എ. പി. രാധാകൃഷ്ണന്‍
ക്രോയ്‌ടോന്‍: പുതുമയും പാരമ്പര്യവും ഒത്തിണക്കി ക്രോയ്‌ടോന്‍ ഹിന്ദു സമാജം അണിയിച്ചൊരുക്കിയ ഈ മാസത്തെ സത്സംഗം ഗുരുപൂര്ണിമയുടെ പൂര്‍ണതയില്‍ ഇന്നലെ വൈകീട്ട് നടന്നു. ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളില്‍ വെച്ച് നടന്ന സത്സംഗത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ നന്മകള്‍ ചേര്‍ത്ത് പിടിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങള്‍ പങ്കെടുത്തു. സത്സംഗത്തിന്റെ ഭാഗമായി ഭജന, ഗുരുപൂര്‍ണിമ സന്ദേശം, ഗുരുവന്ദനം തുടങ്ങി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഭക്തി സാന്ദ്രമായ ഭജനയ്ക്ക് ശേഷം യു കെ യിലെ ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ കൌണ്‍സില്‍ കഴിഞ്ഞ മാസം നടത്തിയ സംസ്‌കൃതി 2018 എന്ന പരിപാടിയില്‍ പങ്കെടുത്ത് കുട്ടികളുടെ ഭക്തിഗാന മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഗൗരി എന്ന കൊച്ചു മിടുക്കി അവാര്‍ഡിനര്‍ഹമായ ‘അമ്പാടി തന്നിലൊരുണ്ണി’ എന്ന അതിമനോഹരമായ ഗാനം സദസിനു വേണ്ടി ആലപിച്ചു.

പിന്നീട് അധ്യാപികകൂടിയായ ശ്രീമതി കെ. ജയലക്ഷ്മി ഗുരുവിന്റെയും ഗുരുപൂര്‍ണിമയുടെയും പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. അതിനു ശേഷം കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി യു കെ യിലെ നാടകവേദിയെ സമ്പന്നമാക്കികൊണ്ടിരിക്കുന്ന മഹനീയ വ്യക്തിത്വം ശ്രീ വിജയകുമാറിനെ ക്രോയ്‌ടോന്‍ ഹിന്ദു സമാജം ആദരിച്ചു. എണ്ണിയാല്‍ ഒടുങ്ങാത്ത സംഭാവനകള്‍ നല്‍കി യു കെ യിലെ കല സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീ വിജയകുമാര്‍ പിന്നിട്ട പടവുകള്‍ ഓരോന്നും വിവരിച്ചുകൊണ്ട് അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തിയത് ശ്രീ കെ നാരായണന്‍ ആയിരുന്നു. കേരള ചരിത്രം ആവിഷ്‌കരിച്ച തുടക്കത്തിലേ നാടകം മുതല്‍ ഏറ്റവും ഒടുവില്‍ ചെയ്ത് ഭദ്രാപീഠം അടക്കം അനവധി നിരവധി മുഹൂര്‍ത്തങ്ങള്‍ സദസിനു പരിചയപെടുത്തുന്നതായിരുന്നു ശ്രീ നാരായണന്റെ അവതരണം. നടനായും, നിര്‍മ്മാതാവായും, സംവിധായകനായും, രചയിതാവായും എല്ലാ നിറഞ്ഞു നില്‍ക്കുന്ന ശ്രീ വിജയകുമാറിന്റെ വിശേഷങ്ങള്‍ വാക്കുക്കള്‍ക്കും അപ്പുറം ആന്നെന്നു ശ്രീ നാരായണന്‍ അഭിപ്രായപ്പെട്ടു.

ക്രോയ്‌ടോന്‍ ഹിന്ദു സമാജം പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവരെയും വിശിഷ്യാ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇനിയും ഒരുപാട് നാടകങ്ങള്‍ ചെയ്യാന്‍ താല്പര്യത്തെ ഉണ്ടെന്നു മറുപടി പ്രസംഗത്തില്‍ ശ്രീ വിജയകുമാര്‍ പറഞ്ഞു. ഗുരുപൂരിമയുടെ പുണ്യത്തില്‍ ഇത്തരത്തില്‍ ഒരു ആദരം നല്‍കിയ ക്രോയ്‌ടോന്‍ ഹിന്ദു സമാജം പ്രവര്‍ത്തകരോടുള്ള നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചു. എല്ലാവരെയും ഉള്‍കൊണ്ടുകൊണ്ടുള്ള പരിപാടികള്‍ ആയിരിക്കും ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഇനിയുള്ള മാസങ്ങളില്‍ നടത്തുക എന്ന് പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്‍ നന്ദി പ്രസംഗത്തില്‍ പ്രസ്താവിച്ചു. മംഗളആരതിക്കു ശേഷം വിപുലമായ അന്നദാനം ഉണ്ടായിരുന്നു. ഇനിയുള്ള എല്ലാ മാസങ്ങളിലും എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും ലണ്ടന്‍ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളില്‍ ക്രോയ്‌ടോന്‍ ഹിന്ദു സമാജം സത്സംഗം ഉണ്ടായിരിക്കും എന്ന് സെക്രട്ടറി ശ്രീ പ്രേംകുമാര്‍ അറിയിച്ചു.

