സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡ് 19 പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് സിറ്റിസൺ പാസ്പോർട്ട്‌ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികാരികൾ പുതിയ നടപടികൾ സ്വീകരിച്ചു. യാത്രാ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമുമ്പ് നിലവിലെ യാത്രാ നിയന്ത്രണങ്ങളുടെ പട്ടിക കാണാൻ ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 മാർച്ച്‌ 13 മുതൽ ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി.

യാത്രയ്‌ക്ക് ശരിയായ വിസ ലഭിച്ചുവെന്നും നിങ്ങളുടെ നിലനിൽപിന് ഇത് സാധുതയുള്ളതാണെന്നും ഉറപ്പാക്കുക. അല്ലെങ്കിൽ ഇന്ത്യയിലേക്ക് കടക്കാൻ സാധിക്കില്ല. വിസ തീരുംമുമ്പേ രാജ്യം വിടാനും ശ്രദ്ധിക്കേണ്ടതാണ്. ഒരു ഇ-വിസയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹ്രസ്വകാല ടൂറിസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവർ ഇന്ത്യൻ ആശുപത്രികളിൽ കഴിയുന്നുണ്ടെങ്കിൽ ആ വിവരം എഫ് ആർ ഓ യെ അറിയിക്കണം. ഒപ്പം ഇമിഗ്രേഷനിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പാസ്‌പോർട്ട് കുറഞ്ഞത് 180 ദിവസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.

യൂസർ ഡെവലപ്മെന്റ് ഫീസ് പല വിമാനത്താവളങ്ങളിലും ബാധകമാണ്. അന്തർദ്ദേശീയ യാത്രക്കാർക്ക് 1,000 രൂപയും ആഭ്യന്തര യാത്രക്കാർക്ക് 150 മുതൽ 260 രൂപയുമാണ് ഫീസ്. വിമാന ടിക്കറ്റിന്റെ നിരക്കിൽ ഇത് ഇതിനകം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പാകിസ്ഥാൻ, ഇസ്രായേൽ, കെനിയ, എത്യോപ്യ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സാധുവായ പോളിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടി വരും. എഫ് ആർ ഓ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താമസസൗകര്യം മാത്രം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഒ‌സി‌ഐ കാർഡ് ഉടമകൾക്ക് ഇനി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് 2016 മാർച്ചിൽ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സാധുവായ പാസ്‌പോർട്ടും ഒസിഐ കാർഡും മാത്രമേ അത്തരം ആളുകൾക്ക് ആവശ്യമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.