Uncategorized

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്. 

2019 ഓഗസ്റ്റ് 31 ശനിയാഴ്ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2019” അരങ്ങേറുമെന്ന് കേരളാ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടണില്‍ എത്തിച്ചേര്‍ന്ന ധനമന്ത്രിയ്ക്ക് യുക്മ ദേശീയ ഭരണസമിതി മിഡ്ലാന്റ്സിലെ മാള്‍വേണില്‍ വച്ച് നല്‍കിയ സ്വീകരണയോഗത്തിലാണ് “കേരളാ പൂരം 2019” ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം ഈ വര്‍ഷത്തെ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, എംഡി. ശ്രീ. എ. പുരുഷോത്തമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കഴിഞ്ഞ രണ്ട് വള്ളംകളിയുടേയും ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ്, എ.ഐ.സി സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
യുക്മ ഭാരവാഹികളും വള്ളം കളി മുന്‍ ടീം മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്സ് ജോര്‍ജ്, പ്രഥമവള്ളംകളി വിജയികളായ കാരിച്ചാല്‍ ടീം ക്യാപ്റ്റന്‍ നോബി കെ ജോസ് എന്നിവര്‍ ചേര്‍ന്ന് ബഹുമാനപ്പെട്ട ധനവകുപ്പ് മന്ത്രിയെയും സംഘത്തെയും കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തി. ഈ വര്‍ഷം മുതല്‍ കേരളത്തില്‍ വള്ളംകളി ലീഗ് മത്സരങ്ങള്‍ നടക്കുന്നത് ഉള്‍പ്പെടെ വള്ളംകളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന പ്രാധാന്യം മന്ത്രി വ്യക്തമാക്കി. യുക്മ ജനകീയ പിന്തുണയോടെ സംഘടിപ്പിച്ച വള്ളംകളി മത്സരവും കാര്‍ണിവലും ഉള്‍പ്പെടെയുള്ള പരിപാടി വന്‍വിജയമായിരുന്നുവെന്നത് കഴിഞ്ഞ വര്‍ഷം വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞതും മന്ത്രി സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണ പോലെ വരും വര്‍ഷങ്ങളിലും കേരളാ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ എല്ലാവിധ പിന്തുണയും യുക്മയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യൂറോപ്പിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും, കലാകായിക പാരമ്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു കെ യിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ “കേരളാ പൂരം 2019” എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം, ടീം രജിസ്ട്രേഷന്‍, നിബന്ധനകള്‍ മുതലായ വിശദവിവരങ്ങള്‍ ജൂണ്‍ 15ന് ശേഷം അറിയിക്കുന്നതായിരിക്കും.

തൃശൂർ: ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകൻ പന്ത്രണ്ടുകാരൻ ദിൽ രഹാൻ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടർന്നു ദിൽ രഹാൻ ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ ആയിരുന്നു, എന്നിട്ടും പനിക്ക് ശമനമൊന്നും കാണാതെവന്നപ്പോൾ ഡോക്റ്റർ മാരുടെ നിർദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകൾ നടത്തിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ദിൽ രഹാൻ ബ്ലഡ് ക്യാൻസർ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോൾ ആറുമാസത്തിലേറെയായി ദിൽ രഹാൻ തിരുവന്തപുരം rcc ആശുപത്രിയിലെ തുടർച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വർഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടർമാരുടെ നിർദ്ദേശം.

ദിൽ രഹാൻ്റെ പിതാവ് ടൈൽസ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടർച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകൾതന്നെ ഈ നിർദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകൾക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദിൽ രഹാൻ്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാൻ കഴിയാത്തതിനാൽ കുടുംബത്തിലെ ചിലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ദിൽ രഹാൻ്റെ പിതാവ്. ജീവിതം വഴിമുട്ടിനിൽക്കുന്ന ദിൽ രഹാനെയും കുടുംബത്തെയും നിങ്ങളും സഹായിക്കില്ലേ?

പ്രിയമുള്ളവരേ ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ ജൂൺ ഇരുപതിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ബിബിൻ എബ്രഹാം
സൗത്താംപ്ടൺ : യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഔദ്യോഗിക കമ്മറ്റി നാഷണൽ കായികമേളയ്ക്ക് മുന്നോടിയായി നടത്തിയ കായിക മേളയിൽ റീജിയണിലെ 24 അംഗ അസോസിയേഷനുകളിൽ ഭൂരിഭാഗത്തിന്റെയും പങ്കാളിത്തം കൊണ്ട് കായികമേളയ്ക്ക് പുറമെ കാണികൾക്കും പങ്കാളികൾക്കും ദൃശ്യ വിരുന്നൊരുക്കിയ ഫ്ലാഷ് മൊബ് കൊണ്ടും  അവിസ്മരണീയമായി. യുക്മ നാഷണൽ കമ്മറ്റി കായികമേള പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതികൂല കാലാവസ്ഥയിലും ഈ മേള അരങ്ങത്ത് എത്തിക്കുമെന്ന് കമ്മറ്റിയിൽ ചർച്ച ചെയ്ത്‌ തീരുമാനമെടുത്ത പ്രസിഡന്റ് ജോമോൻ ചെറിയന്റെയും സെക്രട്ടറി ജിജോ അരയത്ത് , ട്രെഷറർ ജോഷി ആനിത്തോട്ടത്തിൽ, നാഷണൽ കമ്മറ്റി മെമ്പർ  ലാലു ആന്റണി, സ്പോർട്സ് കോർഡിനേറ്റർ ബിനു ജോസിന്റെയും നേതൃത്വത്തിൽ റീജിയണിലെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളുമുള്ള മികച്ച സ്റ്റേഡിയം ആണ് തിരഞ്ഞെടുത്തത്. ഫ് എം എ ഹാംഷെയറിന്റെ അതുല്യമായ സംഘാടക മികവും സൗത്ത് ഈസ്റ് റീജിയണൽ കായിക മേളയ്ക്ക് വിജയത്തിന് കാരണമായി. യുക്മയുടെ മറ്റു പല റീജിയണൽ കായികമേളകളും പ്രതികൂല കാലാവസ്ഥ മൂലം വേണ്ട രീതിയിൽ നടക്കാതെ വന്നപ്പോൾ വ്യെക്തമായ മത്സര വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് കായിക മേള ഭംഗി ആയി നടത്തുവാൻ ദൈവാനുഗ്രവും റീജിയണൽ കമ്മറ്റിക്ക് തുണയായി.
സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തന ഉൽഘാടനത്തോട് അനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് ജനകീയ പങ്കാളിത്തത്തിന് മാറ്റ് കൂട്ടുവാൻ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി മത്സരാത്ഥികൾക്കും കാണികൾക്കും സൗജന്യ പ്രവേശനമായിരുന്നു റീജിയണൽ കമ്മറ്റി ഒരുക്കിയത്. രാവിലെ 11 മണിയോട്  റീജിയണൽ പ്രസിഡന്റ് ശ്രീ ജോമോൻ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച മാർച്ച് പാസ്ററ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  ഇന്ത്യൻ ദേശീയ പതാകയ്ക്ക്  പിന്നിൽ  അണി നിരന്ന അച്ചടക്കത്തോടെ ഭംഗിയായി നടത്തപെട്ടു. . അതിമനോഹരമായി മാർച്ച് പാസ്റ്റിൽ തങ്ങളുടെ മത്സരാർത്ഥികളെ അണി നിരത്തിയ മിസ്മാ ബർജ്സ് ഹിൽ മലയാളീ അസോസിയേഷൻ പ്രത്യേകമായ അഭിനന്ദനങ്ങൾക്കും ട്രോഫിക്കും അർഹമായി. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വികാരമായി തുടർന്ന് യുക്മ നാഷണൽ കമ്മറ്റി പ്രഖ്യാപിച്ച നിയമാവലികൾക്കനുസരിച്ച് നടത്തപ്പെട്ട മത്സരങ്ങൾക്കിടയിൽ പങ്കാളികളെയും കാണികളെയും ആവേശ ഭരിതരാക്കിയ ഫ് എം എ ഹാംഷെയറിന്റെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. യഥാവിധി നടന്ന കായികമേളയുടെ അവസാനം കാണികളെ ആവേശ ഭരിതരാക്കി വടം വലി മത്സരവും നടന്നു. റീജിയണൽ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആതിഥേയരായ ഫ് എം എ ഹാംഷെയർ ചാംപ്യൻഷിപ് ട്രോഫി സ്വന്തമാക്കി. കായികമേളയോട് അനുബന്ധിച്ചു നടന്ന റീജിയണൽ വടം വലി മത്സരത്തിൽ ഡബ്ല്യൂ എം സി എ വോക്കിങ്ങിനെ തോല്പിച്ച് സി കെ സി കാന്റർബറി ചാമ്പ്യൻ പട്ടത്തിൽ മുത്തമിട്ടു.  വാശിയേറിയ മത്സരത്തിനൊടുവിൽ 85 പോയിന്റ് നേടി സീമ ഈസ്റ്റ് ബോൺ  രണ്ടാമത്തെ സ്ഥാനം കൊണ്ടും സി കെ സി കാന്റർബറി 81 പോയിന്റ് നേടി മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
 
