ലിവര്‍പൂളില്‍ വൃതൃൃസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള മലയാളി അസോസിയേഷനായ ,ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ACAL ) ഈ വര്‍ഷം ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് അംഗങ്ങളില്‍നിന്നും ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി കൗണ്‍സിലര്‍ ലിന്‍സി മെലിയ എല്പിച്ചുകൊണ്ടാണ് അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്
അകാല്‍ പ്രസിഡണ്ട് ജിജിമോന്‍ മാത്യു വില്‍ നിന്ന് ചെക്ക് സ്വികരിച്ചു കൊണ്ട് കൗണ്‍സിലര്‍ ലിണ്ട്സി മെലിയ ACAL അംഗങ്ങളെ അഭിനധിച്ചു .അകാല്‍ എല്ലാവര്‍ഷവും നടത്തുന്ന നേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് ചെക്ക് കൈമാറിയത് ,ലിവര്‍പൂളില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു എന്ന പത്ര വാര്‍ത്ത കണ്ടാണ് ACAL ഈ സദ്ഉദൃമത്തിനുതുനിഞ്ഞത്.

മലയാളി സമൂഹത്തിനു ലോകത്ത് എല്ല സ്ഥലത്തും എത്തിച്ചേരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് നഴ്സിംഗ് എന്ന ജോലിയാണ്, അതിനു തുടക്കം കുറിച്ച ഫ്ലോറെന്‍സ് നൈറ്റിംഗെയിലിന്റെ ജന്മദിനമാണ് നേഴ്സ് ഡേ ആയി ആഘോഷിക്കുന്നത് എല്ലാവര്‍ഷവും നേഴ്സ് ഡേ ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ കൂടിയാണ് അകാല്‍.
ഈ വര്‍ഷവും അതി മനോഹരമായി നേഴ്സ് ഡേ ആഘോഷം നടന്നു ചടങ്ങില്‍ വച്ച് ബ്രോഡ് ഗ്രീന്‍ ഹോസ്പിറ്റലില്‍ നിന്നും ബെസ്റ്റ് നേഴ്സ് ആയി തിരഞ്ഞെടുത്ത ഷേര്‍ലി ജെയിംസിനെ ആദരിച്ചു. ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്‍റെ ഔദ്യോഗികതകള്‍ ഒന്നും ഇല്ലാതെ ഫാസക്കര്‍ലി മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗഹൃത കുടുംബ കൂട്ടായ്മകൂടിയാണ് . ലിവര്‍പൂള്‍ സൈന്റ്റ് ഗിലിസ് ഹാളില്‍ മെയ് 25 നാണു ചടങ്ങുകള്‍ നടന്നത്.



ജൂൺ 8 ന് ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതത്തിന്റെ ഓളങ്ങൾ ഓരോ സംഗീതപ്രേമികളുടെയും മനസ്സിൽ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു.
രാഗവും, താളവും, ശ്രുതിയും, മേളവും,നിറങ്ങളും കൈകോർത്ത രാവിന് നൃത്തവും കൂടി ചേർന്നപ്പോൾ ഒരു മഴവില്ലിന്റെ പകിട്ടായി മാറി.
വൈകുന്നേരം 04:30 ആരംഭിച്ച സംഗീത വിരുന്ന്, ഏവർക്കും പ്രിയങ്കരനും നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരവുമായ ബ്രിസ്റ്റോൾ മേയർ ശ്രീ ടോം ആദിത്യ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പ്രശസ്ത ഗായകരായ ജിൻസ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു ഐശ്വര്യപൂർണ്ണമായ ഒരു തുടക്കമിട്ടു. മഴവില്ലിന്റെ സാരഥികളായ അനീഷ് ജോർജ് , ടെസ്സ് മോൾ ജോർജ് ,സംഘടകരായ ശ്രീ ഡാന്റ്റൊ പോൾ, ശ്രീ കെ എസ് ജോൺസൻ , ശ്രീ സുനിൽ രവീന്ദ്രൻ , ശ്രീ ഷിനു സിറിയക് , ശ്രീമതി സൗമ്യ ഉല്ലാസ് , ശ്രീമതി ജിജി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സൈനികരെ ആദരിക്കുവാനായി ”Tribute to Indian soldiers ”എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോൾ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ മിന്നിമറഞ്ഞ ദൃശ്യങ്ങൾ, സൈനികരുടെ ത്യാഗപൂർണമായ ജീവിതത്തെ ഓര്മപെടുത്താൻ ഉതുകുന്നവയായിരുന്നു. ഇന്ത്യൻ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോൺമോത്തിലെ കുരുന്നുകൾ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോൾ ദേശസ്നേഹത്താൽ സദസ്സിൽ നിന്നും ”ഭാരത് മാതാ കീ ജയ്” കൾ മുഴങ്ങി.
തുടർന്ന് ജിൻസും ,വാണിയും,ദീപകും ചേർന്ന് തീർത്ത ഒരു സംഗീത പെരുമഴയായിരുന്നു , ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ , മോഹൻലാൽ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ് ഗാനങ്ങളിൽ സദസ്സ് ആടി തിമർത്തു.
ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ”ശ്യാമ ഈ സംഗീത് ” എന്ന ഗാനകൂട്ട് അനീഷും , ടെസ്സ യും ഗിരിജയും കൂടി ആലപിച്ചപ്പോൾ . യു കെ യിലെ ഉടനീളം ഉള്ള ഗായകർ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കൈയിലെടുത്തു.

