ന്യൂസ് ഡെസ്ക്ക്. മലയാളം യുകെ.
കോവിഡ്- 19 ലോകത്തെ ജനങ്ങളെയും സാമ്പത്തിക മേഖലയെയും കാർന്നു തിന്നുകൊണ്ട് രോഗം പടരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണ നിരക്കിനെ പിടിച്ചു നിർത്തുന്നതിനും രോഗ പകർച്ച തടയുന്നതിനുമായി യുകെ സർക്കാർ ഒരു സമ്പൂർണ്ണ ഷട്ട് ഡൗൺ പ്രഖ്യപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അത്യവശ്യമില്ലാത്ത മിക്ക കമ്പനികൾ അടക്കുകയോ, വർക്ക് ഫ്രം ഹോം ആക്കുകയോ ചെയ്തിരിക്കുകയാണ്. എന്നാൽ ഇതുമൂലം വളരെയധികം തൊഴിൽ നഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നറിവുള്ളതുകൊണ്ടാണ് ഷട്ട് ഡൗൺ പ്രഖ്യപിച്ചതിനൊപ്പം സാമ്പത്തിക പാക്കേജ് കൂടി സർക്കാർ പ്രഖ്യപിച്ചത്.
അങ്ങനെ യുകെ ഗവൺമെന്റ് മുന്നോട്ട് വച്ച ഒന്നാണ് മോർട്ടഗേജ് പേയ്മെന്റ് ഹോളിഡേ. മൂന്ന് മാസത്തേക്ക് മോര്‍ട്ട്ഗേജ് അടക്കുന്നതില്‍ അവധി നല്‍കുകയാണ് മോര്‍ട്ട്ഗേജ് ഹോളിഡെ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ക്രിയാത്‌മകമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു പ്രധാനമന്ത്രി ബോറിസ് ജോൺസൻ തഥവസരത്തിൽ. ബാങ്കുകളുടെ ഇമെയിൽ എല്ലാവർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പേയ്മെന്റ് ഹോളിഡേയിൽ ഒളിഞ്ഞിരിക്കുന്ന നല്ല വശങ്ങളെയും അതോടൊപ്പം ഉണ്ടാകാവുന്ന വിവരീതഫലങ്ങളെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കും.
പ്രഖ്യപനം അനുസരിച്ചു വരുന്ന മൂന്ന് മാസത്തേയ്ക്ക് മോർട്ഗേജ് അടയ്ക്കേണ്ടതില്ല. ഇതിനുവേണ്ടി ഫോൺ വിളിക്കാൻ ശ്രമിക്കാതെ അയച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ, അതുമല്ലെങ്കിൽ നേരിട്ടോ നമ്മുടെ മോർട്ഗേജ് അക്കൗണ്ടിൽ കയറി വളരെ സിമ്പിൾ ആയിട്ടുള്ള ചോദ്യാവലി പൂരിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. തുടർന്ന് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്ക് തിരിച്ചു കൺഫെർമേഷൻ ടെക്സ്റ്റ് മെസ്സേജ് വഴി അറിയിക്കുന്നതാണ്. ഓരോ ധനകാര്യ സ്ഥാപനങ്ങളുടെയും തീരുമാനത്തിന് എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും എന്ന് ഓർക്കുക.
എന്താണ് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) ?
പൂർണ്ണമായി ഒരു മോർട്ഗേജ് തിരിച്ചടക്കുന്നതിൽ നിന്ന് മൂന്ന് മാസം വരെ വിട്ടു നിൽക്കുന്ന പ്രക്രിയ ആണ് ഇത്. എന്നാൽ ഈ പേയ്മെന്റ് വിട്ടു നിൽപ്പിന് മുൻകൂർ ആയി മോർട്ഗേജ് അനുവദിച്ച ബാങ്ക്, ബിൽഡിങ് സൊസൈറ്റികൾ എന്നിവ നിങ്ങൾക്ക് തന്നിരിക്കുന്ന ഓൺലൈൻ അപേക്ഷകൾ പൂരിപ്പിച്ചു സമർപ്പിക്കുകയും തുടർന്ന് അതാത് ധനകാര്യ സ്ഥാപനങ്ങളുടെ കൺഫെർമേഷൻ ലഭിച്ചിരിക്കുകയും ചെയ്യണം. ഡയറക്റ്റ് ഡെബിറ്റ് ആണ് എങ്കിൽ ഒന്നും ചെയ്യേണ്ടിവരില്ല എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഓർക്കുക കൺഫെർമേഷൻ ലഭിക്കുന്നതിന് മുൻപേ പേയ്മെന്റ് നിർദ്ദേശം ക്യാൻസൽ ചെയ്യാൻ പാടുള്ളതല്ല. ഓർക്കുക ക്യാൻസൽ ചെയ്‌താൽ മൂന്ന് മാസത്തിന് ഉള്ളിൽ പുനഃസ്ഥാപിക്കേണ്ട ചുമതലയും നമ്മിൽ നിക്ഷിപ്തമാണ്. ( ക്യാന്സലേഷൻ ചെയ്യുന്നതിന് മുൻപായി അതാത് ബാങ്കുകൾ നിങ്ങൾക്ക് അയച്ച നിർദ്ദേശത്തിന് അനുസൃതമായി മാത്രമേ ചെയ്യാൻ പാടുള്ളു… ബാങ്കുകൾ അനുവർത്തിക്കുന്ന രീതികൾ വിവിധ തരത്തിലുള്ളതായിരിക്കും എന്ന് ഓർമ്മ വെയ്ക്കുക.)
അതിൻ പ്രകാരം കുടിശ്ശിക വരുന്ന തുക ബാങ്കുകൾ വീണ്ടും കണക്ക് കൂട്ടി മൂന്ന് മാസത്തിന് ശേഷം അടക്കേണ്ട തുക എത്രയെന്ന് നിങ്ങളെ അറിയിക്കുന്നതാണ്. മോർട്ഗേജ് പീരിയഡിലെ അവശേഷിക്കുന്ന മാസ തവണകളിൽ
പരിമിതമായ നിയമ വ്യവസ്ഥകൾ പ്രകാരം മുതലിനോട് ചേർത്ത് തുല്യമായി വിഭജിച്ച് ഈടാക്കുകയാണ് ചെയ്യുക എന്നാണ് ബാങ്കുകൾ പങ്ക് വയ്ക്കുന്ന വിവരം. ഇപ്പോൾ ഓരോ മാസവും അടച്ചു കൊണ്ടിരിക്കുന്ന മാസവരിയിൽ ഒരു ചെറിയ വർദ്ധനവ് ഉണ്ടാകുമെന്ന് സാരം. കോവിഡ്- 19 ലോകം മുഴുവൻ പകർന്ന് പിടിക്കുമ്പോൾ ബ്രട്ടീഷ് ഗവൺമെൻ്റിൻ്റെ ഈ പുതിയ നയത്തിനെ സ്വാഗതം ചെയ്യുകയാണ് യുകെയിലെ മലയാളികൾ. യുകെയിലെ നല്ലൊരു ശതമാനം മലയാളി കുടുംബങ്ങൾക്ക് ആശ്വാസമാകും എന്നാണ് കരുതുന്നത്.
പെയ്മെൻ്റ് ഹോളിഡേ (Payment Holiday) എടുക്കാൻ ഞാൻ അർഹനാണോ?
തീർച്ചയായും സാധിക്കും. ചെറിയ നിബന്ധനകൾ മാത്രം. ഒന്നാമത് ജോയിൻ്റ് മോർട്ഗേജ് ആണെങ്കിൽ അതിൽ ഉള്ള എല്ലാവരുടെയും സമ്മതം ഉണ്ടായിരിക്കണം. നിലവിൽ കുടിശിഖ ഉണ്ടാവുകാൻ പാടില്ല. ഏതെങ്കിലും തരത്തിൽ കുടിശിഖ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ബാങ്കുകൾ മറ്റു മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഓവർ പേയ്മെന്റ് ഉണ്ടെങ്കിൽ അത് മാറ്റുന്നതിനോ, പലിശ മാത്രം കൊടുക്കുന്ന വിധത്തിലേക്കോ മാറ്റാൻ അവസരം നൽകുന്നു എന്നാണ് അറിയുന്നത്. ഇതിന് ബാങ്കുമായി സംസാരിക്കേണ്ടിവരും എന്ന് മാത്രം.
ഭാവിയിലുള്ള തിരിച്ചടവിനെ ഇത് എങ്ങനെ ബാധിക്കും?
ഉദാഹരണം. നിലവിലുള്ള കുടിശിഖ £100,000വും പലിശ നിരക്ക് 2.7% ഉം തിരിച്ചടയ്ക്കാനുള്ള കാലാവധി 20 വർഷവുമാണെനിരിക്കെ നിലവിൽ മാസമടയ്ക്കേണ്ടത് £541.84 ആണ്. ഇതേ കണക്കനുസരിച്ച് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) കാലാവധിക്ക് ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ടത് £548.00 ആണ്. ഫലത്തിൽ £6.16 ൻ്റെ വർദ്ധനവേ മാസത്തിൽ ഉണ്ടാകുന്നുള്ളൂ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ വളരെ ചെറിയ തുകയുടെ ബാധ്യതയേ ഓരോരുത്തർക്കും ആവുകയുള്ളൂ.
പെയ്മെൻ്റ് ഹോളിഡേയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ഫോൺ വിളിച്ചും ഓൺ ലൈനുമായി ആപ്ലിക്കേഷൻ ആയ്ക്കാം. ഫോണിലെ തിരക്കുകൾ കാരണം ഓൺലൈനായി ആപ്ലിക്കേഷൻ അയ്ക്കുന്നതിനാണ് മോർട്ഗേജ് കമ്പനികൾ മുൻഗണന നല്കുന്നത്. 2 മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതില്ല. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്കിൻ്റ മറുപടി ഇമെയിലായിട്ടോ ടെസ്റ്റ് മെസ്സേജായിട്ടൊ അറിയ്ക്കും. ഏതെങ്കിലും കാരണത്താൽ പെയ്മെൻ്റ് ഹോളിഡേയ്ക്ക് അർഹരാകുന്നില്ലങ്കിൽ അവരെ സഹായിക്കാൻ ഓരോ ബാങ്കുകളും അവരുടെ ഹെൽപ്പ് ലൈൻ നമ്പരുകളും ഇതിനോടകം പ്രസിദ്ധിപ്പെടുത്തിക്കഴിഞ്ഞു. എല്ലാം വിവരങ്ങളും അതാത് മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പെയ്മെൻ്റ് ഹോളിഡേ എടുത്താൽ വരും കാലങ്ങളിലെ ക്രഡിറ്റ് സ്കോറിൽ ദോഷം ചെയ്യുമോ?
