“ മറക്കാനോ ? എന്തൊക്കെ ഞാൻ മറക്കണമെടാ ?” എന്ന് ചോദിച്ചു , അകത്തേക്ക് കാലെടുത്തു വെക്കുമ്പോളേക്കും, ടൈംലൈനിന്റെ ഭൂതകാലത്തിൽ നിന്നും ഓർമകളുടെ താലം മുന്നോട്ടു നീട്ടും ഫേസ്ബുക്കെന്ന അഞ്ഞൂറാൻ . ഇൻസ്റ്റാഗ്രാമും ട്വിറ്ററുമൊക്കെ, ത്രോബാക് തേർസ്‌ഡേ വഴി ഗൃഹാതുരത്വസ്മരണകളെ ആധികാരികമാക്കിയവരാണ്. യെസ്, ഇറ്റ് ഈസ് ഒഫീഷ്യൽ നൗ .. മഴ കാണുമ്പോൾ കട്ടൻകാപ്പിയും പരിപ്പുവടയുടെയും പടമെടുത്തു, “ഫീലിംഗ് നൊസ്റ്റാൾജിക് ” എന്ന് പോസ്റ്റിയില്ലെങ്കിൽ നിങ്ങൾ ഒരു 916 പ്രവാസിയായിരിക്കില്ല. ഷവർമ കഴിച്ചു ഉറക്കം തൂങ്ങുമ്പോൾ , “അമ്മച്ചിയുടെ പഴങ്കഞ്ഞിയോളം വരില്ലെ”ന്ന് പറയാൻ, പണ്ട് ഒരിക്കലെങ്കിലും പഴങ്കഞ്ഞി രുചിച്ചു നോക്കിയിരിക്കണമെന്നു നിർബന്ധവുമില്ല. ഫാഷനിൽ സവ്യസാചി മുഖർജി മുതൽ, രാജ്യഭരണത്തിൽ മോഡിജി വരെയെല്ലാവരും പുതിയ കുപ്പികളിൽ പഴമയുടെ വീഞ്ഞുകൾ തിരക്കിട്ടു നിറക്കുമ്പോൾ, “ഈ നമുക്ക് പിന്നെയെന്തു ശങ്ക ..”- നൊസ്റ്റാൾജിയ തന്നെയായിരിക്കണം താരം.
പഴമയുടെ അമിതഗ്ലോറിഫിക്കേഷനും , വ്യക്തിമാഹാതമ്യവും ചേർന്ന നൊസ്റാൾജിയയുടെ ഫലമായി യൂറോപ്പിന്റെ സാമൂഹികസാംസ്‌കാരിക മേഖലയിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ റൊമാന്റിസിസം എന്നൊരു പ്രസ്ഥാനം തന്നെ ഉടലെടുത്തു. വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റ്സ് തുടങ്ങിയവർ ഇംഗ്ലീഷ് സാഹിത്യത്തിൽ കാല്പനികതയുടെ നാളുകൾ പ്രതിഫലിപ്പിച്ചപ്പോൾ, മലയാളത്തിൽ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നീ കവിത്രയങ്ങൾ റൊമാന്റിസിസം ആഘോഷമാക്കി.
