ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ തെളിയിക്കപ്പെടാതെ കിടന്ന ഒരു സംസ്കൃത വ്യാകരണത്തിന്റെ ഉത്തരവുമായി കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥി. 27 കാരനായ ഋഷി രാജ്‌പോപത് ആണ് ഏകദേശം 2500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പുരാതന സംസ്‌കൃത ഭാഷയുടെ ആചാര്യനായ പാണിനി പഠിപ്പിച്ച നിയമം ഡീകോഡ് ചെയ്തത്. നിലവിൽ ഇന്ത്യയിൽ 25000 പേർ സംസ്കൃതം സംസാരിക്കുന്നുണ്ട്. 9 മാസത്തിലേറെയുള്ള ശ്രമത്തിൻെറ ഒടുവിലാണ് താൻ ഇത് ഡീകോഡ് ചെയ്തത് എന്ന് രാജ്‌പോപത് പറഞ്ഞു. എന്നാൽ ഇതിൽ രണ്ടര വർഷം കൂടി താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കൃതം അങ്ങനെ അധികമാരും ഉപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുമതത്തിന്റെ പവിത്രമായ ഭാഷയായാണ് ഇതിനെ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ ശാസ്ത്രം, തത്വചിന്ത, കവിത, മറ്റ് മതേതര സാഹിത്യങ്ങൾ എന്നിവയിൽ സംസ്‌കൃതം ഉപയോഗിച്ച് വരുന്നു.

അസാധ്യമായി എന്നറിയപ്പെടുന്ന പാണിനിയുടെ വ്യാകരണം ഒരു അൽഗോരിതം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ പലപ്പോഴും അദ്ദേഹത്തിൻറെ രണ്ടോ അതിലധികമോ നിയമങ്ങൾ ഒരേസമയം തന്നെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതിനു ശേഷം വരുന്ന നിയമമായിരിക്കും കണക്കിലാക്കുക എന്നാണ് പാണിനിയുടെ “മെറ്റാറൂൾ” പറയുന്നത്. എന്നാൽ ഇത് പലപ്പോഴും തെറ്റായ വ്യാകരണ ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. മെറ്റാറൂളിന്റെ പരമ്പരാഗതമായ ഈ വ്യാഖ്യാന രീതി നിരസിച്ചാണ് രാജ്‌പോപത് പുതിയ കണ്ടുപിടുത്തം നടത്തിയത്. തന്റെ പുതിയ രീതിയിൽ വീഥിയിലൂടെ പണിനിയുടെ “ഭാഷാ യന്ത്രത്തെ” സമീപിക്കുമ്പോൾ പദങ്ങൾക്ക് ശരിയായ അർത്ഥം വന്നതായി അദ്ദേഹം പറഞ്ഞു. തന്റെ കണ്ടുപിടുത്തം ഇന്ത്യൻ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും അഭിമാനവും പ്രചോദനവും നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി രാജ്‌പോപത് പറഞ്ഞു.

നൂറ്റാണ്ടുകളായി പണ്ഡിതന്മാരെ ആശയക്കുഴപ്പത്തിൽ ആക്കിയ ചോദ്യത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയതെന്ന് രാജ്പോപത്തിൻെറ ഗവേഷണ മേധാവിയും സംസ്‌കൃതം പ്രൊഫസറുമായ വിൻസെൻസോ വെർജിയാനി പറഞ്ഞു. ഭാഷയോടുള്ള താല്പര്യം വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഈ പുതിയ കണ്ടെത്തൽ സംസ്കൃത പഠനത്തിൽ വിപ്ലവം സൃഷ്ടിക്കും.
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
നമ്മുടെ എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് സ്നേഹത്തിലാണ്. കാലങ്ങളായി ഇതിലൊക്കെയും നാം പങ്കുകാരായി തീരാറുമുണ്ട്. എന്നിരുന്നാലും ഈ അടിസ്ഥാന സന്ദേശം സ്വീകരിക്കുവാൻ ഇന്നുവരെയും സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ ആത്മാർത്ഥത . എല്ലാം ഒരു ചടങ്ങ് മാത്രം. പുറംമോടിയും അല്പം പങ്കാളിത്തവും മതി ; എല്ലാം ആയി എന്ന ഭാവം നിറയും, പെരുന്നാൾ ഗംഭീരവും ആവും. നാം അതിൽ തൃപ്തരും ആവും .
എന്നാൽ അല്പം വ്യത്യസ്തമായി നാം ഈ ദിനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായാൽ ഒരു നല്ല മാതൃക നമുക്ക് ലഭിക്കും. ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന് എന്ത് നാം പ്രതീക്ഷിക്കുന്നു. എന്ത് നാം പങ്കുവയ്ക്കുന്നു. പ്രതീക്ഷിക്കുന്നത് സൗജന്യമായ ദാനമാണ്. ദൈവം തന്റെ ഏക പുത്രനെ പാപം ഒഴികെ സകലത്തിലും നമുക്ക് സമമാക്കി തന്നു. എന്തിനുവേണ്ടി – സകല സൃഷ്ടിയേയും ദൈവീകമാക്കുവാൻ വേണ്ടി . എന്നിട്ടും മനുഷ്യജാതി ഈ സൗജന്യത്തെ ഉൾക്കൊണ്ടില്ല. പ്രസംഗിക്കുവാൻ ഒരു വിഷയം, ആഘോഷിക്കാൻ ഒരു പെരുന്നാൾ – ഇതിനപ്പുറം ഒന്നും ഇല്ല .
ഇങ്ങനെ ലഭിച്ച സൗജന്യത്തെയാണ് പ്രതീകാത്മകമായി നാം മറ്റുള്ളവർക്ക് നൽകുന്നത്. ലഭിച്ചത് എന്താണ് – നൽകുന്നത് എന്താണ് . നിൻറെ വീണ്ടെടുപ്പ് , നിൻറെ സൗഖ്യം, നിനക്ക് ലഭിച്ച കൃപ. എന്നാൽ ഒരാൾക്ക് എങ്കിലും ഒന്ന് പകർന്നു കൊടുക്കുവാൻ സാധിച്ചാൽ അതല്ലേ നാം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. ആഗ്രഹിച്ചവർക്കും , അശരണർക്കും ഒപ്പം ഈ സമ്മാനം നമുക്ക് പങ്ക് വച്ചു കൂടെ . അത്യുന്നതങ്ങളിൽ സ്വർഗീയ മാലാഖമാരുടെ പുകഴ്ചയ്ക്ക് ഒപ്പം ഭൂമിയിൽ ദൈവപ്രീതി ലഭിച്ച മനുഷ്യരും കൂടെ ചേരുമ്പോൾ അതിനുമപ്പുറം വേറെ ക്രിസ്തുമസ് ഉണ്ടോ . തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ താക്കവണ്ണം ലോകത്തെ സ്നേഹിച്ചു വി. യോഹന്നാൻ 3: 16
ദൈവപുത്രനെ സമ്മാനമായി ലഭിച്ച ഈ പെരുന്നാളിൽ നമുക്ക് അധികം സന്തോഷിക്കാൻ കാരണങ്ങൾ ധാരാളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ പങ്കാളിത്തവും ആത്മാർത്ഥതയും കുറയുന്നത്.
വി. ലൂക്കോസിന്റെ സുവിശേഷം 1: 46 – 55 വരെ ഭാഗങ്ങൾ വായിക്കുമ്പോൾ അതിന്റെ കാരണവും ഉത്തരവും ലഭിക്കും. എലിസബത്തും മറിയയും കൂടി പോകും ചേരുമ്പോൾ മറിയ പാടിയ പാട്ട് ആണ് ഇത്. ശക്തനായവൻ എനിക്ക് വലിയവ ചെയ്തു. അവനെ ഭയപ്പെടുന്നവർക്ക് അവൻറെ കരുണ തലമുറയോളം ലഭിക്കും. ദൈവത്തെ പേടിയും മനുഷ്യനെ ശങ്കയും ആയിരുന്നു കഴിഞ്ഞ തലമുറ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്നോ എന്താണ് നമ്മുടെ ഭാവം .
ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ അഹങ്കാരത്തെ നാം ഒഴിവാക്കണം. പലപ്പോഴും ഈ ഭാവത്തെ ഒഴിവാക്കുവാൻ മനസ്സ് അനുവദിക്കില്ല. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നിലനിർത്തിയിരിക്കുന്ന പല സ്ഥാനമാനങ്ങളും ഉപേക്ഷിക്കേണ്ടിവരും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നേടിയിട്ടുള്ളതും നമ്മുടെ സമ്പത്തും എല്ലാം വൃഥാവിലാകും. ഈ കാരണങ്ങൾ കൊണ്ടാകാം ക്രിസ്തുമസ് ഒരു ആഘോഷം മാത്രമായി നാം സ്വീകരിക്കുന്നത്.
അതിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായി ലഭിച്ച രക്ഷകനെ ഈ പെരുന്നാളിൽ നമുക്ക് പങ്കുവയ്ക്കാം. നാം അനുഭവിച്ച കൃപയും സ്നേഹവും ആയി നമുക്ക് നൽകാം. അങ്ങനെ അർത്ഥപൂർണ്ണമായ ഒരു ക്രിസ്തുമസ് നമുക്ക് ലഭിക്കട്ടെ .
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലങ്കര ഓർത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
തൂക്കുകയറിൽ നിന്നു തന്നെ ജീവിതത്തിലേക്ക് എത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കണ്ണുകളും ഈറനണിഞ്ഞു. 2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടത്തിൽ സുഡാൻ വംശജനായ കുട്ടി മരിക്കുകയും കേസിൽ മലയാളിയായും ഡ്രൈവറുമായ തൃശൂർ പുത്തൻചിറ ബെക്സ് കൃഷ്ണനെ യുഎഇ സുപ്രിം കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ബെക്സിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് യൂസഫലിയാണ്.
അമ്മയും ഭാര്യയും മകനുമുള്ള ബെക്സ് കൃഷ്ണന്റെ നിർധന കുടുംബത്തെ രക്ഷിക്കാൻ എം.എ. യൂസഫലിയുടെ നിരന്ത പരിശ്രമത്തിനൊടുവിൽ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നൽകിയാണ് വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്. പിന്നീട് ബെക്സിനെ തൂക്കു കയറിൽ നിന്നു നാട്ടിലേക്ക് എത്തിക്കുന്നത് വരെ ലുലുഗ്രൂപ്പ് മേധാവിയുടെ ഇടപെടലുണ്ടായിരുന്നു. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണമണെന്ന ബെസ്കിന്റെ ആഗ്രഹമാണ് നിറവേറിയത്. കൊച്ചിയിൽ ഒരു ചടങ്ങിനിടെയായിരുന്നു ഇരുവരും നേരിൽ കണ്ടുമുട്ടിയത്.
‘എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി’… എന്നു പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ബെക്സിനെ കെട്ടിപ്പിടിച്ച് യൂസഫലി പറഞ്ഞു: ‘ഒരിക്കലും അങ്ങനെ പറയരുത് ഞാൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണ്’. ‘ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുത്. ഞാൻ അതിലെ ഒരു നിമിത്തമാണെന്നും’ അദ്ദേഹം കൂട്ടി ചേർത്തു. എം.എ.യൂസഫലിയെ കണ്ടസന്തോഷത്തിൽ ബെക്സിന്റെ വാക്കുകൾ ഇടറിയപ്പോൾ കണ്ടുനിന്ന വേദിയും സദസും ഈറനണിഞ്ഞു.
വേദന നിറഞ്ഞ വർഷങ്ങളിലെ ദിനങ്ങളിൽ ഓരോന്നും തന്നെ രക്ഷിക്കാൻ “അള്ളാ.. ഒരു മെസഞ്ചറേ അയക്കണമെന്ന്” ജയിലിനുള്ളിലെ മസ്ജിദിൽ പ്രാർഥിക്കുമായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു. ആ പ്രാർഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാർ എത്തിയതെന്നും ബെക്സ് കൃഷ്ണ പറഞ്ഞു. ബെക്സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.
ജോജി തോമസ്
ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരി ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് സ്ഥലമാറ്റമായി. തങ്ങളുടെ പ്രിയപ്പെട്ട മുളയോലില്‍ അച്ചനോടുള്ള ആദര സൂചകമായി കാറിലും ബസ്സിലുമായി നിരവധി പേരാണ് ലീഡ്സിൽ നിന്ന് 300 ഓളം മൈൽ അകലെയുള്ള ബെക്സ്ഹിൽ ഓൺസിയിലേയ്ക്ക് ഫാ. മാത്യു മുളയോലിയെ അനുഗമിച്ചത്.

ഒരു മികച്ച സംഘാടകനായി അറിയപ്പെടുന്ന ഫാ. മാത്യു മുളയോലിൽ മലയാളം യുകെയുടെ ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ അവാർഡിന് അർഹനായിരുന്നു. മലയാളം യുകെയ്ക്ക് വേണ്ടി ഡയറക്ടർ ബോർഡ് മെമ്പറും അസ്സോസിയേറ്റീവ് എഡിറ്ററുമായ ജോജി തോമസ് ഫാ . മാത്യു മുളയോലിയെ ആശംസകൾ അറിയിച്ചു. 2016 ജൂലൈയിൽ ലീഡ്‌സിലെ സീറോ മലബാർ സഭയുടെ ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ലീഡ്സിലെ സീറോ മലബാർ വിശ്വാസികൾ സ്വന്തമായി ദേവാലയം കരസ്ഥമാക്കിയത് . ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ലീഡ്സിലാണ് ഒരു ചാപ്ലിൻസി ആദ്യമായി ദേവാലയം വാങ്ങുന്നത്. സീറോ മലബാർ സഭയുടെ ലീഡ്സ് രൂപതാ ചാപ്ലിനായിരുന്ന ഫാ. ജോസഫ് പൊന്നോത്ത് നാട്ടിലേയ്ക്ക് മടങ്ങിയ അവസരത്തിലാണ് ഫാ. മാത്യു മുളയോലിൽ സഭാ സേവനത്തിനായി ലീഡ്സിൽ എത്തിച്ചേരുന്നത്. ആറ് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന സേവനത്തിലൂടെ ലീഡ്സിലേ സീറോ മലബാർ സമൂഹത്തെ മിഷനായും, ഇടവകയായും വളർത്തുന്നതിൽ ഫാ. മാത്യു മുളയോലിൽ വിജയിച്ചു.

എത്ര തിരക്ക് ഉണ്ടെങ്കിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്ക് ഇടയിലൂടെ ഓടിനടന്ന് പരമാവധി ഇടവകാംഗങ്ങളെ ഒരു ചെറുപുഞ്ചിരിയുമായി കാണാനും ക്ഷേമാന്വേഷണം നടത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഫാ. മാത്യു മുളയോലിയുടെ എളിമയും , വിനയവും നിറഞ്ഞ പെരുമാറ്റമാണ് വിശ്വാസികളെ കൂടുതൽ ആകർഷിച്ചിരുന്നത്. മറ്റെന്തിനേക്കാളും ഉപരിയായി ആത്മീയ ശുശ്രൂഷയ്ക്ക് മുൻതൂക്കം നൽകിയിരുന്ന ഫാ. മാത്യു മുളയോലിൽ, ഞാനെന്ന ഭാവമില്ലാതെ ഒരു സമൂഹത്തെ എങ്ങനെ നയിക്കാം എന്നതിൻറെ മാതൃകയാണ്.

ഫാ.മാത്യു മുളയോലിയുടെ ഔപചാരികമായ യാത്ര അയപ്പ് ഡിസംബർ 4-ാം തീയതി വി. കുർബാനയ്ക്ക് ശേഷം സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ഇടവകാംഗങ്ങൾ നടത്തിയിരുന്നു . പ്രസ്തുത പരിപാടിയിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ഫാ. മാത്യു മുളയോലിൽ ലീഡ്സിലെ ഇടവക സമൂഹത്തിനു വേണ്ടി ചെയ്ത സേവനങ്ങളെ അനുമോദിക്കുകയും, ഭാവി പ്രവർത്തനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ ഫാ. മാത്യു മുളയോലിയ്ക്ക് ആശംസകൾ നേർന്നു. കണ്ണൂർ പേരാവൂർ സ്വദശി ആയ ഫാ . മാത്യു മുളയോലിൽ നേരത്ത മിഷൻ ലീഗിൻെറ ഡയറക്ടറായി സേവനം അനിഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷൻ ലീഗിന്റെ ചുമതല ഫാ .മാത്യു മുളയോലിക്കാണ് . കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിയായ ഫാ. മാത്യു മുളയോലിൽ തലശ്ശേരി രൂപതാംഗമാണ്









യുകെ മലയാളി വിദ്യാർത്ഥിയായ വിചിൻ വർഗീസ് ജീവൻ അവസാനിപ്പിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണെന്ന സൂചനകൾ പുറത്തുവന്നു. ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്ന വിചിൻ ലവ് ടു കെയർ എന്ന ഏജൻസിയിൽ പഠനത്തിന് പുറമേ ജോലി ചെയ്യുകയും ചെയ്തിരുന്നു. വിചിൻ കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.
വിചിന്റെ ദുരൂഹമരണം യുകെയിലെ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് . പല രീതിയിലുള്ള ചൂഷണങ്ങൾ യുകെയിലെ മലയാളി വിദ്യാർഥികൾ വിധേയരാകുന്നെന്നും ഇതിൻറെ ഫലം ആണ് വിചിന്റെ മരണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. അനുവദിക്കപ്പെടുന്ന പരിധിയ്ക്കപ്പുറം മലയാളി വിദ്യാർഥികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന പല ഏജൻസികളും തുച്ഛമായ ശമ്പളമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.
യുകെയിലെ വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിലും എങ്ങനെയും പിടിച്ചുനിൽക്കാനാണ് പല വിദ്യാർത്ഥികളും അനുവദിക്കപ്പെടുന്ന പരിധിയിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ നിസ്സഹായത ചൂഷണം ചെയ്യുന്ന സമീപനമാണ് ഏജൻസികളുടെയും കെയർ ഹോം പോലുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ് ,റോക്ക് ഫെറിയിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.
സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.
ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ് എന്നാണ് അറിയുന്നത്.
ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.
പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.
എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.
വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
നാടകരംഗത്ത് നിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
അനുസ്മരിച്ച് ഹരിശ്രീ അശോകന്‍. കൊച്ചു പ്രേമന്‍ ഒരു ഹാസ്യനടന്‍ മാത്രമല്ല. അദ്ദേഹം ഒന്നിനേക്കുറിച്ചും പരാതി പറഞ്ഞിരുന്നില്ലെന്നും ഹരിശ്രീ അശോകന്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
കലയോടുള്ള സ്‌നേഹം തന്നെയാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിളക്കത്തില്‍ അദ്ദേഹം ചെയ്ത വേഷം ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ശരിക്കും എനിക്ക് ആ പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. അന്ന് വേറൊരു വേഷമുണ്ട് അത് ചെയ്യാമോ എന്ന ചോദിച്ചു. അങ്ങനെയാണ് വെളിച്ചപ്പാടിന്റ വേഷമുണ്ട് എന്ന് പറഞ്ഞു. വെളിച്ചപ്പാട് ഞാന്‍ ചെയ്യില്ല, എന്ന് പറഞ്ഞപ്പോള്‍ കൊച്ചു പ്രേമന്‍ ചേട്ടനെ വിളിക്കുകയായിരുന്നു.-
സിനിമയില്‍ അഭിനയിക്കാന്‍ വന്നാലും ലൊക്കേഷനില്‍ വന്നാലും ഷൂട്ടില്ലാത്ത സമയത്തും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രേമാ എന്നാണ് വിളിക്കുന്നത്. ഡാ പ്രേമ എന്ന് വിളിക്കും. അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഞങ്ങള്‍ അത്ര കമ്പനിയായിരുന്നു.
ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞു.
നാടകവേദികളിലൂടെ രാകിമിനുക്കിയെടുത്ത അഭിനയ ചാതുര്യമായിരുന്നു കൊച്ചു പ്രമേന്‍ എന്ന നടനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സിനിമയിലായാലും സീരിയലിലായാലും താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഒരിക്കലും കൊച്ചുപ്രമേന്റെ കൈവിട്ട് പോയിരുന്നില്ല. ഒരു കാലഘട്ടത്തില്‍ ഏതാണ്ട് ഒരേ വേഷങ്ങളില്‍ തളച്ചിടുന്ന അവസ്ഥയുണ്ടായപ്പോള്‍ പോലും കാണികളെ മടുപ്പിക്കാതെയിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും നാടകവേദികളില്‍ നിന്ന് ലഭിച്ച തികവാര്‍ന്ന അഭിനയ പരിശീലനം തന്നെയായിരുന്നു.
കെ എസ് പ്രേം കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ പേര് കൊച്ചുപ്രമേന്‍ എന്നാക്കി പരിഷ്‌കരിച്ചത് ഈ പേരില്‍ നിരവധി പേര്‍ നാടകരംഗത്തുള്ളത് കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശരിക്കും സിനിമയുടെ പിറകേ പോയ ആളായിരുന്നില്ല അദ്ദേഹം. അത് കൊണ്ടായിരിക്കും 1979 ലെ തന്റെ ആദ്യ സിനിമയായ ഏഴ് നിറങ്ങള്‍ക്ക് ശേഷം പിന്നീട് വെള്ളിത്തിരയില്‍ തന്റെ മുഖം കാണാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നത്.രാജസേനന്റെ ദില്ലിവാലാ രാജകുമാരന്‍ ആയിരുന്ന കൊച്ചുപ്രേമന്റെ ആദ്യ ചിത്രം. അതോടൊപ്പം അദ്ദേഹം സീരിയലിലും മുഖം കാണിച്ചു.
ഏട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി സ്‌റ്റേജില്‍ കയറിയതെന്ന്് കൊച്ചു പ്രേമന്‍ പറഞ്ഞിട്ടുണ്ട്. എം ജി കോളജിലെ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് തിരുവനന്തപുരത്തെ പ്രധാന നാടകട്രൂപ്പുകളില്‍ കൊച്ചുപ്രമേന്‍ അഭിനയിച്ചുതുടങ്ങുന്നത്. കവിതാ സ്റ്റേജ് , ഗായത്രി തീയറ്റേഴ്‌സ്, വെഞ്ഞാറംമൂട് സംഘചേതന കേരളാ തീയറ്റേഴ്‌സ് തുടങ്ങിയ എണ്ണപ്പെട്ട നാടകട്രൂപ്പുകളുമായി അദ്ദേഹം സഹകരിക്കാന്‍ തുടങ്ങി. ഇതോടെയാണ് അദ്ദേഹത്തിലെ അഭിനേതാവ് തേഞ്ഞ് തേഞ്ഞ് തെളിയാന്‍ തുടങ്ങിയത്. എഴുപതുകളിലും എണ്‍പതുകളിലും തിരുവനന്തപുരത്തെ എല്ലാ പ്രധാന നാടകട്രൂപ്പുകളിലും കൊച്ചുപ്രേമനുണ്ടായിരുന്നു.
രാജന്‍ പി ദേവ് സംവിധാനം ചെയ്ത് ചേര്‍ത്തല ജൂബില തീയറ്റേഴ്‌സിന്റെ ആദിത്യമംഗലം ആര്യവൈദ്യ ശാല തുടങ്ങിയ നാടകങ്ങള്‍ കൊച്ചു പ്രേമന്‍ എന്ന അഭിനേതാവിനെ വാര്‍ത്തെടുത്തവയില്‍ പ്രധാനപ്പെട്ടതാണ്. നര്‍മ്മവും ഗൗരവതരമായ റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.സിനിമയിലും സീരിയിലിലും നര്‍മപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം കൂടുതല്‍ അഭിനയിച്ചിരുന്നതെങ്കിലും നാടകത്തില്‍ വളരെ തീഷ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്ന് പോകുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.
250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നെങ്കിലും നാടകത്തിലേതു പോലെ വലിയ അഭിനയ സാധ്യതയാര്‍ന്ന വേഷങ്ങള്‍ തനിക്ക് ലഭിച്ചിരുന്നില്ലന്ന വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. വില്ലന്‍വേഷങ്ങള്‍ തനിക്ക് നന്നായി ചേരുമെന്നും എന്നാല്‍ അതാരും തരാന്‍ തയ്യെറാകുന്നില്ല്ന്നും അ്‌ദ്ദേഹം ഇടക്കിടെ തമാശയായും കളിയായും പറയുമായിരുന്നു. താന്‍ മികച്ചൊരു നടനാണെന്നും വെറും ഹാസ്യനടന്‍ അല്ലന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.
കൊച്ചുപ്രേമന്‍ കടന്ന് പോകുമ്പോള്‍ നാടക വേദികളിലെ അനുഭവപരിസരങ്ങളില്‍ നിന്നും തന്റെ അഭിനയ സിദ്ധിയെ തേച്ചുമിനുക്കിയെടുത്ത ഒരു പ്രതിഭാധനനായ നടനെക്കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. അത്തരത്തില്‍ അധികമാരും നമ്മുടെ സിനിമാരംഗത്ത് ഇനി അവശേഷിക്കുന്നുമില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബലാത്സംഗം, കാസ്ട്രേഷൻ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ എന്നിവയെല്ലാം യുദ്ധായുധങ്ങളായി ഉപയോഗിക്കാൻ റഷ്യൻ സൈനികർക്ക് നിർദേശം ലഭിച്ചിരുന്നതായി ഉക്രൈൻ പ്രസിഡന്റിന്റെ ഭാര്യ ഒലെന സെലൻസ്‌ക തുറന്നു പറഞ്ഞു. ലണ്ടനിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെ, വ്‌ളാഡിമിർ പുടിന്റെ സൈന്യം തന്റെ രാജ്യം ആക്രമിക്കുന്ന സമയത്ത് ലൈംഗികാതിക്രമം ആസൂത്രിതമായി ഉപയോഗിച്ചിരുന്നതായി ഒലെന വ്യക്തമാക്കി. ചില റഷ്യൻ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ഉക്രൈനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് പ്രേരിപ്പിച്ചിരുന്നതായും അവർ തുറന്നു പറഞ്ഞു.

ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതുമുതൽ നിരവധി ഹീനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ കഴിഞ്ഞ മാസം യുഎൻ റിപ്പോർട്ട് കണ്ടെത്തിയതിന് പിന്നാലെയാണ് കുറ്റവാളികളെ കണക്കിൽ കൊണ്ടുവരണമെന്ന ആവശ്യം ഒലെന മുന്നോട്ടുവച്ചിരിക്കുന്നത്. ആക്രമണകാരികളായ റഷ്യൻ സൈന്യമാണ് ഈ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടത്തിയതെന്നാണ് യുഎൻ റിപ്പോർട്ടും സൂചിപ്പിക്കുന്നത്. ഉക്രേനിയൻ യുദ്ധത്തടവുകാരെ പീഡിപ്പിക്കുകയും, കാസ്റ്റ്രേറ്റ് ചെയ്യുകയും ചെയ്തതായും, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംഘട്ടനങ്ങൾക്കിടയിലെ ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ ലണ്ടനിൽ സംസാരിക്കവെയായിരുന്നു ഒലെന തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. റഷ്യൻ സൈനികർ കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് യുദ്ധത്തിന്റെ ആയുധമായി തന്നെ ഉപയോഗിക്കുന്നതായി അവർ ശക്തമായി പറഞ്ഞു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം സെലെൻസ്‌ക ആദ്യമായാണ് യുകെ സന്ദർശിക്കുന്നത്. ഉക്രെയ്നിൽ ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സ്വതന്ത്ര ലോകത്തിൽ നിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഉക്രൈൻ പ്രഥമ വനിത വ്യക്തമാക്കി. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യുകെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷ ബാധിത പ്രദേശങ്ങളിലെ 30 ശതമാനം സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമങ്ങൾ അനുഭവിക്കുന്നതായി തെളിവുകളുണ്ടെന്നും സംഘാടകർ പറഞ്ഞു
ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന സൗദി പോരാട്ടം. ഖത്തര്‍ സമയം ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വളരെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. 80000 പേര്‍ക്കാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കളികാണാനാവുക.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലാണ് മറ്റൊരു പ്രധാന മൽസരം.. ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഫ്രാൻസ് ബൂട്ട് കെട്ടുന്നത്. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് – ഓസ്ട്രേലിയ പോരാട്ടം.
മറ്റ് രണ്ട് മത്സരങ്ങൾക്ക് കൂടി ഖത്തർ ഇന്ന് സാക്ഷ്യം വഹിക്കും.ഡെന്മാർക്ക് തുണീസ്യക്കെതിരെയും മെക്‌സിക്കോ പോളണ്ടിനെതിരെയും ഇന്ന് ബൂട്ടണിയും.
ഇന്നലത്തെ അവസാന മത്സരത്തിൽ വാശിയേറിയ യു.എസ്,വെയിൽസ് പോരാട്ടം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.
ഈ മാസം 20-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് സേവനം നൽകാൻ സജ്ജമാണെന്ന് സൗദി ജവാസത്ത് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്) അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹ ലക്ഷ്യമാക്കി പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായാണ് ജവാസത്ത് അധികൃതർ അറിയിച്ചത്. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തുംവരേക്കും ഈ സംവിധാനം നിലനിൽക്കുമെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കര, വ്യോമ മാർഗങ്ങളിലൂടെ നവംബർ ഒന്നിനും ഡിസംബർ 23-നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്‌പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ പൗരന്മാരേയും ഖത്തർ ഐ.ഡി കാർഡ് കൈവശമുള്ള വിദേശികളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘ഹയ്യ’ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പരിൽ ബന്ധപ്പെടാം. ലോകകപ്പ് കാലയളവിൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങൾക്ക് https://hereforyou.sa/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും വിമാന യാത്രികരുടെ തിരക്കേറ്റുമ്പോൾ ടിക്കറ്റ് നിരക്കുകൾ ഉയരുന്നത് ആകാശം മുട്ടെ; വർധന 500 % വരെ. ലോകകപ്പ് നേരിൽ ആസ്വദിക്കാൻ ഖത്തറിലേക്കു വിമാനം കയറുന്നവർക്കു കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെ.
കൊച്ചിയിൽ നിന്നു നേരിട്ടു ഖത്തറിലേക്കു സർവീസ് നടത്തുന്ന ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയിൽ നിന്ന് ഈ വിമാനത്താവളങ്ങൾ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോൾ 80,000 രൂപയോളമാണു ചെലവ്. ഡിസംബർ അവസാനം വരെ നിരക്കുകൾ ഉയർന്നു തന്നെ പറക്കും.
(വിമാന കമ്പനി, ബുക്ക് ചെയ്യുന്ന യാത്രാ ദിവസം, സമയം, പാക്കേജുകൾ എന്നിവയനുസരിച്ചു നിരക്കുകളിൽ വ്യത്യാസമുണ്ടാകാം)