ഓരോ ഗാനത്തിനും ആമുഖമെന്നപോൽ സംഗീതം , വരികൾ ,പാടിയവർ തുടങ്ങിയവരെ കുറിച്ചുള്ള വിരസത ഇല്ലാത്ത വിവരണം, പ്രശസ്ത അവതാരകയും കവയത്രിയുമായ രശ്മിയുടെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചത് അതാതു ഗാനത്തിന്റെ ശില്പികളെകുറിച് അറിയുന്നതിന് സദസ്സിനെ സഹായിച്ചു.
സന്തോഷ് നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ്ഓർക്കസ്ട്ര മഴവില്ലിന്റെ സവിഷേതയായി മാറിയിട്ട് നാളുകൾ ഏറെ ആയെങ്കിലും, ഒരു പുതു അനുഭവം പോലെ ഒരു പാളിച്ച പോലും വരാതെ യുകെയിൽ ഉടനീളം നിന്ന് എത്തിയവുടെയും ,പ്രശസ്ത ഗായകരുടെയും ശബ്ദത്തിന് താളമിട്ടു. എല്ലാവരുടെയും പ്രശംസക്ക് പത്രമാവുകെയും ചെയ്തു.
ഈ വർഷത്തെ മഴവിൽ സംഗീതത്തിന്റെ ശബ്ദ വെളിച്ചം നിയന്ത്രിച്ചത് ബീറ്സ് ഡിജിറ്റൽ യുകെ യുടെ ബിനു ജേക്കബ് ആയിരുന്നു … ഈ നോർതംപ്റ്റൻ സ്വദേശി കഴിഞ്ഞ നാലു വർഷമായി മഴവിൽ സംഗീതത്തോടൊപ്പം സഞ്ചരിക്കുന്നു ..

പതിവുപോലെ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ ഓരോ ഗാനത്തിന്റെയും ദൃശ്യങ്ങൾ മിന്നിമറഞ്ഞത് ആസ്വാദനത്തിന്റെ ആഴം പതിന്മടങ്ങാക്കി. ശ്രി വെൽസ് ചാക്കോ യുടെ നേതൃത്വത്തിലുള്ള കളർ മീഡിയ യുകെയിൽ പ്രശ്സതരാണ്
മഴവില്ലിന്റെ നിറങ്ങൾ ഒട്ടും ചോർന്നുപോകാതെ ഒപ്പിയെടുത്ത ജിനു സി വർഗീസ് (ഫോട്ടോജിൻസ്) , റോണി ജോർജ് (എ ർ ഫോട്ടോഗ്രാഫി) , സന്തോഷ് ബെഞ്ചമിൻ (എസ് എൻ ഫോട്ടോഗ്രാഫി) എന്നിവർ എന്നും മഴവില്ലിനോടൊപ്പോം സഞ്ചരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.
നല്ല സംഗീതത്തോടൊപ്പോം നല്ല ഭക്ഷണവും ഒരുക്കിയിരുന്നു മഴവിൽ സംഗീതം.
യു കെ യിലെ പ്രശസത ഷെഫ് അബ്ദുൾ മുനീറിന്റെ രുചികരമായ കേരള ഭക്ഷണവും ആസ്വദിക്കുവാനുള്ള ഒരവസരവും കൂടി കാണികൾക്കു ഉണ്ടായി.
ബോൺമൗത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, ലണ്ടൻ വാട്ഫോർഡിൽ നിന്നുമുള്ള ജയശ്രീയും സംഘവും അവതരിപ്പിച്ച ഡാൻസ്കൾ …….
തുടങ്ങിയവ മഴവില്ലിന് കൂടുതൽ നിറങ്ങളേകി.
രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകർക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി.
ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എന്തിന് ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സിൽ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലായെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
യു കെ യിലുടനീളമുള്ള അഞ്ഞൂറില്പരം കലാകാരൻ മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവിൽ സംഗീതം നിറഞ്ഞൊഴുകിയ ഈ വേളയിൽ
അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിക്കുകൊണ്ടു …
നന്ദിയോടെ മഴവില്ല് ഭാരവാഹികൾ.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിർമിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്കും സംഘാടകർക്കും മത്സരങ്ങൾ നടക്കാതെ പോകുന്ന സാഹചര്യം ചിന്തിക്കാൻ കൂടി ആകുന്നതല്ല. ആ സാഹചര്യത്തിലാണ് ദേശീയ മേള മാറ്റിവക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂലൈ പകുതിക്ക് മുൻപായി ദേശീയ കായികമേള പുനർ ക്രമീകരിക്കുന്നതായിരിക്കും. ദേശീയ മേളയുടെ പുതുക്കിയ തീയതിയും സ്ഥലവും ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുന്നതാണ്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൺ, വെയ്ൽസ് റീജിയൺ, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ സംഘാടക സമിതി ഒരുക്കുന്നതിനിടയിലാണ് ആകസ്മികമായി മേള മാറ്റിവക്കേണ്ടി വന്നത്.
കഴിഞ്ഞ എട്ട് യുക്മ ദേശീയ കായിക മേളകളും അരങ്ങേറിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വിൻഡ്‌ലി ലെഷർ സെന്റർ ഒഫീഷ്യൽസുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കായികമേള മാറ്റിവക്കാനുള്ള തീരുമാനം കൈകൊണ്ടത്. കായികമേളാ ദിനമായ ശനിയാഴ്ച, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മേള മാറ്റിവെക്കുന്നത് തന്നെയാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ദേശീയ കായികമേള മാറ്റിവച്ചതുമൂലം ഉണ്ടായിട്ടുള്ള അസൗകര്യങ്ങളിൽ നിർവാജ്യമായി ഖേദിക്കുന്നതായി യുക്മ ദേശീയ നിർവാഹകസമിതി അറിയിക്കുന്നു.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്. 


2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യൂറോപ്പിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.
കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും, കലാകായിക പാരമ്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു കെ യിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ “കേരളാ പൂരം 2019” എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം, ടീം രജിസ്ട്രേഷന്‍, നിബന്ധനകള്‍ മുതലായ വിശദവിവരങ്ങള്‍ ജൂണ്‍ 15ന് ശേഷം അറിയിക്കുന്നതായിരിക്കും.
തൃശൂർ: ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകൻ പന്ത്രണ്ടുകാരൻ ദിൽ രഹാൻ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടർന്നു ദിൽ രഹാൻ ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ ആയിരുന്നു, എന്നിട്ടും പനിക്ക് ശമനമൊന്നും കാണാതെവന്നപ്പോൾ ഡോക്റ്റർ മാരുടെ നിർദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകൾ നടത്തിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ദിൽ രഹാൻ ബ്ലഡ് ക്യാൻസർ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോൾ ആറുമാസത്തിലേറെയായി ദിൽ രഹാൻ തിരുവന്തപുരം rcc ആശുപത്രിയിലെ തുടർച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വർഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടർമാരുടെ നിർദ്ദേശം.
ദിൽ രഹാൻ്റെ പിതാവ് ടൈൽസ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടർച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകൾതന്നെ ഈ നിർദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകൾക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദിൽ രഹാൻ്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാൻ കഴിയാത്തതിനാൽ കുടുംബത്തിലെ ചിലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ദിൽ രഹാൻ്റെ പിതാവ്. ജീവിതം വഴിമുട്ടിനിൽക്കുന്ന ദിൽ രഹാനെയും കുടുംബത്തെയും നിങ്ങളും സഹായിക്കില്ലേ?
പ്രിയമുള്ളവരേ ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ ജൂൺ ഇരുപതിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048



1)കിഡ്സ് ബോയ്സ്
റിച്ചിൻ ജിജോ, മിസ്മാ ബർജെസ്ഹിൽ






ബിനോയി ജോസഫ്
“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.
മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.

ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.
മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.
ജോയൽ ചെറുപ്ലാക്കിൽ
കോട്ടയം ജില്ലയിലെ അയർക്കുന്നം– മറ്റക്കരയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം – മറ്റക്കര സംഗമത്തിനെ 2019-20 വർഷത്തേക്ക് നയിക്കുവാനുള്ള നവ സാരഥികളെ തെരഞ്ഞെടുത്തു. ജോമോൻ ജേക്കബ്ബ് വല്ലൂർ (പ്രസിഡന്റ് ), ബോബി ജോസഫ് (സെക്രട്ടറി ),ടോമി ജോസഫ് (ട്രഷറര്‍ ) ഫ്ലോറൻസ് ഫെലിക്സ് (വൈസ് പ്രസിഡന്റ് ) ജിൻസ് ജോയ് വാതപ്പള്ളിൽ (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ആയി സി. എ. ജോസഫ്, റോജിമോൻ വറുഗ്ഗീസ് , ബിജു ജോസ് പാലക്കുളത്തിൽ, ടെൽസ്മോൻ തോമസ് , റാണി ജോജി, ജോസഫ് വർക്കി, ജോണിക്കുട്ടി സഖറിയാസ് എന്നിവരെയും തെരെഞ്ഞെടുത്തു. കവൻട്രിയിൽ വെച്ചു വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് സംഗമത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ മൂന്നു സംഗമങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനായി പരിശ്രമിച്ച ഭാരവാഹികളെയും സാന്നിദ്ധ്യ സഹകരണങ്ങൾ നൽകിയ കുടുബാഗങ്ങളേയും പുതുതായി തെരഞ്ഞെടുത്ത കമ്മറ്റി അനുമോദിക്കയും കൂടുതല്‍ ക്ഷേമകരമായ കര്‍മ്മ പദ്ധതികൾ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.
നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി സാമ്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചുവെങ്കിലും ജന്മനാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നം –മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.

2019 -20 വർഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌യുവാന്‍ ഉടനെതന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനോപകാരപ്രദമായ നല്ല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്നും പ്രസിഡന്റ് ജോമോൻ ജേക്കബ്ബ് വല്ലൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു .
യു.കെയിലെ വിവിധ സംഗമങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കുടുംബ സൗഹൃദ കൂട്ടായ്മയായ മാൽവേൺ സംഗമം അതിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. മാൽവേനിൽ നിന്നും ജോലി സംബന്ധമായി യു.കെയിലെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് സഹൃദം പുതുക്കുന്നതിനും ഓർമ്മകൾ അയവിറക്കുന്നതിനുമാണ് വർഷം തോറും മാൽവേൻ സംഗമം സംഘടിപ്പിച്ചു വരാറുള്ളത്.

മാൽവേൻ മലയുടെ താഴ്‌വരയിലുള്ള ഹെൻലി കാസിൽ സ്കൂളിൽ വച്ചു കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഭദ്രദീപം തെളിച്ചാണ് ഇത്തവണത്തെ മാൽവേൺ സംഗമത്തിന് തുടക്കമിട്ടത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ഭാരവാഹികളും കൂടാതെ യു.കെ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന ആയ യുക്മയുടെ ദേശീയ നേതാക്കളും ഉത്ഘാടന ചടങ്ങിന് സാക്ഷികളായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റേകി. മാൽവേൺ മങ്കമാരുടെ നൃത്തനൃത്യങ്ങളും, ഒപ്പം മാൽവേൺ റോയല്സിലെ ചെറുപ്പക്കാരുടെ അടിപൊളി ഡാൻസും കാണികളെ ഹരം കൊള്ളിച്ചു.
മാൽവേനിലെ കുരുന്നുകളുടെ പ്രകടനം നിറഞ്ഞ കൈയടിയോടെയാണ് കാണികൾ ഏറ്റു വാങ്ങിയത്. അതിഥികളായി എത്തിച്ചേർന്നവർ ആവേശതിമിർപ്പിൽ അതിഗംഭീര പ്രകടനമാണ് വേദിയിൽ കാഴ്ച വച്ചത്. കേരളത്തിൽ നിന്നും യുകെ സന്ദർശിക്കാനെത്തിയ മാതാപിതാക്കൾക്കും ഇത്തവണത്തെ മാൽവേൻ സംഗമം ഒരു നവ്യാനുഭവം ആയിരുന്നു.വളരെ സ്വാദിഷ്ടമായ കേരള തട്ടുകട മാതൃകയിൽ ഉള്ള “ലൈവ് ഫുഡ്” എല്ലാവരെയും ഹടാദാകാർഷിച്ചു. സംഗമത്തിന് മുന്നോടിയായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക നൃത്ത പരിശീന ക്‌ളാസുകൾക്ക് ഷൈജ നോബിയും ജെയ്മി റോക്കിയും നേതൃത്വം നൽകി.




