സ്വന്തം ലേഖകൻ
ഡെൽഹി : 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിലെ ഇന്റലിജൻസും , സകല മാധ്യമങ്ങളും നടത്തിയ റിപ്പോർട്ടുകളിലും , സർവ്വേ ഫലങ്ങളിലും ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ 23 % വോട്ട് ഷെയറും 36 ലക്ഷം വോട്ടുകളും നേടി ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്ത് എത്തുകയാണ് ഉണ്ടായത്.
എന്നാൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ചേർന്ന് ഡെൽഹിക്ക് പുറത്ത് പൂർണ്ണ അധികാരമുള്ള ഒരു സംസ്ഥാനം ആം ആദ്മി പാർട്ടിക്ക് ലഭിക്കാതിരിയ്ക്കാൻ വോട്ടിംഗ് മെഷിനിൽ വ്യാപകമായ തിരിമറികൾ നടത്തിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
അന്ന് മുതൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന വോട്ടിംഗ് മെഷിൻ തട്ടിപ്പിനെതിരെ പോരാടണമെന്ന് കെജ്‍രിവാൾ ആവശ്യപ്പെടുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഡെൽഹി നിയമസഭയിൽ ആം ആദ്മി എം എൽ എ സൗരവ് ഭരദ്വാജ് വോട്ടിംഗ് മെഷിനുമായി വന്ന് എങ്ങനെ ബിജെപിക്ക് അനുകൂലമായി കള്ള വോട്ടിംഗ് നടത്താമെന്ന് പരസ്യമായി തെളിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനെ ഒക്കെ പരിഹസിച്ച് തള്ളുകയായിരുന്നു അന്നത്തെ പല കോൺഗ്രസ്സ് നേതാക്കന്മാരും മറ്റ് പല പാർട്ടിയിലെ നേതാക്കളും ചെയ്തത്. ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാൽ ശരിയായ വോട്ടുകൾ നേടി ആം ആദ്മി പാർട്ടി പല സംസ്ഥാനങ്ങളിലും അധികാരം പിടിക്കാൻ സാധ്യതയുണ്ട് എന്ന ഭയമാണ് കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും അറിഞ്ഞുകൊണ്ട് തന്നെ ഈ തെറ്റിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിച്ചത്.
പഞ്ചാബ് കോൺഗ്രസ് പാർട്ടിയിലെ 30 % വരുന്ന അഴിമതിക്കാരായ നേതാക്കളാണ് ഈ തെറ്റിന് അന്ന് കൂട്ടു നിന്നത് . പഞ്ചാബിൽ ആം ആദ്മിയെ ഒഴിവാക്കി കോൺഗ്രസിന് നൽകികൊണ്ട് മറ്റ് നാല് സംസ്ഥാനങ്ങളും ഇതേ തട്ടിപ്പിലൂടെ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഇന്ന് 2022 ൽ ഗുജറാത്ത് നിയമസഭയിലെ ഫലം പുറത്ത് വന്നപ്പോൾ 2017 ൽ ആം ആദ്മിയെ ഇല്ലാതാകാൻ ചെയ്ത ആ തെറ്റിന് കനത്ത ശിക്ഷയാണ് ഗുജറാത്തിൽ നിന്ന് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ ഡിസംബർ 5 ന് ഗുജറാത്തിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയങ്ങളിൽ 16 ലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്തതായി ഇന്നലെ കോൺഗ്രസ് നേതാവ് പവൻ ഖേര വെളിപ്പെടുത്തി . പല സീറ്റുകളിലും അവസാന മണിക്കൂറിൽ 11.55 ശതമാനം വോട്ട് നേടിയത് സംശയാസ്പദമാണെന്ന് പാർട്ടി പറഞ്ഞു. ഇത് സാധ്യമല്ലെന്നും , ഒരു വോട്ട് രേഖപ്പെടുത്താൻ ഒരു വോട്ടർക്ക് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും എടുക്കുമെന്നും, കണക്കുകൾ പരിശോധിച്ചാൽ പല സീറ്റുകളിലും വോട്ടർമാർ 25-30 സെക്കൻഡുകൾക്കുള്ളിൽ വോട്ട് രേഖപ്പെടുത്തിയെന്നും , അത് സാങ്കേതികമായും , മാനുഷികമായും അസാധ്യമാണെന്നും കോൺഗ്രസ് പാർട്ടിയുടെ മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ പവൻ ഖേര ആരോപിച്ചു. ഇത് വോട്ടിംഗ് മെഷീൻ ഉപയോഗപ്പെടുത്തി നടന്ന വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഞങ്ങൾ റിപ്പോർട്ടുകൾ ശേഖരിക്കുകയാണെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും, വ്യത്യസ്‌ത വിഷയങ്ങളുമായി ബന്ധപ്പെട്ട് പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും , ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്നും , ഇത് വിശകലനം ചെയ്യുന്നതിനായി എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖേര കൂട്ടിച്ചേർത്തു.
ഇന്ത്യയെ പിടിച്ചെടുക്കാൻ എത്ര വലിയ ക്രമക്കേടുകൾ നടത്തുവാനും മടിയില്ലാത്ത ഒരു പാർട്ടിയാണ് ബിജെപിയെന്ന് നിരവധി തവണ തെളിയിച്ചിട്ടും, അതിനെതിരെ ഒറ്റകെട്ടായി നീങ്ങാൻ തടസ്സമായി മാറുന്നത് എല്ലാ പാർട്ടിയിലെയും അഴിമതിക്കാരായ ചുരുക്കും ചില നേതാക്കൾ മാത്രമാണ്. ഭൂരിപക്ഷം ഇന്ത്യൻ ജനതയും ആഗ്രഹിക്കുന്ന ബാലറ്റ് പേപ്പർ വോട്ടിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിനെ തിരികെ കൊണ്ടുവന്ന് , ജനാധിപത്യം പുനഃസ്ഥാപിക്കുവാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കേണ്ടത് ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള യഥാർത്ഥ പരിഹാരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതുകൊണ്ട് തന്നെ 2017 ൽ കോൺഗ്രസിന് പറ്റിയ തെറ്റുകളെ തിരുത്തികൊണ്ട് ശശി തരൂരിനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മുന്നോട്ട് വരുവാൻ 2022 ലെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലവും , വോട്ടിങ് മെഷീൻ തട്ടിപ്പും കാരണമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
സമൂഹത്തിൽ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മഹാവിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെശക്തമായ ഒരു ബോധവൽക്കരണ സന്ദേശമാണ് ഷാജി തേജസ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്.
ചിത്രത്തിൽ ഷാജി തേജസ്സിനോടൊപ്പം പ്രിയ സതീഷ് മാന്നാനം, ജോസഫ് പോൾ മാതിരമ്പുഴ, രാമചന്ദ്രൻ പുന്നാത്തൂർ,അമർനാഥ് പള്ളത്ത്,ജോണി കുറവിലങ്ങാട്,കുറുപ്പ് ചേട്ടൻ ഏറ്റുമാനൂർ, തോമസ് ജോസഫ് തിരുവനന്തപുരം,ബൈജു ബെൻസാർ,ജിജി അതിരമ്പുഴ,ബേബി കോയിക്കൽ,ജിജി കലിഞ്ഞാലി,രമേശ് പാലപ്പുറം,അയ്യപ്പൻ കാണക്കാരി,പ്രശാന്ത് എഴുമാന്തുരുത്ത്,തമ്പി കറുകച്ചാൽ,വിനോദ് തപ്‌ളാൻ എഴുമാന്തുരുത്ത്, ജിനീഷ് കുറവിലങ്ങാട്, നിഷാ ജോഷി ഏറ്റുമാനൂർ,കോട്ടയം പൊന്നു, ശിവലക്ഷ്മി,ആരതി ഷാജി, ബാല താരങ്ങളായ വൈഡൂര്യ സതീഷ്, മാസ്റ്റർ.ജോർവിൻ രഞ്ജിത് എന്നിവരും വേഷമിടുന്നു.

ബാബു എഴുമാവിൽ,മുരളി കൈമൾ,ഫ്രാൻസിസ് മാത്യു പാലാ,ഷാജി തേജസ് എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട്,ശ്യാം കോട്ടയം എന്നിവർ സംഗീത സംവിധാനവും ഋത്വിക് ബാബു,ഷിനു വയനാട്,രാംകുമാർ മാരാർ എന്നിവർ ഗാനങ്ങളും ആലപിച്ചിരിക്കുന്നു.
ഛായാഗ്രഹണം ഷാജി തേജസ്സിന്റെ പുത്രൻ തേജസ് ഷാജി.
ഛായാഗ്രഹണ സഹായം:ബിനു പേരൂർ & സുരേഷ് ശ്രീധർ.
സ്റ്റിൽസ് : പവിക്കുട്ടൻ.
മേക്കപ്പ് : ലക്ഷ്മൺ.
വസ്ത്രാലങ്കാരം:പ്രിയ & നിഷ.
ചിത്രത്തിന്റെ അവസാന മിനുക്ക് പണികൾ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിമൺ ഫോറത്തിന്റെ ഡയറക്ടർ ബോർഡ് ‘അംഗവും രൂപതയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്നു വർഷമായി സേവനം അനുഷ്ഠിച്ച സിസ്റ്റർ കുസുമത്തിന് വിശ്വാസ സമൂഹം സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. തിരുഹൃദയ സഭാംഗമായ സിസ്റ്റർ കുസുമം 2019 ഡിസംബർ 5നാണ് പ്രസ്റ്റനിൽ എത്തിയത്. 2020 ജൂലൈ 18 മുതൽ സെൻറ് ബെനഡിക് മിഷനിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വനിതാ സമ്മേളനമായ ടോട്ടോ പുൾക്ര ബർമിങ് ഹാമിൽ അരങ്ങേറിയപ്പോൾ അതിൻറെ മുഖ്യ സംഘാടകരിൽ ഒരാൾ സിസ്റ്റർ കുസുമമായിരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സെൻറ് ബെനഡിക് മിഷൻ സിസ്റ്റർ കുസുമത്തിന് ഔദ്യോഗികമായ യാത്രയയപ്പ് ഡിസംബർ 12-ാം തീയതി ഇടവക വികാരിയായ ഫാദർ ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകി. പ്രസ്തുത പരിപാടിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിമൻ ഫോറത്തിന്റെ പ്രസിഡണ്ട് ഡോ. ഷിൻസി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്നു വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം സിസ്റ്റർ തൻ്റെ മറുപടി പ്രസംഗത്തിൽ പറയുകയും ചെയ്തു.

വളരെ വിപുലമായ ഒരു കർമ്മമണ്ഡലത്തിന്റെ ഉടമയാണ് സിസ്റ്റർ കുസുമം. 28 വർഷത്തോളം ഗണിതശാസ്ത്ര അധ്യാപികയായി ജോലി ചെയ്ത സിസ്റ്റർ കുസുമം 2 വർഷം പാലായിലെ സെൻറ് മൈക്കിൾ സ്കൂളിൽ പ്രധാന അധ്യാപികയും ആയിരുന്നു. ബ്രിട്ടനിലേക്ക് വരുന്നതിന് മുൻപ് പാലാ രൂപതയിലെ വിമൻസ് ഫോറത്തിന്റെ ഡയറക്ടർ ആയിട്ടും സേവനം അനുഷ്ഠിച്ചിരുന്നു’ നല്ലൊരു ഗായിക കൂടിയായ സിസ്റ്റർ കുസുമം പാലായിൽ വച്ച് നടന്ന ബൈബിൾ കൺവെൻഷനിലെ പ്രധാന ഗായിക കൂടിയായിരുന്നു.


ബിജു കുളങ്ങര
സോമർസെറ്റ്: ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി. ടോണ്ടൻ, യോവിൽ, എക്സീറ്റർ എന്നിവിടങ്ങളിലുൾപ്പടെ വിവിധ പ്രദേശങ്ങളിലുള്ള കോൺഗ്രിഗേഷനിലെ അംഗങ്ങളുടെ വീടുകളിലാണ് കരോൾ സർവീസ് നടത്തിയത്.

ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോൾ സർവീസ്
രണ്ട് ദിവസങ്ങളിലായി കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് നടന്ന സർവീസിന് കോൺഗ്രിഗേഷൻ വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ നേതൃത്വം നൽകി.
ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ചുള്ള വി. കുർബാനയും തീജ്വാല ശുശ്രൂഷയും ഡിസംബർ 24 ന് വൈകിട്ട് 6.30 ന് ആരംഭിക്കും.
Church Address:-
St Michael Church, Pitts Close, Taunton, Somerset
Post Code: TA1 4TP
കൂടുതൽ വിവരങ്ങൾക്ക്:-
•ഫാ ഗീവർഗീസ് ജേക്കബ് തരകൻ(വികാരി)
+447469601922
•റോയി കോശി(ട്രസ്റ്റി)
+447931446215
•ബിജു കുളങ്ങര(സെക്രട്ടറി)
+447825925893
ലോകകപ്പ് ട്രോഫി കൊണ്ടുപോകാനായില്ലെങ്കിലും ഖത്തറിൽ നിന്നും ഒരു വിലമതിക്കാനാവാത്ത അതിഥിയേയും കൊണ്ടാണ് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങുന്നത്. ഡേവ് എന്നു പേരിട്ട ഒരു സുന്ദരൻ പൂച്ചയാണ് ഇംഗ്ലണ്ടിന്റെ താരങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുന്നത്.
ഫിഫ ലോകകപ്പിനായി ടീം ഖത്തറിലെത്തിയപ്പോൾ ത്രീ ലയൺസ് ബേസ് ക്യാമ്പിലെ ജനപ്രിയ താമസക്കാരനായി ഡേവ് ദി ക്യാറ്റ് മാറിയിരുന്നു. ടീമിന്റെ ഡിഫൻഡർമാരായ കെയ്ൽ വാക്കറും ജോൺ സ്റ്റോൺസും, പ്രത്യേകിച്ച്, ഡേവിനെ ദേശീയ ടീമിന്റെ അനൗദ്യോഗിക ചിഹ്നം എന്നു വിശേഷിപ്പിക്കുകയും ചെയ്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ടിരുന്നു.
“ഞങ്ങൾ അവിടെ എത്തിയ ആദ്യ ദിവസം, മൂലയ്ക്ക് ഒരു ചെറിയ മേശയുണ്ടായിരുന്നു.അടുത്ത നിമിഷം, ഡേവ് അതിന്റെ അടിയിൽ നിന്നും പുറത്തേക്ക് വന്നു. പിന്നെ എല്ലാ രാത്രിയിലും അവൻ ഭക്ഷണത്തിനായി അവിടെ ഇരുന്നു.” പൂച്ചക്കുട്ടിയെ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ച് സ്റ്റോൺസ് പറഞ്ഞു.
ശനിയാഴ്ച അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ തോറ്റ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഡേവിനെ ദത്തെടുത്ത് യുകെയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
രണ്ട് മണിക്കൂർ പിന്നിട്ട് ഡേവിനെ കൂട്ടി ഇന്നലെ സംഘം ഖത്തറിൽ നിന്നും പുറപ്പെട്ടു. ഡേവ് ആദ്യം ഒരു പ്രാദേശിക വെറ്റിനറി ക്ലിനിക്കിലേക്ക് പോകും, അവിടെ അദ്ദേഹം രക്തപരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുകയും ചെയ്യും. സ്റ്റോൺസിനും വാക്കറിനുമൊപ്പം വീണ്ടും ഒന്നിക്കുന്നതിന് മുമ്പ് പൂച്ചക്കുട്ടി നാല് മാസം ക്വാറന്റൈനിൽ ചെലവഴിക്കും.
Footballing legends John Stones and Kyle Walker have adopted a stray cat and named him Dave @ManCity pic.twitter.com/Rb8lImim4d
— Daily Express (@Daily_Express) December 11, 2022
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തമാസം വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നു. ഭവന വായ്പയായ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ ഇതുകാരണം കൂടുതല്‍ ബുദ്ധിമുട്ടായേക്കും. യുകെയിലെ ഔദ്യോഗിക പലിശ നിരക്ക് തീരുമാനിക്കുന്ന ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കി ഉയര്‍ത്തിയേക്കും എന്നാണു സൂചന.
