Uncategorized

ബേസില്‍ ജോസഫ്

പുരാതനകാലം തൊട്ടേ ക്രിസ്ത്യാനികള്‍ വലിയ നോമ്പിന്റെ നാല്‍പ്പത്തിയൊന്നാം നാള്‍ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. ഓശാന ഞായറിന്റെ മുന്‍പുള്ള ദിവസം ആണ് കൊഴുക്കട്ട സാധാരണയായി ഉണ്ടാക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ വലിയനോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്‍പതു ദിവസം നോമ്പുനോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്‍പതു ദിവസം നോമ്പ്‌നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അതുവരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.

കൊഴുക്കട്ട എന്ന പേര് ഈ പലഹാരത്തിനു വന്നു ചേര്‍ന്നതിന് പലരീതിയിലുള്ള കഥകള്‍ ഉണ്ട്. ‘കൊഴു’ എന്ന വാക്കിനര്‍ത്ഥം മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത ്‌പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140-ാം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന് ഉപയോഗിക്കുന്നത് എന്നര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്. ഇത് ഒരു കഥ. എന്നാല്‍ മറ്റൊരു കഥ ബഥാനിയായില്‍ നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവു കുഴച്ച് ഉണ്ടാക്കി യേശുവിനു നല്‍കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു.

പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.

ചേരുവകള്‍

1. അരിപ്പൊടി – 250ഗ്രാം
2. തേങ്ങ – അരമുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്ക്കര – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയജീരകം – ഒരുനുള്ള്

പാചകം ചെയ്യുന്ന വിധം

ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍ നാളികേരം ചിരകിയതും ഏലക്കപൊടിയും ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല. കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തി നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച് വീണ്ടും ഉരുളകളാക്കുക. ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

 

 

 

ബേസില്‍ ജോസഫ്

ചേരുവകള്‍

സബോള – 2 എണ്ണം
തക്കാളി – 2 എണ്ണം
ക്യാപസികം – 1 എണ്ണം
കാബേജ് – 100 ഗ്രാം
പച്ചമുളക് – 2 എണ്ണം

(എല്ലാ പച്ചക്കറികളും വളരെ ഫൈന്‍ ആയിട്ട് ചോപ്പ് ചെയ്യണം)

ഗ്രീന്‍പീസ് – 100 ഗ്രാം
വെളുത്തുള്ളി – 5 അല്ലി
മുളകുപൊടി – 1 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
ടോമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
ക്രീം – 1 ടേബിള്‍ സ്പൂണ്‍
ചീസ് – 1 ക്യുബ് (ഓപ്ഷണല്‍)
സ്പ്രിംഗ് ഒനിയന്‍ ഗാര്‍നിഷിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സബോള നന്നായി വഴറ്റി എടുക്കുക. സബോള ഒരു ഗോള്‍ഡന്‍ കളര്‍ ആയിക്കഴിയുമ്പോള്‍ ടൊമാറ്റോ, കാബേജ്, ഗ്രീന്‍പീസ്, ക്യാപ്‌സികം, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. പച്ചക്കറികള്‍ പകുതി കുക്ക് ആകുമ്പോള്‍ എല്ലാ മസാലപ്പൊടികളും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറുതീയില്‍ വേവിക്കുക. ഇടയക്കിടെ പാനിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക. പച്ചക്കറികള്‍ നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഏകദേശം 5 മിനിട്ട് കൂടി കുക്ക് ചെയ്യുക. കൂടുതല്‍ ഡ്രൈ ആണെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയനും ഗ്രേറ്റഡ് ചീസും കൊണ്ട് ഗാര്‍നിഷ ്‌ചെയ്ത് വിളമ്പുക. ചപ്പാത്തി, റോട്ടി, നാന്‍, ഫുല്‍ക്ക എന്നിങ്ങനെ എല്ലാ ഇന്ത്യന്‍ ബ്രഡുകള്‍ക്കും ഒരു നല്ല സൈഡ് ഡിഷ് ആണ് വെജിറ്റബള്‍ കീമ മസാല.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

കേക്ക് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഓടി എത്തുന്നത് നമ്മള്‍ നാട്ടില്‍ പണ്ടു മുതല്‍ കണ്ടുവരുന്ന പ്ലംകേക്ക് ആണ്. എന്നാല്‍ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് വെല്‍ഷുകാരുടെ ട്രഡീഷണല്‍ കേക്ക് ആണ്. വെയില്‍സില്‍ താമസിക്കുന്ന എല്ലാ മലയാളികളും ഈ കേക്ക് ഒരു തവണ എങ്കിലും കഴിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. കാരണം വെല്‍ഷ് ദേശീയ ദിനത്തിനോടനുബന്ധിച്ചു മിക്കവാറും എല്ലാ ജോലിസ്ഥലങ്ങളിലും വെല്‍ഷ് കേക്ക് നല്‍കുന്ന ഒരു പതിവ് ഉണ്ട്. കാരണം അത് വെയ്ല്‍സുകാരുടെ ഒരു സംസകാരത്തിന്റെ ഭാഗം ആണ്.

welsh-2

വെയില്‌സിന്റെ പാലക പുണ്യാളന്‍ ആയ സെന്റ് ഡേവിഡിന്റെ മരണ ദിവസം ആയ മാര്‍ച്ച് ഒന്നാം തിയതിയാണ് വെയില്‍സിന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്. സൗത്ത് വെയില്‍സിലെ പെംബ്രോക്ക്‌ഷെയറിലുള്ള സെന്റ് ഡേവിഡ് കത്തീഡ്രല്‍ ചരിത്രം വിളിച്ചോതുന്ന ഒരു സ്മാരകം ആയി നിലനില്‍ക്കുന്നു. സെന്റ് ഡേവിഡ് ദിനം അടുത്ത് എത്തിയതിനാലാണ് വെല്‍ഷ് കേക്കിന്റെ റെസിപി ഈ ആഴ്ച്ച ഉള്‍പ്പെടുത്താം എന്ന് കരുതിയത്. കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് വീക്ക്എന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തിയ വെല്‍ഷ് കൗളും ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഒപ്പം വിളമ്പാറുള്ള മറ്റൊരു ട്രഡിഷനല്‍ വിഭവം ആണ്.

ചേരുവകള്‍

പ്ലെയ്ന്‍ ഫ്‌ളോര്‍ – 250 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍ – 75 ഗ്രാം
മിക്‌സ്ഡ് സ്‌പൈസ് – 1/ 2 ടിസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1/ 2 ടിസ്പൂണ്‍
ബട്ടര്‍ – 50 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം
മുട്ട – 1 എണ്ണം
മില്‍ക്ക് – 25 ml

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ്ങ് ബൗളില്‍ ഫ്‌ളോര്‍, കാസ്റ്റര്‍ഷുഗര്‍, മിക്‌സ്ഡ് സ്‌പൈസ്, ബേക്കിംഗ് പൗഡര്‍ അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് ബട്ടര്‍ ചേര്‍ത്ത് കൈ ഉപയോഗിച്ച് നന്നായി റബ് ചെയ്ത് എടുക്കുക. ഉണക്ക മുന്തിരി, ബീറ്റ് ചെയ്ത മുട്ട എന്നിവ ചേര്‍ത്ത് നല്ല സോഫ്റ്റ് ആയി കുഴച്ച് എടുക്കുക. കുഴക്കുമ്പോള്‍ ഡോ ഡ്രൈ ആകാതിരിക്കാന്‍ മില്‍ക്ക് ചേര്‍ക്കുക. ഒരു ഷോര്‍ട്ട് ക്രസ്റ്റ് പേസ്റ്ററിയുടെ പാകത്തില്‍ ആയിരിക്കണം ഡോ ഉണ്ടാക്കി എടുക്കാന്‍. ഒരു റോളിംഗ് പിന്‍ എടുത്തു ഒരിഞ്ചു കനത്തില്‍ ഈ പേസ്റ്ററി പരത്തി എടുക്കുക. 5-6 cm റൗണ്ടില്‍ ഉള്ള ഒരു കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. ബാക്കി വരുന്ന പേസ്റ്ററി വീണ്ടും മിക്‌സ് ചെയ്തു പരത്തി കട്ട് ചെയ്ത് എടുക്കുക. ഒരു ഗ്രിഡിലില്‍ അല്ലെങ്കില്‍ ചുവട് നല്ല കട്ടിയുള്ള ഫ്രയിംഗ് പാനില്‍ അല്പം ബട്ടര്‍ ചൂടാക്കി കട്ട ്‌ചെയ്ത് എടുത്ത പേസ്റ്ററി ചെറിയ തീയില്‍ ചുട്ട് എടുക്കുക. ഏകദേശം 34 മിനിറ്റ് കഴിയുമ്പോള്‍ മറിച്ചിട്ട് വീണ്ടും കുക്ക് ചെയ്യുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ പ്ലേറ്റിലേയ്ക്ക് മാറ്റി കാസ്റ്റര്‍ ഷുഗര്‍ തൂകി സെര്‍വ് ചെയ്യുക. ചൂടോടെയും അല്ലാതെയും വെല്‍ഷ് കേക്ക് സെര്‍വ് ചെയ്യാവുന്നതാണ്. എയര്‍ കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുവാണെങ്കില്‍ ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും.

വീക്ക് എന്‍ഡ് കുക്കിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും മുന്‍കൂര്‍ സെന്റ് ഡേവിഡ് ദിനാശംസകള്‍.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ഒരു ഇന്‍ഡോ ചൈനീസ് വെജിറ്റേറിയന്‍ ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ചൈനീസ് കുക്കിംഗ് രീതിയും സീസണിങ്ങും ഇന്ത്യന്‍ ടേസ്റ്റിനു അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചാണ് ഈ ഡിഷ് ഉണ്ടാക്കുന്നത്. മഞ്ചൂരിയന്‍ ഡിഷുകള്‍ എല്ലാം തന്നെ വളരെ പേരുകേട്ടതാണ്. ഒരു നൂറ്റാണ്ടിനു മുന്‍പ് കല്‍ക്കട്ടയിലെ ചൈനാ ടൗണില്‍ താമസിച്ചിരുന്ന നിവാസികള്‍ ആണ് ഗോബി മഞ്ചൂരിയന്‍ എന്ന ഡിഷ് ആദ്യമായി ഉണ്ടാക്കിയത് എന്ന് കരുതുന്നു. ഗോബി മഞ്ചൂരിയന്‍ ഡ്രൈ ആയിട്ടും ഗ്രേവി ആയിട്ടും ഉണ്ടാക്കാവുന്നതാണ്. ഡ്രൈ ആണെങ്കില്‍ ഒരു സ്റ്റാര്‍ട്ടര്‍ ആയിട്ടും ഗ്രേവി ആണെങ്കില്‍ മെയിന്‍ ഡിഷിനു സൈഡ് ആയിട്ടും ഉപയോഗിക്കാവുന്നതാണ്. ചരിത്രം കൂടുതല്‍ പറയാതെ ഡിഷിന്റെ പാചകരീതിയിലേയ്ക്ക് കടക്കാം.

ചേരുവകള്‍

1) കോളി ഫ്‌ളവര്‍ – 1 എണ്ണം (പെറ്റല്‍സ് അടര്‍ത്തി എടുത്തത്)
2) പ്ലെയിന്‍ ഫ്‌ളോര്‍ – 3 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ലൗര്‍ – 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ജിഞ്ചര്‍ഗാര്‍ലിക്‌പേസ്റ്റ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
3 )സബോള – 1 എണ്ണം
4) ക്യാപ്‌സിക്കം – 1 എണ്ണം
5) ഇഞ്ചി – 1 പീസ്
6) വെളുത്തുള്ളി – 4 അല്ലി
7) പച്ചമുളക് – 1 എണ്ണം
8) സോയ സോസ് – 2 ടീസ്പൂണ്‍
9) ഗ്രീന്‍ചില്ലി സോസ് – 1 ടീസ്പൂണ്‍
10) ടോമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
11) വിനാഗിരി – 1 ടീസ്പൂണ്‍
12) സ്പ്രിംഗ് ഒനിയന്‍ – ഗാര്‍നിഷിന്
13) ഓയില്‍ – കോളി ഫ്‌ളവര്‍ വറക്കുവാന്‍ ആവശ്യത്തിന്
(എല്ലാ വെജിറ്റബള്‍സും വളരെ ചെറുതായി ചോപ് ചെയ്താണ് ഉപയോഗിക്കുന്നത്)

പാചകം ചെയ്യുന്ന വിധം

കോളി ഫ്‌ളവര്‍ പെറ്റല്‍സ് ആയി അടര്‍ത്തി എടുത്ത് ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വയ്ക്കുക. കോളിഫ്‌ളവറില്‍ മറഞ്ഞിരിക്കുന്ന എന്തെങ്കിലും അണുക്കള്‍ ഉണ്ടെങ്കില്‍ അത് നശിച്ചു പോകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മിക്‌സിങ്ങ് ബൗളില്‍ രണ്ടാമത്തെ ചേരുവകള്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളം കൂടി ചേര്‍ത്ത് കട്ടിയുള്ള ഒരു ബാറ്റര്‍ ഉണ്ടാക്കി വെള്ളം ഊറ്റിക്കളഞ്ഞ കോളിഫ്‌ളവര്‍ മുക്കി എണ്ണയില്‍ വറത്ത് കോരുക. ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സബോള, ക്യാപ്‌സികം എന്നിവ നന്നായി വഴറ്റി എടുക്കുക. ഇതിലേയ്ക്ക് എല്ലാ സോസുകളും അല്‍പം ചൂടുവെള്ളം കൂടി ചേര്‍ത്ത് നല്ല കട്ടിയുള്ള സോസ് ആക്കി എടുക്കുക. (വെള്ളത്തിനു പകരം വെജിറ്റബള്‍ സ്റ്റോക്ക് ആണെങ്കില്‍നല്ലത്) ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന കോളിഫ്‌ളവറും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് നന്നായി ടോസ് ചെയ്യുക. അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിംഗ് ഓനിയന്‍ ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്തു ചൂടോടെ സെര്‍വ് ചെയ്യുക. ഇനി ഗ്രേവി ആയിട്ടു വേണമെങ്കില്‍ ടോസ് ചെയ്തു കഴിയുമ്പോള്‍ വെജിറ്റബിള്‍ സ്റ്റോക്കും ചേര്‍ത്ത് ചൂടാക്കി അതിലേയ്ക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്തു ചേര്‍ത്ത് നല്ല കട്ടിയുള്ള സോസ് ആക്കി എടുക്കുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍: പാശ്ചാത്യ സ്വാധീനത്തില്‍ ചോര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന സാമുദായിക ബോധവും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിന് വേണ്ടിയും സമൂദായിക അവബോധം അംഗങ്ങളിലേക്ക് പകരുന്നതിനു വേണ്ടിയും ലിവര്‍പൂള്‍ ക്‌നാനായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ചയും പ്രഭാഷണവും നടത്തപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ലിവര്‍പൂളിലെ ഓള്‍ സെയിന്റ് ചര്‍ച്ച് ഹാളിലാണ് പരിപാടി നടത്തിയത്. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ UKKCA പ്രസിഡണ്ട് ബിജു മടക്കകുഴി ലോകത്തിലെ അവശേഷിക്കുന്ന ഏക യഹുദ ക്രൈസ്തവ സമൂഹമാണ് ക്‌നാനായക്കാര്‍ എന്നു ചൂണ്ടികാട്ടി.

ഇത്തരം ചര്‍ച്ചകളില്‍ കൂടി മാത്രമാണ് സാമുദായിക ചരിത്രം അംഗങ്ങളില്‍ എത്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള UKKCA യുടെ പ്രവര്‍ത്തങ്ങള്‍ക്ക് അദ്ദേഹം എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സംസാരിച്ച UKKCA ജോയിന്റ് സെക്രട്ടറി സക്കറിയ പുത്തന്‍കുളം സമൂദായത്തിലെ ചടങ്ങുകളുടെ പ്രാധാന്യത്തേപ്പറ്റി വിശദമായി സംസാരിച്ചു. സാമുദായിക ചരിത്രത്തെപ്പറ്റി ലിവര്‍പൂള്‍ യുണിറ്റ് സെക്രട്ടറി സാജു ലുകൊസ് വിശദികരിച്ചു. ചര്‍ച്ചകള്‍ക്ക് യുണിറ്റു പ്രസിഡണ്ട് സിന്‌ടോ ജോണ്‍, മോള്‍സി ഫിലിപ്പ്, മിനി ലാലു എന്നിവര്‍ നേതൃത്വം കൊടുത്തു. ദമ്പതികള്‍ പരസ്പരം പുഷ്പ്പങ്ങള്‍ കൈമാറി വാലന്റൈന്‍സ് ഡേയും ആഘോഷിച്ചു. സ്‌നേഹ വിരുന്നും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

kna1 kna2 kna3 kna4 kna5 kna6

ടോം ജോസ് തടിയംപാട്.
ലിവര്‍പൂള്‍: മലയാളി അസോസിയേഷന്‍ ഒന്നും ഇല്ലാത്ത ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡില്‍ യാതൊരു ഔദ്യോഗികതകളും ഇല്ലാതെ ആദ്യ മലയാളി കൂട്ടായ്മ നടന്നു. ബെര്‍ക്കിന്‍ഹെഡ് പ്രദേശത്തെ ഒട്ടു മിക്ക കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്തരിച്ച യുഗപ്രഭാവനായ കവി ഒഎന്‍വി കുറുപ്പിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് എല്ലാവരും ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബെന്‍സണ്‍ എഴുതി ആലപിച്ച പ്രാര്‍ത്ഥനാഗീതം വളരെ അര്‍ത്ഥസമ്പുഷ്ട്ടത നിറഞ്ഞതായിരുന്നു. ഒഎന്‍വിയുടെ ആദി ഉഷസ് സന്ധ്യപൂത്തതിവിടെ എന്ന ഗാനം ബെന്‍സനും ഷിബും കൂടി ആലപിച്ചു. ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിത ബെന്‍സണ്‍ ആലപിച്ചു. അങ്ങനെ പരിപാടികളില്‍ അകെ ഒഎന്‍വിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്നു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എല്ലാവരും അസ്വദിച്ചു. പങ്കെടുത്ത എല്ലാവരും കൂടിയാണ് സ്വാദിഷ്ട്ടമായ നാടന്‍ ഭക്ഷണം പാകം ചെയ്തു.

സുനില്‍, ലിന്‍ജു എന്നിവര്‍ പാകം ചെയ്ത അങ്കമാലി മാങ്ങാകറി എല്ലാവരും നന്നായി ആസ്വദിച്ചു. പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സാം ചക്കട, മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് മുന്‍ കൗണ്‍സിലര്‍ ആന്റോ ജോസ്, ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു. ഷിബു, സണ്ണി, ബിജു, സോജന്‍, ബാബു, ബിനോയ്, ആന്റോ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

anto1 anto3 anto4 anto5 anto6 anto7 anto8

ബര്‍മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 201617 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് മാര്‍ച്ച് പന്ത്രണ്ടിന് നടത്തപ്പെടും. പന്ത്രണ്ടിന് രാവിലെ പത്തിന് യുകെകെസിഎയുടെ ആസ്ഥാനമന്ദിരത്താണ് നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് നടത്തപ്പെടുന്നത്. യൂണിറ്റുകളില്‍ നിന്നുളള അജണ്ടകള്‍ ഈമാസം 27ന് മുമ്പായി യുകെകെസിഎ ജനറല്‍ സെക്രട്ടറി ജോസി ജോസ് നെടുംതുരുത്തി പുത്തന്‍പുരയിലിനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജോസി ജോസി നെടുതുരുത്തിപുത്തന്‍പുര, ബാബു തോട്ടം, ജോസ് മാവച്ചിറ, സഖറിയ പുത്തന്‍കുളം, ഫിനില്‍ കളത്തില്‍ കോട്, ബെന്നി മാവേലില്‍, റോയി കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

ലണ്ടന്‍: പുതുതായി അവതരിപ്പിക്കുന്ന വിസാ നിയമങ്ങള്‍ ബ്രിട്ടനില്‍ വിദേശ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. വിദേശത്ത് നിന്നുളള റിക്രൂട്ട്‌മെന്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിസാനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്. എന്നാലിത് രാജ്യത്തെ ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. വര്‍ഷം തോറും യൂകെയിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 500ഓളം ഡോക്ടര്‍മാര്‍ക്ക് കുടിയേറ്റ ഉപദേശക സമിതിയുടെ പുതിയ ശുപാര്‍ശകള്‍ തിരിച്ചടിയാകുമെന്ന് ബിഎംഎ അദ്ധ്യക്ഷന്‍ ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ കുടിയേറ്റ മന്ത്രി ജെയിംസ് ബ്രോക്കന്‍ഷെയറിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ഇന്‍ഡിപെന്‍ഡന്റ്ല്‍ പ്രസിദ്ധീകരിച്ചു.
ഇപ്പോള്‍ തന്നെ എന്‍എച്ച്എസില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്. പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന അസംതൃപ്തി പുതിയ വെല്ലുവിളിയാണ്. ഇവരില്‍ പലരും പുതിയ കരാറില്‍ ജോലി ചെയ്യാനുളള സാധ്യത വളരെ കുറവാണ്. കൂടുതല്‍ പേരും എന്‍എച്ച്എസ് വിടാനുളള തീരുമാനമാകും എടുക്കുകയെന്നാണ് സൂചന. ഇവയെല്ലാം തന്നെ എന്‍എച്ച്എസിന്റെ പുതിയ പല പദ്ധതികളെയും സാരമായി ബാധിക്കും. ഏഴ് ദിവസവും സേവനം നല്‍കുന്ന ആരോഗ്യവകുപ്പും 2020ഓടെ അയ്യായിരത്തിലേറെ ജിപിമാരെ നിയമിക്കാനുളള സര്‍ക്കാര്‍ നീക്കവും ഇതോടെ പാളുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.

യുകെയിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് സ്‌പെഷ്യലൈസ് ചെയ്യണമെങ്കില്‍ റസിഡന്റ് ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് അഭിമുഖീകരിക്കണമെന്ന നിയമം കഴിഞ്ഞ മാസം മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് പരിശീലന പോസ്റ്റുകളിലേക്ക് ഇവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ മാത്രമേ അപേക്ഷിക്കാനാകൂ. ഈ പോസ്റ്റുകളിലേക്ക് ഇപ്പോള്‍ യുകെ, യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെയാണ് ഏറെയും നിയമിക്കുന്നത്. എന്‍എച്ച്എസില്‍ തങ്ങള്‍ക്ക് താത്പര്യമുളള മേഖലയില്‍ തുടരുന്നതിന് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദേശഡോക്ടര്‍മാരുടെ പരാതി. അതിനാല്‍ വേറെ എവിടെയെങ്കിലും പോയി തങ്ങള്‍ക്ക് ഇഷ്ടമുളള മേഖലയില്‍ ജോലി ചെയ്യാനൊരുങ്ങുകയാണ് ഇവരിലേറെയും.

ടയര്‍ 2 വിസകള്‍ക്കുളള ശമ്പള പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. മുപ്പതിനായിരം പൗണ്ടാണ് ഇതിന് വേണ്ട കുറഞ്ഞ വേതനം. എന്നാല്‍ തുടര്‍ പഠനം നടത്തുന്നവര്‍ക്ക് ഇത്രയും മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധ്യമല്ല. അവര്‍ക്ക് പാര്‍ട്ട്‌ടൈം ജോലികള്‍ക്ക് മാത്രമേ സാധിക്കൂ. 2014 ആഗസ്റ്റ് മുതല്‍ 2015 ആഗസ്റ്റ് വരെ 3602 ഡോക്ടര്‍മാര്‍ക്കാണ് ടയര്‍ 2 വിസ നല്‍കിയത്. പുതിയ മാക് ശുപാര്‍ശകള്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രിട്ടനില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഇവര്‍ ആശങ്കാകുലരാണ്.

എന്നാല്‍ സമിതിയുടെ ശുപാര്‍ശകളില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വിദേശ നഴ്‌സുമാരുടെ നിയമനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അടുത്തിടെ താത്ക്കാലികമായി പിന്‍വലിച്ചിരുന്നു. സമിതി ശുപാര്‍ശകള്‍ പരിശോധിച്ച് വരികയാണെന്നും സമയമാകുമ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വഞ്ചിപ്പാട്ടിന്റെയും കൊയ്ത്ത് പാട്ടിന്റെയും നാട്ടില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ കുട്ടനാടന്‍ മക്കളുടെ കുട്ടനാട് സംഗമത്തിന് ബര്‍മിംഗ്ഹാമില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എട്ടാമത് കുട്ടനാട് സംഗമത്തിന് വിശാലമായ ഹാളും കാര്‍പാര്‍ക്കും ബര്‍മിംഗ്ഹാമിന്റെ ഹൃദയഭാഗത്തുളള അസ്റ്റണ്‍ മാനോര്‍ അക്കാഡമി സ്‌കൂള്‍ ബൂക്ക് ചെയ്തതായി സംഘാടക സമിതി അറിയിച്ചു.
കഴിഞ്ഞ ഏഴ് കുട്ടനാടന്‍ സംഗമവും വന്‍വിജയമാക്കി തീര്‍ത്ത ഓരോ കുട്ടനാടന്‍ കുടുംബത്തോടുമൊപ്പം പുതിയതായി കൂടുതല്‍ കുടുംബങ്ങള്‍ എത്തിച്ചേരാമെന്ന് ഉറപ്പ് ലഭിച്ചതായി സംഗമത്തിന്റെ വിജയത്തിനായി ആദ്യമായി ബര്‍മിഗ്ഹാമില്‍ നടന്ന മീറ്റിംഗില്‍ യുകെയുടെ പലഭാഗത്ത് നിന്നും നേരിട്ടും ഫോണ്‍വഴിയും വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എട്ടാമത് കുട്ടനാട് സംഗമത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ലിവര്‍പൂളില്‍ നിന്ന് ഉളള ജെസി വിനോദിനെയും (07983663407) വാട്ട്‌ഫോര്‍ഡില്‍ നിന്നുളള റാണി ജോസിനെയും (07411295009) ചുമതലപ്പെടുത്തി.

തങ്ങളുടെ കുട്ടികളുടെ കലാപരിപാടികളുടെ പേരുവിവരങ്ങള്‍ കുടുംബവും കൈമാറണമെന്ന് താത്പര്യപ്പെടുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ കുട്ടനാടന്‍ കുടുംബത്തില്‍ നിന്ന് അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ് പോയ വാട്ട്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോസിന്റെ പ്രിയപത്‌നി ബിന്‍സിയുടെ ഓര്‍മയ്ക്കായി കുട്ടനാട് സംഗമത്തിന്റെ നഗറിന് ബിന്‍സി നഗര്‍ എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.

വളര്‍ന്ന് വരുന്ന നമ്മുടെ കുട്ടികള്‍ക്ക് ജിസിഎസ്ഇയ്ക്കും എലെവലിനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് റോയി കുട്ടനാടും കുടുംബവും തങ്ങളുടെ മകന്‍ റോണി മോന്റെ ഓര്‍മക്ക്ായി നല്‍കിയ കാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായവര്‍ക്ക് നല്‍കാനുളള പാനലില്‍ ഉളള തോമസ് കുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍(07882193199)ഷേര്‍ലി ആന്റണി ലിവര്‍പൂള്‍(07756269939)ജോസഫ് ആന്റണി (രാജു) 01493658324 എന്നിവരെയും തങ്ങളുടെ കുട്ടികളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും എട്ടാമത് കുട്ടനാട് സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുതായി കമ്മിറ്റി കണ്‍വീനര്‍മാരായ ജിമ്മി മൂലംകുന്നം07588953457
ബിജു കൊച്ചു തെളളി 07588871369 അനില രാജേഷ് 07947764047 എന്നിവര്‍ ആവശ്യപ്പെട്ടു.

കണ്‍വീനര്‍
കുട്ടനാട് സംഗമം 2016

Address
NB ASTON MANOR ACADEMY, BIRMINGHAM
B64PZ, Philip tSreet
ASTON, BIRMINGHAM

1 2 3+ 4

സുഗതന്‍ തെക്കെപ്പുര (National Executive Member IW-A GB)
ലണ്ടന്‍: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ പുതുതലമുറയില്‍ പെട്ടവരുടെ മാതൃ രാജ്യങ്ങളില്‍ നിന്ന് വിവാഹം ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തിന് പരോക്ഷമായി തടയിടുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഇമ്മിഗ്രഷന്‍ നിയമത്തിനെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യുണിയന്‍ അതിശക്തമായ നിലപാട് എടുത്തു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ അതികായനും ഇറാഖ് യുദ്ധക്കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറെ വിചാരണ നടത്തിയ ഹോം അഫയേഴ്‌സ് കമ്മിറ്റിയുടെ ചെയര്‍മാനുമയ കീത്ത് വാസ് എംപിയാണ് പാര്‍ലമെന്റില്‍ ലോബിയിങ്ങിനായി ചര്‍ച്ചക്കു തുടക്കം കുറിച്ചത്.

ഒരു പൗരന്റെ, കുടുംബമായി ജീവിക്കാനുള്ള മിനിമം വരുമാനം 13,500 പൗണ്ട് ആയിരിക്കെ തങ്ങളുടെ ജീവിത പങ്കാളി യുറോപ്പിനു വെളിയില്‍ നിന്നാണെങ്കില്‍ അവരുടെ വരുമാനം മിനിമം 18,600 പൗണ്ടും പിന്നെ ഓരോ കുട്ടിയുടെയും കണക്കനുസരിച്ച് അത് 24,000 പൗണ്ട് വരെ എത്തിപ്പെടുന്ന കുടിയേറ്റ നിയമം വിവേചന പരമാണെന്ന് അദ്ദേഹം പറഞ്ഞു. അത് മാത്രവുമല്ല ഏതാണ്ട് ഇന്ത്യന്‍ മൗലിക അവകാശത്തിനു തുല്യമായ യുറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹുമന്‍ റൈറ്റ്‌സിന്റെ ആര്‍ട്ടിക്കിള്‍ 8 പ്രകാരമുള്ള കുടുംബവുമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

അതു പോലെ തന്നെ ഭാഷാ പരിഞാനത്തിന്റെ പേരില്‍ അമേരിക്കന്‍ കമ്പനി നടത്തിയ ടെസ്റ്റുകളിലെ പിഴവിന്റെ പേരില്‍ മുഴുവന്‍ ആളുകളുടെയും പരീക്ഷാ ഫലം റദ്ദു ചെയ്ത യുകെ ഗവണ്‍മെന്റ് നടപടിയെക്കുറിച്ചും ഹോം അഫയേഴ്‌സ് കമ്മിറ്റി അന്വേഷിക്കും എന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചക്ക് പിന്തുണയേകി ഷാഡോ ട്രഷറി സെക്രടറി സീമ മല്‍ഹോത്ര, ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഡാനിയേല്‍ ഷെയ്‌സ്‌നര്‍, റൂത്ത് കാഡ്ബറി തുടങ്ങിയവരും പങ്കെടുത്തു.

ചര്‍ച്ചക്കു IWA GB സെക്രട്ടറി ജോഗീന്ദര്‍ ബൈന്‍സ് നേതൃത്വം നല്കി. പ്രസിഡന്റ് ദയാല്‍ ബാഗ്രി, മറ്റു ദേശീയ കമ്മിറ്റി അംഗങ്ങളായ ഹര്‍സേവ് അവതാര്‍, സാദിക് ഇബ്രാഹിം വാക്കുളങ്ങര, സുഗതന്‍ തെക്കേപ്പുര എന്നിവരും പ്രോഗ്രസ്സിവ് മലയാളി സോസൈറ്റിയുടെ പ്രവര്‍ത്തകരായ രാജേഷ് കൃഷ്ണ, ഫൈസല്‍, ഹാരിസ് റാസല്‍ ജിജി നട്ടാശേരി തുടങ്ങിയവരും പങ്കെടുത്തു.

ചര്‍ച്ചക്കു ശേഷം IWA GB നേതാക്കളായ ജോഗിന്ദര്‍ ദയാല്‍ ബാഗ്രി ഇബ്രാഹിം വാക്കുളങ്ങര രജീന്ദര്‍ സിംഗ് എന്നിവര് 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി ആയിരക്കണക്കിന് ആളുകള്‍ ഒപ്പ് വെച്ച മെമ്മോറാണ്ടവും കൈമാറി.

IMG_0430 IMG_0447 IMG_0449 IMG_0454 IMG_0456

RECENT POSTS
Copyright © . All rights reserved