UK

എഡിൻബ്ര: സ്കോട് ലൻഡ് തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌. ഫെറി റോഡ്‌ പ്രദേശത്ത്‌ രാത്രി ജോലി കഴിഞ്ഞു ബസ്‌ കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് അക്രമിക്കപ്പെട്ടത്‌. ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാൻ ശ്രമിച്ചു, പിന്നീട്‌ അവർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. മുഖത്ത്‌ പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ്‌ എടുത്ത്‌ ഓടി. ഇത്‌ കണ്ട്‌ ഓടി കൂടിയ നാട്ടുകാരാണു പോലീസിനെയും ആംബുലൻസിനെയും വിളിച്ചത്‌. തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചിക്ത്സയ്ക്ക്‌ ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി താൻ ജോലി ചെയ്യുന്ന പ്രദേശത്ത്‌ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട്‌ പറഞ്ഞത്‌. പൊതുവേ വംശീയ അക്രമണങ്ങൾ കുറവുള്ള സ്കോട് ലൻഡിൽ ഇത്തരം അക്രമണങ്ങൾ കൂടി വരുന്നത്‌ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയിൽ ഏഷ്യൻ വംശജരുടെയും വിദ്യാർത്ഥികളുടെയും വരവ്‌ കൂടിയത്‌ തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്‌. ഈ സാഹചര്യത്തിൽ കഴിവതും രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും, ഏതെങ്കിലും ആക്രമണങ്ങൾ നേരിട്ടാൽ അത്‌ പോലീസിൽ അറിയിക്കുകയും വേണം. ഈ വിഷയത്തിൽ ഇടപെട്ട്‌ മലയാളികളുടെ സംഘടനയായ കൈരളി യുകെ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ എടുക്കുവാൻ ഉളള സഹായങ്ങൾ ചെയ്തു വരുന്നു. ഈ വിഷയത്തിൽ സ്വയം വീഡിയോ ചെയ്ത്‌ തന്റെ ദുരനുഭവം പങ്കുവയ്ക്കുവാനും മറ്റുള്ളവർക്ക്‌ മുന്നറിയിപ്പ് നൽകിയ ബിനുവിനെ എഡിൻബ്രയിലെ മലയാളി സമൂഹം അഭിനന്ദിച്ചു. വീഡിയോ ലിങ്ക്‌ കാണാൻ താഴെ ക്ലിക്ക് ചെയ്യുക .

ഡാവൻട്രിയിൽ താമസിക്കുന്ന തിരുവല്ല കറ്റോട് സ്വദേശിയായ വിജയ് ചാക്കോ ( 48 ) നിര്യാതനായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിൽ എത്തിയിട്ട്. വർഷങ്ങൾക്കു മുമ്പ് ഉണ്ടായ അസുഖം മൂലം വിജയ് ചാക്കോ വിശ്രമം ജീവിതം നയിച്ചു വരികയായിരുന്നു.

ചിങ്ങവനം സ്വദേശിയായ നിഷയാണ് ഭാര്യ . പരേതന്റെ മൂത്തമകൾ ഏലവലിലും ഇളയ കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ആണ്. പരേതൻ ബർമിംഗ്ഹാം സെൻറ് സൈമൺ ക്നാനായ പള്ളി ഇവാകാംഗമാണ്. മൃതസംസ്‌കാരം പിന്നീട്.

വിജയ് ചാക്കോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മാനുഷിക യജ്ഞ്ത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു ഗുരുദേവൻ. മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കുവാൻ സാധിക്കൂ എന്ന ഗുരുസൂക്തം മാനുഷിക യജ്ഞത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഈ ഗുരു വചസിനെ പ്രാവർത്തികമാക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഗുരുനാരായണ സേവാനികേതൻ പ്രവർത്തിക്കുന്നത്. നിർധനരായ ക്യാൻസർ റേഡിയേഷൻ രോഗികൾക്ക് താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയ നൽകി വരുന്നു. മെഡിക്കൽ കോളേജിൽ നടത്തുന്ന ഭക്ഷണ വിതരണം ആയിരങ്ങൾക്ക് ആശ്വാസമാണ്.

ഗുരു നാരായണ സേവാനികേതനിൽ ശ്രീനാരായണ ധർമ്മ പ്രചാരക പരിശീലന ക്ലാസുകൾ
സത്സംഗങ്ങൾ, ആദ്ധ്യാത്മിക പഠനശിബിരങ്ങൾ, ഗുരുകൃതികളുടെ ഭജനാമൃതം അങ്ങനെ ഒട്ടേറെ ജനസേവന പ്രവർത്തങ്ങൾ ആണ് ഗുരുനാരായണ സേവ നികേതൻ നടത്തിവരുന്നത്. ഗുരുനാരായണ സേവാനികതന്റെ പ്രവർത്തന ഫണ്ടിലേക്ക് സേവനം യു കെ സമാഹരിച്ച ഒരു ലക്ഷത്തി ഒന്നു രൂപ സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരൻ കോട്ടയം ഗുരുനാരായണ സേവാനികേതനിൽ വച്ചു ആചാര്യൻ കെ എൻ ബാലാജി സാറിന് കൈമാറി. ഈ സഹായം ഈശ്വര പൂജയായി കാണുന്നതായി സേവനം യു കെ ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

വെള്ളിയാഴ്ച ലണ്ടനിൽ നടന്ന ‘രംഗ്’- ഇന്റർനാഷണൽ കുച്ചിപ്പുഡി ഡാൻസ് ഫെസ്റ്റിവൽ 2022 ൽ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകൾ അനൗഷ്ക സുനക് നിരവധി കുട്ടികൾക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചു.

ഇന്ത്യ@75 ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച നൃത്തോത്സവം പ്രശസ്ത കുച്ചിപ്പുടി നർത്തകി അരുണിമ കുമാറാണ് ക്യൂറേറ്റ് ചെയ്തത്, അവിടെ 4 മുതൽ 85 വയസ്സ് വരെ പ്രായമുള്ള 100 കലാകാരന്മാർ സംഭവബഹുലമായ വർഷത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. പരിപാടിയിൽ അവതരിപ്പിച്ചതിന് ശേഷം 9 വയസ്സുള്ള അനൗഷ്‌ക പറഞ്ഞു: “ഞാൻ വന്ന രാജ്യമാണ് ഇന്ത്യ. കുടുംബവും വീടും സംസ്കാരവും ഒത്തുചേരുന്ന സ്ഥലമാണിത്. എല്ലാ വർഷവും അവിടെ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.

“എനിക്ക് കുച്ചിപ്പുടിയും നൃത്തവും ഇഷ്ടമാണ്, കാരണം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ ആശങ്കകളും സമ്മർദങ്ങളും ഇല്ലാതാകും, ഒപ്പം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന നിമിഷത്തിലാണ് നിങ്ങൾ. സ്റ്റേജിൽ ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ”

ഈ വർഷം ഒക്ടോബറിൽ ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. അതിനുമുമ്പ് അദ്ദേഹം ഖജനാവിന്റെ ചാൻസലറായിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ നാരായണ മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് രണ്ട് പെൺമക്കളുണ്ട് – കൃഷ്ണയും അനൗഷ്ക സുനക്കും.

അദ്ദേഹം പ്രധാനമന്ത്രിയായി നിയമിതനായി ഒരു മാസത്തിന് ശേഷം, ഭരണത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയേക്കാൾ ശക്തമായ നിലയിലാണ് അദ്ദേഹത്തിന്റെ ജനപ്രീതി നിലനിൽക്കുന്നതെന്ന് ഒരു സർവേ കണ്ടെത്തി.

എന്നിരുന്നാലും, ലിസ് ട്രസിന് ശേഷം ചുമതലയേറ്റ സുനക്ക്, അദ്ദേഹത്തിന്റെ മുൻഗാമികളായ ബോറിസ് ജോൺസണും ലിസ് ട്രസും വിമതർ നേരിടുന്നതായി റിപ്പോർട്ടുണ്ട്, അവർ തന്റെ സർക്കാരിന്റെ വിവാദ നികുതി വർദ്ധനയ്ക്കും ഇംഗ്ലണ്ടിലെ പുതിയ കടൽത്തീര കാറ്റാടി പദ്ധതികൾ അനുവദിക്കാൻ വിസമ്മതിച്ചതിനും സുനക്കിനെ വിളിച്ചു.

ബ്രിട്ടന്‍ കടല്‍തീരത്ത് അടിഞ്ഞ മത്സ്യത്തെ കണ്ട് എല്ലാവരും ഞെട്ടി. സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് കടല്‍തീരത്ത്. ഈ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നാണ് പറയപ്പെടുന്നത്.

ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണ് ഈ വിഷമത്സ്യം. കോണ്‍വാള്‍ കടല്‍തീരത്തിലൂടെ കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം പോകുമ്പോള്‍ മത്സ്യത്തെ കണ്ടെത്തുകയായിരുന്നു. കണ്ട് പരിചയിമല്ലാത്ത മത്സ്യത്തെ കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു, തുടര്‍ന്നാണ് ഇത് ഓഷ്യാനിക് പഫര്‍ ആണെന്ന് മനസിലായത്.

മത്സ്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:

മോറിസ് കയ്യുറകള്‍ ധരിച്ച് മത്സ്യത്തെ പരിശോധിച്ചതിനാല്‍ അപകടമുണ്ടായില്ല. ഈ ഒരൊറ്റ മത്സ്യത്തില്‍ 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇതുവരെ മരുന്നുകളും ഇതിനായി കണ്ടുപിടിച്ചിട്ടില്ല. ഈ വിഷമുള്ള മത്സ്യത്തില്‍ നിന്ന് അകലം പാലിക്കാനും സ്പര്‍ശിക്കാതിരിക്കാനും വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് തീരങ്ങളില്‍ ഈ മത്സ്യം അപൂര്‍വമായേ കാണാറുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രങ്ങളില്‍ 10 മുതല്‍ 475 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് കാണപ്പെടുന്നത്. ഇതെങ്ങനെ കടല്‍തീരത്ത് എത്തിപ്പെട്ടു എന്ന് അറിയില്ല.

ബ്രിട്ടീഷ് കമ്പനികളും ആഴ്ചയില്‍ 4 ദിവസം എന്ന നിലയില്‍ ജോലിയിലേക്ക് മാറിത്തുടങ്ങി.
യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്.

ആദ്യകാല സാമ്പത്തിക യുഗത്തിന്റെ ‘ഹാംഗോവറാണ്’ അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു.

ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന പരീക്ഷണത്തില്‍ ജോലിക്കാര്‍ കുറഞ്ഞ ദിവസങ്ങളില്‍ കൃത്യമായ തോതില്‍ സമയം ചെലവഴിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കമ്പനികള്‍ക്ക് അധിക സമയത്തിന് അധികമായി പണം നല്‍കേണ്ടിവരികയും ചെയ്യുകയായിരുന്നു.

യുകെയില്‍ രണ്ട് വലിയ കമ്പനികളായ ആറ്റം ബാങ്കും, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനി എവിനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികള്‍ക്കുമായി യുകെയില്‍ 450-ഓളം ജീവനക്കാരാണുള്ളത്. 4 പ്രവൃത്തിദിനത്തിന് അംഗീകാരം നല്‍കിയതോടെ ജോലിക്കാരെ ദീര്‍ഘമായ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം കുറഞ്ഞ സമയം ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.

കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് നാല് പ്രവൃത്തിദിനത്തിലേക്ക് മാറുന്നതോടെ കൈവരിക്കുന്നതെന്ന് എവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആഡം റോസ് വ്യക്തമാക്കി. 70 കമ്പനികളില്‍ 3300 ജോലിക്കാരെ ഉള്‍പ്പെടുത്തിയാണ് യുകെ ക്യാംപെയിന്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൈലറ്റ് സ്‌കീമില്‍ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളും, ബോസ്റ്റണ്‍ കോളേജ്, ബുദ്ധികേന്ദ്രമായ ഓട്ടോണോമി എന്നിവരും പങ്കെടുത്തിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്‍ഡ‍ിലെ സന്ന മരിൻ‌ആണ് വിപ്ലവകരമായ ആശയം ആദ്യം നടപ്പാക്കിയത്. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻ‌ലാൻ‌ഡ് പ്രധാനമന്ത്രി സന്ന മരിൻ നടപ്പാക്കിയത്. ഫിൻ‌ലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉണ്ടായിരുന്നത്.

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി. ബിർമിംഗ്ഹാമിൽ താമസിക്കുന്ന സിജോ തോമസിന്റെയും ന്യൂ കാസിലിൽ താമസിക്കുന്ന റൂബി തോമസിന്റെയും പിതാവ് കോട്ടയം താമരക്കാട് സ്വദേശി തോമസ് ആലുങ്കൽ ( 72 ) നിര്യതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . പരേതൻ കരിങ്കുന്നം മുണ്ടുപുഴക്കൽ കുടുംബാംഗമാണ് . ഭാര്യ ആലീസ് തോമസ് .

