Uncategorized

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: യുകെയിലെ ശാസ്ത്രജ്ഞരുടെ നിരയിലേക്ക് ഉയരാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്ന് ഒരു മലയാളി പെണ്‍കുട്ടി. മിഡ്ലാന്‍ഡ്സിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് സമീപം ട്രെന്‍റ് വേയ്ലില്‍ താമസിക്കുന്ന പതിനേഴുകാരിയായ എ ലെവല്‍ വിദ്യാര്‍ഥിനി അന്ന റിച്ച ബിജുവാണ് അതുല്യ നേട്ടത്തിന് ഉടമയായത്. യുകെയിലെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ മത്സരത്തിന്‍റെ ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഇടം നേടിയതിലൂടെ ആണ് അന്ന അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
ന്യൂ കാസിലിലെ സെന്റ്‌ ജോണ്‍ ഫിഷര്‍ കാത്തലിക് കോളേജില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ് അന്ന റിച്ച ബിജു എന്ന മിടുക്കി. തലച്ചോറിലെ കോശങ്ങളെ കുറിച്ച് നടത്തിയ ഗവേഷണത്തിലൂടെയാണ് അന്ന യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. നാഷണല്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിംഗ് കോമ്പറ്റീഷനില്‍ തന്‍റെ കണ്ടു പിടുത്തം സമ്മാനം നേടുമെന്ന പ്രതീക്ഷയിലാണ് അന്ന ഇപ്പോള്‍.

ന്യൂകാസില്‍ സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അന്ന റിച്ച ബിജു എന്ന പതിനേഴുകാരിയാണ് യുകെയിലെ യുവ ശാസ്ത്രജ്ഞന്‍മാരെ കണ്ടെത്തുന്ന നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് മത്സരമായ ബിഗംബാംഗ് ഫെയറിന്റെ അന്തിമ റൗണ്ടില്‍ പ്രവേശിച്ചത്. മസ്തിഷ്‌കത്തിലെ കോശങ്ങളേക്കുറിച്ചുള്ള പഠനമാണ് ട്രെന്റ് വെയിലില്‍ താമസിക്കുന്ന അന്നയെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.

anna family

തന്റെ അമ്മ പറഞ്ഞതനുസരിച്ചാണ് ഈ മത്സരത്തില്‍ പങ്കെടുത്തതെന്നും ഫൈനലില്‍ താന്‍ ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും അന്ന പറഞ്ഞു. സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്റ് പദം രണ്ട് വട്ടം അലങ്കരിച്ചിട്ടുള്ള ബിജു ജോസഫിന്റെ മകളാണ് അന്ന റിച്ച ബിജു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ബിജു. അമ്മ ലിജിന്‍ ബിജു സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആണ്. ഒരു സഹോദരന്‍ ആണ് അന്ന്യ്ക്കുള്ളത്.

കീല്‍ സര്‍വകലാശാലയില്‍ നുഫീല്‍ഡ് റിസര്‍ച്ച് പ്ലേസ്‌മെന്റിന്റെ ഭാഗമായാണ് അന്ന തന്റെ പഠനം നടത്തിയത്. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു ഗവേഷണം. ഇമ്മ്യൂണ്‍ സെല്ലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്താന്‍ സിറം ഫ്രീ കള്‍ച്ചര്‍ രീതി സഹായിക്കുമോ എന്നതാണ് അന്ന പഠനവിധേയമാക്കിയത്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതു മൂലമുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍, അല്‍ഷൈമേഴ്‌സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് അന്നയുടെ പഠനത്തിലെ കണ്ടുപിടിത്തങ്ങള്‍ ഉപകാരപ്പെടുമെന്നാണ് നിഗമനം. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഹൈ ടെക് ലാബിലായിരുന്നു അന്ന തന്റെ പരീക്ഷണങ്ങള്‍ നടത്തിയത്.

anna

 

