ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ തനിക്ക് കഴിയില്ല എന്ന് ഋഷി സുനക് പറഞ്ഞതിനെ ചുറ്റിപറ്റിയാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ടോറി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ ബോറിസ് ജോൺസണായി മാറി നിൽക്കാൻ താൻ വിസമ്മതിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.

ലിസ് ട്രസ് തുടങ്ങിയിട്ട് ഉപേക്ഷിച്ചുപോയ പല കാര്യങ്ങളും രാജ്യത്തെ പിന്നോട്ട് നയിക്കുന്നതാണ്. ഇതെല്ലാം പരിഹരിക്കാൻ ഉത്തരവാദിത്തമേറ്റ് അധികാര സ്ഥാനത്ത് വന്നതാണ് താണെന്നും എന്നാൽ പണപ്പെരുപ്പം പ്രധാന വില്ലനായെന്നും അദ്ദേഹം പറഞ്ഞു.മോർട്ട്ഗേജ് തിരിച്ചടവിലെ വർദ്ധനv പരിമിതപ്പെടുത്താനും പ്രശ്‌നം പരിഹരിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 3 ശതമാനമായി ഉയർത്തി. വിലക്കയറ്റം തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഏർപ്പെടുത്താൻ നിർബന്ധിതരായതാണ് ഇതിനു പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. ടോറി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ താണ് മാറി നിൽക്കില്ലെന്നും ഋഷി സുനക് വ്യക്തമാക്കി.

ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവ് പ്രതിസന്ധിക്കും ഇടയിൽ യുകെയിലുടനീളമുള്ള കുടുംബങ്ങളുടെ ആകുലത മനസ്സിലായെന്ന് സുനക് പറഞ്ഞു. അതിനിടയിലാണ് അദ്ദേഹം ബോറിസ് ജോൺസന് മറുപടി നൽകിയത്