ആഗോളമാന്ദ്യം ഉണ്ടായ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാകും ഇത്. കഴിഞ്ഞ മാസം 0.75 ശതമാനമായിരുന്നു പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. 1989 ന് ശേഷം ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വർധന ആയിരുന്നു അത്. ഡിസംബറില്‍ 0.5 ശതമാനം കൂടി വർധിപ്പിക്കുന്നതോടെ മോര്‍ട്ട്‌ഗേജിന്റെ തിരിച്ചടവ് തുകകളും കുത്തനെ ഉയരും. ഇതു സാധാരണക്കാർക്കു കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.
ഭാഗികമായിട്ടെങ്കിലും ഉയരുന്ന ഊര്‍ജ്ജവില, തൊഴിലാളി ക്ഷാമം, ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി വിതരണശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങള്‍ എന്നിവ മൂലമുണ്ടായതെന്ന് കരുതുന്ന പണപ്പെരുപ്പം തടയുന്നതിനുള്ള നടപടി ആയിട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.
പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതോടെ വായ്പയെടുക്കല്‍ ചെലവേറിയതാകും. ഇതു പണം ചെലവാക്കാതെ സമ്പാദിക്കാന്‍ ആളുകള്‍ക്കു പ്രേരണ നല്‍കും. അതോടെ ചരക്കുകള്‍ക്ക് ആവശ്യക്കാര്‍ കുറയുകയും വില വർധിക്കാതെ തടയുകയും ചെയ്യും. അങ്ങനെ വലിയൊരു പരിധി വരെ പണപ്പെരുപ്പം തടയാന്‍ ആകും. 2022 ഒക്‌ടോബറില്‍ യുകെയിലെ പണപ്പെരുപ്പ നിരക്ക് 11.1 ശതമാനം വരെ എത്തിയിരുന്നു.
കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ലണ്ടനിലെ ബുല്‍ഫന്‍ എസ്റ്റേറ്റിലാണ് സംഭവം. പോര്‍ഷെയും എരിയല്‍ ആറ്റവുമുള്‍പ്പെടെയുള്ള അഞ്ച് ആഡംബര കാറുകളാണ് മോഷ്ടിക്കപ്പെട്ടത്. 700,000 പൗണ്ട് (ഏഴു കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന കാറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 11നാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ടു മെഴ്സിഡിസ് ബെന്‍സും രണ്ടു പോര്‍ഷെയും റേസിങ് കാറായ ഏരിയല്‍ ആറ്റവുമാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ 4.44 നാണ് മോഷണം നടന്നത്. ഒരു മെഴ്സിഡിസ് മെയ്ബാക്ക് പിടിച്ചെടുക്കാനായെങ്കിലും മറ്റു നാലു കാറുകള്‍ക്കായി എസ്സെക്സ് പൊലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം എസ്സെക്സ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവച്ചു. സംശയകരമായ രീതിയിൽ നിങ്ങൾ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.
ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്തു വച്ച് വിക്ഷേപിക്കും.
ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയാണ് ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം.പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയ കോസ്മിക് ഗേളിന്റെ ബഹിരാകാശ താവളത്തില്‍ നിന്നുള്ള യാത്രയാണ് ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമാവുക. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരിക്കും അത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കും.
ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടിയാണ് ക്യൂബ് സാറ്റുകളെ വെര്‍ജിന്‍ ഓര്‍ബിറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നത്. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് കഴിഞ്ഞ മാസമാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വിക്ഷേപണം നടത്തുന്നത് സാധ്യമായത്.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ബഹിരാകാശ താവളത്തിലേക്ക് ലോഞ്ചര്‍വണ്‍ റോക്കറ്റിനെ എത്തിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നും സൈനിക വിമാനത്തിലാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ കോണ്‍വാളിലേക്ക് എത്തിച്ചത്. സാധാരണ വിമാനങ്ങള്‍ പറന്നുയരുന്ന പോലെയാണ് ലോഞ്ചര്‍വണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേകം നിര്‍മിച്ച ബോയിങ് 747 വിമാനമായ കോസ്മിക് ഗേളാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്.
കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക. രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. ഇതിനിടെ 35,000 അടി വരെ റോക്കറ്റിനെ എത്തിക്കുന്ന കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.
റിച്ചര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ്. 2017 സ്ഥാപിച്ച വെര്‍ജിന്‍ ഓര്‍ബിറ്റ് ഇതിനകം അമേരിക്കന്‍ ബഹിരാകാശ സേനക്കു വേണ്ടിയുള്ള ദൗത്യങ്ങളടക്കം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍വാള്‍ താവളത്തിന് പുറമേ രണ്ട് ബഹിരാകാശ താവളങ്ങളുടെ പണി കൂടി ബ്രിട്ടനില്‍ പുരോഗമിക്കുന്നുണ്ട്.
അയര്‍ലണ്ടില്‍ കൊടുംതണുപ്പും സ്നോയും ജന ജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിന്‍ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടര്‍ന്ന് 143 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് സൂചന.
ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്. നൂറുകണക്കിന് യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു.മഞ്ഞിലുറഞ്ഞ വിമാനങ്ങളെ ഡി ഫോസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ പാടുപെട്ടു. പലര്‍ക്കും സമയത്ത് വിമാനങ്ങളിലെ ഐസ് നീക്കുന്നതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. അതിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ 69 വിമാനങ്ങളും 74 ഇന്‍ബൗണ്ട് ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയതെന്ന് ഡി എ എ സ്ഥിരീകരിച്ചു.ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്ത ഡസനിലേറെ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.
വാരാന്ത്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് എയര്‍ലൈനുമായി ചെക്ക് ഇന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് നിര്‍ദ്ദേശിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ എയര്‍പോര്‍ട്ട് ക്ഷമാപണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ താപനില -3സിയിലെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായി.വെള്ളിയാഴ്ച രാജ്യത്താകെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഇത് തുടരുമെന്നാണ് പ്രവചനം.
ഡബ്ലിന്‍ എയര്‍പോര്‍ട്ട്, ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.കോര്‍ക്കിലെ ഷെര്‍ക്കിന്‍ ഐലന്റിലാണ് ഏറ്റവും കൂടിയ 7.2 സി. താപനില രേഖപ്പെടുത്തിയത്.
അയര്‍ലണ്ട് ശരിക്കും കൊടും തണുപ്പിന്റെ പിടിയിലായെന്നും സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായേക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.പൂജ്യത്തിന് താഴെയുള്ള നിരവധി ദിനരാത്രങ്ങളാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. തീരദേശ ജില്ലകളില്‍ ആലിപ്പഴം, മഞ്ഞ്, സ്നോ എന്നിവയ്ക്കും സാധ്യതയുണ്ട്.
റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളും യെല്ലോ അലേര്‍ട്ടിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിം, ഡൗണ്‍, ടൈറോണ്‍, ഡെറി എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചവരെ മഞ്ഞ് വീഴ്ച മുന്‍നിര്‍ത്തി യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 7 റോസ്‌കോമണിലെ മൗണ്ട് ഡിലോണില്‍ രേഖപ്പെടുത്തി.
രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില -5സി മുതല്‍ -1ഇ വരെയായിരിക്കുമെന്നാണ് കരുതുന്നത്.
ബ്രിട്ടനിലെ കാലാവസ്ഥ അതിന്റെ ഏറ്റവും വലിയ ഫ്രീസിങ് നിലയിലേക്ക് ഓരോ ദിവസവും കടന്നുപോകുന്നു. എല്ലാവരുടെയും ചങ്കിടിപ്പ് കൂട്ടി മൈനസ് 9 ലേക്ക്. അടുത്ത ഏഴ് ദിവസത്തേക്ക് എന്നുള്ള മെറ്റ് ഓഫീസിന്റെ പ്രവചനം. കൂടെ കൂടെ ചെറിയ രീതിയിൽ മഞ്ഞും കൂടി…. ഇത്തരം കാലാവസ്ഥ മുൻപും വന്നിട്ടുണ്ട്. ഇവിടെയുള്ള ഇംഗ്ലീഷുകാരും മലയാളികളും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുകെയിൽ നിലനിക്കുന്ന വിലക്കയറ്റം ആണ് എല്ലാവരുടെയും ആശങ്കകളെ ഇരട്ടിയാക്കുന്നു.
ഗ്യാസ് ആൻഡ് ഇലെക്ട്രിസിറ്റി ആണ് ഇവിടുത്തെ വില്ലൻ. യുക്രൈൻ റഷ്യ യുദ്ധം മുൻപെങ്ങും ഇല്ലാത്തതുപോലെ ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. മുൻ വർഷങ്ങളിൽ ഒരു 150-180 പൗണ്ട് ആണ് വിന്റർ സമയത്തു ഒരു നാല് കിടക്കകളുള്ള വീടിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 350 – 450 പൗണ്ടായി ഉയർന്നിരിക്കുന്നു മുൻകാലങ്ങളിലേതുപോലെ ഹീറ്റിങ് നിലനിർത്തുവാൻ. ഈ ഒരു ഒറ്റ കാരണത്താൽ തന്നെ പല മലയാളികളും ഹീറ്റിംഗ് തന്നെ കുറക്കുന്ന സാഹചര്യം നിലനിൽക്കെ ആണ് അങ്ങനെ ചെയ്യുന്നതിലെ അപകടം നിങ്ങളെ അറിയിക്കുവാൻ മലയാളം യുകെ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വീട്ടിലെ ഹീറ്റിങ് ഓഫ് ചെയ്തു ഇരിക്കുകയായാണോ ബില്ല് ലാഭിക്കാൻ? എങ്കിൽ നിങ്ങൾ നടന്നടുക്കുന്നത് നിങ്ങളുടെ തന്നെ മരണത്തിലേന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. എല്ലാമറിയുന്നവരാണ് എന്ന ചിന്ത മാറ്റി എത്രയാണ് നിങ്ങളുടെ വീട്ടിലെ ലിവിങ് റൂമിൽ വേണ്ട ചൂട്, അതുമല്ല കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ എത്ര എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നമുക്ക് മുകരുത്തൽ എടുക്കുന്നതുപോലെ തന്നെ ബില്ലുകൾ നിയന്ത്രിക്കുന്നതിനും സാധിക്കും എന്നറിയുക. പുതുതായി എത്തിയവർ വിദ്യാർത്ഥികൾ, നഴ്സുമാർ എന്നിവർ അറിയാതെ പോകരുത്.
ആദ്യമായി എങ്ങനെ ഹീറ്റിങ് ഉപയോഗം കുറക്കുന്നതിനെപ്പറ്റി. എയർ സോഴ്സ് ഹീറ്റിംഗ് പമ്പ് പലരും നിർദ്ദേശിക്കാറുണ്ട്. 7000 മുതൽ 13000 പൗണ്ട് വരെ ചിലവാകും. ഒരുത്തരുടേയും ഉപയോഗത്തിന്റെ തോത്, വീടിന്റെ വലിപ്പം എന്നിവ അനുസരിച്ചു ഹീറ്റ് പാമ്പിന്റെ വിലയിൽ മാറ്റം ഉണ്ടാകും. വർഷം 1500 പൗണ്ട് വരെ ലഭിക്കാമെന്ന് വിദഗ്ദ്ധർ. എന്നാൽ ഇലക്ട്രിക്ക് സ്റ്റോറേജ് ഹീറ്റർ സംവിധാനം മാറ്റുമ്പോൾ മാത്രമാണ് ഈ ലാഭം. അതേസമയം ഒരു ജി റേറ്റഡ് ഓയിൽ ബോയിലർ ആണെകിൽ ചെലവ് കൂടുമെന്ന് കണക്കു നിരത്തി വിദഗ്ദ്ധർ സമർത്ഥിക്കുന്നു. അതിനേക്കാളുപരി സ്ഥാപിക്കുന്നതിന് പുറത്തു മതിയായ സ്ഥലം, പ്ലാനിങ് പെർമിഷൻ എന്നിവ വേണ്ടിവരും.
നിങ്ങളുടെ ബോയിലറുകൾ കൃത്യമായി സർവീസ് ചെയ്‌താൽ തീർച്ചയായും ബില്ല് കുറക്കാൻ സാധിക്കും. വീടിന്റെ ഇൻസുലേഷൻ, നല്ല ഡബിൾ ഗ്ലെയിസ് വിൻഡോസ് എന്നിവ.
ഒരു വീടിന്റെ ഉള്ളിലെ താപനില എത്രയായിരിക്കണം. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് ഒൻപത് മണിക്കൂർ എങ്കിലും ഹീറ്റിംഗ് ഇടണം. ലിവിങ് റൂമിൽ 18 മുതൽ 21 ഡിഗ്രി ആണ് യുകെയിൽ വേണ്ടത്. എന്നാൽ ബെഡ്‌റൂമിൽ അത് 18 ഡിഗ്രിയോ അതിൽ താഴെയോ ആണ് നിലനിർത്തേണ്ടത്. ഇത് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. പത്തു ഡിഗ്രി ആണ് റൂമിലെ താപനില എങ്കിൽ നിങ്ങൾ ഹീറ്റിംഗ് ഇടുന്നില്ല എന്നാണ്. ഇത് നിങ്ങളുടെ ജീവനെ തന്നെ അപകടത്തിലാക്കും എന്ന് ജെയിംസ് എന്ന ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കുഞ്ഞു കുട്ടികൾ ഉള്ള വീടുകൾ താപനില 16 ഡിഗ്രി മുതൽ 20 ഡിഗ്രി വരെ നിജപ്പെടുത്തേണ്ടതാണ്.
കാരണം ഇതാണ് സാധാരണയായി ശരീരോഷ്മാവ് 37 ഡിഗ്രി അടുത്താണ്. റൂമിലെ താപനില പത്തു ഡിഗ്രി ആണ് എങ്കിൽ നിങ്ങളുടെ വിരലുകളെ ശ്രദ്ധിച്ചാൽ മതി. അവ ചുവക്കുവാൻ തുടങ്ങുന്നു. അതോടെ കൂടുതൽ രക്തം വിരലുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.
ഇങ്ങനെ ശരീരത്തിലെ താപനില നിലനിർത്തുവാനുള്ള ശ്രമം നടക്കുമ്പോൾ ഹാർട്ട് റേറ്റ്, പ്രഷർ എന്നിവ ക്രമാതീതമായി ഉയരുകയും രക്തം കൂടുതൽ കട്ടിയുള്ളതായി തീരുന്നതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ല. ആരോഗ്യവാനായ ഒരാൾക്ക് മൈനസ് 50 ഡിഗ്രി വരെ കഴിയാം അതിനു വേണ്ടുന്ന സംരക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച്. എന്നാൽ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു നാം അറിഞ്ഞിയ്ക്കുക ഇത്തരം റിസ്ക് എടുക്കുമ്പോൾ.
മറ്റൊന്നാണ് കൊണ്ടെൻസേഷൻ. ഹാഫ് ലോക്ക് വിൻഡോ,exhaust ഫാൻ ഉപയോഗം എന്നിവ കണ്ടെൻസേഷൻ കുറക്കാൻ സാധിക്കും. വിൻഡോയിൽ കാണുന്ന പനിപ്പ് തുടച്ചുകളയുന്നതും ഹീറ്റിങ് നിലനിർത്താനും ബില്ല് കുറക്കുവാനും സഹായിക്കുന്നു. ചെറിയ ചൂടിൽ എല്ലാ സമയവും ഓണാക്കിയിടുക എന്ന അവസ്ഥ കാര്യമായി സഹായിക്കുന്നില്ല.
എല്ലാറ്റിനുമുപരിയായി നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ആരോഗ്യമുണ്ടെങ്കിൽ മാത്രമേ പണി എടുക്കാൻ സാധിക്കു എന്ന അടിസ്ഥാന തത്വം ഓർക്കുക. ഏഴ് ദിവസവും ജോലി ചെയ്യുന്നവർ ടേക്ക് എവേ ഭക്ഷണവും കഴിച്ചു ജോലി സ്ഥലത്തു തന്നെ കുളിച്ചിട്ടുപോകുന്ന ആൾക്കാരും ഉണ്ട്. ഒരാൾ പറഞ്ഞത് രാവിലെ തന്നെ ഓൾ ഡേ ടിക്കറ്റ് എടുത്തു ബസിൽ സഞ്ചരിക്കുന്നു എന്ന്. ഹീറ്റിങ് ബില്ലോ വളരെ തുച്ഛം…. ഇതൊന്നും മലയാളിക്ക് സാധിക്കുമോ ? അറിയില്ല… ഒന്നുണ്ട് ഈ പ്രതിസന്ധിയും കടന്നുപോകും…