 
യുക്മ സാംസ്‌കാരിക വേദി മുൻ കൺവീനറും സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന ശ്രീ മാത്യു ഡൊമെനിക്കിന്റെ അദ്യക്ഷതയിൽ  കൂടിയ സമാപന സമ്മേളനത്തിൽ യുക്മയുടെ സ്ഥാപക നേതാക്കന്മാരിൽ പ്രമുഖനും അവിഭക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ആദ്യ റീജിയണൽ കോർഡിനേറ്ററും  ആയിരുന്ന സാം തിരുവാതിലിൽ സദസിനെ അഭിസംബോധന ചെയ്യുകയും മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
വെക്തിഗത ചാമ്പ്യന്മാർ 

1)കിഡ്സ് ബോയ്സ് 

റിച്ചിൻ  ജിജോ, മിസ്മാ ബർജെസ്ഹിൽ

ജോഹനീസ് ഷാലു, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
2) കിഡ്സ് ഗേൾസ് 
    ഷാർലോട്ട് റെയ്നോൾഡ് ,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
3) സബ്‌ജൂനിയർ ബോയ്സ് 
രോഹൻ ലിറ്റോ കാന്റർബറി കേരളൈറ്റ്സ്
4)  സബ്‌ജൂനിയർ   ഗേൾസ് 
ഷാരോൺ ഷാബു,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
5) ജൂനിയർ ബോയ്സ് 
മാക്സ് തോമസ്,  കാന്റർബറി കേരളൈറ്റ്സ്
6)  ജൂനിയർ  ഗേൾസ്   
     അഥീന ഷാജി സീമ ഈസ്റ്റ്ബോൺ
7) സീനിയർ ബോയ്സ് 
     എഡ്വിൻ ബിജു, സീമ ഈസ്റ്റ്ബോൺ
8) സീനിയർ ഗേൾസ്   
   ജാക്വിലിൻ ജോഷി, മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ
   ബെനീറ്റ ബിനു , മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ
9) അഡൾട് മെൻസ്
    ഡോൺ അംബി,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
10)  അഡൾട്  വിമൻസ് 
    തങ്കി ജോർജ്,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
 11)  സീനിയർ അഡൾട് മെൻസ്
      ജിനോയ് മത്തായി, മാസ് സൗത്താംപ്ടൺ
  12)  സീനിയർ   അഡൾട്  വിമൻസ് 
       നിമിഷ റോജി,റിഥം ഹോർഷം
13) സൂപ്പർ സീനിയർ മെൻസ് 
      ഷാജി തോമസ്, സീമ ഈസ്റ്റ്ബോൺ
അസോസിയേഷനുകളുടെ പോയിന്റ് നിലവാരം :
ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ –  142
സീമ ഈസ്റ്റ്ബോൺ   –  85
കാന്റർബറി കേരളൈറ്റ്സ് –   81
മിസ്മാ ബർജെസ്ഹിൽ –   58
മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ – 49
ഡബ്ല്യൂഎംസിഎ  വോക്കിങ് – 21
മലയാളീ അസോസിയേഷൻ സൗതാംപ്ടൺ – 24
റിഥം ഹോർഷം  12
മാപ് പോർട്സ്‌മൗത്ത്‌  11
സഹൃദയ ടൺബ്രിഡ്ജ് വെൽസ് 3
അസോസിയേഷൻ ഓഫ് സ്ലോ മലയാളീസ് 3
കെസി ഡബ്ല്യൂ എ ക്രോയിഡോൺ 3
ഫ്രണ്ട്‌സ് യുണൈറ്റഡ് മലയാളീ അസോസിയേഷൻ കെന്റ് 1
