ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗെയിം ഓഫ് ത്രോൺസ് നടി എസ്മെ ബിയാൻകോ ഗായകൻ മെർലിൻ മാൻസണെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. മയക്കുമരുന്ന്, ബലപ്രയോഗം എന്നിവയിലൂടെ നിർബന്ധപൂർവ്വം മാൻസൺ ബ്രിട്ടീഷ് നടിയെ ഉപയോഗിച്ചതായാണ് കേസ്. എന്നാൽ തനിക്കെതിരായ ഒന്നിലധികം ആരോപണങ്ങളെ മാൻസൺ നിരസിക്കുകയുണ്ടായി. ഫെബ്രുവരിയിൽ നടി ഇവാൻ റേച്ചൽ വുഡിനെ മാൻസൺ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. ഒരു ഡസനിലധികം മറ്റ് സ്ത്രീകൾ സമാനമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. “വ്യക്തമായും, എന്റെ കലയും ജീവിതവും വളരെക്കാലമായി വിവാദങ്ങൾക്ക് നടുവിലാണ്. പക്ഷേ എന്നെക്കുറിച്ചുള്ള ഈ സമീപകാല അവകാശവാദങ്ങൾ തെറ്റാണ്.” ഫെബ്രുവരി 1 ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മാൻസൺ ഇപ്രകാരം എഴുതി.

ഗെയിം ഓഫ് ത്രോൺസിൽ റോസായി അഭിനയിച്ച ബിയാൻകോ, ഈ വർഷം ആദ്യം മാൻസണിനെതിരെ സംസാരിച്ച സ്ത്രീകളിൽ ഒരാളാണ്. മാൻസൻെറ ആരോപണങ്ങൾക്കെതിരായ ആദ്യത്തെ നിയമനടപടിയാണ് വെള്ളിയാഴ്ച കോടതിയിൽ നടന്നത്. 2005 ലാണ് താൻ മാൻസണെ കണ്ടതെന്ന് ബിയാൻകോ പറഞ്ഞു. 2009 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിലേക്ക് ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കാൻ അദ്ദേഹം അവളെ ക്ഷണിച്ചുവെന്ന് കേസിൽ പറയുന്നു. ബിയാൻ‌കോ എത്തിയപ്പോൾ അവിടെ ഫിലിം ക്രൂ ഇല്ലായിരുന്നതായും വീട്ടിൽ താമസിക്കേണ്ടി വന്നതായും പറയുന്നു. ആ നാല് ദിവസത്തെ താമസത്തിനിടെ തനിക്ക് ഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ടതായും മയക്കുമരുന്നും മദ്യവും നൽകിയതായും വാദി ആരോപിക്കുന്നു. 2009 മെയ് മാസത്തിൽ അവർ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ആരംഭിച്ചതായും 2011 വരെ അത് നീണ്ടുനിന്നതായും പറയപ്പെടുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാൻസൺ തന്നെ നിർബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു. അത് അക്രമാസക്തവും അപമാനകരവുമായിരുന്നു. 2011 ൽ മാൻസൺ തനിക്കെതിരെ ഒന്നിലധികം ലൈംഗിക പ്രവർത്തികൾ നടത്തിയെന്നും അതേ വർഷം മെയ് മാസത്തിൽ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും വാദി ആരോപിക്കുന്നു.