Uncategorized

മോട്ടോര്‍ വാഹന വകുപ്പിന് എളുപ്പത്തില്‍ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് ഫാന്‍സി നമ്പരുകളുടെ ലേലം. കേരളത്തിലെമ്പാടുമുള്ള ആര്‍ടി ഓഫീസുകളില്‍ ഇത്തരത്തിലുള്ള നമ്പര്‍ ലേലം നടക്കാറുണ്ടെങ്കിലും കൊച്ചി, കാക്കനാട് നടക്കുന്ന ലേലങ്ങള്‍ക്കാണ് താരപ്രഭ ലഭിക്കാറ്. ജോലിയുടെ ഭാഗമായി മിക്ക സിനിമക്കാര്‍ക്കും കൊച്ചി നഗരത്തില്‍ വാസസ്ഥാനമുണ്ടെന്നതാണ് ഇതിന് കാരണം. കെഎല്‍ 7- സികെ സിരീസിലെ ചില നമ്പരുകള്‍ക്കാണ് ഇത്തവണ താരപ്രഭ ലഭിച്ചത്. കാരണം അതിനുവേണ്ടി ആവശ്യമുന്നയിച്ചവര്‍ തന്നെ. മോഹന്‍ലാലും ദിലീപുമാണ് പ്രിയനമ്പരുകളുടെ ലേലത്തില്‍ പങ്കെടുത്തത്.കെഎല്‍ 7-സികെ 7 എന്ന നമ്പരിനുവേണ്ടിയാണ് മോഹന്‍ലാലിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. പുതിയ ഇന്നോവ കാറിനുവേണ്ടിയായിരുന്നു ഇത്. 31,000 രൂപയ്ക്കാണ് മോഹന്‍ലാലിന് നമ്പര്‍ ലഭിച്ചത്. എന്നാല്‍ ദിലീപിന് ഇഷ്ടനമ്പര്‍ ലേലത്തില്‍ സ്വന്തമാക്കാനായില്ല.

പുതിയ പോര്‍ഷെ കാറിനുവേണ്ടിയായിരുന്നു ദിലീപിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. കെഎല്‍ 7-സികെ 1 എന്ന നമ്പരിനുവേണ്ടിയായിരുന്നു ദിലീപ് ബുക്ക് ചെയ്തത്. എന്നാല്‍ അഞ്ച് ലക്ഷം വരെ അദ്ദേഹത്തിന്റെ പ്രതിനിധി വിളിച്ചുവെങ്കിലും നമ്പര്‍ സ്വന്തമാക്കാനായില്ല. അവസാനം ഏഴരലക്ഷം രൂപയ്ക്കാണ് മറ്റൊരാള്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. മുഴുവന്‍ ലേലനടപടികളിലും കൂടെ 13.56 ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നേടിയത്.

ബിനോയി ജോസഫ്
ഓസ്ട്രേലിയയിൽ കുത്തേറ്റ ഫാ. ടോമി കളത്തൂർ സുഖം പ്രാപിക്കുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം മൊബൈൽ സന്ദേശത്തിലൂടെ ലോകത്തെ അറിയിച്ചത്. “പ്രിയ സുഹൃത്തുക്കളെ, ഇത് ഞാൻ ടോമി.. എന്നെക്കുറിച്ച് നിങ്ങൾ അനുഭവിക്കുന്ന ആകുലതകൾക്കും നല്കുന്ന പിന്തുണയ്ക്കും നന്ദി.. ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്.. ഞാൻ സുഖം പ്രാപിച്ചു വരുന്നു എന്നറിയിക്കാനാണ് ഇത് എഴുതുന്നത്..” വടക്കൻ മെൽബണിലെ ഫോക് നർ വില്യം സ്ട്രീറ്റിലെ കാത്തലിക് ചർച്ചിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ ആയിരുന്നു ഫാ.ടോമിക്ക് കുത്തേറ്റത്.