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ജൂൺ 15 ന് ബിര്മിഹാമിൽ വച്ച് നടക്കുന്ന നാഷണൽ കായിക മേളയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയനെയോ , നാഷണൽ കമ്മറ്റി അംഗം ലാലു ആന്റണിയെയും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ലിറ്റോ കൊരുത്ത് , അനിൽ വറുഗീസ്. ജോമോൻ കുന്നേൽ, എഡ്വിൻ ജോസ്, ബിനു ജോർജ് , ജോഷി സിറിയക്, ബിബിൻ എബ്രഹാം, അജിത് വെണ്മണി, എന്നിവരെ കൂടാതെ ഫോട്ടോകൾ എടുത്ത് സഹായിച്ച ബിജു മൂന്നാനപ്പള്ളിൽ,  ജിനു വർഗീസ് എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. ഈ കായികമേള അവിസ്മരണീയമാക്കാൻ സഹായിച്ച റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളോടും യുക്മ അഭ്യുദയകാംഷികളോടും സ്പോൺസേർസിനോടും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റിയുടെ അഗൈതവമായ നന്ദിയും രേഖപെടുത്തുന്നു.
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.  ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽവച്ച് ഈ ശനിയാഴ്ചയാണ് ദേശീയ കായികമേള അരങ്ങേറുന്നത്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. ഈ വർഷം റീജിയണൽ തല മത്സരങ്ങളിലെ വൻ ജനപങ്കാളിത്തം കണക്കിലെടുത്തു ദേശീയ മേളയിലേക്ക് കൂടുതൽ മത്സരാർത്ഥികൾ എത്തിച്ചേരുമെന്ന് വിലയിരുത്തപ്പെടുന്നു.
സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാനുള്ള രൂപരേഖ ദേശീയ കമ്മറ്റി തയ്യാറാക്കിക്കഴിഞ്ഞു. അതനുസരിച്ച് ഈ വർഷം വടംവലി മത്സരങ്ങൾ ദേശീയ കായികമേളയുടെ ഭാഗമായി  ഉണ്ടായിരിക്കില്ലെന്ന്  സംഘാടക സമിതി അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ വിപുലമായ വടംവലി മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ ദേശീയ കമ്മറ്റി പരിഗണിക്കുന്നുണ്ട്.
ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ കായികമേള വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. മേഖലാ തലത്തിൽ കായികമേളകൾ സംഘടിപ്പിക്കുവാൻ കഴിയാതെ വന്ന റീജിയനുകളിലെ കായിക പ്രതിഭകൾക്കും, നിബന്ധനകൾക്ക് അനുസൃതമായി ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള അവസരം ക്രമീകരിക്കുന്നതാണെന്ന് ദേശീയ നിർവാഹക സമിതി അറിയിച്ചു. മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം : Wyndley Leisure Centre, Clifton Road, Sutton Coldfield, West Midlands – B73 6EB

ബിനോയി ജോസഫ്

“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.

മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.

ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.

മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.

ജോയൽ ചെറുപ്ലാക്കിൽ 

കോട്ടയം ജില്ലയിലെ അയർക്കുന്നംമറ്റക്കരയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നംമറ്റക്കര സംഗമത്തിനെ 2019-20 വർഷത്തേക്ക്‌ നയിക്കുവാനുള്ള നവ സാരഥികളെ തെരഞ്ഞെടുത്തു. ജോമോൻ ജേക്കബ്ബ്  വല്ലൂർ (പ്രസിഡന്റ് ), ബോബി ജോസഫ് (സെക്രട്ടറി ),ടോമി ജോസഫ്  (ട്രഷറര്‍ ) ഫ്ലോറൻസ് ഫെലിക്സ്  (വൈസ് പ്രസിഡന്റ് ) ജിൻസ് ജോയ് വാതപ്പള്ളിൽ  (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ്‌  കമ്മറ്റി അംഗങ്ങളായി ആയി സി. . ജോസഫ്, റോജിമോൻ വറുഗ്ഗീസ്‌ , ബിജു ജോസ് പാലക്കുളത്തിൽ, ടെൽസ്മോൻ തോമസ് , റാണി ജോജി, ജോസഫ് വർക്കി, ജോണിക്കുട്ടി സഖറിയാസ് എന്നിവരെയും തെരെഞ്ഞെടുത്തു. കവൻട്രിയിൽ വെച്ചു വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് സംഗമത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ മൂന്നു സംഗമങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനായി പരിശ്രമിച്ച ഭാരവാഹികളെയും സാന്നിദ്ധ്യ സഹകരണങ്ങൾ നൽകിയ കുടുബാഗങ്ങളേയും പുതുതായി തെരഞ്ഞെടുത്ത കമ്മറ്റി അനുമോദിക്കയും കൂടുതല്‍ ക്ഷേമകരമായ കര്‍മ്മ പദ്ധതികൾ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു

നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി  സാമ്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞ ഭരണസമിതിക്ക്‌ സാധിച്ചുവെങ്കിലും ജന്മനാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നംമറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.

2019 -20 വർഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌യുവാന്‍ ഉടനെതന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനോപകാരപ്രദമായ  നല്ല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്നും പ്രസിഡന്റ്‌ ജോമോൻ ജേക്കബ്ബ് വല്ലൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു .

യു.കെയിലെ വിവിധ സംഗമങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കുടുംബ സൗഹൃദ കൂട്ടായ്മയായ മാൽവേൺ സംഗമം അതിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. മാൽവേനിൽ നിന്നും ജോലി സംബന്ധമായി യു.കെയിലെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് സഹൃദം പുതുക്കുന്നതിനും ഓർമ്മകൾ അയവിറക്കുന്നതിനുമാണ് വർഷം തോറും മാൽവേൻ സംഗമം സംഘടിപ്പിച്ചു വരാറുള്ളത്.

 

മാൽവേൻ മലയുടെ താഴ്‌വരയിലുള്ള ഹെൻലി കാസിൽ സ്കൂളിൽ വച്ചു കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഭദ്രദീപം തെളിച്ചാണ് ഇത്തവണത്തെ മാൽവേൺ സംഗമത്തിന് തുടക്കമിട്ടത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ഭാരവാഹികളും കൂടാതെ യു.കെ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന ആയ യുക്മയുടെ ദേശീയ നേതാക്കളും ഉത്ഘാടന ചടങ്ങിന് സാക്ഷികളായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റേകി. മാൽവേൺ മങ്കമാരുടെ നൃത്തനൃത്യങ്ങളും, ഒപ്പം മാൽവേൺ റോയല്സിലെ ചെറുപ്പക്കാരുടെ അടിപൊളി ഡാൻസും കാണികളെ ഹരം കൊള്ളിച്ചു.

 

മാൽവേനിലെ കുരുന്നുകളുടെ പ്രകടനം നിറഞ്ഞ കൈയടിയോടെയാണ് കാണികൾ ഏറ്റു വാങ്ങിയത്. അതിഥികളായി എത്തിച്ചേർന്നവർ ആവേശതിമിർപ്പിൽ അതിഗംഭീര പ്രകടനമാണ് വേദിയിൽ കാഴ്ച വച്ചത്. കേരളത്തിൽ നിന്നും യുകെ സന്ദർശിക്കാനെത്തിയ മാതാപിതാക്കൾക്കും ഇത്തവണത്തെ മാൽവേൻ സംഗമം ഒരു നവ്യാനുഭവം ആയിരുന്നു.വളരെ സ്വാദിഷ്ടമായ കേരള തട്ടുകട മാതൃകയിൽ ഉള്ള “ലൈവ് ഫുഡ്‌” എല്ലാവരെയും ഹടാദാകാർഷിച്ചു. സംഗമത്തിന് മുന്നോടിയായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക നൃത്ത പരിശീന ക്‌ളാസുകൾക്ക് ഷൈജ നോബിയും ജെയ്മി റോക്കിയും നേതൃത്വം നൽകി.

 

കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി യൂകെയിലെ കുട്ടനാട്ടുകാർ അവരുടെ ഹൃദയതാളവും, ഒരുമയുടെ പ്രതീകവുമായി ഹൃദയത്തിൽ സൂക്ഷിക്കുന്ന കുട്ടനാട് സംഗമത്തിന്, ആർപ്പുവിളികളും ആരവങ്ങളുമായി ബെർക്കിൻഹെഡിൽ വേദി ഒരുങ്ങുകയാണ്. ജൂലൈ 6 ആം തീയതി ശനിയാഴ്ച ബെർക്കിൻഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് കുട്ടനാട് സംഗമത്തെ നിറ ഭംഗിയോടെ അണിയിച്ചൊരുക്കുന്നത്.

യൂ കെ യിലെ പ്രാദേശിക സംഗമങ്ങളിൽ ഏറ്റവും ജനകീയമാണ് കുട്ടനാട് സംഗമം. കുട്ടനാടിന്റെ സംസ്കാരവും പൈതൃകവും, തനിമയും,ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നല്കുക. ഏത് പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിനു “ഒരു കൈസഹായം “എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത്.

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതിനോടൊപ്പം കുട്ടനാടിന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന മികച്ച സൗഹൃദസംഗമമായിട്ടാണ് പതിനൊന്നാമത് കുട്ടനാട് സംഗമം സംഘടിപ്പിക്കുന്നത് എന്ന് ജനറൽ കൺവീനർമാരായ റോയ് മൂലക്കുന്നം, ജോർജ് ജോസഫ് തോട്ടുകടവ്, വിനോദ് മാലിയിൽ എന്നിവർ അറിയിച്ചു.

” പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യൂ കെ പ്രവാസിളുടെ പങ്കുo ” എന്ന വിഷയത്തിൽ സിമ്പോസിയം,
കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, ഞാറ്റുപാട്ട്, തേക്കുപാട്ട്, കൊയ്ത്തുപാട്ട്, വള്ളംകളിയുടെ ദൃശ്യവത്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പി ക്കും . ജി.സി. എസ്.സി, എ -ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്ലിയൻസ് അവാർഡ്, കുട്ടനാടൻ കലാ പ്രതിഭകളുടെയും, കുട്ടികളുടെയും കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികളുമായി കുട്ടനാട് സംഗമം വർണാഭമായിരിക്കുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജു കൊച്ചുതെള്ളിയിൽ, റിസപ്ഷൻ കൺവീനേഴ്‌സ് ആയ വിനോദ് മാലിയിൽ, റെജി ജോർജ്, ജയാ റോയ് എന്നിവർ അറിയിച്ചു. സംഗമത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പതിനൊന്നാമത് കുട്ടനാട് സംഗമത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ജൂൺ 15 ആം തീയതി ശ്രീ ജോർജ് ജോസഫ് തോട്ടുകടവിന്റെ വസന്തിയിൽ കൂടുന്ന അവലോകന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെർക്കിൻഹെഡ് ടീം അറിയിച്ചു. കുട്ടനാട് സംഗമം 2019ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

സ്ഥലം :ഡോ. അയ്യപ്പ പണിക്കർ നഗർ

സെന്റ് ജോസഫ് കാത്തലിക്

പ്രൈമറി സ്കൂൾ, വുഡ് ചർച്

ബെർകിൻ ഹെഡ്

C H 4 3 5 U T

പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജു :07865198057.

 

യുകെയിലെ സജീവ സംഘടനയായ ഹെറിഫോർഡ് മലയാളിഅസോസിയേഷന്റെ (HEMA) ആഭിമുഖ്യത്തിൽ ഒന്നാമത്ഓൾ യുകെ വടംവലി മാമാങ്കം ഈ മാസം (ജൂൺ) 22ാം തിയതി ശനിയാഴ്ച ഹെറിഫോർഡിലെ വൈറ്റ് ക്രോസ്സ്കൂളിൽ വെച്ച് നടത്തുമെന്ന് സംഘടനാ ഭാരവാഹികൾഅറിയിച്ചു. രാവിലെ പത്ത് മുതൽ നടക്കൂന്ന വാശിയേറിയമത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഒന്നുമുതൽ ഏഴാം സ്ഥാനം വരെ ലഭിക്കുന്ന ടീമുകൾക്ക് കാഷ്പ്രൈസ് നൽകുന്നതാണ്.

ഒന്നാംസ്ഥാനം നേടുന്ന ടീമിന് 1001 പൌണ്ടും ട്രോഫിയുംരണ്ടാം സ്ഥാനം നേടുന്ന ടീമിന് 601 പൌണ്ടും ട്രോഫിയുംമൂന്നാം സ്ഥാനം നേടുന്ന ടീമിന് 401 പൌണ്ടും ട്രോഫിയുംനൽകുന്നതാണ്. കൂടാതെ ഏറ്റവും നല്ല വലിക്കാരനുള്ളഅവാർഡും നൽക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഈ മൽസരത്തോടനുബന്ധിച്ചു കലാപരിപാടികളുംകേരളതനിമയിലുള്ള നാടൻ ഭക്ഷണശാലകളുംഉണ്ടായിരിക്കുന്നതാണ്. വടംവലിയിലെ രാജാക്കന്മാൾഏറ്റുമുട്ടുന്ന വാശിയേറിയ മത്സരങ്ങൾ കാണാനും ആസ്വദിക്കാനും പങ്കെടുക്കാനും എല്ലാ വടംവലിപ്രേമികളെയും ഹെറിഫോർഡിന്റെ മണ്ണിലേയ്ക്ക് സാദരംക്ഷണിക്കുന്നു

ന്യൂസ് ഡെസ്ക്

M1 മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണമടഞ്ഞു ഇന്നു രാവിലെ 8.15ന് ആണ് സംഭവം നടന്നത്. ജംഗ്ഷൻ 34 മെഡഹോളിനടുത്ത് ടിൻസ്ലി വയാഡക്ടിൽ ഒരു ട്രക്കും വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എയർ ആംബുലൻസിൽ പരിക്കേറ്റവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു. അപകടത്തിൽ രണ്ടുപേർ മരണമടഞ്ഞതിനെത്തുടർന്ന് കൊളീഷൻ ഇൻവെസ്റ്റിഗേഷനായി മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.

പത്തു മണിക്കൂർ നേരത്തേക്കാണ് M1 അടച്ചത്. ഇതേത്തുടർന്ന് വൻ ട്രാഫിക് ക്യൂ രൂപം കൊണ്ടു. ആദ്യം സൗത്ത് ബൗണ്ട് ഭാഗം തുറന്നെങ്കിലും നോർത്ത് ബൗണ്ട് അടച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് ഹള്ളിൽ നിന്നുള്ള 39കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved