Uncategorized

കെ. ഡി. ഷാജിമോന്‍

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരത്തീച്ചൂളയില്‍ പോരാടുന്ന കേരളത്തിലെ മാലാഖമാര്‍ക്ക് സാമ്പത്തികവും മാനസികവുമായ കൈത്താങ്ങുമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രംഗത്ത്. ഒരു വശത്ത് മാനജ്മെന്റിന്റെ ഭീഷണിയും മറുവശത്ത് ജോലി നഷ്ടപ്പെട്ടവരും ജോലി ഭീഷണിയിലുള്ള ചുറ്റുപാടില്‍ ഈ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല ഇതേ പാതയില്‍ കൂടി കടന്നുവന്ന നഴ്സിംഗ് മേഖലയിലെ ഓരോരുത്തരുടെയും കടമയാണെന്ന് മുന്നില്‍ക്കണ്ട് കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അംഗങ്ങള്‍ പിരിച്ചെടുത്ത 750 പൗണ്ട് (65,000രൂപ) യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ, എംഎംഎ പ്രതിനിധിയില്‍ നിന്നും ഏറ്റുവാങ്ങി.

സമരഭൂമിയിലുള്ള ഓരോരുത്തരും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുന്നോട്ടുള്ള പ്രയാണത്തിന് എംഎംഎയുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അംഗങ്ങള്‍ക്ക് വേണ്ടി അയച്ച സന്ദേശത്തില്‍ ജാസ്മിന്‍ ഷാ നന്ദിയും പ്രത്യാശയും അറിയിച്ചു.

അജിത്ത് പാലിയത്ത്

മനസില്‍ ലയിച്ചു ചേരുന്ന ശുദ്ധ സംഗീതമാണ് ഏതൊരു മലയാളിയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. അങ്ങനെയൊരു മഹാനായ വ്യക്തിയുടെ മാസ്മരിക മലയാളം സംഗീതവുമായി 2017 നവംബര്‍ 12 നു ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. കൂടെ കഴിവുള്ള ഗായകരെ കണ്ടെത്തുവാനുള്ള ലളിതഗാന മത്സരവും. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും വശ്യ മധുര രാഗങ്ങള്‍ സംഗീതത്തിലൂടെ മലയാളത്തിലേക്ക് സന്നിവേശിപ്പിച്ച അതുല്യ പ്രതിഭാശാലി. സിരകളിലെ പാട്ടുമാത്രം പൈതൃകമായി നല്‍കിയിട്ടു മടങ്ങിയ ബാബുരാജിന്റെ ജീവിതം ഹിന്ദുസ്ഥാനി സംഗീതത്താല്‍ സമ്പന്നമായിരുന്നു. ബംഗാളില്‍ സംഗീതജ്ഞരായിരുന്ന കുടുംബത്തില്‍ നിന്നും വന്ന ബംഗാളിയായ ജാന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാബിര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്. സംഗീതജ്ഞനായിരുന്നു ബാബുക്കയുടെ ബാപ്പ.

കല്‍ക്കട്ടയിലെ സംഗീതസദസ്സുകള്‍ കേള്‍ക്കാനും വിവിധ സംഗീതജ്ഞരുമായി ഇടപെടാനും കിട്ടിയ അവസരങ്ങളും ബാബുക്കയുടെ സംഗീതാത്മകത വളരാന്‍ സഹായകമായി. ചിട്ടയായ കര്‍ണാടക സംഗീതത്തിനു പകരം വൈകാരിക ഭാവങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചിട്ടകളാല്‍ ബന്ധിക്കപ്പെടാത്ത ഹിന്ദുസ്ഥാനി സംഗീതം കേരളീയര്‍ക്ക് പുതിയ അനുഭവമായി. ഹിന്ദുസ്ഥാനി രാഗങ്ങളാണെങ്കിലും മലയാളത്തിന്റെ തനിമ മുറ്റി നില്‍ക്കുന്നതായിരുന്നു ഓരോ ഗാനങ്ങളും. മലയാളത്തിലെ ഒട്ടു മിക്ക സംഗീത സംവിധായകരും ‘മാസ്റ്റര്‍’ ആയപ്പോള്‍ ബാബുരാജിനെ മാത്രം മലയാളികള്‍ സ്‌നേഹത്തോടെ ‘ബാബുക്ക’ എന്നു വിളിച്ചു.

പ്രതിഭാധനനായ ബാബുക്ക എന്ന എം എസ് ബാബുരാജ് മരിച്ചിട്ട് ഈ ഒക്ടോബര്‍ ഏഴിന് 38 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ അതുല്യ പ്രതിഭയ്ക്ക് സമരണാഞ്ജലി അര്‍പ്പിക്കുവാന്‍ ബാബുക്കയുടെ പാട്ടുകള്‍ കോര്‍ത്തിണക്കി ലൈവ് സംഗീതവുമായാണ് ഇക്കുറി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ നിങ്ങളുടെ മുന്നിലേക്ക് വരുന്നത്. കൂടെ മികച്ച ഗായകരെ കണ്ടെത്തുന്ന ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ ടീം രചനയും സംഗീതവും നിര്‍വ്വഹിക്കുന്ന ലളിതഗാന മത്സരവും. മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗാനം, ലൈവ് സംഗീതത്തോടൊപ്പം സ്റ്റേജില്‍ പാടണം. മികച്ച ഗായകര്‍ക്ക് മികച്ച സമ്മാനങ്ങളും അവസരങ്ങളും കാത്തിരിക്കുന്നു.

ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെയുടെ ഈ വര്‍ഷത്തെ ഓണപ്പരിപാടി തിരുവോണ പൂത്താലം 2017 സെപ്റ്റംബര്‍ 16നു നടത്തപ്പെടും. തിരുവാതിരയും ഒപ്പം ഓണപ്പരിപാടികളും ഓണസദ്യയും കൂടിച്ചേരുന്ന തിരുവോണ പൂത്താലത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith Paliath (Sheffield) 07411708055,Pream Northampton- 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham – 07828739276. Toni Kettering 07428136547 Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351

ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/

തിരുവോണ പൂത്താലം സമയം : 2017 സെപ്റ്റംബര്‍ 16 രാവിലെ 10 മുതല്‍. പ്രവേശനം സൗജന്യം. £1 നിരക്കില്‍ മുഴുവന്‍ ദിവസത്തിലേക്ക് കാര്‍പാര്‍ക്കിങ് ലഭ്യമാണ്. ഒപ്പം മിതമായ നിരക്കില്‍ രുചികരമായ ഓണസദ്യയും ഹാളില്‍ ലഭിക്കും.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ

മലയാളം യുകെ ന്യൂസ് ടീം.

മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധയിൽ നാലു മരണം. 13 വയസിൽ താഴെ മാത്രം പ്രായുള്ള മൂന്നു കുട്ടികളും അമ്മയുമാണ് മരിച്ചത്.  ഇതിൽ രണ്ടു പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്. ദുരന്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും ആബുലൻസ് സർവീസും സ്ഥലത്ത് കുതിച്ചെത്തി. ഡോബില്ലിലെ റോസാ മോണ്ട് സ്ട്രീറ്റിലെ ടെറസ് ഹൗസിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അഗ്നിബാധയിൽ വീടിന്റെ വിൻഡോകൾ പൊട്ടിത്തെറിച്ചു. വളരെ പണിപ്പെട്ടാണ് വീടിന്റെ മുൻ വാതിൽ ഫയർഫോഴ്സ് തുറന്നത്. അഗ്നിനാളങ്ങൾക്കിടയിലൂടെ കടുംചൂടിനെ നേരിട്ട് ഫയർ ഓഫീസർമാർ വീടിന്റെ ഒന്നാം നിലയിൽ നിന്ന് അമ്മയെയും കുട്ടികളെയും പുറത്തെത്തിച്ചു. സി. പി.ആർ നല്കി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തതിൽ ഫയർ ഓഫീസർമാർ തങ്ങളുടെ നിരാശ മറച്ചുവച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

ബ്രസീലിന്‍റെ കൗമാരപ്പട കൊച്ചിയിൽ കളിക്കും. ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കും. ബ്രസീലിനു പുറമെ സ്പെയിൻ, ഉത്തരകൊറിയ, നൈജർ എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും. ഒക്ടോബർ ഏഴിനും 10 നുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും.

അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടുപ്പമാക്കും. ഒക്ടോബര്‍ ആറിന് അമേരിക്കയ്‌ക്കെതിരെ ഡല്‍ഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബര്‍ ഒമ്പതിന് കൊളംബിയക്കെതിരെയും ഒക്ടോബര്‍ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

മെക്സിക്കോ, ചിലെ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ഇറാഖും ചേരുന്ന ഗ്രൂപ്പ് എഫ് ആണ് ഏറ്റവും കഠിനമായ ഗ്രൂപ്പ്. വൈകിട്ട് ഏഴിനു മുംബൈയിൽ നടന്ന വർണശബളമായ ചടങ്ങിലാണ് ഗ്രൂപ്പ് നിർണയം നടന്നത്. ലോക ഫുട്ബോൾ വേദിയിൽ തിളങ്ങിനിന്ന താരങ്ങളായ അർജന്റീനയുടെ എസ്തബാൻ കാംബിയാസ്സോയും നൈജീരിയയുടെ നുവാൻകോ കാനുവും ആയിരുന്നു നറുക്കെടുപ്പ് വേദിയിലെ ആകർഷണങ്ങൾ. ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധു, സുനിൽ ഛേത്രി എന്നിവരും ഇവർക്കൊപ്പം നറുക്കെടുപ്പിനായി അണിനിരന്നു. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ
1. ഇന്ത്യ 2. യുഎസ്എ 3. കൊളംബിയ 4. ഘാന

ഗ്രൂപ്പ് ബി
1. പാരഗ്വായ് 2. മാലി 3. ന്യൂസീലൻഡ് 4. തുർക്കി

ഗ്രൂപ്പ് സി
1. ഇറാൻ 2. ഗിനിയ 3. ജർമനി 4. കോസ്റ്റാറിക്ക

ഗ്രൂപ്പ് ഡി
1. വടക്കൻ കൊറിയ 2. നൈജർ 3. ബ്രസീൽ 4, സ്പെയിൻ

ടിക്കറ്റുകൾക്ക് ഇനി ആവശ്യക്കാരേറും. അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുമെന്ന വാർത്തകൾ ടിക്കറ്റ് വിൽപനയുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ട്.

ബ്രസീലിനു പുറമെ സ്പെയിൻ, ഉത്തരകൊറിയ, നൈജീരിയ എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും. ഒക്ടോബർ ഏഴിനും 10 നുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും. ഓരോ പ്രീ ക്വാർട്ടർ , ക്വാർട്ടർ ഫൈനലുകളുൾപ്പെടെ എട്ട്‌ മൽസരങ്ങൾക്ക്‌ കൊച്ചി വേദിയാകുന്നുണ്ട്‌. ഒക്ടോബർ 7 മുതൽ 22വരെയാണ്‌ കലൂർ സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുന്നത്‌.

വിവിധ ഘട്ടങ്ങളിലായിട്ടാണ് ലോകകപ്പിനായുള്ള ടിക്കറ്റ് വിൽപന നടക്കുന്നത്. ആദ്യ ഘട്ടം ഏഴാം ജൂലൈ ഏഴാം തീയതിയാണ് അവസാനിക്കുന്നത്. ഏഴാം തീയതി മുതൽ 22-ാം തിയതി വരെ രണ്ടാം ഘട്ടം ആരംഭിക്കും. വിസാ ഡെബിറ്റ്\ ക്രെഡിറ്റ് കാർഡുകൾ മുഖേന മാത്രമേ ഇനി ടിക്കറ്റുകൾ എടുക്കാനാകൂ.

ടിക്കറ്റുകൾ ഫിഫയുടെ പ്രത്യേക ടിക്കറ്റിങ് വെബ്സൈറ്റ് വഴി മാത്രമേ സാധ്യമാകൂ.
ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം വേദി തെരഞ്ഞെടുക്കാം:

വേദി തെരഞ്ഞെടുത്തതിന് ശേഷം ഏത് ദിവസത്തെ ടിക്കറ്റ് ആണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാം:

തുടർന്നാണ് ഏത് ടിക്കറ്റ് ആണ് വേണ്ടടതെന്ന് തെരഞ്ഞെടുക്കേണ്ടത്. 40 രൂപയുടേയും 100 രൂപയുടേയും 200 രൂപയുടേയും ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ചില മത്സരങ്ങൾക്ക് 200 രൂപ ടിക്കറ്റ് ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്.

തുടർന്ന് വിസ കാർഡ് വഴി ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് ചാർജിനൊപ്പം ടിക്കറ്റ് ഡെലിവറി ചാർജും ഈടാക്കുന്നതാണ്. കൊറിയർ വഴിയാണ് ടിക്കറ്റ് ഓർഡർ ചെയ്യുന്നതെങ്കിൽ 100 രൂപയിലധികം ഡെലിവറി ചാർജ് ഈടാക്കും.

