ആണ്‍കുട്ടി ജനിക്കാനായി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്ത്രീയുടെ മൊഴി.ഡല്‍ഹിയിലെ ജെയ്ത്ത്പുരിലാണ് സംഭവം. കൊലപാതകം നടത്തി പോലീസില്‍ വിവരമറിയിച്ചെങ്കിലും മറ്റൊരു കഥ മെനഞ്ഞ് പോലീസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് യുവതി ആദ്യം ചെയ്തത്.
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ഭര്‍ത്താവിനെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ ആദ്യം പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് കൊലപാതക വിവരവും അതിനു പിന്നിലെ ദുരന്ത കഥയും പുറം ലോകമറിയുന്നത്.സി സി ടി വി പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ സ്ത്രീയുടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് ഇവരുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താനും സഹോദരനും ചേര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് സ്ത്രീ പറഞ്ഞത്.
സ്വന്തം സഹോദരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു.18 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നെങ്കിലും പോഷകാഹാരക്കുറവ് മൂലം ആ കുട്ടി മരണപ്പെടുകയായിരുന്നു. പിന്നീട് ഒട്ടേറെ തവണ ഗര്‍ഭിണിയായെങ്കിലും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനാല്‍ ഗര്‍ഭ ഛിദ്രം നടത്താന്‍ ഭര്‍ത്താവ് ഓരോ തവണയും നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി.
‘ഒരു ആണ്‍കുട്ടി തന്നെ വേണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ സഹോദരനോടൊപ്പം കിടക്കാന്‍ ഭാര്യയെ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു ഇയാള്‍. ഇതിന് എതിര്‍ത്തപ്പോഴെല്ലാം ലൈംഗിക കമ്പോളത്തില്‍ വില്‍ക്കുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. സഹോദരന്‍ ഭര്‍ത്താവിന്റെ കമ്പനിയിലെ ജീവനക്കാരനായതിനാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭാര്യാ സഹോദരനെ ഈ പ്രവൃത്തിക്ക് ഇയാള്‍ നിര്‍ബന്ധിച്ചത്.
ഭാര്യാ സഹോദരന്‍ കടം വീട്ടാനുള്ളത് എടുത്ത് പറഞ്ഞും സഹോദരനെ ഇയാള്‍ സഹോദരിയുമായി ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു’, പോലീസ് പറയുന്നു.ലഹരി നല്‍കി മയക്കി കിടത്തിയ ശേഷം ഷാളുകൊണ്ടു കഴുത്ത മുറുക്കിയാണ് ഇയാളെ ഭാര്യയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു
ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട രശ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം .’ബ്രായുടെ വള്ളികൂടി ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിയമം പാസാക്കണം സാര്‍’ …എന്നാണ് ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം എന്ന തീരുമാനത്തിനെതിരെ രശ്മി ഇട്ട പോസ്റ്റ് .ഇതോടെ സംഘപരിവാര്‍/ബിജെപി അനുകൂലികള്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് പച്ചത്തെറി വിളി എഴുതാന്‍ തുടങ്ങി .
രശ്മി നായരും ഒട്ടു വിട്ടു കൊടുത്തില്ല .കമന്റ് ചെയ്തവര്‍ക്ക് എല്ലാം ചുട്ട മറുപടിയുമായി രശ്മി കൂടി വന്നതോടെ ഫേസ്ബുക്കില്‍ പൂരപാട്ട് ആരംഭിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .അടുത്തകാലത്തായി രശ്മി നായരുടെ സംഘപരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.രശ്മിയുടെ പോസ്റ്റിന് താഴെ തെറി വിളിക്കാന്‍ മാത്രം എത്തുന്ന ഒരു സംഘമുണ്ട്. ഇത്തവണയും കാര്യം വ്യത്യസ്തമല്ല.ബ്രാ ഇടാന്‍ പോലും സമയം കിട്ടാത്ത പാവത്തിന്റെ രോദനം എന്നാണ് ഒരാള്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അപ്പോള്‍ തന്നെ രശ്മി ്തിന് മറുപടിയും കൊടുത്തു.അതേ, ആര്‍എസ്എസ്സുകാര്‍ കൂടുതല്‍ ഉള്ള മേഖല ആയതുകൊണ്ട് ബ്രാ കഴുതി പുറത്തിട്ടാല്‍ അപ്പോ മിസ്സാകും എന്നായിരുന്നു രശ്മി ഇതിന് മറുപടി കൊടുത്തത്. കമന്റ് ഇട്ട ആളെ തെറിവിളിച്ച് പിന്നാലെ വേറെ ആളുകളും എത്തി.
അതിന് നീ ബ്രാ കണ്ടിട്ടുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിനും കൊടുത്ത ഉഗ്രന്‍ മറുപടി.അതെന്താ, എന്റെ ബ്രാ നീ കട്ടോണ്ട് പോയു സൂക്ഷിച്ച് വച്ചിരിക്കുവാണോ എന്നായിരുന്നു രശ്മി ഇതിന് നല്‍കിയ മറുപടി. സാരമില്ല, ചികിത്സിച്ചാല്‍ മാറുന്ന സെക്ഷ്വല്‍ മാനിയാക് ആണെന്ന പരിഹാസവും.
രശ്മിയുടെ പോസ്റ്റില്‍ ഇങ്ങനെ അസഭ്യം പറഞ്ഞ ആള്‍ക്ക് പിന്നെ പൊങ്കാലയുടെ പൂരമായിരുന്നു. ഒരുപക്ഷേ അയാള്‍ ഉപയോഗിച്ച ഭാഷയേക്കാള്‍ മോശമായിട്ടായിരുന്നു മറ്റ് പലരും അയാളെ തെറിവിളിച്ചത്.രശ്മിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രായുടെ വള്ളി മാത്രമല്ല, ട്രൗസറിന്റെ വള്ളികൂടി ആധാറുമായി ബന്ധിപ്പിക്കണം എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.
സി. മേരി ആൻ
ഒരാഴ്ച മുൻപ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ മാധ്യമ പ്രവർത്തകർക്കു മുമ്പിൽ ത൯െറ അമ്മയോടുള്ള സ്നേഹം അഭിനയിക്കില്ല എന്ന് തുറന്ന് പറഞ്ഞതായി നാം പത്രങ്ങളിൽ വായിച്ചിരുന്നു. അമ്മയെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും മറ്റുള്ളവരെ കാണിക്കാനല്ല. അത് ഒരു ദിനത്തിലേക്കായി ചുരുക്കാനും പാടില്ല മാതൃദിനം. അമ്മയെ ഓർമ്മിക്കാനായി ഒരു ദിവസം എന്തിനാണിത്? മക്കളെ ഓർക്കാതെ അമ്മമാരുടെ ഒരു ദിനം പോലും കടന്നു പോകില്ല. എങ്കിലും മാതാക്കളെ സ്മരിക്കുവാൻ മക്കൾക്ക് ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആവശ്യമായേക്കാം . ഈ ഒരു ദിവസം മാത്രമല്ല അനുദിനവും സ്വന്തം അമ്മയേയും മാതൃസ്ഥാനീയരേയും ഓർമ്മിക്കാൻ നന്ദിയുള്ള ഒരു ഹൃദയം വേണം.
ജീവ൯െറ ഉടമയും ദാതാവും ദൈവമാണെന്നിരിക്കിലും ജീവ൯െറ സംരക്ഷണ ചുമതല മാതൃകരങ്ങളിലാണ് ദൈവം ഏൽപിച്ചിരിക്കുക . നാം ഓരോരുത്തരുടെയും ജീവൻ നമ്മുടെ അമ്മയുടെ നിസ്വാർത്ഥ സ്നേഹത്തി൯െറ ഉദാത്തമായ തെളിവാണ്. അമ്മയോടുള്ള കടപ്പാട് അത്ര എളുപ്പം തീർക്കു വാനോ മറക്കുവാനോ സാധ്യവുമല്ല. എന്നാൽ മാതാപിതാക്കൾ ഒരു ബാധ്യതയായി തീരുന്ന ചില ചിന്താധാരകൾ നമ്മുടെ സമൂഹത്തിലും കണ്ടു വരുന്ന വേദനാജനകമായ ഒരു വസ്തുതയാണ്. അവരുടെ സ്വത്തു മാത്രം മതി മാതാപിതാക്കളെ വേണ്ട എന്ന പ്രവണത ആശങ്കാജനകമാണ്. പക്ഷേ തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ നിൽക്കാനും തങ്ങളുടെ ജീവിതത്തോട് അവരെ ചേർത്ത് നിറുത്താനും പരിശ്രമിക്കുന്ന അനേകം മക്കളേയും നമുക്ക് ചുറ്റും കാണാൻ സാധിക്കും .
U.Kയിൽ കെയർ ഹോമിൽ ജോലി ചെയ്യുന്ന ചില സഹോദരങ്ങളുടെ അനുഭവങ്ങൾ ഓർത്തു പോവുകയാണ്. ” ഇവിടെ വൃദ്ധരായ മാതാപിതാക്കളെ വല്ലപ്പോഴും കടന്നു വരുന്ന മക്കൾ അവർക്ക് ലഭിക്കുന്ന ശുശ്രൂഷകൾ പോരാ എന്ന് പരാതിപ്പെടാറുണ്ട്. ആദ്യമൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നു.ഇവർക്ക് അവരെ വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചു കൂടെ. ഇടയ്ക്കു മാത്രം സന്ദർശനത്തിനു വന്നിട്ടു ഞങ്ങളുടെ ശുശ്രൂഷയുടെ കുറ്റവും കുറവും കണ്ടെത്തി പരാതി പറയുന്നതെന്തിന്. എന്നാൽ പിന്നീട് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഞാനും അവധിക്ക് നാട്ടിൽ ചെല്ലുമ്പോൾ ഇതേ പരാതി എ൯െറ മാതാപിതാക്കളെ നോക്കുന്ന നാത്തൂൻമാരോടും മറ്റു ബന്ധുമിത്രാദികളോടും പറയാറുണ്ടല്ലോ”. മറ്റൊരാൾ ഇപ്രകാരം പറഞ്ഞു “പ്രായമായ ആളുകളുടെ ചില സ്വഭാവ പ്രത്യേകതകൾ എ൯െറ ജോലിയിൽ എന്നെ അലോസരപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇതേ പ്രായത്തിലുള്ള എ൯െറ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന ചിന്ത ഇവരോട് ക്ഷമയോടെ പെരുമാറാനും സ്നേഹത്തോടെ പരിചരിക്കാനും സഹായിക്കുന്നുണ്ട് “.
ഈ മാതൃദിനത്തിൽ നമുക്കും ചിന്തിക്കാം. എങ്ങനെ നമ്മുടെ അമ്മമാരെ കൂടുതൽ സ്നേഹിക്കാം ശുശ്രൂഷിക്കാം. അമ്മയോടും അപ്പനോടും വെറുപ്പും ദേഷ്യവും വച്ചു പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് ഭയാനകമായ ദുരിതങ്ങളാണ് തിരുവചനങ്ങളിൽ നാം കാണുക. സ്വന്തം മാതാവിനേയോ പിതാവിനേയോ നിന്ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നവരുടെ ജീവിതം ഇരുട്ടിലേക്ക് നീങ്ങും. (സുഭാ 20/20, 30/17 വായിക്കുക). അമ്മയെ ധിക്കരിക്കുന്നവർക്ക് ശരിയായ ജീവിത വീക്ഷണം നഷ്ടമാകും. കാഴ്ച നഷ്ടപ്പെട്ട് ഇരുളിൽ അവർ വഴിതെറ്റി അലയും എന്ന് വചനം പഠിപ്പിക്കുന്നു.
കാരണം അമ്മ സ്നേഹത്തി൯െറ, നന്മയുടെ, തന്മൂലം ദൈവത്തി൯െറ തന്നെ പ്രതിഛായയാണ്. അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നു. അമ്മയിൽ നിന്നും അകലുമ്പോൾ ദൈവത്തെ തന്നെയാണ് നാം തള്ളി പറയുന്നത്. അമ്മ എന്ന് പറയുമ്പോൾ ഭർത്താവി൯െറ/ ഭാര്യയുടെ മാതാവും അമ്മസ്ഥാനീയയാണ് എന്ന് ഓർമ്മിക്കാം. ത൯െറ അമ്മായി അമ്മയോടുള്ള യഥാർത്ഥ സ്നേഹ ബന്ധം കാരണമാണ് റൂത്ത് ദൈവിക പദ്ധതിയിലേക്കും രക്ഷാകര ചരിത്രത്തിലേക്കും വലതുകാൽ വച്ച് കയറിയത്.
ഈ മാതൃദിനത്തിൽ എല്ലാ മാതാക്കളും തങ്ങളുടെ മഹനീയ വിളിയും ദൗത്യവും തിരിച്ചറിയട്ടെ. ഒപ്പം ദൈവത്തി൯െറ മാതൃ ഭാവത്തി൯െറ പൂർണ്ണതയിലേക്ക് കൂടുതൽ വളരാൻ ഈ ദിനാചരണം സഹായിക്കട്ടെ. അനുഗ്രഹവും നിറഞ്ഞ മാതൃദിനം ആശംസിക്കുന്നു.
സി. ഡോ. മേരി ആൻ സി.എം.സി.
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ട൯െറ വിമൻസ് ഫോറം ഡയറക്ടറാണ് സി. ഡോ. മേരി ആൻ സി.എം.സി. അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് സിസ്റ്റർ മേരി ആനെ ഈ പദവിയിൽ നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനി൯െറ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.
ലോറന്‍സ് പെല്ലിശ്ശേരി
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഗുരുസ്ഥാനീയനായ യു.കെയിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ വൈദിക വൃത്തിക്ക് ശേഷം വിശ്രമ ജീവിതം നയിക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന സക്കറിയാസച്ചന് ജി.എം.എ കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ യാത്രയയപ്പ് അച്ചനോടുള്ള അളവില്ലാത്ത സ്‌നേഹത്തിന്റേയും നന്ദിയുടെയും ഒരു പിടി നല്ല ഓര്‍മ്മകളുടെയും രേഖപ്പെടുത്തലായി മാറി. തിങ്ങി നിറഞ്ഞ സദസ്സ് മുഴുവനും അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുകയുണ്ടായി. മറുപടി പ്രസംഗത്തിനിടെ, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സ്‌നേഹവായ്പ്പിന് മുമ്പില്‍ ഒരു ഘട്ടത്തില്‍ വിതുമ്പലടക്കാന്‍ പാടുപെട്ടെങ്കിലും അച്ഛന്റെ സ്വതസിദ്ധമായ നര്‍മ്മ സംഭാഷണം ഓരോരുത്തരുടെയും ജീവിതം പരസ്പര സ്നേഹത്തില്‍ അധിഷ്ഠിതമാകേണ്ടതിന്റെയും അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായഹസ്തമാകേണ്ടതിന്റെയും ആഹ്വാനമായി.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ മനസ്സില്‍ നിറപുഞ്ചിരി ബാക്കിയാക്കി കുഞ്ഞുപ്രായത്തില്‍ വിടപറഞ്ഞ അലീഷയുടെ പ്രത്യാശ പരത്തുന്ന ഓര്‍മ്മകള്‍ കൊണ്ടും ധന്യമായി ആ വേദി. കഴിഞ്ഞ ഫെബ്രുവരി 25ന് അലീഷാ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ് എന്ന ചാരിറ്റി ഇവന്റിലൂടെ ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് ശേഖരിച്ച £3046 പൗണ്ടിന്റെ ചെക്ക് ചടങ്ങില്‍ വച്ച് യു.കെയിലെ മെയ്ക്ക് എ വിഷ് ചാരിറ്റി പ്രതിനിധിക്ക് കൈമാറുകയുണ്ടായി. സക്കറിയാസച്ചന്‍, അലീഷയുടെ അമ്മ ബീന രാജീവ്, ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് പ്രസിഡന്റ് ഡോ. ബീന ജ്യോതിഷ്, സെക്രട്ടറി സിബി ജോസഫ്, ഇവന്റിന് നേതൃത്വം കൊടുത്ത അലീഷയുടെ കൂട്ടുകാര്‍ എല്ലാം ചേര്‍ന്നാണ് സഹായ നിധി കൈമാറിയത്. മെയ്ക്ക് എ വിഷ് ചാരിറ്റി പ്രതിനിധിയുടെ നന്ദി പ്രകാശനം ജി.എം.എ യോടുള്ള ആദരവ് നിറഞ്ഞതായിരുന്നു. കുഞ്ഞു പ്രായത്തില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിരുന്ന അലീഷയുടെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ തങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പായിരുന്നു ആ അവസരത്തില്‍ അലീഷയുടെ കൂട്ടുകാര്‍ അമ്മ ബീന രാജീവിന് നല്‍കിയ സ്‌നേഹസമ്മാനം.
ജി.എം.എ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കേളികൊട്ടുണര്‍ത്തി കഴിഞ്ഞ ശനിയാഴ്ച തന്നെ രാവിലെ 9 മണിക്ക് ആരംഭിച്ച ഇന്‍ഡോര്‍ ആര്‍ട്‌സ് & ഗെയിംസിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സക്കറിയാസ് അച്ഛന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. ജി.എം.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബോബന്‍ ജോസ് അവതാരകനായെത്തിയ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി പോള്‍സണ്‍ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ അധ്യക്ഷത വഹിക്കുകയും ട്രഷറര്‍ അനില്‍ തോമസ് നന്ദി പ്രകാശിക്കുകയും ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്.
അതിനിടെ നടി ഒരു പ്രമുഖ ടിവി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതാരകനാകുന്ന പരിപാടിയില്‍ അതിഥിയായി ചാര്‍മിള എത്തി. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം തനിയ്ക്ക് ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും പരിപാടിയില്‍ നടി തുറന്ന് പറഞ്ഞു. ചാര്‍മിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ :
13 ാം വയസില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. 20-ാം വയസിലും 30-ാം വയസിലും ദുരനുഭവമുണ്ടായിട്ടില്ല. എന്നാല്‍ ഈ 42-ാം വയസില്‍ ആദ്യമായി ചലച്ചിത്ര ലോകത്തുനിന്ന് ദുരനുഭവം നേരിട്ടു. ചാര്‍മിള പറയുന്നുകോഴിക്കോടായിരുന്നു ഷൂട്ടിങ്. 22 വയസുള്ള മുംബൈ പെണ്‍കുട്ടിയാണ് നടി. ഞാനും അസിസ്റ്റന്റും നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ വന്നു. അസിസ്റ്റന്റിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ മൂന്ന് പേരില്‍ ഒരാളുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം’എന്നാണ് പറഞ്ഞത്. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഈ സംഭവത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. അല്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്ത് പോകാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ സ്വന്തം കാശുമുടക്കി ചെന്നൈയിലേക്ക് തിരിച്ചു.അതേസമയം, ഏത് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദുരനുഭവമുണ്ടായത് എന്ന് വെളിപ്പെടുത്താനാവില്ലെന്നും ചാര്‍മ്മിള പറഞ്ഞു.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ആക്രമണം നടത്തിയ ഖാലിദ് മസൂദിന് അതിനായി വലിയ തോതില്‍ സഹായം ലഭിച്ചിരുന്നതായാണ് സൂചന. സംഭവത്തില്‍ വ്യാപകമായി അന്വേഷണം നടത്തിയ പോലീസ് 11 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവര്‍ക്ക് സംഭവത്തില്‍ കാര്യമായ പങ്കാളിത്തമുണ്ടെന്നാണ് വിശദീകരണം.
ഫോറന്‍സിക് പരിശോധനകള്‍ക്കായി മൂന്ന് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മസൂദിന്റെ കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വാടകയ്ക്ക് എടുത്ത ഹ്യുണ്ടായ് കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുന്നതിനു മുമ്പ് ഖാലിദ് മസൂദ് വാട്ട്സാപ്പ് സന്ദേശം അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നമ്പറില്‍ നിന്ന് 2.37നാണ് സന്ദേശം പോയിട്ടുള്ളത്. ആക്രമണത്തേക്കുറിച്ച് എമര്‍ജന്‍സി സര്‍വീസിന് 2.40നാണ് ആദ്യ സന്ദേശം ലഭിക്കുന്നത്.
ആക്രമണത്തിന് മസൂദ് ഒറ്റക്കാണ് എത്തിയത്. ആക്രമണത്തില്‍ നാല് പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എഡ്രിയന്‍ എംസ് എന്ന ബ്രിട്ടീഷുകാരന്‍ ഖാലിദ് മസൂദ് എന്ന തീവ്രവാദിയായി രൂപാന്തരപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷകര്‍ തേടുന്നു. തീവ്രവാദ ആശയങ്ങളുള്ള സംഘങ്ങളുമായി ഇയാള്‍ ബന്ധപ്പെടുന്നതിനേക്കുറിച്ച് എംഐ5നും സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്പെഷ്യല്‍ ബ്രാഞ്ചിനും നേരത്തേ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഭീകരാക്രമണത്തിന് ഇയാള്‍ തയ്യാറാകുമെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതിയിരുന്നില്ല.
2005ല്‍ സൗദി അറേബ്യയില്‍ ഇയാള്‍ അധ്യാപകനായി ജോലി നോക്കിയിരുന്നു. ഇക്കാലത്താകാം തീവ്രവാദ ആശയങ്ങളുമായി ഇയാള്‍ക്ക് ആഭിമുഖ്യമുണ്ടായതെന്ന നിഗമനത്തിലാണ് അന്വേഷകര്‍. ദിവസത്തില്‍ കൂടുതല്‍ സമയവും ഇന്റര്‍നെറ്റില്‍ ചെലവഴിച്ചിരുന്ന മസൂദ് ഓണ്‍ലൈനിലാണോ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ടോം ജോസ് തടിയംപാട്
മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കയ്ക്ക് കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.
ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചെലവാക്കിക്കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നെട്ടോട്ടമോടുകയാണ്. മൂന്നു കുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ്ടു കഴിഞ്ഞ് പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്‌നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന പണം അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.
കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചവരില്‍ ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം ഉണ്ടെന്നു യുവതിയുടെ വെളിപ്പെടുത്തല്‍ .
കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള അയാളെ ഇനി കണ്ടാലും തിരിച്ചറിയുമെന്നു യുവതി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ലെന്നും യുവതി തുറന്നുപറയുന്നു. സംഭവത്തില്‍ മുഖ്യപ്രതി ഷൈന്‍ എന്നയാളാണ്.2016 ഡിസംബറില്‍ ആയിരുന്നു കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമുടമയും പറവൂര്‍ സ്വദേശിയായ ഷൈന്‍ യുവതിയെ ആദ്യം വിളിക്കുന്നത്. പാലാരിവട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ആകര്‍ഷകമായ ശമ്പളവും യുവതിക്ക് ഉടമ ഓഫര്‍ ചെയ്തു. തുടര്‍ന്ന്, സ്ഥാപനത്തിന് അവധി ദിവസമായ ഡിസംബര്‍ നാലിന് ഞായറാഴ്ച യുവതിയോട് എറണാകുളം പാലാരിവട്ടത്തിന് സമീപമുള്ള ആലിന്‍ചുവടിലെ ഫല്‍റ്റിലെത്താന്‍ ഷൈന്‍ ആവശ്യപ്പെട്ടു. ഷൈനിന്റെ ചതി മനസിലാകാതിരുന്ന യുവതി ഡിസംബര്‍ നാലിന് തന്നെ ആലിന്‍ചുവടിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. അവിടെ ആ സമയം കമ്പനിയുടമ ഷൈനും മറ്റൊരു സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. ഫ്ലാറ്റിലെത്തിയ ഉടന്‍ യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്‌സും ഷൈന്‍ ബലമായി പിടിച്ചുവാങ്ങി. പിന്നീട് ബലമായി പീഡിപ്പിച്ചു.
യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി ഷൈന്‍ പലതവണ യുവതിയെ പീഡിപ്പിച്ചു. ഡിസംബര്‍ നാല് മുതല്‍ ജനുവരി 24 വരെ പതിമൂന്ന് പേര്‍ വീട്ടമ്മയെ മാറി മാറി പീഡിപ്പിച്ചു. റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് അറിയിച്ച് വരാപ്പുഴയിലെ ഒരു ഹോട്ടലിലും യുവതിയെ എത്തിച്ചു പലര്‍ക്കും കാഴ്ചവച്ചു. വരാപ്പുഴക്കാരനായ ഹോട്ടലുടമ അബ്ദുള്‍ സമദിനും യുവതിയെ കാഴ്ചവെച്ചു. ജനുവരി 24ന് വീട്ടില്‍ ഒറ്റയ്ക്കായ സമയത്താണ് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നത്.
കൊച്ചി: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ് പന്ത്രണ്ടുകാരന്‍. ആണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതേതുടര്‍ന്ന് ഈ ബാലനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.
അതേമസയം തന്നെ വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത് പെണ്‍കുട്ടിയാണെന്നാണ് ബാലന്റെ വാദം. ബാലന്റെ മൊഴി പ്രകാരം പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൊഴി കോടതിയില്‍ സമര്‍പ്പിച്ചതായി കളമശേരി സി.ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥനായ ജയകൃഷ്ണന്‍ പറഞ്ഞു. കേസ് മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ മറ്റെരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
ലണ്ടന്‍: ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയ കുടിയേറ്റ നയങ്ങളെയും അഭയാര്‍ത്ഥികളോടുള്ള സമീപനത്തെയും പഴി പറഞ്ഞ് കുടിയേറ്റ വിരുദ്ധ സമീപനം സ്വീകരിക്കുന്ന നേതാക്കള്‍. ലണ്ടനിലെ സാംസ്‌കാരിക വൈവിധ്യമാണ് ആക്രമണത്തിനു കാരണമെന്ന വാദവുമായി യുകിപ് മുന്‍ നേതാവ് നിഗല്‍ ഫരാഷ് രംഗത്തെത്തി. ഭിന്ന സംസ്‌കാരങ്ങള്‍ വളര്‍ത്താനുള്ള രാഷ്ട്രീയ പിന്തുണയാണ് തീവ്രവാദ ആശയയങ്ങളുള്ളവര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഫരാഷ് ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനാണെന്നതും കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നതും വിസ്മരിച്ചുകൊണ്ടാണ് ഫരാഷ് ഈ പ്രസ്താവന നടത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ഫരാഷ് ട്രംപിന്റെ കുടിയേറ്റ നയത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്ന വാദവും ഉന്നയിക്കുന്നു. ആക്രമണത്തേത്തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും താന്‍ അത് വിശ്വസിക്കുന്നില്ലെന്നും ഫരാഷ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ നേതാക്കള്‍ ഇനി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ എന്നിവരെ ഉദ്ദേശിച്ച് ഫരാഷ് പറഞ്ഞു.
ലോകമെങ്ങും നിന്ന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സെര്‍ച്ച് പാര്‍ട്ടികളെ നിയോഗിച്ച ടോണി ബ്ലെയറും കുറ്റക്കാരനാണെന്ന് യുകിപ് നേതാവ് ആരോപിക്കുന്നു. കുറ്റക്കാര്‍ ആരൊക്കെയെന്ന് പറയാനുള്ള സമയമായിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ നേതാക്കള്‍ ചെയ്ത കാര്യങ്ങള്‍ നൂറു വര്‍ഷത്തിലേറെയായി നാം ജീവിച്ചു വന്ന സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന വിധത്തിലായിരിക്കുകയാണ്. 1997ല്‍ സാംസ്‌കാരിക വൈവിധ്യമുള്ള ലണ്ടന്‍ സൃഷ്ടിക്കണമെന്ന് താല്‍പര്യമെടുത്ത ബ്ലെയറിനെ തെരഞ്ഞെടുത്തതു മുതല്‍ നമുക്ക് സംഭവിച്ചത് വലിയ പിഴവുകളാണെന്നും ഫരാഷ് കുറ്റപ്പെടുത്തുന്നു.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന മരിന്‍ ലീ പെന്നിനെപ്പോലെയുള്ള കടുത്ത വലതുപക്ഷാഭിമുഖമുള്ള നേതാക്കളും ബ്രിട്ടന്റെ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ കാക്കേണ്ടതിന്റെയും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. പോളണ്ട് പ്രധാനമന്ത്രി ബിയാറ്റ ഷിഡ്‌ലോയും യൂറോപ്യന്‍ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.