ക്രോയ്‌ടോന്‍ ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Kumar Surendran 07979352084, Ajisen 07889972689, Harsha Kumar 0749737163, Prem Kumar 07551995663 & Sreejith 07427417551
യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.

തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.
ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.
നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.
നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.
ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.
ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.
ജയന്‍ എടപ്പാള്‍
സമീക്ഷ പുരോഗമന സാംസ്‌കാരിക വേദിയുടെ 2018ലെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും പൂളില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ് മറയൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ്, ബോണ്‍മൗത്ത് മലയാളി കമ്യൂണിറ്റി മുന്‍ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ നോബിള്‍ തെക്കേമുറി എന്നിവര്‍ സംസാരിച്ചു.

സമീക്ഷ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ച ശ്രീരാമകൃഷ്ണന്‍ വരും കാലങ്ങളില്‍ സമീക്ഷയുടെ നേതൃത്വത്തില്‍ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സദസിനെ ബോധ്യപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ലോകകേരള സഭയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച സ്പീക്കര്‍ വിദേശ മലയാളികളുടെ കേരളത്തിന്റെ വികസനത്തിനുള്ള പങ്കും ഭാവിയില്‍ വിദേശ മലയാളികള്‍ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകളും വിശദീകരിച്ചു.

മറ്റു സാംസ്‌കാരിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സമീക്ഷ യുകെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ച ഹര്‍സേവ് ബൈന്‍സ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണം എന്ന പരാതിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു രേഖപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍, ന്യൂഹാം കൗണ്‍സില്‍ മെംബറും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ സുഗതന്‍ തെക്കേപ്പുരക്കല്‍, ലോക കേരള സഭ അംഗങ്ങളായ മിറാന്‍ഡ, രാജേഷ് കൃഷ്ണ, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ആഷിക് നേതൃത്വം കൊടുത്ത ക്വിസ് മത്സരവും സദസിനെ ആവേശഭരിതമാക്കി. പൂളിലെ ഗായകര്‍ ആലപിച്ച മനോഹര ഗാനങ്ങളും ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയുടെ ദൃശ്യാവിഷ്‌കാരവും സാംസ്‌കാരിക സമ്മേളനത്തിന് മാറ്റുകൂട്ടി

സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഇടതുപക്ഷ ചിന്തകരുടെ സന്ദേശങ്ങള്‍ സ്വപ്‌ന പ്രവീണ്‍ വായിച്ചു. കലാമത്സര വിജയികള്‍ക്ക് ശ്രീരാമകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ യുകെയിലെ പതിനഞ്ചോളം ചാപ്റ്ററുകളിസലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത സമ്മേളനം നിലവിലുള്ള കമ്മിറ്റിയിലെ ഒഴിവുകളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും യൂറോപ്പിന് മൊത്തമായി രൂപീകൃതമാകാന്‍ പോകുന്ന സാംസ്‌കാരിക സംഘടനയുടെ തുടക്കം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 21 അംഗ കേന്ദ്രസമിതിയെയും 9 അംഗ സെക്രട്ടറിയേറ്റിനെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

സംഘടനാ മികവും നേതൃത്വപാടവവും വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് പോളി മാഞ്ഞൂരാന്‍, നോബിള്‍ തെക്കേമുറി, ബേബി പ്രസാദ്, റെജി കുഞ്ഞാപ്പി, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് ആരംഭിച്ച പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയന്‍ എടപ്പാള്‍, സ്വപ്ന പ്രവീണ്‍ എന്നിവരും രംഗ സജ്ജീകരണങ്ങള്‍ക്കും സമ്മേളന ഹാള്‍ ഒരുക്കലിനും ഷാജിമോന്‍, വെള്ളാപ്പള്ളി ദിനേശ് എന്നിവരും നേതൃത്വം നല്‍കി. ഏറെ വൈകി സമാപിച്ച പ്രതിനിധി സമ്മേളനത്തിനു ശേഷം ഭക്ഷണവും ദൂരെ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യവും പൂളിലെ സമീക്ഷ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
സി. ഗ്രേസ്‌മേരി, എസ്.ഡി.എസ്.
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൊച്ചു മിടുക്കന്മാരും മിടുക്കികളും BARTON CAMPല്‍ ജൂലൈ 20 മുതല്‍ 22 വരെ തീയതികളില്‍ ഒത്തുചേര്‍ന്നു. കരുത്തുറ്റ ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റിജീയണുകളില്‍ എല്ലാ സെന്ററുകളില്‍ നിന്നുള്ള 9ാം ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന കുട്ടികളെയും യുവതീ യുവാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി സീറോ മലബാര്‍ സഭാ യൂത്ത് മൂവ്‌മെന്റ് (SMYM) ബ്രിസ്‌റ്റോള്‍ ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഊര്‍ജസ്വലരായ നമ്മുടെ പുതിയ തലമുറയ്ക്ക് തങ്ങളുടെ സര്‍ഗവാനസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇത്തരം വേദികള്‍ തികച്ചും പ്രയോജനപ്രദമായിരിക്കും. ഓരോ വ്യക്തിയുടെയും മാനസികവും സാമൂഹികവും ആത്മീയവുമായി ഉന്നമനത്തെ ലക്ഷ്യംവെച്ചു കൊണ്ടുള്ള തികച്ചും ആസ്വാദ്യകരമായ രീതിയില്‍ തന്നെയാണ് കര്‍മ്മ പരിപാടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