ഗവേഷണം എന്നാല്‍ എന്താണെന്നുപോലും തനിക്കറിയില്ലായിരുന്നു. എന്നാല്‍ ഈ പഠനം തന്റെ വീക്ഷണങ്ങളെ ഒരുപാട് മാറ്റി മറിച്ചതായി അന്ന പറഞ്ഞു. ബയോമെഡിക്കല്‍ ഗവേഷണമായിരിക്കും തന്റെ ഭാവി പ്രവര്‍ത്തനമേഖലയെന്ന് ഉറപ്പിക്കാനായെന്നും അന്ന വ്യക്തമാക്കി. പ്രോജക്റ്റിനു വേണ്ടി പതിനാറു പേജുള്ള ഒരു റിപ്പോര്‍ട്ടും പോസ്റ്ററും തയ്യാറാക്കണമായിരുന്നു. പഠനത്തില്‍ മനസിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിക്കുകയും വേണമായിരുന്നു. അതിന് ലഭിച്ച ഗോള്‍ഡ് ക്രസ്റ്റ് പുരസ്‌കാരം ദേശീയ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് മത്സരത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

പ്രൈമറി വിദ്യാഭ്യാസ കാലം മുതല്‍ ശാസ്ത്ര വിഷയങ്ങളില്‍ അന്നയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൈസ്‌കൂളുകളിലേക്ക് വലിയ പരീക്ഷണങ്ങള്‍ക്കായി നടത്തിയ യാത്രകളും തനിക്കോര്‍മയുണ്ട്. ശാസ്ത്രം വികസിക്കുന്നത് നോക്കിക്കാണാന്‍ ഇഷ്ടമായിരുന്നുവെന്നും അന്ന പറഞ്ഞു. എ ലെവലില്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയാണ് അന്ന പഠിക്കുന്നത്. അടുത്ത വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ സയന്‍സില്‍ ഡിഗ്രിക്ക് ചേരണമെന്നാണ് അന്ന ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനു മുമ്പ് ബിഗ് ബാംഗ് ഫെയറിലെ വിധികര്‍ത്താക്കള്‍ അന്നയുടെ ശാസ്ത്രാവബോധം അളക്കും. ബര്‍മിംഗ്ഹാം എന്‍ഇസിയില്‍ മാര്‍ച്ചിലാണ് മത്സരം നടക്കുക. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ശാസ്ത്ര മത്സരമാണ് ബിഗ്ബാംഗ് ഫെയര്‍. വിര്‍ച്വല്‍ റിയാലിറ്റി, കമ്പ്യൂട്ടര്‍ കോഡിംഗ്, മറൈന്‍ ബയോളജി, ബഹിരാകാശ ശാസ്ത്രം തുടങ്ങി എല്ലാ മേഖലയിലുമുള്ള യുവ പ്രതിഭകള്‍ ഇവിടെ ഏറ്റുമുട്ടും. 150ഓളം അവതരണങ്ങളും ചര്‍ച്ചകളും ഇവിടെ നടക്കും.

മത്സരത്തില്‍ പങ്കെടുത്ത് മുന്‍ വര്‍ഷങ്ങളില്‍ വിജയികളായവര്‍ ബിബിസി പരിപാടിയായ ഡ്രാഗണ്‍സ് ഡെന്നില്‍ മത്സരാര്‍ത്ഥികളായിട്ടുണ്ട്. സ്‌പോര്‍ട്ട് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന റിച്ച മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രാദേശിക തലത്തില്‍ വിലയിരുത്തിയ വിധികര്‍ത്താക്കള്‍ അന്നയുടെ പഠനത്തിനേക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

