ന്യൂസ് ഡെസ്ക്. മലയാളം യുകെ
പ്രശസ്ത ചിത്രകാരനും യുകെ മലയാളിയുമായ ഫെർണാണ്ടസ് വർഗ്ഗീസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്കോട്ട് ലാൻ്റിൽ നടക്കും. സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസ്സോസിയേഷനും (യുസ്മ) സഹ അസ്സോസിയേഷനായ ലിവിംഗ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റിയും (LMC) സംയുക്തമായി സംഘടിപ്പിക്കുന്ന സിംഫണി 23 ലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
മാർച്ച് 25 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിലാണ് സിംഫണി 23 അരങ്ങേറുന്നത്. യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥം സ്കോട്ട് ലാൻ്റിലെയും ഇംഗ്ലണ്ടിലേയും പ്രശസ്തരായ മുപ്പതോളം ഗായകരെ അണിനിരത്തി നടത്തുന്ന സംഗീത വിരുന്ന് സിംഫണി 23ന് ആതിഥേയത്വം വഹിക്കുന്നത് ലിവിംഗ്സ്റ്റ മലയാളി കമ്മ്യൂണിറ്റിയാണ്.
ഡോ. സൂസൺ റോമൽ
ചിത്രകാരൻ എന്ന നിലയിൽ യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിൻതുണ കൊടുക്കുകയാണ് ഫെർണാണ്ടസ്. മലയാളികൾ കണ്ടു മറഞ്ഞ ഇരുപതിൽപ്പരം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ പ്രദർശനത്തിനെത്തുന്ന വ്യക്തികളുടെ ചിത്രങ്ങൾ ആവശ്യാനുസരണം വരച്ച് അവരുടെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കും. അതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അങ്ങനെ കിട്ടുന്ന തുക യുസ്മയുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് കൈമാറാനാണ് ഫെർണാണ്ടെസിൻ്റെ തീരുമാനം. ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് യുസ്മ സ്വീകരിച്ചിരിക്കുന്നത്.
മലയാളം യുകെ ന്യൂസിൻ്റ 2022 ലെ മികച്ച ചിത്രകാരനുള്ള അവാർഡ് ഫെർണാണ്ടസ് വർഗ്ഗീസിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അസ്സോസിയേഷനായ യുക്മയുടെ നാഷണൽ കലാമേള 2021 ൻ്റെ ലോഗോ മൽസര വിജയിയുമായിരുന്നു. കൂടാതെ പ്രാദേശീക അസ്സോസിയേഷനുകളുടെ ചിത്രരചനാ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുകയും ചെയ്തിരുന്നു.
പെൻസിൽ ഡ്രോയിംഗ് കാലഹരണപ്പെട്ടു പോകുന്ന കാലഘട്ടത്തിലാണ് ഫെർണാണ്ടസ് വർഗ്ഗീസിൻ്റെ തുടക്കം. മലയാളികൾ കണ്ടു മറഞ്ഞതും നിലവിൽ ജീവിച്ചിരിക്കുന്നതുമായ വ്യക്തിത്വങ്ങളാണ് ഫെർണാണ്ടസിൻ്റെ ചിത്രങ്ങളിലധികവും. 2020ൽ ചാരിറ്റി വാക്കിലൂടെ 32 മില്യൻ പൗണ്ട് സ്വരൂപിച്ച് എൻഎച്ച്എസിന് നൽകിയ ടോം മൂറായിരുന്നു ഫെർണാണ്ടസിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ ആദ്യം ചിത്രം. ലോക പ്രശക്തരായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നിരവധി വ്യക്തിത്വങ്ങൾ ഫെർണാണ്ടെസിൻ്റെ ഗാലറിയിൽ ഉണ്ട്. ഏറ്റവും ഒടുവിൽ, ഒരു കാലഘട്ടത്തിന് മുഴുവൻ കാവലായി നിന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടൻ്റെ സ്വന്തം എലിസബത്ത് രാജ്ഞിയുടെ ചിത്രവും ഫെർണാണ്ടസ് വരച്ച് എൻഎച്ച്എസിന് കൈമാറി.
തീർന്നില്ല ചിത്രരചനയെ സ്നേഹിക്കുന്ന നിരവധിയാളുകളാണ് സ്വന്തം ചിത്രങ്ങൾ പെൻസിലിൽ വരച്ച് വെള്ള പേപ്പറിൽ കാണ്ടാസ്വദിക്കാൻ ഫെർണാണ്ടസിനെ സമീപിച്ചു കൊണ്ടിരിക്കുന്നത്. ചിത്രരചനയിൽ തിരക്കായ ഫെർണാണ്ടസ് വരച്ച കൂടുതൽ ചിത്രങ്ങൾ യൂറോപ്പ് മലയാളികൾ കാണാനിരിക്കുന്നതേയുള്ളൂ..
സ്കോട്ട് ലാൻഡിലങ്ങോളമിങ്ങോളമുളള മലയാളീ ഗായിക ഗായകന്മാർക്കൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകരും ഒന്നിച്ചണിചേരുന്ന ഈ സംഗീതനിശ ,സർഗ്ഗ സംഗീതത്തിന്റെ വർണ്ണ വിസ്മയങ്ങൾ ചാലിച്ചെഴുതിയ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ സംഗീതാസ്വാദകരേയും “സിംഫണി 23 “ലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.
സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP
Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5
ടോം ജോസ് തടിയംപാട്
തൊടുപുഴ ആലക്കോട് ചിലവ് സ്വദേശി ശ്രീജിത് ശ്രീധരൻ ഫോൺ വിളിച്ചു കരഞ്ഞു പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലൈസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
പെയിന്റ് പണിക്കാരനായ ശ്രീജിത്തിന് കിട്ടുന്ന പണം കൊണ്ട് അമ്മയെ ചികിൽസിക്കാനും കുടുംബം നോക്കാനും കഴിയുന്നില്ല. കൂടാതെ അനാരോഗ്യ൦ കൊണ്ട് ബുദ്ധിമുട്ടുന്ന പ്രായമായ പിതാവും ചികിത്സയുമായി കഴിയുന്നു . തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് .ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുളം സ്വദേശി ടോമി സെബാസ്റ്റ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിട്ട് ഇവരെ സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. എല്ലാവരും ഈസ്റ്റർ ആഘോഷിക്കുന്ന തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മയ്ക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക “.
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
..ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായ സംശയത്തിലാണ് അന്വേഷണം. ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കി. തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് നടന്നുപോകുകയും ചെയ്തു. തീ പടരുന്നത് കണ്ട മറ്റ് വഴിപോക്കരാണ് ഓടിയെത്തി ഇരയെ സഹായിച്ചത്. ഇവര്‍ തീകെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. അതേസമയം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ പള്ളിയില്‍ നിന്നും മടങ്ങിയ 82-കാരനെയും തീകൊളുത്തി.
ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നാലെ അന്വേഷണം നടത്തിയ പോലീസ് സംഘമാണ് എഡ്ജ്ബാസ്റ്റണില്‍ നിന്നും അക്രമിയെ അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ് ലണ്ടനില്‍ ഈലിംഗിലെ സിംഗപ്പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ലണ്ടന്‍ ഇസ്ലാമിക് സെന്ററില്‍ നിന്നും പുറത്തുവന്ന വ്യക്തിയെയാണ് തീകൊളുത്തിയതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്.
റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതും ഒടുവിൽ കത്തിക്കുത്ത് നടത്തിയതുമാണ് മരണത്തിലേക്ക് നയിച്ചത്. നീണ്ട 40 ലേറെ വർഷത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള ജെറാൾഡ് എന്ന 62കാരൻ പബ്ബിൽ പോകുന്ന ശീലമുള്ള വ്യക്തിയുമാണ്.എന്നാൽ ഇത്രയും കാലം ഒരാപകടവും കൂടാതെ ലണ്ടനിൽ ജീവിച്ചിട്ടുള്ള ജെറാൾഡിനു തനിക്കു നല്ല പരിചയമുള്ള സ്ഥലത്തു തന്നെ ചെറുപ്പക്കാരുടെ മർദ്ദനവും ക്രൂരമായ ആക്രമണവും നേരിടേണ്ടി വന്നു എന്നത് ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രാത്രികാല ജീവിതം അത്യന്തം അപകടം നിറഞ്ഞതാണ് എന്നോർമ്മിപ്പിക്കുകയാണ്.
ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ നെറ്റോയുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 20കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി കൊലക്കത്തിക്ക് ഇരയാകുന്നത് എന്ന് കരുതപ്പെടുന്നു.കുത്തേറ്റു വീണ ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു.
സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ അടച്ചിട്ട റോഡുകൾ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.
അതിനിടെ അറസ്റ്റിൽ ആയ പതിനാറുകാരൻ കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാൾ കോടതിയിൽ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ പദവിയിൽ ഉള്ള ബ്രെയിൻ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതിനിടെ അടുത്തകാലത്തായി മലയാളി യുവതീ യുവാക്കൾ ആഘോഷങ്ങൾക്ക് വേണ്ടി പബുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ ക്രൈം റേറ്റ് ഉയർത്തി നിർത്തുന്നതിൽ പബുകൾ എത്രമാത്രം, വിഹിതം നൽകുന്നുണ്ട് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയുമാണ്.
യുകെയിൽ എത്തിയ സന്തോഷം പ്രകടിപ്പിക്കാൻ ഫ്രഷേഴ്‌സ് പാർട്ടി സംഘടിപ്പിക്കുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും അമിതമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു പാർട്ടിക്കൊടുവിലാണ് ഷെഫീൽഡിൽ മലയാളി വിദ്യാർത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റ മുഖം നോക്കിയുള്ള ഇടികിട്ടിയതും.
ഇതേതുടർന്ന് വിദ്യാർത്ഥിയുടെ മനുഷ്യാവകാശം സംബന്ധിച്ച ചോദ്യം ഉയർത്തി മലയാളി സമൂഹം സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു വാക്പയറ്റ് നടത്തിയതും അടുത്തകാലത്ത് തന്നെയാണ്. യുകെ ജീവിതത്തിലെ അപകടക്കെണികൾ ശരിക്കും തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാരാണ് ഇതിനകം നിയമ നടപടികൾ നേരിടുന്നതും.
യുകെയിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ചൊവ്വാഴ്‌ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഐക്യദാർഢ്യ പരിപാടിയിൽ ഒത്തുകൂടി. ഒരു ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുമ്പോൾ യുകെ പോലീസ് ഓഫീസറായ നിക്കും പിന്തുണ അറിയിച്ച് ഒപ്പം കൂടിയത് വേറിട്ട കാഴ്‍ചയായി.
“എല്ലാവരും നല്ല സമയം ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു, പിന്നെന്ത് കൊണ്ട് എനിക്കും ആയിക്കൂടെന്ന് ഞാൻ ചിന്തിച്ചു. ഇന്ത്യയ്ക്ക് നന്ദി” ആഹ്ലാദഭരിതനായ നിക്ക് പറഞ്ഞു. പ്രകടനത്തിൽ പങ്കെടുക്കാൻ യുകെയുടെ നാനാഭാഗത്തു നിന്നും ആളുകൾ എത്തിയിരുന്നു. ചിലർ വ്യക്തിപരമായും, മറ്റുള്ളവർ ഒരു സംഘടനയെ പ്രതിനിധീകരിച്ചുമാണ് എത്തിയത്. പലരുടെയും കവിളിൽ ഉൾപ്പടെ ത്രിവർണ്ണ പതാകകൾ വരച്ചിരുന്നു.
“നമ്മൾ എവിടെ നിന്നാണെന്നും, ഒന്നാണെന്നും കാണിക്കാനാണ് ഈ പ്രകടനം നടത്തിയത്. നമ്മളെ ആക്രമിച്ചവരെ കാണിക്കാനാണ് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. നമ്മുടെ ശക്തിയും പിന്തുണയും എന്താണെന്ന് കാണിക്കാൻ കൂടുതൽ പേരുമായി നമ്മൾ ഇനിയും ഇവിടെ വരും. ആർക്ക് മുൻപിലും താഴില്ല. ജയ് ഹിന്ദ്” യുകെയിലെ ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സംഘടനയായ ഇൻസ്‌പയറിംഗ് ഇന്ത്യൻ വുമണിൽ നിന്നുള്ള സരിക ഹാൻഡ പറഞ്ഞു.
10 രാജ്യങ്ങളിൽ താൻ ജീവിക്കുകയും യാത്ര ചെയ്യുകയും ചെയ്‌തി, എന്നാൽ തന്റെ ഇന്ത്യൻ വേരുകളോട് ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നുവെന്ന് പ്രകടനത്തിലെ സജീവ സാന്നിധ്യമായിരുന്ന ഇക്ര ഖാൻ പറഞ്ഞു. ” നമ്മുടെ സമൂഹത്തെ ആഘോഷിക്കാനാണ് ഇവിടെ എത്തിയത്. ഇവിടെയുള്ളവരെല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇന്ന് ഞാൻ വളരെയേറെ അഭിമാനിക്കുന്നു” ഇക്ര പറഞ്ഞു.
മാർച്ച് 19ന് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ ബാൽക്കണിയിലേക്ക് എത്തിയതോടെ പ്രകടനം അവസാനിച്ചു. ഇവിടെ ത്രിവർണ പതാക വീശുകയും, ദേശീയ ഗാനം ആലപിക്കുകയും ചെയ്‌താണ് പരിപാടി അവസാനിച്ചത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
സ്കോട് ലാൻ്റിൻ്റെ പ്രമുഖ മലയാളി അസ്സോസിയേഷനായ യുസ്മയും സഹ അസ്സോസിയേഷനായ എൽ. എം. സിയും സംയുക്തമായി നടത്തുന്ന സിംഫണി 23 എന്ന ചാരിറ്റി ഷോ വരുന്ന ശനിയാഴ്ച്ച സ്കോട് ലാൻ്റിലെ ലിവിംഗ്സ്റ്റണിൽ അരങ്ങേറും.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിൽ സിംഫണി 23 ന് തുടക്കമാകും. യൂറോപ്പിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സിംഫണിയിൽ മലയാളത്തിൻ്റെ പ്രശസ്ത ഗായകൻ വിൽസൺ പിറവം മുഖ്യ അതിഥിയായിരിക്കും.
ലോകപ്രശസ്ത കഥാകൃത്ത് ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ “പൂവൻ പഴം ” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കുന്ന സ്വതന്ത്ര നാടക ആവിഷ്കാരം ” പൂവൻ പഴം റീലോഡഡ്” സിംഫണിയിലെ ഒരു പ്രത്യേക ഇനമാണ്. അനേകം അവിസ്മരണീയമായ കഥകളിലൂടെ ഒരോ വായനക്കാരനും പ്രിയപ്പെട്ടവനായ ബേപ്പൂർ സുൽത്താനുള്ള ഒരു എളിയ സമർപ്പണം കൂടിയാണ് ഈ സൃഷ്ടി. മലയാള സംസ്കാരത്തിന് സുപരിചിതമായ കുടുംബാന്തരീക്ഷങ്ങളിലെ നുറുങ്ങു സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.
എഡിൻബറയിലെയും ലിവിങ്ങ്സ്റ്റണിലേയും മലയാളികളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഇങ്ങനെ ഒരു നാടകം രൂപപ്പെടാൻ കാരണം. ഇവരുടെ കുടുംബങ്ങളുടെ പിന്തുണയും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്.
ശ്രീകാന്ത് സി.വി , നവീൻ തോമസ്, അനീഷ് കാനായി , റിത്തിക ജനാർദ്ദനൻ , കുമാരി നിഹാരിക പൊതുവാൾ എന്നിവരാണ് അഭിനേതാക്കൾ.
സംവിധാനം : അനീഷ് കാനായി.
തിരക്കഥ/സംഭാഷണം: നവീൻ തോമസ്, അനീഷ് കാനായി.
സാങ്കേതിക സഹായം: മനോജ് സതീശൻ, സുജിത്ത് മത്തോളി. ചമയം: പ്രതിഭ ശ്രീകാന്ത്.
കലാസ്വാദകർക്ക് മാത്രമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് യുകെയിലെ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയ്ച്ചു. ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.
സിംഫണി 2023 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP
Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5
ബിജു കുളങ്ങര
ലണ്ടൻ. ഇന്ത്യൻ ദേശീയപതാകയെ അപമാനിക്കുകയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേരെ അക്രമം നടത്തുകയും ചെയ്ത ഖലിസ്ഥാൻ വാദികളുടെ നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രതിഷേധിച്ചു. അക്രമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും പിടികൂടണമെന്നും വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന ഖലിസ്ഥാൻ വാദികളുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ഐഒസി ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവം സംഭവിക്കാൻ പാടില്ലാത്തത് ആണ്. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ വൃണപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഐഒസി കേരള ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ അജിത് മുതയിൽ, അപ്പച്ചൻ കണ്ണഞ്ചിറ, അശ്വതി നായർ ബേബിക്കുട്ടി ജോർജ്ജ്, സുരജ് കൃഷ്ണൻ, ജെന്നിഫെർ ജോയ്, സുനിൽ രവീന്ദ്രൻ തുടങ്ങിവർ പ്രസംഗിച്ചു. വിവിധ റീജിയൻ നേതാക്കളായ ബോബിൻ ഫിലിപ്പ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, ഇൻസൺ ജോസ്, റോമി കുര്യാക്കോസ്, അരുൺ തോമസ്, എൽദോ ജോയ് തുടങ്ങിയവർ പങ്കെടുത്തു.
ആഗോളതലത്തിൽ സാമൂഹിക പ്രവർത്തകർ ഒന്നിച്ചുചേർന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (IFSW) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക. “Respecting Diversity Through Joint Social Action” എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ കാര്യ പരിപാടികൾ 2023 മാർച്ച് മാസം 25-ാം തീയതി ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള സോഷ്യൽ വർക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഈ വർഷത്തെ പ്രമേയത്തിനനുസരിച്ചു വിഷയാവതരണം നടത്തുകയും സന്ദേശങ്ങൾ നൽകുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ഈ വർഷത്തെ ആശയത്തിന്മേൽ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്,പ്രൊഫ. പി.കെ. ഷാജഹാൻ (ഡീൻ, അക്കാദമിക് അഫയേഴ്സ്, TISS മുംബൈ ക്യാമ്പസ്) ആണ്. തുടർന്ന് ബഹുമാന്യനായ ഇന്ത്യൻ പാർലിമെന്റ് അംഗം ഡോ. ശശി തരൂർ (എംപി), മിസ് ഇസബെല്ലെ ട്രോളർ (മുഖ്യ സാമൂഹിക പ്രവർത്തക, കുട്ടികളും കുടുംബങ്ങളും) എന്നിവരുടെ ലോക സോഷ്യൽ വർക്ക് ദിന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.
ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ പ്രമേയം സോഷ്യൽ വർക്കിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് യു.കെ.എം.എസ്.ഡബ്ല്യു ഫോറം കാണുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിനാചരണം. യുകെയിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ ഐഎഫ്എസ്ഡബ്ല്യു മുന്നോട്ടുവച്ചിട്ടുള്ള വിഷയം വളരെയധികം കാലീക പ്രസക്തമായ ഒന്നാണ്.
2014-ൽ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു-ഫോറം യു.കെ യിൽ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിംങ്ങുകളും നടത്തിവരുന്നു. സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർത്ഥികളുടെ റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ നിരാലംബരായവർക്ക് പലതരം ഇടപെടലുകളിലൂടെ സഹായഹസ്തവുമായി യു.കെ.എം.എസ്.ഡബ്ല്യു ഫോറം നിലകൊള്ളുന്നു.
യുകെ മലയാളി സോഷ്യല് വര്‍ക്കേഴ്സ്സ് ഫോറത്തിന്റെ (യു.കെ.എം.എസ്.ഡബ്ല്യു ഫോറം ) 2023 – 25 പ്രവർത്തനത്തിനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം ചുമതലയേറ്റ് ഔദ്ദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമെന്നോണം പുതിയ അംഗങ്ങൾക്കുവേണ്ടി ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി.
ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും വിനയപുരസരം സ്വാഗതം ചെയ്യുന്നു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓൺലൈൻ (സൂം)വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
https://forms.gle/bDBYEpWyVGEc5Qxe6
തോമസ്സ് ജോസഫ് – 07939492035 (Chair person)
ഷീനാ ലുക്സൺ – 07525259239 (Secretary)
മാർട്ടിൻ ചാക്കു – 07825 447155 (Treasurer)
ബർമിംഗ് ഹാം . അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് ജീവിച്ച വ്യക്തിത്വമായിരുന്നു അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവ് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . സീറോ മലബാർ സഭയുടെ സ്വത്വ ബോധത്തിന് ഊടും പാവും ചാർത്തുകയും ,സഭയ്ക്ക് ധീരവും ദൈക്ഷണികവുമായ നേതൃത്വം നൽകുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .
ടോം ജോസ് തടിയംപാട്
കഴിഞ്ഞ മാർച്ച് 13 -ന് ലിവർപൂളിൽ എത്തിയ എം എൻ കാരശേരി മാഷ് 15 നാണു ലിവർപൂളിൽ നിന്നും ലണ്ടനിലേയ്ക്ക് യാത്രയായത് . കടുത്ത തണുപ്പും ഐസ് വീഴ്ചയും കാരണം വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് മാഷിനെ കാണിക്കാൻ കഴിഞ്ഞത് . ലിവർപൂളിലെ ചരിത്ര സ്മാരകങ്ങളെ പറ്റി ഞാൻ പറഞ്ഞപ്പോൾ തന്നെ അടിമ മ്യൂസിയവും, ടൈറ്റാനിക് മ്യൂസിയവും ,ലോകത്തെ ആദ്യ റെയിൽവേ ദുരന്തത്തിലൂടെ ജീവൻ നഷ്ടപ്പെട്ട ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റെ സ്‌മാരകവും ,ലിവർപൂളിലെ മനുഷ്യ സ്നേഹികളായ ബിഷപ്പുമാരുടെ സ്മാരകവും കാണണമെന്ന് അദ്ദേഹം പറഞ്ഞു .
ആദ്യ൦ കണ്ടത് ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയമാണ്. അവിടെനിന്നും അടിമ മ്യൂസിയം കാണാനാണ് പോയത്. അടിമ വിമോചകൻ എബ്രഹാം ലിങ്കൺ മുതൽ ഒട്ടേറെ മനുഷ്യ സ്നേഹികളുടെ ഹൃദയസ്പർശിയായ വാക്കുകൾ അവിടെ എഴുതി വച്ചിട്ടുണ്ട് അതെല്ലാം മാഷ് വായിച്ചു ആ കാലത്തേ ഒരു കുടിൽ അവിടെയുണ്ട് അതിൽ കയറി ഇരുന്നു ഫോട്ടോയും എടുത്തു. അടിമകൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടു അവിടെനിന്നും ടൈറ്റാനിക് മ്യൂസിയത്തിൽ എത്തി, . ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന പാത്രങ്ങൾ കടലിനടിയിൽ നിന്നും എടുത്തുകൊണ്ടുവന്നു അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് ,കൂടാതെ കപ്പലിന്റെ മാതൃകയും എല്ലാം കണ്ടു ആംഗ്ളിക്കൻ കത്തീഡ്രലും കണ്ടതിനുശേഷം ചരിത്രം ഉറങ്ങുന്ന ലിവർപൂളിലെ ആംഗ്ളിക്കൻ കത്തീഡ്രലിനോട് ചേർന്നുള്ള സെന്റ് ജെയിംസ് സെമിത്തേരിയിൽ എത്തി അവിടെ ഏറ്റവും ഉയർന്നുനിൽക്കുന്ന ഒരു സ്മാരകമുണ്ട് . അത് ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റേതാണ്. അദ്ദേഹത്തിന്റെ കാലു മുറിഞ്ഞാണ് മരിച്ചത്. ആ മരണം ലോകചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .
1829 ഒക്ടോബര്‍ ആറിന് ലിവർപൂളിനടുത്തു റെയിൻ ഹിൽ എന്ന സ്ഥലത്തു ലിവർപൂൾ മാഞ്ചെസ്റ്റെർ റെയിൽവേ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു വിജയിക്കുന്നവർക്ക് 500 പൗണ്ടാണ് സമ്മാനം .അവരുടെ ആവശ്യം ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള റെയിൽവേ ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട് മിനിമം പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടുന്ന ഒരു ട്രെയിൻ കണ്ടുപിടിക്കണം എന്നതായിരുന്നു.
പരീക്ഷണത്തിൽ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ കണ്ടുപിടിച്ച റോക്കറ്റ് എന്ന ട്രെയിൻ മാത്രമാണ് വിജയിച്ചത്. മറ്റു മത്സരിച്ച നാലും പരാജയപ്പെട്ടു അങ്ങനെ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ ലോക റെയില്‍വേയുടെ പിതാവെന്നറിയപ്പെട്ടു. എന്നാൽ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്നുതന്നെ ലോകത്തിലെ ആദ്യത്തെ റെയിൽവേ അപകടവും നടന്നു, മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സൻ ആയിരുന്നു ആ ഹതഭാഗ്യന്‍.
പ്രധാന മന്ത്രി ഡ്യൂക് ഓഫ് വെല്ലിംഗ്‌ണിനു ഹസ്തദാനം ചെയ്യാൻ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ റോക്കറ്റ് എന്ന ട്രെയിൻ നിയത്രണം വിട്ടുവന്നു ഹുക്കിംഗ്‌സണിനെ ഇടിച്ചു വീഴിച്ചു കാലിലൂടെ കയറി ഇറങ്ങി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുക്കിംഗ്‌സണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്തം വാർന്നു അദ്ദേഹം മരിച്ചു . അങ്ങനെ ലോക ചരിത്രത്തിലെ ആദ്യ റെയിൽവേ അപകടവും റെയിൽവേ പിറന്ന അന്നുതന്നെ സംഭവിച്ചു. ലിവർപൂൾ സെന്റ് ജെയിംസ് സെമിത്തേരിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സ്മാരകമാണ് വില്ല്യം ഹുക്കിംഗ്‌സണിനു വേണ്ടി നിർമ്മിച്ചിട്ടുള്ളത് . ഇതു കണ്ടതിനു ശേഷം അവിടെനിന്നും ലിവർപൂളിലെ രണ്ടു മനുഷ്യ സ്നേഹികളായ മെത്രാൻ മാരുടെ പ്രതിമ കാണാൻ പോയി
ലിവർപൂളിലെ കത്തോലിക്ക കത്തീഡ്രലിനേയും ആംഗ്ലിക്കൻ കത്തീഡ്രലിനേയും യോചിപ്പിക്കുന്ന ഹോപ്പ് സ്ട്രീറ്റിന്റെ നടുഭാഗത്താണ് ഈ രണ്ടു മെത്രാൻമാരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത് .. . 1970 മുതൽ 1980 കാലത്തു ലിവർപൂളിലെ സാധാരണക്കാരുടെ പൊതുനന്മ (Common Good) കണക്കിലെടുത്തു മത വൈരങ്ങൾ വെടിഞ്ഞു പ്രവർത്തിച്ച ആംഗ്ളിക്കൻ ബിഷപ്പ് ഡേവിഡ് ഷെപ്പാർഡിന്റെയും കത്തോലിക്ക ബിഷപ് പ്ഡെറക് വോർലോക്കിന്റെയും പ്രതിമകളാണിത്.. ഇവരുടെ പ്രവർത്തനങ്ങൾ ലിവർപൂൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. എന്റെ അയൽവക്കത്തു താമസിച്ചിരുന്ന മരിച്ചുപോയ പോയ പോളിൻ വാർഡ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു ഇവിടുത്തെ പ്രസിദ്ധമായ ബിസ്കറ്റ് ഫാക്ടറിയായ ജേക്കബ് ഫാക്ടറിയിൽ എഴുതി വച്ചിരുന്നു ഇവിടെ ജോലിയുണ്ട് പക്ഷെ അത് പട്ടികൾക്കും ഐറിഷ്‌കാർക്കും ഒഴിച്ച് എന്ന്.
ഐറിഷ് എന്നാൽ റോമൻ കത്തോലിക്ക എന്നാണ് അർഥം അത്രമാത്രം ശകത്മായിരുന്നു ഇവിടുത്തെ കത്തോലിക്ക ആംഗ്ലിക്കൻ വൈരം . അത്തരം ഒരു കാലത്തുനിന്നും ലിവർപൂൾ സമൂഹത്തെ മാറ്റി എല്ലാമനുഷ്യരെയും ക്രിസ്തുവിന്റെ മാനവികതയിൽ കാണുന്നതിന് പഠിപ്പിക്കുകയും കറുത്തവർഗക്കാർക്കും കുടിയേറ്റക്കാർക്കും നീതി ഉറപ്പുവരുത്തുന്നതിനും ഇവർ ശ്രമിച്ചു. ഇവർ രണ്ടുപേരും നടക്കാൻ ഇറങ്ങുമ്പോൾ കണ്ടുമുട്ടി പരസ്പരം സംസാരിച്ചു നിന്നിരുന്ന സ്ഥലത്താണ് 2008 ൽ ഇരുവരുടെയും പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ പ്രതിമകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . ഈ പ്രതിമകളും ഹോപ്പ് സ്ട്രീറ്റും ലിവർപൂളിന്റെ മനുഷ്യ സ്നേഹത്തിന്റെയും ക്രിസ്തു സ്നേഹത്തിന്റെയും അനന്തതയെ വരും തലമുറയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിൽക്കുന്നു .മാഷ് ഈ പ്രതിമകൾക്കു ഇടയിൽ നിന്നും ഫോട്ടോ എടുത്തശേഷം ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാഷിന് അതൊരു പുതിയ അനുഭവമായി മാറി.
കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ നടന്ന കാരശേരി മാഷിനോട് ചോദിക്കുക എന്ന പരിപാടിയിൽ മാഷിന് വികാരപരമായ ഒട്ടേറെ അനുഭങ്ങൾ ഉണ്ടായി . 42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത്. മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടപ്പോൾ എന്റെ യുവത്വം തിരിച്ചുകിട്ടിയതുപോലെ തോന്നിയെന്ന് മാഷ് പറഞ്ഞു .
പങ്കെടുത്തവർ ഉന്നയിച്ച അർത്ഥവത്തായ ചോദ്യങ്ങൾ ഒരു ഇലക്ട്രിക്കൽ തരംഗമായി മാഷിന്റെ ജ്ഞാന മണ്ഡലത്തെ പ്രചോദിച്ചപ്പോൾ അതിൽനിന്നും ഉതിർന്നു വീണ അറിവിന്റെ മുത്തുമണികൾ പിറക്കിയെടുക്കാൻ ശ്വാസം അടക്കിപിടിച്ചിരുന്ന ഓഡിയൻസിന്റെ നിശബ്ദത മാഷിന് വലിയ സന്തോഷമാണ് നൽകിയത്. നീണ്ട രണ്ടര മണിക്കൂർ നിന്നുകൊണ്ട് മാഷ് ആളുകളോട് സംവേദിച്ചു .
മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി കൗൺസിൽ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു
ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധികരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു . നോട്ടിംഗം, മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ മാഷിനെ കാണുന്നതിനും
പ്രഭാഷണം കേൾക്കുന്നതിനും എത്തിയിരുന്നു . വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു . ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,ആന്റോ ജോസ്,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .ബുദ്ധനാഴ്ച ലിവർപൂൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ലണ്ടനിലേക്ക് വണ്ടി കയറുമ്പോൾ മാഷിന് ലിവർപൂൾ ഒരു വലിയ അനുഭവമായി മാറി .