ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില വർദ്ധനവ് വിദ്യാർത്ഥികളെ ഉൾപ്പെടെ കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ബിബിസി നടത്തിയ സർവേയിലാണ് ഇക്കാര്യം പുറത്തു വന്നത്. ചോദിച്ചവരിൽ 85% പേരും ഇപ്പോൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കാകുലരാണ്, ജനുവരിയിൽ സമാനമായ ഒരു വോട്ടെടുപ്പിൽ ഇത് 69% ആയി ഉയർന്നിരുന്നു. ഇതുമൂലം യുകെയിൽ പഠനത്തിനായി എത്തിയ മലയാളികളായ വിദ്യാർഥികൾ ആശങ്കയിലാണ്. വിലകയറ്റം ജീവിതത്തെ സാരമായി ബാധിച്ചെന്ന് തന്നെയാണ് എല്ലവരും അഭിപ്രായപ്പെട്ടത്.

ഭക്ഷണം, ഇന്ധനം, ഊർജം എന്നിവയുടെ വർദ്ധിച്ചുവരുന്ന ചെലവിൽ ആശങ്ക പ്രക‌ടിപ്പിച്ചത് 4,132 പേരാണെന്നാണ് സർവേ സാക്ഷ്യപ്പെടുത്തുന്നത്. ബിബിസിക്ക് വേണ്ടി നടത്തിയ സാവന്ത കോംസ് സർവേയിൽ പങ്കെടുത്ത പകുതിയോളം ആളുകളും (47%) തങ്ങളുടെ വീട്ടു ചെലവിൽ ഏറ്റവും വലിയ വർദ്ധനവ് ഊർജ്ജ ബില്ലുകളാണെന്നും പറഞ്ഞു. 10-ൽ ഒമ്പത് പേരും കഴിഞ്ഞ ആഴ്‌ചയിൽ പണം ലാഭിക്കാൻ ലൈറ്റുകൾ ഓഫ് ചെയ്യുകയും അതുപോലെ തന്നെ ഇലക്‌ട്രിക്കൽ സാധനങ്ങൾ സ്റ്റാൻഡ്‌ബൈ ഓഫ് ചെയ്യുകയും ചെയ്യുമെന്നും പറയുന്നു.

എന്നാൽ പോൾ ചെയ്തവരിൽ പകുതിയിലധികം പേരും (56%) തങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്ത ആറ് മാസത്തിനുള്ളിൽ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിചേർത്തു. കഴിഞ്ഞ ആറ് മാസമായി അവശ്യ ചെലവുകൾ നൽകാൻ ബുദ്ധിമുട്ടാണെന്ന് മൂന്നിൽ രണ്ട് വാടകക്കാരും പറഞ്ഞു. സർവേയിൽ പങ്കെടുത്ത എല്ലാവരുടെയും സമാനമായ അനുപാതം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ സർക്കാർ പിന്തുണ അപര്യാപ്തമാണെന്നും ഇതിനെ അതിജീവിക്കുവാൻ ഒന്നും ചെയ്യുന്നില്ലെന്നും വിമർശനം ഉയർന്നു.