നമുക്കറിയാം വിമാനം തകര്‍ന്നാല്‍ യാത്രക്കാരില്‍ ഒരാള്‍ പോലും ജീവനോടെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പറക്കുന്നതിനിടെ വിമാനം തകര്‍ന്നാലും യാത്രികരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഭൂമിയിലെത്തിക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്‌ലാദിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയത്.
വിമാനത്തില്‍ നിന്നും വേര്‍പെടുത്താവുന്ന രീതിയിലാണ് സുരക്ഷാ കവചം. വിമാനം പറന്നുയരുമ്പോഴോ പറക്കുമ്പോഴോ ഇറങ്ങുമ്പോഴോ എന്തെങ്കിലും കേട് പാടുകള്‍ സംഭവിച്ചാല്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ ഈ സുരക്ഷാ കവചത്തിന് സാധിക്കും. അന്തരീക്ഷത്തില്‍ വച്ച് അപകടം സംഭവിച്ചാല്‍ പാരച്യൂട്ട് മുഖേനയാണ് സുരക്ഷ കവചം താഴെ എത്തിക്കുക. ഇനി സമുദ്രത്തിലേക്കാണ് ചെല്ലുന്നതെങ്കില്‍ ഇത് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.
വിമാനത്തില്‍ ഘടിപ്പിക്കുന്ന സുരക്ഷ കവചത്തിലാണ് യാത്രക്കാര്‍ ഇരിക്കുന്നത്. ഇതിനിടയില്‍ എന്തെങ്കിലും അപകടം വിമാനത്തിന് സംഭവിച്ചാല്‍ സുരക്ഷാ കവചം വിമാനത്തില്‍ നിന്നും ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കും. തുടര്‍ന്ന് പാരച്യൂട്ട് വഴി സുരക്ഷാ കവചം താഴെ ഇറക്കും. യാത്രക്കാരെയും അവരുടെ സാമഗ്രികളും വഹിക്കാന്‍ കഴിയുന്നതാണ് സുരക്ഷ കവചം.
ലണ്ടന്‍: ലോകത്ത് സാമ്പത്തിക അസന്തുലിതത്വം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറുപത്തിരണ്ട് പേരിലാണ് ലോകത്തിലെ മുഴുവന്‍ സമ്പത്തിന്റെയും പകുതിയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടനയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010ന് ശേഷം ലോകത്തിലെ ദരിദ്രരുടെ എണ്ണം 41 ശതമാനമായി ഉയര്‍ന്നു. ലോകത്തിലെ അറുപത്തിരണ്ടു പേരുടെ സമ്പത്ത് 1.76 ട്രില്യന്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുളള അന്തരം വളരെ വലുതായി. ഒരേ സാമ്പത്തികമുളള പണക്കാരുടെ എണ്ണം 2011ല്‍ 388 ആയിരുന്നു. ഓരോ കൊല്ലം കഴിയും തോറും ഈ സംഖ്യയില്‍ കുറവുണ്ടാകാന്‍ തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇത് 177ആയി. 2014ല്‍ 80ഉം 2015ല്‍ ഇത് 62ഉം ആയി മാറുകയായിരുന്നു.
2016ലെ ലോക സാമ്പത്തിക ഫോറത്തിനായി ധനശാസ്ത്രജ്ഞര്‍ ദാവോസില്‍ ഒത്തുകൂടാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെങ്കില്‍ നികുതി ഘടയില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഓക്‌സ്ഫാം ജിബി ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഗോള്‍ഡ്‌റിംഗ് പറഞ്ഞു. ഈ സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ ലോകനേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് തടയാനായി ഇവരില്‍ നിന്ന് ഇതുവരെ ശക്തമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക വളര്‍ച്ചയുടെ ഫലം സമൂഹത്തിന്റെ താഴെക്കിടയിലുളളവര്‍ക്ക് എത്തിക്കാനുളള യാതൊരു നടപടിയും അധികൃതരില്‍ നിന്ന് ഉണ്ടാകുന്നില്ല. ലോകത്ത് ഒമ്പത് പേരില്‍ ഒരാള്‍ വിശന്ന വയറുമായാണ് ഉറങ്ങുന്നത്. വന്‍കിടക്കാര്‍ക്ക് നികുതിയിളവുകള്‍ അനുവദിക്കുന്ന നടപടി അവസാനിച്ചേ തീരൂ. അവര്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. രാജ്യത്ത് വന്‍തോതില്‍ നികുതി ഇളവുകള്‍ നടപ്പാക്കുന്നതായി നവംബറില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ജോര്‍ജ് ഓസ്‌ബോണിന്റെ നികുതിയിളവുകള്‍ നൂറ് കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റിയും ചൂണ്ടിക്കാട്ടി. ലോകത്തിലെ ദരിദ്ര്യരാഷ്ട്രങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതി ഒഴിവാക്കലുകള്‍ അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലണ്ടന്‍: അഭയാര്‍ത്ഥികളുടെ നിസഹായത ചൂഷണം ചെയ്ത് മനുഷ്യക്കടത്തുകാര്‍ കഴിഞ്ഞ വര്‍ഷം നാല് ബില്യന്‍ ഡോളര്‍ വരെ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ കുറ്റവാളികളുടെ ഏറ്റവും പ്രധാന വ്യവസായമായി മനുഷ്യക്കടത്ത് മാറിയിരിക്കുകയാണ്. മയക്കുമരുന്ന് കള്ളക്കടത്തിനെ പിന്തള്ളിയാണ് മനുഷ്യക്കടത്ത് ക്രിമിനല്‍ ലോകത്തെ ഏറ്റവും പണം വാരുന്ന ബിസിനസ് ആയി മാറിയിരിക്കുന്നത്. യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളില്‍ തൊണ്ണൂറ് ശതമാനവും ഇത്തരം സംഘങ്ങള്‍ക്ക് പണം നല്‍കിയാണ് എത്തിയത്. സര്‍ക്കാരുകള്‍ തന്നെയാണ് ഇവരെ തഴച്ച് വളരാന്‍ അനുവദിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ലോ എന്‍ഫോഴ്‌സിംഗ് ബോഡിയായ യൂറോപോള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധവും ദാരിദ്ര്യവും മറ്റും മൂലം കഴിഞ്ഞ കൊല്ലം പത്ത് ലക്ഷത്തിലേറെ പേരാണ് യൂറോപ്പിലേക്ക് എത്തിയതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി വ്യക്തമാക്കുന്നു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ യാത്രയിലൂടെയാണ് ഇവരിലേറെയും ഇവിടേക്ക് എത്തിയത്. ഇവരുടെ ഈ ദുരിതം പലര്‍ക്കും പണം കൊയ്യാനുളള മാര്‍ഗമായി. ഓരോ കുടിയേറ്റക്കാരനും യൂറോപ്പിലേക്കുളള തങ്ങളുടെ മാര്‍ഗം സുഗമമാക്കാനായി മൂവായിരം ഡോളര്‍ മുതല്‍ ആറായിരം ഡോളര്‍ വരെ മനുഷ്യ,ക്കടത്തു സംഘങ്ങള്‍ക്ക് നല്‍കിയെന്നാണ് സൂചന. കഴിഞ്ഞ കൊല്ലം മനുഷ്യക്കടത്തുകാരുടെ വര്‍ഷമായിരുന്നു. ആയിരക്കണക്കിന് കുറ്റവാളികളാണ് മനുഷ്യക്കടത്തില്‍ പങ്കാളികളായുളളത്. യൂറോപ്പില്‍ മാത്രം ഇത്തരത്തിലുളള 10,700 പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നവര്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വരെയുളളവര്‍ ഇക്കൂട്ടത്തിലുണ്ട്.
ഒരു രാജ്യത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന ഒരാള്‍ ഇത്തരം പല സംഘങ്ങള്‍ക്കും പണം നല്‍കേണ്ടി വരുന്നു. ഒരു സിറിയക്കാരന് യൂറോപ്പിലേക്ക് കടക്കണമെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വ്യാജ രേഖകളും മറ്റും ആവശ്യമാണ്. ആദ്യം തുര്‍ക്കിയിലെത്തുന്ന ഇവരെ അവിടെ നിന്ന് ബോട്ടിലോ മറ്റു മാര്‍ഗ്ഗങ്ങലിലൂടെയോ ഗ്രീസിലേക്ക് കടത്തും. യൂറോപ്യന്‍ തീരങ്ങളിലെത്തിക്കഴിഞ്ഞാല്‍ ഇവരെ അവിടെ നിന്ന് പാസ്‌പോര്‍ട്ട് വേണ്ടാത്ത ഷെങ്കന്‍ മേഖലകളിലേക്ക് എത്തിക്കാന്‍ കടത്തുകാര്‍ തയ്യാറായി നില്‍പ്പുണ്ടാകും. ഇവിടെ എത്തുന്നതോടെ ധനികരാജ്യങ്ങളായ ജര്‍മനി, ആസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലോ സുഖമായി ജീവിക്കാനാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു.
എന്നാല്‍ ഹംഗറി അടക്കമുളള ചില രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും വേലി കെട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേരാനായി കയ്യിലുണ്ടായിരുന്ന പണം ഇത്തരം സംഘങ്ങള്‍ക്ക് വീതിച്ച് നല്‍കേണ്ടി വന്നു. ഇതിനിടെ പല പീഡനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പലരുടെയും കുടുംബാംഗങ്ങളെ ഈ സംഘത്തില്‍ പെട്ടവര്‍ തട്ടിക്കൊണ്ടു പോയി. ഇവരുടെ സമ്പാദ്യം കൊളളയടിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യൂറോപ്പിലേക്ക് കടത്തിയവരില്‍ പലരെയും ഈ സംഘങ്ങള്‍ മയക്കുമരുന്ന് കളളക്കടത്ത് ശൃംഖലയുടെ ഭാഗമാക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരക്കാരുടെ എണ്ണം കൂടുന്നതിനാല്‍ സര്‍ക്കാരിന് അവയെ നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു. ഇക്കൊല്ലവും കൂടുതല്‍ പേര്‍ യൂറോപ്പിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് ഈ കുറ്റവാളിസംഘങ്ങളുടെ സഹായം ആവശ്യവുമാണ്. അത് കൊണ്ട് തന്നെ ഈ സംഘങ്ങള്‍ക്ക് തഴച്ചു വളരാനുളള സാഹചര്യമാണ് ഇവിടെയുളളത്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനായി വിവരങ്ങള്‍ കൈമാറുകയും പ്രവേശന മേഖലയില്‍ സംയുക്തമായി നിലകൊളളുകയും ചെയ്യേണ്ടതുണ്ട്. ജര്‍മനി അടക്കമുളള രാജ്യങ്ങള്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാനുളള നടപടികള്‍ കൈക്കൊളളുന്നുണ്ടെങ്കിലും അവ പര്യാപ്തമല്ലാത്ത സ്ഥിതിയാണുളളത്. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയ്ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.
Allen Shibu, Keighley
Yorkshire was found with a light blanket of white as the long awaited snowfall finally began today in the late hours of the evening. Last night, the temperatures had plummeted to -2 and -4 degrees Celsius. Black ice was already spotted by Yorkshire’s population this morning, some discovering the perils of the ice the hard way, slipping as they stepped outside for work and other activities.
For the last few days, the temperature was pulsing up and down between 0 and 2 degrees Celsius. This morning, for the first time this winter, there was ice on Yorkshire’s roads. Many people were reported to queue in hospitals to examine injuries caused by the ice. Many minor road accidents between cars and public transport was also reported. Today, the clouds broke and the snow began to fall at approximately 5 o clock in the evening.
There was a prohibitive amount of snow in the hilly areas, especially Keighley, Skipton, Ilkley, and Crosshills. The Met Office has given a yellow warning to “be aware” of snow and ice. The warning is in place until mid-morning on Sunday. The Met Office has three categories for its warnings – red, amber and yellow – with red as the most severe. It said less cold conditions should start to develop during Sunday, allowing some snow to start melting.
ലണ്ടന്‍: ഡീപ്കട്ട് സൈനിക ബാരക്കില്‍ ബലാല്‍സംഗങ്ങളും ലൈംഗിക പീഡനങ്ങളും പതിവായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഷെറില്‍ ജെയിംസ് എന്ന് ആര്‍മി റിക്രൂട്ട് കൊല്ലപ്പെട്ട 1995 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഈ സൈനിക കേന്ദ്രത്തില്‍ നിരവധി പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 1995ല്‍ സമാനമായ 60 ഓളം ക്രൂരതകള്‍ അരങ്ങേറിയതായാണ് സൂചന. ഇവ സറെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിങ്കിലും പൊതുജനശ്രദ്ധയില്‍ പെട്ടില്ല. 1995 മുതല്‍ 2002 വരെ കാമ്പര്‍ലി, സറെ സൈനിക ബാരക്കുകളിലുണ്ടായ ഷെറില്‍ ജെയിംസിന്റേതടക്കം മൂന്ന് മരണങ്ങള്‍ സൈന്യം തന്നെ അന്വേഷിച്ചിരുന്നു.
പ്രതിരോധമന്ത്രാലയത്തിന്റെ റിവ്യൂ സമിതി മുമ്പാകെ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. എന്നാല്‍ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഷെറില്‍ ജെയിംസിന്റെ മരണത്തെക്കുറിച്ച് നടത്തിയ പുനരന്വേഷണത്തില്‍ ലഭിച്ചു. ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം പുറത്ത് വന്നത് ഈയാഴ്ചയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇവരെ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരിക്കുന്നതിന്റെ തലേ രാത്രിയിലാകാം ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
ഇതേ സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ മദ്യവും മയക്കുമരുന്നും അടക്കമുളള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. റിക്രൂട്ടുകളോട് യാതൊരു മര്യാദയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയ റോയല്‍ മിലിട്ടറി പൊലീസ് ഷെറില്‍ ജെയിംസിന്റെ വസ്ത്രങ്ങളോ ഇവര്‍ക്ക് വെടിയേറ്റ തോക്കോ തിരയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ശരീരത്തിനടുത്ത് നിന്ന് കണ്ടെത്തിയ തോക്കില്‍ നിന്ന് തന്നെയാണോ വെടിയേറ്റതെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ഇവര്‍ തന്നെയാണോ ഇത് ഉപയോഗിച്ചതെന്ന കാര്യവും വ്യക്തമല്ല. തന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്നാണ് തങ്ങള്‍ക്കറിയേണ്ടതെന്ന് ഷെറിലിന്റെ മാതാപിതാക്കള്‍ പറയുന്നു. തന്റെ മകള്‍ എന്ത് കൊണ്ട് മരിച്ചു എന്ന് തങ്ങള്‍ക്കറിയല്ല. എന്നാല്‍ തെളിവുകള്‍ പലതും പറയുന്നു. ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും ഷെറിലിന്റെ പിതാവ് ആവശ്യപ്പടുന്നു.
1995നും 2002നും ഇടയില്‍ ഡീപ്കട്ടില്‍ വെടിയേറ്റ് മരിച്ച നാല് റിക്രൂട്ടുകളില്‍ ഒരാള്‍ മാത്രമാണ് ഷെറില്‍. 1995 ജൂണില്‍ ഈസ്റ്റ് സസെക്‌സിലെ ഹേസ്റ്റിംഗ്‌സില്‍ നിന്നുളള പ്രൈവറ്റ് സീന്‍ ബെന്റോണ്‍ എന്ന ഇരുപതുകാരനെ ക്യാമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാളുടെ നെഞ്ചില്‍ അഞ്ച് വെടിയുണ്ടകളാണ് തുളച്ച് കയറിയത്. ജെഫ് ഗ്രേ എന്ന പതിനേഴുകാരനെയും രണ്ട് വെടിയുണ്ടകളേറ്റ് മരിച്ച നിലയില്‍ സെപ്റ്റംബര്‍ 2001ല്‍ കണ്ടെത്തിയിരുന്നു. പെര്‍ത്തില്‍ നിന്നുളള ജെയിംസ് കോളിന്‍സണ്‍ എന്ന പതിനേഴുകാരനെ 2002 മാര്‍ച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കുടുബങ്ങള്‍ വര്‍ഷങ്ങളായി നിയമയുദ്ധം നടത്തി വരികയാണ്. തങ്ങളുടെ മക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പുറംലോകം അറിയണമെന്നാണ് ഇവരുടെ ആവശ്യം.
മുന്‍പ് നടന്ന അന്വേഷണങ്ങള്‍ ഫലപ്രദമായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. പല സുപ്രധാന തെളിവുകളും അന്വേഷണത്തിനിടയില്‍ പരിശോധിച്ചിട്ടില്ലന്നും ആരോപണമുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരെ വേണ്ടവണ്ണം ചോദ്യം ചെയ്തില്ല. നാല് കേസുകളും ഇപ്പോള്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന പലരും തങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ചിലര്‍ക്ക് തങ്ങളെ ആരാണ് പീഡിപ്പിച്ചതെന്ന കാര്യം പോലും അറിയില്ല. ഇത്തരക്കാര്‍ മുഖം മറച്ചാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറയുന്നു.
ചില മരണങ്ങള്‍ക്ക് ഉത്തരവാദികളായവരെ തങ്ങള്‍ക്ക് അറിയാമെങ്കിലും അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടും ഇവര്‍ പങ്ക് വയ്ക്കുന്നു. ചിലര്‍ ഭയം മൂലം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിട്ടതായി വെളിപ്പടുത്തി. വനിതാ റിക്രൂട്ടുകളെ നഗ്‌നരായി പരേഡ് ഗ്രൗണ്ടിന് ചുറ്റും ഓടിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ഒരു പുരുഷ റിക്രൂട്ട് പറഞ്ഞു. ലൈംഗിക പീഡനത്തിന് പുറമെ ശാരീരിക പീഡനത്തിനും റിക്രൂട്ടുകള്‍ ഇരയാകുന്നുണ്ടന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡീപ്കട്ട് സൈനിക ക്യാമ്പിനെ നരകമെന്നാണ് റിക്രൂട്ടുകള്‍ വിശേഷിപ്പിക്കുന്നത്.
പാലക്കാട്: എങ്ങനെയായാലും മുസ്ലീം ലീഗ് പച്ചവിട്ടൊരു കളിയില്ല, ഇത് അവസാനം ചെന്നെത്തുന്നതോ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബില്‍ തന്നെയായിരിക്കും. ഇത്രയും ദിവസം സ്വന്തം പാര്‍ട്ടി തന്നെയാണ് തലവേദനയുണ്ടാക്കിയത്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നതെങ്കിലും സ്വന്തം പാർട്ടിക്കാരല്ല വിവാദത്തിന് പിന്നിലുള്ളത്. ഒറ്റപ്പാലം നിയോജ മണ്ഡലത്തിലെ സ്‌കൂളുകളില്‍ പച്ചവല്‍ക്കരിച്ച കലണ്ടറുകള്‍ വിതരണം ചെയ്തതാണ് പുതിയ വിവാദം. സി പി എം എംഎല്‍എയായ എം ഹംസയുടെ നിയോജക മണ്ഡലത്തിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പച്ചവല്‍കരിച്ച പുതുവത്സര കലണ്ടര്‍ വിതരണം ചെയ്തതത്രേ.
ഇതില്‍ വെള്ളിയാഴ്ചയെ മാത്രമാണ് പച്ച നിറമാക്കി മാറ്റിയിരിക്കുന്നതത്രേ. ഈ കാര്യം വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഇതിന്റെ ചിത്രങ്ങള്‍ സഹിതം പ്രചരിച്ചതോടെയാണ് സംഭവം പുറത്തെത്തുന്നത്. എം എല്‍ എയുടെ ചിത്രത്തോടപ്പം തന്നെയാണ് പച്ചവത്കരിച്ച കലണ്ടര്‍ അച്ചടിച്ചിരിക്കുന്നത്. ലീഗുകാര്‍ക്ക് പച്ച നിറത്തിനോടാണ് പ്രത്യേക താത്പര്യമെങ്കിലും ഇവിടെ നിറം മാറ്റിയിരിക്കുന്നത് സിപി എമ്മുകാരനാണ്. പച്ചനിറത്തിന്റെ പേരില്‍ നേരത്തെയും വിവാദമുണ്ടായിരുന്നു. ഈ വിവാദത്തില്‍ നിരവധി സി പി എം നേതാക്കന്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കലണ്ടറുകളില്‍ പച്ച പ്രത്യക്ഷപ്പെടുന്നത്.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലാണ് പച്ച വത്കരിച്ച കലണ്ടര്‍ വിതരണം ചെയ്യതത്രേ. എം ഹംസ എംഎല്‍എയുടെ നിയോജക മണ്ഡലത്തിലാണിത്. എം എല്‍ എയും ചിത്രം അടങ്ങിയ കലണ്ടറാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. വെള്ളിയാഴ്ചയെ പച്ച നിറമാക്കിയുള്ള കലണ്ടറില്‍ എം എല്‍ എയുടെ ചിത്രത്തോടപ്പമാണ് അച്ചടിച്ചിരിക്കുന്നത്. ഇതില്‍ എം എല്‍ എ വിദ്യാര്‍ഥികള്‍ക്കായി ആശംസയും അറിയിക്കുന്നുണ്ട്.
പച്ചവത്കരിച്ച കലണ്ടര്‍ എന്നു പറഞ്ഞാല്‍ തീര്‍ത്തു പച്ചയല്ല. ഇതില്‍ വെള്ളിയാഴ്ചയെ മാത്രമാണ് പച്ചനിറമാക്കി മാറ്റിയിരിക്കുന്നത്. പച്ചവത്കരിച്ച കാര്യം വാട്‌സ് ആപ്പ് വഴി പ്രചരിച്ചതോടെയാണ് പുറത്തെത്തുന്നത്. ഇതിന് മുന്‍പും നിരവധി കാര്യങ്ങള്‍ പച്ച വത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
നേരത്തെ മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സ്വന്തം മണ്ഡലത്തില്‍ നിന്നുതന്നെയുള്ള സ്‌കൂളുകളിലെ ബോര്‍ഡാണ് പച്ച നിറമാക്കി മാറ്റിയത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കണ്ണിന് കുളിര്‍മയുള്ള നിറമാണ് പച്ചയെന്നാണ് മലപ്പുറത്തെ എം എല്‍എമാര്‍ പറയുന്നത്. എം എല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള സ്‌കൂള്‍ നവീകരണത്തിലാണ് ബോര്‍ഡുകളുടെ നിറം മാറ്റിയിരുന്നത്.
എസ് എസ് എല്‍ സി പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ക്കായുള്ള സയന്‍സ് ചോദ്യപേപ്പറിലാണ് ഇത് കണ്ടത്.
സ്വന്തം ലേഖകന്‍
ലിവര്‍പൂള്‍: പുതുവര്‍ഷത്തിലെ ആദ്യ ദുരന്ത വാര്‍ത്ത കേട്ടതിന്റെ ഞെട്ടലില്‍ ആയിരുന്നു ഇന്നലെ ലിവര്‍പൂളിലെയും സമീപ പ്രദേശങ്ങളിലെയും ഓരോ മലയാളി കുടുംബങ്ങളും. വിനുവിന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ആരും തന്നെ ലിവര്‍പൂളില്‍ ഉണ്ടായിരുന്നില്ല. ലിവര്‍പൂള്‍ മലയാളികള്‍ക്ക് ഏറെ പ്രിയംകരനായിരുന്ന വിനുവിന്‍റെ അസുഖ വിവരം അറിഞ്ഞത് മുതല്‍ എല്ലാവരും ആശങ്കാകുലര്‍ ആയിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന്‍ മൂന്നാഴ്ച മുന്‍പ് വിനു ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതിനെ തുടര്‍ന്ന്‍ എല്ലാവരും പ്രാര്‍ത്ഥനാ നിരതര്‍ ആയിരുന്നു. എന്തെങ്കിലും അത്ഭുതം സംഭവിച്ച് തങ്ങളുടെ പ്രിയപ്പെട്ട വിനു ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്ലാവരും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്തമിപ്പിച്ച് കൊണ്ട് ഇന്നലെ രാവിലെ വിനു തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം വിട്ട് ഈ ലോകത്തോട് യാത്ര പറയുകയായിരുന്നു. വിനുവിന്‍റെ വേര്‍പാട് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് ഭാര്യ ലിനിയും മൂന്ന്‍ മക്കളും. ലിവര്‍പൂള്‍ സിടിസി ആശുപത്രിയില്‍ എച്ച്ഡിയു നഴ്സ് ആയി ജോലി ചെയ്യുകയാണ് ഭാര്യ ലിനി. സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ നേഹ (13) നെല്‍റ്റ (6) നവീന (4) എന്നിവരാണ് മക്കള്‍. കെര്‍ബി ച്യുംസ് ലിമിറ്റഡ് എന്ന കമ്പനിയിലായിരുന്നു വിനു ജോലി ചെയ്തിരുന്നത്.
ലിവര്‍പൂളിലെ പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ സജീവ അംഗമായിരുന്ന വിനു ജോസഫ് സുഹൃത്തുക്കള്‍ക്ക് എല്ലാം വളരെ വേണ്ടപ്പെട്ടയാളായിരുന്നു. ആര്‍ക്കും എന്ത് സഹായത്തിനും എപ്പോഴും പുഞ്ചിരിയോടെ ഓടിയെത്തുമായിരുന്നു വിനു എന്ന്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഏത് പ്രശ്നത്തിനും വളരെ കൂള്‍ ആയി പരിഹാരം കണ്ടെത്തുന്നതില്‍ വിനുവിന് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു എന്ന്‍ വിനുവിന്‍റെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വയ്ക്കുന്നു.
ലിവര്‍പൂള്‍ മലയാളി സമൂഹം മരണവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ വിനുവിന്‍റെ കുടുംബത്തിന് താങ്ങായി ഒപ്പം ഉണ്ട്. വിനുവിന്‍റെ ഭാര്യ ലിനിയുടെ സഹോദരി ലിന്‍സിയും ഭര്‍ത്താവ് അബ്രഹാം ജോര്‍ജ്ജും ലിവര്‍പൂളില്‍ തന്നെയാണ് താമസം. മാതാപിതാക്കള്‍ക്ക് ഏക മകനായിരുന്ന വിനുവിന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്‍ കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
പുനലൂര്‍ അഞ്ചലിന് സമീപം കരിവിളാകം കൊട്ടാരംകുന്നേല്‍ കുടുംബാംഗം ആണ് വിനു ജോസഫ്. പിതാവ് പരേതനായ ചാക്കോ ജോസഫ്, മാതാവ് അമ്മിണി ജോസഫ്. ഏക സഹോദരി വിജി വിത്സന്‍ നാട്ടിലാണ് താമസം. മുന്‍പ് സൗദിയില്‍ ആയിരുന്ന വിനുവും കുടുംബവും 2004ല്‍ ആണ് യുകെയിലെത്തിയത്. 2009ല്‍ ആണ് വിനുവിന്‍റെ അസുഖവിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന്‍ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഇടയ്ക്കിടെ രോഗം വിനുവിനെ അലട്ടിയിരുന്നു.
മാര്‍ത്തോമ്മാ സഭംഗമായ വിനു ജോസഫിന് അസുഖമായപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ത്തോമ്മാ വിശ്വാസി സമൂഹം കാര്‍മ്മല്‍ പള്ളി വികാരി റവ. ഫാ. റോണി ചെറിയാന്റെ നേതൃത്വത്തില്‍ കൂടെയുണ്ടായിരുന്നു. ആശുപത്രിയില്‍ വിനു ഉണ്ടായിരുന്നപ്പോള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റും കാര്‍മ്മികത്വം വഹിച്ചത് ഫാ. റോണി ചെറിയാന്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് വിനുവിന് വേണ്ടി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും മറ്റും നടത്തിയിരുന്നു.
വിനുവിന്‍റെ നിര്യാണത്തില്‍ ലിവര്‍പൂളിലെ മലയാളി അസോസിയെഷനുകളായ ലിംക, ലിമ, അകാല്‍ തുടങ്ങിയവയുടെ ഭാരവാഹികളും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളും അനുശോചനങ്ങള്‍ അറിയിച്ചു. നാളെ നടക്കാനിരുന്ന ജനറല്‍ബോഡി യോഗം ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റി വച്ചതായി ലിംക ഭാരവാഹികള്‍ അറിയിച്ചു. വിനുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മനോജ് വടക്കേടത്ത് (07828787332), രാജി മാത്യു (07889217641), റ്റിജോ (07888698268) എന്നിവരുള്‍പ്പെട്ട മൂന്നംഗ കമ്മറ്റിയെ ലിംക ചുമതലപ്പെടുത്തിയിട്ടും ഉണ്ട്.
ലണ്ടന്‍: ഡോര്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേദി അപൂര്‍വമായ ഒരു കൂടിച്ചരേലിനാണ് സാക്ഷ്യം വഹിച്ചത്. അതീവ ഗുരുതരമായ രോഗം ബാധിച്ച് വൃക്ക മാറ്റി വയ്ക്കപ്പെടേണ്ടി വന്നപ്പോള്‍ ദൈവദൂതനേപ്പോലെ അവതരിച്ച് തന്റെ വൃക്കകളില്‍ ഒരെണ്ണം ദാനമായി നല്‍കിയ ആളെക്കാണാന്‍ ആ പെണ്‍കുട്ടി എത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. റിസ റോമി എന്ന പതിനഞ്ചു കാരിയാണ് തന്റെ ജീവന്‍ രക്ഷിച്ച സിബി തോമസിനെ കാണാനെത്തിയത്. സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന മലയാളിയായ സിബി തോമസ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. യുക്മയുടെ സ്ഥാപക ട്രഷറര്‍ ആയിരുന്ന സിബി തോമസ് തന്‍റെ വഴി സാമൂഹിക സേവനത്തിലാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ അല്ല എന്ന്‍ തിരിച്ചറിഞ്ഞ് മുഴുവന്‍ സമയം സമൂഹ സേവനത്തിനായി മാറ്റി വച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി. പരിപാടിയിലെ പ്രത്യേക അതിഥിയായിരുന്നു ഇദ്ദേഹം. അവയവദാനത്തിന്റെ മാഹാത്മ്യം ജനങ്ങളിലെത്തിക്കാനുളള പ്രചാരണങ്ങളില്‍ സജീവമാണ് സിബി.
2012ലാണ് റിസയ്ക്ക് ഗുരുതരമായ വൃക്കരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുരുതരാവസ്ഥയിലുളള വൃക്ക മാറ്റിയ ശേഷം ഡയാലിസിന്റെ സഹായത്തോടെയാണ് ഇവളില്‍ ജീവന്‍ പിടിച്ച് നിര്‍ത്തിയത്. പിന്നീട് ഉചിതമായ വൃക്കയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു റിസയും കുടുംബവും. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സിബി തന്റെ വൃക്ക നല്‍കാമെന്ന് അറിയിച്ച് മുന്നോട്ട് വന്നത്. തുടര്‍ന്ന് വിജയകരമായി വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. തനിക്കിവിടെ ജീവനോടെ ഇന്ന് നില്‍ക്കാന്‍ കഴിയുന്നതില്‍ റിസ ദൈവത്തിന് നന്ദി പറഞ്ഞു. താന്‍ വളരെ ഭാഗ്യവതിയാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് സിബി ജീവിതമാണ് സമ്മാനിച്ചത്. നന്ദിപ്രകടനങ്ങളൊന്നും മതിയാകില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിലെ സമൂഹത്തിന് എന്തെങ്കിലും നല്‍കണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നതായി സിബി പറഞ്ഞു. ഓരോ തവണയും ശസ്ത്രക്രിയയുടെ മുറിവ് താന്‍ ചെയ്ത ത്യാഗത്തെക്കുറിച്ച് തന്നെ ഓര്‍മിപ്പിക്കും. നമുക്കെല്ലാം വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന മദര്‍ തെരേസയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാനാകും. സിബി എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്ന് റിസയുടെ അമ്മ സ്യൂ റോമി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥയില്ലാത്ത പ്രവൃത്തി കൊണ്ട് ഇപ്പോള്‍ എല്ലാവര്‍ക്കും റിസയുടെ മുഖത്തെ പുഞ്ചിരി കാണാന്‍ കഴിയുന്നു.
സിബിയ്ക്ക് പുറമെ അവയവ ദാന പ്രചാരക ഡോ. അജിമോള്‍ പ്രദീപും മേയര്‍ റോബിന്‍ പോട്ടറും ചടങ്ങില്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു. ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററാണ് ഡോ. അജിമോള്‍ പ്രദീപ്. ദക്ഷിണേഷ്യന്‍ സമൂഹത്തിനിടയില്‍ നടത്തുന്ന അവയവ ദാന പ്രചാരണങ്ങളിലൂടെയും ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയും ഏറെ ശ്രദ്ധേയയാണിവര്‍. അവയവ ദാന രജിസ്റ്ററില്‍ ഡോര്‍ച്ചെസ്റ്ററിലെ മലയാളി സമൂഹം സ്വന്തം പേരുകള്‍ ചേര്‍ക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.
അവയവദാതാക്കളില്ലാത്തതു കൊണ്ട് രാജ്യത്ത് ദിവസവും മൂന്ന് ജീവനുകള്‍ നഷ്ടപ്പെടുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2020ഓടെ ദാതാക്കളില്ലാത്തതു കൊണ്ട് രാജ്യത്ത് ഒരു ജീവന്‍ പോലും പൊലിയരുതെന്നാണ് തന്റെ സ്വപ്നം. മൂന്ന് കൊല്ലത്തിനിടെ 2800 പേരെ അവയവദാനത്തിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്കായി. ദക്ഷിണേഷ്യന്‍ ജനതയില്‍ വൃക്ക മാറ്റി വയ്ക്കല്‍ സര്‍വസാധാരണമായിരിക്കുകയാണ്. മറ്റുളളവരുടെ ജീവിതത്തില്‍ നല്ലമാറ്റം വരുത്താനായി പ്രവര്‍ത്തിക്കാമെന്ന തീരുമാനമാണ് പുതുവത്സരത്തില്‍ നാമോരുരുത്തരും നമ്മുടെ മനസിലെടുക്കേണ്ടതെന്നും അവര്‍ ആഹ്വാനം ചെയ്തു. അവയവ ദാതാക്കളാകുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ organdonation.nhs.uk എന്ന സൈറ്റ് സന്ദര്‍ശിക്കുക.
ലിവര്‍പൂള്‍: വിറലിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ മേഴ്‌സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്‌സിസൈഡ് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിന്റെ പുരസ്‌കാര ചടങ്ങും സംയുക്തമായി അപ്റ്റന്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊണ്ട് അവിസ്മരണീയമായി. വിശിഷ്ടാതിഥികളെ ക്രിസ്മസ് പപ്പയുടെ നേതൃത്വത്തില്‍ റോയല്‍ മലയാളം ഭാഷാ സ്‌കൂളിലെ കുട്ടികള്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചുകൊണ്ടായാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് ജിനോയി മാടന്‍ സ്വാഗതം ആശംസിക്കുകയും ബിജു പീറ്റര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.
ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം വിറല്‍ കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ലെസ് റൗളന്‍സ്, മേയറസ്സ് പൗള റൗളന്‍സ്. വിറല്‍ ഏഷ്യന്‍ അസ്സോസിയേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ.ശാന്തി സാഗര്‍, ഫാ.തോമസ് തോപ്പാപ്പറമ്പില്‍, ബിജു പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്ന് മേയറും മേയറസ്സും ചേര്‍ന്ന് കേക്ക് മുറിക്കുകയും മേയര്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുകയും ചെയ്തു. സെബാസ്റ്റ്യന്‍ ജോസഫ്, ഫാ.റോജര്‍ ക്ലാര്‍ക്ക്, ഡോ.ശാന്തി സാഗര്‍, ഷോണ്‍ മാര്‍ണല്‍, കുമാരി ഡാലിയ പീറ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികളും മേഴ്‌സിസൈഡ് റോയല്‍സിന്റെ അംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി.
റോയല്‍ ലേഡീസ് അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം കാണികള്‍ ഹര്‍ഷാരവത്തോടെയായിരുന്നു ആസ്വദിച്ചത്. റോയല്‍ മലയാളം സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും മേഴിസൈഡ് ഭാഗത്തുനിന്നും ജിസിഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പ്രത്യക പുരസ്‌കാരങ്ങളും മേയറും മേയറസ്സും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് സമ്മാനിച്ചു. മാസ്റ്റര്‍ ജോഫിന്‍ ജോര്‍ജ്ജ് നന്ദിയും ആഘോഷപരിപടികള്‍ സ്‌പോണ്‍സര്‍ ചെയ്ത ബിര്‍ക്കിന്‍ഹെഡ്ഡിലെ റ്റുഡെയ്‌സ് ലോക്കല്‍ ഗ്രോസറി ഷോപ്പ് മാനേജുമെന്റിനും കാര്‍ ആന്റ് കാബ് മാനേജുമെന്റിനും ആശംസയും അര്‍പ്പിച്ചു. സന്നിഹിതരായിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും റ്റുഡെയ്‌സ് ലോക്കല്‍ (സൗത്ത് ഇന്ത്യന്‍ ഗ്രോസറി ഷോപ്പ്) പ്രത്യേക സമ്മാനങ്ങള്‍ നിറച്ച കിറ്റുകള്‍ വിതരണം ചെയ്യുകയും ഉണ്ടായി. ഇന്ത്യന്‍ ഫുഡ് ഫെസ്റ്റോടെ പരിപാടികള്‍ പരിസമാപിച്ചു.
കൊളോണ്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ ലൈംഗികാതിക്രമങ്ങളില്‍ അറബ് ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് പ്രതികളെന്ന പൊലീസിന്റെ നിഗമനം നഗരത്തിലെ മഡോ ഹോട്ടലില്‍ കഴിയുന്ന 140 ഓളം അഭയാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറോളം സ്ത്രീകളാണ് പുതുവത്സരാഘോഷത്തിനിടെ അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാനികളെ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഗിനിയക്കാര്‍ക്കും രണ്ട് സിറിയന്‍കാര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. സ്ഥലത്ത് വന്‍തോതില്‍ പൊലീസ് എത്തിയതോടെയാണ് ആക്രമണങ്ങള്‍ക്ക് അറുതിയായത്.
ഇന്ന് രാത്രി മുസ്ലീം വിരുദ്ധ പ്രസ്ഥാനമായ പെഗിഡ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ വിദേശികള്‍ക്കെതിരെയുളള പ്രതിഷേധ പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഗുണം ഉണ്ടാകില്ലെന്ന് ജസ്റ്റിസ് മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. ഈ നടപടി ന്യായീകരിക്കാനാകില്ല. പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ അക്രമത്തെ തുടര്‍ന്ന് നിലക്കാത്ത് ഭീഷണികളും വംശീയമായുള്ള അധിക്ഷേപങ്ങളും തുടരുന്നതിനാല്‍ ടെലിഫോണ്‍ കണക്ഷനുകള്‍ പോലും വിച്ഛേദിച്ചതായി ജര്‍മനിയിലെ പ്രധാന മുസ്ലീം സംഘടനയായ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ലീംസ് വ്യക്തമാക്കി.
തങ്ങള്‍ക്ക് നേരെ എന്ത് നടപടിയുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി മഡോ ഹോട്ടലില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ പറഞ്ഞു. ഇവിടെ നിന്ന് ഏറെ ദൂരത്തേക്ക് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വിദേശിയായി തോന്നുന്നവരുടെ നേരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതിയെന്നും അഭയാര്‍ത്ഥികളുടെ കൂട്ടത്തിലുളള ഇരുപത്തഞ്ചുകാരനായ ആഫ്രിക്കക്കാരന്‍ പ്രിന്‍സ് ബെര്‍ചീ പറഞ്ഞു. ഇതേ ആശങ്കകള്‍ കൊളോണിലെ റെഡ്‌ക്രോസ് അഭയാര്‍ത്ഥി കേന്ദ്രത്തിലുളളവരും പങ്ക് വച്ചു. ഭാവിയില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നോര്‍ത്ത് വിഷമിക്കുന്നതായി ഹുസൈന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി പറഞ്ഞു. പുതുവര്‍ഷാഘോഷ രാവിലുണ്ടായ സംഭവം ഞങ്ങളെ ഞെട്ടിപ്പിച്ചു. സിറിയക്കാര്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും 27കാരനായ ആ യുവാവ് കൂട്ടിച്ചേര്‍ത്തു.
കൊളോണ്‍ ആക്രമണത്തെ അപലപിച്ച് ഒരു സംഘം സിറിയന്‍ പാക് അഭയാര്‍ത്ഥികള്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് കത്തെഴുതിയിട്ടുമുണ്ട്. സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങളെന്ന് ഇവര്‍ ആ കത്തില്‍ അടിവരയിട്ട് പറയുന്നു. ആതിഥേയ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് തങ്ങള്‍. ഈ രാജ്യം ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ആക്രമണങ്ങളെ അപലപിക്കുന്നു. ഈ നടപടി മുസ്ലീങ്ങളോട് വെറുപ്പ് വളരാന്‍ ഇടയാക്കിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചിലരിതിനെ സര്‍ക്കാരിന്റെ പോരായ്മയായി വിലയിരുത്തുന്നു. ആക്രമണം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ഉണ്ട്. അനിയന്ത്രിതമായ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രതികരിച്ചു. എന്നാല്‍ അഭയാര്‍ത്ഥികളെ സഹായിക്കാനും സ്വന്തം രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.