അർജൻ്റീന : അർജൻ്റീന ആസ്ഥാനമായുള്ള മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്ലോബൽ പീസ് അവാർഡിന് ഡോ.ജോൺസൺ വി.ഇടിക്കുള അർഹനായി.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമാണ് ഡോ.ജോൺസൺ വി.ഇടിക്കുള.

കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ പുരസ്ക്കാരത്തിനായി തെരെഞ്ഞെടുത്തത്.ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് അവാർഡ് സമ്മാനിക്കുമെന്ന് ഇൻ്റർനാഷണൽ ചെയർമാൻ കരീന അബി മൊറേനോ, നാഷണൽ ചെയർമാൻ മുഹമ്മദ് പർവേഷ് എന്നിവർ അറിയിച്ചു.

വിവിധ സന്നദ്ധസംഘടനകളിലൂടെ ദേശിയ – അന്തർദേശിയ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹത്തെ ചില ദിവസങ്ങൾക്ക് മുമ്പ് പലസ്തീൻ ആസ്ഥാനമായുള്ള ഇരാദാ ഇൻ്റർനാഷണൽ അക്കാഡമി ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ് എന്ന ബഹുമതി നല്കി ആദരിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ ഉൾപ്പെടെ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്.മദർ തെരേസയുടെ ജന്മദിനം കാരുണ്യ ദിനമായി വേർതിരിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് കത്ത് അയച്ചിരുന്നു.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.