മനാമ ∙ ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖ സമീപം സഞ്ചരിച്ചിരുന്ന എം വി ഡി വ്യോം കപ്പലിന് നേരെ ഇറാൻ കനത്ത ആക്രമണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഇന്ത്യക്കാരനടക്കം ഒരാൾ കൊല്ലപ്പെട്ടതായി വിവരം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ച് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തെ തുടർന്ന് ജീവനക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെ കുറിച്ചോ കൊല്ലപ്പെട്ടയാളുടെ വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ തീരത്തുണ്ടായ സംഭവം അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണർത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടൽമാർഗത്തിലുള്ള ആക്രമണങ്ങൾ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. തുറമുഖത്തിന് തൊട്ടടുത്ത് ഇത്തരമൊരു ആക്രമണം നടന്നത് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയാണെന്ന് വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.