21ാം തിയതി ശനിയാഴ്ച്ച RISE Theators എന്ന പേരില്‍ അറിയപ്പെടുന്ന ടീമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂട്ടത്തില്‍ ആശ്യ സമ്പുഷ്ടമായ കളികള്‍, ചര്‍ച്ചകള്‍, ക്ലാസുകള്‍ ഇങ്ങനെ എല്ലാവരുടെയും പങ്കാളിത്വം ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഒരു ക്യാമ്പാണ് സീറോ മലബാര്‍ സഭ യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌റ്റോള്‍ ഒരുക്കുന്നത്. നമ്മുടെ വളരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള ഈ അവസരം ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കഴിയുന്ന എല്ലാവരും തങ്ങളുടെ സജീവ പങ്കാളിത്വം ഉറ്റപ്പു വരുത്തണമെന്നും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് SMYM BRISTOL കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.
ജോര്‍ജ് തരകന്‍: 07811197278
ജോമോന്‍ സെബാസ്റ്റിയന്‍: 07929468181
ഫിലിപ്പ് കണ്ടോത്ത് (റീജിയണല്‍ ട്രസ്റ്റി)
റോയി സെബാസ്റ്റിയന്‍ (റീജിയണല്‍ ജോയ്ന്റ് ട്രസ്റ്റി)
സണ്ണിമോൻ മത്തായി
വാറ്റ്ഫോഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡെന്നി-ഡാർവിൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേസ് സ്പോർട്സ് സെൻററിൽ വച്ചു നടന്ന ബാഡ്മിൻറൺ ടൂർണമെൻറിൽ വാറ്റ്ഫോഡിൽ നിന്നുളള പ്രഗത്ഭരായ 11ടീമുകൾ അണിനിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. രാവിലെ 11 ന് ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ് ആയ Mumkiz Builder’s Pvt Ltd ഉടമ ഡോട്ടി ദാസ് നിർവഹിച്ചു.
First Runner up
Roy and Sunil Warrier
Second Runner up
Balaji and Benny
3rd Runner up
Charles and Beno.






എബിന്‍ പുറവക്കാട്ട്
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വി.തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി കൊണ്ടാടി. ഭാരതത്തിനു വിശ്വസ വെളിച്ചം പകര്‍ന്നു നല്കിയ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെയും മലയാളക്കരയുടെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ലോംഗ് സൈറ്റ് സെന്റ്.ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിക്കപ്പെടുന്ന വിവിധ തിരുക്കര്‍മ്മങ്ങളോടും കലാപരിപാടികളോടും കൂടെ ആഘോഷിക്കപ്പെട്ടു.

ശനിയാഴ്ച്ച വൈകുന്നേരം സെന്റ്.ജോസഫ് പള്ളി വികാരി ഫാ.ഇയാന്‍ ഫാരലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത് ഫാ.സാജന്‍ നെട്ടപ്പൊങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷപൂര്‍വ്വമായ കുര്‍ബാനയോെടെ ആരംഭിച്ച തിരുക്കള്‍മ്മങ്ങള്‍ ക്രൈസ്തവ മൂല്യങ്ങള്‍ വിളിച്ചറിയിക്കപ്പെടുന്നതും അതുവഴി വിശ്വാസ സമുഹത്തെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കുന്നതും ആയിരുന്നു.
ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുകയും സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ നിന്നും പ്രദക്ഷിണമായി വിശ്വാസികള്‍ പളളിയിലേക്ക് വരുകയും ചെയ്തു സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മാലാഖമാരെ പ്രതിനിധാനം ചെയ്തു വെള്ളയുടുപ്പുകള്‍ അണിഞ്ഞ് കുഞ്ഞുങ്ങളും കേരള തനിമ വിളിച്ചോതുന്ന പരമ്പാരഗത വേഷങ്ങള്‍ അണിഞ്ഞ ക്രൈസ്തവ സമൂഹം തിരുന്നാള്‍ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളുടെ പ്രതീതി ജനിപ്പിക്കുമാറ് പള്ളിയും പരിസരവും വര്‍ണ്ണശബളമായ മുത്തുക്കുടകളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു.