മലയാളം യുകെ ന്യൂസ് ടീം.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നടക്കുന്ന കേരളത്തിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു. സാധാരണക്കാരായ ഒരു പറ്റം യുവതീ യുവാക്കൾ ജീവിക്കാനുള്ള വരുമാനം സ്വരുക്കൂട്ടാൻ ഭരണകൂടത്തിൻറെ കനിവിനായി ജനമനസാക്ഷി ഉണർത്തുവാൻ, അക്ഷീണം നടത്തുന്ന പ്രയത്നങ്ങൾ ജനമനസുകളിൽ പിന്തുണയുടെ സ്വരമായി മാറുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും. സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷായുടെ ശക്തമായ നേതൃപാടവവും ഭാരവാഹികളുടെ ഊർജ്ജസ്വലമായ പ്രവർത്തനവും പൊതുജനത്തിൻറെ ധാർമ്മിക പിന്തുണയും ഈ സമരത്തിൻറെ പ്രത്യേകതയാണ്. തികച്ചും സമാധാനപരമായ മാർഗങ്ങളിലൂടെ, പണിമുടക്കാതെ അധികാര വർഗ്ഗത്തിൻറെ കണ്ണുതുറപ്പിക്കാൻ യാതനകളുടെ ലോകത്തേക്ക് കരുണയുടെ മാലാഖമാർ ഒരുമയോടെ കൈ കോർത്ത് ഇറങ്ങുമ്പോൾ കേരള മണ്ണിൽ ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും UNA യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോസ്പിറ്റലുകളിലും യൂണിറ്റുകൾ തുടങ്ങാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നഴ്സസ് അസോസിയേഷൻ. ഇവരെ പിന്തുണയ്ക്കാൻ ബഹുരാഷ്ട്ര കുത്തകകളോ, രാഷ്ട്രീയ പാർട്ടികളോ ഇല്ല. നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കുന്ന മാദ്ധ്യമങ്ങളും വിരളം. കാരണം സമരത്തിനിറങ്ങിയിരിക്കുന്നവർ സാധാരണക്കാരാണ്. സാമാന്യ വിദ്യാഭ്യാസമുള്ള ഈ പുതുതലമുറയിലെ ഊർജ്ജസ്വലരായ യുവതീയുവാക്കളെ തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നലും രാഷ്ട്രീയ പാർട്ടികളെ ഇവരിൽ നിന്ന് അകറ്റിയിട്ടുണ്ട്. സമരം ഒരു തൊഴിലാക്കിയവരല്ല ഈ നഴ്സുമാർ, അതിലുപരി ജീവിക്കാനായി സമര മുഖത്തേയ്ക്ക് എത്താൻ നിർബന്ധിതരായവരാണിവർ.

കഠിനമായ ശിക്ഷണത്തിൻറെയും ശാസനയുടെയും അന്തരീക്ഷത്തിൽ വളർന്ന്, വിദ്യാഭ്യാസം പൂർത്തിയാക്കി ആജ്ഞകൾ ശിരസാവഹിച്ച് ജീവിതകാലം മുഴുവൻ ശബ്ദിക്കാനാവാതെ സംസ്ഥാനത്തെ ഹോസ്പിറ്റലുകളിൽ തുച്ഛമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെ വിമോചന പ്രസ്ഥാനമാണ് സംസ്ഥാനത്ത് എമ്പാടും രൂപം കൊണ്ടിരിക്കുന്നത്.  നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തുവാൻ  യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാധിച്ചു കഴിഞ്ഞു.  നഴ്സുമാരുടെ സമരത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിസീമമായ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിൻറെ ഏതു ഭാഗത്തും, കഠിനാദ്ധ്വാനത്തിൻറെയും ആത്മാർത്ഥതയുടെയും പ്രതീകവും പര്യായവുമായി പേരെടുത്തവരാണ് മലയാളി നഴ്സുമാർ. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിൽ സമരമേഖലയിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് പിന്തുണയുമായി എത്തുന്ന കാഴ്ച മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രിട്ടൻ , ക്യാനഡ, അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ ക്രിയാത്മക പിന്തുണയുമായി സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. തങ്ങൾ പണ്ട് അനുഭവിച്ച സാഹചര്യങ്ങളുടെ ഓർമ്മ പുതുക്കലാണ് നിലവിലെ പ്രതിസന്ധിയ്ക്കും കാരണമെന്ന് തിരിച്ചറിവാണ് നഴ്സിംഗ് സമൂഹത്തെ വൈകാരികമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്

നഴ്സിങ്ങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി കാലാകാലങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും കമ്മറ്റികളും നല്കിയ റിപ്പോർട്ടുകളും റെക്കമെൻഡേഷനുകളും ഇന്നും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്പോലും മാറ്റിമറിക്കാൻ കെൽപ്പുള്ള മാനേജ്മെൻറുകളുടെ പിടിവാശിക്കു മുന്നിൽ കമ്മീഷനുകളുടെ നിർദ്ദേശങ്ങൾ ഒരു ജലരേഖയായി മാറി. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനുള്ള ഇച്ഛാശക്തി കാലാകാലങ്ങളിൽ ഭരിച്ച ഭരണകൂടങ്ങൾ കാണിക്കാതിരുന്നത് പ്രശ്നം വഷളാക്കി. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെൻറ് കുറഞ്ഞതും സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ നഴ്സിംഗ് സ്കൂളുകളും  നഴ്സിംഗ് രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി.

ആതുരസേവന രംഗത്തെ മാലാഖാമാരുടെ സമരത്തിൻറെ അലയൊലികൾ ലോകമെങ്ങും എത്തിക്കഴിഞ്ഞു. കേരളം കണ്ട ഏറ്റവും സമാധാനപരമായ തൊഴിൽ മേഖലയിലെ യുവത്വത്തിൻറെ മുന്നേറ്റം ചരിത്രത്താളുകളിൽ ഇടം തേടും. അനുദിനം പിന്തുണ വർദ്ധിക്കുന്ന നഴ്സുമാരുടെ സമരത്തിന് ലക്ഷ്യം ഒന്നേയുള്ളൂ. രാജ്യത്തെ സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനസർക്കാർ നടപ്പിലാക്കണം എന്നതാണത്. ഒരു മാസം ജോലി ചെയ്താൽ 6,000 രൂപയാണ് ഒരു നഴ്സിന് ഇന്ന് തുടക്കത്തിൽ ലഭിക്കുന്നത്. അത് 20,000 രൂപയായി ഉയർത്തണമെന്ന ന്യായമായ ആവശ്യമാണ് സംസ്ഥാനത്തെ നഴ്സുമാർ മുന്നോട്ട് വയ്ക്കുന്നത്. നഴ്സുമാരെ അടിമകളെപ്പോലെ കാണുന്ന സമ്പ്രദായത്തിന് അറുതി വരുത്തുക, ന്യായമായ  വേതനം ഉറപ്പു വരുത്തുക, തൊഴിൽ മേഖലയിലെ സംഘടിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഗവൺമെന്റ് അടിയന്തിരമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

മാനേജ്മെന്റുകളുടെ മർക്കടമുഷ്ടിയാണ് പല ഹോസ്പിറ്റലുകളിലും ശമ്പള വർദ്ധന നടപ്പാകാതിരിക്കാനുള്ള കാരണം. നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കാൻ പല മാനേജ്മെന്റുകളും തയ്യാറായേൽക്കാമെങ്കിലും അതിന് നിർദ്ദേശം നല്കാൻ ഭരണകൂടവും ഉടൻ നിർദ്ദേശം നല്കേണ്ടിയിരിക്കുന്നു. സമാധാന സന്ദേശവാഹകരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നടത്തുന്ന സാമൂഹിക മുന്നേറ്റത്തിന്റെ പ്രകമ്പനങ്ങൾക്കുനേരെ കേരളത്തിലെ ഒരു  സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റിനും മുഖം തിരിക്കാനാവില്ല. നഴ്സുമാരുടെ ആവശ്യം ആധുനിക സമൂഹത്തിന്റെ സാമൂഹിക നീതി ബോധത്തിന്റെ പ്രതിഫലനമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറുകളും സംസ്ഥാന ഗവൺമെന്റും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. ജൂലൈ 10 ന് നടക്കുന്ന ചർച്ചയിൽ അനുകൂലമായ നിലപാട് ഗവൺമെൻറ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന നഴ്സിംഗ് സമൂഹം.

സ്വന്തം മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലും, ടി.വി.ചാനലിലും പ്രചരിക്കുന്നത് ചിരിച്ചുകൊണ്ട് കണ്ട് നില്‍ക്കുകയായിരുന്നു സാജന്‍. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സ്വന്തം മരണവാര്‍ത്ത സാജന്‍ അറിയുന്നത്. രാവിലെ 6.10 ആയപ്പോള്‍ ആ വാര്‍ത്തയെത്തി. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചു’ വെന്നായിരുന്നു വാര്‍ത്ത. തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന്‍ പറയുന്നു. ‘അയാളെ പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനായിരുന്നു മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് ഞാനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ എന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു’. വിവരമറിഞ്ഞ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചു.

Image result for sajan palluruthy funny talk on his death fak issue

ഷൂട്ടിംഗ് നടന്നിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് മനസിലായ ദിവസങ്ങളായിരുന്നു അത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പണം കൊടുക്കാനുള്ളവര്‍ക്കൊക്കെ കൊടുത്തിട്ടാ പോയത്. കുറച്ചുദിവസമായി മുഖത്ത് സന്തോഷമുണ്ടായിരുന്നു എന്നൊക്കെ നാട്ടിലെ ചായക്കടയിലിരുന്ന് ഒരാള്‍ പറഞ്ഞ കാര്യം പള്ളുരുത്തിയിലെ ഒരു സുഹൃത്താണ് പറഞ്ഞത്. മദ്യപാനം കൂടി മരിച്ചതാണെന്നും ചികിത്സയിലായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു.

പിറ്റേന്ന് രാവിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആരാണെന്നായി ചോദ്യം. എനിക്ക് കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് എന്റെ പേര് മായ്ച്ചിരിക്കുന്നു. ഞാന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് എന്റെ പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്‍. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചലച്ചിത്ര നടി സുരഭി വിവരമറിഞ്ഞ് എന്നെ വിളിച്ചു. അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. എന്നാണ് സുരഭി പറഞ്ഞത്. എന്റെ മരണവാര്‍ത്ത കേട്ട് ആദ്യം വിളിച്ചത് ചില പോലീസുകാരാണ്. ജനമൈത്രി പോലീസിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. കുവൈത്ത്, അമേരിക്ക, ലണ്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വിളിയുണ്ടായി. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ എന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി, വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെയും മറക്കാനാവില്ല’. മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു പരാതിയും കൊടുത്തില്ല. ആരും മനപൂര്‍വ്വം അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് വിശ്വാസം. മരിക്കാതെ മരിച്ച സാജന്‍ പറയുന്നു.

മലയാളം യുകെ ന്യൂസ് ടീം.

സ്വകാര്യ ആശുപത്രിയിലെ നഴ്സിന് ലഭിക്കുന്നത് കേരള സർക്കാർ നല്കുന്നതിൻറെ ആറിലൊന്നു ശമ്പളം മാത്രം. കോട്ടയം എസ്.എച്ച്  ഹോസ്പിറ്റലിൽ 6500 രൂപയാണ് തുടക്കക്കാർക്ക് ലഭിക്കുന്ന ശമ്പളം. പാലായിലെ കാർമ്മൽ ഹോസ്‌പിറ്റൽ, മരിയൻ മെഡിക്കൽ സെൻറർ, ഭരണങ്ങാനം മേരിഗിരി, കോട്ടയം കാരിത്താസ്, ഭാരത്, മാതാ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കി കട്ടപ്പന സെൻറ് ജോൺസിലും ഇതേ ശമ്പളം തന്നെ. തൊടുപുഴയിലും നെടുങ്കണ്ടത്തുമുള്ള ഹോസ്പിറ്റലുകളും നല്കുന്നത് തുച്ഛമായ ശമ്പളം മാത്രം. അതായത് ഒരു ദിവസം ജോലി ചെയ്താൽ 250 രൂപ പോലും നഴ്സിന് ലഭിക്കുന്നില്ല. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന നഴ്സിന് 27,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ട്. അലവൻസുകൾ ഉൾപ്പെടെ 33,000 രൂപയോളം ലഭിക്കും ഇവർക്ക്. അതേ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള നഴ്സുമാർക്കാണ് അടിമകളെപ്പോലെ പണിയെടുത്തിട്ടും തുച്ഛമായ ശമ്പളം സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. കരുണയുടെ മാലാഖാമാർക്ക് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നല്കുന്ന ശമ്പളം സാക്ഷരകേരളത്തിനു നാണക്കേട് വിളിച്ചുവരുത്തുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള സമരം അനുദിനം ശക്തി പ്രാപിക്കുകയാണ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ നഴ്സുമാരുടെ അസോസിയേഷൻറെ പ്രവർത്തനം ആരംഭ ദിശയിലാണ്. ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നഴ്സുമാർ യൂണിയൻ ആരംഭിക്കാതിരിക്കാൻ മാനേജ്മെൻറുകൾ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മെയിൽ നഴ്സുമാരെ ജോലിക്ക് എടുക്കാതിരിക്കുക എന്നതാണ് പ്രധാന തന്ത്രം. ജോലി സ്ഥലത്തെ മാനസിക പീഡനം വഴിയും ഈ നീക്കങ്ങൾ മുളയിലെ നുള്ളുന്നതാണ് മാനേജ്മെൻറ് ശൈലി. തുടങ്ങിക്കഴിഞ്ഞാലോ പിന്നെ പ്രതികാര നടപടികളായി. നഴ്സുമാരെ സ്ഥലം മാറ്റിയും തമ്മിലടിപ്പിച്ചും യൂണിയനുകളെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും മാനേജ്മെന്റിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുണെറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റുകൾ ആരംഭിച്ച മിക്ക ഹോസ്പിറ്റലുകളിലും UNA യുടെ ഭാരവാഹികൾക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടായി. മാനേജ്മെന്റുകളുടെ വെല്ലുവിളിയെ അതിജീവിച്ച് സ്വകാര്യ മേഖലയിലെ നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്താൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് UNA യുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി. മാത്യുവും ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീകുമാർ എം. ഡിയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

രണ്ടു വർഷം വരെ പരിചയമുളള നഴ്സ് പുതിയ ജോലിക്ക് ചേരുമ്പോഴും ട്രെയിനികളായിട്ടാണ് ഇവരെ പരിഗണിക്കുക. ഒരു വർഷത്തെ ട്രെയിനിംഗ് പീരിയഡ് കഴിഞ്ഞാൽ 8700 രൂപയോളം ലഭിക്കും. വർഷം തോറുമുള്ള ശമ്പള വർദ്ധന ലഭിക്കുന്നവർ ചുരുക്കം. കൂട്ടിയാൽ തന്നെ മാസം 100 രൂപ കിട്ടിയാലായി. അസുഖം വന്ന് ജോലിക്കു വരാതിരുന്നാൽ ആ ദിവസങ്ങളിൽ ശമ്പളമേയില്ല. ഒരു വർഷം ലഭിക്കുന്നത് 12 കാഷ്യൽ ലീവാണ്. അത് ഒന്നിച്ച് എടുക്കാമെന്നത് വ്യാമോഹം മാത്രം. ഓരോ മാസവും ഓരോ ലീവ് എടുക്കാനേ പാടുള്ളൂ എന്നത് പല സ്വകാര്യ ആശുപത്രികളിലും അലിഖിത നിയമമാണ്. കേരളത്തിലെ മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

മറ്റേണിറ്റി ലീവ് ഗവൺമെൻറ് നഴ്സിന് ആറുമാസമുള്ളപ്പോൾ സ്വകാര്യ മേഖലയിൽ 60 ദിവസം മാത്രം. പലർക്കും 45 ദിവസത്തിനുള്ളിൽ ജോലിക്കു കയറേണ്ടി വരുന്നു. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്കും ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അലവൻസുകൾ ഒന്നും തന്നെയില്ല. മിക്കവാറും ഹോസ്പിറ്റലുകൾക്ക് നഴ്സിംഗ് സ്കൂളുമുണ്ട്. ഇവിടെയും സ്റ്റുഡൻറ് നഴ്സുമാർക്ക് ദുരിതം സമ്മാനിക്കുന്ന മാനേജ്മെൻറുകൾ നിരവധിയാണ്. അസുഖം വന്ന സ്റ്റുഡൻറ് നഴ്സിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി ഹോസ്പിറ്റലിൻറെ വരാന്തയിലെ ബെഡിൽ രക്ഷാകർത്താവ് എത്തി ചികിത്സാ ച്ചിലവ് അടയ്ക്കുന്നതു വരെ തിരിഞ്ഞു നോക്കാത്ത സംഭവവും കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉണ്ടായി.

നഴ്സുമാരുടെ ശമ്പള വർദ്ധന പാവപ്പെട്ട രോഗികളുടെ ചികിത്സാഭാരം കൂട്ടുമെന്ന മുട്ടുന്യായമാണ് മാനേജ്മെൻറുകൾ പലതും മുന്നോട്ടു വയ്ക്കുന്നത്.സ്വകാര്യ മേഖലയിലുള്ള മിക്ക ആശുപത്രികൾക്കും വിദേശധന സഹായം ലഭിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തി ബിസിനസ് ദിനംപ്രതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളായ മാനേജ്മെൻറുകൾ നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കണമെന്ന പൊതുജന വികാരം ഉയർന്നു കഴിഞ്ഞു. നഴ്സുമാർക്ക് ഒപ്പം അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊതുജനങ്ങളും സമര രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. UNA സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ പൊതു ജന പിന്തുണയോടെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ട് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏകീകരിക്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ചിലവുകൾക്ക് ഉള്ള വരുമാനം നഴ്സിംഗ് ജോലിയിൽ നിന്ന് ലഭിക്കില്ലാ എന്ന ദയനീയ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം നല്കി അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷൻ വാങ്ങി മക്കളെ പ്രതീക്ഷയോടെ പഠിക്കാൻ വിട്ട മാതാപിതാക്കൾ ഇന്ന് അങ്കലാപ്പിലാണ്. കേരളത്തിൽ സാമാന്യ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നഴ്സുമാർ ജീവൻ പണയം വച്ചും പല വിദേശ രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ജോലി തേടി പ്പോകുന്നത്. നഴ്സിംഗ് പഠനത്തിനായി വിദ്യാദ്യാസ ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. തൃപ്തികരമായ ശമ്പളം ലഭിക്കാത്തതിനാൽ പലരും നഴ്സിംഗ് മേഖല ഉപേക്ഷിച്ചു പോകുകയാണ്.