പഴമയോടുള്ള അതിഭ്രമത്താൽ, ഏകാന്തതയുടെയും നഷ്ടബോധത്തിന്റെയും കൊച്ചു കൊച്ചു കള്ളികളിൽ മനുഷ്യനെ തളച്ചിട്ട് വിഷാദം വളർത്തുന്നെന്ന മട്ടിലുള്ള നൊസ്റ്റാൾജിയയുടെ ദുഷ്പ്പേരുകളെല്ലാം , ഈ ജ്ഞാനസ്നാനങ്ങളാൽ ആധുനികകാലത്തു കുറെയേറെ മാറിയിട്ടുണ്ട്. ഒരേ പ്രകൃതക്കാരായ മനുഷ്യരെ തമ്മിലടുപ്പിച്ചു ചേർത്ത് നിർത്തുന്ന, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കുന്ന, ഒരു ഫീൽ ഗുഡ് വികാരമെന്ന നിലയിലേക്ക് ആധുനിക കാലഘട്ടം “ഗൃഹാതുരത്വ”ത്തിനു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നു. എന്നാൽ, തങ്ങളുടെ പഴയകാല മേന്മയിൽ അമിതമായി അഭിരമിച്ച ജർമൻ ദേശീയത ഇത്തരമൊരു നൊസ്റ്റാൾജിക് റൊമാന്റിസിസത്തിന്റെയവസാനം എത്തി നിന്നത് അഡോൾഫ് ഹിറ്റ്ലറിൻറെ നാസിജർമ്മനിയിൽ ആയിരുന്നു. ഇന്ത്യൻഭരണഘടനയിലെ ആർട്ടിക്കിൾ 51 (എ) മുന്നോട്ടു വെക്കുന്ന ശാസ്ത്രാവബോധം ഇന്നത്തെ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്നത്, ഇന്റെർനെറ്റും, വിമാനവും, പ്ലാസ്റ്റിക്സര്ജറിയുമെല്ലാം വേദകാലം മുതൽക്കേ ഉണ്ടായിരുന്ന പ്രാചീനഭാരതമാണ് ശാസ്ത്രത്തിന്റെ അവസാന വാക്കെന്ന മട്ടിലാണ്. “മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ” എന്ന മുദ്രാവാക്യത്തിലൂടെ ആർഷഅമേരിക്കയുടെ സുവർണ ദിനങ്ങൾ തിരിച്ചു തരാമെന്ന അമേരിയ്ക്കൻ തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഇതേ നൊസ്റാൾജിയയുടെ സമർത്ഥമായൊരു ഉപയോഗപ്പെടുത്തലാണെങ്കിൽ , നാം കരുതന്നത്ര നിഷ്ക്കളമായൊരു വികാരമാണോ നൊസ്റ്റാൾജിയ എന്ന് ഒന്ന് കൂടി ചിന്തിച്ചു നോക്കേണ്ടിയൊരിക്കുന്നു.
ജീവിതം തുടങ്ങുമ്പോൾ, അത് സത്യൻ അന്തിക്കാടിന്റെ സിനിമയുടെ തുടക്കം പോലെ, മൃദുലസംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ലളിതവും സുന്ദരവുമായിരിക്കുകയും, പോകെപ്പോകെ അത് തൊഴിലും പണവും ബന്ധങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെയായി സംഘർഷഭരിതമായി പരിണമിക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഈ യാഥാർഥ്യബോധത്തോടെ ജീവിതം നൽകുന്ന സകല സംഘർഷങ്ങളെയും തരണം ചെയ്തു, ഊരിപ്പിടിച്ച ടു-ഡൂ ലിസ്റ്റുകളുമായി മുന്നോട്ടു നടക്കുമ്പോൾ, മനസ്സ് പണ്ടത്തെ സ്വച്ഛജീവിതശീതളിമയിലേക്ക് തിരിച്ചു പോവാനാഗ്രഹിക്കുന്നതും സ്വാഭാവികം മാത്രം- ആ ഗൃഹാതുരതയുടെ ചോദന അത്രയും നിഷ്ക്കളങ്കമായിരിക്കുന്നിടത്തോളം.