ഇടവക ജനങ്ങളെ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കാനായി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷ നിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഘോഷിക്കപ്പെടുന്നതായിരുന്നു.
ബാഹ്യമായ ആഘോഷങ്ങളെക്കാള്‍ ഉപരിയായി വിമര്‍ശനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നമ്മുടെ വിശ്വാസത്തെ പ്രലോഷിപ്പിക്കപ്പെടുന്നവയും വരും തലമുറയ്ക്ക് ആ വിശ്വാസത്തെ പകര്‍ന്നു കൊടുക്കാന്‍ ഉതകുന്നതും ആയിരിക്കണം നമ്മുടെ തിരുനാള്‍ ആഘോഷങ്ങള്‍ എന്ന് അച്ചന്‍ കുര്‍ബാന മധ്യേ പറയുകയുണ്ടായി തിരുനാള്‍ ബലിയെ തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു.

ഇടവക തിരുനാളിനോട് അനുബന്ധിച്ച് വുമന്‍സ് ഫോറം അംഗങ്ങള്‍ ഒരുക്കിയ തട്ടുകടയില്‍ നിന്ന് രുചിയൂറുന്ന വിഭവങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു തിരുനാള്‍ ആലോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങളുടെ വിവിധയിനം കലാപരിപാടികളും അതോടൊപ്പം സണ്‍ഡെ സ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെട്ടു ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരുമായ കലാപ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല കലാവിരുന്നായി
വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു
ഫാ.മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസി ജോസഫ്, ട്രസ്റ്റിമാരായ വര്‍ഗീസ് കോട്ടക്കല്‍ ഹാന്‍സ് ജോസഫ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ ദിവസത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു വളരെ മനോഹരമായ തിരുനാളും സണ്‍ഡെ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായി നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്കും വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി തിരുനാള്‍ സംഘാടക കമ്മറ്റി അറിയിച്ചു.











ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുഷാലിനും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകളും അഭിനന്ദനങ്ങളും. ഡെർബി സ്വദേശികളായ സ്റ്റാൻലി തോമസിന്റെയും എൽസി സ്റ്റാൻലിയുടെയും മക്കളായ കുഷാലും ഐറിനും സ്വീൻ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി എന്നിവർക്കൊപ്പം യുകെയിലെ വിവിധ വേദികളിൽ സദസിനെ കൈയിലെടുക്കുന്ന ജീവസുറ്റ ആങ്കറിങ്ങും യുകെ മലയാളികളുടെ മനസിന്റെ സൗന്ദര്യം അഭ്രപാളികളിൽ ഒപ്പിയെടുക്കുന്ന സ്റ്റാൻസ് ക്ലിക്ക് ആൻഡ് ഡ്രോൺ ഫോട്ടോഗ്രഫിയുമായി സജീവമായി പ്രവർത്തിക്കുന്നു.

ന്യൂസ് ഡെസ്ക്
ഓസ്ട്രേലിയ മെൽബണിലെ ട്രഗനൈനയിൽ മലയാളി പെൺകുട്ടി കാർ അപകടത്തിൽ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന പത്തു വയസുള്ള പെൺകുട്ടി അവിടെ വച്ചു തന്നെ മരിച്ചു. മലയാളി കുടുംബത്തിന്റെ കാർ ശരിയായ ദിശയിൽ ആയിരുന്നു. എതിരേ വന്ന കാറാണ് ദുരന്തം ഉണ്ടാക്കിയത് എന്നറിയുന്നു. മരിച്ച പെൺകുട്ടിയുടെ മാതാവാണ് കാർ ഓടിച്ചത്. ഇവരും പെൺകുട്ടിയുടെ സഹോദരനും ഗുരുതരാവസ്ഥയിലാണ്. പിതാവിനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചു പോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. റോക്ക്ബാങ്കിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വിശദാംശങ്ങൾ മലയാളി സമൂഹം പങ്കുവച്ചെങ്കിലും ഇപ്പോൾ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു. വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലായവർക്കായി പ്രാർഥനകളുമായി മലയാളി സമൂഹം ചിലവിടുകയാണ്. ഓർത്തഡോക്സ് കമ്യൂണിറ്റിയിലെ അംഗങ്ങളാണ് ഇവരുടെ കുടുംബം.
