ന്യൂസ് ഡെസ്ക് , മലയാളം യുകെ

പൊതുജനത്തിൽ ഒരാളെ ഭീഷണിപ്പെടുത്തി എന്ന ആരോപണം തെളിഞ്ഞതിനെ തുടർന്ന് ട്രേഡ് മിനിസ്റ്റർ കോനോർ ബേൺസ് രാജിവച്ചു. തന്റെ കുടുംബത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനായി പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ തന്റെ അധികാരം ദുർവിനിയോഗം ചെയ്തതെന്ന് കോമൺസ് സ്റ്റാൻഡേർഡ് വാച്ച് ഡോഗിന്റെ കണ്ടെത്തലിനെ തുടർന്നാണ് മന്ത്രി രാജിവെച്ചത്.

ബർണിന് ഏഴു ദിവസത്തേയ്ക്ക് പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു . മന്ത്രിയുടെ പിതാവുമായി തർക്കത്തിൽ ഉള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ട വായ്പാ തിരിച്ചടവിനെക്കുറിച്ച് മന്ത്രി അനാവശ്യമായി ഇടപെട്ടുവെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. പൊതുജനത്തെ ഭീഷണിപ്പെടുത്താൻ മന്ത്രി ശ്രമിച്ചത് വളരെ ഗുരുതരമായ കുറ്റമാണ്. കണ്ടെത്തൽ. ക്ഷമാപണത്തേക്കാൾ കഠിനമായ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് ഇതെന്ന് കമ്മിറ്റി വിലയിരുത്തി.

ബ്രിട്ടനിലെമ്പാടും കനത്ത നാശം വിതക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കൊറോണാ ദുരന്തത്തെ മുൻനിരയിൽ നിന്ന് നേരിടാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനു കനത്ത തിരിച്ചടിയാണ് മന്ത്രിയുടെ രാജി.