അടുത്ത 50 വര്‍ഷത്തിനിടയില്‍ ഇന്ത്യക്ക് 300 ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയുടെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ന്യൂക്ലിയര്‍ റിയാക്ടറുകളുടെ സുരക്ഷയും അവ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന വാദങ്ങള്‍. റിയാക്ടറുകളുടെ സുരക്ഷയും അവ നിലനിര്‍ത്തുന്നതിനാവിശ്യമായ വര്‍ദ്ധിച്ച ചെലവുകളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമെല്ലാം ന്യൂക്ലിയര്‍ എനര്‍ജിയെ നിര്‍ത്തേണ്ട ആവശ്യകതയുണ്ടോയെന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. ന്യൂക്ലിയര്‍ എനര്‍ജി ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. 2018 ജനുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യ ആകെ 331 ജിഗാവാട്ട് വൈദ്യൂതി ഉത്പാദനം നടത്തിയതായി കാണാന്‍ കഴിയും. ഇതില്‍ 66 ശതമാനം വൈദ്യൂതിയും തെര്‍മല്‍ എനര്‍ജിയാണ് 13.6 ശതമാനം ഹൈഡ്രോഇലക്ട്രിക് പവറാണ് 18ശതമാനം സോളാര്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയാണ്. ഇതില്‍ വെറും 2 ശതമാനം മാത്രമാണ് ന്യൂക്ലിയര്‍ എനര്‍ജിയില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയുള്ളു.

 

മൊത്തം ആഭ്യന്തര വൈദ്യൂത ഉത്പാദനത്തിന്റെ 40 ശതമാനത്തോളം വ്യാവസായിക ആവശ്യങ്ങള്‍ക്കായിട്ടാണ് ചെലവഴിക്കുന്നത്. 18 ശതമാനത്തോളം കാര്‍ഷിക ഉപയോഗത്തിനായും 24 ശതമാനം ഗാര്‍ഹിക ഉപയോഗത്തിനായും ചെലവഴിക്കപ്പെടുന്നു. കൂടാതെ റെയില്‍വേ മറ്റു ആവശ്യങ്ങള്‍ക്കായും ഒരു ചെറിയ ശതമാനം വൈദ്യുതി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രതിശീര്‍ഷ വൈദ്യത ഉപയോഗം മണിക്കൂറില്‍ ഏകദേശം 1,122കിലോവാട്ട് ആണ്. ഇന്ത്യയിലെ ഏതാണ്ട് 240 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യൂതി ഒരു വിദൂര സ്വപ്‌നമാണ്. അമേരിക്കയുടെ പ്രതീശീര്‍ഷ വൈദ്യുത ഉപയോഗം മണിക്കൂറില്‍ 12,000കിലോവാട്ടാണ്. ഇന്ത്യയുടെ വൈദ്യൂത ഉപയോഗവുമായി വലിയ അന്തരം സൂക്ഷിക്കുന്ന കണക്കാണിത്. ചൈനയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ മണിക്കൂറില്‍ 4,310 കിലോവാട്ടാണെന്ന് കാണാം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിനവരുടെ പ്രതിശീര്‍ഷ വൈദ്യൂതി ഉപയോഗം മണിക്കൂറില്‍ ഏകദേശം 6,500 കിലോവാട്ടോളം വരും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് അനാവാര്യമായ ഘടകങ്ങളിലൊന്നാണ് ആവശ്യാനുശ്രുതമുള്ള എനര്‍ജി ലഭ്യമാകുകയെന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ വീടുകളില്‍ വളരെ ശോചനീയമായ അവസ്ഥയാണ് വൈദ്യീതികരണത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നത്. വരും കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ എനര്‍ജി ആവശ്യമുണ്ട്. ന്യൂക്ലിയര്‍ എനര്‍ജി ആവശ്യമുണ്ടോയെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ എനര്‍ജി ആവശ്യങ്ങള്‍ പരിഹരിക്കാന്‍ റിയാക്ടറുകള്‍ സ്ഥാപിക്കേണ്ടതായി ഉണ്ട്. അടുത്ത 50 വര്‍ഷത്തിനിടയില്‍ ഏതാണ്ട് 300 ന്യൂക്ലിയര്‍ റിയാക്ടറുകള്‍ രാജ്യത്തിന് ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.