Videsham

യൂറോപ്പിൽ വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് എതിരെയുള്ള അക്രമം ഏറി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പുരുഷ എംപിമാരേക്കാളും ഏറെ വനിതാ എംപിമാരാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യപെടുന്നതെന്ന് ന്യൂസ്‌ റൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗുമായി ചേർന്ന് പ്രവർത്തിക്കുന്ന ന്യൂസ്‌റൈറ്റ്, സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങളുടെ സ്വഭാവവും വിലയിരുത്തുകയുണ്ടായി. ലിംഗം, വർഗ്ഗം, രൂപം എന്നിവയുടെ അടിസ്ഥാനത്തിൽ ധാരാളം അഭിപ്രായങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്നത്. ന്യൂസ്‌റൈറ്റും ഐഎസ്ഡിയും ചേർന്ന് വ്യത്യസ്ത ജാതിയും രാഷ്ട്രീയപശ്ചാത്തലവും ഉള്ള പ്രവർത്തകരെ വിശകലനം ചെയ്തശേഷം ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് സ്ത്രീകളാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതിൽ ഭൂരിഭാഗം അഭിപ്രായങ്ങളും വരുന്നത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽനിന്നാണ് .

ജർമൻ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡോയെച്ച്ലാൻഡ്, ബവേറിയയിലെ ഗ്രീൻസിന്റെ നേതാവായ കാതറീന ഷൂൾസെയ്ക്കെതിരെ പല അഭിപ്രായങ്ങളും പ്രചരിപ്പിച്ചു. എഎഫ്ഡിയുടെ ഫേസ്ബുക് പേജിൽ കാതറീനയെ വംശീയ വിരോധി എന്നും ആന്റി ജർമൻ എന്നും വിളിച്ചു. പല അഭിപ്രായങ്ങളും ലൈംഗികചുവ നിറഞ്ഞവയായിരുന്നു. കാതറീനയെ ലൈംഗികമായി പീഡിപ്പിക്കും എന്ന് വരെ ഭീഷണികൾ ഉയർന്നിരുന്നു. ദിവസേന എത്തുന്ന സന്ദേശങ്ങളിൽ 20% ശതമാനത്തോളവും ആധിക്ഷേപകരമായവ ആണെന്ന് കാതറീന വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ അവളുടെ രൂപത്തെയും വർഗ്ഗത്തെയും അടിസ്ഥാനപ്പെടുത്തി ആണ് അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വനിതാ രാഷ്ട്രീയപ്രവർത്തകരെ ചൂഷണം ചെയ്യുവാൻ വേണ്ടി വലതുപക്ഷ ഗ്രൂപ്പുകൾ ബോധപൂർവം നടത്തുന്ന പ്രവർത്തങ്ങളാണിതെന്ന് ഐഎസ്ഡിയിലെ ഗവേഷക സെസിൽ ഗുവേരിൻ അഭിപ്രായപ്പെട്ടു.

സിബെത്ത് എൻഡെയെ എന്നാ വനിതാനേതാവും ഇത്തരം ചൂഷണങ്ങൾക്ക് ഇരയായ വ്യക്തിയാണ്. ഫ്രാൻസിലെ  ഗവണ്മെന്റ് വക്താവാകാൻ അവൾ നാമനിർദേശം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുളിൽ ഫേസ്ബുക്കിൽ എൻഡെയെ പറ്റി തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുവാൻ തുടങ്ങി. അവളുടെ ചർമത്തിന്റെ നിറത്തേയും തലമുടിയെയും അധിക്ഷേപിച്ചുകൊണ്ട് വലതുപക്ഷ ഗ്രൂപ്പുകൾ അനേകം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എംപിമാരായ ഡയാനി അബോട്ട്, അന്ന സോബ്റി എന്നിവരും സാമൂഹിക മാധ്യമങ്ങളിൽ പല ചൂഷണങ്ങൾക്കും ഇരയായവരാണ്. നേരത്തെ പാർലമെന്റിലും സ്ത്രീകൾ പല പ്രശ്നങ്ങളും നേരിടുന്നു എന്ന വാർത്ത ഇതിനോട് ചേർത്ത് വായിച്ചാൽ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .

150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .

കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .

അബുദാബി: തന്റെ കൈകൾ കൊണ്ട് രക്ഷിച്ച ആ ബാലനെ മാസങ്ങൾ പലത് കഴിഞ്ഞിട്ടും  ഒന്ന് കാണാന്‍ ആഗ്രഹിക്കുകയാണ് സിസ്റ്റർ സ്വപ്ന. തന്റെ മടിയില്‍ കിടന്ന് ജീവിതത്തിലേക്കു തിരികെ കയറിയ ആ അജ്ഞാത ബാലനെ. ജോയ് ആലുക്കാസ് യു എ ഇ ലുള്ള മികച്ച നേഴ്‌സുമാർക്കായി കൊടുക്കുന്ന എയ്ഞ്ചല്‍ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട് അവസാന അഞ്ചു മലയാളികളിൽ ഒരാൾ ആണ് കണ്ണൂർ കാരിയായ സ്വപ്ന മാത്യു. ഇരുപത്തിഅയ്യായിരം നേഴ്‌സുമാർ ജോലിചെയ്യുന്ന അബുദാബിയിൽ ഇന്നും ആണ് ഈ കണ്ണൂർകാരി അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. അബുദാബി എന്‍എംസി ഹോസ്പിറ്റലില്‍ സ്വപ്നയുടെ കൂടെ ജോലി ചെയ്യുന്ന സുജയുടെ ഭര്‍ത്താവായ ബിജോ ആണ് മികച്ച നഴ്‌സുമാര്‍ക്കുള്ള എയ്ഞ്ചല്‍ അവാര്‍ഡിന് സ്വപ്ന നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്‌. അടുത്ത മാസം രണ്ടാം തിയതി അറിയാം ആരാണ് വിജയി എന്ന്. 2017 നവംബര്‍ നാലിനായിരുന്നു സംഭവം. വീക്ക് എൻഡിൽ ഭര്‍ത്താവ് പ്രശാന്തും മക്കളുമൊത്ത് മദീനത്ത് സായിദിലെ ലുലുമോളില്‍ ഷോപ്പിങ്ങിനുപോയതാണ് കണ്ണൂര്‍ സ്വദേശിനിയായ സ്വപ്ന മാത്യു. ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് ഭർത്താവ് ബില്ലും നൽകി പുറത്തേക്ക് പോകുകയാണ്. ട്വിൻസ് ആയ കുട്ടികൾ ട്രോളിയിൽ ഭർത്താവിനൊപ്പം ഉണ്ട്.  ആറു വയസ്സു തോന്നിക്കുന്ന ഒരു ബാലന്‍ തറയില്‍ കിടന്ന് പുളയുന്നത് കാണുന്നത്. ആദ്യ കാഴ്ചയിൽ എന്തോ ഡൗൺ സിൻഡ്രോം ആണ് എന്നാണ് സ്വപ്ന കരുതിയത്. കാരണം വായിൽ കൂടി തുപ്പൽ എല്ലാം ഒഴുകുന്നുണ്ട്. പെട്ടെന്നാണ് അവന്റെ പിതാവ് വാവിട്ട് കരയുന്നത് സ്വപ്ന കാണുന്നതും കാരണമെന്തെന്ന് തിരക്കിയതും. ഗായാ ഗായാ (തിന്നു തിന്നു) എന്ന് മാത്രമാണ് ആ പിതാവിൽ നിന്നും ചോദിച്ചപ്പോൾ ആകെ പുറത്തുവന്ന വാക്കുകൾ. അത്രമാത്രം പറയാനേ അദ്ദേഹത്തിന്‌ സാധിച്ചുള്ളൂ.

രണ്ട് തോന്നിക്കുന്ന മറ്റൊരു കുട്ടിയും ആ പിതാവിനൊപ്പം ഉണ്ടായിരുന്നു. ചെറിയ കുട്ടിയുടെ കൈയിൽ ഒരു ലോലിപ്പോപ് സ്വപ്ന കാണുകയും ചെയ്‌തപ്പോൾ ആണ് അപകടം തിരിച്ചറിഞ്ഞത്.  ഇതെല്ലാം കണ്ട് ചുറ്റും ആളുകൾ കൂടുകയും ചെറിയ കുട്ടി ഓടുകയും ചെയ്തപ്പോൾ നിസ്സാഹായകനായി നിന്ന പിതാവിനോട് ചെറിയ കുട്ടിയുടെ കാര്യം നോക്കി കൊള്ളൂ, ഞാൻ ഈ കുട്ടിയെ നോക്കിക്കൊള്ളാം എന്ന് പറയുകയും ചെയ്‌തു. ലോലി പോപ് മിഠായി തൊണ്ടയില്‍ കുരുങ്ങി ശ്വാസം കിട്ടാതെ കരയുകയാണു ബാലന്‍ എന്ന് ഇതിനകം സ്വപ്ന തിരിച്ചറിഞ്ഞിരുന്നു. സ്വപ്ന കുഞ്ഞിനെ കാലില്‍ കിടത്തി അടിയന്തര ഘട്ടത്തില്‍ ചെയ്യുന്ന ബേസിക് ലൈഫ് സപ്പോര്‍ടിന്റെ ഭാഗമായുള്ള സ്ലാപ് (പുറത്തു തട്ടല്‍) നല്‍കി. എട്ടു തവണയോളം തട്ടിക്കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ മിഠായി നുരയും പതയ്ക്കുമൊപ്പം പുറത്തു ചാടി. അവന്‍ ശ്വാസം എടുക്കാന്‍ തുടങ്ങി. ഭാര്യ ചെയ്യുന്ന പ്രവർത്തിയുടെ റിസ്‌ക് മനസിലാക്കിയ ഭര്‍ത്താവ് സ്വപ്നയെ  തുടക്കം മുതല്‍ പിന്നില്‍ നിന്നു തട്ടി വിളിക്കുന്നുണ്ടായിരുന്നു. ഈ സമയം ട്രോളിയിൽ ഇരുന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്ന ട്വിൻസ് ആയ മക്കളുടെ കരച്ചിൽ പോലും ശ്രദ്ധിക്കാതെ, തട്ടി വിളിച്ച ഭർത്താവിന്റെ കൈ തട്ടിമാറ്റിയിട്ടാണ് ബാലനെ ജീവതത്തിലേക്കു തിരികെയെത്തിച്ചത്. അത് ചെയ്യുമ്പോൾ ഉണ്ടായേക്കുമായിരുന്ന അപകടത്തെക്കുറിച്ചു ഒരു നിമിഷം എല്ലാം മറന്നു പോയിരുന്നു നേഴ്‌സായ സ്വപ്ന… ഒരു ജീവൻ രക്ഷിക്കുന്നതിൽ അപ്പുറമൊന്നും ഈ മാലാഖമാർ ചിന്തിക്കാറില്ല… മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ ആണ് ഇവർ.

രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതോടെ ഭര്‍ത്താവ് പ്രശംസിച്ചെങ്കിലും അതിലെ അപകടത്തെക്കുറിച്ചും പറഞ്ഞു. ഇങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിക്കാര്‍ക്ക് ഉത്തരവാദിത്വമില്ല. നേഴ്സ് ആണെന്ന് തെളിയിക്കാൻ ഒരു രേഖയും അപ്പോള്‍ കൈയിലുണ്ടായിരുന്നില്ല. പൊലീസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമാവും വിശദീകരണത്തിന് അവസരം കിട്ടുക. പക്ഷേ ഇതൊന്നും അപ്പോള്‍ ഓര്‍ത്തില്ലെന്ന് സ്വപ്ന പറഞ്ഞു. ആ കുഞ്ഞിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. എല്ലാം കണ്ട് ആ പിതാവ് കൈകൾ കൂപ്പിയപ്പോൾ ആണ് സ്വപ്ന നിജസ്ഥിതി മനസിലാക്കിയത്. ഒരാളുടെ ജീവനാണ് രക്ഷിച്ചത് എന്ന സത്യം മനസിലാക്കിയത്. വിവരങ്ങള്‍ തിരക്കാന്‍ കഴിയുന്നതിനു മുന്‍പേ ആ കുടുംബം പോയി. പാക്കിസ്ഥാന്‍കാര്‍ ധരിക്കുന്നതുപോലുള്ള വേഷമാണ് ആ പിതാവ് ധരിച്ചിരുന്നത്. ഇതു മാത്രമാണ് അറിയാവുന്നത്.

അടുത്തദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോട് വിവരം പറഞ്ഞു. പിന്നീട് ആ ഡോക്ടറാണ് ഈ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചത്. അവര്‍ അനുമോദിച്ചു. നഴ്‌സുമാര്‍ക്ക് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഡെയ്‌സി അവാര്‍ഡും സ്വപ്നയ്ക്കു ലഭിച്ചു. ‘എനിക്ക് ആ കുഞ്ഞിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. എന്നെങ്കിലും കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ..’ മക്കളുടെ എല്ലാ വേദനകളും അറിയുന്ന അമ്മ കൂടിയായ സ്വപ്ന പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കൈയടികൾ കേൾക്കുമാറായി…

Read more…ചികിത്സാപ്പിഴവില്‍ മരിച്ച പ്രവാസി നഴ്‌സ് സന്ധ്യാ മേനോന്‍ രുചിക്കൂട്ടുകളുടെ കൂട്ടുകാരി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്നലെ അധികാരമേറ്റു. എതിർ സ്ഥാനാർഥിയായ ജെറമി ഹണ്ടിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. തെരേസ മേയുടെ പതനത്തിന് കാരണം ബ്രെക്സിറ്റ്‌ എന്ന വിഷയം ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്നെയാണ് ബോറിസ് ജോൺസൺ ആദ്യമായി നേരിടുന്ന വലിയ വെല്ലുവിളി. ഒക്ടോബർ 31 കൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ വിടും എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇനി യാതൊരു വിധത്തിലുള്ള വിട്ടുവീഴചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. അതിനാൽ ജോൺസന്റെ മുമ്പിൽ അവശേഷിക്കുന്നത് ഇനി വെറും 99 ദിനങ്ങൾ. ബ്രെക്സിറ്റ്‌ എന്ന വലിയ പ്രശ്നം കാരണം മറ്റ് പല കാര്യങ്ങൾക്കും മേയുടെ ഭരണകാലത്തു വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. ഇത് യുകെയുടെ ഭാവിയെതന്നെ ബാധിച്ചു. എന്നാൽ ബോറിസ് ജോൺസൺ തന്റെ ഭരണത്തിന്റെ ആരംഭകാലത്തിൽ ബ്രെക്സിറ്റ്‌ കൂടാതെ ശ്രദ്ധ ചെലുത്തേണ്ട അനേകം വിഷയങ്ങൾ ഉണ്ട്.

അതിൽ പ്രധാനമായ ഒന്ന് ബ്രിട്ടനിലെ സ്കൂളുകൾക്കുള്ള ഫണ്ടിംഗ് ആണ്. മേയുടെ ഭരണനാളുകളിൽ സ്കൂൾ ഫണ്ടിംഗ് തൃപ്തികരമായിരുന്നില്ല.എന്നാൽ ഇത് ബോറിസ് ജോൺസൺ കാര്യമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്. വിദ്യാർത്ഥികൾക്കുള്ള ഫണ്ടിംഗ് ഒരു വർഷത്തിൽ £5000 ആയി ഉയർത്തുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. അങ്ങനെയെങ്കിൽ എകദേശം 50 മില്യൺ പൗണ്ട് ഇതിനായി വേണ്ടിവരും. ബ്രെക്സിറ്റ്‌ പ്രശ്നം പരിഹരിച്ച ശേഷം ആയിരിക്കും ഇതൊക്കെയും ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് £7500 ലേക്ക് കുറയ്ക്കുമോ എന്നതും ഒരു ചോദ്യമായി നിലകൊള്ളുന്നു. അതിനാൽ ഫീസ് കുറച്ചു വിദ്യാർത്ഥികളുടെ കടം ബോറിസ് ജോൺസൺ ഇല്ലാതാക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു. പക്ഷേ പണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. എൻഎച്ച്എസ് അവരുടെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക പരിപാലനത്തിനും വൃദ്ധരെയും വികലാംഗരെയും പിന്തുണയ്ക്കുന്നതിനായും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ധാരാളം പണം ആവശ്യമായി വരും. എന്നാൽ ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ബ്രെക്സിറ്റിനു ശേഷം മാത്രം സാമൂഹിക പരിപാലനം ശ്രദ്ധിച്ചാൽ അത് പ്രയാസമാകും. പ്രായമായവരും രോഗികളും ഒരു പിന്തുണയും ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനു മുമ്പുള്ള നേതാക്കളും ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങി. 40 വയസിനു മുകളിൽ ഉള്ളവർ അവരുടെ വാർധക്യസഹജമായ പരിചരണത്തിനായി ഒരു അധിക നികുതി അടയ്ക്കണം എന്ന ആശയത്തെ ജോൺസൺ പിന്തുണച്ചിട്ടുണ്ട്.

കഴിഞ്ഞ 20 വർഷമായി ആഭ്യന്തരഭരണകാര്യാലയത്തിന്, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ആധുനിക മൈഗ്രേഷൻ സംവിധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കുടിയേറ്റം മൂലധനത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് ലണ്ടൻ മേയർ ആയിരുന്ന സമയത്ത് അദ്ദേഹം പറയുകയുണ്ടായി. നിയമവിരുദ്ധമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് പലതവണ അദ്ദേഹം പൊതുമാപ്പ് നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരാവകാശം സുരക്ഷിതമാക്കണം എന്ന ആവശ്യവും ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ആഭ്യന്തരഭരണ കാര്യാലയത്തിന് അധികം പ്രയത്നിക്കേണ്ടി വരും.  നോർത്തേൺ പവർഹൗസ് റെയിൽ എന്നറിയപ്പെടുന്ന മറ്റൊരു പദ്ധതിക്കും ജോൺസൺ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര ജനമനസ്സുകളികൾ പതിപ്പിക്കുവാൻ ജോൺസൺ പ്രയത്നിക്കേണ്ടതുണ്ട്.

കല്യാണം എങ്ങനെ വ്യത്യസ്ഥമാക്കാം എന്നാണ് ന്യൂജൻ യുവാക്കളുടെ ചിന്തകൾ. ഇങ്ങനെ വളരെയധികം ആയാസപ്പെട്ട് നിർമ്മിക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറൽ ആകുന്നത് പലപ്പോഴും ഇത് ചെയ്യുമ്പോൾ ഉണ്ടാകുന്ന അമളികൾ ആണ് എന്നത് വസ്തുതയാണ്. എന്നാൽ ആലപ്പുഴക്കാരൻ അഭിജിത് – നയന ദമ്പതികൾ എടുത്ത ഫോട്ടോഷൂട്ട് ഇപ്പോൾ ബിബിസി യിൽ വാർത്തയായത് അവർ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം വൈറൽ ആകണമെന്ന് പ്രതീക്ഷിച്ചത് ബിബിസി കവർ ചെയ്തപ്പോൾ ആലപ്പുഴക്കാരി നേഴ്‌സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായി.

ഒന്നര ലക്ഷം രൂപയോളം മുടക്കി ഫോട്ടോഗ്രാഫറിന്റെ വീടിനുത്തുള്ള ഒരു കുഴിയിലാണ് ഫോട്ടോ ഷൂട്ട് മുന്നേറിയത്. പതിനഞ്ച് മിനിറ്റ് മാത്രം നീളമുള്ള കല്യാണ ചടങ്ങുകൾ തീർത്തപ്പോൾ ഫോട്ടോഷൂട്ട് തീർന്നത് എട്ടുമണിക്കൂർ എടുത്താണ്.

പ്രസ്തുത ബിബിസി പരിപാടിയിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിൽ വിദേശത്തു വച്ച് ഫോട്ടോ ഷൂട്ട് ചെയ്യാനുള്ള ആഗ്രഹം എന്നിവയെല്ലാം നേഴ്‌സായ നയന തുറന്ന് പറയുന്നു.

[ot-video][/ot-video]

ബർലിൻ∙ ജർമൻ ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ ക്ഷാമം നികത്താൻ ജർമൻ ആരോഗ്യമന്ത്രി തന്നെ രംഗത്ത്. ജർമനിയിൽ ഇതിനകം നാൽപതിനായിരം നഴ്സുമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയാണെന്നും വിദേശ നഴ്സുമാർക്കായി ജർമനി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി മന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളോട് പറഞ്ഞു.

ജർമൻ ഭാഷയിൽ ബി–2 ലെവൽ പാസ്സായ നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ ഉറപ്പാണ്. ഇതിനകം നൂറു കണക്കിന് മലയാളി നഴ്സുമാർ ജർമനിയിൽ എത്തികഴിഞ്ഞു.

ബെംഗ്ലൂരിലെ ജർമൻ കോൺസുലേറ്റിൽ വീസയും വർക്കിങ് പെർമിറ്റിനുംവേണ്ടി കുറഞ്ഞത് മൂന്ന് മാസത്തിലധികം കാത്തിരിപ്പാണ് ഉണ്ടാകുന്നതെന്ന് ഭരണകക്ഷിയിലെ ഒരു എംപി പാർലമെന്റിൽ ആക്ഷേപം ഉന്നയിച്ചു. എൻജിനീയറിങ്, നഴ്സിങ് മേഖലകളിലെ ഉദ്യോഗാർഥികളുടെ അപേക്ഷകൾ ഇവിടെ കെട്ടികിടക്കുകയാണെന്നും ഉടനടി പരിഹാരത്തിന് ജർമൻ വിദേശവകുപ്പും തൊഴിൽ വകുപ്പും ഇടപെടണമെന്നും എംപി ചാൻസർ മെർക്കലിനോട് ആവശ്യപ്പെടും.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടുത്തയാഴ്ച തന്നെ ഔദ്യോഗികവസതിയായ ഡൗണിങ് സ്ട്രീറ്റിൽ നിന്നും പടിയിറങ്ങുകയാണ്. എംപി ആയി തൽക്കാലം തുടരുമെങ്കിലും, അധികകാലം ഉണ്ടാകാനിടയില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നത്. മെയുടെ മുൻഗാമികളായ ഡേവിഡ് കാമറൂൺ, ഗോർഡൻ ബ്രൗൺ, ടോണി ബ്ളയർ, ജോൺ മേജർ തുടങ്ങിയവർ രാജിവെച്ചു അടുത്ത തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ കൂടി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ബ്രെക്സിറ്റും തെരേസ മെയുടെ രാജിയും അവരെ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് ആകർഷിച്ചിരിക്കുകയാണ് .

ഡേവിഡ് കാമറൂൺ (2010-16)

ബ്രക്സിറ്റിന്റെ കാരണഭൂതനായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഡേവിഡ് കാമറൂൺ, രാജിക്ക് ശേഷം അധികം പൊതുശ്രദ്ധ ആകർഷിച്ചിട്ടില്ല. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം റഫറണ്ടം നടത്തുകയും, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണം എന്ന് വാദിക്കുകയും ചെയ്തു. എന്നാൽ 54 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തിയത് . ഇതേതുടർന്നാണ് കാമറൂൺ രാജിവെച്ചത്. താൻറെ ബ്രക്സിറ്റിനോടുള്ള നിലപാടുകളിൽ ഖേദിക്കുന്നി ല്ലെന്ന് ഈ വർഷമാദ്യം നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുകയാണെന്ന പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഗോർഡൻ ബ്രൗൺ (2007-10)

2010ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ തോൽവിയോടുകൂടി ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ നിന്നും പടിയിറങ്ങിയ അദ്ദേഹം തുടർന്നു അഞ്ചു വർഷം എംപി ആയി . 2014 ലെ സ്കോട്ലൻഡ് സ്വാതന്ത്ര്യ റഫറൻണ്ടത്തിൽ മുൻനിര നേതാവായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യം വേണ്ട ‘ എന്ന ജന തീരുമാനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ഇത് ബ്രക്സിറ്റിന്റെ കാര്യത്തിൽ വിഫലമായി. യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹവും വിഫലമായി.

ടോണി ബ്ളയർ (1997- 2007)

ഡൗണിങ് സ്ട്രീറ്റിൽ നിന്നും അദ്ദേഹം പടിയിറങ്ങിയ ദിവസം തന്നെ അദ്ദേഹത്തെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. 2015 വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞ അതിനുശേഷവും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിദേശ ഗവൺമെന്റ്കൾക്കും, ജെപി മോർഗൻ മുതലായ ബാങ്കുക്കൾക്കും മുതൽക്കൂട്ടായി. ബ്രെക്സിറ്റിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. ഒരു രണ്ടാം റഫറണ്ടം നടത്തുന്നതിനു വേണ്ടിയും അദ്ദേഹം വാദിച്ചിരുന്നു.

ജോൺ മേജർ (1990-97)

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം, തന്റെ സ്വകാര്യ മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തിയ ഒരാളായിരുന്നു ജോൺ. സ്വന്തം ബിസിനസ്സും, ചാരിറ്റി വർക്കും, എഴുത്തും എല്ലാം അദ്ദേഹം തുടർന്നു. നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. എന്നാൽ ബ്രെക്സിറ് അദ്ദേഹത്തെ ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബോറിസ് ജോൺസൺനെതിരെ അദ്ദേഹം കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കുന്നതിനായി രണ്ടാം പാർലമെന്റ് പിരിച്ചുവിട്ടാൽ ജോൺസനെ കോടതിയിൽ നേരിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാരെല്ലാം ബ്രെക്സിറ്റോടുകൂടി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

മലയാളം യുകെ ന്യൂസ് ബ്യുറോ

അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവും ആകാനുള്ള തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ. ശക്തമായ പ്രകടനം കാഴ്ചവെച്ച് മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം 160000ഓളം വരുന്ന കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങളുടെ പിന്തുണ നേടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി അവർ രണ്ടുപേരും തുടർച്ചയായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നു. അവസാന ചർച്ച ഇന്നലെ നടന്നു. പാർട്ടി അംഗങ്ങളുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പറുകൾ ഇതിനകം അയച്ചിട്ടുണ്ട്. വിജയിയെ ജൂലൈ 23ന് പ്രഖ്യാപിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ചില പ്രധാന വിഷയങ്ങളിൽ കൈകൊണ്ട നിലപാടുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം : തെരേസ മേയുടെ പടിയിറക്കത്തിന് കാരണമായ ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ, ഒരു കരാറുകളും ഇല്ലാതെ ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു കരാറിലൂടെ മാത്രമേ യൂറോപ്യൻ യൂണിയൻ വിടുകയുള്ളു എന്ന നിലപാടിലാണ് ഹണ്ട്. എമിഗ്രേഷന്റെ കാര്യത്തിൽ കഴിവുള്ള ജോലിക്കാർക്ക് മുൻഗണന നൽകുമെന്ന് ഹണ്ട് അറിയിച്ചപ്പോൾ കുടിയേറ്റക്കാരന്റെ തൊഴിൽ, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഒരു ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി മൈഗ്രേഷൻ ഉപദേശക സമിതിയെ നിയമിക്കുമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. നികുതി സംബന്ധിച്ച് കോർപ്പറേഷൻ നികുതി 12.5 ശതമാനമായി കുറയ്ക്കും, 90% ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കായി ബിസിനസ് നിരക്കുകൾ ഇല്ലാതാകുമെന്നും ഹണ്ട് പറഞ്ഞു. തൊഴിലാളികൾ ആദായനികുതി അടയ്ക്കാൻ തുടങ്ങുന്ന പോയിന്റ് ഉയർത്തും, അനാരോഗ്യകരമായ ഭക്ഷ്യനികുതി അവലോകനം ചെയ്യുമെന്നുമാണ് ജോൺസൻ അറിയിച്ചത്. പ്രതിരോധം ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് 15 ബില്യൺ പൗണ്ട് ചിലവഴിക്കും, സാമൂഹിക സേവനത്തിൽ കൂടുതൽ ഫണ്ടിംഗ്, നിരക്ഷരത തുടച്ചുനീക്കും,വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും, അദ്ധ്യാപന തൊഴിലിനായി കൂടുതൽ ധനസഹായം നൽകാനുള്ള ദീർഘകാല പദ്ധതി തുടങ്ങും എന്നിവയാണ് ജെറമി ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ. ജോൺസൻ നൽകിയ മറ്റ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ് : 2022ഓടെ 20, 000 പോലീസ് ഓഫീസർമാരെ നിയമിക്കും, ജിഡിപിയുടെ 0.7 ശതമാനം വിദേശ സഹായത്തിനായി ചിലവഴിക്കും, എച്ച്എസ് ട്രെയിൻ പദ്ധതി അവലോകനം ചെയ്യും, 2025 ഓടെ എല്ലാ വീട്ടിലും പൂർണ ഫൈബർ ബ്രോഡ്ബാൻഡ് ഉറപ്പാക്കും, എൻ എച്ച് എസിനെ കൂടുതൽ ശക്തമാകും, വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും തുടങ്ങിയവ.

1300 കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളുടെ ഇടയിൽ നടത്തിയ സർവേയിൽ ജോൺസൻ മുന്നിലെത്തി. അടുത്ത നേതാവ് ആരാകുമെന്ന് രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സാധ്യത ബോറിസ് ജോൺസണാണ്. രണ്ടുപേരിൽ, കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജെറമി ഹണ്ടിന് ജോൺസണെക്കാൾ ഗവണ്മെന്റ് കാര്യങ്ങളിൽ കൂടുതൽ പരിചയമുണ്ട്. 2010ൽ സഖ്യസർക്കാരിന് കീഴിൽ കൾച്ചറൽ സെക്രട്ടറി ആയ ഹണ്ട്, പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിന് മേൽനോട്ടം വഹിച്ചു. തുടർന്ന് 6 വർഷത്തോളം ആരോഗ്യ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബോറിസ് ജോൺസൻ, 2008ൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 7 വർഷം ഹെൻലിയുടെ എംപി ആയിരുന്നു. 2015ൽ ഓസ്ബ്രിഡ്ജ്, സൗത്ത് റുസ്ലിപ് എന്നിവയുടെ എംപിയും ആയി അദ്ദേഹം. വ്യക്തിപരമായ തലത്തിൽ രണ്ട് സ്ഥാനാർത്ഥികൾകക്കും സമാനമായ പശ്ചാത്തലങ്ങളുണ്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് ഓസ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്തവരാണ് ഇരുവരും.

ടോറി എംപിമാരുടെ ഇടയിൽ അഞ്ചു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലൂടെയാണ് അവസാന രണ്ട് സ്ഥാനാർഥികളായി ഹണ്ടും ജോൺസണും തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ വോട്ടെടുപ്പിൽ 313ൽ 160 വോട്ടുകളും നേടി ജോൺസൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 77 വോട്ടുകളും. 10 സ്ഥാനാർത്ഥികളുമായി ജൂൺ 10ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇപ്പോൾ അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുകയാണ്. മാർക്ക്‌ ഹാർപ്പർ, ആൻഡ്രിയ ലീഡ്‌സോം, എസ്ഥേർ മക്കവെ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാറ്റ് ഹാൻകോക്ക് പിന്മാറുകയും ചെയ്തു. ഡൊമിനിക് റാബ് രണ്ടാം റൗണ്ടിലും റോറി സ്റ്റുവർട്ട് മൂന്നിലും സാജിദ് ജാവീദ്, മൈക്കിൾ ഗോവ് എന്നിവർ നാലാം റൗണ്ടിലും പുറത്തായി. വാശിയേറിയ പോരാട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് അവസാന രണ്ടുപേരിൽ എത്തി നിൽകുമ്പോൾ ബ്രിട്ടനെ തുടർന്ന് നയിക്കുന്നത് ആരെന്ന് അറിയേണ്ടിയിരിക്കുന്നു. അതിനായി ആ കാത്തിരിപ്പ് നീളുന്നു, ജൂലൈ 23 വരെ.

മലയാളം യുകെ ന്യൂസ് ബ്യുറോ

വരും വർഷങ്ങളിൽ നമ്മുടെ മുഖം എങ്ങനെ ആയിരിക്കും എന്നതാണ് ഇപ്പോൾ ഫെയ്സ് ആപ്പ് ചലഞ്ച്ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിയേഴ്സ് മോർഗൻ, മേവിൻ, റോഷലി ഹ്യൂസ്, തുടങ്ങിയ സെലിബ്രിറ്റികളും അവരുടെ ഫേസ് ആപ്പ് മേക്കോവറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഫ്രീ ആപ്പിൻറെ മറ്റു വശങ്ങളെപ്പറ്റി ഉപയോക്താക്കൾ അറിയേണ്ടതുണ്ട് . നിങ്ങളൊരു ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ ചിത്രങ്ങളിൽ സ്വാധീനം ചെലുത്താൻ ആപ്പിന് കഴിയും. ആപ്പിനെ പ്രൈവസി പോളിസി പ്രകാരം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെക്കാൻ ആപ്പിന് കഴിയും.

ജോഷ്വാ നിസ്‌സി എന്ന ഡെവലപ്പറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.തന്റെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളും ഫെയ്സ്ആപ്പ് അപ്‌ലോഡ് ചെയ്യുന്നു എന്നതായിരുന്നു ട്വീറ്റ്. വിഡിട് ഭാർഗവ എന്ന മറ്റൊരു വ്യക്തിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഡേറ്റ തേർഡ് പാർട്ടി പരസ്യദാതാക്കൾക്ക് നൽകുന്നുണ്ടെന്ന കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ ആപ് നിങ്ങളുടെ ഫോട്ടോ ലൈബ്രറി മുഴുവൻ പരതുന്നു എന്ന കാര്യം എല്ലാവരും സമ്മതിച്ചിട്ടില്ല.

ബാങ്ക് സ്റ്റേറ്റ്മെന്റ്കൾ അഡ്രസ്സുകൾ റെസിപ്റ്റുകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ നമുക്ക് ലഭിക്കില്ലെങ്കിലും നമ്മുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകാൻ കഴിയും. എന്നാൽ എത്രമാത്രം വിവരങ്ങൾ ആപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് ഉപയോഗിക്കുന്നവർക്ക് അറിയാനുള്ള ഒരു ഓപ്ഷൻ കൂടി ആപ്പിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.

യുകെയിലെ കാർ ഇൻഡസ്ട്രിയ്ക്ക് കരുത്തേകിക്കൊണ്ട് ബിഎംഡബ്ളു ഇലക്ട്രിക് മിനി കാറുകൾ നിരത്തിലിറക്കും. നവംബർ മുതൽ ഉദ്പാദനം ആരംഭിക്കാനാണ് പദ്ധതി. 2020 മാർച്ചിൽ ഇലക്ട്രിക് കാറുകൾ ബിഎംഡബ്ളു കസ്റ്റമേഴ്സിന് നല്കിത്തുടങ്ങും. നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടായാൽ യുകെയിൽ നിന്നും പ്രൊഡക്ഷൻ മറ്റു രാജ്യങ്ങളിലേയ്ക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്ന ബിഎംഡബ്ളു തങ്ങളുടെ ബിസിനസ്‌ പ്ളാനിൽ മാറ്റം വരുത്തിക്കൊണ്ട് യുകെയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ബ്രെക്സിറ്റിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ലെന്നും എങ്കിൽത്തന്നെയും യുകെയിൽ ബിഎംഡബ്ളു നിലവിൽ നടത്തിയിരിക്കുന്ന വൻതോതിലുള്ള നിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ബിസിനസ് നിർബാധം തുടരുമെന്നും കമ്പനി മാനേജ്മെൻറ് വെളിപ്പെടുത്തി. ബിഎംഡബ്ളുവിന്റെ ഓക്സ്ഫോർഡിലെ പ്ളാൻറിലാണ് ഇലക്ട്രിക് മിനി കാറുകളുടെ നിർമ്മാണം ആരംഭിക്കുന്നത്.

RECENT POSTS
Copyright © . All rights reserved