ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് കേസുകളുടെ എണ്ണംപ്രതിവാരം 30% വർദ്ധിച്ചത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത് . ജൂലൈ മാസത്തിനുശേഷം ആദ്യമായിട്ടാണ് ഇത്രയും കൂടിയ രോഗവ്യാപന നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം കുറയ്ക്കാനായി ബൂസ്റ്റർ ഡോസ് നൽകുന്നതിലേയ്ക്ക് രാജ്യം തുടക്കം കുറിച്ചിരുന്നു. ഒരു മാസം കൊണ്ട് 80 വയസ്സിനുമുകളിലുള്ള പകുതി പേർക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിൻെറ മൂന്നാം ഡോസ് ലാഭിച്ചിട്ടുള്ളൂ എന്നാണ് എൻഎച്ച്എസിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ച 2.2 ദശലക്ഷം ആളുകളിൽ 1.2 ദശലക്ഷത്തിൽ താഴെ ജനങ്ങൾക്കു മാത്രമാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച 85 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം എട്ടു ശതമാനമായും 65 മുതൽ 84 വയസ്സിനിടയിലുള്ളവരുടെ എണ്ണം 19 ശതമാനമായും വർദ്ധിച്ചു. ഇന്നലെ യുകെയിൽ കൊറോണ വൈറസ് കേസുകളുടെ പ്രതിവാര വർദ്ധനവ് 30% ആയി ഉയർന്നിട്ടുണ്ട്, ഇത് ജൂലൈ മാസത്തിന് ശേഷം റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ മരണങ്ങളുടെ എണ്ണം 148-ൽ നിന്ന് 57- ായി കുറഞ്ഞു. സ്കോട്ട്ലൻഡിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

റിയൽ വേൾഡ് ഓഗസ്റ്റിൽ നടത്തിയ പഠനമനുസരിച്ച് ഫൈസർ വാക്സിനുകൾ നൽകുന്ന സംരക്ഷണം അഞ്ചു മാസമാകുമ്പോൾ 88% ത്തിൽനിന്നു 74% ആയി കുറയുന്നതായി കണ്ടെത്തി. കോവിഡിനെതിരായി ബ്രിട്ടൺ സ്വീകരിച്ചിരുന്ന ആസ്ട്രാസെനെക്ക വാക്സിനുകൾ നൽകുന്ന സംരക്ഷണം നാലു മാസത്തിനുള്ളിൽ 77 ശതമാനത്തിൽ നിന്ന് 67 ശതമാനമായി കുറഞ്ഞതായി ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.