തൊടുപുഴയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. തൊടുപുഴ ചിറ്റൂർ സ്വദേശിനി സിൽന (20) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഡിസംബർ 30 ന് സിൽനയുടെ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് സിൽനയുടെ പിതാവ് ആന്റണി (62) മാതാവ് ജെസി (56) എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവ് ജെസി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ആന്റണി ജനുവരി ഒന്നിന് മരണപ്പെട്ടിരുന്നു.

കൂലിപ്പണിക്കാരനായ ആന്റണിക്ക് കടബാധ്യതയുള്ളതായാണ് വിവരം. ആന്റണിയുടെ ഭാര്യ ജെസി തൊടുപുഴയിൽ ബേക്കറി നടത്തി വരികയായിരുന്നു. പലരിൽ നിന്നായി വാങ്ങിയ പണം തിരിച്ച് കൊടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ വീടിന്റെ വാടക മാസങ്ങളായി നൽകിയിട്ടില്ലെന്നാണ് വിവരം.