ഒരിക്കലുമില്ല. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് ഇതുമായി ഒരു അറിയിപ്പും കൊടുക്കുന്നില്ലാത്തതിനാൽ ക്രഡിറ്റ് സ്ക്കോറിനെ ഇത് ബാധിക്കുകയില്ല.
പെയ്മെൻ്റ് ഹോളിഡേ പാക്കേജിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരവരുടെ മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഇതിനോടകം യുകെയിലെ പല മലയാളി കുടുംബങ്ങളും ഈ പുതിയ അവസരം പ്രയോജനപ്പെടുത്തിക്കഴിഞ്ഞെന്ന് മലയാളം യുകെയ്ക്ക് അറിയുവാൻ കഴിഞ്ഞു. ഹാലിഫാക്സ് ബാങ്കിൽ നിന്ന് ഇന്ന് രാവിലെ ഒരു യുകെ മലയാളിയ്ക്ക് ലഭിച്ച മെസേജ് ചുവടെ കൊടുക്കുന്നു.
The request for a payment holiday has been granted on your account. Payments will not be required for the following months: April May June. If you currently pay by direct debit there is no further action to take, it is your responsibility to cancel any other methods of payments and re-instate at the end of the payment holiday. We will write to you to confirm your new monthly payment in the last month of your payment holiday.
ക്രെഡിറ്റ് കാർഡുകൾ.
യുകെയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാക്കളായ എം ബി എൻ എ (MBNA,) ഹാലിഫാക്സ് എന്നീ കമ്പനികൾ പേയ്മെന്റ് ഹോളിഡേകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിന്റെ പൂർണ്ണ അധികാരം അതാത് ബാങ്കുകൾ തീരുമാനിക്കും പ്രകാരമാണ്. മൂന്ന് മാസത്തെ പേയ്മെന്റ് ഹോളിഡേ എല്ലാവരും നൽകുന്നത്. ഇവിടെയും മുൻകൂർ അനുമതി ലഭിക്കേണ്ടതുണ്ട്. വേണ്ടവർ അക്കൗണ്ടിൽ ലോഗിൻ ചെയ്തത് അപേക്ഷിക്കേണ്ടതാണ്. തീരുമാനം ബാങ്ക് പിന്നീട് അറിയിക്കുന്നു.
തിരിച്ചടവ് മുടങ്ങിയാലും ഫൈൻ ഈടാക്കുന്നതല്ല എന്ന് എം ബി എൻ എ അറിയിക്കുന്നു. എന്നാൽ ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും എന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് മിസ് പേയ്‌മെന്റുകൾ വരാതെ എല്ലാവരും സൂക്ഷിക്കുക. ഇത്തരത്തിൽ പേയ്മെന്റ് ഹോളിഡേ എടുക്കുന്നവർ ഇനി പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ പേയ്മെന്റ് ഹോളിഡേ എടുക്കുകയും ഈ മൂന്ന് മാസത്തെ കാലാവധിക്കുള്ളിൽ നിങ്ങളുടെ ബാലൻസ് ട്രാൻഫർ, മണി ട്രാൻഫർ കാലാവധി തീരുകയും ചെയ്‌താൽ ഓഫർ തീർന്ന് സ്റ്റാൻഡേർഡ് പലിശ നിരക്കിലേക്ക് മാറാൻ സാധ്യത കൂടുതൽ ആണ്. സാധാരണ ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾ 18 ശതമാനം മുതൽ 50 ശതമാനം വരെ ഉണ്ടെന്ന് ഓർക്കുക. ഓരോരുത്തരുടെയും പലിശ നിരക്കുകൾ വ്യത്യസ്തമാണ്. അതുകൊണ്ട് ഇതുമായിബന്ധപ്പെട്ട് ബാങ്കുകളുമായി സംസാരിച്ചു മാത്രം പേയ്മെന്റ് ഹോളിഡേ എടുക്കുക.
HSBC അക്കൗണ്ട് ഉള്ളവർക്ക് 300 പൗണ്ട് വരെയുള്ള ഓവർ ഡ്രോൺ തുകക്ക് പലിശ ഈടാക്കുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒരു ഹ്രസ്വകാലതേക്ക് മാത്രമുള്ള ക്രമീകരണമാണ്. എന്നാൽ ഒരു അവസാന തിയതി പറയാതെ ഇനി ഒരു നോട്ടീസ് ഉണ്ടാകുന്നത് വരെ എന്നാണ് ഇമെയിൽ പറയുന്നത്. ഇത് ഓട്ടോമാറ്റിക് ആയി ചെയ്തിട്ടുണ്ട് എന്നും ഇതിനായി അക്കൗണ്ട് ഉള്ളവർ ഒന്നും ചെയ്യേണ്ടതില്ല എന്നും അവർ ഓർമ്മപ്പെടുത്തുന്നു. ഇത് ഓവർ ഡ്രാഫ്റ്റ് ഉള്ളവരുടെ തുകയുടെ പരിധി വർദ്ധിപ്പിക്കുക അല്ല എന്നും ബാങ്ക് വെളിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ കോണ്ടാക്‌ട് ലെസ്സ് പേയ്മെന്റ് പരിധി 45 പൗണ്ട് ആയി ഉയർത്തുകയും ചെയ്‌തു. നോട്ട് ഉപയോഗിക്കുന്നതിലൂടെ വൈറസ് പടരുന്നത് തടയാൻ കൂടിവേണ്ടിയാണ് ഇത് നടപ്പിലാക്കിയത്.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനെ ദുഃഖത്തിലാഴ്ത്തി 71 കാരനായ ചാൾസ് രാജകുമാരന് കൊറോണാ ബാധ ഉള്ളതായി സ്ഥിരീകരിച്ചു . കിരീടവകാശി കൂടിയായ ചാൾസ് രാജകുമാരൻ ചെറിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായത്. ചെറിയ രോഗലക്ഷണങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവുപോലെ തന്നെ അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.
ഡച്ചസ് 72 – കാരിയായ കാമിലയ്ക്ക് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇപ്പോൾ ദമ്പതികൾ രാജകുമാരന്റെ സ്കോട്ട് ലാൻഡിൽ ഉള്ള ഭവനത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണ്. അബർഡീൻ ഷെയറിലെ എൻഎച്ച് എസ്സിൽ ആണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ കുറെ ആഴ്ചകളിലായി രാജകുമാരൻ ധാരാളം ആളുകളുമായി ഇടപഴകിയതിനാൽ രോഗം ആരിൽ നിന്നാണ് പടർന്നത് എന്ന് കണ്ടെത്താൻ കഴിയില്ലെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ച മൊണോക്കോയിലെ ആൽബർട്ട് രാജകുമാരനുമായി ഈ മാസം ആദ്യം ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാർച്ച് 12 നാണ് ചാൾസ് രാജകുമാരൻ അവസാനമായി രാജ്ഞിയെ സന്ദർശിച്ചതെന്നും രാജ്ഞി ആരോഗ്യവതിയാണെന്നും ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോക ജനതയെ കാർന്നു തിന്നുകയാണ്. ലോകരാജ്യങ്ങൾ എല്ലാം ജനസമൂഹത്തെ കാർന്നു തിന്നുന്ന വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. മരണം താണ്ഡവമാടുന്ന കാഴ്ച്ചയാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്നത്. രോഗത്തിന്റെ കാഠിന്യമെത്രയെന്ന് അവിടെയുള്ള മലയാളികൾ നമ്മോടു വിളിച്ചുപറയുന്നു.. അത്തരത്തിൽ ഒരു വൈദീകൻ തന്റെ ജീവിതം ഒരു ചെറുപ്പക്കാരാനായി മാറ്റിവെച്ചു മരണത്തെ വരിച്ചപ്പോൾ ലോകമൊന്നാകെ പുകഴ്ത്തുകയാണ് ആ പ്രവർത്തിയെ… ഫാ. ജുസേപ്പേ ബെരാര്‍ദല്ലി എന്ന 72 – കാരന്‍ ഇറ്റാലിയന്‍ വൈദികന്‍, തന്നെക്കാളും ചെറുപ്പക്കാരനായ ഒരാള്‍ക്ക് തന്റെ ശ്വസന യന്ത്രം നല്കി (respirator), മരണത്തിലേയ്ക്ക് യാത്രയായി. ഈ ധീരമരണം വി. മാക്‌സി മില്ല്യന്‍ കോള്‍ബേയുടെ മരണത്തെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ലോകം മുഴുവന്‍ മരണത്തിന്റെ മണമാണ് ഇപ്പോള്‍. കൊറോണ എന്ന കോവിഡ് 19 – ന്റെ ഫലം. ഒരു മനുഷ്യന്‍ ജീവിക്കണമോ വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന ഒരു കാലം. സിമിത്തേരികള്‍ നിറഞ്ഞു സ്ഥലമില്ലാതായതോടെ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്ന ലാഘവത്തോടെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുന്ന നിസ്സഹായതയുടെ നാളുകള്‍. എങ്ങും നിറയുന്ന ഭീതി. പട്ടാളം ഇറങ്ങി ശവസംക്കാരം നടത്തുന്ന കാഴ്ച്ച.. വിവരിക്കാൻ പറ്റാത്ത വേദനയുടെ നാളുകളിൽ കൂടി കടന്നു പോകുന്ന ലോക ജനത..
എങ്ങനെയും ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആളുകളുടെ അലച്ചിലുകള്‍ക്കിടയിലും സ്വന്തം വെന്റിലേറ്റര്‍ നല്‍കി ഒരു യുവാവിനെ ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് വിശുദ്ധ സ്‌നേഹത്തിന്റെ പരിമളം പടര്‍ത്തി സ്വര്‍ഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രായായിരിക്കുകയാണ് ജുസേപ്പേ ബെരാര്‍ദല്ലി എന്ന വൈദികന്‍. എഴുപത്തി രണ്ടുകാരനായ ഈ വിശുദ്ധ വൈദികന്റെ മരണ വാര്‍ത്ത അറിഞ്ഞ ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്‌നേഹത്തിന്റെ രക്തസാക്ഷി എന്നാണ്.
കൊറോണ ബാധിതനായി ഇറ്റലിയിലെ ലോവേരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയില്‍ ആണ് അദ്ദേഹം തനിക്കായി നല്‍കിയ ചികിത്സാ ഉപകരണങ്ങള്‍ ഒരു യുവാവിന് നല്‍കി മാര്‍ച്ച് 15 നു മരണത്തെ പുല്‍കിയത്.
ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു ഫാ. ജുസേപ്പേ ദരാര്‍ദില്ലി. വിശ്വാസികളില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ക്കായി സഹായങ്ങള്‍ നല്‍കുവാന്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖം ജനങ്ങള്‍ക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. സ്വന്തം ജീവന്‍ ബലിനല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ മാക്‌സിമില്യന്‍ കോള്‍ബെയുടെ പിന്‍ഗാമി എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.
ഒന്ന് വളരെ വ്യക്തം… ഏതൊരാവസ്ഥയിലും തന്റെ മരണത്തിൽ പോലും.. അതെ തന്റെ ജീവൻ തന്നെ മറ്റുള്ളവർക്കായി നൽകുക വഴി നമുക്ക് നൽകുന്ന സന്ദേശം… നന്മകളുടെ ജീവിതം.. നമ്മളിലും മറ്റുള്ളവരിലും നിലനിൽക്കുമാറാകട്ടെ…
ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.
ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.
അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.
ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.
ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.
ലണ്ടൻ: ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സിജി ടി അലക്‌സ് (50) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.
ക്രോയ്ഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവർ മക്കളാണ്. നാട്ടില്‍ തിരുവല്ല പുതുശേരി തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.
യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനും ക്രോയ്ടോൻ മലയാളി സൈമി ജോർജിന്റെ ഭാര്യാസഹോദരനുമാണ്.
പരേതന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ മലയാളം യുകെയും പങ്കുചേരുന്നു.. ശവസംക്കാരം സംബദ്ധമായ വിവരങ്ങൾ പിന്നീട് അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.
ഇറ്റാലിയൻ എയർപോർട്ടിൽ കുടുങ്ങി നേഴ്‌സുമാർ അടക്കമുള്ള മലയാളി പ്രവാസികൾ. സംഘത്തിൽ കുട്ടികളും ഗർഭണികളും അടക്കമുള്ളവരാണ് എന്ന് വിഡിയോയിൽ പറയുന്നു. എമിറേറ്റ്സ് എയർലൈൻസിനോ ഇറ്റാലിയൻ ഗവൺമെൻറിനോ ട്രാവൽ ചെയ്യുന്നതിൽ പ്രശ്‌നം ഇല്ലെങ്കിലും ഇന്ത്യൻ ഗവൺമെൻറ് അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം എന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ യാത്രക്കാരോട് പറഞ്ഞതായി ഇവർ പറയുന്നു.
കാരണം അവർക്കു ലഭിച്ചിരിക്കുന്ന ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യാത്ര നിഷേധിച്ചതായി മലയാളികൾ വിഡിയോയിൽ പറയുന്നു. പ്രവാസികളായ ഞങ്ങൾ നാട്ടിലേക്കു അല്ലാതെ എവിടേക്ക് ആണ് പോകേണ്ടത് എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.
ഇപ്പോഴത്തെ അവസ്ഥ നോക്കുകയെങ്കിൽ എല്ലാവരും ഒരു ഭയപ്പാടിലാണ്. എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നാണ് ഇറ്റലിയിൽ ഉള്ള മലയാളികൾ നോക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
എയർപോർട്ടിൽ നിന്ന് മലയാളി യാത്രക്കാരുടെ താഴെ കാണുന്ന വീഡിയോ കാണുക
ഇറ്റലിയിൽ പടർന്നു പിടിക്കുന്ന കോവിഡ്-19 അഥവാ കൊറോണ വൈറസ് പേടിയിൽ ആണ് യൂറോപ്പ് ഒട്ടാകെ ഉള്ളത്. ട്രാവൽ നിരോധനം നിൽക്കുമ്പോഴും മരണ നിരക്ക് ഉയരുന്നത് പല തരത്തിലുള്ള ഊഹാപോഹങ്ങൾക്കും വഴിവെക്കുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് ഇറ്റലിയുടെ മരണസംഖ്യ 133 പേർ ഉയർന്ന് 366 ലേക്ക് എത്തിയത് വളരെ ആശങ്കയോടെ ആണ് വീക്ഷിക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ എല്ലാം അടഞ്ഞു കിടക്കുകയാണ്.
യുകെയിൽ ഇതുവരെ 273 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് മരണവും ഉണ്ടായി. സ്റ്റോക്ക് ഓൺ ട്രെൻഡിൽ അഞ്ച് പേർക്കാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാൾ പുറത്തുനിന്നും ഉള്ള രോഗിയാണ്. അതേസമയം റ്റാംവെർത്തിൽ ഒരു സ്‌കൂൾ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു സ്‌കൂൾ അടച്ചിരിക്കുകയാണ്. ഇതിൽ 16 പേർ നിരീക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളത്.
കാര്യങ്ങൾ ഇത്തരത്തിൽ ആയിരിക്കെ യുകെയിൽ ആവശ്യമില്ലാതെ ആളുകൾ അവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് യുകെയിലെ സൂപ്പർ മാർക്കെറ്റുകളെ പ്രതിസന്ധിയിൽ ആക്കാനുള്ള സാധ്യതാ പരിഗണിച്ചു ഒരാൾക്ക് മേടിക്കാൻ പറ്റുന്ന ചിലസാധനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എന്നുള്ളതാണ്. അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപയോക്താക്കള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് ഇതുമായി അവർ പ്രതികരിച്ചത്.ആന്റിബാക്ടീരിയല്‍ ജെല്‍, വൈപ്പുകള്‍, സ്‌പ്രേകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പാല്‍പ്പൊടി, ബിസ്‌കറ്റ്, മുട്ട, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ജനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണു യുകെയിലെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിൽ പെടുന്ന ടെസ്‌കോ, മോറിസൺ, അസ്ദ എന്നിവർ നിയന്ത്രണം പ്രഖ്യാപിച്ചത്. ടെസ്കോയിൽ ഹാൻഡ് സാനിറ്റൈസർ അഞ്ചെണ്ണം ലഭിക്കുമ്പോൾ അസ്ദയിൽ രണ്ടു മാത്രമേ ലഭിക്കു. ഇതുവരെ ഇത്തരം നിയന്ത്രണങ്ങൾ സെയിൻസ്ബെറി തുടങ്ങിയിട്ടില്ല. യുകെയിലുള്ള പത്തു പേരിൽ ഒരാൾ എന്ന നിലക്ക് ഇത്തരം വാങ്ങലുകൾ നടത്തുന്നു എന്നാണ് ഇതുമായി നടന്ന സർവ്വേ പറയുന്നത്.
വെയ്റ്റ്‌റോസ്, സൂപ്പര്‍ ഡ്രഗ്, ബൂട്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഹാന്‍ഡ് വാഷ്, ജെല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വാങ്ങല്‍ നിയന്ത്രണം നടപ്പാക്കി. കടകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും നിയന്ത്രണം ബാധകമാണ്. എന്നാൽ കൊറോണ വൈറസ് പ്രശ്നമല്ല തങ്ങളുടെ നിയന്ത്രണത്തിന് കാരണം എന്ന് മോറിസൺ വ്യക്തമാക്കിയിട്ടുണ്ട്.
സാധനങ്ങൾ വാങ്ങികൂട്ടുന്നതിൽ ഒട്ടും പിന്നിൽ അല്ല മലയാളികളും എന്നാണ് മലയാളം യുകെ ക്ക് ലഭിക്കുന്ന വിവരം. സ്റ്റോക്ക് ഓൺ ട്രെന്റിൽ 10 ചാക്ക് അരിയാണ് വാങ്ങിയതെങ്കിൽ ഒരു പടി കൂടി കടന്ന് ബിർമിങ്ഹാമിലുള്ള മലയാളികൾ വാങ്ങിയത് 15 ചാക്ക് അരി വരെ എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. നാട്ടിലെപ്പോലെ സാധങ്ങൾക്ക് വില കൂട്ടി കൊള്ളലാഭം ഉണ്ടാക്കാൻ യുകെയിലെ സൂപ്പർ മാർക്കറ്റുകൾക്കു സാധിക്കില്ല. കാരണം വില വിവര പട്ടിക സമഗ്രമായി വിലയിരുത്തുന്ന ഒരു കോംപെറ്റിഷൻ കമ്മീഷൻ ഉണ്ട് എന്നുള്ളതാണ്. ഒരുതരത്തിലുള്ള വില വർദ്ധിപ്പിക്കൽ സാധ്യമല്ലെന്നു ഇതിനകം തന്നെ കമ്മീഷൻ സപ്ലൈ ചെയ്‌നുകളെ അറിയിച്ചിട്ടുണ്ട് എന്നാണ് ബിബിസി റിപ്പോർട് ചെയ്തിട്ടുള്ളത്. അനാവശ്യയമായി ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ വ്യക്തമാക്കി.
യുകെയിലെ പൊതു ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നപടികളൊന്നും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് ലോക വനിതാ ദിനം. സ്ത്രീജനങ്ങൾക്ക് തുല്യ പരിഗണ അതുമല്ലെങ്കിൽ ജെൻഡർ വേർതിരിവ് ഇല്ലാതാക്കാൻ ഒരു ദിവസം. അതെ ഇന്ന് ലോക വനിതാദിനത്തിൻെറ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ്. ലോകത്തെ കൊറോണ വൈറസ് പിടികൂടിയിരിക്കുന്നു സമയം.. ഏറ്റവും കൂടുതൽ സംസാരവിഷയമായ ഈ രോഗം മനുഷ്യ കുലത്തെ ഒന്നാകെ പേടിപ്പെടുത്തുമ്പോൾ ഇതൊന്നും വകവയ്ക്കാതെ തന്റെ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാർ സ്വയം ത്യാഗമാണ് എന്നത് ആരും അധികം ചിന്തിക്കുന്നില്ല എന്നത് ഒരു വാസ്തമാണ്. നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ കഥ നാമെല്ലാവരും കണ്ടതാണ് കേട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ വാർത്ത ചാനലുകളിൽ ഒന്നായ ബിബിസി യിൽ പോലും നമ്മുടെ മന്ത്രിയായ ഷൈലജ ടീച്ചറും നേഴ്‌സുമാരും നിറഞ്ഞു നിന്നു എന്നത് വനിതാദിനമായ ഇന്ന് ഓർക്കേണ്ടതാണ്. ഇത്തരുണത്തിൽ മലയാളികൾക്ക് അഭിമാനമായ ഒരു നേഴ്സിന്റെ വിജയങ്ങളുടെ വിശേഷങ്ങളുമായി വനിതാദിനം നിങ്ങൾക്കായി സമർപ്പിക്കുന്നു.
അവാർഡുകൾ ഒരു പുത്തരിയല്ല ഡിനു ജോയിയെ സംബന്ധിച്ചു. എന്നാൽ ഇതൊന്നും ഈ നേഴ്‌സിനെ അഹകാരിയാക്കിയില്ല എന്നതിനുപരിയായി കൂടുതൽ വിനീതയാവുകയാണ് ചെയ്തത്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ജോബി… പഠനത്തിനും കുഞ്ഞു കുട്ടിക്കുമിടയിൽ ഉറക്കം പോലും നഷ്ടപ്പെട്ട സമയങ്ങളിൽ… കട്ടൻ കാപ്പിയും ഉണ്ടാക്കി നൽകുന്ന ഒരു ഭർത്താവ്… എല്ലാ പുരുഷൻമാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന സങ്കൽപ്പം തിരുത്തിയ കേരളത്തിലെ പുരുഷ കേസരി… ഒരു യഥാർത്ഥ കുടുംബ നാഥൻ.. ഡിനു എല്ലാ വേദികളിലും ഉരുവിടുന്ന ഒരു പേര്… തന്റെ പിതാവ് നഷ്ടപ്പെട്ടു എങ്കിലും ജീവിതത്തിൽ തളരാതെ മുൻപോട്ടു നീങ്ങുന്നു… കുട്ടികൾ ഒക്കെയായില്ലേ പഠനം നിർത്തിക്കൂടെ എന്ന് ചോദിച്ചവരോട് ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞ നേഴ്‌സായ ഡിനു.. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് (topic Prevention of sexual abuse among adolescents- The World Health Organization (WHO) defines an adolescent as any person between ages 10 and 19.) നേടാനുള്ള അവസാന ലാപ്പിൽ ആണ് ഡിനു. തന്റെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ കാണാം. കേരളത്തിലെ പതിനാല് ജില്ലകളിലും ഓടിനടന്ന് പല ക്ലാസ്സുകളും എടുക്കുന്ന ഡിനു മലയാളം യുകെയോട് പറഞ്ഞത് മറ്റൊരു നേഴ്സിന് ഇത് പ്രചോദനമായാൽ സന്തോഷമായി എന്നാണ്…
[ot-video][/ot-video]
പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്. സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്സ്നുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് വിന്നർ ആണ് ഡിനു.
പാലായ്ക്ക് അടുത്തുള്ള ഉരുളി കുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു.
രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി. എങ്കിലും കൂടുതൽ പഠിക്കാൻ ഉള്ള താത്പര്യം കാരണം എം എസ് സി എൻട്രൻസ് എഴുതി.
രണ്ട് വയസുള്ള കുട്ടി ഉണ്ടായിരിക്കുന്ന സമയത്ത് ദീർഘദൂരം യാത്ര ചെയ്താണ് രണ്ടുവർഷം പഠിച്ചത്. ഒരുപാട് പഠിക്കാനും പേപ്പർ പ്രേസന്റ്റേഷനുകളും അസൈമെന്റ് കളും ഉണ്ടായിരുന്നു, രാത്രി രണ്ടു മണിക്കൂർ ഒക്കെയാണ് ഉറങ്ങാൻ ലഭിച്ചത്. പഠനത്തിൽ ഗ്യാപ് ഉണ്ടായത് കൊണ്ട് ബുദ്ധിമുട്ട് നേരിട്ടു. കുട്ടിയെയും കുടുംബത്തെയും വീട്ടിൽ നിർത്തി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ഒരുക്കമായിരുന്നില്ല. ഇത്ര കഷ്ടപ്പെട്ട് പഠിക്കേണ്ട ആവശ്യമില്ല എന്ന് കുടുംബവും സുഹൃത്തുക്കളും ഒരേ ശബ്ദത്തിൽ പറഞ്ഞു. പാസ് ആകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.
എം ജി യൂണിവേഴ്സിറ്റിയിലെ റാങ്ക് ഹോൾഡർ ആയിട്ടാണ് പാസായത്. തിരികെ സ്റ്റാഫ് നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. എം എസ് സി നേഴ്സിങ് കഴിഞ്ഞ 53 പേർ ചേർന്ന അസോസിയേഷൻ ഉണ്ടാക്കി ഉന്നത തലത്തിൽ ശ്രദ്ധയാകർഷിച്ചു.
അങ്ങനെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ഇത്തവണ ലഭിച്ച അവാർഡ് പോലും ആശുപത്രികളിൽ ഒതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലമാണ് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.
ഇന്ന് ലോകവനിതാ ദിനം ആഘോഷിക്കുന്നു. കാലം ഒരുപാട് പുരോഗമിച്ചു എങ്കിലും സ്ത്രീജനകളുടെ ജീവിത നിലവാരത്തിലും സമൂഹത്തിന്റെ ചിന്താഗതികളിലും മാറ്റം ഇപ്പോഴും വിദൂരമാണ്. സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ഒരുപാട് അന്തരം ഇപ്പോഴും നിലനിൽക്കുന്നു. ഭരണനിർവഹണവ കാര്യങ്ങളിലും സംഗതി വ്യത്യസ്തമല്ല. എങ്കിലും ചില ആശാവഹമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് ഒരു നല്ല കാര്യമാണ്.
അന്തരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളെ ആദരിക്കാനൊരുങ്ങി കടവന്ത്ര സെന്റ് ജോസഫ്‌സ് ഇടവക സമൂഹം ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വനിതാദിനമായ ഇന്ന് ഇടവകയിലെ വീടുകളില്‍ അടുക്കള ഭരണം പുരുഷന്മാര്‍ ഏറ്റെടുക്കും. സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായ വിശ്രമം. വനിതാദിനം പതിവുപോലെ സെമിനാറും കലാപരിപാടികളുമായി അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്ത വികാരി ഫാ. ജോസഫ് (ബെന്നി) മാരാംപറമ്പില്‍ ആണ് ഈ ആശയം പള്ളിയില്‍ അവതരിപ്പിച്ചത്.
സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാഗമാണ് കടവന്ത്ര പള്ളി. അറുനൂറിലധികം കുടുംബങ്ങള്‍ ഈ ഇടവകയിലുള്ളത്. വനിതാ ദിനം എങ്ങനെ ആചരിക്കാമെന്ന് കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതിയില്‍ വന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. സ്ത്രീകളെ ആദരിക്കുന്നത് കുടുംബത്തില്‍ നിന്നു തന്നെയാകാമെന്ന് അവര്‍ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച വികാരി ഫാ.ബെന്നി ഇക്കാര്യം വിശ്വാസികളെ അറിയിച്ചു. ഇടവകയിലെ 17 കുടുംബ യൂണിറ്റുകളും ആവേശത്തോടെ തന്നെ ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ഈ ഞായറാഴ്ച അടുക്കളയിലെ പ്രധാന ചുമതലകള്‍ എല്ലാം പുരുഷന്മാര്‍ നടത്തണമെന്നാണ് തീരുമാനമെന്ന് കൈക്കാരന്‍ ഷാജി ആനാംതുരുത്തി പറഞ്ഞു.
ബഹുഭൂരിപക്ഷം കുടുംബനാഥന്മാരും ഈ ആശയത്തോട് അനുകൂലമായി പ്രതികരിച്ചു. അത് നൂറു ശതമാനമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു. ഓരോ കുടുംബയൂണിറ്റിനും കീഴില്‍ 20-40 കുടുംബങ്ങളാണുള്ളത്. ഓരോ യൂണിറ്റിനുമുള്ള അഞ്ച് ഭാരവാഹികള്‍ക്കാണ് പരിപാടിയുടെ മേല്‍നോട്ട ചുമതല. അതുകൊണ്ടുതന്നെ പരിപാടി വിജയകരമായി നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമായി യോഗ ക്ലാസുകള്‍ ഈ പള്ളിയില്‍ നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കാന്‍ ഗുസ്തി ജൂഡോ ക്ലാസുകളും അടുത്തമാസം ആരംഭിക്കും.
ഞായറാഴ്ച കുര്‍ബാനയിലെ ശുശ്രൂഷകളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. കുര്‍ബാന മധ്യേ മുതിര്‍ന്ന സ്ത്രീകളെയും വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കിയ സ്ത്രീകളെയും ആദരിക്കും. പള്ളിയില്‍ മധുരപലഹാര വിതരണവും നടക്കും. വിമെന്‍ വെല്‍ഫയര്‍ സര്‍വീസസ് പ്രസിഡന്റ് മേരി ജോസഫ് പറപ്പിള്ളിയുടെ നേതൃത്വത്തിലാണ് ഇവ നടക്കുക. രാവിലെ ആറുമണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.
‘ക്രിസ്തുവിന്റെ പീഡനുഭവ യാത്രയിലും കുരിശുമരണ നേരത്തും കല്ലറയ്ക്കു പുറത്തും ഉയിര്‍പ്പിന്റെ പുലരിയിലും കണ്ണിമയ്ക്കാതെ കാത്തിരുന്നത് സ്ത്രീകള്‍ മാത്രമാണെന്ന് വികാരി ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു. കുരിശുമരണത്തെ ക്രിസ്തു ഉപമിച്ചത് ഈറ്റുനോവിനോടാണ്. സ്ത്രീകളുടെ ആ പ്രധാന്യം നാം ഉള്‍ക്കൊള്ളണം വൈദികന്‍ പറഞ്ഞു. നമ്മുടെ സ്ത്രീകളെ നമ്മള്‍ തന്നെ ആദരിക്കണം. അവര്‍ വെളുപ്പിനെ എഴുന്നേറ്റ് പാതിര വരെ കഷ്ടപ്പെടുന്നു. അവര്‍ക്ക് ഒരുദിവസമെങ്കിലും വിശ്രമം നല്‍കിയിട്ട് നിങ്ങള്‍ ചെയ്യുന്നത് വലിയ ജോലിയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ അന്ന് അടുക്കളയില്‍ കയറണം. സ്ത്രീകള്‍ വിശ്രമിക്കട്ടെ. അതായിരിക്കണം അവരോടുള്ള ആദരവ്. സ്ത്രീകള്‍ക്കും അത് വലിയൊരു മതിപ്പാകും. തങ്ങള്‍ ചെയ്യുന്നത് വലിയൊരു ജോലിയാണെന്ന് അവര്‍ക്ക് മനസ്സിലാകും ഫാ. ജോസഫ് (ബെന്നി) പങ്കുവെച്ചു.
ഇന്ന് ലോക വനിതാ ദിനം പ്രമാണിച്ചു സ്ത്രീ ശാക്തീകരണം കുറച്ചു പേർക്കല്ല എല്ലാവര്ക്കും ആണ് എന്ന മുദ്രാവാക്യവുമായി ലണ്ടനിൽ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ് 2020 വർഷം. ലോകത്തിലെ 76 ശതമാനം കെയർ ജോലികളും പ്രതിഫലമില്ലാതെ ചെയ്യുന്നത് സ്ത്രീകളാണ് എന്നാണ് കണക്ക്.
റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മാഹിയിൽ നിന്നുള്ള ഡോക്ടർ സഞ്ജയ് ആണ് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സഞ്ജയ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. മണിപ്പാലിൽ പഠനം പൂർത്തിയാക്കിയ സഞ്ജയ് പത്തുവർഷമായി യുകെയിൽ ജോലി ചെയ്യുകയായിരുന്നു. അധ്യാപികയായ മീനയാണ് ഭാര്യ. ഒരു മകനുണ്ട്.