സംഭവം നടക്കുന്നത് കൊല്ലത്താണ് .കഴിഞ്ഞ ദിവസമാണ് മുന്‍ കാമുകിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച വിപിൻ എന്ന യുവാവിനെ പിടികൂടിയത് .തുടർന്നാണ് സംഭവം പുറത്തറിയുന്നത് .36 കാരനായ പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിന്‍ എന്ന യുവാവിനെ ആണ് പൂയപ്പുള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാന എന്ന വീട്ടമ്മയെ ആണ് വിപിൻ വെട്ടിയത്. ഇവര്‍ ഇപ്പോൾ ചികിത്സയിലാണ്.

ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്ന ജഹാന വിപിനുമായി പ്രണയത്തിലായി. എന്നാല്‍ വിപിനുമായി പ്രണയത്തിൽ ഇരിക്കെ മറ്റൊരു ബംഗാളിയുമായി അടുപ്പത്തിലായി.കൂടാതെ ആ ബംഗാളിയെ ഒപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതെറിഞ്ഞ വിപിന്‍ ജഹാനയുടെ വീട്ടിൽ കയറി അക്രമിച്ചത്.ഈ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജഹാനയുടെ വീടിനു സമീപം 4 വര്‍ഷം മുമ്പ് റോഡു പണിക്കായി വിപിന്‍ ഓയൂരിലെത്തിയത് .

ജഹാനയുടെ വീടിന് സമീപതുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ ജഹാനയുമായി വിപിന്‍ പരിചയത്തിലായി ,അങ്ങനെ ആ പരിജയം പ്രണയത്തിലേക്ക് വഴി തെളിച്ചു . വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയി . തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് ഒരു വീട്ടിൽ താമസം തുടങ്ങി.അതിനിടയിലാണ് ജഹാന ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലാവുന്നത്.

വിപിന്‍ ജോലിയ്ക്ക് വേണ്ടിയും സ്വന്തം വീട്ടിലൊക്കെ പോയ സമയത്തു ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. വീട്ടിൽ തിരിച്ചെത്തിയ വിപിൻ സമീപവാസികള്‍ വഴി ഈ വിവരം അറിഞ്ഞു . ഇക്കാര്യം പറഞ്ഞ് വിപിനും ഷഹാനയും വഴക്കുണ്ടാവുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.തുടർന്ന് ബംഗാള്‍ സ്വദേശി ജഹാനയ്ക്ക് ഒപ്പം താമസമാരംഭിച്ചു.സ്വന്തം വീട്ടിൽ പോയ വിപിൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തത്കൊണ്ട് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തി.

ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. ജഹാനയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി വഴക്കും അടിയും ഉണ്ടായി . ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങിയപ്പോൾ തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

തുടർന്ന് ഈ സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ ജഹാനയുടെ വീടിന് വിപിന്‍ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു.പിന്നീടാണ് കാര്യങ്ങൾ പോലീസ് അറിയുന്നത് .