നോബി ജെയിംസിന്റെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സിജോ തോമസിന്റെയും റൂബി തോമസിന്റെയും പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ നാട്ടിലെ ഒരു സാധാ മനുഷ്യ കുടുംബത്തോട് ചോദിച്ചു നോക്കൂ അവർ എന്നെങ്കിലും ഇരുപതിനായിരം രൂപ പോയിട്ട് പതിനായിരം രൂപ ഒരുമിച്ചു കണ്ടിട്ടുണ്ടോയെന്ന് . അപ്പോഴാണ് 20,000 രൂപക്ക് മാതാവ് അനുഗ്രഹം വാരിവിതറുന്നുവെന്ന് പറഞ്ഞു സാധാ മനുഷ്യരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന നിങ്ങളോടെന്ത് പറയാനാണ് …

മാതാവ് എന്നാൽ സ്വന്തം വയർ കെട്ടിമുറുക്കി മക്കളെ ഊട്ടുന്നവളാണ് ….
അല്ലാതെ രൂപയുടെ എണ്ണവും കനവും നോക്കി അനുഗ്രഹം വിതറുന്നവർ മാതാവല്ല കച്ചവടക്കാരാണ് …
ഞങ്ങൾ ക്രിസ്ത്യാനികൾക്കറിയാവുന്ന മാതാവ് മക്കളുടെ വിശപ്പും ദാഹവും മനസിലാക്കുന്നവളാണ് …
കരയുന്നവരുടെ കണ്ണീരൊപ്പുന്നവളാണ് ….

ഞാനൊരു സത്യക്രിസ്ത്യാനിയാണ് , ക്രിസ്ത്യാനിറ്റിയിൽ വളർന്നവളാണ്, അതിനാൽ സാധാ മനുഷ്യരുടെ സാരഥിയായ് , ദൈവിക പുരുഷന്മാരോടുള്ള റെസ്‌പെക്ട് നിലനിർത്തി കൊണ്ടുതന്നെ പറയാം , സഭാനേതാക്കൻമാർ ‌ അവർ ഏതു മതത്തിൽ പെട്ടവരായാലും ഈ ഇരക്കുന്നത് ഭയങ്കര നാണക്കേടു തന്നെയാണ് ….
അതും 9 വർഷത്തോളം സന്യസ്ത ജീവിതം പഠിച്ചിറങ്ങിയെന്നു വാദിക്കുന്ന സന്യസ്തർ, സന്യസ്ത ജീവിതമെന്നാൽ ഇല്ലായ്മയിലും ദൈവത്തെ സ്തുതുക്കുന്നതാണെന്ന് നിങ്ങളിനി എന്ന് മനസിലാക്കും …

ഈ ലോകത്തിലൊരു വീടും ഇന്നേവരെ ഒരു പള്ളിയുടെയും ബലത്തോടെ പണിതുയർക്കപ്പെട്ടിട്ടില്ല സഭാ തലവന്മാരെ…. .
പിന്നെന്തിന് പള്ളികൾ മാത്രം എപ്പോഴും എപ്പോഴും പുതുക്കപ്പെടണം ?

ഈ പണത്തിനായി ഈ ഇരക്കുന്ന സന്യസ്തർ തന്നെ തന്റെ സ്വന്തം കൂടാരം വിട്ടൊന്ന് പച്ച മനുഷ്യരിലേക്കിറങ്ങിയാൽ മനസിലാകും എത്ര വീടുകൾ ഇപ്പോഴും ചോർന്നൊലിക്കുന്നുണ്ടെന്ന് …

എത്ര വീടുകൾ ഇപ്പോഴും പലവിധ ലോണിന്റെ ഭാരം പേറുന്നുണ്ട് എന്ന് …..

എത്ര വീട്ടുടമസ്ഥൻ എന്നും വിഷം മടിയിൽ കരുതി ഉറങ്ങുന്നുണ്ടെന്ന്

ഇതൊക്കെ അറിയണേൽ നിങ്ങൾ ആ മഹ്ബദയിൽ നിന്ന് ഒന്ന് താഴേക്ക് , സാധാരണ മനുഷർക്കിടയിലേക്കിറങ്ങണം …

അല്ലങ്കിൽ തന്നെ നമ്മുടെ കേരത്തിൽ പള്ളികൾക്കെവിടാണ് ക്ഷാമം ?

ഇപ്പോഴും എത്ര വിശ്വാസികൾ വിശ്വാസികളായി തുടരുന്നുണ്ട് എന്ന് നിങ്ങൾക്ക് വല്ല കണക്കുമുണ്ടോ ? നിങ്ങളുടെ പിരിക്കൽ കൂടിയതനുസരിച്ചു നിങ്ങളുടെ മക്കൾ പിരിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ് …

ഇനി അതും പോട്ടെ , നിങ്ങൾ പിരിച്ചു പിഴിഞ്ഞെടുത്ത ഏതെങ്കിലും കുഞ്ഞാടുകളൊരിക്കൽ നിങ്ങളുടെ മേധാവിത്വമുള്ള ആശുപത്രികളിൽ ചുമച്ചു കുരച്ചു വന്നുവെന്നിരിക്കട്ടെ, അവരെ ഇൻജെക്ഷൻ വക്കാൻ ക്ലീൻ ചെയ്യുന്ന ഒരു പഞ്ഞി തുണ്ടെങ്കിലും നിങ്ങൾ വെറുതെ കൊടുക്കാറുണ്ടോ ?
ഏതെങ്കിലും കുഞ്ഞാടിന്റെ വീട്ടിൽ ഇന്ന് കാടിയോ പുല്ലോ കിട്ടിയോ എന്ന് നിങ്ങൾ ഉറപ്പു വരുത്താറുണ്ടോ ?
മനുഷ്യാ നീ മണ്ണാകുന്നു എന്ന് ഒപ്പീസുച്ചൊല്ലി ആശീർവദിച്ച ഒരു മൃതശരീരമെങ്കിലും ഫ്രീയായി നിങ്ങൾ മണ്ണിനു വിട്ടുകൊടുക്കാറുണ്ടോ ?

ആരെയും അധിക്ഷേപിച്ചതല്ല, ഒരു മതവും ഒരു മനുഷ്യനേക്കാൾ വലുതല്ലയെന്ന് പറഞ്ഞു വയ്ക്കുന്നു ….

ഷൂസ്ബറി: യുകെ മലയാളികളെ ഞെട്ടിച്ചു ഷൂസ്‌ബറിയിൽ മലയാളി മരണം. ഷൂസ്‌ബെറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ആണ് ഇന്ന് വെളുപ്പിന് മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനും ആണ് ഷാജിയുടെ മാതാപിതാക്കൾ . സിനി, സിബു എന്നിവർ സഹോദരി സഹോദരന്മാരാണ്. ഷാജി ഒന്നരവർഷം മുൻപാണ് കുടുംബസമേതം യുകെയിൽ എത്തിയത്. ഏഴും പതിനൊന്നും വയസുള്ള നെവിൻ ഷാജിയും കെവിൻ ഷാജിയുമാണ് ഷാജി ജൂബി ദമ്പതികളുടെ മക്കൾ . ഭാര്യ ജൂബി ഷൂസ്ബറി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.

ഇന്നലെ പതിവുപോലെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ ജോലിക്കെത്തിയതായിരുന്നു നഴ്‌സായ ഷാജി. രാത്രി പന്ത്രണ്ടരയോടെ ഷാജിക്ക് ഉണ്ടായിരുന്ന ബ്രേക്ക് എടുത്തു റസ്റ്റ് റൂമിൽ ഇരിക്കെയാണ് അസ്വസ്ഥത തോന്നിയത്. ഉടനടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഉൾപ്പെടെയുള്ള മലയാളികൾ എത്തുകയും സി പി ർ കൊടുക്കുകയും ചെയ്തു. ആംബുലൻസ് ടീമും സ്ഥലത്തെത്തി. വെറും അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം ഷാജി മാത്യുവിനെ കീഴ്‌പ്പെടുത്തിയിരുന്നു.

സംഘടനയിൽ വളരെ സജീവമായിരുന്നു ഷാജിയും കുടുംബവും. എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു ഷാജിക്ക്. യാക്കോബായ സമുദായ അംഗമാണ് പരേതൻ. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ആയിരുന്നു ഷാജിയും കുടുംബവും എത്തിയിരുന്നത്.

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തിനെ അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

യൂറോപ്പിലെ ഏറ്റവും മികച്ച പട്ടണത്തിനുള്ള പുരസ്കാരം അയർലൻഡിലെ ഡണ്‍ലേരിയ പട്ടണത്തിന് ലഭിച്ചു. അക്കാദമി ഓഫ് അര്‍ബനിസം പുരസ്‌കാരമാണ് ഡണ്‍ലേരിയ്ക്ക്(Dun laoghaire) ലഭിച്ചത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലുള്ള ഏറ്റവും മികച്ചതും, നിലനില്‍ക്കുന്നതും, മെച്ചപ്പെട്ടതുമായ പരിതസ്ഥിതിയെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ് നൽകിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റ് ടൗണ്‍ 2022 പുരസ്‌കാരം ഏറ്റുവാങ്ങിയത് ഡണ്‍ലേരി-റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സിന്റെ മേയര്‍ മേരി ഹാനഫിന്‍ ആണ്.

ഡണ്‍ലേരിയെ ഈ അവാര്‍ഡിന് അര്‍ഹത നേടിയത് ടൗണിന്റെ നഗര ഗ്രാമങ്ങളെ ബന്ധിപ്പെടുത്തിയുള്ള പ്രോജക്ടുകള്‍, കുളിക്കാനുള്ള ഇടങ്ങള്‍, നടപ്പാതകള്‍, പാര്‍ക്കുകള്‍ എന്നിങ്ങനെ തീരത്തുടനീളമുള്ള പദ്ധതികളിലൂടെയാണ്.ഡണ്‍ലേരിയയിലെ വിജയകരവും,ചെലവ് കുറഞ്ഞതുമായ നഗരവല്‍ക്കരണത്തെ പറ്റിയും ഈ അവാര്‍ഡില്‍ പരാമര്‍ശിച്ചിരുന്നു. നഗരത്തിലെ പ്രധാന തെരുവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നടപ്പാതവല്‍ക്കരണവും അവാർഡിൽ പരിഗണിക്കപ്പെട്ടു.

അവാര്‍ഡ് നിര്‍ണ്ണയത്തിന് വേണ്ടി ഈ മാസം ആദ്യം അക്കാദമിയുടെ ടീം ഡണ്‍ലേരി സന്ദര്‍ശിച്ചിരുന്നു. കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഫ്രാങ്ക് കുറാനും,മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും, കൗണ്‍സിലര്‍മാരും ലോക്കല്‍ ബിസിനസ്സുകളും, ടൈഡി ടൗണ്‍സ് പ്രതിനിധികളെല്ലാം ചേര്‍ന്ന് അവര്‍ക്ക് വേണ്ടി വാക്കിംഗ് ടൂർ സംഘടിപ്പിച്ചിരുന്നു. ടൂറിൽ ഉൾപ്പെട്ടിരുന്നത് കോസ്റ്റല്‍ മൊബിലിറ്റി സൈക്കിള്‍ റൂട്ട്, ഡണ്‍ലേരി ഹാര്‍ബര്‍, ഡി എല്‍ ആര്‍ ലെക്സിക്കണ്‍ ലൈബ്രറി, ജോര്‍ജ്ജ് പ്ലേസ് സോഷ്യല്‍ ഹൗസിംഗ് എന്നിവയും ബ്ലൂംഫീല്‍ഡ് ഷോപ്പിംഗ് സെന്ററിന് സമീപമുള്ള മര്‍ട്ടില്‍ സ്‌ക്വയര്‍, കോണ്‍വെന്റ് ലെയ്ന്‍ പബ്ലിക് പ്ലാസ എന്നീ പുതിയ പദ്ധതികളൊക്കെയാണ്.

ഗ്ലാസ്‌ഗോയിലെ ഗോവന്‍ഹില്ലിനാണ് 2022ലെ അക്കാദമിയുടെ ഗ്രേറ്റ് നൈബര്‍ഹുഡ് അവാര്‍ഡ് ലഭിച്ചത്. ഗ്രേറ്റ് സ്ട്രീറ്റ് പുരസ്‌കാരം സ്‌കോട്ട്ലന്റിലെ പെര്‍ത്തിലെ മില്‍ സ്ട്രീറ്റിനാണ്. യോര്‍ക്ക്ഷെയറിലെ ഹാലിഫാക്സിലെ പീസ് ഹാളിന് ഗ്രേറ്റ് പ്ലേസ് അവാര്‍ഡാണ് ലഭിച്ചത്. അക്കാദമിയുടെ ഗ്രേറ്റ് സ്ട്രീറ്റ് അവാര്‍ഡ് 2015ല്‍ കോര്‍ക്കിലെ ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റിന് ലഭിക്കുകയുണ്ടായി. ഗ്രേറ്റ് സിറ്റി 2022 അവാര്‍ഡ് ലഭിച്ചത് ഇറ്റലിയിലെ ട്രൈസ്റ്റെയ്ക്കാണ്.

Copyright © . All rights reserved