Related news… കരുണയുടെ മാലാഖാമാരുടെ സമരം ലോക ശ്രദ്ധ നേടുന്നു.. കേരളത്തിലെ നഴ്സുമാരെ പിഴിയുന്ന മാനേജ്മെൻറുകൾക്ക് മുന്നറിയിപ്പുമായി ജനകീയ കൂട്ടായ്മകൾ.. സമരത്തെ തകർക്കാൻ സംഘടിത ശ്രമം തുടരുന്നു.. കൂടുതൽ കരുത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ട്..

Read more.. നഴ്സുമാര്‍ക്ക് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് ജനപിന്തുണയേറുന്നു

 

ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 13-ാമത് ”കായികമേള” ആഷ്ഫോര്‍ഡ് വില്ലെസ്ബൊറോ (Willesborough) ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി രണ്ട് ദിവസങ്ങളിലായി നടന്നു. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രാജീവ്, ലിന്‍സി അജിത്ത്, ജോജി കോട്ടക്കല്‍, മനോജ് ജോണ്‍സന്‍ എന്നിവരും, കമ്മിറ്റി അംഗങ്ങളും സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളും നൂറ് കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആദ്യ ദിവസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍, പല വേദികളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന വോളിബോള്‍ മത്സരം കാണികളെ ഹരം കൊള്ളിച്ചു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ (ആവണി 2017) പ്രസിഡന്റ് സോനു സിറിയക്ക് പ്രകാശനം ചെയ്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി.

രണ്ടാം ദിവസം ആവേശകരമായ ഫുട്ബോള്‍ മത്സരവും അവസാന പന്ത് വരെ ഉദ്യേഗമുണര്‍ത്തിയ ക്രിക്കറ്റ് മത്സരവും ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു. സ്ത്രീകളുടെ കബഡി കളി കാണികളില്‍ കൗതുകമുണര്‍ത്തി. സ്നേഹവിരുന്നും, സജി കുമാര്‍ തയ്യാറാക്കിയ നാടന്‍ സംഭാരവും മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. സമാപന ദിവസം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി രാജീവ് തോമസ് കായികമേള മഹാമേളയാക്കിയ ഏവരോടും നന്ദി പ്രകാശിപ്പിച്ചു.

ആവണി 2017

ഗൃഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.

സമൃദ്ധമായ ഓണസദ്യക്ക് ശേഷം ‘ആവണി 2017’ നു തിരിതെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

 

ജി. രാജേഷ്

യു.കെയിലെ പ്രമുഖ ക്ലബ്ബായ കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ ഗംഭീര തുടക്കം. ഇതോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനം ക്ലബ്ബിന്റെ പ്രസിഡന്റ് ആയ ശ്രീ. ജോസ് മാത്യൂ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ലബ്ബ് മെമ്പര്‍ ആയ പ്രേം നായര്‍, യൂസഫ് കുന്നംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്രിസ്റ്റോള്‍ സ്‌റ്റോക്ക്‌വുഡിലെ ക്രോയ്ഡോണ്‍ റോഡ് പാര്‍ക്കിലായിരുന്നു ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ നടന്നത്.

വാശിയേറിയ വടംവലി, ഫുട്ബോള്‍, ക്രിക്കറ്റ്, എഗ് ആന്റ് സ്പൂണ്‍ റേസ്, സീനിയര്‍, ജൂനിയര്‍ മത്സരങ്ങളാണ് അരങ്ങേറിയത്. അതോടൊപ്പം സമ്മര്‍ ബാര്‍ബിക്യൂവും കുടുംബ സംഗമവും നടന്നു. സ്പോര്‍ട്സ് മത്സരവിജയികള്‍ക്ക് സെപ്തംബര്‍ 24-ന് അരങ്ങേറുന്ന ഓണാഘോഷ ചടങ്ങില്‍ വെച്ച് സമ്മാനം നല്‍കും. ഇന്‍ഡോര്‍ മത്സരങ്ങള്‍ ഈ വരുന്ന ജൂലൈ പതിനഞ്ച് മുതല്‍ ആരംഭിക്കും.

ഈ വരുന്ന സെപ്തംബര്‍ 24-ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഓണാഘോഷം. ക്ലബ്ബിന്റെ ഹാളായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: :07450604620
ഇ-മെയില്‍: cosmopolitanclub.bristol@ gmail .com

RECENT POSTS
Copyright © . All rights reserved