എന്നാൽ, നമ്മുടെ സാംസ്‌കാരിക പഴമയെന്നാൽ പകരം വെക്കാനില്ലാത്തൊരു മഹാസംഭവമായിരുന്നെന്ന അമിതവർണനയും, അതിലേക്കുള്ള തിരിച്ചു പോക്കിന്റെ ആഹ്വാനമെന്ന മൗഢ്യവും തുടങ്ങുന്നിടത്തു, നമ്മൾ ഓമനയായി താലോലിക്കുന്ന നൊസ്റ്റുവെന്ന പൂച്ചക്കുട്ടിക്ക് ചെറിയ ചെറിയ ദംഷ്ട്രകൾ മുളച്ചു തുടങ്ങുന്നു. ഓണക്കാല ടെലിവിഷൻ സംപ്രേഷണങ്ങളും ജ്വല്ലറിപ്പരസ്യങ്ങളുമെല്ലാം, ഇരുപത് മുറികളും ആട്ടുകട്ടിലും , വയലേലകളുമുള്ള തറവാടും, സന്തോഷവും സമ്പന്നതയും നിറഞ്ഞ ആഢ്യമുഖങ്ങളും കേരളമെന്ന പേരിൽ കൊണ്ടാടുമ്പോൾ, ആ പഴമയിലേക്കുള്ള തിരിച്ചു പോക്കിനെ വാഴ്ത്തിപ്പറയുമ്പോൾ, മിശ്രവിവാഹവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം ഈ വിശുദ്ധസംസ്ക്കാരത്തെ പങ്കിലപ്പെടുത്തുന്നുവെന്നു ചിത്രീകരിക്കപ്പെടുമ്പോൾ, വ്യക്തിയെന്ന തലം വിട്ട്, സമൂഹത്തിലേക്ക് പടരുമ്പോളുള്ള ഗൃഹാതുരതയുടെ ഒളിച്ചു കടത്തലുകളെപ്പറ്റി നാം ജാഗരൂകരാകേണ്ടതുണ്ട്. കാര്യങ്ങൾ അത്രയും സ്വപ്നസമാനമായിന്നുന്നെങ്കിൽ, അത്രയും നല്ലൊരു വാഗ്‌ദത്തഭൂമിയിൽ നിന്നും ജീവിതം തേടി മറുനാട്ടിലേക്കു കുടിയേറുന്ന ഇത്രയേറെ പ്രവാസികൾ ഉണ്ടാവുമായിരുന്നില്ലല്ലോയെന്നു ചിന്തിക്കേണ്ടതുണ്ട്. എന്റേതും, ഞാനുൾപ്പെടുന്ന കൂട്ടത്തിന്റെയും എല്ലാം എന്നും മഹത്തരമായിരുന്നെന്ന നിലയിലേക്ക് നൊസ്റ്റാൾജിയ കാല്പനികവൽക്കരിക്കപ്പെടുമ്പോൾ, അതുണ്ടാക്കുന്ന ഗോത്രീയവിഭാഗീയതകളെയും രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളെയും പറ്റി ആഴത്തിൽ അറിയേണ്ടതുണ്ട്.
യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യു കെ യുടെയും, കട്ടൻ കാപ്പിയും കവിതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ഈ വരുന്ന ഒക്ടോബർ 25 – നു, ലണ്ടനിലെ കേരള ഹൗസിൽ വെച്ച്, പ്രമുഖ യുക്തി ചിന്തകനായ ഡോക്ടർ വിശ്വനാഥൻ നമ്മളോട് സംസാരിക്കുന്നത്, നൊസ്റ്റാൾജിയയെക്കുറിച്ചാണ്. പ്രവാസിയുടെ ഏറ്റവും പ്രിയപ്പെട്ടൊരു സങ്കല്പത്തെക്കുറിച്ചു, യുക്തി ചിന്തയുടെ കോണിൽ നിന്ന് ഡോക്ടർ സംസാരിക്കുമ്പോൾ, അതിനു നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പുതിയ ആഴവും വ്യാപ്തിയുമുണ്ട്. പിണറായി വിജയൻറെ എഴുത്തിനിരുത്തൽ മുതൽ റാഫേലിലെ നാരങ്ങയുടെ പങ്കു വരെ ഇഴ കീറി ചർച്ച ചെയ്യുന്ന ഓരോ മലയാളിയുടെയും പ്രബുദ്ധതയെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാൻ ഉതകുന്നതായിരിക്കും ഡോക്ടർ വിശ്വനാഥന്റെ ഈ സംഭാഷണം എന്നതിൽ സംശയമില്ല.
നിങ്ങൾ എത്തിച്ചേരേണ്ട അഡ്രസ്
Date & Time :
Friday Oct 25 from 18:30 to 21:30
Venue :
Kerala House,
671 Romford Road London E12 5AD
Register for free entry https://www.eventbrite.co.uk/e/nostalgia-tickets-74664358105
vc_london.jpg




മലയാളി അസോസിയേഷൻ പ്രെസ്റ്റൻ(MAP) , പതിനാറാം വാർഷിക ത്തിൻറെ ഭാഗമായി കന്നി All UK Badminton Tournament – 2019 “പൂരം – 2019” സംഘടിപ്പിച്ചു. അത്യന്തം കാണികളെ ആവേശ പുളകിതരാക്കി കൊണ്ട് 32 ടീമുകൾ അണിനിരന്ന മത്സരത്തിന് സംഘടനാ മികവ് ഏവരുടേയും പ്രശംസയ്ക്കു പാത്രമായി.

Free Food (ബിരിയാണി), Drinks, Snacks and free car parking…. തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളോടും, വളരെ ചിട്ടയോടും കൂടി ക്രമീകരിക്കപ്പെട്ട മത്സരം മലയാളി അസോസിയേഷൻ പ്രെസ്റ്റന്റെ (MAP) പ്രശസ്തി വീണ്ടും വാനോളം ഉയർത്തുന്നു . MAP പ്രസിഡൻറ് ശ്രീ ബിജു ജോസഫ് ആലിലക്കുഴി സ്വാഗതം പറഞ്ഞു കൊണ്ട് നിർദ്ദിഷ്ട ക്രമത്തോടെ ആരംഭിച്ച മത്സരങ്ങൾ എല്ലാം തന്നെ വളരെ ആവേശ ജനക മായിരുന്നു. അവസാന പാദ മത്സരങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും ലോങ്ങ് റിലേകളും കാണികൾക്ക് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. മത്സരങ്ങളിൽ Kevin & Shahabaz, Cambridge വിജയ കിരീടം ചൂടി (£250 & Trophy. Sponserd by Allied Mortgage Services) വളരെ കടുത്ത മത്സരം കാഴ്ച വെച്ചു കൊണ്ട തന്നെ Jini & Jomesh, Northampton രണ്ടാം സ്ഥാനത്തിന് അർഹരായി( £150 & Trophy. Sponserd by Trinity Interiors, Blackburn). Binet & Vinoy മൂന്നാസ്ഥാനവും ( £100 & Trophy. Sponserd by Focus Mortgage and insurance) Ashlin & Arun നാലാം സ്ഥാനവും(£50 &Trophy) വളരെ ഗംഭീര മത്സരങ്ങൾ കാഴ്ചവെച്ചു കൊണ്ട് നേടിയെടുത്തു. മത്സരങ്ങൾക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സമ്മാനർഹരായവർക് ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. ജോജോ വർഗീസ് നന്ദിയർപ്പിക്കുകയും ചെയ്തു




Jaison George – 07841613973
കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തി വരുന്ന വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ഒക്ടോബർ 8-ാം തീയതി ചൊവ്വാഴ്ച തോൺടൺ ഹീത്ത് ശിവസ്‌കന്ദഗിരി മുരുകൻ ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ അഞ്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
ശാന്തി മുരളീ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മന്ത്രാര്‍ച്ചന നടന്നു. മുഖ്യാഥിതി ആയി എത്തിയ മലയാള ചലച്ചിത്രനടനും, നിർമ്മാതാവുമായ ഉണ്ണി ശിവപാൽ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.

വിദ്യാരംഭം 2019
കേരളത്തിൽ ഈ ദിവസം വിദ്യാരംഭ ദിനമായി ആചരിക്കുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് വിദ്യാരംഭം ദിവസമാണ്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. ഉണക്കലരിയിലാണ് കുട്ടികളെ എഴുതിക്കുക
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനു ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് ധാന്യങ്ങൾ (അഥവാ അരി) നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (അരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

ദീപാവലി ആഘോഷം ഒക്ടോബർ 26 ന്
ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസപെരുമയില്‍ ലണ്ടൻ ഹിന്ദു ഐക്യവേദി ദീപാവലി ആഘോഷിക്കുന്നു. 2019 ഒക്ടോബർ 26ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ദീപാവലി ആഘോഷിക്കുന്നതാണ്.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ്ദീപാവലി.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. 26 October 2019 വൈകുന്നേരം 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.

യുക്മ രൂപീകൃതമായതിന്റെ പത്താം വാർഷികത്തിൽ നടക്കുന്ന ഈ റീജിയണൽ കലാമേളയ്ക്ക് വമ്പിച്ച മുന്നൊരുക്കങ്ങൾ ആണ് നടക്കുന്നത്. ഉദ്ദേശം 500-ൽ അധികം മത്സരാർത്ഥികളെയും കലാസ്വാദകരെയെയും ഈ വർഷത്തെ കലാമേളയിലേക്ക് സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ
ആണ് ഭാരവാഹികൾ നടത്തിക്കൊണ്ടിരിക്കുന്നത്. UK City of Culture എന്ന പദവി കരസ്ഥമാക്കിയ Hull- ൽ വെച്ച് തന്നെയാണ് ഈ വർഷത്തെ റീജിയണൽ കലാമാമാങ്കം അരങ്ങേറുന്നത് എന്നതും ഒരു പ്രത്യേകത ആണ്.
ഒക്ടോബർ 26 (ശനിയാഴ്ച) രാവിലെ 9:00 മണി മുതൽ Hull-ലെ Wyke Sixth Form College, Bricknell Avenue, Hull HU5 4NT വെച്ചാണ് ഈ വർഷത്തെ റീജ്യണൽ കലാമേള നടത്തപ്പെടുക. കലാമേള ആസൂത്രണത്തിൽ ന്യൂനതകൾ ഒന്നും ഇല്ലാതെയിരിക്കാൻ യോർക് ഷെയർ കമ്മറ്റി വളരെ ഊർജിതമായി ആസൂത്രണം നടത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത നടത്തിപ്പ് കമ്മറ്റികൾ ഇതിനോടകം തന്നെ രൂപീകരിച്ചു കഴിഞ്ഞു. ഈ വർഷം Online-വഴിയാണ് വിവിധ അംഗ അസോസിയേഷനുകൾ മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നത്. ഇതിന്റെ login വിശദാംശങ്ങൾ
അംഗ അസോസിയേഷനുകൾക്ക് വിതരണം ചെയ്യുകയും മിക്കവരും രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 10-ന് online രജിസ്ട്രേഷനുകൾ അവസാനിക്കും.
കലാമേള നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകൃതമായി. സ്വാഗത കമ്മറ്റി, രജിസ്ട്രേഷൻ കമ്മറ്റി, നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 1), നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 2), ഭക്ഷണ കമ്മറ്റി, വിധിനിർണ്ണയ കമ്മറ്റി, മത്സര ഫല കമ്മറ്റി, അപ്പീൽകമ്മറ്റി എന്നിങ്ങനെ എല്ലാ കമ്മറ്റികളിലും റീജിയണിലെ സംഘാടന മികവ് തെളിയിച്ച വ്യക്തികളാണ് ഉള്ളത്.
ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ച കലാമേള Manual പ്രകാരം ആയിരിക്കും മത്സരങ്ങൾ എല്ലാം തന്നെ നടത്തപ്പെടുക. ഈ വർഷം എല്ലാ അംഗ അസോസിഷനുകൾക്കും ഒരു ഇനത്തിലേക്ക് 3 മത്സരാത്ഥികളെ അയക്കാം. ഈ 3 മത്സരാർത്ഥികൾ, Single-ഇനത്തിലും group-ഇനത്തിലും അനുവദനീയമാണ്. കൂടുതൽ വിശദാംശങ്ങൾക്ക് റീജിയണൽ പ്രസിഡന്റ്/സെക്രട്ടറി
എന്നിവരുമായി ബന്ധപ്പെടുക.
പല മത്സരാർത്ഥികളും ഒന്നിലധികം ഇനത്തിൽ മത്സരിക്കുന്നതിനാൽ പരമാവധി clash ഒഴിവാക്കുന്ന തരത്തിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കലാമേളയോട് അടുത്ത ദിനങ്ങളിൽ ഇതിന്റെ Program chart ലഭ്യമാവും. മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതും ഇതിനു വേണ്ട മുന്നൊരുക്കങ്ങളും
തയ്യാറെടുപ്പുകളും നടത്തേണ്ടത് മത്സരാർത്ഥികളുടെ ഉത്തരവാദിത്തമാണ്.
യുക്മ സാംസ്കാരികവേദിക്കു വേണ്ടിയുള്ള ചിത്രരചനാ മത്സരങ്ങളായിരിക്കും കലാമേള വേദിയിലെ ആദ്യ മത്സരങ്ങൾ. കലാമേളയിലുള്ള വ്യത്യസ്ത category-കളിലായി ആവും ഈ മത്സരങ്ങളും നടക്കുക. ചിത്രരചനക്കുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും.
മത്സരാർഥികർ അവരവർക്കുള്ള പെൻസിൽ, പെയിന്റ് തുടങ്ങിയ എല്ലാ സാധന സാമഗ്രികളും കൊണ്ടുവരേണ്ടതാണ്.

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി എല്ലാ അംഗ അസോസിയേഷനുകളും മത്സര വീറോടെയും വാശിയോടെയും മുന്നിട്ടിറങ്ങുന്ന കലാമേള ആയിരിക്കും ഇത്. കഴിഞ്ഞ ദേശീയ കാലമേള ചാമ്പ്യന്മാരായ Hull, റീജിയണിലെ കരുത്തരായ ഷെഫീൽഡ്, കായിക മേളയിലെ പടക്കുതിരകളായ സ്കൻതോർപ്, ഏതു ചാമ്പ്യന്മാർക്കും വെല്ലുവിളി ഉയർത്താൻ പ്രാപ്തിയുള്ള കീത് ലി,
വെയിക് ഫീൽഡ് തുടങ്ങി നിരവധി അസോസിയേഷനുകളാണ് ഇത്തവണ Hull- ൽ വെച് മാറ്റുരക്കുന്നത്.
റീജിയണിലെ എല്ലാ മലയാളികളെയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം ഇത് ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ഒരു നല്ല ദിനം ആക്കി മാറ്റുവാൻ ഏവരുടെയും സഹകരണവും റീജിയണൽ പ്രസിഡന്റ് അശ്വിൻ മാണി ജെയിംസ് അഭ്യർത്ഥിച്ചു.
വേദി: Wyke Sixth Form College, Bricknell Avenue, Hull. Postcode: HU5 4NT
തിയ്യതി: 2019 ഒക്ടോബർ 26 (ശനിയാഴ്ച)
കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്,
റീജിയണൽ പ്രസിഡന്റ് (അശ്വിൻ മാണി ജെയിംസ് ) : 07577 455 358
റീജിയണൽ സെക്രട്ടറി (സജിൻ രവീന്ദ്രൻ): 0788 980 9396
റീജിയണൽ ട്രെഷറർ (ജേക്കബ് കളപ്പുരക്കൽ) : 07828 113
ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ നടത്തുന്ന ഓൾ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഒക്ടോബർ 5 ന് ബർമിംങ്ങ്ഹാമിന്റ മണ്ണിൽ നടത്തപ്പെടുന്ന ഈ വടംവലി മൽസരത്തിൽ.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ മാറ്റുരക്കുകയാണ്. കാലാവസ്ഥ പ്രതികൂലമെങ്കിൽ ഇൻഡോർ മൽസരം നടത്തുവാനും കഴിയുന്ന രീതിയിലാണ് പുതിയ വേദി ഒരുക്കിയിരിക്കുന്നത്. അതോട് ഒപ്പം
ഈ വടംവലി മൽസരം മാക്നാ വിഷൻ റ്റി വിയിൽ ലൈവും ഉണ്ടായിരിക്കുന്നതാണ്.

ഈ വടംവലി മത്സരത്തിൽ
ഒന്നാം സമ്മാനമായി ലഭിക്കുന്ന: 801 പൗണ്ടും, ഫുൾ റോസ്റ്റ് പന്നിയും സ്പോൺസർ ചെയ്യുന്നത്,
ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസിയാണ്.
രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും സ്പോൺസർ ചെയ്യുന്നത്, റിംങ്ങ് റ്റൂ ഇന്ത്യയാണ്.
മൂന്നാം സമ്മാനം 301 പൗണ്ടും, പൂവൻ കോഴിയും സ്പോൺസർ ചെയ്യുന്നത്, ഇൻഫിനിറ്റി ഫിനാൻസ് ലിമിറ്റട് കമ്പിനി യാണ്, നാലാം സമ്മാനമായ 150 പൗണ്ട് സ്പോൺസർ ചെയ്യുന്നത് ലോർഡ്സ് കെയർ റിക്രൂട്ട്. അഞ്ചാം സമ്മാനമായ 100 പൗണ്ട് സ്പോൺസർ ചെയ്യുന്നത്, ആയുർ വില്ല ഫിസിക്കൽ ഫിറ്റ്നസും, ആറാം സമ്മാനമായ 75 പൗണ്ട് സ്പോൺസർ ചെയ്യുന്നത് ഫോക്കസ് ഇൻഷുറൻസുമാണ്. ഇതോട് ഒപ്പം
നെപ്റ്റൂൺ ട്രാവൽസ് ഏറ്റവും നല്ല ടീമിനും, ഏറ്റവും നല്ല വടംവലിക്കാരനും, യെങ്ങർ വടംവലിക്കാരനുമുള്ള ട്രോഫികൾ സ്പോൺസർ ചെയ്യുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നടത്തുന്ന ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം (ബർമിംങ്ഹാം) പൂർണ്ണ പിന്തുണയുമായി ഈ വടംവലി ടുർണമെന്റിൽ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. രാവിലെ പത്ത് മണിയോട് കൂടി തന്നെ മൽസരം ആരംഭിക്കുന്ന രീതിയിൽലാണ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. വീറും വാശിയും നിറഞ്ഞ ശക്തമായ ഒരു മൽസരം തന്നെയാണ് ബർമിംങ്ങ്ഹാമിൽ നടക്കാൻ പോകുന്നത്. ഈ മൽസരം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ ആവിശ്യമാണ്.

എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വതിക്കുവാനും ഏവരെയും ഞങ്ങള്‍ സ്‌നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ ബർമിംങ്ഹാമിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
വേദി:
STOCK LAND GREEN SCHOOL,
ACTION SPORTS CENTRE
SLAD ROAD
BIRMINGHAM
B23 7JH
കൂടുതല്‍ വിവരങ്ങള്‍ക്ക്
കൺവീനർ
ജിമ്മി: 07572 880046
ജോയിൻറ് കൺവീനർ:
സാൻറ്റോ: 07896 301430
ആഷ്‌ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം (പൂരം 2019) ആഷ്‌ഫോർഡ് നോർട്ടൻ നാച്ബുൾ സ്കൂളിൽ ( മാവേലി നഗർ ) രാവിലെ 10 മണിക്ക് സ്കൂൾ മൈതാനത്തിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെ കൂടി ആരംഭിച്ചു. ഹോഴ്സ് യാത്രയ്ക്ക് സജികുമാർ (പ്രസിഡന്റ്), ആൻസി സാം (വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് കാനുക്കാടൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകി. മാവേലി, നാടൻ കലാരൂപങ്ങൾ, വിവിധ പ്രച്ഛന്നവേഷങ്ങൾ, താലപ്പൊലി എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.

തുടർന്ന് നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് 7 ഗാനങ്ങൾക്ക് അനുസരിച്ച് അവതരിപ്പിച്ച ഫ്ലാഷ് മോബ് ഹാളിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ആഷ്‌ഫോർഡ്കാർക്കു പുതിയൊരനുഭവമായി.
ശേഷം സംഘടനയിലെ കുട്ടികൾ, പുരുഷൻമാർ, സ്ത്രീകൾ എന്നിവരുടെ വാശിയേറിയ വടംവലി മത്സരവും നടന്നു. അതു പോലെ നാടൻ പഴവും മൂന്നുതരം പായസവും ഉൾപ്പെടെ 27 ഇനങ്ങൾ തൂശനിലയിൽ വിളമ്പി കൊണ്ടുള്ള ഓണസദ്യ അതീവ ഹൃദ്യമായിരുന്നു.
സദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ മുൻ മേയറുമായിരുന്ന ഫിലിപ്പ് എബ്രഹാം മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ജോജി കോട്ടക്കൽ സ്വാഗതമാശംസിച്ചു. മുൻ പ്രസിഡണ്ട് ജസ്റ്റിൻ ജോസഫ്, ഏതൻ ജോൺസൺ (യുവജനപ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി.സുബിൻ തോമസ്, അക്സ സാം, ജോസ് കാനുക്കാടൻ, മാവേലി ആയ രാകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫിലിപ്പ് എബ്രഹാമിനെ ജോയിന്റ് സെക്രട്ടറി സുബിൻ തോമസ് പൊന്നാട ചാർത്തിയും, അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. സോനു സിറിയക് സമ്മേളനം നിയന്ത്രിക്കുകയും, വൈസ് പ്രസിഡന്റ് ആൻസി സാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇംഗ്ലണ്ടിനെ ഉദ്യാനമായ കെന്റിലെയും, കേരള നാടിന്റെ ചാരുതയാർന്ന സുന്ദര ദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണ ഗാനത്തിനു ശേഷം രാജേഷ് ബേസിംഗ് സ്റ്റോക്കിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടി പൂരം -2019നു തിരശ്ശീല ഉയർന്നു. തുടർന്ന് മുപ്പതോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച രംഗപൂജയ്ക്കു തുടക്കമായി. ബംഗറാ ഡാൻസ്, സ്കിറ്റുകൾ, നാടോടിനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും തിരുവാതിര, വില്ലടിച്ചാൻ പാട്ട്, എന്നിവ പൂരം -2019 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിനും, മനസ്സിനും കുളിരലകൾ ഉണർത്തിയെന്നു കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. രാത്രി 10 മണിയോടുകൂടി സമ്മാനദാനത്തിനു ശേഷം പരിപാടികൾ അവസാനിച്ചു.

പൂരം -2019 മഹാ വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും, വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