Allen Shibu,
Keighley: Police are investigating claims that a schoolboy was attacked in Keighley, West Yorkshire, while he played with his young sister. Aiden Granger, 14, received treatment for his head and body following the incident in the Knowle Park area. Police rushed to Victoria Road just before 7pm on Monday after neighbours saw trouble flare up only yards from the boy’s house. An ambulance was called to the scene, and took Oakbank School student Aiden to Airedale Hospital, where he received treatment for injuries to his arm, face and head. Aiden said he and his 12-year-old sister, Lauren, had been playing with friends in nearby Colton Street at teatime on Monday, just before the incident happened. He added: “We were just hanging about having a laugh. Aiden said he tried to get away from some men who had begun following him, but slipped on the pavement and grazed his hand as he fell to the ground. He said he could not remember much about the alleged attack that followed. Aiden’s parents, Becky and Eddie, suspect the incident may have been sparked by a snowball fight the previous evening involving Aiden and his friends. Mrs Granger said: “Aidan picked up a snowball and threw it at his friends, but missed and hit a house. “The family have lived in the Knowle Park neighbourhood for the past five years, and moved into their present house in Victoria Road about a year ago. Mrs Granger added: “You don’t see trouble round here anymore. You get kids playing in the street, but we’ve never had any problems before. A police spokesman this week confirmed officers were called to Victoria Road in Keighley at 6.48pm on Monday following a report of an assault. He said: “Officers attended and found a 14-year-old boy had suffered bruising to his head and body after an altercation with another male. Enquiries are continuing.”

 

ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് (ബിഎംസിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓക്‌റിച്ച് കമ്യൂണിറ്റി ഹാളില്‍ ഞായറാഴ്ച നടന്ന യോഗത്തിലാണ് ജോണ്‍ ജോസഫ് കല്ലട പ്രസിഡന്റും പൗലോസ് പാലാട്ടി സെക്രട്ടറിയും ആയി പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികള്‍ 

പ്രസിഡണ്ട്: ജോണി ജോസഫ്, കല്ലട
സെക്രട്ടറി : പൗലോസ്‌ പാലാട്ടി
ട്രഷറര്‍ : സെബാസ്റ്റ്യന്‍ തോമസ്‌
വൈസ് പ്രസിഡണ്ട് : സിബി കുര്യാക്കോസ്
ജോയിന്‍റ് സെക്രട്ടറി : സാം തിരുവാതില്‍
ഇന്റേണല്‍ ഓഡിറ്റര്‍ : വിന്‍സെന്‍റ് പോള്‍
എക്സിക്യുട്ടീവ്‌ മെംബേര്‍സ് :
സാജു സ്റ്റീഫന്‍
ജോര്‍ജ്ജ് ജോണ്‍
സോണി കുര്യന്‍
സജീഷ് ടോം
ടിറ്റി ജോസ്

 
 

 

 

 

 

 


BOUNDLESS LOVE

………………………………
You, my beloved rose blossom,
Ever so flawless, pristine red,
When my eyes rest on you,
Everything else becomes a blur

There you stand, in great splendour,
To remind me of timeless love,
The waiting and sacrifice, that,
Never fades with passing time

How can mankind blame you for,
Thorns around your elegant frame,
As you are seeking protection
From the hurtful mortals around

How I wish to hold you close,
Ever so gently, near my heart,
And to place a tender kiss,
Softly, on your untouched charm

My love for you is ever true,
Boundless and wholehearted,
But, I shall never make you mine,
Even if my heart desires so,
As true love is selfless, yet complex
One that sets you free to flourish

beena-roy

 

 

 

 


Beena Roy

വിമാനയാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബോര്‍ഡിംഗ് പാസ്സ് എന്താണെന്നറിയാം. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ. യാത്രക്കാരനെ കുറിച്ചും ഫ്ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ആണ് ബോര്‍ഡിംഗ് പാസ്സില്‍ ഉള്ളത്.
വിമാനയാത്രയ്ക്ക് മുന്‍പ് നമ്മളെല്ലാം ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുന്ന ഈ ബോര്‍ഡിംഗ് പാസ്സ് യാത്രയ്ക്ക് ശേഷം നമ്മള്‍ എന്താണ് ചെയ്യാറ്? മിക്കവരും ഇത് എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ ബോര്‍ഡിംഗ് പാസ്സ് ഉപേക്ഷിക്കുന്നത് സുരക്ഷിതമാണോ? അല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യാത്രയുടെ അവസാനം വിമാനത്തിന്‍റെ സീറ്റ് പോക്കറ്റിലോ, താമസിക്കുന്ന ഹോട്ടലിലോ അതുമല്ലെങ്കില്‍ എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബിന്നിലോ ഒക്കെ നാം ബോര്‍ഡിംഗ് പാസ്സ് അലക്ഷ്യമായി ഉപേക്ഷിക്കാറാണ് പതിവ്.

bp copy

എന്നാല്‍ ഇങ്ങനെ നമ്മള്‍ ഉപേക്ഷിക്കുന്നത് കേവലം ബോര്‍ഡിംഗ് പാസ്സല്ല മറിച്ച് നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും ആണെന്നാണ്‌ വിദഗ്ദര്‍ പറയുന്നത്. നമ്മള്‍ ഉപയോഗിച്ച ബോര്‍ഡിംഗ് പാസ്സിലെ ബാര്‍കോഡ് സ്കാന്‍ ചെയ്‌താല്‍ നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ലളിതമായ ആപ്ലിക്കേഷന്‍ മിക്ക മൊബൈലുകളിലും ഇന്ന് ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിദഗ്ദനായ ഒരാള്‍ക്ക് നിങ്ങളുടെ ഹോം അഡ്രസ്സ്, പേഴ്സണല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്, നിങ്ങളുടെ യാത്രാവിവരങ്ങള്‍ തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് വരെ കണ്ടുപിടിക്കാന്‍ സാധിക്കും.

അത് കൊണ്ട് ഇനി മുതല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ബോര്‍ഡിംഗ് പാസ്സ് കുറച്ചു കൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ മറക്കണ്ട. അവിടെയും ഇവിടെയും അലക്ഷ്യമായി ഉപേക്ഷിക്കാതെ ബോര്‍ഡിംഗ്പാസ്സ് ഉപയോഗ ശേഷം നശിപ്പിച്ച് കളയാന്‍ ശ്രദ്ധിക്കുക. ഈ വിവരം ഉപകാരപ്രദമാണെന്ന്‍ തോന്നുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.

സ്വന്തം ലേഖകന്‍
യുകെ മലയാളികളുടെ ചരിത്രത്തില്‍ ഇടം പിടിച്ച ഒരു ദിനമായിരുന്നു ഇന്നലെ കടന്ന്‍ പോയത്. ഐഇഎല്‍ടിഎസ് സ്കോറിംഗ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് വെളിയിലുള്ള കുടിയേറ്റക്കാരോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധം അറിയിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) ഇന്നലെ നടത്തിയ പാര്‍ലമെന്റ് ലോബിയിംഗ് വന്‍ വിജയമായി എന്ന്‍ വേണം പറയാന്‍. നിരവധി എം.പിമാര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ചതും ഇതിനായി തങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടും എന്ന്‍ പറഞ്ഞതും ശുഭ ലക്ഷണമായി വേണം കരുതാന്‍.

ഐഡബ്ല്യുഎ ദേശീയ ഭാരവാഹികളായ ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ സിംഗ്, ബൈജു തിട്ടാല, സുഗതന്‍ തെക്കെപ്പുര തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ലോബിയിംഗില്‍ വന്‍ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായത്. ഐ ഡബ്ല്യു എ യുടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കൊണ്ട് ഹാള്‍ നിറഞ്ഞതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുമായി എം.പിമാരെ കാണാന്‍ എത്തിയവര്‍ ഇടനാഴിയിലും മറ്റും നിന്ന്‍ എംപിമാരോട് സംസാരിച്ച് തിരികെ പോവുകയായിരുന്നു.

IMG_0741

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത നഴ്സുമാര്‍ എത്ര വര്‍ഷം ഇവിടെ ജോലി ചെയ്താലും പിന്നെയും അവര്‍ക്ക് ഐഇഎല്‍ടിഎസ് സ്കോറിംഗ് 7.5 ഉണ്ടെങ്കില്‍ മാത്രമേ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കൂ എന്ന നയത്തില്‍ വിവേചനം ഉണ്ട് എന്ന്‍ എം.പിമാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്നലത്തെ വിജയം. പത്ത് വര്‍ഷത്തിലധികം യുകെയില്‍ താമസിക്കുകയും ഇവിടെ പൗരത്വം ലഭിക്കുകയും ചെയ്തവരുടെ കാര്യത്തില്‍ പോലും ഐഇഎല്‍ടിഎസ് എന്ന കടമ്പ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന്‍ ഐഡബ്ല്യുഎ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭൂരിപക്ഷം എം.പിമാരും അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു.

കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ ഷെയ്സ്നെര്‍, ഈലിംഗ് എം. പി. വീരേന്ദര്‍ ശര്‍മ്മ, ഐല്‍വര്‍ത്ത് എം.പി. റൂത്ത് കാന്റര്‍ബറി, സ്കോട്ട്ലന്റ് എം.പി. ഡോ. ലിസ കാമറോണ്‍, നോട്ടിംഗ്ഹാം സൗത്ത് എം.പി. ലിലിയന്‍ ഗ്രീന്‍വുഡ്, ഡെര്‍ബി എം.പി. മാര്‍ഗരറ്റ് ബെക്കറ്റ്, ഗ്ലോസസ്റ്റര്‍ എം.പി. റിച്ചാര്‍ഡ് ഗ്രഹാം തുടങ്ങിയവര്‍ ഐഡബ്ല്യുഎ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താമെന്ന് യോഗത്തില്‍ പറഞ്ഞു.

IMG_0764

യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നും നഴ്സിംഗ് ഡിഗ്രി എടുത്ത് ഇവിടെ വന്ന് കെയറര്‍മാരായും മറ്റും നിരവധി വര്‍ഷങ്ങള്‍ പണിയെടുത്തവരോട് പോലും ഈ മാനദണ്ഡം ഉപയോഗിക്കുന്നത് ശരിയല്ലെന്ന വാദത്തിനും പിന്തുണ ലഭിച്ചു. ഈ വിഷയം ഉന്നയിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ യുകെയിലുടനീളം നടത്തി വരുന്ന കാമ്പയിന് ലഭിച്ച ജനപിന്തുണയുടെ അടയാളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ആണ് ഇന്നലെ പാര്‍ലമെന്റില്‍ എത്തി ചേര്‍ന്നത്.

യുകെയിലെ നഴ്സിംഗ് രംഗത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ ആര്‍സിഎന്‍, യൂനിസെന്‍ എന്നിവരുടെ പ്രതിനിധികളും ഐഡബ്ല്യുഎയ്ക്കൊപ്പം കൈ കോര്‍ക്കാന്‍ ഇന്നലെ എത്തിയിരുന്നു. ആര്‍സിഎന്‍ ഓപ്പറേഷനല്‍ മാനേജര്‍ നോറ ഫ്ലാനഗന്‍, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഇവാന്‍ റസ്സല്‍, യൂനിസെന്‍ നാഷണല്‍ ഓര്‍ഗനൈസര്‍ സൂസന്‍ ക്യുവേ എന്നിവര്‍ ഇന്നലത്തെ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിച്ചു. നാല്‍പ്പതിനായിരത്തോളം മലയാളി നഴ്സുമാര്‍ ഈ രണ്ട് സംഘടനകളില്‍ അംഗങ്ങളായി ഉണ്ടെന്ന കാര്യം മനസ്സിലാക്കിയുള്ള നിലപാട് ആയിരുന്നു ഇരു സംഘടനാ പ്രതിനിധികളും എടുത്തത്.

IMG_0740

നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ട് കൂടി ഐഡബ്ല്യുഎ നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് നേരെ കണ്ണടച്ച് നിന്ന യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ യുക്മയും ഒടുവില്‍ ഐഡബ്ല്യുഎയുടെ സമരമുഖത്ത് പിന്തുണയുമായി എത്തിയത് ഐഡബ്ല്യുഎ പ്രതിനിധികള്‍ക്ക് ആവേശം കൂട്ടി. യുക്മയുടെ സ്ഥാപക പ്രസിഡണ്ടും സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗവുമായ വര്‍ഗീസ്‌ ജോണ്‍, മിഡ്ലാന്‍ഡ്‌സില്‍ നിന്നുള്ള യുക്മ മുന്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗം അനില്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് യുക്മ പ്രതിനിധികള്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെ മലയാളികളെ ദോഷകരമായി ബാധിക്കുമായിരുന്ന പി.ആര്‍ പ്രശ്നത്തിലും പാസ്പോര്‍ട്ട് സറണ്ടര്‍ പ്രശ്നത്തിലും ഒക്കെ യുക്മ സജീവമായി രംഗത്ത് ഇറങ്ങിയത് വര്‍ഗീസ്‌ ജോണ്‍ പ്രസിഡണ്ട് ആയിരുന്ന കാലത്തായിരുന്നു.

IMG_0760

പോള്‍ മാത്യൂസ്, എബിന്‍ ജോസ്, ജിജി നട്ടാശ്ശേരി, ഷാജി, അഭിലാഷ് ബാബു, നോയല്‍ തോമസ്‌ തുടങ്ങിയവര്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ ഭാരവാഹികളും ഇന്നലെ പാര്‍ലമെന്‍റ് ലോബിയിംഗില്‍ പങ്കെടുത്തിരുന്നു. ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ഡെര്‍ബി, കേംബ്രിഡ്ജ്, ലണ്ടന്‍, ബോണ്‍മൌത്ത് തുടങ്ങി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ഇന്നലെ ലണ്ടനില്‍ ഐഡബ്ല്യുഎ നടത്തിയ സമരത്തില്‍ പങ്കാളികളായി.

IMG_0739

എണ്ണായിരത്തില്‍ അധികം വരുന്ന കെയറര്‍ രംഗത്ത് ജോലി ചെയ്യുന്ന നഴ്സിംഗ് യോഗ്യതയുള്ളവരെ നേരിട്ട് ബാധിക്കുന്ന ഈ കാര്യത്തിന് വേണ്ടി ഐഡബ്ല്യുഎ നടത്തി വരുന്ന ഈ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാനുള്ള ബാധ്യത എല്ലാ മലയാളികള്‍ക്കും ഉള്ളതാണ്.  ഈ ആവശ്യം അംഗീകരിക്കും വരെ ഐഡബ്ല്യുഎ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെടാന്‍ ഓരോരുത്തരും തയ്യാറാകണം. കരുത്തുറ്റ ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സാന്നിദ്ധ്യം യുകെയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ ഇത് പോലുള്ള ജനകീയ പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്.

IMG_0769

ഇന്നലെ നടന്ന പാര്‍ലമെന്റ് ലോബിയിംഗിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

‘നടുവേദന’ മൂലം എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ വലച്ചത് മൂന്നരമണിക്കൂര്‍. വൈകുന്നേരം ആറരയോടെ ഡല്‍ഹിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനമാണ് ‘നടുവേദന’ പ്രശ്‌നം പരിഹരിക്കാനാവാതെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്നരമണിക്കൂര്‍ കുടുങ്ങിക്കിടന്നത്. രൂക്ഷമായ നടുവേദനയുള്ള യാത്രക്കാരിയുടെ നടുവിനു ചൂടുപകരുന്ന യന്ത്രം കുത്താന്‍ സീറ്റിനടുത്തു പ്ലഗ് പോയിന്റില്ലാഞ്ഞതാണ് വിമാനം വൈകാന്‍ കാരണമായത്.
വൈദ്യുതി ഉപയോഗിച്ചു ചൂടുപകരുന്ന യന്ത്രം വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതുകൊണ്ടുതന്നെ അതുമായാണ യാത്രക്കാരി വന്നത്. യന്ത്രം ഉപയോഗിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ വിമാനം പറന്നാല്‍ തനിക്കു വേദന രൂക്ഷമാകുമെന്നും അതുകൊണ്ട് അതിനുള്ള ക്രമീകരണം ചെയ്യാതെ വിമാനം പുറപ്പെടാന്‍ പാടില്ലെന്നും യാത്രക്കാരി ശഠിച്ചു. അതേസമയം ഇവരെ വിമാനത്തില്‍ നിന്നിറക്കാനുള്ള അധികൃതരുടെ നീക്കവും യാത്രക്കാരിയുടെ നിലവിളിമൂലം ആദ്യം കഴിയാതെപോയി. കെസി വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് എംപിമാരും യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നു. വ്യോമഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും പ്രശ്‌നം മൂന്നരമണിക്കൂറോളം പരിഹരിക്കപ്പെട്ടില്ല. ഒടുവില്‍ യാത്രക്കാരിയെ ബലമായി വിമാനത്തില്‍നിന്നിറക്കി രാത്രി 10 മണിയോടെയാണു വിമാനം പുറപ്പെട്ടത്.

ദശാബ്ദി നിറവില്‍ ആയ ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം ജനുവരി മുപ്പത് ശനിയാഴ്ച നടക്കും. യുകെയില്‍ എമ്പാടും കഴിവ് തെളിയിച്ച ഒരുപറ്റം കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കലാ സന്ധ്യ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഹെയര്‍ ഫീല്‍ഡ് സെന്റ്‌മേരീസ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടക്കുക. അസോസിയേഷന്‍ പ്രസിഡന്റ് ജോയല്‍ കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ലൈവ് മ്യൂസിക്, ക്ലാസിക്, ആന്‍ഡ് സിനിമാറ്റിക് ഡാന്‍സുകള്‍, നാടകം, ഹാസ്യപരിപാടികള്‍ തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറംപകരും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജോമി ജോസഫ് സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ജോയല്‍ കെ.മാത്യുവിനെ കൂടാതെ വൈസ് പ്രസിഡന്റ് ഷീബ പ്രവീണ്‍, അനു ജോഷി, റോയിവര്‍ഗീസ്, ഫിനില്‍തോമസ്, വിനോദ് നോബിള്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മാഞ്ചസ്റ്റര്‍: മഞ്ഞുപെയ്ത് പ്രകൃതി വെളള പുതച്ചു നിന്ന സായാഹ്നത്തില്‍ നടന്ന നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (നോര്‍മ്മ) ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ആവേശോജ്വലമായി. ക്രംപ്‌സിലിലെ മെതേഡിസിറ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നു മണി മുതല്‍ നടന്ന ആഘോഷപരിപാടികള്‍ രാവേറെ നീണ്ടു. ഭക്തിഗാനാലാപനത്തെത്തുടര്‍ന്ന് നടന്ന നേറ്റിവിറ്റി പ്ലേയേത്തുടര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമായി. അസോസിയേഷന്‍ പ്രസിഡന്റെ സോണി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിഥിയായെത്തിയ സാന്താക്ലോസ് ആഷോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ സോണി ചാക്കോ ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു ഇതേത്തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ക്ക് തുടക്കമായി. നോര്‍മ്മ കലാവേദിയുടെ നാടകത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. ചില്‍ഡ്രന്‍സ് ഡേയോട് അനുബന്ധിച്ച് നടന്ന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതിനെത്തുടര്‍ന്ന് വിളമ്പിയ വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

norrmma-4

സെക്രട്ടറി ഷീന രമേഷ്, വൈസ് പ്രസിഡന്റെ് ഷൈനി സാനു, രജിത സനല്‍, സനല്‍ ബാലക്യഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷര്‍ സ്‌നിബു കുര്യന്‍ ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും പ്രസിഡന്റ് സോണി ചാക്കോ നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് ഉപഗാറിന്റെ കാമ്പയിനും നടന്നു. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഫസ്റ്റ് റിംഗ് ഓണ്‍ലൈന്‍ ട്യൂഷന്‍, ഫ്രാന്‍സിസ് എം.പി.തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

 

norrmma-1

norrmma-2

norrmma-3

ലണ്ടന്‍: വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ നിയമങ്ങള്‍ നടപ്പാക്കുന്ന ഗവണ്‍മന്റ് രീതിക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നു. ഖനന ബില്‍, ഫോക്‌സ് ഹണ്ടിംഗ് ബില്‍, ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബില്‍ തുടങ്ങിയവ കോമണ്‍സില്‍ വേണ്ടത്ര ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടത്താതെയാണ് പാസാക്കിയത്. ബില്ലുകളില്‍ വിവാദത്തിനു കാരണമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയതു പോലും സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് എന്ന സര്‍ക്കാരിന്റെ പ്രത്യേകാധികാരമുപയോഗിച്ച് പാര്‍ലമെന്റിന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെയായിരുന്നു. ഇതാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്നത്.
ജനുവരി ആദ്യം അഞ്ചു ലക്ഷത്തോളം വരുന്ന ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ മെയ്ന്റനന്‍സ് ഗ്രാന്റ് എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നു. ഭിന്ന ശേഷിയുള്ളവരേയും വംശീയ ന്യൂനപക്ഷങ്ങളേയും പ്രായത്തില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളേയുമാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക. സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ഈ തീരുമാനത്തെ ലേബര്‍ പാര്‍ട്ടി എതിര്‍ക്കുന്നു. പ്രത്യേകാധികാരം നല്‍കുന്ന വ്യവസ്ഥ എടുത്തു കളയണമെന്ന് ഇന്ന് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെടും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അപൂര്‍വ്വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്ന്.

കണ്‍സര്‍വേറ്റീവുകളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇല്ലാതിരുന്ന ഈ നയത്തിന് മതിയായ ചര്‍ച്ചകള്‍ നടത്താതെയും മാറ്റങ്ങള്‍ നിര്‍ദേശിക്കാതെയുമാണ് കോമണ്‍സ് സമിതി അനുമതി നല്‍കിയത്. നിഴലുകള്‍ക്കിടയില്‍ നിന്ന് ഭരിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു ഷാഡോ ഫസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി ആന്‍ജല ഈഗിള്‍ ഇതിനെ വിശേഷിപ്പിച്ചത്. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താനാണ് ടോറികള്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിനു ശേഷം ഇത്തരം നിരവധി ബില്ലുകള്‍ മന്ത്രിമാരുടെ പ്രത്യേകാധികാരമുപയോഗിച്ച് പാസാക്കി സഭയില്‍ എത്തുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും നയങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള കോമണ്‍സിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. 1940കളിലാണ് സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് എന്ന ഈ പ്രത്യേകാധികാരങ്ങള്‍ സര്‍ക്കാരിന് നല്‍കിയത്. കോമണ്‍സില്‍ സമയം പാഴാക്കാതെ നിയമഭേദഗതികള്‍ വരുത്താനാണ് ഇത് നടപ്പില്‍ വരുത്തിയത്.

1982ല്‍ 1100 ഭേദഗതികള്‍ വരുത്തിയാണ് ഇതിന്റെ ഉപയോഗം വ്യാപകമാക്കിയത്. ഇപ്പോള്‍ പ്രതിവര്‍ഷം 3000ത്തോളം ഭേദഗതികള്‍ ഇതുപയോഗിച്ച് ചെയ്യുന്നുണ്ട്. 2010ല്‍ കാമറൂണ്‍ അധികാരത്തിലെത്തിയതിനു ശേഷം ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. നാല് ബില്യന്‍ പൗണ്ടിന്റെ നികുതിയിളവുകള്‍ ഇല്ലാതാക്കാന്‍ കോമണ്‍സില്‍ ചര്‍ച്ച പോലും നടത്താതെ എസ്‌ഐ നടപ്പിലാക്കാന്‍ ജോര്‍ജ് ഓസ്‌ബോണ്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved