Uncategorized

കുട്ടികളുടെ ബുദ്ധിവികാസം അവരുടെ ഭാവിയെയാണ് നിര്‍ണയിക്കുന്നത്. അവരുടെ ധിഷണ, വ്യക്തിത്വം, മാനസികമായ സ്ഥിരത തുടങ്ങിയവയ്ക്ക് ചെറുപ്പത്തിലേ അടിത്തറ പാകണം. ബുദ്ധി വികാസം കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ തുടങ്ങുന്നു. അതുകൊണ്ടു തന്നെ ബുദ്ധിമാനായ/ ബുദ്ധിമതിയായ കുട്ടി ജനിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നു സാരം.
1. ബുദ്ധിവികാസത്തില്‍ മാതാപിതാക്കള്‍ക്കുള്ള സ്വാധീനം

ഗര്‍ഭത്തിലായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞിന്റെ തലച്ചോറ് വളരെ വേഗം വളരുന്നുണ്ട്. ഭ്രൂണം മൂന്നാഴ്ച പ്രായം പിന്നിടുമ്പോള്‍ തലച്ചോറിന്റെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ രൂപം കൊള്ളുന്നു. അടുത്ത ആഴ്ച മുതല്‍ തലച്ചോറ് പ്രവര്‍ത്തനമാരംഭിക്കും. അതായത് ഒരു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനും ബുദ്ധിവികാസം ആരംഭിക്കാന്‍ തുടങ്ങും. കുട്ടി ജനിച്ച് ആദ്യത്തെ അഞ്ചു വര്‍ഷത്തിലാണ് തലച്ചോറിന്റെ 90 ശതമാനവും വികസിക്കുന്നത്. കുട്ടിയുടെ വളര്‍ച്ചയിലും ബുദ്ധിശക്തി ആര്‍ജ്ജിക്കുന്നതിലും ചുറ്റുപാടുകളും ഏറെ പങ്കു വഹിക്കുന്നുണ്ട്.

2. ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും

ശിശുക്കള്‍ ഗര്‍ഭാവസ്ഥയില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കുമെന്ന് ഒരിക്കലും കരുതരുത്. അവരുമായി സംസാരിക്കാനും പുസ്തകങ്ങള്‍ വായിച്ചു കൊടുക്കാനും പാട്ടുകള്‍ കേള്‍പ്പിക്കാനും മറക്കരുത്. ജനനത്തിനു ശേഷമുള്ള വളര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കാനുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായ മീനുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മൂന്നു മുതല്‍ ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള സത്രീകള്‍ ഭക്ഷണത്തില്‍ മത്സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികളിലുണ്ടാകുന്ന മാനസിക വളര്‍ച്ച വേഗത്തിലായിരിക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മുതിരയെണ്ണ, കടുകെണ്ണ എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. വെജിറ്റേറിയന്‍മാര്‍ക്ക് ഇവ ഉപയോഗിക്കാം. മുട്ടയുടെ വെള്ള, കോളിഫഌവര്‍ എന്നിവയും ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് മികച്ചതാണ്.

ഭക്ഷണത്തിന്റെ അളവല്ല, പോഷകാംശമാണ് പ്രധാനം. രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിച്ച് വണ്ണം കൂട്ടുന്നത് വളര്‍ച്ചയെത്താതെയുള്ള പ്രസവത്തിനി കാരണമായേക്കാം. കുട്ടിയുടെ തലയ്ക്കും തലച്ചോറിനും വലിപ്പം കുറയുന്നതിനും അതുമൂലം ബുദ്ധിശക്തി കുറയുന്നതിനു പോലും ഇത് കാരണമായേക്കാം.

പുകവലി, ആല്‍ക്കഹോള്‍, മലിനമായ വായു തുടങ്ങിയവ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. മാലിന്യങ്ങള്‍ പ്ലാസന്റ വഴി കുഞ്ഞിന്റെ ഡിഎന്‍എയിലെത്തുകയും പെരുമാറ്റ വൈകല്യങ്ങള്‍്കു വരെ കാരണമാകുകയും ചെയ്യും. മലിനമായ നഗരാന്തരീക്ഷത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുക.

3. ജനനം മുതല്‍ മൂന്നു വയസു വരെ

ഈ പ്രായത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അവരുമായി സംസാരിക്കാനും അവസരം കണ്ടെത്തണം. പങ്കുവയ്ക്കല്‍ പോലയുള്ള സാമൂഹ്യ മര്യാദകളും സ്വഭാവ ഗുണങ്ങളും ഈ പ്രായത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് സ്വായത്തമാക്കുന്നു

4. നാലു വയസു മുതല്‍ ഏഴു വയസു വരെ

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും വളര്‍ത്തിയെടുക്കാന്‍ ഈ പ്രായത്തില്‍ പരിശീലിപ്പിക്കാം. സൈക്കിള്‍ ചവിട്ടാനും ശാരീരികമായി അധ്വാനമുള്ള കളികളില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കുക. ടിവി, ഡിവിഡി എന്നിവയില്‍ നിന്ന് പരമാവധി അകലം പാലിക്കാനും ഈ സമയത്ത് കുട്ടികളെ പ്രേരിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളൂ. മാനസിക വളര്‍ച്ചയില്‍ ശാരീരികാരോഗ്യം കെട്ടിപ്പടുക്കുന്നതും പ്രധാനമാണ്.

ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചെക്ക് ഇന്‍ കൗണ്ടറുകളിലെ അക്രമം, സുരക്ഷാ പരിശോധനകളിലെ പെരുമാറ്റം. ബോര്‍ഡിംഗ് ഗേറ്റിലെ പെരുമാറ്റങ്ങള്‍ എന്നിവയടക്കം 10 തരത്തിലുള്ള അപമര്യാദ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കി. വിമാനത്താവളത്തിലും വിമാനത്തിലും അപമര്യാദയായി പെരുമാറുക, കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറുക, വ്യാജ ഭീഷണികള്‍ മുഴക്കുക എന്നിവയും നിയമത്തിന്റെ പരിധിയില്‍പ്പെടും.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിമാനയാത്രക്കാരുടെ വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറും. യാത്രക്കാരുടെ വിവരങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക എന്ന് വ്യക്തത വന്നിട്ടില്ല.

ലണ്ടന്‍: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത നേടിയവരാണെങ്കിലും കറുത്തവര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വെളുത്ത വര്‍ഗക്കാരുമായി വലിയ അന്തരമുള്ളതായി റിപ്പോര്‍ട്ട്. വംശീയ ന്യൂനപക്ഷങ്ങള്‍ തൊഴില്‍രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ബിരുദധാരികളായ കറുത്തവര്‍ഗക്കാര്‍ക്ക് അവരുടെ വെളുത്ത വര്‍ഗക്കാരായ സമാന തസ്തികയിലുളളവരെക്കാള്‍ 23 ശതമാനം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ ഈ സര്‍വേ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഠിനാദ്ധ്വാനവും ഉയര്‍ന്ന യോഗ്യതയും കൈമുതലായുളളവര്‍ക്ക് അവരുടെ നിറമോ വംശമോ നോക്കാതെ തൊഴിലില്‍ ഉയര്‍ന്ന വിജയം നേടാന്‍ രാജ്യത്ത് അവസരമുണ്ടെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന വംശീയ വേര്‍തിരിവുകളെ ഇല്ലായ്മ ചെയ്യാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലും വ്യവസായ രംഗത്തും സൈനിക രംഗത്തും കറുത്ത വര്‍ഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യമില്ലാത്തത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. സൈന്യത്തില്‍ കറുത്തവര്‍ഗക്കാരായ ജനറല്‍മാരില്ല. രാജ്യത്തെ എഫ്ടിഎസ്ഇകളില്‍ വെറും നാല് ശതമാനം മാത്രം എക്‌സിക്യൂട്ടീവുകളാണ് കറുത്ത വര്‍ഗത്തില്‍ നിന്നുളളവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് വംശീയ വിദ്വേഷം കൊണ്ടാണോ അവസരസമത്വമില്ലാത്തത് കൊണ്ടാണോ അതിനേക്കാള്‍ മോശം കാരണങ്ങള്‍ വല്ലതുമാണോ ഇതിന്റെ പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു.

കറുത്തവര്‍ക്ക് മണിക്കൂറിന് ലഭിക്കുന്ന വേതനത്തില്‍ വെളളക്കാരുമായി 4.30 പൗണ്ടിന്റെ വ്യത്യാസമുണ്ട്. എ ലെവല്‍ യോഗ്യതയുള്ളവര്‍ ചെയ്യുന്ന ജോലികളില്‍ വേതന വ്യത്യാസം 14.3 ശതമാനമാണ്. അഥവാ മണിക്കൂറിന് 1.65 പൗണ്ടിന്റെ വ്യത്യാസം. ജിസിഎസ്ഇ യോഗ്യതയുളളവരുടെ വേതനത്തില്‍ 11.4 ശതമാനം വ്യത്യാസമുണ്ട്. അതായത് മണിക്കൂറിന് 1.18 പൗണ്ടിന്റെ വ്യത്യാസം. അതേസമയം യോഗ്യതകളില്ലാത്തവര്‍ക്കുളള തൊഴിലില്‍ ഇരുകൂട്ടര്‍ക്കും തുല്യവേതനം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസതലം മുതല്‍ തന്നെ ഇത് കാണാനാകുമെന്ന് നാഷണല്‍ സ്്റ്റുഡന്റ്‌സ് യൂണിയന്റെ ബ്ലാക് സ്റ്റുഡന്റ്‌സ് ഓഫീസര്‍ മാലിയ ബാവൂട്ടിയ പറയുന്നു.

അധ്യാപകരുടെ കാര്യത്തിലും ഇത് കാണാവുന്നതാണ്. നമുക്ക് നിഷേധിക്കപ്പെട്ടിട്ടുളള ഒരു സ്ഥലത്തേക്ക് കടന്നുകയറിയുകയും പിന്നീട് തൊഴിലിടത്തില്‍ എത്തിപ്പെടുകയും ചെയ്താല്‍ ഉയര്‍ന്ന പദവിയിലേക്ക് കടക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളിലെ വംശീയ വേര്‍തിരിവിനെതിരെ ഈ മാസം പത്ത് മുതല്‍ സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് മാലിയ. വെളുത്തവര്‍ഗത്തില്‍ പെട്ടവരാണെങ്കില്‍ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ കറുത്തവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ധാരാളം തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വംശീയ ന്യൂനപക്ഷങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും വേതന കാര്യത്തില്‍ വലിയ വത്യാസമുണ്ട്. ബിരുദതലത്തില്‍ പെട്ടവര്‍ക്ക് ഇത് 10.3 ശതമാനവും എ ലെവലിലേക്കെത്തുന്നപോള്‍ ഇത് പതിനേഴ് ശതമാനം വരെയും വര്‍ദ്ധിക്കുന്നു. റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഗ്രീന്‍ പാര്‍ക്ക് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. വംശീയ സമത്വത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു രാഷ്ട്രീയതന്ത്രത്തിന് തന്നെ രൂപം നല്‍കണമെന്നാണ് ടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ ദുഃഖകരമായ കണ്ടെത്തലുകളാണിതെന്നും ടിയുസി പറയുന്നു. കറുത്തവരും ഏഷ്യാക്കാരും വലിയ വേതന വ്യത്യാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. യോഗ്യത മാത്രമല്ല ഇതിന് കാരണം. വംശീയ ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുളള വിവേചനമാണിതെന്നും ടിയുസി ചൂണ്ടിക്കാട്ടുന്നു.

എല്ലാ മത്സരങ്ങളും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ് എന്നാല്‍ ബ്രിസ്‌റ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ കലാമേള ഒരു ഉത്സവ പ്രതീതിയാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. രണ്ടു ദിവസങ്ങളിലായിട്ടാണ് ഇക്കുറിയും കലാമത്സരങ്ങള്‍ നടത്തുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇക്കുറിയും വാശിയേറിയ കലാമത്സരങ്ങല്‍ക്കാണ് ബ്രിസ്റ്റോള്‍ ഒരുങ്ങുന്നത്.
കലാമേളയുടെ ആദ്യ ദിവസമായ ഫെബ്രുവരി ആറാം തീയതി രാവിലെ പത്തു മണി മുതല്‍ 7 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പെയ്ന്റിങ്, കളറിംഗ്, പെന്‍സില്‍ സ്‌കെച്ചിങ്, മെമ്മറി ടെസ്റ്റ്, ഹാന്‍ഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇന്‌സ്ട്രുമെന്റല്‍ മ്യൂസിക്, സിംഗിള്‍ സൊങ്ങ്, ഗ്രൂപ്പ് സൊങ്ങ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നിവയാണ് ആദ്യദിവസത്തെ മത്സരങ്ങള്‍. ആദ്യ ദിന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ അഞ്ചാം തീയതി അവസാനിയ്ക്കും.

ഫെബ്രുവരി 20ന് നടക്കുന്ന രണ്ടാം ദിവസത്തെ കലാമത്സരങ്ങള്‍ സൌത്ത് മീഡിലെ ഗ്രീന്‍ വേ സെന്റെറില്‍ വെച്ചാണ് നടക്കുന്നത് . ഉച്ചക്ക് ഒരു മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം നടക്കുന്ന ചാരിറ്റി ഈവന്റോടെയാണ് സമാപിക്കുന്നത് . മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,സ്‌മൈലിങ് കൊമ്പറ്റീഷന്‍,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍ , പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു.

രണ്ടാം ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.കുട്ടികള്‍ക്ക് അഞ്ചു വിവിധ പ്രായപരിധി കളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് .ഒരു കുട്ടിക്ക് അഞ്ചു വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നതിന് 5 പൌണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് .

രണ്ടാം ദിവസത്തെ മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ പ്രഥമ ചാരിറ്റി ഇവന്റ് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതില്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന സര്‍ഗ്ഗവേദി’യുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ചാരിറ്റി ഇവന്റിന്റെ പ്രധാന ആകര്‍ഷണം. ഈ ഇവന്റില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റിക്കായി വിനിയോഗിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്.

ഇക്കുറിയും മത്സരത്തിന്റെ വാശിയും ആവേശവും നിറഞ്ഞ,ഒപ്പം ആഘോഷവുമായി ബ്രിസ്‌ക കലാമേള കൊണ്ടാടാനാണ് ബ്രിസ്റ്റൊളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ശ്രമം.എല്ലാ അംഗ അസോസിയേഷനുകളിലെയും അംഗങ്ങളെ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ടറി ജോസ് തോമസും അറിയിക്കുന്നു. എല്ലാവരുടേയും പങ്കാളിത്വം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രോഗ്രാം കോഡിനെറ്റര്‍ ശെല്‍വരാജ് : 07722543385

briska kalamela

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങുന്നു. ഇപ്പോള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപ്പണി തീര്‍ന്നാലും ഡിജിസിഎയുടെ അനുവാദം ഇല്ലാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജ വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. റണ്‍വേ വികസനം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധ്യത കുറവാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കാതെ റണ്‍വേ വികസനം അസാധ്യമാണ്. സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാനം തന്നെ മനസ് വയ്ക്കണമെന്നും അശോക് ഗജപതി രാജ പറഞ്ഞു. എന്നാല്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ എത്താത്ത സാഹചര്യത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ ചെറുവിമാന സര്‍വീസ് നടത്തുമെന്നാണ് എയര്‍ഇന്ത്യ വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് അഴ്ചയില്‍ 96 വിമാനങ്ങളാണ് മിഡില്‍ ഈസ്റ്റിലേക്ക് പറക്കുന്നത് ആതില്‍ ഏറ്റവും കൂടുതല്‍ കരിപ്പൂരില്‍ നിന്നാണ്. കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം 44ല്‍ നിന്നും 63 ആക്കാനും ധാരണയിലായിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വ്വീസ് രണ്ടില്‍ നിന്നും നാലാക്കുകയും ചെയ്യും. വലിയ വിമാനങ്ങളുടെ കുറവ് അധിക സര്‍വീസിലൂടെ പരിഹരിക്കാനാണ് അധികൃതരുടെ നീക്കം.

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (kcam) മലയാളം ക്ലാസുകള്‍ക്ക് വര്‍ണാഭയമായ തുടക്കം. ഇന്നലെ ബാഗൂളി സെന്റെ മാര്‍ട്ടിന്‍സ് പാരിഷ്ഹാളില്‍ ഫ്രൂഷ്ബറി രൂപതാ സീറോ മലമ്പാര്‍ ച്പ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി അസോസിയേഷന്റെ മലയാളം സ്‌കൂള്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ ജെയ്‌സണ്‍ ജോബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഒട്ടേറെ കുരുന്നുകള്‍ മലയാളം ക്ലാസില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നിരുന്നു. കൂട്ടികള്‍ മാതൃഭാഷ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ലോനപ്പന്‍ അച്ചന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ വിവരിച്ചു. ബോബി അഗസ്റ്റിയന്‍ മലയാളം ക്ലാസുകള്‍ നടത്തുന്ന രീതി ഏവരുമായി പങ്കുവെച്ചു. സെക്രട്ടറി ജിനോ ജേക്കബ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടെ പരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ കുടുംബങ്ങള്‍ക്കായി നടത്തുന്ന മലയാളം ക്ലാസുകളിലേക്ക് അഡ്മിഷന്‍ തുടരുന്നതായും താത്പര്യമുളളവര്‍ എത്രയും വേഗം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റെ ജെയ്‌സണ്‍ ജോബ് അറിയിച്ചു.
KCAM-1 KCAM-2 KCAM-3 KCAM-4 KCAM-5 KCAM-6 KCAM-7

ജിസ്‌മോന്‍ പോള്‍
മലയാളി കമ്മ്യീണിറ്റി ഓഫ് ഹോര്‍ഷം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോങ്ങള്‍ ശനിയാഴ്ച്ച നിറഞ്ഞ സദസ്സില്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടി.

കുട്ടികളില്‍ ചാരിറ്റി അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അസ്സോസിയേഷന്‍ നടത്തിയ ചാരിറ്റി കളക്ഷനില്‍ അംഗങ്ങളില്‍ നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചത്. അനുബന്ധമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുന്‍ സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ ആഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി എത്തിചേര്‍ന്ന യുക്മാ പ്രസിഡന്റ അഡ്വ. ഫ്രാന്‍സിസ് മാത്യു (അസ്സി ചേട്ടന്‍)നെ സ്വാഗതം ചെയ്യുകയും, എംസിച്ച് പ്രസിഡന്റ ശ്രീ ബിജു യാക്കോബ് അസ്സിചേട്ടന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിനെ മുന്‍നിര്‍ത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും. എംസിച്ച് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഷാജി ജോസഫ് പൂച്ചെണ്ട് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് അസ്സിചേട്ടന്‍ ഒരു വ്യക്തിയുടെജീവിതം എന്നാല്‍ പങ്കുവയ്ക്കല്‍ അല്ലെങ്കില്‍ കൊടുക്കല്‍ എന്നാണെന്നും അതിന്റെയും അവയവദാനത്തിന്റെയും മാഹാത്മത്യത്തെക്കുറിച്ചും നടത്തിയ സമഗ്രമായ പ്രഭാക്ഷണം, എംസിഎച്ച് ന്റെ മനുഷ്യപരമായ ക്‌ഴ്ച്ചപ്പാട് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ സാധിച്ചു.

അതോടൊപ്പം യുകമയിലേക്ക് മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ് അസ്സി ചേട്ടന്‍ പ്രഭാക്ഷണം അവസാനിച്ചപ്പോള്‍ സദസ്സ് നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.

കലാപരിപാടികളോടനുബന്ധിച്ച് നടന്ന വനിതകളുടെ ഒപ്പന, കുട്ടികളുടെ സ്‌കിറ്റുകള്‍, ക്ലാസിക്കല്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവയെല്ലാം സദസ്സ് സഹര്‍ഷം ഏറ്റുവാങ്ങി.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് എല്ലാവരും ആസ്വാദിച്ചുകൊണ്ട് പുത്തന്‍ പ്രതീക്ഷകളോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

MCH-5

MCH-4

MCH-3

MCH-2 MCH-1

 

ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് അടിയന്തരമായി അധികാരം അനുവദിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്. . വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്‌നത്തില്‍ എന്തെങ്കിലും നീക്ക് പോക്കുണ്ടാക്കാതെ യൂണിയനുമായി ഒരു ധാരണയിലും ഒപ്പിടില്ലെന്ന കാര്യം ഇന്ന് രാത്രി യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌കുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കും. കുടിയേറ്റം നിയന്ത്രിക്കാനായി കഴിഞ്ഞാഴ്ച ബ്രസല്‍സ് മുന്നോട്ട് വച്ച എമര്‍ജന്‍സി ബ്രേക്ക് പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാകില്ലെന്ന കാര്യവും കാമറൂണ്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടും. പ്രശ്‌നത്തിന് തികച്ചും വ്യത്യസ്തമായ സുസ്ഥിര പരിഹാരമാണ് വേണ്ടതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കും.
ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വി്ട്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എമര്‍ജന്‍സി ബ്രേക്ക് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇത് നിയമമാകണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ ബ്രിട്ടന്‍ യൂണിയന്‍ അംഗത്വം വിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹിതപരിശോധന അടുത്ത വര്‍ഷമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്. അതേസമയം യൂണിയന്‍ തുടരാവുന്നിടത്തോളം തുടരാനാണ് കാമറൂണിന്റെ താത്പര്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ കാമറൂണിന്റെ ഈ നിലപാട് സംശയാസ്പദമാണൈന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം ഒബ്‌സര്‍വറിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സ്‌കോട്ടിഷ് ഹിതപരിശോധന പോലെ യൂണിയന്‍ ഹിതപരിശോധനയും ഒരു ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്രെക്‌സിറ്റ് എന്നാല്‍ പിരിയല്‍ തന്നെയാണ്. യൂറോപ്പിന് മാത്രമല്ല ബ്രിട്ടനും. വിട്ടുപോകുന്നതിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷമെങ്കില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്റില്‍ സംഭവിച്ചത് പോലെ യൂണിനിലേക്ക് തിരികെ പ്രവേശിക്കാന്‍ വീണ്ടും ഒരു സ്വതന്ത്ര ഹിതപരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നു.

ബഹ്‌റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ എം.പിമാര്‍ വോട്ടുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര സെഷനില്‍ എം.പി മുഹമ്മദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അടയന്തര നിര്‍ദേശത്തിന് അനുകൂലമായാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് ചെയ്തത്. നബീല്‍ അല്‍ ബലൂഷി, മുഹമ്മദ് അല്‍ മാറിഫി, ഈസ തുര്‍ക്കി, അനസ് ബുഹിന്ദി തുടങ്ങിയ എം.പിമാരോടൊത്താണ് നിര്‍ദേശം അവതരിപ്പിച്ചത്. ഇത് നടപ്പിലായാല്‍ പൊതുവെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകും.
കൗണ്‍സിലിന്റെ ധനകാര്യസാമ്പത്തിക സമിതി നേരത്തെ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ഓരോ തവണ പണം അയക്കുമ്പോഴും ചെറിയൊരു തുക ഈടാക്കുന്നത് പുതിയ വരുമാനമാര്‍ഗം ആകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കുമെന്നുമായിരുന്നു സമിതിയുടെ നിരീക്ഷണം. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഈ നിര്‍ദേശം നേരത്തെ തള്ളുകയാണുണ്ടായത്. സ്വതന്ത്ര സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ബഹ്‌റൈന്റെ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല ഈ നീക്കമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഇത് സമ്പദ്വ്യവസ്ഥയെ ദോഷകമായി ബാധിക്കുമെന്ന അഭിപ്രായമാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ബാങ്കിങ്‌വ്യാപാര രംഗത്തിനും ഈ നീക്കം ഗുണകരമാകില്‌ളെന്ന് അവര്‍ പറയുന്നു.

മേഖലയിലെ ധനകാര്യകേന്ദ്രമായാണ് ബഹ്‌റൈന്‍ പരിഗണിക്കപ്പെടുന്നത്. ധാരാളം വിദേശബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധനവിനിമയത്തിനുള്ള ഉദാരത മൂലമാണിത്. പുതിയ നിര്‍ദേശം വന്നാല്‍, ഈ സ്ഥാപനങ്ങള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാനിടയില്ല. പുതിയ സ്ഥാപനങ്ങള്‍ വരാനും സാധ്യത കുറവാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബഹ്‌റൈനിലെ വിദേശികളുടെ തൊഴില്‍മേഖലയെയും ഇത് ബാധിക്കും. മാത്രമല്ല, അനധികൃത ധനവിനിമയ മാര്‍ഗങ്ങള്‍ സജീവമാകാനും സാധ്യതയുണ്ട്. എണ്ണഇതര സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയവുമായി ചേര്‍ന്നുപോകുന്നതല്ല പുതിയ നിര്‍ദേശമെന്നും ബാങ്ക് പറയുന്നു.

വിമാനത്തിന്റെ ജനാലകള്‍ കാലാകാലങ്ങളായി വൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്. ആകൃതിയിലും സാങ്കേതികവിദ്യയിലും ഫാഷണിലും നിറത്തിലുമെല്ലാം മാറ്റം വന്നിട്ടും മാറ്റം വരാത്തതായി ജനാലകള്‍ മാത്രം. വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും ഭാരത്തിലും സുരക്ഷാമാനദണ്ഡങ്ങളിലുമെല്ലാം കാലാനുസൃതമായ മാറ്റം വന്നു. എന്നിട്ടു വിന്‍ഡോയ്ക്ക് മാറ്റമില്ല. സംശയം ഏവരുടേയും മനസ്സില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഉത്തരം ഇതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.
ഏറോപ്ലെയിനിലെ സര്‍ക്കുലര്‍ ജനാലകള്‍ക്ക് പിന്നിലെ രഹസ്യമെന്തന്ന് കൗതുകത്തോടെ പലരും ആലോചിച്ചിട്ടുണ്ടാവാം. പറക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാന രൂപത്തില്‍ മാറ്റമില്ലാത്തത് അതൊന്ന് മാത്രമാണ്. ഏറോസ്‌പെയ്‌സ് എഞ്ചിനീയറിംഗിന് പുരോഗതി ഉണ്ടായിട്ടും മാറ്റമില്ലാത്ത ജനാലകള്‍ക്ക് പിന്നിലെ ആ രഹസ്യം ഇതാണ്.

1950ല്‍ ജെറ്റ്‌ലൈനേഴ്‌സ് മുഖ്യാധാരയിലേക്ക് എത്തുന്ന കാലത്ത് ഡി ഹാവിലാന്‍ഡ് കോമെറ്റ് നിര്‍മ്മിച്ച വിമാനങ്ങള്‍ക്ക് പ്രഷറൈസ്ഡ് കാബിന്‍ നിര്‍മ്മിച്ചിരുന്നു. അതിന് മറ്റ് എയര്‍ക്രാഫ്റ്റുകളേക്കാള്‍ ഉയരത്തില്‍ പറക്കാനും വേഗത്തില്‍ പറക്കാനുമ സാധിക്കുമായിരുന്നു. വിമാനത്തിന് ചതുരാകൃതിയിലുള്ള ജനലുകളും നിര്‍മ്മിച്ചിരുന്നു. സാങ്കേതിക തികവ് നിറഞ്ഞ കമ്പനി വിമാനം 1953ല്‍ ആകാശത്ത് നിന്നും കൂപ്പുകുത്തി. 56 യാത്രക്കാരാണ് മരിച്ചത്.

വിമാനാപകടത്തിന്റെ കാരണം ഏവരേയും ഞെട്ടിച്ചു. ജനാലകളായിരുന്നു അത്. ചതുരാകൃതിയിലുള്ള ജനാലകള്‍. കാര്യം സിമ്പിള്‍ കണക്കും ശാസ്ത്രവും. എവിടെയെല്ലാം അരികുകളും മൂലകളുമുണ്ടോ ആ വസ്തുവിനും പ്രതലത്തിനും ഒരു ദുര്‍ബല സ്ഥാനം ഉണ്ടാകും. സ്‌ക്വയര്‍ അഥവാ ചതുരത്തിന് നാല് കോര്‍ണറുകളാണ് ഉള്ളത്. നാല് പ്രബലമായ ദുര്‍ബല സ്ഥാനങ്ങള്‍. മര്‍ദ്ദം കൂടുമ്പോള്‍ ഈ ദുര്‍ബല കേന്ദ്രങ്ങള്‍ പൊട്ടിതുടങ്ങും. ഉയരത്തില്‍ വായുമര്‍ദ്ദം വര്‍ധിച്ചാല്‍ പിന്നെ ജനലുകള്‍ പൊട്ടാന്‍ അധിക സമയം വേണ്ട. ഇതായിരുന്നു 56 പേരുടെ മരണത്തിനിടയാക്കിയ കാരണം.

വൃത്താകൃതിയിലുള്ള ജനാലകള്‍ക്ക് ദുര്‍ബല കേന്ദ്രങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഉണ്ടാവുന്ന മര്‍ദ്ദം മുഴുവന്‍ എല്ലാ പ്രദേശങ്ങളിലേക്കും കൃത്യമായി വിന്യസിക്കപ്പെടും. അങ്ങനെ തകരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ഇതാണ് സര്‍ക്കുലര്‍ വിന്‍ഡോകള്‍ മാറ്റമില്ലാതെ തുടരുന്നതിനുള്ള കാരണം.

RECENT POSTS
Copyright © . All rights reserved