ന്യൂസ് ഡെസ്ക്
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ.എം മാണിയുടെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച കാര്യത്തിൽ ജനാധിപത്യ രീതിയിലുള്ള തീരുമാനം ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കള്‍. താത്കാലിക ചെയർമാൻ സ്ഥാനം ഇപ്പോൾ പി.ജെ ജോസഫാണ് വഹിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പുതിയ പാർട്ടി ചെയർമാനെ തീരുമാനിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. അതു തന്നെയാണ് പാർട്ടിയുടെ ഭരണഘടനയും പറയുന്നത്. ആരായിരിക്കണം അടുത്ത ചെയർമാൻ എന്നതുമായി ബന്ധപ്പെട്ട ഉയർന്നു വരുന്ന അഭിപ്രായ ഭിന്നതയിൽ കേരളാ കോൺഗ്രസ് അണികൾ ദുഃഖിതരാണ്.
പൊടുന്നനെയുണ്ടായ കെ.എം മാണിയുടെ വിയോഗത്തോടെ പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ മുതിർന്ന പാർട്ടി നേതാവ് രഹസ്യ നീക്കം നടത്തിയതായാണ് അണികൾ കരുതുന്നത്. കെ എം മാണി അനുസ്മരണത്തിന്റെ മറവിൽ പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി ഈ നേതാവിന്റെ മറവിൽ ഒരു പാർട്ടി എം.എൽ.എ ചരടുവലിച്ചതായി പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. മുതിർന്ന നേതാവിനെ മുന്നിൽ നിറുത്തി, പാർട്ടിയുടെ മുൻ എംഎൽഎയും രാജ്യസഭാ എം പിയുമായിരുന്ന പാർട്ടി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയെ സ്വന്തം പാളയത്തിലെത്തിച്ച് നെറികെട്ട രാഷ്ട്രീയക്കളി നടത്തിയത് അപലപനീയമാണെന്ന് കെ.എം മാണി എന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന യഥാർത്ഥ കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
നിലവിൽ വൈസ് ചെയർമാനായ ജോസ് കെ മാണി എം.പിയെയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു യുവ എംഎൽഎയെയും തമ്മിൽ തെറ്റിക്കാൻ, അഭ്യൂഹങ്ങൾ പരത്തുന്ന വിധത്തിലുള്ള വാർത്ത പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് വിവിധ ന്യൂസുകൾക്ക് പ്രസിദ്ധീകരിക്കാൻ എത്തിച്ചു നല്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെ എം മാണിയുടെ മരണത്തെത്തുടർന്ന് മകൻ ജോസ് കെ മാണി പ്രവർത്തന രംഗത്ത് അത്ര സജീവമല്ല എന്നറിഞ്ഞു കൊണ്ട് കിട്ടിയ അവസരത്തിൽ കുത്സിത മാർഗ്ഗത്തിലൂടെ പാർട്ടി പിടിക്കാൻ ശ്രമം നടത്തിയവർക്ക് എതിരെ യുഡിഎഫ് നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാവായ പി ജെ ജോസഫിന് ചെയർമാൻ സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പേരുപയോഗിച്ച് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഉപജാപക വൃന്ദം, അദ്ദേഹത്തിന്റെ നേതൃ സാധ്യതകൾ ഇല്ലാതാക്കിയിരിക്കുന്ന നിലയിലാണ്. പാർട്ടി നേതാക്കളെ സ്വാധീനിക്കാനും മറുപക്ഷത്ത് എത്തിക്കാനും നടത്തിയ നീക്കങ്ങൾ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജോസ് കെ മാണി എം.പിയാണ്. കോട്ടയം എംപിയായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തത് ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ്.
പാർട്ടി പ്രതിസസികളിലൂടെ കടന്നു പോയപ്പോളൊക്കെ മുതലെടുപ്പിന് ശ്രമിച്ച ഒരു നേതാവിനും പാർട്ടിയെ തീറെഴുതി നല്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പി. ജെ ജോസഫ് ചെയര്‍മാന്‍, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നതാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പുതിയ ഉപാധി. എന്നാല്‍ ആര് ആകുന്നതിനോടും വിയോജിപ്പില്ല, പക്ഷെ, അത് പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താകണം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കും എന്ന് മാണി വിഭാഗം പറയുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല എന്ന തീരുമാനവുമായി ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതിനോട് യോജിക്കാന്‍ യു ഡി എഫിലെ മറ്റ് ഘടകകക്ഷികളും തയാറല്ല. കേരളാ കോണ്‍ഗ്രസ് എം എന്നത് കെ എം മാണിയുടെ പാര്‍ട്ടിയാണെന്നും മാണിയെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ആ പാര്‍ട്ടിയില്‍ ഉള്ളതെന്നുമാണ് യു ഡി എഫ് നേതാക്കളുടെ നിലപാട്.
ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. പാര്‍ട്ടിയിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് യു ഡി എഫ് നേതാക്കളോട് ജോസഫ് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. എ കെ ആന്റണിയുടെ നിലപാടും ജോസഫിന് അനുകൂലമല്ല. അതിനാല്‍ തന്നെ സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി പി ജെ ജോസഫ് തന്റെ ആഗ്രഹം വ്യക്തമാക്കട്ടെയെന്നും അവര്‍ തീരുമാനം എടുക്കട്ടെയെന്നുമാണ് നേതാക്കള്‍ പറയുന്നത്. 450 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവരെ നോക്കുകുത്തിയാക്കി 7 പേരുടെ പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ജോസഫ് പറയുന്നത് യു ഡി എഫിലെ നേതാക്കളും തള്ളിക്കളയുന്നു.
2006 മുതല്‍ ഗ്ലാസ്ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമായി 2014-ല്‍ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുകയും വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുകൊണ്ട് യു.കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഒരു സംഘടന എന്ന നിലയില്‍ സ്വപ്നതുല്യമായ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച ജോമോന്‍ ജോസഫ്, പോള്‍സണ്‍ ലോനപ്പന്‍, തോമസ് ജോസ്, ജയന്‍ ലോനപ്പന്‍,ആന്റണി ജോസഫ്, സുനിത സൂസന്‍ വര്‍ഗീസ്, ടെസ്സി കാട്ടടി എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍ ,സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഗ്ലാസ് ഗോ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്.
സംഘടനാപാടവവും, കൃത്യവും, പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: സെബാസ്റ്റ്യന്‍ കാറ്റാടി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുമ്പോള്‍, സ്വതസിദ്ധമായ സംസാര ചാരുതകൊണ്ടും, പ്രവര്‍ത്തന പരിചയം കൊണ്ടും ഗ്ലാസ്‌ഗോ മലയാളികള്‍ക്ക് പരിചിതനായ ശ്രീ: സിബി തോമസ് പാലയ്ക്കലാണ് സെക്രട്ടറി. സൗമ്യതയും, വിനയവും കൈമുതലാക്കിയ ശ്രീ: ബാബു തോമസ് ട്രെഷററായും, മറുപുറങ്ങളില്ലാതെ നേരോടും നെറിവോടും പെരുമാറുന്ന ശ്രീ: സേവ്യര്‍ ഇടശ്ശേരി വൈസ് പ്രസിഡന്റായും, കലര്‍പ്പില്ലാത്ത കൈ പുണ്യവും, കലവറയോളം സേനഹവും കൈമുതലാക്കിയ ശ്രീ: ഫ്രാന്‍സിസ് മനക്കില്‍ ജോളി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. കൂടാതെ വനിതാപ്രതിനിധികളായി ശ്രീമതി: മഞ്ജു തോമസ് പൈനാടത്ത്, ഷിജി ജോര്‍ജ്, നിജാ മാത്യു, സെലിന്‍ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത് കേരളത്തെ പിടിച്ചുലച്ച പ്രളയദുരിതത്തില്‍,കലാകേരളത്തിന്റെ കൈത്താങ്ങ് എല്ലാ ജില്ലകളിലും എത്തിക്കാന്‍ മുന്‍ ഭരണ സമിതിക്കു കഴിഞ്ഞു. കലാകേരളവും, ഫാദര്‍പോള്‍ മോര്‍ട്ടന്റെ നേതൃത്വത്തില്‍ സെന്റ്.ബ്രൈഡ്‌സ് ചര്‍ച്ച് കാമ്പസ് ലാംഗും ചേര്‍ന്നു നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ രണ്ടു വീടുകളില്‍ ആദ്യത്തേതിന്റെ വെഞ്ചരിപ്പ് കര്‍മ്മം മേയ് 16 ന് നടക്കുകയുണ്ടായി. ജൂലൈ 6ന് സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത നേതാക്കളുടെയും കലാകേരള പ്രവര്‍ത്തക പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന അതിവിപുലമായ ചടങ്ങില്‍ വെച്ച് താക്കോല്‍ദാന – ഗ്രഹപ്രവേശന ചടങ്ങും നടത്തപ്പെടും.
ഈ വര്‍ഷത്തെ കലാകേരളത്തിന്റെ കൂട്ടായ്മ യോഗങ്ങളില്‍ ചാരിറ്റി ഷോപ്പ് വഴി സമാഹരിക്കുന്ന തുക കൊണ്ട് കേരളത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ ഒരു വീട് എന്ന വലിയ ആശയമാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. മാതൃഭാഷ അന്യമാകുന്ന പുതു തലമുറയ്കായി മലയാളം ക്ലാസുകള്‍, വാദ്യോപകരണസംഗീതം, സംഗീത – ഡാന്‍സ് ക്ലാസുകള്‍ എന്നിവ ഉടനേ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ചെയ്തു കഴിഞ്ഞു
ആറു മാസം മാത്രം ആയുസ്സ് വിധിക്കപ്പെട്ട് ,ഒരിക്കല്‍ അപമാനത്തിന്റെ കൂരമ്പുകള്‍ എല്‍ക്കേണ്ടി വന്ന ഒരു ചെറിയ പ്രസ്ഥാനം യു.കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി മാറുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്.ചേര്‍ച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുള്‍ക്കൊള്ളുന്ന കലാകേരളം, അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക് ഏറെ പ്രാധാന്യം നല്‍കുന്നു. നിലപാടുകളിലെ ദൃഢതയും, പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും, അര്‍പ്പണബോധവും, ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി ഗ്ലാസ്‌ഗോ മലയാളികളെ ആഹ്വാനം ചെയ്തു.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരന്റെ ശമ്പളത്തില്‍ കൈയിട്ടു വാരുന്ന സ്ഥാപന ഉടമകളുണ്ട്. ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ശമ്പളത്തിന്റെ നാലിലൊന്ന് ഭാഗം തൊഴില്‍ദാതാവിന്റെ പോക്കറ്റിലെത്തും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് നിയമ വിരുദ്ധമാണ്. ജീവനക്കാരന്റെ ശമ്പളത്തില്‍ കൈവെക്കാന്‍ തൊഴിലുടമക്ക് യാതൊരു അവകാശമില്ല.
നാഷണല്‍ ഇന്‍ഷ്വറന്‍സ്, ടാക്‌സ് പോലുള്ള തുക ശമ്പളത്തില്‍ നിന്ന് കുറക്കുന്നതിന് പോലും ജീവനക്കാരന്റെ മുന്‍കൂര്‍ അനുമതി വേണം. അടുത്തയിടെ ഉണ്ടായ ഒരു സംഭവം. ഏഷ്യക്കാരന്റെ ഹോട്ടലില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ടോയിലറ്റില്‍ പേപ്പര്‍ വീണ് ബ്ളോക്കായി. ടോയ്‌ലറ്റ് നന്നാക്കുന്നതിനുള്ള തുക ജീവനക്കാരില്‍ നിന്ന് പിടിക്കാനായി ഹോട്ടലുടമയുടെ നീക്കം. പക്ഷേ നിയമവിരുദ്ധമായ നടപടിയെ ചോദ്യം ചെയ്യാന്‍പോലുമുള്ള ധൈര്യം ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ഉടമ നല്‍കിയ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നതുകൊണ്ട് ആ സംഭവത്തെ ചോദ്യം ചെയ്യാന്‍പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. അവിടെതന്നെ ജോലി ചെയ്തിരുന്ന ചില ഇംഗ്ലീഷുകാര്‍ സംഭവം അറിഞ്ഞതോടെ സാലറിയില്‍ നിന്ന് പിടിക്കാനുള്ള നീക്കം ഹോട്ടല്‍ ഉടമ ഉപേക്ഷിച്ചു.
ഇതു തന്നെയാണ് പല നേഴ്‌സിങ് ഹോമുകളിലെയും സ്ഥിതി. പല കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കുന്നു. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണത്. അണ്‍ലോഫുള്‍ ഡിഡക്ഷന്‍സ് എന്നാണ് ഇത്തരം നിയമ വിരുദ്ധ കട്ടിങ്ങിനെ പറയുന്നത്. എംപ്ലോയ്‌മെന്റ് ട്രൈബൂണലില്‍ എത്തുന്ന പരാതികളുടെ സംഖ്യയില്‍ രണ്ടാം സ്ഥാനം നിയമവിരുദ്ധ സാലറി ഡിഡക്ഷനാണ്. നമ്മള്‍ മലയാളികള്‍ ഇത്തരം കട്ടിനെതിരേ എവിടെയും പോകാറില്ല. എന്നാല്‍ മറ്റുള്ളവര്‍ ഇത് വിട്ടുകൊടുക്കാറില്ല.
ബോണസും ഹോളിഡേപേയും അതുപോലുള്ള മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും ശമ്പളത്തിന്റെ ഭാഗമാണ്. ഇവ കൃത്യമായി കരാറില്‍ പറഞ്ഞിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2005ല്‍ ഉണ്ടായ ഒരു സുപ്രാധന കേസ് വിവരിക്കാം. ഒരു ജീവനക്കാരന്‍ ജോലിക്ക് ചേരുമ്പോള്‍ ബോണസ് നല്‍കുമെന്ന് തൊഴില്‍ ദാതാവ് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ അത് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തൊഴില്‍ ദാതാവ് ബോണസ് നല്‍കാമെന്ന വാക്ക് പാലിച്ചില്ല. ഇതിനെതിരേ ട്രൈബൂണലിനെ സമീപിച്ചപ്പോള്‍ വാക്ക് അനുസരിച്ചുള്ള ബോണസ് നല്‍കാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. അതുപോലെ തന്നെ ജീവനക്കാരുടെ അവകാശമാണ് ആനുവല്‍ ലീവ്. അത് തടയാന്‍ തൊഴില്‍ദാതാവിന് അവകാശമില്ല.
അതുപോലെ മറ്റൊരു കേസുകൂടി . ഇത് 1993 ല്‍ ട്രൈബൂണല്‍ തീര്‍പ്പാക്കിയതാണ്. ഒരു സ്ഥാപനത്തില്‍ സ്‌റ്റോക്കില്‍ കുറവ് കണ്ടെത്തി. മാനേജരുടെ ശമ്പളത്തില്‍ നിന്ന് ഇരുപതുമാസം കൊണ്ട് തുക തിരികെ പിടിക്കാന്‍ മാനേജരും തൊഴില്‍ ദാതാവും തമ്മില്‍ ധാരണയായി. എന്നാല്‍ അതിന് ശേഷവും സ്‌റ്റോക്കില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് മാനേജരുടെ ശമ്പളത്തില്‍ നിന്ന് വീണ്ടും കട്ട് ചെയ്തു. അതിന് മാനേജര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് ട്രൈബൂണലില്‍ എത്തി. രണ്ടാമത്തെ ശമ്പളത്തില്‍ നിന്നുള്ള കട്ട് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.
പൊതുജനങ്ങള്‍ക്ക് നേരിട്ട് സാധനമോ സേവനമോ നല്‍കുന്ന ജീവനക്കാരുടെകാര്യത്തില്‍, പണത്തില്‍ കുറവു വന്നാല്‍ അനുമതിയോടുകൂടി പത്തു ശതമാനം തിരിച്ച് പിടിക്കാമെന്ന് വ്യവസ്ഥയുണ്ട്. അതായത് പെട്രോള്‍ പമ്പിലോ കടയിലോ ജോലി ചെയ്യുന്നവര്‍ പണം കൈകാര്യം ചെയ്യുന്നപക്ഷം, വൈകുന്നേരം പണം എണ്ണുമ്പോള്‍ കണ്ടെത്തുന്ന കുറവ് ശമ്പളത്തില്‍ നിന്ന് ചില സ്ഥാപനങ്ങള്‍ പിടിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുറവ് മൂഴുവന്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറക്കരുതെന്നാണ് നിയമം. അതായത് ഒരു ദിവസത്തെ മൊത്തം ശമ്പളത്തിന്റെ പത്തുശതമാനമാണ് കൗണ്ടറില്‍ കുറഞ്ഞു എന്ന കാരണംകൊണ്ട് പിടിക്കാവുന്നത്. അതിനും ജീവനക്കാരന്റെ അനുമതി ലഭിച്ചിരിക്കണം. ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് വില്‍ക്കുന്നയാളെ കബളിപ്പിക്കുമ്പോള്‍ ടിക്കറ്റ് വിറ്റവന്റെ ശമ്പളത്തില്‍ നിന്ന് മുഴുവന്‍ കട്ട് ചെയ്യുന്നവരുണ്ട്. അത് തെറ്റാണെന്ന് സാരം.
ഇടുക്കി ജില്ലയില്‍ നിന്നും യു.കെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ (IJS) 2019-20 പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കമ്മറ്റി നിലവില്‍ വന്നു. ബെര്‍മിംഹ്ഹാമില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തില്‍ കവന്‍ട്രിയിലുഉള്ള ജിമ്മി ജേക്കപ്പിനെ കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു.
ജിമ്മി ജേക്കപ്പിന് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞെടുത്തു. യഥാക്രമം ജോയിന്റ് കണ്‍വീനര്‍മാരായി
വിന്‍സി വിനോദ്(മാഞ്ചസ്റ്റര്‍), സൈജൂ വേലംകുന്നേല്‍(ലിവര്‍പൂള്‍), സാന്റ്റോ ജേക്കബ്(ബര്‍മിംഹ്ഹാം), റോയി ജോസഫ്(പീറ്റര്‍ബ്രോ) തുടങ്ങിയവരും, കമ്മറ്റി മെമ്പര്‍മാരായി, ബാബു തോമസ്(നോര്‍ത്താംബറ്റണ്‍), ജസ്റ്റിന്‍ എബ്രഹാം(റോതര്‍ഹാം), റോയി മാത്യു(മാഞ്ചസ്റ്റര്‍), സിജോ വേലംകുന്നേല്‍(കോള്‍ചെസ്റ്റര്‍), ബെന്നി മേച്ചേരിമണ്ണില്‍(റെക്‌സാം), പീറ്റര്‍ താണോലി (വെയില്‍സ്), ജിന്റ്റോ ജോസഫ്(മാഞ്ചസ്റ്റര്‍), സിബി ജോസഫ്(ബാസില്‍ഡണ്‍), ജില്‍ജി ഇമ്മാനുവല്‍(ചെംസ് ഫോര്‍ഡ്), ബാലസജീവ് കുമാര്‍(കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

ഇടുക്കി ജില്ലാ സംഗമം എല്ലാ വര്‍ഷവും ക്രിസ്തുമസ് / ന്യൂ ഇയറിനോട് അനുബന്ധിച്ച് മാത്രമേ ചാരിറ്റി നടത്തുന്നുള്ളൂ. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌നേഹകൂട്ടായ്മ യു.കെയിലും, നാട്ടിലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമം നടത്തി വരുന്നു. അതില്‍ നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്വത്തില്‍ നാല് വീടുകളുടെ പണികള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

പരസ്പര സ്നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുന്‍ഗണന നല്‍കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. യു.കെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കി ജില്ലക്കാരായവരുടെയും, മറ്റുള്ളവരുടെയും, വ്യക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈത്താങ്ങായി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും, ഈ സ്‌നേഹ കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യു.കെയിലുള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും സഹകരണം ഉണ്ടാകണം എന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ജിമ്മി ജേക്കപ്പ് അഭ്യര്‍ത്ഥിക്കുന്നു.
ജയന്‍ എടപ്പാള്‍
ലണ്ടന്‍: നവകേരള നിര്‍മിതിക്കും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും പ്രവാസി ക്ഷേമത്തിനുമായി ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയായ ‘മസാല ബോണ്ടിനും’ പ്രവാസി ചിട്ടിക്കും വമ്പിച്ച ജനപിന്തുണയാണ് ബ്രിട്ടനിലെ പ്രവാസി സമൂഹം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍, കേരളത്തിന്റെ വികസന നായകന്‍ ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോഴും ഉച്ചക്കുശേഷം ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച പ്രവാസി ചിട്ടിയും വന്‍ കരഘോഷതോടു കൂടിയാണ് ബ്രിട്ടനില്‍ മലയാളി സമൂഹം നെഞ്ചേറ്റിയത്.

ലണ്ടനിലെ മോണ്ടുകാം റോയല്‍ ലണ്ടണ്‍ ഹൗസ് ഹോട്ടലില്‍ നടന്ന, പ്രവാസി ചിട്ടിയുടെ യൂറോപ്പിലെ ഉദ്ഘാടനം, ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ച യോഗത്തില്‍, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് വിഷയാവതരണം നടത്തി. ലണ്ടനിലെ മോണ്ട് കാം ഹോട്ടലില്‍ തിങ്ങി നിറഞ്ഞ പ്രവാസി സമൂഹം, ഇടതു സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിന്റെ തെളിവാണെന്ന് ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ‘സമീക്ഷ’ ബ്രിട്ടന്‍ വിലയിരുത്തി.

തുടര്‍ന്ന് നടന്ന കേരള വികസന സെമിനാറില്‍, ദേശീയരും വിദേശീയരും ആയ വിദഗ്ദ്ധര്‍ ആശയങ്ങള്‍ പങ്കുവെച്ചു. നാളെയും മറ്റന്നാളും ബ്രിട്ടനിലെ രണ്ടു മേഖലകളിലും അയര്‍ലന്‍ഡിലും നടക്കുന്ന സൗഹൃദ സമ്മേളനങ്ങളില്‍ തോമസ് ഐസക്കും ഔദോഗിക പ്രധിനിധികളും പങ്കെടുക്കുമെന് കെഎസ്എഫ്ഇ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളിലും മഹാ പ്രളയത്തിലും അകപ്പെട്ട കൊച്ചു കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍, ഇച്ഛാ ശക്തിയോടെയും നിച്ഛയ ദാര്‍ഢ്യത്തോടുകൂടിയും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രിട്ടനിലെ മലയാളി സമൂഹം കക്ഷി രാഷ്ട്രീയത്തിന് അധീതമായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.
ലണ്ടന്‍: സമൂഹത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുള്‍ക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന മാരത്തോണ്‍ ചാരിറ്റി ഇവന്റ് ഈ വര്‍ഷവും ക്രോയ്ഡോണിലെ ലാന്‍ഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. മാരത്തോണ്‍ ചരിത്രത്തില്‍ ആദ്യമായി ആറു മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളികൂടിയായ ശ്രീ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന ഈ ചാരിറ്റി സംഘടന ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ്.

ഈ കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ 16000 പൗണ്ടില്‍ അധികം സമാഹരിക്കുകയും ആക്ഷന്‍ അഗൈനിസ്‌റ് ഹങ്ഗര്‍ പോലെയുള്ള . ചാരിറ്റി സംഘടനക്കു നല്‍കുന്നതിലൂടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശതഅനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും ഈ കൂട്ടായ്മ്മക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ മാരത്തോണ്‍ ഇവന്റ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ധനസമാഹരണത്തിനായിട്ടാണ് നടത്തപ്പെട്ടത് ചടങ്ങ് ഉത്ഘാടനം ചെയ്തത് ആശംസകള്‍ നേരുന്നതിനായി ക്രോയ്ഡോണിലെ മേയര്‍ Benedatta Khan, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ റെപ്രെസെന്ററ്റീവ് ഹീയതേര്‍ കരോള്‍, ക്രോയ്‌ഡോണ്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരോടൊപ്പം ക്രോയ്‌ഡോണിലേ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

നമ്മുടെ കൂട്ടായ്മകളെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ കോര്‍ത്തിണക്കി അതായത് കലാ, കായികം, സാംസ്‌കാരികം അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് തന്റെ ഓരോ പ്രവര്‍ത്തനവുമെന്ന് അശോക് കുമാര്‍ തന്റെ നന്ദി പ്രകാശനത്തില്‍ പറയുകയുണ്ടായി. മലയാളി കൂട്ടയ്മകള്‍ക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായപ്പോള്‍ അശോക് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ അശോക് കുമാര്‍ അറിയിക്കുകയുണ്ടായി. പരിപാടിയിലൂടെ സമാഹരിച്ച തുക ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈമാറും. അടുത്ത വര്‍ഷത്തെ മാരത്തോണ്‍ ഇവെന്റിനായുള്ള കാത്തിരിപ്പിലാണ് ക്രോയ്‌ഡോണ്‍ മലയാളികള്‍.
2019 മെയ് 18 യുകെയിലെ മലയാളികളുടെ പ്രവാസ ജീവിതത്തില്‍ പുതിയ ഒരു തുടക്കം ഇടുകയാണ്. കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യുകെയുടെ (URUK) പ്രഥമ കോണ്‍ഫറന്‍സ് ക്രോയ്ഡനില്‍ നടത്തപ്പെടുകയാണ്. ഈ ഏകദിന സെമിനാറില്‍ യുകെയില്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനവധിയാണ്. അറിവിന്റെ കാര്യമെടുക്കകയാണെങ്കില്‍, ശരിക്കും ഒരു മഹാവിസ്‌ഫോടനം
തന്നെയാണ് നടക്കുന്നത്. വിജ്ഞാനം വിരല്‍തുമ്പില്‍ എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. രാവിലെ പത്രക്കാരനെ നോക്കി നില്‍ക്കേണ്ട. ആകാശവാണിയിലെയും ദൂരദര്‍ശന്റെയും വാര്‍ത്താ പ്രക്ഷേപണങ്ങള്‍ക്കു കാത്തു നില്‍ക്കേണ്ട. കിലോമീറ്ററുകള്‍ താണ്ടി പുസ്തകശാലയില്‍ പോകേണ്ടതും ഇല്ല. പകരം നമുക്ക് ഇന്ന്
മൊബൈല്‍ ഫോണ്‍ ഉണ്ട്. അറിവ് പകര്‍ന്നു തരാന്‍ ആയിരക്കണക്കിന് സ്രോതസുകള്‍. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍, അതും ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടനില്‍, URUK സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സിന് എന്തായിരിക്കും പ്രസക്തി?
വിദേശങ്ങളില്‍ പ്രവാസികള്‍ പ്രധാനമായി നേരിടുന്ന വെല്ലുവിളി തങ്ങള്‍ ജനിച്ച് വളര്‍ന്ന സാഹചര്യവുമായുള്ള വ്യത്യസ്തതയാണ്. പ്രവാസികളുടെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമായ ഏതാനും വിഷയങ്ങളെ പരിചയപ്പെടുത്തുക, ചോദ്യങ്ങള്‍ ചോദിക്കുക, സംശയനിവാരണം നടത്താന്‍ അവസരം ഓര്‍ക്കുക എന്നിവയാണ് URUK ഈ കോണ്‍ഫറന്‍സ് കൊണ്ട് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ഇവിടുത്തെ വിദ്യാഭാസ രീതി. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ അതിഗൗരവമായി കാണുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? പുസ്തകം മുഴുവന്‍ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്നതില്‍ നിന്നു വ്യത്യസ്തമായി, ക്രിട്ടിക്കല്‍ തിങ്കിങ്ങില്‍ ഊന്നിയുള്ള യുകെയിലെ വിദ്യാഭ്യാസ ശൈലി എന്താണ്? ഫെയ്ക് ന്യൂസുകളുടെയും കപടശാസ്ത്രങ്ങളുടെയും പ്രളയത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും ഉപകാരപ്രദം ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല.
ബ്രെക്‌സിറ്റിന്റെ സാമ്പത്തികാഘാതങ്ങള്‍ എന്ന വിഷയം മുതല്‍ മാജിക് ഓഫ് മ്യൂസിക് എന്ന വിവിധവും വ്യത്യസ്തവുമായ ഒന്‍പത് വിഷയങ്ങള്‍ ആണ് മെയ് 18ന് അവതരിക്കപ്പെടുന്നത്. പ്രശസ്തര്‍ അല്ലെങ്കിലും, തങ്ങളുടെ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഇവരുടെ പ്രഭാഷങ്ങള്‍ യുകെ മലയാളികളുടെ ഇടയില്‍ ഒരു പുതിയ പ്രവണതക്ക് തുടക്കമിടും എന്ന് സംഘാടകര്‍ കരുതുന്നു. യുകെ മലയാളി സമൂഹത്തില്‍ ഉള്ള നിരവധിയായ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ കൈമുതലായുള്ള അറിവ് പ്രവാസി കമ്മ്യൂണിറ്റിക്ക് പകര്‍ന്നു കൊടുക്കാന്‍ വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യുകെക്കുള്ളത്.
ഈ സെമിനാറിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള ഒരു വീഡിയോ മത്സരവും ഒരുക്കിയിട്ടുണ്ട്. ഒരു മിനിറ്റില്‍ കൂടാതെ, ശാസ്ത്ര വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ തയാറാക്കി സംഘാടകര്‍ക്ക് അയച്ചു കൊടുക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
For inquiries please contact 07874002934 07702873539
വരൂ..ഈ വിഞ്ജാനോല്‍സവത്തില്‍ പങ്കെടുക്കൂ.
നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കപ്പെടട്ടെ.
Make the Cut: ശാസ്ത്ര വീഡിയോ മത്സരം
Sample Videos: http://tinyurl.com/MakeTheCutURUK
രജിസ്ട്രേഷന്‍ ലിങ്ക്: https://uruk2019.eventbrite.co.uk
URUK ഫേസ്ബുക്ക് പേജ് https://www.facebook.com/unitedrationalistsofuk
Promo: URUK Annual Conference 2019 – 18 May 2019
https://www.youtube.com/watch?v=d-JHRGJNLX8&feature=youtu.be
Promo: Make The Cut – Short Science Video Competition for Children
https://www.youtube.com/watch?v=fGeKfr_B0Ds
Promo: ADHD & Autism – Myth or Reality – Dr Sethu Wariyar
https://www.youtube.com/watch?v=z605yWiezIc&t=23s
Promo: Critical Thinking in Classrooms – Jomon Palakudy
https://www.youtube.com/watch?v=TqHdHDNhIq8
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിയിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് ലണ്ടന്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് 17ന് വെള്ളിയാഴ്ച രാവിലെ നടക്കുന്ന ‘മസാലബോണ്ടിന്റെ’ ഉദ്ഘാടനത്തിനും അതിനുശേഷം ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന പ്രവാസി ചിട്ടിയുടെ ഉദ്ഘാടനതിനുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഔദോഗിക പ്രതിനിധികളും വ്യാഴാഴ്ച ബ്രിട്ടനില്‍ എത്തുന്നു. കേരള ഗവണ്‍മെന്റും കെ.എസ്.എഫ്.ഇയും നേതൃത്വം നല്‍കുന്ന, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ നടത്തുന്ന ഉദ്ഘാടന പരിപാടികള്‍ക്ക്, ബ്രിട്ടനിലെ പുരോഗമന സാംസ്‌ക്കാരിക സംഘടയായ ‘സമീക്ഷ’ ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയുന്നുവെന്നും സമീക്ഷ ദേശീയ സമിതി അറിയിച്ചു.
കേരളം കണ്ട മഹാ പ്രളയ ദുരിതത്തില്‍ നിന്നും കേരള ജനതയെ കരകയറ്റുവാന്‍, ലോകമനഃസാക്ഷിയുടടെ വിശ്വാസം ആര്‍ജിച്ചു കൊണ്ട്, വിവിധ വികസന പദ്ധതികള്‍ മുഖേന ഒരു നവകേരള നിര്‍മ്മിതിക്ക് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍,
ലോകത്തിനും പ്രത്യേകിച്ചു ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്കു, മാതൃകയായി മാറിയിരിക്കുന്നുവെന്നും സമീപകാലത്തെ യൂറോപ്പിലെയും മിഡ്ഡില്‍ ഈസ്റ്റിലെയും മറ്റു പാശ്ചാത്യ നാടുകളിലെ മലയാളി സമൂഹത്തിന്റെ, കേരള ഗവണ്മെന്റിന്റെ വിവിധ പരിപാടികളിലുമുള്ള വര്‍ധിച്ച ജന പിന്തുണയും സഹായ സഹകരണങ്ങളും ഇതിനു തെളിവാണെന്നും സമീക്ഷ ദേശീയസമിതി വിലയിരുത്തി.
മാധ്യമ ധര്‍മം മറന്നു, യാഥാര്‍ഥ്യങ്ങളെ മൂടിവെച്ചു, രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ ഇടതു സര്‍ക്കാരിന്റ സാമൂഹ്യ ക്ഷേമ പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാണാതെ, വാര്‍ത്തകള്‍ നിര്‍മ്മിച്ചു വിടുന്ന യു.കെയിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധം രേഖ പെടുത്തുന്നതായും ‘സമീക്ഷ മീഡിയ സെല്‍’ വാര്‍ത്താമാധ്യമങ്ങളെ പത്ര കുറിപ്പിലൂടെ അറിയിച്ചു.
എ. പി. രാധാകൃഷ്ണന്‍
ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം,സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ നേതൃത്വം നല്കുന്ന സംപൂജ്യ സ്വാമി ചിദാനന്ദപുരിയുടെ യുകെ പര്യടനമായ ‘സത്യമേവ ജയതേ’ പരിപാടിയുടെ ഭാഗമായി ക്രോയ്ഡനില്‍ നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ജൂണ്‍ മാസം ഒന്‍പതാം തിയതി ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതല്‍ നിരവധി കലാ സാംസ്‌കാരിക പരിപാടികളോടെ ഉത്സവസമാനമായി നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. ക്രോയ്ഡനിലെ പൊതു പരിപാടികള്‍ക്ക് ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും വലിയ വേദിയില്‍ ആണ് ഹിന്ദു ധര്‍മ്മ പരിഷത്ത് നടക്കുന്നത്.
ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സ്വാമിജിയുടെ സന്ദര്‍ശനത്തില്‍ യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും സദ്ഗമയ ഫൗണ്ടേഷനുമായി ചേര്‍ന്ന് പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് ക്രോയ്ഡനില്‍ ഹിന്ദു ധര്‍മ്മ പരിഷത്തും നടക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും ശക്തി പകരാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തില്‍ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടില്ല.
പ്രശസ്ത നര്‍ത്തകിയും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ അധികമായി ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്വന്തം നൃത്ത വിദ്യാലയത്തിലൂടെ നിരവധി കലോപാസകരെ യു കെ ക്കു സമ്മാനിക്കുകയും ചെയ്ത ശ്രീമതി ശാലിനി ശിവശങ്കര്‍ഹിന്ദു ധര്‍മ്മ പരിഷത്തില്‍ നൃത്താഞ്ജലിയുമായി എത്തും. മോഹിനിയാട്ടം, കഥക്ക്, ഭരതനാട്യം എന്നീ ഭാരതത്തിന്റെ തനതായ മൂന്ന് നൃത്ത രൂപങ്ങളും വേദിയില്‍ അവതരിപ്പിക്കും എന്ന് ശ്രീമതി ശാലിനി ശിവശങ്കര്‍ അറിയിച്ചു. മറ്റു നൃത്ത അധ്യാപകരില്‍ നിന്നും വ്യത്യസ്തമായി ശ്രീമതി ശാലിനി ശിവശങ്കര്‍ തന്നെ വേദിയില്‍ നൃത്തച്ചുവടുകളുമായി സദസിനെ വിസ്മയിപ്പിക്കും. തന്റെ പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച നൃത്ത സപര്യ ഇന്നും മുടക്കം കൂടാതെ മുന്നോട്ടു നയിക്കുന്ന അപൂര്‍വം കലാകാരികളില്‍ ഒരാളാണ് ശ്രീമതി ശാലിനി ശിവശങ്കര്‍. ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഏവര്‍ക്കും ഉള്ള ഒരു സുവര്‍ണ അവസരമാണ് ശ്രീമതി ശാലിനി ശിവശങ്കറിന്റെ നൃത്ത ചുവടുകള്‍ നേരില്‍ കാണാന്‍ കഴിയുക എന്നത്.
പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോള്‍ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ എത്രയും വേഗം ബുക്ക് ചെയ്തു യുകെയില്‍ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ വേദിയുടെ വിലാസം
ദി അസംബ്ലി ഹാള്‍, ഹാരിസ് അക്കാദമി പേര്‍ളി, കേന്ദ്ര ഹാള്‍ റോഡ്, ക്രോയ്ഡന്‍ CR2 6DT
കൂടുതല്‍ വിവരങ്ങള്‍ക്ക് സദ്ഗമയ ഫൗണ്ടേഷനുമായി ബന്ധപെടുക
[email protected]
[email protected]
07932635935, 07414004646, 07846145510, 07894878196