Uncategorized

വര്‍ഷങ്ങളായി വളരെ വ്യത്യസ്തമായി പ്രവര്‍ത്തനങ്ങളാല്‍ മുന്നേറികൊണ്ടിരിക്കുന്നതും യു കെ യില്‍ സ്വന്തമായി ബസ് സര്‍വീസ് ഉള്ള ഏക അസോസിയേഷനുമായ കേരള ക്ലബ് നനീട്ടന്റെ നവ സാരഥികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എ ഞെല്‍സ് പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് ക്ലബ്ബിന്റെ നവ സാരഥികളെ തിരഞ്ഞെടുക്കപ്പെട്ടത്.

കേരള ക്ലബ് നനീട്ടന്റെ പുതിയ പ്രസിഡന്റ് ആയി ജോബി ഐത്തിലും സെക്രട്ടറി ആയി ജിറ്റോ ജോണും ട്രഷറര്‍ ആയി ബിന്‍സ്‌മോന്‍ ജോര്‍ജ്ജും ജോയിന്റ് സെക്രട്ടറി ആയി പ്രിന്‍സ് ജോസഫും തിരഞ്ഞെടുക്കപ്പെട്ടു .ക്ലബ്ബിന്റെ പി ആര്‍ ഒ ആയി സെന്‍സ് ജോസ് കൈതവേലിലും അഡ്വൈസര്‍ ആയി അഡ്വക്കേറ്റ് ബെന്നി ജോസും പ്രവര്‍ത്തിക്കും . ക്ലബ്ബിന്റെ കരാട്ടെ കോര്‍ഡിനേറ്റര്‍ ആയി സജീവ് സെബാസ്‌സ്റ്റ്യനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ജോ ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ഷിജോ മാത്യുവും യൂത്തിന്റെ കോര്‍ഡിനേറ്റര്‍ ആയി സ്‌നേഹ സെന്‍സിനെയും തിരഞ്ഞെടുത്തു .നിരവധി പ്രോഗ്രാമുകളാണ് ഈ വരും വര്‍ഷത്തേക്ക് കേരള ക്ലബ് നനീട്ടന്റെ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നത് അതില്‍ ഏറ്റവും അടുത്തു നടക്കുന്നത് കേരള ക്ലബ് നനീട്ടന്‍ കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലായി നടത്തിവരുന്ന ഓണത്തിനോടനുബന്ധിച്ചു നടത്തിവരുന്ന ഓള്‍ യു കെ ചീട്ടുകളി മത്സരം ആണ് .

മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ഈ വരുന്ന ജൂലൈ 15 ,16 തിയതികളിലാണ് നടത്തുവാന്‍ തീതീരുമാനിച്ചിരിക്കുന്നത് .മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും മറ്റ് സമ്മാനങ്ങളാണ് ഈ വര്‍ഷത്തെ വിജയികളെ കാത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കേരള ക്ലബ് നനീട്ടന് നല്‍കിയിട്ടുള്ള പ്രോത്സാഹനങ്ങള്‍ക്കും സഹരണത്തിനും നന്ദി പറയുന്നതോടൊപ്പം ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായവും സഹരണവും അഭ്യര്‍ഥിക്കുന്നതോടൊപ്പം യു കെ യിലെ എല്ലാ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ,16 തിയതികളില്‍ നടക്കുന്ന ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയും ചെയ്യുന്നതായി കേരള ക്ലബ് നനീട്ടനു വേണ്ടി ക്ലബ് പ്രസിഡന്റ് ജോബി ഐത്തില്‍ അറിയിക്കുന്നു.

ന്യൂകാസിൽ . നോർത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേർത്തിണക്കികൊണ്ട് മലയാളത്തനിമയും , സംസ്കാരവും , പൈതൃകവും , വളർത്തുവാനും , സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു ന്യൂകാസിൽ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന മാൻ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്) പിറവിയെടുക്കുന്നു . സാധാരണ മലയാളിൻസംഘടനകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകൾക്കും , കൂടിച്ചേരലുകൾക്കും അപ്പുറം അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും , സാമൂഹ്യ വികാസത്തിനും ഉതകുന്ന കർമ്മ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം എന്ന് ഇന്നലെ നടന്ന ആദ്യ ആലോചന യോഗത്തിൽ തീരുമാനം ആയി . കാലാ, കായിക രംഗങ്ങളിൽ പ്രതിഭയുള്ള ആളുകളെ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ട കർമ്മ പദ്ധതികൾ സംഘടന ആവിഷ്കരിക്കും.

പ്രവാസി ജീവിതത്തിൽ പുതു തലമുറയ്ക്ക് കൈമോശം വരുന്ന മലയാളിത്വവും, ഭാഷയും ,സംസ്കാരവും, എന്നും കാത്തു സൂക്ഷിക്കുവാൻ പ്രചോദനം നൽകുകയും ചെയ്യും . നാടിന്റെ മൂല്യങ്ങൾ എന്നും കാത്തു സൂക്ഷിക്കുവാനും, പരസ്പര സഹവർത്തിത്വത്തോടുകൂടി , പങ്കുവെക്കലിന്റെയും, സ്നേഹത്തിന്റെയും മാതൃക യിലൂടെ മുൻപോട്ടു നീങ്ങുവാനും അംഗങ്ങളെ പര്യാപ്തമാക്കും . ഉടൻ തന്നെ സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനം നടത്താനാണ് തീരുമാനം. യു കെ മലയാളികളുടെ ദേശീയ കൂട്ടായ്മയായ യുക്മയും ആയി സഹകരിച്ചു പ്രവർത്തിക്കാനും ആലോചന യോഗം തീരുമാനം എടുത്തു.

ആദ്യ യോഗത്തിൽ സംഘടനയുടെ ഗവേർണിംഗ്‌ ബോഡി അംഗങ്ങളായ വർഗീസ് തെനംകാല, ജിജോ മാധവപ്പള്ളിൽ, സജി കാഞ്ഞിരപ്പറമ്പിൽ, ജിബി ജോസ് , ജൂബി എം.സി., ബിനു കിഴക്കയിൽ, രാജു എബ്രഹാം നെല്ലുവേലിൽ, ഷെല്ലി ഫിലിപ്പ്, ജോഷി ജോസഫ്, ബിജു ജോർജ് കണമെന്നിൽ, റോബിൻ പൗലോസ്, ഷൈമോൻ തോട്ടുങ്കൽ, ഹണി ബാബു, ഷിന്ടോ ജെയിംസ്, ഷിബു എട്ടുകാട്ടിൽ എന്നിവർ പങ്കെടുത്തു . കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ യോഗം ഉടൻതന്നെ വിളിച്ചു ചേർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .

മാജിക് ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഹംസത്ത് അലിയുടെ കഥയ്ക്ക്, ബാബു എം കെ രചന നിര്‍വ്വഹിച്ച് ഹംസത്ത് അലി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ലോയിറ്റര്‍’.

മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് – ‘സമയം’ – ഇന്ന് ആധുനിക മനുഷ്യരായ നാം ഏറെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും സമയം തന്നെയാണ്. സോഷ്യല്‍ മീഡിയ മനുഷ്യ ജീവിത വിനിമയങ്ങളില്‍ ഏറെ വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകാണ്. ഒരേ സമയം ഗുണകരവും ദോഷകരമായും സൈബര്‍ സംസ്‌കാരം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നു.

അഭ്യസ്തവിദ്യനും തൊഴില്‍ അന്വേഷകനുമായ ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ഏറെ പ്രതീക്ഷയോടെയാണ് ലണ്ടന്‍ നഗരത്തില്‍ എത്തിച്ചേരുന്നത്. തൊഴിലന്വേഷണങ്ങള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയുമായി ജോൺ സോഷ്യല്‍ മീഡിയ മുഖേന സൗഹൃദത്തിലാകുന്നു. ക്രമേണ ഈ ബന്ധം പ്രണയമാകുന്നു. തന്റെ വിലപ്പെട്ട സമയംപോലും പ്രണയത്തിനുവേണ്ടി മാറ്റിവെച്ച ജോണിന് നഷ്ടമാകുന്നത് വിലപ്പെട്ട മറ്റുപലതും ആണ്.

എഡിറ്റിംഗ് – ആനന്ദ് ബോധ്, പ്രൊഡക്ഷന്‍ മാംഗോ ജെ കെ, ക്രിയേറ്റീവ് ഡിസൈന്‍ – സന്തു ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – റംഷീദ്, അസോസിയേറ്റ് ഡയറക്ടര്‍ – ഫൈസൽ  നാലകത്ത്. സംഗീത സംവിധാനം – ഹിഷാം അബ്ദുൾ വഹാബ്. ഷാജി ഉമ്മര്‍ ആണ് നിര്‍മാണം. ഉടന്‍ തന്നെ ഈ ഹ്രസ്വചിത്രം യുട്യൂബ് വഴി പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

വടക്കുകിഴക്കൻ സോമാലിയയിലെ പുന്‍റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. അൽ കൗശർ എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. എന്നാൽ ചരക്കുകപ്പലിലുണ്ടായിരുന്ന 11 പേരിൽ ഒമ്പതു പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ഗൽകായോ മേയർ ഹിർസി ബാരെ പറഞ്ഞു.

ഈ മാസം ആദ്യമാണ് അൽ കൗശർ എന്ന കപ്പൽ കൊള്ളക്കാർ തട്ടിയെടുക്കുന്നത്. ദുബായിൽ നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു പോകുന്പോഴായിരുന്നു കപ്പൽ തട്ടിയെടുത്തത്.

ഒമ്‌നിയുടെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ്റില്‍ നടക്കുന്ന പൊന്നോണം 2017 പതിവിലും ഗംഭീരമായാണ് നടത്തുന്നത്. പതിവുപരിപാടികള്‍ക്കു പുറമേ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് വന്‍പിച്ച കലാ, കായിക പരിപാടികളാണ് മിസ്റ്റര്‍ കുഞ്ഞുമോന്‍, മിസ്റ്റര്‍ ബിനു മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പദ്ധതിയിട്ടിരിക്കുന്നത്.

അതിന്റെ ആദ്യപടിയാണ് ഈ മാസം 22ാം തീയതി ശനിയാഴ്ച നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്. 201 പൗണ്ടും എവര്‍ റോളിംഗ് ട്രോഫിയും ഒന്നാം സമ്മാനമായുള്ള ടൂര്‍ണ്ണമെന്റില്‍ 75 പൗണ്ടും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനവും 50 പൗണ്ട് മൂന്നാം സമ്മാനവുമാണ്. വൈസ് മൂവ് മോര്‍ട്ട്‌ഗേജസും, ജോവിനാസ് ക്യാറ്ററിംഗ് സര്‍വ്വീസും, മിസ്റ്റര്‍ സ്‌പൈസുമാണ് സപോണ്‍സേഴ്‌സ്. 22ാം തീയതി രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 20 ടീമുകള്‍ക്കാണ് മാറ്റുരയ്ക്കാന്‍ പറ്റുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡബ്ലിനില്‍ നിന്നും 14 ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കു മാത്രമെ മത്സരിക്കാന്‍ കഴിയൂ എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു അറിയിച്ചു. 5 ടീമുകള്‍ അടങ്ങുന്ന നാലു പൂളുകളായാണ് മത്സരങ്ങള്‍ നടക്കുക. ഒരേസമയം നാല് കോര്‍ട്ടുകളിലായി നടക്കുന്ന പൂള്‍ മത്സരങ്ങളില്‍ നിന്നും മുന്‍പന്തിയിലെത്തുന്ന 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. പിന്നീട് നടക്കുന്ന നോക്ക് ഔട്ട് മത്സരങ്ങളില്‍ നിന്നായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. മത്സരങ്ങള്‍ക്ക് ഇനിയും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ താഴെ പറയുന്ന കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.
പ്രിന്‍സ് ഡൊമിനിക്ക്-07575544212
ശ്രീജേഷ് നായര്‍-07523961234
ജോബി പികെ-07737471325 .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

ഞങ്ങള്‍ നടത്തുന്ന സത്യസന്ധവും തികച്ചും സുതാര്യവുമായ ചാരിറ്റി പ്രവര്‍ത്തനത്തിന് യുകെ മലയാളികള്‍ നല്‍കുന്ന നിസ്തുലമായ പിന്തുണയാണ് ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തു നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കരിമ്പില്‍ പറഞ്ഞു.

ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച പണത്തിന്റെ ബാങ്ക് സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഫുള്‍ സ്റ്റേറ്റ്‌മെന്റ് ആവശൃമുള്ളവര്‍ താഴെകാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങുന്ന ഒരുടുപ്പിന്റെ പണം ഈ രണ്ടു കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും കിഡ്‌നി രോഗം പിടിപെട്ടത് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും ഒരു കൈ സഹായിക്കുന്നതിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തികൊണ്ടിരിക്കുന്നത്.

നിങ്ങളുടെ എളിയ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

യുകെയിലെ ഏറ്റവും പ്രമുഖമായ മലയാളി സംഘടനകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗത്വ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ വര്‍ഷവും അംഗത്വം പുതുക്കുന്നതിലൂടെ ഓരോ അംഗങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുക എന്നതും എല്ലാ അംഗങ്ങളിലേക്കും എല്‍കെസി പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതുമാണ് എല്‍കെസി ലക്ഷ്യമിടുന്നത്. ഇരുനൂറ്റി അന്‍പതിലധികം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള എല്‍കെസി യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നാണ് എന്നത് കൊണ്ട് തന്നെ അംഗത്വ നവീകരണം ശ്രമകരമായ കാര്യമാണ്. അത് കൊണ്ട് തന്നെ രണ്ട് മാസമാണ് അംഗത്വ നവീകരണം പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വഴി തന്നെ അംഗത്വം പുതുക്കാനുള്ള അവസരം ഒരുക്കിയതിന് ശേഷമാണ് ഇത്തവണ എല്‍കെസി ഭാരവാഹികള്‍ മെമ്പര്‍ഷിപ്പ് റിന്യൂവല്‍ എന്ന ദൗത്യം ആരംഭിച്ചിരിക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനില്‍ അംഗത്വം പുതുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. www.leicesterkeralacommunity.org.uk എന്ന വെബ്സൈറ്റ് വഴിയാണ് അംഗത്വം പുതുക്കാന്‍ സാധിക്കുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എല്‍കെസി സൈറ്റില്‍ എത്തുന്നവര്‍ക്ക് Renewal എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അംഗത്വം പുതുക്കാവുന്നതാണ്. ഇതിനുള്ള ഫീസ്‌ ഉള്‍പ്പെടെയുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന നിരവധി കാര്യങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കി കൊണ്ട് അനുസ്യൂതം മുന്നേറുക കൂടിയാണ് എല്‍കെസി. അസോസിയേഷനിലെ കുട്ടികള്‍ക്ക് മാതൃഭാഷയായ മലയാളത്തിന്‍റെ മാധുര്യം പകര്‍ന്ന് നല്‍കുന്നതിനുള്ള അവസരമൊരുക്കി കൊണ്ട് എല്‍കെസി മലയാളം സ്കൂള്‍ പുനരാരംഭിച്ച് കൊണ്ട് മറ്റൊരു മാതൃക കൂടി കാണിച്ചിരിക്കുകയാണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി.

ആദ്യ ദിനത്തിലെ ക്ലാസ് എല്‍കെസി പ്രസിഡണ്ട് അജയ് പെരുമ്പലത്ത്, സെക്രട്ടറി രാജേഷ്‌ ജോസഫ്, ട്രഷറര്‍ ജോസ് തോമസ്‌, ജോയിന്‍റ് സെക്രട്ടറി ബിന്‍സി ജയിംസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം കൊളുത്തിയാണ് ആരംഭിച്ചത്. അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും മലയാളം സ്കൂള്‍ കോര്‍ഡിനേറ്ററുമായ അനീഷ്‌ ജോണിന്‍റെ നേതൃത്വത്തില്‍ ബോബി ജോസ്, സിബു ജോസ് എന്നിവരാണ് ക്ലാസ്സുകള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ച മലയാളം ക്ലാസ്സില്‍ ആദ്യ ദിനം തന്നെ മുപ്പത് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ലെസ്റ്ററിലെ സെന്റ്‌ ആന്‍സ് ചര്‍ച്ച് ഹാളില്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം അഞ്ച് മണിക്കാണ് മലയാളം ക്ലാസുകള്‍ ആരംഭിക്കുക.

മെയ് മാസം ആറാം തീയതി ബിര്‍മിംഹാമിലെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പുര്‍ത്തിയായി. സംസ്ഥാനത്തെ മികച്ച നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ട റോഷി അഗസ്റ്റിന്‍ എംഎല്‍എ ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതിതമായി ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹ ബന്ധത്തിനും ആന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും സ്‌നേഹവും കാത്തു പരിപോഷിിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിന്റെ കൂറും മണവും സംസ്‌കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

മധു ഷണ്‍മുഖം

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വേദി:
Whiston Town Hall
Old Colliery Road
Liverpool
L35 3QX
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

കായംകുളം ∙ കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിലേക്ക് എബിവിപിയും എസ്എഫ്ഐയും നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ബാരിക്കേഡ് തകർത്ത് കോളജിൽ പ്രവേശിച്ച വിദ്യാർഥി പ്രവർത്തകർ ഓഫീസ് കെട്ടിടം അടിച്ചു തകർത്തു. കോളജിനു മുന്നിൽ 150 മീറ്റർ അപ്പുറത്താണ് പൊലീസ് തടഞ്ഞത്. അതിനിടെ കോളജ് അധികൃതരുടെ വാഹനത്തിൽ യാത്ര ചെയ്ത നൂറനാട് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ സതീഷ് കുമാറിനെ സസ്പെൻഡു ചെയ്തു. കോളജ് ചെയര്‍മാനും കേസിലെ പ്രതിയുമായ സുഭാഷ് വാസുവിന്റെ വാഹനത്തില്‍ മൊഴിയെടുക്കാന്‍ പോയതിനാണ് നടപടി.

കഴിഞ്ഞ ദിവസം കോളജ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പുറത്തു പോയി ഭക്ഷണം കഴിച്ചതിനു കോളജ് അധികൃതർ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്നാണ് പൊലീസ് കേസ്. ഇതേ കേസ് അന്വേഷണത്തിനു കോളജ് അധികൃതരുടെ വാഹനത്തിൽ യാത്ര ചെയ്തതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

അതിനിടെ, കോളജ് ചെയർമാൻ സുഭാഷ് വാസുവിനെതിരെ സമരം നടത്താൻ കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും ബിജെപി നേതാക്കളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ വെല്ലുവിളിച്ചു. കോളജ് മാനേജ്മെന്‍റിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചു. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന മാനേജ്മെന്‍റ് അധികൃതര്‍ക്കതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭം ആരംഭിക്കും. കോളജ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍റെ പേരുണ്ടെങ്കിലും കോളജുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് ബന്ധമില്ല.

മാനേജ്മെന്‍റ് വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്ന പരാതി നേരത്തേതന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്‍റേണല്‍ മാര്‍ക്ക് വെട്ടിച്ചുരുക്കിയ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോളജില്‍ സമരം നടന്നു. ക്യാംപസിനുള്ളില്‍ ഇടിമുറിയുണ്ടെന്നായിരുന്നു സമരക്കാരുടെ പ്രധാന ആരോപണം. തുടര്‍ന്ന് വിഷയം എസ്എഫ്ഐ ഏറ്റെടുക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved