ഹാരി രാജകുമാരനെയും ഭാര്യ മേഗനെയും വിൻഡ്സർ എസ്റ്റേറ്റിലെ വസതിയിൽ നിന്ന് ബ്രിട്ടീഷ് രാജകുടുംബം പുറത്താക്കിയതായി റിപ്പോർട്ട്. വിവാഹ സമ്മാനമായി എലിസബത്ത് രാജ്ഞി 2018 ലാണ് ഫ്രോഗ്മോർ എസ്റ്റേറ്റ് ഹാരിക്ക് നൽകിയത്.
ഈ വീട് ഇനി ആൻഡ്രൂ രാജകുമാരന് ലഭിക്കും. 2.9 മില്യൻ ഡോളർ ചിലവഴിച്ച് ഹാരിയും മേഗനും കോട്ടേജ് പുതുക്കി പണിതിരുന്നു. രാജകുടുംബത്തെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലുകളുമായി ഹാരിയുടെ ‘സ്പെയർ’ പുറത്തിറങ്ങിയതിന് പിന്നാലെ കൊട്ടാരത്തിന് കീഴിലുള്ള ഈ വസതി ഒഴിയാൻ ജനുവരിയിൽ ഹാരിക്ക് നിർദേശം നൽകിയിരുന്നു.
2020 ൽ നാടകീയ പ്രഖ്യാപനത്തിലൂടെ രാജപദവികളുപേക്ഷിച്ച ഹാരിയും മേഗനും കലിഫോർണിയയിലാണ് താമസം. ഓപ്ര വിൻഫ്രയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെയും ഇരുവരും നടത്തിയ വെളിപ്പെടുത്തലുകൾ രാജകുടുംബത്തിന് കടുത്ത നാണക്കേടാണ് സമ്മാനിച്ചത്. അതേസമയം ഹാരിയെയും മേഗനെയും വസതിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തകളോട് രാജകുടുംബം ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മാർച്ച് 5 ലെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘ഇന്ത്യൻ ഡയപോറ വിത്ത് ആർജി’ സമ്മേളനത്തിൽ അഭൂതപൂർവമായ തിരക്കും മറ്റു സുരക്ഷ കാരണങ്ങളും പരിഗണിച്ച് കൂടുതൽ ആളുകളെ ഉൾകൊള്ളുന്ന മറ്റൊരു വേദിയിലേയ്ക്ക് മാറ്റിയിരിക്കുന്നു.
പുതിയ വേദിയുടെ അഡ്രസ്:
Heston Hyde Hotel North Hyde Lane, Hounslow Middlesex TW5 0EP
തീയതി : 2023 മാർച്ച് 5, ഞായറാഴ്ച
സമയം: 13.00 മണി മുതൽ – 17.30 മണി വരെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1: പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് കാര്യപരിപാടികൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
2: വിജയകരമായി ഒരിക്കൽ രജിസ്‌ട്രേഷൻ ചെയ്തവർ, വേദിമാറിയത് കൊണ്ട് വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
3: അന്നേദിവസം ഓരോരുത്തർക്കും ഇഷ്യൂ ചെയ്തു കിട്ടിയ ടിക്കറ്റ്, ഐഡി പ്രൂഫ് എന്നിവ കയ്യിൽ കരുതുക.
നീട്ടിവളർത്തിയ താടിയും മുടിയും മുറിച്ചുമാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ ലുക്കിൽ. ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.
കന്യാകുമാരിയിൽനിന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷമാണ് രാഹുൽ താടിയും മുടിയും മുറിക്കുന്നത് ഒഴിവാക്കിയത്. യാത്രയ്ക്കിടയിൽ ദിവസവും ഷേവ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും സമയക്കുറവുമായിരുന്നു പ്രശ്നം. ഭാരത് ജോഡോ തുടങ്ങുന്നതിന് മുൻപുവരെ ക്ലീൻ ഷേവ് ചെയ്തിരുന്നു. എന്നാൽ പുതിയ ലുക്കിൽ ക്ലീൻ ഷേവിന് പകരം താടിയും മുടിയും വെട്ടിയൊതുക്കുകയാണ് ചെയ്തത്. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചിട്ടുണ്ട്.
കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ കേംബ്രിജ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. ഇന്ത്യാ–ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു.
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. യാത്ര അവസാനിച്ചിട്ടും താടിയുംമുടിയും മുറിക്കാൻ രാഹുൽ തയാറായിരുന്നില്ല. പാർലമെന്റിലും കഴിഞ്ഞ ദിവസങ്ങളിൽ റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ‘ജോഡോ താടിയിലാണ്’ എത്തിയത്.
മലയാളി ദമ്പതികളുടെ രണ്ടു വയസ് മാത്രമുള്ള ഏക മകന്‍ പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോൾ യു.കെയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനി ജോജിയുടെയും ഏക മകന്‍ ജോനാഥന്‍ ജോജിയാണ് (2) ഫെബ്രുവരി 27 തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുഞ്ഞ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജോനാഥന്‍.
എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ ലിവർപൂളിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. കുടുംബം യുകെയിൽ എത്തിയിട്ട് മുന്ന് വർഷമായി. കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുചേർന്ന് മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാജ്ഞലികൾ….
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നടി ഭാവനയുടെ തിരിച്ചു വരവ് ഇത്രയൊക്കെ കെങ്കേമം ആക്കേണ്ടതുണ്ടോ ? അല്ലേലും ലൈംലൈറ്റിൽ നിൽക്കുന്നവരുടെ ഓരോ ദിനവും മലയാളികൾക്ക് പ്രധാന വർത്തകളാണ് . പിന്നെ ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത ?
ഇവൾക്കെന്താ കൊമ്പുണ്ടോ ?
അതെ ഇവൾക്ക് കൊമ്പുണ്ട് .. സിനിമാ മേഖല തന്നെ അടച്ചു വാണിരുന്നവനെ , പണത്തിന്റെയും പിൻബലത്തിന്റെയും അഹങ്കാരത്തിമർപ്പിൽ ആടി അറമാതിച്ചിരുന്ന ഒരുവനെ കുത്തിമലർത്തി ഒരു മൂലക്കിട്ട അവൾക്ക് കൊമ്പുണ്ട് …..
പെണ്ണെന്നാൽ ചാണകം വാരിയും,ചെടിക്ക് തടമെടുത്തും, പച്ചക്കറി കൊത്തിയരിഞ്ഞും , പപ്പടം കാച്ചിയും , ആണിന്റെ കൈത്തരിപ്പ് തീർത്ത മാനസിക ശാരീരിക വൃണങ്ങളുമായൊക്കെ പിന്നാമ്പുറത്തൊരു മൂലക്കിരുന്നോളുമെന്ന് സ്വപനം കണ്ടിരുന്ന ഒരു വലിയ പറ്റം പുരുഷ കേസരികളുടെ അടിവയറിനിട്ടാണ് അവൾ കുത്തി മുറിവേൽപ്പിച്ചു പറന്നുയർന്നത് . ഒരു പെണ്ണെന്നാൽ ഇത്രയേ ഉള്ളു, അവളോടെന്തുമാകാം എന്നുള്ള ചില മേൽമീശ മേധാവിത്വത്തെയാണവൾ ഉടച്ചു വാർത്തത് .
അതിനാൽ നടി ഭാവനയുടെ തിരിച്ചു വരവ് , ഒരു നടിയായതിന്റെ പേരിൽ മാത്രം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല . മറിച്ചു ഇത് മറ്റനേകം മുറിവേറ്റ പെണ്ണുങ്ങൾക്കുള്ള ഒരൗഷധമാണ് …. ഒരു കരുത്താണ്…..അതിനാൽ അവളുടെ വരവ് ഒരു ദിവസത്തേക്കോ ഒരു സിനിമയിലേക്കോ മാത്രമായി ആഘോഷമാക്കേണ്ടതല്ല മറിച്ച്, എന്നും നമ്മുടെ സമൂഹത്തിൽ വളരെ പ്രൗഡമായിതന്നെ ആഘോഷിക്കേണ്ട ഒന്ന് തന്നെയാണ് …..
കാരണം നമ്മൾ ഇന്ത്യാക്കാർ സെലിബ്രിറ്റികൾ ഉണ്ണുന്ന പാത്രത്തിൽ കഴിക്കാനും ഉറങ്ങുന്ന പായയിൽ ഉറങ്ങാനും ആഗ്രഹിക്കുന്നവരാണ് .അവർ എന്ത് ചെയ്തോ അത് തന്നെ നമ്മൾ ചെയ്തു സായൂജ്യമടയാനുള്ള നമ്മുടെ ആ മാനസിക അവസ്ഥക്ക് ഇന്നും നമ്മുടെ ഇടയിൽ ഒരു കുറവും വന്നിട്ടില്ല . അങ്ങനുള്ളപ്പോൾ സിനിമാ മേഖലയിലെ ഓരോ അനക്കവും സാധാ ജനങ്ങളുടെ ജീവിത ശൈലി ആയി മാറുന്നു .
ഈ ഒരു സന്ദർഭത്തിലാണ് ഭാവനയുടെ തിരിച്ചു വരവ് ഒരു വമ്പൻ വിജയമാകുന്നത്. അവളുടെ തിരിച്ചു വരവിലൂടെ അവൾ സാധാ മനുഷ്യമനസുകളിലേക്ക് ഒപ്പിട്ടു വയ്ക്കുന്ന ചില കാര്യങ്ങളുണ്ട് …..
പുരുഷ കേസരികൾക്ക് കേറിയിറങ്ങി ചൊരുക്ക് തീർക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം … തുണിയൊന്നാഴിഞ്ഞാൽ , അഴിപ്പിച്ചാൽ പിന്നീടൊരു ജീവിതമില്ല എന്ന് തോന്നി ജീവിതം അവസാനിപ്പിക്കുന്ന തലമുറയുടെ ജേതാവ് ……പെണ്ണെന്നാൽ മുറിഞ്ഞിടത്തുനിന്നും പൊട്ടി തളിർത്തു വളർന്നു കേറേണ്ടവളാണെന്നൊരു ഓർമപ്പെടുത്തൽ ….
ആണൊരുത്തൻ തൊട്ടാൽ സെക്കൻ ഹാൻഡ് ആയി പോയി എന്ന് ചിന്തിക്കുന്ന ചില പൊട്ടൻ ചിന്താഗതിക്കാരുടെ തലപ്പത്തി ആണവൾ ചവിട്ടി അരച്ചവൾ ….
പെണ്ണിനെ ഇല്ലാതാക്കി വകവരുത്താൻ അവളുടെ മാനം കവരുക എന്ന ഏറ്റവും ചീപ്പായ ചിന്തയുള്ള ചില ഞരമ്പ് രോഗികൾക്കുള്ള ചുട്ട മറുപടി ….
പുരുഷന്റെ കൈ കരുത്തിൽ മിണ്ടാതെ വായ് പൊത്തി ഞെരിഞ്ഞമരേണ്ടവളല്ല പെണ്ണ് എന്നുള്ള ഓർമ്മപ്പെടുത്തൽ …..
ഇങ്ങനെ അവളുടെ ജീവിതം കൊണ്ടിവിടെ തിരുത്തി കുറിച്ചവ പലതാണ് .
എത്ര എത്ര പെൺ കരുത്തുകളാണ് നമുക്ക് ചുറ്റും മാന നഷ്ട വിതുമ്പലിന്റെ കയറിൽ തൂങ്ങി മരിച്ചിട്ടുള്ളത് ?
എത്ര എത്ര പെണ്ണുങ്ങളുടെ ശബ്ദമാണ് ആൺ മേധാവികൾ അവരുടെ കാമ വെറികൊണ്ട് മൂടി പൊത്തി വച്ചിട്ടുള്ളത് ?
സ്ത്രീ കരൂത്ത് തെളിയിക്കേണ്ടത് അവളുടെ അർദ്ധ നഗ്ന മേനിയിലൂടെയല്ല , മറിച്ചു അവളുടെ ചില ഉറച്ച തീരുമാനങ്ങളിലൂടെയാണ്….ഒന്നിനും പതറിക്കാൻ പറ്റാത്ത മനസ്സിലൂടെയാണ് …..ആർക്കും തട്ടി തെറിപ്പിക്കാൻ പറ്റാത്ത അത്ര കെട്ടുറപ്പുള്ള കാൽവെപ്പുകളിലൂടയാണ് ….
എന്നൊക്കെ ഈ പെൺ സിംഹം തെളിയിച്ചിരിക്കുന്നു .
അങ്ങനുള്ളപ്പോൾ അവളുടെ വരവ് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് …..
സ്ത്രീകളുടെ ഭാവിക്കായി ഭാവന തെളിച്ച ഈ ദീപം അണയാതെ, അവ പീഡിപ്പിക്കപെടുന്ന ഓരോ പെൺതരിക്കും ഭാവിയിലേക്കുള്ള വെളിച്ചമായി തീരട്ടെ ….
ലണ്ടൻ : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്, പ്രത്യേകിച്ച് അടുത്തകാലത്തായി വിദ്യാര്ഥികളായി കടന്നു വന്നിട്ടുള്ളവർക്കു കൈത്താങ്ങായി LPCയുടെ ഫുഡ് ബാങ്ക് വീണ്ടും സജീവമായി. വിശക്കുന്നവന് ആഹാരം നൽകുന്നത് ശ്രേഷ്ഠകരമെന്ന ക്രിസ്തുദേവന്റെ ഉപദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ലണ്ടനിലെ പ്രഥമ പെന്തക്കോസ്ത് സഭയായ ലണ്ടൻ പെന്തക്കോസ്ത് സഭ (LPC) യുടെ ഫുഡ് ബാങ്ക് തുറന്ന് പ്രവർത്തിക്കുന്നു.
ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് ഈ ഫുഡ് ബാങ്കിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുക എന്ന് ഭാരവാഹികൾ അറിയിച്ചു. ലണ്ടനിലെ റോംഫോർഡ്, ചാഡ്‌വെൽ ഹീത്തിലുള്ള LPCയുടെ സഭാമന്ദിരത്തിൽ നിന്നാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. ജാതിമത ഭേദമെന്യേ ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ളവർ ദയവായി 07748461981 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
ന്യൂകാസിൽ യുണൈറ്റഡിനെ 2–0ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലിഷ് ലീഗ് കപ്പ്. ആറു വർഷത്തെ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കുന്നത്. 2017ലെ യൂറോപ്പ ലീഗ് കിരീടനേട്ടമായിരുന്നു അവസാനത്തേത്. പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ യുണൈറ്റഡ് നേടുന്ന ആദ്യ കിരീടമാണിത്.
33–ാം മിനിറ്റിൽ കാസെമിറോയിലൂടെ ആദ്യ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 39–ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്മാന്റെ സെൽഫ് ഗോളിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ന്യൂകാസിൽ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കൈവിട്ടില്ല.
ബോൾട്ടൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ബോൾട്ടൺ സമൂഹത്തിൽ നിന്നും അകാലത്തിൽ പൊലിഞ്ഞ മൂന്ന് കുട്ടികളായ, ജോയൽ ജേസൺ, എവ്‌ലിൻ എന്നിവരുടെ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ മാസം 29ന് ബോൾട്ടനിലെ എസ്സ, അക്കാടമിലയിൽ വെച്ച് നടത്തപ്പെടുന്ന വിവരം എല്ലാ ബാഡ്മിന്റൺ പ്രേമികളെയും അറിയിക്കുന്നു.
മത്സര വിജയികൾക്ക്, ജോയൽ, ജേസൺ, എവ്‌ലിൻ മെമ്മോറിയൽ ട്രോഫിയും,
ഒന്നാം സമ്മാനം: സ്കാൻ കബ്യുട്ടേഴ്‌സ് ബോൾട്ടൻ നൽകുന്ന £301ക്യാഷ് പ്രൈസും,
രണ്ടാം സമ്മാനം :GK Telecom നൽകുന്ന £250 ക്യാഷ് പ്രൈസും,
മൂന്നാം സമ്മാനം :AKMG Ltd നൽകുന്ന £101 ക്യാഷ് പ്രൈസും,
നാലാം സമ്മാനം Thira രസറന്റ്, Bolton, നൽകുന്ന £50 ക്യാഷ് പ്രൈസും
സമ്മാനമായി ലഭിക്കും.
ഏപ്രിൽ 29ന് രാവിലെ 9മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ,
താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിച്ച് നിങ്ങളുടെ അവസരം ബുക്ക് ചെയ്യൂ,
രെജിസ്ട്രേഷൻ ഫീസ് £30.
Please contact,
Antony Chacko-07860480923
Sharon Joseph-07458157661
ടോം ജോസ് തടിയംപാട്
കേരളത്തിലെ അറിയപ്പെടുന്ന അധ്യാപകനും ,എഴുത്തുകാരനും ,ചിന്തകനും ടി വി , ഡിബേറ്ററും ,പ്രസംഗികനുമായ എം എൻ കാരശേരി മാഷ്, മാർച്ചു മാസം പതിമൂന്നാം തിയതി( 13/3/ 2023 )കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി ലിവർപൂളിൽ എത്തിച്ചേരുന്നു. മാഷിനെ കാണുന്നതിനും സംവദിക്കാനും ആഗ്രഹിക്കുന്ന എല്ലാവരെയും, ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
മാർച്ച് 13 വൈകുന്നേരം 5 മണിക്ക് ഹോട്ടൽ അക്ഷയിൽ ആരംഭിക്കുന്ന പരിപാടി 9 മണിവരെ തുടരും കാരശേരി മാഷുമായി നേരിട്ടു സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂൾ പബ്ലിക് ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത് ..പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .
തമ്പി ജോസ് 07576983141
ലാലു തോമസ് 07872612685
തോമസുകുട്ടി ഫ്രാൻസിസ് 07882193199
ജോയ് ആഗസ്തി 07979188391
ബിജു ജോർജ് 07886247099
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്
.286 Kensington ,Liverpool .L72RN.
തിരുവനന്തപുരം മംഗലപുരത്തിന് വേദനയായി ആതിരയുടെ (25) മരണം. ഇന്നലെ ലണ്ടനില്‍ കാറിടിച്ച് മരിച്ച ആതിര മംഗലപുരം സ്വദേശിയാണ്. രണ്ടു മാസം മുന്‍പാണ് ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള യാമിനിയെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ആതിര ലണ്ടനിലേക്ക് തിരിച്ചത്.
ഇവരുടെ ബന്ധുക്കള്‍ പലരും ലണ്ടനിലുണ്ട്. അതുകൊണ്ട് തന്നെയാണ് ലണ്ടനില്‍ പഠിക്കാനായി ആതിര കൂടി യാത്ര തിരിച്ചത്. മസ്ക്കറ്റിലുള്ള രാഹുലാണ് ഭര്‍ത്താവ്. ഭര്‍തൃ സഹോദരിയും ലണ്ടനിലാണ്. ഇതെല്ലാം കോഴ്സ് ചെയ്യാന്‍ ആതിരയ്ക്ക് പ്രേരണയായി. പുതുജീവിതം തേടിയാണ് ആതിര ലണ്ടനിലേക്ക് യാത്രയായത്. പക്ഷെ യാത്ര മരണത്തിലേക്കാണ് യുവതിയെ നയിച്ചത്. തിങ്കളാഴ്ചയോടെ മൃതദേഹം ലണ്ടനില്‍ നിന്നു വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
മംഗലപുരത്ത് സജീവമായിരുന്ന ആതിരയുടെ പെട്ടെന്നുള്ള മരണം നാട്ടില്‍ നടുക്കമാണ് ഉണ്ടാക്കിയത്. ആതിരയുടെ അച്ഛന്‍ അനില്‍കുമാര്‍ മുന്‍പ് ഗള്‍ഫിലായിരുന്നു. പിന്നെ നാട്ടില്‍ വന്നു കടയിട്ടു. പിന്നീട് കട ഒഴിവാക്കി. ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയ്ക്ക് പോവുകയാണ്. അമ്മ ലാലി വീട്ടമ്മയാണ്. ഒരു സഹോദരനുണ്ട്.
മരണമരണമറിഞ്ഞതോടെ മാതാപിതാക്കള്‍ തളര്‍ന്ന അവസ്ഥയിലാണ്. രണ്ടു മാസം മുന്‍പ് മാത്രം പോയ മകള്‍ ഇനി തിരികെ വരില്ലെന്നത് സഹിക്കാന്‍ വയ്യാത്ത വേദനയാണ് വീട്ടിലുണ്ടാക്കിയത്. ഒരു വയസുമാത്രം പ്രായമുള്ള യാമിനിയുടെ കാര്യമോര്‍ത്താണ് പലരും വേദനിക്കുന്നത്. ആതിരയുടെ അമ്മയാണ് യാമിനിയെ നോക്കുന്നത്.
ഭര്‍ത്താവായ രാഹുല്‍ മസ്ക്കറ്റില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ട്. രാഹുല്‍ കൂടി എത്തിയതോടെ വീട് സങ്കടക്കടലായി മാറി. ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളാണ് ബന്ധുക്കള്‍ തേടുന്നത്. കാരമൂടുള്ള ബിഷപ്പ് പെരേര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. തോന്നയ്ക്കല്‍ എജി കോളെജിലായിരുന്നു ഡിഗ്രിയ്ക്ക് പഠിച്ചത്.
ഡിഗ്രിയ്ക്ക് ശേഷം വിവാഹമായി. നാല് വര്‍ഷം മുന്‍പാണ് ആതിരയും രാഹുലും തമ്മിലുള്ള വിവാഹം നടക്കുന്നത്. ചിറയിന്‍കീഴ് സ്വദേശിയാണ് രാഹുല്‍. വീട്ടുകാര്‍ തമ്മിലുള്ള ആലോചനകള്‍ക്ക് ശേഷം നടന്ന വിവാഹമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബന്ധുക്കളെയും ഈ മരണം ഉലയ്ക്കുകയാണ്.
ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയാണ് ലണ്ടനില്‍ കാറിടിച്ച് പരിക്കേറ്റ് ആതിര ഇന്നലെ മരിച്ചത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ആതിര മരിച്ചു. ഒരു ഫിലിപ്പിയന്‍ യുവതിയാണ് കാറോടിച്ചത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആതിരയുടെ ലീഡ്സിലുള്ള കസിൽ ബ്രദറുമായും മലയാളി അസോസിയേഷൻ ഭാരവാഹികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.