Videsham

തിരുവനന്തപുരം; കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇടനിലക്കാരില്ലാതെ യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്നവിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും.

അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഈ അവസരം എല്ലാ നഴ്സുമാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാഷെയര്‍ ട്ര്സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പ്രകാരം നിയമിതരായ നഴ്സുമാരുമായി ആശയവിനിമയം നടത്തി. ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെ ഒഡെപെക് മുഖേന യുകെയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെയിൽ ഇപ്പോൾ  സന്ദര്‍ശനത്തിൽ ഉള്ളത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ലോസാഞ്ചൽസി ലേക്കുള്ള ബ്രിട്ടീഷ് എയർ വെയ്സ് ഫ്ലൈറ്റ് ലാണ് ബോർഡിങ് പാസോ യാത്രാ രേഖകളോ ഇല്ലാതെ 12 വയസ്സുകാരൻ കടന്നുകൂടിയത്.

യാത്രക്കാരോട് സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയോട് സീറ്റ് നമ്പർ കണ്ടുപിടിക്കാനായി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് കുട്ടിയുടെ കൂടെ ആരുമില്ലഎന്ന് എയർപോർട്ട് അധികൃതർ കണ്ടെത്തിയത്. ഡച്ചുകാരൻ എന്ന് സംശയിക്കുന്ന കുട്ടി ഇത്രയും സുരക്ഷാ സന്നാഹങ്ങൾ കടന്ന് എങ്ങനെ വിമാനത്തിനുള്ളിൽ എത്തി എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ. കുട്ടിയോട് വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവൻ വിസമ്മതിച്ചു ഒടുവിൽ പൊലീസെത്തി അനുനയിപ്പിച്ചാണ് പുറത്തു കടത്തിയത്.

വിമാനം പുറപ്പെടാൻ 4 മണിക്കൂർ വൈകി. മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ഒരു പ്രാവശ്യം കൂടി സെക്യൂരിറ്റി ചെക്കിംഗ് നടത്തിയശേഷമാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർവെയ്സ് പ്രതിനിധി ഖേദം രേഖപ്പെടുത്തി. ഒരിക്കൽ നടത്തിയ ചെക്കിങ്ങ്‌ രണ്ടാമത് നടത്തിയതിനും യാത്രക്കാരുടെ വിലപ്പെട്ട സമയം അപഹരിച്ചതിനുമാണ് കമ്പനി ക്ഷമ ചോദിച്ചത്.

ക്യാബിൻ ക്രൂ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടി മറുപടി പറയുന്നുണ്ടായിരുന്നില്ലെന്നും ഡച്ച് ഭാഷ അറിയാവുന്ന യാത്രക്കാർ ഉണ്ടോ എന്ന് അധികൃതർ അന്വേഷിക്കുകയായിരുന്നു എന്നും യാത്രക്കാരനായ റെയ്ച്ചൽ റിച്ചാർഡ്സൺ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ  പശ്ചാത്തലത്തെപ്പറ്റിയും സുരക്ഷാവീഴ്ച യെക്കുറിച്ചും അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

കാലിഫോർണിയയിലെ വീട്ടിൽ സഹോദരിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കയ്യിലിരുന്ന ഐഫോൺ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്ന് പെൺകുട്ടി പരാതിപ്പെട്ടു.

പതിനൊന്നു വയസ്സുകാരിയായ കയ്‌ല റാമോസ് ഐപാഡിൽ കളിച്ചുകൊണ്ടിരിക്കെ അതിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ട ഉടനെ തന്നെ അത് വലിച്ചെറിഞ്ഞു. അതിനാൽ കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് പരിക്ക് പറ്റുന്നത് ഒഴിവാക്കാനായി.,”ഞാൻ ചേച്ചിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, കയ്യിലിരുന്ന ഐ ഫോണിൽ നിന്ന് തീപ്പൊരി വരുന്നത് കണ്ടപ്പോൾ അത്, ബ്ലാങ്കറ്റിലേക്ക് വലിച്ചെറിഞ്ഞു അത് അവിടെ കിടന്നു പൊട്ടിത്തെറിച്ചു. മെത്തയിൽ തീപിടിച്ചുണ്ടായ പാടുകളുണ്ട്”. കയ്‌ല മാധ്യമങ്ങളോട് പറഞ്ഞു.

കൈല യൂട്യൂബ് വീഡിയോ കാണാൻ ആണ് ഐഫോൺ ഉപയോഗിച്ചിരുന്നത്. സഹോദരങ്ങൾ ഇതിൽ കളിക്കാറുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇവരുടെ അമ്മ മരിയ  ആപ്പിൾ കമ്പനിയെ വിളിച്ച് സംഭവിച്ചത് അറിയിച്ചു.ചീത്തയായ ഉപകരണം തിരിച്ചയക്കാനും ചിത്രങ്ങൾ അയക്കാനും കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെക് ഭീമനിൽ നിന്ന് കസ്റ്റമർ സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്ന് അവർ പറഞ്ഞു. “എന്റെ കുട്ടിക്ക് ഒന്നും പറ്റാത്തതാണ് എനിക്ക് ആശ്വാസം ” മരിയ പറഞ്ഞു. ആപ്പിൾ ഉടൻതന്നെ പുതിയ ഫോൺ അയക്കുമെന്നും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഒറിജിനൽ അല്ലാത്ത കേബിളുകൾ ഉപയോഗിച്ച് ചാർജ് ചെയ്താൽ ഐഫോൺ ചൂടാകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല എന്നും അവർ പറഞ്ഞു. ആദ്യമായല്ല ഐ ഫോൺ തീ പിടിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2016 സാംസങ് ഇറക്കിയ ഗ്യാലക്സി നോട്ട് സെവൻ ഫോണുകൾ തുടർച്ചയായി ബാറ്ററി പൊട്ടിത്തെറിച്ചത് മൂലം കമ്പനി സമ്മർദ്ദത്തിൽ ആയിരുന്നു.

മലയാളം യുകെ ന്യൂസ് ബ്യുറോ

ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബിൽ ശശി തരൂർ എംപി ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാർലമെന്റ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നൽകും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം.

ഇന്ത്യക്ക് പുറത്ത് 30 മില്യൻ ഇന്ത്യൻ വംശജർ വസിക്കുന്നുണ്ട്. ഇവർ വിദേശനാണ്യം ആയി ഓരോ വർഷവും ഇന്ത്യയിലേക്ക് അയക്കുന്നത് 65 ബില്യൻ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കാനായി പൗരത്വം എടുക്കുന്നത് മൂലം ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂർ ബില്ലിൽ ആവശ്യപ്പെടുന്നത്.

ശശി തരൂർ അവതരിപ്പിച്ച പൗരത്വ ബിൽ പ്രവാസി സമൂഹം സന്തോഷത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത്‌ ” ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആണ് കേരളത്തിലെ എംപിമാരിൽ നിന്ന് പ്രവാസി മലയാളികൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു

മലയാളം യുകെ ന്യൂസ് ബ്യുറോ

8 മാസത്തെ അന്വേഷണത്തിനൊടുവിൽ അഭിഭാഷകയും ക്വീൻസ് കൗൺസിലും ആയ നവോമി ഇല്ലെൻബൊഗെൻ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെകുറിച്ച് പറയുന്നത്. 20% എംപിമാരും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചിൽ ഒരു ഉദ്യോഗസ്ഥക്ക് ഭീഷണിയും ഉപദ്രവും നേരിടേണ്ടി വരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു മാറ്റവും സംഭവിക്കില്ല എന്ന ഉറപ്പുള്ളതിനാൽ ഭീഷണിയും ഉപദ്രവവും നേരിട്ട ആരും പരാതിപ്പെടാൻ തയ്യാറായില്ല. കൂടാതെ അവർക്കെതിരെ തന്നെ പരാതി ഉയരുമെന്ന ഭീതിയും. പാർലമെന്റിൽ ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നു.

മുതിർന്ന അഭിഭാഷക ജെമ്മ വൈറ്റ് നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക പീഡനത്തെ പറ്റിയും ശാരീരിക പീഡനത്തെ പറ്റിയും തെളിവുകൾ ലഭിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം വളരെയധികം ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് ജെമ്മ പറഞ്ഞു. എംപിമാർ എങ്ങനെ സെക്രട്ടറിമാരോടും ഗവേഷകരോടും പെരുമാറുന്നു എന്നത് അടിസ്ഥാനമാക്കിയിരുന്നു ജെമ്മ വൈറ്റിന്റെ അന്വേഷണം. ” ഒരു എംപിക്ക് വേണ്ടി ജോലി ചെയുന്നതാണ് ഞാൻ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ സമ്മർദം. ” ഒരു ഉദ്യോഗസ്ഥ വൈറ്റിനോട് പറയുകയുണ്ടായി. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റത്തെപ്പറ്റി പല ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.

 

ലൈംഗിക പീഡനവും ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ആവശ്യമില്ലാതെയുള്ള സ്പർശനം നേരിടേണ്ടി വന്ന പലരും അവരുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു.കൂടാതെ എംപിമാർ അപമാനിക്കുന്നത് പതിവാണെന്നും ഇത് അവരെ മാനസികമായി തളർത്തുന്നുവെന്നും അവർ വെളിപ്പെടുത്തി. ലേബർ പാർട്ടി എംപി വലേറി വസ് പറഞ്ഞു ” ഈ റിപ്പോർട്ട്‌ ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. ” ഇതിനെതിരെ ഉടൻ തന്നെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചീഫ് എക്സിക്യൂട്ടീവ് റെബേക്ക ഹിൽസെൻരാത് പറഞ്ഞു.

പാർലമെന്റിനെ ഒരു മാന്യമായ സ്ഥലമാക്കി മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണെന്ന് ഹൗസ് ഓഫ് കോമൺസ് കമ്മീഷൻ അഭിപ്രായപ്പെട്ടു. സിസിടിവി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒരു ഡയറക്ടർ ജനറലിനെ നിയമിക്കുന്നതും നല്ല കാര്യമാണെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2018ൽ ഡെയിം ലോറ പുറത്തുവിട്ട റിപ്പോർട്ടിലും പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെ പറ്റി വിവരിക്കുന്നുണ്ട്. ലോർഡ് ഹെസ്റ്ററിനെതിരെ എഴുത്തുകാരി ജെസ്‌വിൻഡർ സംഘെര ഉയർത്തിയ ലൈംഗിക ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തെ ശിക്ഷിക്കുകയുണ്ടായി. എന്നാൽ സഹപ്രവർത്തകരുടെ ഇടപെടൽ മൂലം പിന്നീട് അദ്ദേഹം രക്ഷപെട്ടു. ഉദ്യോഗസ്ഥരെ ലൈംഗിക പീഡനത്തിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികളും നടപടികളും കൊണ്ടുവരുമെന്ന് വുമൺ ആൻഡ് ഇക്വാലിറ്റി മിനിസ്റ്റർ പെനി മോർഡോണ്ട് പറഞ്ഞു.

പാർലമെന്റ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു ഒൻപത് മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും , ലൈംഗികാതിക്രമങ്ങൾക്കെതിരെയും 550 പരാതികൾ രേഖപെടുത്തപ്പെട്ടു എന്നുള്ള വിവരം ഈയിടെ   മലയാളം യുകെ ന്യൂസ് ബ്യുറോ റിപ്പോർട്ട് ചെയ്തിരുന്നു

ഡൊണാൾഡ് ട്രംപ് തെരേസ മേയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പ്രസിഡന്റിനെ “കഴിവില്ലാത്തവർ ”, “പ്രവർത്തനരഹിത” എന്നീ വാക്കുകളിൽ വിലയിരുത്തി. യുഎസ് ഇനി വാഷിംഗ്ടണിലെ ബ്രിട്ടീഷ് അംബാസഡറുമായി ഇടപെടില്ലെന്ന് പറഞ്ഞു.

യുഎസ്-യുകെ ബന്ധത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ സൂചനയായി, ട്രംപ് സർ കിം ഡാരോച്ചിനെ തുടർച്ചയായി രണ്ടാം ദിവസവും ആക്രമിച്ചു, “അരക്ഷിതാവസ്ഥ പ്രസരിപ്പിക്കുന്നു” എന്ന് വിശേഷിപ്പിച്ച മെമ്മോകളുമായി ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി.

അദ്ദേഹത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി മെയ്, അവരുടെ പ്രതിനിധികൾ ബ്രെക്സിറ്റിനെച്ചൊല്ലി ഒരു കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആഴ്ചകൾക്കുമുമ്പ്, യുകെ സന്ദർശിച്ച പ്രധാനമന്ത്രിയെ അദ്ദേഹം വ്യക്തിപരമായി പ്രശംസിച്ചു, “വളരെ നല്ലൊരു ജോലി” ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപ് ഡാരോച്ചിനെതിരെ ഒരു അപവാദം നടത്തി: “എനിക്ക് അംബാസഡറെ അറിയില്ല, പക്ഷേ യുഎസിനുള്ളിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ നന്നായി ചിന്തിക്കുകയോ ഇല്ല. ഞങ്ങൾ അദ്ദേഹവുമായി ഇനി ഇടപെടില്ല. യുണൈറ്റഡ് കിംഗ്ഡത്തിന്റെ സന്തോഷവാർത്ത അവർക്ക് ഉടൻ ഒരു പുതിയ പ്രധാനമന്ത്രിയുണ്ടാകും എന്നതാണ്. കഴിഞ്ഞ മാസം ഗംഭീരമായ രാജ്യ സന്ദർശനം ഞാൻ നന്നായി ആസ്വദിച്ചപ്പോൾ, എന്നെ ഏറെ ആകർഷിച്ചത് രാജ്ഞിയാണ്! ”

ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് ശേഷം ട്രംപിന് ഡാരോച്ചിനോടുള്ള അതൃപ്തി രൂക്ഷമായതിന്റെ സൂചനയാണ് ട്വീറ്റുകൾ: “ഞങ്ങൾ ആ മനുഷ്യന്റെ വലിയ ആരാധകരല്ല, അദ്ദേഹം യുകെ നന്നായി സേവിച്ചിട്ടില്ല… എനിക്ക് അത് മനസിലാക്കാനും അദ്ദേഹത്തെക്കുറിച്ച് എനിക്ക് പറയാൻ കഴിയും, ഞാൻ ശല്യപ്പെടുത്തുകയില്ല. ”

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന പുതിയ പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കുന്നു, മിക്കവാറും ബോറിസ് ജോൺസൻ ആയിരിക്കും, ഡാരോക്കിനെ മാറ്റിസ്ഥാപിക്കണമോ എന്ന് തീരുമാനിക്കേണ്ടിവരും, ട്രംപിന്റെ നടപടിയെ ഭീഷണിപ്പെടുത്തിയെന്നപോലെ റിസ്ക് കാണുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ പോസ്റ്റിൽ നിലനിർത്തുന്നത് യുകെയുടെ ഏറ്റവും അടുത്ത അന്താരാഷ്ട്ര സഖ്യകക്ഷിയുമായുള്ള നയതന്ത്ര ബന്ധത്തിന് കൂടുതൽ നാശമുണ്ടാക്കും.

ജൂലൈ 1 മുതൽ ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഇന്ത്യൻ രൂപ വിനിമയ ആവിശ്യത്തിനായി ഉപയോ ഗിക്കാം . മലയാളികൾ ഉൾപെടുന്ന പ്രവാസികൾക്ക് ഇത് വളരെ പ്രയോജനകരവും അഭിമാനകാരവുമാണ് .ഇന്ത്യ വളർന്നു വരുന്ന സാമ്പത്തിക ശക്തിയാണെന്ന് ലോകരാഷ്ടങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിൽ ഇന്ത്യൻ രൂപയും ഉൾപ്പെടുത്താൻ കാരണം . ലോകത്തിലെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ് ആയ ദുബായിലേത് . ഒരു കാലത്തു ആർക്കും വേണ്ടാത്ത ഇന്ത്യൻ രൂപ അഭിമാനത്തോടെ കൊടുത്താണ് മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹം ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് .

1983 -ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ് ഉപ്പെടുത്തുന്ന പതിനാറാമത് കറൻസിയാണ് ഇന്ത്യൻ രൂപ .2 .05 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ഷോപിൻെറ 18 %വും ഇന്ത്യയിൽ നിന്നുള്ള പ്രവാസി സമൂഹത്തിന്റേതാണ്. 47 രാജ്യങ്ങളിൽ നിന്നായി 6,000 ത്തിലധികം സ്റ്റാഫുകളാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്.

 

മലയാളം യുകെ ന്യൂസ് ബ്യുറോ

യുകെയിലെ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കുമെതിരെയുള്ള വംശീയ വിവേചനങ്ങൾ വർധിച്ചുവരുന്നതായി ഗാർഡിയൻ പത്രം നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തി. ഇത്തരത്തിലുള്ള വിവേചനങ്ങൾ തടയുന്നതിൽ യൂണിവേഴ്സിറ്റികൾ പരാജയപ്പെട്ടുവെന്ന് മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും, വിദ്യാഭ്യാസ വിദഗ്ധരും കുറ്റപ്പെടുത്തി. ഗാർഡിയൻ പത്രം, വിവരാവകാശനിയമപ്രകാരം 131 യൂണിവേഴ്സിറ്റികളിൽ നടത്തിയ അന്വേഷണത്തിൽ,വംശീയ വിവേചനത്തിനെതിരെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 996 ഔപചാരികമായ പരാതികളാണ് നൽകപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഫലമായി 78 കുട്ടികളെ ഡിസ്മിസ്സ് ചെയ്യുകയും, 51 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

ഇത്തരത്തിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് വംശീയ വിവേചനങ്ങൾ ഇല്ലാതാക്കുവാൻ യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് എന്നതുതന്നെയാണ്. എന്നാൽ ഇത്തരം ഔപചാരികമായ കണക്കുകൾ നിലനിൽക്കുമ്പോഴും, ഗാർഡിയൻ പത്രവും, ഇക്വാളിറ്റി & ഹ്യൂമൻ റൈറ്റ്സ് കമ്മീഷനും നടത്തിയ അന്വേഷണങ്ങളിൽ നൂറുകണക്കിന് പരാതികൾ യൂണിവേഴ്സിറ്റികൾ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നതാണ് കണ്ടെത്തിയത്. ഇരുപതോളം കറുത്ത വർഗ്ഗക്കാരായ കുട്ടികളും, വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ജീവനക്കാരും നൽകിയ അഭിമുഖങ്ങളിൽ, തങ്ങളെ പരാതി നൽകുന്നതിൽ നിന്ന് അധികൃതർ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും, പരാതി നൽകിയാൽ തന്നെ അതിന്മേൽ നടപടിയെടുക്കാനോ ഒന്നും അവർ തയ്യാറല്ലെന്നും പത്രത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. വെളുത്ത വർഗ്ഗക്കാരായ ജീവനക്കാർ ഇത്തരത്തിൽ വംശീയ വിവേചനം നടക്കുന്നുണ്ടെന്ന് അംഗീകരിക്കാൻ പോലും തയ്യാറല്ല.

2014 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 461 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ആണ് ഏറ്റവും അധികം പരാതികൾ ലഭിച്ചിട്ടുള്ളത്. ചില യൂണിവേഴ്സിറ്റികൾ വംശീയ വിവേചനങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നതുമില്ല. മറ്റുള്ള പരാതികളുടെ കൂട്ടത്തിലാണ് അതും ഉൾക്കൊള്ളുന്നത്.

യൂണിവേഴ്സിറ്റികളുടെ ഇത്തരം പ്രവർത്തനങ്ങൾ ശരിയല്ലെന്നും, മനുഷ്യ വിവേചനങ്ങൾക്ക് അതിന്റെതായ പ്രാധാന്യം നൽകണമെന്നും ലേബർ പാർട്ടി എംപി ഡേവിഡ് ലാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ വംശീയ വിവേചനങ്ങളും വർദ്ധിച്ചാൽ, സംശയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കഴിവുള്ള കുട്ടികൾക്ക് അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റികളിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും, അങ്ങനെയുള്ള പ്രവണതകൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും 136 യൂണിവേഴ്സിറ്റികളുടെ വക്താവ് അറിയിച്ചു.

കാരൂർ സോമൻ

ആന്തുർ നഗര സഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികൾ കുറ്റവാളികൾ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വർഷങ്ങൾ നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ കടന്നുപോകുന്നത്. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവർക്ക്‌ പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആർക്കോവേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യൻ. ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇവിടെ നടന്നത് ചൂഷകനും മർദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാൻ സാധിക്കില്ല എന്നാൽ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കണ്ടാൽ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നുണ്ട്. ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ടും കാര്യമില്ല.

ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങൾക്ക് പ്രസാദകരമാകണം. ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. “അധർമ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മപക്ഷത്തു നിന്ന് തോൽക്കുന്നതാണ്”. ഇത് തിരിച്ചറിയേണമെങ്കിൽ അധികാര അഹങ്കാരത്തെക്കാൾ, പൊന്നിനേക്കാൾ, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത് ഗാന്ധിയൻ സിദ്ധന്തമാണോ അതോ ജന്മികുടിയാൻ സിദ്ധന്തമോ? ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊലീസ് വകുപ്പുകൾ, കളക്ടർ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങൾ നടന്നാൽ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.

ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണ്ണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മി-കുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു. ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്തും നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങൾ, ആന്തരികമായ അധികാരദാർഷ്ട്യം, ധൂർത്തു്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികൾ നൽകുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സർക്കാർ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികൾ നൽകി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കിൽ ഒരു പാവം പ്രവാസി തൻ്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ പീഡനങ്ങൾ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.

മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജൻ തൻറെ ഭാര്യയോട് പറഞ്ഞ മരണമൊഴികൾ. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും. ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവർ. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും.

 

സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും അനുകുല്യങ്ങൾ നൽകിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടിൽ മടങ്ങി ചെന്നാലും സർക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജൻറ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും ഉപരിവർഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സർക്കാർ തലത്തിൽ പ്രവാസികൾക്കായി നടത്തുന്ന പല പേരിലുള്ള ഷോകൾ, മെഗാഷോകൾ കാണാറുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂർത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യൻ എംബസ്സികൾക്ക് ഇന്ത്യക്കാർ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബർ സ്റ്റാമ്പാടിച്ചു് തരാൻ അവർ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിൽ ഇരുപത് പേജുകൾ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാൻ പോയി. ഒരു പേപ്പർ എംബസ്സി സീൽ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പർ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികൾ ലോകത്തെമ്പാടുമുണ്ട്. തൊഴിൽ രംഗത്ത് അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാൻ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവർക്കാകുന്നില്ല. കേരളത്തിൽ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസിൽ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാൻ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരിൽ കുട്ടൻ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവർ മകൾക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോൽപ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാൻ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാർക്കായി അവരുടെ സർക്കാർ വേലിക്കുള്ളിൽ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാർഷിക വരുമാന വർദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോൾ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.

കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാർട്ടിക്ക് കൊടുത്തു് കമ്മീഷൻ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകൾ അദ്ദേഹത്തിനറിയാം അതിൽ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാർ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റ ഇരകളായി മാറിയോ?

പ്രവാസിയെ, പാവങ്ങളെ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ പോകുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴിൽ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാർ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവിൽ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പാർട്ടിയിൽ ജന്മിമാർ കൊഴുത്തുതടിക്കുന്നതും വിമർശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്കാരത്തിനും ചേർന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാൾ ഈ പാർട്ടിയിൽ ധാരാളം പുഴുക്കുത്തുകൾ കടന്നുകൂടിയിട്ടുണ്ട്. അതിൽ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണിൽ വിയർപ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവർ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരിൽ ആശങ്കയുണർത്തുന്നു. സമൂഹത്തിന് നീതി നല്കാൻ, സത്യം പറയാൻ കരുത്തില്ലാത്ത ഒരു പാർട്ടിയെയും ജനങ്ങൾ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കിൽ, തെറ്റുകൾ തിരുത്തിപോകില്ലെങ്കിൽ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തിൽ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോർക്കുക.

പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങൾ, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓർക്കുമ്പോൾ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ൦ സർക്കാർ ഏറ്റടുക്കണം. അവരും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.

 

കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ സമയബന്ധിതമായി നിർണയിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനം. ഇംഗ്ലണ്ടിലേയും വെയിൽ സിലേയും എല്ലാ അധ്യാപകർക്കും ഇതിനായുള്ള പരിശീലനം നൽകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം ഉടനടി ഉണ്ടാകും. തെരേസ മേ യുടെ പ്രധാനമന്ത്രിപദത്തിലുള്ള അവസാന നാളുകളിൽ തന്റെ ജനപ്രീതി ഉയർത്തുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ളതാണ് ഈ തീരുമാനം.

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു സ്കൂളിൽ തെരേസ മേ സന്ദർശനം നടത്തുമെന്നും കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടതായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുമെന്നും ഓഫീസ് വക്താവ് അറിയിച്ചു. എല്ലാ സ്കൂളുകൾക്കും അതിന് ആവശ്യമായ പുതിയ പഠന സാഹചര്യങ്ങൾ ഒരുക്കും. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ കൃത്യസമയത്ത് കണ്ടുപിടിക്കുകയും അതിനു വേണ്ടതായ ചികിത്സ നൽകുകയും ചെയ്യേണ്ടത് അവരുടെ വളർച്ചയ്ക്ക് ആവശ്യമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത കൾ ഇല്ലാതാക്കുന്ന അതിനായി പ്രത്യേകം പരിശീലനം നേടിയ എൻഎച്ച് പ്രവർത്തകരുടെ സഹായങ്ങൾ ലഭ്യമാക്കും.

ഇതോടൊപ്പംതന്നെ മെന്റൽ ഹെൽത്ത് ആക്റ്റിൽ വേണ്ടതായ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ പോലീസ് സെല്ലുകളിൽ പാർപ്പിക്കുന്നത് തടയാനുള്ള നിയമനിർമ്മാണവും നടത്താൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത്തരം തീരുമാനങ്ങളെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്ന് ഗവൺമെന്റ് വക്താവ് സർ സൈമൺ വെസ്സലി അറിയിച്ചു. എന്നാൽ ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത്തരം തീരുമാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് ലേബർ പാർട്ടി അംഗം ബാർബറ കീലീ അറിയിച്ചു.

കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷത്തി ആറായിരത്തോളം പത്തിനും 17നും വയസ്സിനിടയിലുള്ള കുഞ്ഞുങ്ങൾക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഈയൊരു സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വളരെ മെച്ചപ്പെട്ടതാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved