്കറിയൂ ….അങ്ങനെ വിട്ടുകൊടുക്കാൻ പാടുള്ള, പരസ്പരം വെറുപ്പും വിരോധവും പകയും കൂടെ കൊണ്ട് നടന്ന് മക്കളെക്കൂടി ആ വിഷപ്പുക ഏൽപ്പിക്കുന്ന ഒട്ടേറെ മനുഷ്യർക്കായിത് സമർപ്പിക്കുന്നു …..
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ മാഞ്ചസ്റ്റർ റീജണിൽ നിന്നുള്ള നസറുൾ കരീം, ഈതൻ ഡാലി സഖ്യത്തിനു വിജയം.

മാഞ്ചസ്റ്റർ സെന്റ് പോൾസ് കാത്തലിക് ഹൈസ്കൂളിൽ വെച്ചു നടന്ന ഗ്രാൻറ് ഫിനാലെയിൽ 12 റീജിയണൽ മത്സരങ്ങളിൽ നിന്നും വിജയിച്ചെത്തിയ 32 ടീമുകളാണ് മാറ്റുരച്ചത്. നസറുൾ കരീം, ഈതൻ ഡാലി സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ ഫൈനലിൽ വാശിയോടെ പോരാടിയ കെറ്ററിംഗ് റീജിയണിൽ നിന്നുള്ള മേബിൾ മനോ കുര്യൻ, ജ്യൂവൽ മനോ കുര്യൻ സഖ്യത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൊവൻട്രി റീജിയണിൽ നിന്നുള്ള ജോബി ജോർജ്, ജിസ്‌മോൻ സഖ്യം മൂന്നാം സ്ഥാനവും ഇപ്‌സ്‌വിച്ച് റിജിയണിലെ ലെവിൻ മാത്യു, മാത്യു കെ ചെറിയാൻ സഖ്യം നാലാം സ്ഥാനവും കരസ്തമാക്കി.

ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും മറ്റു വിജയികൾക്ക് യഥാക്രമം £501ഉം ട്രോഫിയും , £251ഉം ട്രോഫിയും , £101ഉം ട്രോഫിയും സമ്മാനമായി ലഭിച്ചു.ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

രാവിലെ 10 മണിയോടെ ആരംഭിച്ച മത്സരങ്ങൾ മേയർ ഡോണ ലുഡ്ഫോർഡ് ഉത്ഘാടനം ചെയ്തു .സമീക്ഷ യുകെ ഷെയർ & കെയർ പ്രൊജക്ടിനെ അഭിനന്ദിച്ച മേയർ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി. മത്സരങ്ങൾ വൈകുന്നേരം 6 മണി വരെ നീണ്ടു. ഗ്രാൻറ് ഫിനാലെയുടെ മുഴുവൻ വാശിയോടും കൂടിയാണ് എല്ലാ ടീമുകളും ഏറ്റുമുട്ടിയത്.യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ബാഡ്മിൻറൻ ആരാധകർ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും സമിക്ഷ യുകെ പ്രഥമ ബാഡ്മിൻറൻ ടൂർണമെൻറ് വൻ വിജയമായി.

ടൂർണമെന്റിലെ വിജയികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്ത് ഞങ്ങളോടു സഹകരിച്ച മുഴുവൻ മത്സരാർത്ഥികളോടും ഗ്രാൻഡ് ഫിനാലെ കാണുവാനും, പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (NMC) ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതോടെ കെയർ അസിസ്റ്റന്റുകൾക്ക് നേഴ്സായി രജിസ്റ്റർ ചെയ്യാൻ ഇനി എളുപ്പത്തിൽ കഴിയും. സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയിട്ട് അഞ്ച് വർഷം ആകുന്നു. യുകെയിൽ എത്തി സീനിയർ കെയററായി പതിമൂന്ന് വർഷമായി ജോലി ചെയ്യുന്ന മലയാളിയായ ജൂബി റെജി ഇത്തരത്തിൽ നേഴ്സായി രജിസ്റ്റർ ചെയ്ത വാർത്ത ഇപ്പോൾ പുറത്ത് വന്നു. പുതുക്കിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ വഴി പിൻ നമ്പർ ലഭിക്കുന്ന ആദ്യത്തെ കെയർ അസിസ്റ്റന്റാണ് ജൂബി.
2023 ഫെബ്രുവരി 8 മുതൽ, എൻഎംസി ടെസ്റ്റ് സ്‌കോറുകൾ വിലയിരുത്തുന്നതിനുള്ള കാലയളവ് ആറ് മുതൽ പന്ത്രണ്ട് മാസം വരെ നീട്ടിയിരുന്നു. തുടർച്ചയായി പരിശ്രമിച്ചെങ്കിലും ഐഇഎൽടിഎസ്, ഒഇടി ജയിക്കാൻ കഴിയാതിരുന്ന ജൂബി ഒടുവിൽ നേഴ്സ് ആയി മാറിയിരിക്കുകയാണ്. പതിമൂന്ന് വർഷത്തെ അനുഭവപരിചയം നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു എന്നാണ് ജൂബി പറയുന്നത്. നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഇപ്പോൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ നേഴ്സായി ജോലി തുടരാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് ജൂബി. ഭർത്താവ് റെജി ഫിലിപ്പ് കട്ടപ്പന സ്വദേശിയുമാണ്. അന്തരേസ റെജി, അനിത റെജി എന്നിവരാണ് മക്കൾ. ട്രെന്റിലെ സ്റ്റോക്കിലാണ് ഇവർ താമസിക്കുന്നത്.

“2018ൽ കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേഴ്‌സിംഗിൽ 2 വർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷമാണ് ഞാൻ എൻ എം സിയ്ക്ക് അപേക്ഷ സമർപ്പിച്ചത്. 2019 ലാണ് അപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടായത്” -ജൂബി പറഞ്ഞു. പതിമൂന്ന് വർഷത്തിന് ശേഷം, ഈ സ്വപ്നം യാഥാർത്യമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ ജൂബി, കൂടുതൽ മലയാളികൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ബാബു മങ്കുഴിയിൽ
കടുവ എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക്റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും ഏപ്രിൽ 16നുഇപ്സ്വിച്ചിൽ എത്തിച്ചേരുന്നു.
അതുൽ നറുകര : കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽമലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര.
കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമപിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തുംനിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .
പ്രശാന്ത് കാഞ്ഞിരമറ്റം : 25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് ,
T V പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച പ്രശാന്ത് കാഞ്ഞിരമറ്റംഒരിക്കൽക്കൂടി April 16 നു ഇപ്സ്വിച്ചിൽ …..

അരങ്ങുകളിൽ ജഗതി ശ്രീകുമാറിന്റെ ശബ്ദാനുകരണമാണ് പ്രശാന്ത് കാഞ്ഞിരമറ്റംഎന്ന കലാകാരന് ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. ടെലിവിഷൻപ്രേക്ഷകരുടെ പ്രിയ അവതാരകനായി തിളങ്ങുന്നതിന് വഴിയൊരുക്കിയതുംജഗതിയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രശാന്തിന്റെ രസകരമായവർത്തമാനങ്ങളായിരുന്നു.
എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെനായകനായി അരങ്ങേറ്റം. ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത്അഭിനയിച്ചു. സിനിമയേക്കാൾ മിമിക്രിയും ടെലിവിഷൻ ഷോകളുമാണ്മലയാളികൾക്കിടയിൽ പ്രശാന്തിനെ സുപരിചിതനാക്കിയത്.മികച്ച കലാകാരനെന്നഖ്യാതി നേടിയ പ്രശാന്തിന് ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .
ഷിനോപോൾ: സംഗീത ലോകത്ത് വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക്സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.
ദിലീപ് കലാഭവൻ : അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച്അനവധി നിരവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയുംലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ്കലാഭവൻ.ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡിഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർമാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയുംഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ്കലാഭവൻ .
അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളംസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .
ചാരിറ്റി സ്കൈ ഡൈവിങ്ങിലൂടെ കേരളത്തിലെ നിർദ്ധനരായ 101 നഴ്സിംഗ്വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ 50 ലക്ഷം രൂപ സമാഹരിച്ച കേരളത്തിലെഏക കലാകാരൻ കൂടിയാണ് ദിലീപ് കലാഭവൻ .
ആര്യ കൃഷ്ണൻ : ഫ്‌ളവേഴ്‌സ് tv,കൈരളി ,we channel ,Kappa TV തുടങ്ങി നിരവധി ചാനലുകളിലൂടെമലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .
വിസയും യാത്രാനുബന്ധ രേഖകളും കരസ്ഥമാക്കിയ ഈ കലാകാരന്മാരെല്ലാംഏപ്രിൽ മാസത്തിൽ യുകെയിൽ എത്തിച്ചേരുന്നു .
നല്ലോരു സായാഹ്നം ഈ കലാകാരന്മാരോട് ചേർന്ന് സകുടുംബംസുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളിഅസോസിയേഷൻ ഏവരെയും St Albans high school ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .
Date 16/04/2023
Address :
St Albans high school
Digby road
Ipswich
IP4 3NJ.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി അർപ്പിച്ചതിനു ശേഷം ആരംഭിച്ച പ്രതിഷേധ സംഗമം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ രാഹുൽ ഗാന്ധിയെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകുവാൻ ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്ന് കമൽ ദലിവാൾ പറഞ്ഞു. മാതൃ രാജ്യത്തെ അധോഗതി, അരക്ഷിതാവസ്ഥ എന്നിവയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുവാൻ ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കമൽ കൂട്ടിച്ചേർത്തു.

ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിന് അഭിമുഖമായും മഹാത്‌മാ ഗാന്ധിയുടെ പ്രതിമയോട് ചേർന്നും നിന്ന് ഐഒസി പ്രവർത്തകർ നരേന്ദ്രമോദിക്ക് എതിരെ ആവേശപൂർവ്വം മുദ്രാവാക്യങ്ങൾ വിളിച്ചു. വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച’, ‘രാഹുൽ ഗാന്ധി നയിച്ചോളൂ ഭാരത ജനത പിന്നാലെ’, ‘മോഡി-അദാനി ബന്ധങ്ങൾ ഇന്ത്യാ രാജ്യത്തിനു ബാധ്യത’ എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങൾ. മോദിക്ക് എതിരെ രൂക്ഷ വിമർശനം നടത്തുന്ന പ്ലകാർഡുകളുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്.

പ്രതിഷേധ സംഗമത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്തവാ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, നേതാക്കളായ ചേതൻ ശർമ്മ, സുധാകർ ഗൗഡ, തോമസ് ഫിലിപ്പ്, പ്രിയംവദ ഠാക്കൂർ, അജിത് മുതയിൽ എന്നിവർ പ്രസംഗിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ്ജ് ജേക്കബ്, അഷ്‌റഫ്, ജോർജ്ജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.

ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും, സ്വാതന്ത്ര അവകാശങ്ങളും ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തലത്തിലേക്ക് നയിക്കുന്ന മോദിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെന്ന് ഐഒസി നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ നടന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫീസറായി വിജയിച്ച ഐഒസി കേരള ചാപ്റ്റർ അംഗം ബിബിൻ ബോബച്ചനെ ഐഒസി നാഷണൽ കമ്മിറ്റി ആദരിച്ചു.
ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട പ്രതിപക്ഷ നേതാവും, വയനാട് എംപി യുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ പ്രതിഷേധം അണപൊട്ടിയൊഴുകി. പാർലിമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി സമർപ്പിച്ചതിനു ശേഷമാണ് പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്.

രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ, ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ദേശീയ പ്രസിഡണ്ട് കമൽ ദളിവാൽ ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ ജനകീയ നേതാവിനെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകുവാനായി എന്ത് വിലനൽകുവാനും സംരക്ഷിക്കുവാനും ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്നും, മാതൃ രാജ്യത്തെ അധോഗതിയിലേക്കും, അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്ന മോഡി സർക്കാരിനെ താഴെയിറക്കുവാൻ ഏവരും ഒറ്റക്കെട്ടായി രാഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും’ ഉദ്ഘാടന പ്രസംഗത്തിൽ കമൽ ഉദ്‌ബോധിപ്പിച്ചു.

നാഷണൽ വൈസ് പ്രഡിഡണ്ട് ഗുർമിന്ദർ രന്തവാ തന്റെ പ്രസംഗത്തിൽ ‘ലോകത്തിനു മുമ്പിൽ മുൻകാല ഭരണ നേതാക്കൾ ഉണ്ടാക്കിയെടുത്ത പ്രശസ്തിയും, അഭിമാനവും, ആജ്ഞാ ശക്തിയും, മതേതര ജനാധിപത്യ മുഖവും, സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷയും, ചെറുകിട ബിസിനെസ്സുകാരുടെയും കർഷകരുടെയും നിലനിൽപ്പും മോഡി ഭരണത്തിൽ താറുമാറായ അവസ്ഥയിലേക്ക് കൂപ്പു കുത്തുമ്പോൾ ജനഹിതത്തിനനുകൂലമായി പോരാടുന്ന രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കി തുറങ്കലിൽ അടച്ചിടുവാനുള്ള വ്യാമോഹം ജീവൻ കൊടുത്തും ഭാരത ജനത തടയുമെന്ന്’ പറഞ്ഞു.
തുടർന്ന് പ്രസംഗിച്ച ചേതൻ ശർമ്മ ‘വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് രാഹുലിനെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കി, വീണ്ടും ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ അതിലും കടുത്ത പരാമർശങ്ങൾക്ക് നിത്യേന എത്ര പേർ അയോഗ്യതക്കും, തെരഞ്ഞെടുപ്പിനുമുള്ള അവസരം ഉണ്ടാക്കുന്നുണ്ടാവുമെന്നും, സ്വന്തം ഭരണ തട്ടകത്തിൽ 160 ഓളം ക്രിമിനൽ കേസുകളിലെ പ്രതികൾ പാർലമെന്റിൽ സ്വൈര്യ വിഹാരം നടത്തുന്നുവെന്ന വസ്തുത ഗൗരവത്തോടെ വീക്ഷിക്കുവാൻ ഭാരത ജനതക്കുള്ള സമയമായിക്കഴിഞ്ഞുവെന്നും’ ഉദ്‌ബോധിപ്പിച്ചു.

‘അദാനി, ഷെൽ കമ്പനിയുടെ പേരിൽ ഇറക്കിയ 20,000 കോടിയുടെ കണക്കു ചോദിക്കുമ്പോൾ ജയിൽ ആണ് ഉത്തരമെങ്കിൽ ഭാരത മക്കൾ ഇതേ ചോദ്യങ്ങൾ ആവർത്തിക്കുമെന്നും അന്ന് ജയിലഴികൾ മതിയാവാതെ വരുമെന്നും’ സുധാകർ ഗൗഡ അഭിപ്രായപ്പെട്ടു.
‘LIC, SBI പോലുള്ള പൊതുമുതൽ അദാനിയുടെ നിക്ഷേപത്തിൽ വെച്ച് കൊടുത്ത ബിജെപി യുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ഭാവിയിൽ അതെ തുറുങ്കലുകൾ കാത്തിരിക്കുന്നുവെന്നോർമ്മിക്കണമെന്ന്’ സുജു ഡാനിയേൽ പറഞ്ഞു.

‘തലമുറകളിലൂടെ ഭാരതത്തിനു ഭരണ നേതൃത്വം നൽകി ജീവൻ വരെ ദാനം ചെയ്യേണ്ടി വന്ന മാഹാരഥന്മാരുടെ പിന്തലമുറക്കാരനെ ജയിലഴി എന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തുവാൻ മോദിയും സംഘികളും ആയിട്ടില്ല’ എന്ന് തോമസ് ഫിലിഫ്പ പറഞ്ഞു.
പ്രിയംവദ താക്കൂർ നടത്തിയ പ്രസംഗത്തിൽ ‘ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും സ്വാതന്ത്ര അവകാശങ്ങളും ഇല്ലാതാക്കുവാനുള്ള തലത്തിലേക്ക് നയിക്കുന്ന സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള അവസാന ആണിയാവും രാഹുൽ ഗാന്ധിക്കെതിരെയെടുത്ത നടപടിയെന്ന്’ അടിവരയിട്ടു പറഞ്ഞു.
അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ്ജ് ജേക്കബ്, അഷ്‌റഫ്, ജോർജ്ജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി,ബിബിൻ ബോബച്ചൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

പാർലമെന്റിനു അഭിമുഖമായും മഹാത്‌മാ ഗാന്ധിയോട് ചേർന്ന് നിന്നും ആവേശപൂർവ്വം വിളിച്ച ‘വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച’ ‘രാഹുൽ ഗാന്ധി നയിച്ചോളൂ, ഭാരത ജനത പിന്നാലെ’ ‘മോഡി-അദാനി ബന്ധങ്ങൾ, ഇന്ത്യാ രാജ്യത്തിനു ബാദ്ധ്യത’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമായ പ്രതിഷേധ പരിപാടി വികാരോജ്ജ്വലമായി.
പ്രതിഷേധ പരിപാടിയുടെ കോർഡിനേറ്ററും, ഐഒസി വക്താവുമായ അജിത് മുതയിൽ നടത്തിയ നന്ദി പ്രകാശനത്തോടെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടി സമാപിച്ചു.
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 26 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്.അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.
നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.
ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.
1916 മുതലാണ് അയര്‍ലണ്ടിലും യൂ കെയിലും സമയ മാറ്റം ആരംഭിച്ചത്.എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റ സംവിധാനം നിലവിലുണ്ട്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്.
സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ക്രമപ്പെടുത്തുന്നത് സമ്മറില്‍ ഐറിഷ് സമയവും ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂറും വിന്റര്‍ ടൈമില്‍ അഞ്ചര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മനി അടക്കമുള്ള മറ്റു രാജ്യങ്ങളിലെ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.
യൂറോപ്പിലെ സമയമാറ്റ സമ്പ്രദായം നിര്‍ത്തലാക്കണം എന്ന യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന് ഇതേ വരെ അംഗരാജ്യങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ല.അത് കൊണ്ട് തന്നെ 2021 മുതല്‍ വിന്റര്‍ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും എന്ന മുന്‍ ധാരണ നടപ്പാക്കാന്‍ ഇടയില്ല.
അതേസമയം യൂറോപ്പിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പല തവണ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ സമയ മാറ്റ സമ്പ്രദായം എത്രയും വേഗം അവസാനിപ്പിക്കണം എന്ന ആശയത്തിനാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചത്.
യുകെയിലെ മുൻനിരയിൽ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷനുകളിൽ ഒന്നായ ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രളയത്തിലും കോവിഡിലും മറ്റുള്ളവർക്ക് താങ്ങായി നിന്നുകൊണ്ട് നാളേറെയായി പലവിധ പ്രയാസത്തിലും പ്രതിബന്ധങ്ങളിലും കൂടി കടന്നുപോയ നമുക്കിടയിലേക്ക് പ്രത്യാശയുടേയും ഉയിര്‍ത്തെഴുന്നേൽപ്പിൻറയും നാളുകൾ കടന്നുവരുന്ന ഈ വേളയിൽ വർഷങ്ങളായി മുടങ്ങി കിടന്ന ആഘോഷം ലോകമലയാളികൾക്കൊപ്പം ലീഡ്സ് മലയാളികളും.
ഏപ്രിൽ 16 ഞായറാഴ്ച കൃത്യം 12 മണിക്ക് ഉച്ച ഭക്ഷണത്തോടുകൂടി ഈസ്റ്റെൻഡ് പാർക്ക് ഡബ്ല്യൂഎംസിയിൽ ആഘോഷിക്കുന്നതായിരിക്കും. പുതുമയാർന്ന വിവിധ കലാപരിപാടികളുമായി ആഘോഷം അതിഗംഭീരമാക്കുവാൻ പുതിയ കമ്മിറ്റി തയ്യാറെടുത്തു കഴിഞ്ഞു. ഈ ആഘോഷവേളയിലേക്ക് എല്ലാവരേയും സുസ്വാഗതം ചെയ്യുന്നു.
ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ “നിറവ്” ഷോർട്ട് ഫിലിം റിലീസ് ചെയ്തു.
നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്. സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ അതിൽ അഭിനയിച്ച എല്ലാവർക്കും സാധിച്ചു.
ഷിജോ സെബാസ്റ്റ്യൻ രചനയും സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയം കൊണ്ട് സമൂഹത്തിൽ നല്ല സന്ദേശം നൽകിയത്. ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശില്പ തോമസ് എന്നിവരാണ്. സെഹിയോൻ ഹോളി പിൽഗ്രിം ചാനലിൽ റിലീസ് ചെയ്ത ഷോർട്ട് മൂവി നല്ല പ്രതികരണമാണ് ഇതിനോടകം നേടാൻ സാധിച്ചത്.