ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്‌സ് : ഏഴ് വർഷത്തിന് ശേഷം ബലാത്സംഗ കുറ്റം സമ്മതിച്ച് പ്രതി. 40 കാരനായ ഓസ്റ്റിൻ ഒസയാൻഡെയാണ് 2015ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും വർഷങ്ങൾക്ക് ശേഷം മറ്റൊരാളെ ലൈംഗികമായി പീഡിപ്പിച്ചതായും സമ്മതിച്ചത്. ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി ലീഡ്സ് ക്രൗൺ കോടതിയിൽ ഹാജരായപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. 2015 ഓഗസ്റ്റ് 14 ന് ലീഡ്‌സ്‌ നഗരത്തിലെ മാർക്ക് ലെയ്നിൽ വെച്ച് 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തതാണ് ആദ്യത്തെ കുറ്റം. യുവതിയെ കടത്തികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലേക്ക് പോകാൻ ടാക്സി കാത്ത് നിന്ന യുവതിയെ ഒസയാൻഡെ ബലപ്രയോഗത്തിലൂടെ കീഴ് പ്പെടുത്തുകയായിരുന്നു.

പോലീസ് അന്നുതന്നെ അന്വേഷണം ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 -ന് മറ്റൊരു സ്ത്രീയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നാലെയാണ് അറസ്റ്റിലായത്. കേസുകളിൽ അടുത്ത മാസം 23 -ന് കോടതി വിധി പറയും. അതുവരെ പ്രതി റിമാൻഡിലാണ്.

പെൺകുട്ടിയെ കടത്തികൊണ്ടുപോകുന്ന ദൃശ്യങ്ങൾ അസ്വസ്ഥത ഉളവാക്കുമെങ്കിലും ഈ തെളിവുകൾ പ്രതിയെ തിരിച്ചറിയുന്നതിന് സഹായകമായി. കൂടാതെ ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ലീഡ്‌സ് ഡിസ്ട്രിക്റ്റിന്റെ ക്രൈം ഹെഡ്, ഡിറ്റക്റ്റീവ് സൂപ്രണ്ട് പാറ്റ് ട്വിഗ്‌സ് പറഞ്ഞു.