TOMYഅദ്ദേഹം ത൯െറ സന്ദേശം തുടർന്നു.. “തിരുവസ്ത്രത്തിലൂടെയാണ് കത്തി ആഴ്ന്നിറങ്ങിയത്.. അതിനാൽ തന്നെ മുറിവുകൾ ആഴമുള്ളതോ മാരകമോ അല്ല.. (എന്നെ കുത്തിയ പാവം അതു മനസിലാക്കിയിട്ടുണ്ടാവില്ല.)  അവനെ വൈകുന്നേരത്തോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എനിക്കു ചുറ്റം ഒരു ജനസഞ്ചയം തന്നെയുണ്ട്..  പിന്നെ മാധ്യമങ്ങളും പോലീസും.. കൂടാതെ ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയും.. എമർജൻസി വാർഡി൯െറ ശാന്തതയിലാണ് ഞാനിപ്പോൾ.. അതിനാൽ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല..” താൻ സുരക്ഷിതനാണെന്നും ദൈവകരങ്ങൾ തന്നെ കാത്തുവെന്നും പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. “ഞാൻ സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പിച്ചു പറയുന്നു..  അതേ, ഞാൻ അവ൯െറ കരങ്ങളുടെ സുരക്ഷയിലായിരുന്നു.. ഫാ. ടോമി.”

Screenshot_20170320-11515072 വയസുകാരനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. സെന്റ് മാത്യൂസ് പാരിഷിൽ വിശ്വാസികൾക്കു മുമ്പിൽ വച്ച് ഞായറാഴ്ച 11 മണിക്കാണ് 48 കാരനായ ഫാ. ടോമി മാത്യുവിനു നേരെ ആക്രമണമുണ്ടായത്. ഇന്ത്യാക്കാരനെങ്കിൽ നിങ്ങൾ ഹിന്ദുവോ മുസ്ളീമോ ആണെന്നും അതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യനല്ലെന്നും പറഞ്ഞായിരുന്നു കുത്തിയത്. കഴുത്തി൯െറ ഇടതുഭാഗത്താണ് കുത്തേറ്റത്. ഇറ്റാലിയൻ കുർബാനയർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആംബുലൻസ് എത്തി അദ്ദേഹത്തെ  ആശുപത്രിയിലേയ്ക്ക് മാറ്റി. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഫാ.ടോമിയുടെ നേരെ ഉണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മെൽബോൺ അതിരൂപതയുടെ വക്താവ് ഷെയ്ൻ ഹീലി പറഞ്ഞു. അച്ചൻ സുഖം പ്രാപിച്ചു വരികയാണെന്നും തന്റെ ശുശ്രൂഷാ ദൗത്യത്തിലേയ്ക്ക് മടങ്ങാൻ വെമ്പുകയാണെന്നും മോൺസിഞ്ഞോർ ഗ്രെഗ് ബെന്നറ്റ് പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പോലീസ് കരുതുന്നത്.

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ഉടന്‍ ചോദ്യം ചെയ്യും. മൃതദേഹത്തിന്റെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് സോഷ്യല്‍മീഡിയ വഴി വ്യാജ ചിത്രം പ്രചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
കാണാതാകുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്ന ചിത്രമല്ല മൃതദേഹത്തില്‍ എന്ന തരത്തിലാണ് പ്രചരണം. മിഷേലിന്റെ പേരില്‍ ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജ്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് ചിത്രം പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കുമെന്നുമെന്ന് പൊലീസ് അറിയിച്ചു. രണ്ടിലെയും വസ്ത്രങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നിക്കും. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ധ്വനിപ്പിക്കുന്ന പ്രചാരണം നടത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെടുത്തപ്പോള്‍ മുതല്‍ പൊലീസ് എടുത്ത മുഴുവന്‍ ഫോട്ടോകളിലും വസ്ത്രം ഒരേ നിറത്തിലുള്ള ചുരിദാറാണ്. മാത്രമല്ല, മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഒട്ടേറെ നാട്ടുകാരും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അതിലും ഒരേ ചുരിദാറാണു വേഷം. എന്നാല്‍ ഇന്‍ക്വസ്റ്റ് റൂമില്‍ കിടത്തിയിരിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ ടീ ഷര്‍ട്ട് എന്നു തോന്നിപ്പിക്കുന്ന മേല്‍വസ്ത്രമാണ് വേഷം. ഈ ഫോട്ടോയില്‍ മോര്‍ഫിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇന്‍ക്വസ്റ്റ് റൂമില്‍ ഉണ്ടായിരുന്ന മിഷേലിന്റെ ചില ബന്ധുക്കള്‍ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പുറത്തുപോയിരിക്കാമെന്നും ചിത്രത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ലണ്ടന്‍: ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി യുകെ പര്യടനം നടത്തും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഈയാഴ്ച മേയ് വെയില്‍സില്‍ സന്ദര്‍ശനം നടത്തും. സ്‌കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്ന തെരേസ മേയ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനേക്കുറിച്ചുള്ള വിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കുകയും ചെയ്യും.
ബ്രെക്സിറ്റോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സ്‌കോട്ട്ലന്‍ഡ് പ്രഥമമന്ത്രി നിക്കോള സ്റ്റര്‍ജന്റെ പ്രസ്താവനയാണ് രാജ്യ പര്യടനത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നത്. ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കാവുന്ന ആവശ്യമാണ് എസ്എന്‍പി ഉന്നയിക്കുന്നത്. തെരേസ മേയുടെ നിലപാടുകള്‍ ദോഷകരമാണെന്ന അഭിപ്രായമാണ് സ്റ്റര്‍ജന്‍ മുന്നോട്ടു വെച്ചത്.

എന്നാല്‍ ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണമായിട്ടല്ല പ്രധാനമന്ത്രിയുടെ പര്യടന പരിപാടിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് അറിയിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുമ്പായി രാജ്യത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനുള്ള അവസാന വട്ട ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന വിശദീകരണമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

മാര്‍ച്ചില്‍ തന്നെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നേരത്തേ അറിയിച്ചിരുന്നത്. ഇതനുസരിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിഡ്, വെല്‍ഷ് സെക്രട്ടറി അലന്‍ കെയിന്‍സ് തുടങ്ങിയര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.

സജിന്‍ രവീന്ദ്രന്‍
2005ല്‍ സ്ഥാപിതമായി, കലാസാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംഘടന ആണ് ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (SKCA). 18.03.2017ല്‍ Shirecliffe Communtiy Centerല്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് വരണാധികാരി ശ്രീ. സന്തോഷ് ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017-2018 വര്‍ഷത്തേക്കുള്ള കമ്മറ്റിയെ ഐക്യകണേ്ഠ്യന തെരഞ്ഞെടുത്തു.

പ്രസിഡന്റ് ബിജു മാത്യു
വൈസ് പ്രസിഡന്റ് സജിന്‍ രവീന്ദ്രന്‍
സെക്രട്ടറി ട്രീസ മാത്യു
ജോയിന്റ് സെക്രട്ടറി ഷിബു സേവ്യര്‍
ട്രഷറര്‍ ബിബിന്‍ ജോസ്
കമ്മറ്റി അംഗങ്ങള്‍ അബ്രഹാം ജോര്‍ജ്ജ്, ബിനോയ് തോമസ്, കിരണ്‍ സോളമന്‍, ബിജോയ് ആന്‍ഡ്രൂസ്, വര്‍ഗീസ് ഡാനിയേല്‍, ഷിബു ജോര്‍ജ് എന്നിവര്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രസിഡന്റ് ബിജു മാത്യു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

skca1

ഈ പൊതുയോഗത്തില്‍ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിക്കുകയും ഭരണഘടനാ ഭേദഗതികള്‍ നടപ്പിലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് SKCA അംഗങ്ങള്‍ ഒരുക്കിയ ഗാനമേള നടന്നു. മുന്‍ പ്രസിഡന്റ് ജിം തൊടുക എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

കൊല്‍ക്കത്ത: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ തുറന്നുപറച്ചില്‍. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ബി.ജെ.പിയുടെയും ആര്‍എസിഎസിന്റെയും സംഘടനാ സംവിധാനത്തിന് ഒപ്പം നില്‍ക്കുന്നതല്ലെന്ന് പി.ചിദംബരം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയാനോടൊപ്പം ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചിദംബരത്തിന്റെ തുറന്നുപറച്ചില്‍. വോട്ടുകള്‍ സമാഹാരിക്കാനുള്ള അതിശക്തമായ സംവിധാനമാണ് ബിജെപിക്കുള്ളത്. ഇതിനൊപ്പം നില്‍ക്കുന്ന സംവിധാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ല. പക്ഷേ, ബിജെപിയുടെ ഈ സംഘടനാ സംവിധാനം കൊണ്ട് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്‌ക്കോ വെല്ലുവെളിയുയര്‍ത്താനാകില്ലെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവായ ചിദംബരം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന വാദം ചിദംബരം തള്ളിക്കളഞ്ഞു. അങ്ങനെയെങ്കില്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയം നോട്ട് നിരോധനത്തിന് എതിരാണെന്ന് പറയേണ്ടി വരുമല്ലോ എന്നായിരുന്നു മുന്‍ കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരത്തിന്റെ ചോദ്യം. ദേശീയ രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിവിധ തരത്തിലുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇനിയും പക്വത പ്രാപിച്ചിട്ടില്ലെന്നു പറഞ്ഞ ചിദംബരം, എതിര്‍ക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്ന് കുറഞ്ഞുവരികയാണെന്നും ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരെല്ലാം ഭീഷണി നേരിടുകയണെന്നും പറഞ്ഞു.

 

തിരുവനന്തപുരം ശ്രീകാര്യം, കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ അമ്മയ്ക്ക് ഇനി ഒരേയൊരു ആഗ്രഹംമാത്രമേ ഉണ്ടായിരുന്നുള്ളൂ .മോഹന്‍ലാലിനെ ഒന്ന് കാണണം .ആ അമ്മയുടെ  ഈ ആഗ്രഹം പറഞ്ഞു  കൊണ്ടുള്ള  വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹന്‍ലാല്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’ ; ഇതാണ് ആ അമ്മ ചോദിച്ചത് .
എന്നാല്‍ അമ്മയുടെ മോഹം വെറുതെ ആയില്ല .മകനായി കണ്ട് തന്നെ കാണാണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാന്‍ ചിത്രീകരണത്തിരക്കുകളില്‍ നിന്ന് മോഹന്‍ലാല്‍ എത്തി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാന്‍ ആഗ്രഹിച്ച വാര്‍ത്ത അറിഞ്ഞത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനല്‍കുമാറിനൊപ്പം മോഹന്‍ലാല്‍ സുഭദ്രാമ്മയുടെ അരികിലെത്തി.

സുഭദ്രാമ്മ ആഗ്രഹം അറിയിക്കുന്ന വീഡിയോ

എന്നെ കാണാന്‍ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മയ്ക്ക് സുഭദ്രാമ്മയെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ചോദ്യം. സുഭദ്രാമ്മയ്ക്ക് ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.17 വര്‍ഷമായി കാന്‍സര്‍ ബാധിതയായി കാരുണ്യവിശ്രാന്തിയില്‍ കഴിയുന്ന സുഭദ്രാമ്മയ്ക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹന്‍ലാലിനെ കണ്ടാല്‍ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങള്‍ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്താണ് ലാല്‍ മടങ്ങിയത്. അമ്മയുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നുള്ള ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

 

ലോറന്‍സ് പെല്ലിശേരി
ഗ്ലോസ്റ്റര്‍ഷെയര്‍: ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ഹൃദയസ്പന്ദനമായ ജി.എം.എ അതിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നു. 2002 മെയ് 26ന് സമാരംഭം കുറിച്ച ജി.എം.എ, നിസ്വാര്‍ത്ഥമായ സേവനങ്ങളും നിരന്തരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും വഴി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ നിത്യ ജീവിതത്തില്‍ നിറസാന്നിദ്ധ്യമാകുമ്പോള്‍ യു.കെയിലെ മറ്റ് അസോസിയേഷനുകള്‍ ജി.എം.എയെ ഒരു മാതൃകയായി നോക്കി കാണുന്നു. ഒപ്പം, പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മലയാളി സമൂഹത്തിനപ്പുറത്തേക്കു വ്യാപിക്കുമ്പോള്‍ ഇംഗ്‌ളീഷുകാരടക്കമുള്ള മൊത്തം ജനവിഭാഗത്തിന്റെ പ്രശംസക്ക് പാത്രമാകുന്നതോടൊപ്പം ഗ്ലോസ്റ്റര്‍ഷെയറിലെ ഒഴിച്ച് കൂടാനാകാത്ത സാന്നിദ്ധ്യമായും മാറുന്നു ജി.എം.എ.

1

കര്‍മ്മപഥത്തില്‍ 15 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കാന്‍ കഴിവുറ്റ നവസാരഥികളെ തന്നെ ജി.എം.എ കണ്ടെത്തിയിരിക്കുന്നു. ജി.എം.എ യുടെ കഴിഞ്ഞ കാല പ്രവത്തനങ്ങളില്‍ സജീവ പങ്കാളികളും മുന്‍ ഭാരവാഹികളുമായ ടോം ശങ്കൂരിക്കല്‍ പ്രസിഡന്റും മനോജ് വേണുഗോപാലന്‍ സെക്രട്ടറിയും അനില്‍ തോമസ് ട്രഷറുമായ കമ്മിറ്റിയാണ് ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി വൈസ് പ്രസിഡന്റായി ഡോ. ബീന ജ്യോതിഷും ജോയിന്റ് സെക്രട്ടറിയായി പോള്‍സണ്‍ ജോസും ജോയിന്റ് ട്രഷററായി തോമസ് കോടങ്കണ്ടത്തും അടങ്ങുന്ന ഓഫീസ് ഭാരവാഹികളും 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റയും പ്രവര്‍ത്തിക്കുന്നു. ജി.എം.എ ക്ക് എന്നും മാര്‍ഗ ദീപമായി സ്ഥാപക പ്രസിഡന്റായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ പേട്രനായും തുടരുന്നു.

2 3

ക്രിസ്റ്റല്‍ ജൂബിലിയോട് അനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പാര്‍ട്ടികള്‍ക്ക് ജി.എം.എ യുടെ പുതു നേതൃത്വം രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു. യുക്മറീജിയണലും നാഷണലും അടക്കം പങ്കെടുക്കുന്ന മത്സര വേദിയില്‍ നിന്നെല്ലാം ഒന്നാം സ്ഥാനവുമായി മടങ്ങി വരുന്ന പതിവ് തുടരാന്‍ തന്നെ തീരുമാനിച്ചുള്ള പരിശീലനക്കളരിക്ക് ആരംഭം കുറിച്ച് കഴിഞ്ഞു. ഇവിടെ വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് മികച്ച വ്യക്തിത്വ രൂപീകരണത്തിനും, സമ്പുഷ്ടമായ മലയാളി സംസ്‌കാരവും ഇവിടുത്തെ ഇംഗ്‌ളീഷു സംസ്‌കാരവുമായി സമരസപ്പെട്ടു പോകാന്‍ അവരെ പ്രാപ്തരാക്കുന്നതുമാണ് ജി.എം.എ യുടെ കലാ സാംസ്‌കാരിക സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളും ക്ലാസ്സുകളും. മാര്‍ച്ചു 18 ന് 9 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്‍ഡോര്‍ ആര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കപ്പെടുന്നു.

മത്സര ശേഷം സമാപന യോഗത്തില്‍ വിശ്രമ ജീവിതം നയിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങി പോകുന്ന, തികഞ്ഞ മനുഷ്യ സ്‌നേഹിയും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സന്തത സഹചാരിയായി മാറിയ ഫാ. സക്കറിയക്ക് യാത്രയയപ്പ് നല്‍കുന്നതുമായിരിക്കും.

സഹജീവികളോടുള്ള സഹാനുഭൂതി വാട്‌സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങിപോകുന്ന ഇക്കാലത്തു ക്രിയാത്മകമായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടി ജി.എം.എ എന്നും ഒരു നന്മ മരമായി നിലകൊള്ളുന്നു. ചെറുതും വലുതുമായ ഏതൊരു പരിപാടിയിലും ചാരിറ്റിയുടെ അനന്ത സാധ്യതകള്‍ കാണുകയും അതിലൂടെ ലഭിക്കുന്ന ഫണ്ട് നിര്‍ധനരായവര്‍ക്ക് സ്‌നേഹസ്പര്‍ശിയായ ഒരു തലോടലാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്നു. അതിന്റെ ഭാഗമായി 2016ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എയിലെ 100 % അംഗങ്ങളും അവയവ സ്റ്റെം സെല്‍ ഡൊണേഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യ സംരംഭമായി മാറിയിരിക്കുന്നു ജി.എം.എ.

വളര്‍ത്തി വലുതാക്കിയ സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറന്‍സ്’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ ഏഴാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നിരാലംബരായ പലര്‍ക്കും ആശ്വാസമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.

ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെയില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി തന്നെ അനുഭവിച്ച് വരുന്ന നമുക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ ജില്ലാ ആസ്പത്രിയുടെ ശോചനീയാവസ്ഥ ഏറെ ബോധ്യമുള്ളതാണ്. ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എയുടെ തിരഞ്ഞെടുത്ത പ്രതിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

2011ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.

അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എയുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ട്രിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012ല്‍ ഇടുക്കിയിലും 2013ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ചാരിറ്റി ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോടിനായിരുന്നു അതിന്റെ നിയോഗം.

ഈ വര്‍ഷം, 2017ല്‍ മലപ്പുറം ജില്ലാ ആസ്പത്രിയെയാണ് ഇതിനായി ജി.എം.എ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടന്നു വരുന്ന ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു, ഇദംപ്രഥമമായി മെയ് 27 നു ആള്‍ യു. കെ അടിസ്ഥാനത്തിലുള്ള നാടക മത്സരവും ജി.എം.എ സംഘടിപ്പിക്കുന്നു.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ചാരിറ്റിയോടുള്ള ഈ പ്രതിബദ്ധത തന്നെയായിരിക്കണം ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് സംഘടിപ്പിച്ച ‘അലീഷാ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്’എന്ന ഇവന്റിലൂടെ യു.കെയിലെ ‘മെയ്ക്ക് എ വിഷ്’ എന്ന ചാരിറ്റിക്കായി മൂവായിരം പൗണ്ടിന് മേല്‍ ശേഖരിക്കാനായത്. മാര്‍ച്ച് 18 ന് നടക്കുന്ന ചടങ്ങില്‍ വച്ച്, അകാലത്തില്‍ പൊലിഞ്ഞു പോയ അലീഷയുടെ ‘അമ്മ ബീന രാജീവും ജി.എം.എ പ്രതിനിധികളും കൂടി ഈ ഫണ്ട് ‘മെയ്ക്ക് എ വിഷ്’ ചാരിറ്റി പ്രതിനിധിക്ക് കൈമാറുമ്പോള്‍ അത് ജി.എം.എ യുടെ ആത്മ സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും .

പകരം വെക്കാനില്ലാത്ത ജി.എം.എ യുടെ അഭിമാന ചരിത്രം ആവര്‍ത്തിക്കാന്‍ പുതിയ നേതൃത്വത്തിന് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ ഒന്നടങ്കം എല്ലാ വിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്യുമ്പോള്‍ ജി.എം.എ യുടെ വരും നാളുകളും സമ്പന്നമാകുമെന്ന് ഉറപ്പിക്കാം.

നോങ് നാറ്റിനെ ഓര്‍മയില്ലേ. പ്രശസ്ത പോണ്‍ താരമായിരുന്ന നോങ് നാറ്റിനെ. തായ്‌ലന്‍ഡ് സ്വദേശിയായിരുന്നു നോങ് ചാറ്റ്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് നോങ് അഭിനയം അവസാനിപ്പിക്കുന്നത്. പിന്നീട് അമേരിക്കക്കാരനായ ഒരു കോടീശ്വരനെ വിവാഹം ചെയ്തു. ലോകപ്രശസ്ത പോണ്‍ താരമായിട്ടും സ്വന്തം ഭര്‍ത്താവിന്റെ കൂടെ ഒരിക്കല്‍ പോലും നോങ് സെക്‌സ് ചെയ്തിട്ടില്ല.
പോണ്‍ ഇന്‍ഡസ്ട്രി ഉപേക്ഷിച്ച ശേഷം 2012ലാണ് നോങ് നാറ്റ് വിവാഹം ചെയ്തത്. അമേരിക്കക്കാരനായ ഒരു കോടീശ്വനായിരുന്നു വരന്‍. പേര് ഹാരോള്‍ഡ് നെസ്ലാന്‍ഡ്. വിവാഹ സമയത്ത് നാറ്റിന് വയസ് 26. ഭര്‍ത്താവിന് 72. ഏതാണ്ട് നാല്‍പ്പത്താറ് വയസ്സിന്റെ വ്യത്യാസം.ലോകം മുഴുവന്‍ അറിയുന്ന പോണ്‍ താരമായിട്ടും നോങ് ചാറ്റ് ഒരിക്കല്‍ പോലും ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. പ്രായക്കൂടുതലുള്ള ഭര്‍ത്താവ് ബന്ധപ്പെടുന്നതിനിടെ എങ്ങാനും മരിച്ചുപോകുമോ എന്ന പേടിയിലാണ് നോങ് നാറ്റ്.2000ത്തിന്റെ തുടക്കത്തിലാണ് നോങ് ചാറ്റ് എന്ന പേര് പോണ്‍ ഇന്‍ഡസ്ട്രിയില്‍ സുപരിചിതമാകുന്നത്. തുടര്‍ച്ചയായ ചില അശ്ലീല വീഡിയോകളിലൂടെയാണ് തായ്‌ലന്‍ഡ് സ്വദേശിയായ നോങ് ചാറ്റ് ശ്രദ്ധ നേടുന്നത്. ഇവയെല്ലാം ഇന്റര്‍നെറ്റില്‍ വൈറലായി മാറി.

പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നോങ് നാറ്റ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുളിക്കുന്ന വീഡിയോയും നോങ് പോസ്റ്റ് ചെയ്തിരുന്നു.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു എന്ന് നോങ് ചാറ്റ് തന്നെ പറയുന്നു .തായ്‌ലന്‍ഡില്‍ പോണ്‍ സിനിമകള്‍ നിരോധിക്കപ്പെട്ടതാണ്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും വിരമിച്ചതിന് പിന്നാലെ വലിയൊരു തുക പിഴയായി കെട്ടേണ്ടി വന്നിട്ടുണ്ട് നോങ് നാറ്റിന്. ഇതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം.

Image result for nongnat

ഹാരോള്‍ഡ് നെസ്ലാന്‍ഡുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാനുളള നീക്കത്തിലാണ് ഇപ്പോള്‍ നോങ് നാറ്റ്. ഇതിന് മുമ്പേ തന്നെ രണ്ട് തവണ താന്‍ വിവാഹ മോചനത്തിന് ഒരുങ്ങിയതാണ്. പക്ഷേ ഭര്‍ത്താവ് സമ്മതിച്ചില്ല.എന്നേക്കാള്‍ മികച്ച ഒരു പങ്കാളിയെ നിനക്ക് കിട്ടിയാല്‍ മാത്രമേ താന്‍ വിവാഹമോചനത്തിന് സമ്മതിക്കൂ എന്നായിരുന്നു ഹാരോള്‍ഡ് നെസ്ലാന്‍ഡ് നാറ്റിനോട് പറഞ്ഞത് .എന്തായാലും പഴയ ജീവിതത്തിലേക്ക് തന്നെ മടങ്ങാന്‍ ആണ് താരത്തിന്റെ തീരുമാനം .

ഫഹദ് ഫാസില്‍, റിമ തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. എന്നാല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ തന്റെ മുഖത്തേക്ക് നോക്കാറില്ലെന്ന് ഫഹദ് ഫാസില്‍. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ‘ടേക്ക് ഓഫി’ന്റെ പ്രചാരണ പരിപാടിക്കിടെയാണ് ഫഹദ് ഇത് വെളിപ്പെടുത്തിയത്.
നഴ്‌സുമാരുടെ സേവനത്തെ എത്ര മഹത്വവല്‍ക്കരിച്ചാലും മതിയാകില്ല. ടേക്ക് ഓഫിന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ മുഖത്തേക്ക് നോക്കാറില്ല. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിനായി കോട്ടയത്തെ ഒരു ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അവിടുത്തെ ഹെഡ് നഴ്‌സ് തന്നെ കണ്ടപ്പോള്‍ ഞെട്ടി ‘ഈശോ’ എന്ന് വിളിച്ച് ഒരു സ്‌റ്റെപ്പ് പിറകിലേക്ക് പോയെന്നു താരം പറഞ്ഞു. അതിന്റെ ഒരു തെറ്റു തിരുത്തലാണ് ടേക്ക് ഓഫ് എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.ചിത്രത്തില്‍ മാറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്‍ താന്‍ ജനിച്ച ലിസി ഹോസ്പിറ്റലില്‍ തന്നെ ചിത്രത്തിന്‍റെ പ്രചാരണത്തിനെത്തിയത് ഏറെ സന്തോഷം തരുന്ന ഒന്നാണെന്ന് അറിയിച്ചു.

അകാലത്തില്‍ അന്തരിച്ച യുവ സംവിധായകന്‍ രാജേഷ്‌ പിള്ള സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ടേക്ക് ഓഫ്. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് മഹേഷ്‌ നാരായണന്‍ ആണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫഹദ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved