സ്വന്തം ലേഖകൻ

മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നുള്ള തൊഴിൽ സംരംഭകർക്ക് ഉൾപ്പെടെ കനത്ത നിരാശയുടെ വർഷമാണ് കടന്നു പോയത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള നിരവധി പേർക്ക് തൊഴിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. സംരംഭകർക്ക് ചെയ്തുകൊണ്ടിരുന്ന ബിസിനസ്സിൽ നഷ്ടം വന്നതിനാൽ ജീവനക്കാരെ തിരിച്ചുവിളിക്കേണ്ടതായി എന്ന് മാത്രമല്ല നിത്യവൃത്തിക്കായി മറ്റ് തൊഴിൽ ഇടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായി. അതേസമയം നിലവിലുള്ള കടുത്ത മത്സരം മൂലം പുതിയ ഒരു ജോലി നേടി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഷോണെറ്റ് ബേസൺ വുഡ് എന്ന സിംഗിൾ മദർ ആയ ടീച്ചറുടെ അവസ്ഥ ഉദാഹരണമായെടുക്കാം. അധ്യാപനം നിർത്തിയതിനു ശേഷം തുടങ്ങിയ മോട്ടിവേഷണൽ ടീച്ചിംഗ് കമ്പനി വർഷം 250,000 പൗണ്ടിന്റെ വരുമാനം നേടിയിരുന്നതാണ്, എട്ടോളം ജീവനക്കാർക്ക് ഷോണെറ്റ് തൊഴിൽദാതാവ് ആയിരുന്നു. മഹാമാരിയുടെ തുടക്കത്തോടെ കമ്പനിയുടെ മൂല്യം കുത്തനെ മൂന്നിൽ രണ്ടായി ഇടിഞ്ഞു. ഷോണെറ്റ് പറയുന്നു ” ആദ്യ ലോകം തുടങ്ങി 5 ദിവസങ്ങൾക്കുള്ളിൽ എന്റെ കമ്പനി ഏകദേശം നാമാവശേഷമായ അവസ്ഥയിലായിരുന്നു, ഇത്രയും നാൾ വളർത്തിക്കൊണ്ടു വന്ന കുഞ്ഞ് പെട്ടെന്ന് നഷ്ടപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. അധ്വാനം മുഴുവൻ ഒറ്റയടിക്ക് തരിപ്പണമായി. എല്ലാം അവസാനിപ്പിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചതാണ് പക്ഷേ ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്ന എന്റെ നാലു മക്കളും നായ്ക്കുട്ടിയുമാണ് എന്നെ പിന്തിരിപ്പിച്ചത്.

ഷോണെറ്റ് ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ടു. എന്നാൽ അതും വിജയം കണ്ടില്ല. ഒടുവിൽ തുച്ഛമായ വേതനത്തിന് ഒരു ഫാക്ടറിയിൽ ജോലിചെയ്യുകയാണ് ഷോണെറ്റ് ഇപ്പോൾ. “എന്റെ ഡിഗ്രികൾ എനിക്ക് മാറ്റിവെക്കേണ്ടതായി വന്നു. ഞാൻ നേടിയ യോഗ്യതകൾ ഒക്കെയും അപ്രസക്തമായി. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന ഒരാളെ ആർക്കും ജോലിക്ക് വേണ്ട. ഡെലിവറി ഡ്രൈവർ ജോലി പോലും എനിക്ക് കിട്ടിയില്ല. സ്വന്തമായി ബിസിനസ് ഉള്ളവർ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ വിമുഖരായിരിക്കും എന്ന ഭാക്ഷ്യത്തിൽ ആയിരിക്കും ജോലി കിട്ടാതെ പോയത്”.ഷോണെറ്റ് വെളിപ്പെടുത്തുന്നു. ടീസൈഡിലെ 350 കുടുംബങ്ങൾക്ക് വിശപ്പടക്കാനുള്ള ചാരിറ്റി നടത്തുന്ന വ്യക്തിയാണ് ഷോണെറ്റ്. “അറ്റം കാണാത്ത ഒരു കയത്തിലേക്ക് മുങ്ങി പോയത് പോലെയാണ് എല്ലാം നഷ്ടപ്പെട്ട അപ്പോൾ എനിക്ക് തോന്നിയത്. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയ കാർ വിൽക്കണോ? താമസിക്കുന്ന വീടിന്റെ കാര്യം എന്താകും? എന്തൊക്കെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്, ” ഓരോ ദിവസവും ഷോണെറ്റ്നെ അലട്ടിക്കൊണ്ടിരുന്നു.

ഈ ആഴ്ച സോഫി റിഡ്ജ് മിഡിൽസ്ബ്രോയിൽ തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. 1994ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ക്രൈസിസ് ആണിതെന്ന് അവർ സമ്മതിക്കുന്നുണ്ട്. 800000പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഫർലോ സംവിധാനം നിർത്തലാക്കിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥ പ്രതിഫലനം ജനങ്ങൾക്കിടയിൽ അറിയാൻ സാധിക്കൂ. കുറഞ്ഞ ശമ്പളമുള്ള ജോലിക്കാർക്കും, യുവജനങ്ങൾക്കുമാണ് കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നത്. പണക്കാരിലെ കൂടുതൽ ശതമാനം ആൾക്കാർ യൂണിവേഴ്സൽ ക്രെഡിറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തി. മാർച്ച് മുതൽ ഫർലോ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് മില്യണോളം ജീവനക്കാർക്ക് മടങ്ങിപ്പോകാൻ ഒരു തൊഴിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഷോണെറ്റിനെ പോലെയുള്ള സംരംഭകർക്ക് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. കോവിഡ് വന്നതോടെ കൂടുതൽ ജോലികളും ഓൺലൈനിൽ ആയതും, ലോകത്ത് എവിടെ നിന്നും ജീവനക്കാരെ ലഭിക്കും എന്ന അവസ്ഥ എത്തിയതും യുകെയിൽ ഉള്ളവർക്ക് കൂടുതൽ തിരിച്ചടിയായി.